<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gyanesh kumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gyanesh-kumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Feb 2025 01:30:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gyanesh kumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാതിരാ നിയമനം രാജ്യത്തിന് ഭൂഷണമല്ല</title>
		<link>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html</link>
					<comments>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 20 Feb 2025 01:30:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[election commiosioner]]></category>
		<category><![CDATA[gyanesh kumar]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330705</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>നിലവില്&#x200d; ലോകത്തെ ഏറ്റവും മികച്ച ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. സ്വതന്ത്രമായി അഭിപ്രായങ്ങള്&#x200d; പ്രകടിപ്പിക്കാനുള്ള അവസരവും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. &#8216;സഹിഷ്ണുതയാണ് ജനാധിപത്യം. നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത&#8217; പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ വാക്കുകളാണിത്. ഒരു രാജ്യത്തെ മുഴുവന്&#x200d; ജനങ്ങളെയും ഉള്&#x200d;ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്&#x200d; സ്ഥാപിച്ചുനല്&#x200d;കുന്നതും സാമൂഹിക നീതി പുലര്&#x200d;ത്തുന്നതുമാണ് ജനാധിപത്യ സങ്കല്&#x200d;പ്പം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. വൈദേശിക ഭരണത്തില്&#x200d; നിന്നുള്ള മോചനത്തോടെ തന്നെ ജനാധിപത്യ ഭരണ വ്യവസ്ഥയിലേക്ക് കാലെടുത്തുവെച്ചു നമ്മുടെ രാജ്യം. ജനാധിപത്യത്തിന് കരുത്തേകുന്ന മികച്ച ഭരണഘടനയും നിലവില്&#x200d;വന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്&#x200d; വലിയ പ്രാധാന്യമര്&#x200d;ഹിക്കുന്ന ഉത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്&#x200d; നിക്ഷിപ്തമായിട്ടുള്ളത്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി നിഷ്പക്ഷ നടപടികള്&#x200d; കൈക്കൊള്ളാനും എല്ലാ രാഷ്ട്രീയപ്പാര്&#x200d;ട്ടികളോടും സമദൂരനിലപാടുകള്&#x200d; സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; ബാധ്യസ്ഥമാണ്.</p>
<p>എന്നാല്&#x200d; സമീപകാലത്ത് ഇന്ത്യന്&#x200d; ജനാധിപത്യത്തിന് വലിയ പരിക്കേല്&#x200d;ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി നടക്കുന്നത്. മോദി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കുന്നതുവരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്&#x200d;ക്കുമേല്&#x200d; കരിനിഴല്&#x200d; വീഴ്ത്താനോ വിശുദ്ധി കളങ്കപ്പെടുത്താനോ ഒരു ഭരണകൂടവും തയ്യാറാ യിരുന്നില്ല. പവിത്രമായ പദവിയില്&#x200d; തങ്ങളുടെ ആജ്ഞാനുവര്&#x200d;ത്തികളെ നിയമിക്കാന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തുന്ന അപകടകരമായ ജനാധിപത്യക്കശാപ്പിനാണ് രാജ്യം തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ എതിര്&#x200d;പ്പ് മറികടന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. സെലക്ഷന്&#x200d; കമ്മിറ്റിയില്&#x200d; നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്&#x200d;ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളിയാണ് സെലക്ഷന്&#x200d; കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്&#x200d;ന്ന് പേര് അന്തിമമാക്കിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അര്&#x200d;ധരാ ത്രിയില്&#x200d; തിടുക്കത്തില്&#x200d; നിയമിക്കേണ്ട പദവിയാണോ ഇലക്ഷന്&#x200d; കമ്മിഷന്റേതെന്ന് കേന്ദ്രം ആലോചിക്കേണ്ടിയിരുന്നു. ഇത്തരത്തിലൊരു നിയമനം നടത്തിയതുവഴി നമ്മുടെ ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്&#x200d;ബലപ്പെടുത്തുന്ന നടപടിയാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തിയിരിക്കുന്നത്. തിടുക്കപ്പെട്ട് അര്&#x200d;ധരാത്രിയില്&#x200d; പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ച് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്ന വിഷയം സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് എന്നതുപോലും ഗൗനിക്കാതെയാണ് സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്ന പ്രതിപക്ഷ നേതാവ് രാഹുല്&#x200d;ഗാന്ധിയുടെ ആവശ്യം ചെവിക്കൊള്ളാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല. പ്രധാനമന്ത്രിയും അദ്ദേഹം നിര്&#x200d;ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടങ്ങുന്ന കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്ത് ഉടനടി പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷ നെ സര്&#x200d;ക്കാരിന്റെ ഒരു വകുപ്പു മാത്രമാക്കി മാറ്റാനും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിന്റ വലിയ വില നല്&#x200d;കേണ്ടി വരും. ഇപ്പോള്&#x200d;തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ജനങ്ങള്&#x200d;ക്ക് വലിയ സംശയങ്ങളും ആശങ്കകളും നിലനില്&#x200d;ക്കുന്നുണ്ട്. ഇയ്യിടെ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്&#x200d; ക്രമക്കേടുകള്&#x200d; നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. ഇ.വി.എം മെഷിനുകളെക്കുറിച്ചും ആശങ്ക നിലനില്&#x200d;ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്&#x200d; ഇലക്ഷന്&#x200d; കമ്മിഷന്&#x200d; നിയമനവും പക്ഷപാതപരമാകുന്നത് ഭൂഷണമല്ല. നിലവില്&#x200d; തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; നിയമനകമ്മിറ്റിയിലെ മുന്നില്&#x200d; രണ്ടു വോട്ടും കേന്ദ്ര സര്&#x200d;ക്കാരിന്റേതാണെന്നതുതന്നെ നിയമന പ്രക്രിയയിലെ വലിയ വീഴ്ചയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്&#x200d; ഗൗരവകരമായ അധികാരങ്ങളുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്&#x200d; ഉള്&#x200d;പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്&#x200d;മാരെ സുപ്രിംകോടതിയെ മറികടന്ന് സര്&#x200d;ക്കാര്&#x200d; നിയമിക്കുന്നത് അംഗീകരിക്കാനാകില്ല, അത് ജനാധിപത്യപരവുമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d;, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്&#x200d; രാഷ്ട്രീയ ഇടപെടല്&#x200d; ഉണ്ടാകുന്നത് രാജ്യത്തെ ദുര്&#x200d;ബലപ്പെടുത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html</link>
					<comments>https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Feb 2025 05:14:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief election commissioner]]></category>
		<category><![CDATA[gyanesh kumar]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330573</guid>

					<description><![CDATA[തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്&#x200d;. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; സ്ഥാനത്ത് നിന്ന് പിന്തിരിഞ്ഞ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്&#x200d; അധികാരത്തിലെത്തിയത്.</p>
<p>ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്&#x200d;, ചട്ടങ്ങള്&#x200d;, നിര്&#x200d;ദ്ദേശങ്ങള്&#x200d; എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്&#x200d; എന്നും വോട്ടര്&#x200d;മാര്&#x200d;ക്കൊപ്പമുണ്ടെന്ന് ഗ്യാനേഷ് കുമാര്&#x200d; പ്രതികരിച്ചു. അതേസമയം, 18 വയസ്സ് പൂര്&#x200d;ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് ഗ്യാനേഷ് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യ​ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയ ഗ്യാനേഷ് കുമാർ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർണായക പങ്കുവഹിച്ചയാൾ</title>
		<link>https://www.chandrikadaily.com/ganesh-kumar-who-was-promoted-as-the-chief-election-commissioner-played-a-crucial-role-in-repealing-article-370.html</link>
					<comments>https://www.chandrikadaily.com/ganesh-kumar-who-was-promoted-as-the-chief-election-commissioner-played-a-crucial-role-in-repealing-article-370.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Feb 2025 03:38:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[gyanesh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330411</guid>

					<description><![CDATA[പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുഖ്യ​ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി സ്ഥാനക്കയറ്റം നൽകിയ ഗ്യാനേഷ്​ കുമാർ കേന്ദ്ര സർക്കാരിന്&#x200d;റെ വിശ്വസ്തൻ. ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ നിർണായ പങ്കുവഹിച്ചയാളാണ്​ ഇദ്ദേഹം.</p>
<p>ചൊവ്വാഴ്ച വിരമിക്കുന്ന രാജീവ് കുമാറിന് പകരക്കാരനായാണ്​ ഗ്യാനേഷ്​ കുമാറിനെ തെരഞ്ഞെടുത്തത്​. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ചേർന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് കുമാറിന്&#x200d;റെ നിയമനം പ്രഖ്യാപിച്ചത്.</p>
<p>അതേസമയം, പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച സുപ്രിംകോടതി കേസ് പരിഗണിക്കും.</p>
<p>ഐഎഎസിൽനിന്ന് വിരമിച്ച് രണ്ട് മാസത്തിനകം 2024 മാർച്ച് 14നാണ്​ ഗ്യാനേഷ്​ കുമാർ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി നിയമിതനാകുന്നത്​. അദ്ദേഹം ചുമതലയേറ്റ തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.</p>
<p>മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്&#x200d;റെ കാലാവധി 2029 ജനുവരി 26 വരെയാകും. ഇതിനിടയിലുള്ള 20 നിയമസഭാ തെരഞ്ഞെടുപ്പുകൾ, 2027ൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവ ഈ കമ്മീഷന്&#x200d;റെ നേതൃത്വത്തിൽ നടക്കും.</p>
<p>1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ കുമാർ 2024 ജനുവരിയിൽ വിരമിക്കുമ്പോൾ സഹകരണ മന്ത്രാലയത്തിന്&#x200d;റെ സെക്രട്ടറിയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ പാർലമെന്&#x200d;ററി കാര്യ സെക്രട്ടറി, ജോയിന്&#x200d;റ്​ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്&#x200d;റ്​ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ്, ധനകാര്യം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. 2012 മുതൽ 2016 വരെ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്&#x200d;റ കമ്മീഷണറായിരുന്നു.</p>
<p>2018 മുതൽ 2021 വരെ ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കുമാർ, 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിൽ നിർണായക പങ്ക് വഹിച്ചു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ കുമാർ കാൺപൂർ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganesh-kumar-who-was-promoted-as-the-chief-election-commissioner-played-a-crucial-role-in-repealing-article-370.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
