<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GYANWAPI MASJID &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gyanwapi-masjid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Oct 2024 14:13:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GYANWAPI MASJID &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്യാൻവാപി പള്ളിയിൽ കൂടുതൽ സർവേ നടത്തണമെന്ന ഹിന്ദുവിഭാഗത്തിന്റെ ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/the-plea-of-%e2%80%8b%e2%80%8bthe-hindu-community-to-conduct-a-further-survey-of-the-gyanwapi-mosque-was-rejected.html</link>
					<comments>https://www.chandrikadaily.com/the-plea-of-%e2%80%8b%e2%80%8bthe-hindu-community-to-conduct-a-further-survey-of-the-gyanwapi-mosque-was-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 14:13:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[plea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314951</guid>

					<description><![CDATA[ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം നൽകിയ ഹരജി വാരണാസി കോടതി തള്ളി. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.</p>
<p>അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എ.എസ്.ഐ സർവേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.</p>
<p>ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>കഴിഞ്ഞ ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള &#8216;വ്യാസ് കാ ത‌ഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ 4 സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-plea-of-%e2%80%8b%e2%80%8bthe-hindu-community-to-conduct-a-further-survey-of-the-gyanwapi-mosque-was-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാൻവാപി മസ്ജിദിലെ നിലവറക്ക് മുകളിൽ നമസ്കാരം വിലക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/a-hindu-sects-plea-to-ban-prayers-on-top-of-the-vault-of-the-gyanvapi-masjid-was-rejected.html</link>
					<comments>https://www.chandrikadaily.com/a-hindu-sects-plea-to-ban-prayers-on-top-of-the-vault-of-the-gyanvapi-masjid-was-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Sep 2024 06:34:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309371</guid>

					<description><![CDATA[കേസില്&#x200d; വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി മസ്ജദിലെ നിലവറക്ക് മുകളില്&#x200d; മുസ്‌ലിംകള്&#x200d; നിസ്‌കാരം നിര്&#x200d;വഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്&#x200d;കിയ ഹരജി വാരാണസി കോടതി തള്ളി. പൂജ നടക്കുന്ന നിലവറയില്&#x200d; അറ്റകുറ്റപ്പണികള്&#x200d; നടത്താന്&#x200d; വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് അനുമതി നല്&#x200d;കണമെന്ന ആവശ്യവും സീനിയര്&#x200d; ഡിവിഷന്&#x200d; സിവില്&#x200d; ജഡ്ജ് ഹിതേഷ് അഗര്&#x200d;വാള്&#x200d; നിരസിച്ചു. രാഖി സിങ് അടക്കമുള്ളവരാണ് ഹരജി സമര്&#x200d;പ്പിച്ചത്. അതേസമയം കേസില്&#x200d; വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.</p>
<p>നിലവറയുടെ മേല്&#x200d;ക്കൂരക്ക് ബലക്ഷയം സംഭവിച്ചതിനാല്&#x200d; മുസ്‌ലിംകള്&#x200d; നമസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്&#x200d; കോടതിയെ സമീപിച്ചത്. നിലവറ ഏറെ പഴക്കമുണ്ടെന്നും മുകളില്&#x200d;നിന്ന് വെള്ളം ചോരുന്നുണ്ടെന്നും കാണിച്ച് അറ്റകുറ്റപ്പണിക്ക് അനുമതി നല്&#x200d;കണമെന്നും ഹരജിക്കാര്&#x200d; ആവശ്യപ്പെടുകയുണ്ടായി. എന്നാല്&#x200d;, ഈ വാദത്തെ മുസ്‌ലിം വിഭാഗം എതിര്&#x200d;ക്കുകയും നിലവറക്ക് മുകളില്&#x200d; വര്&#x200d;ഷങ്ങളായി നമസ്‌കരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ ജനുവരിയിലാണ് മസ്ജിദിന്റെ നിലവറയില്&#x200d; ഹിന്ദു വിഭാഗക്കാര്&#x200d;ക്ക് പൂജ നടത്താന്&#x200d; അനുമതി നല്&#x200d;കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അന്&#x200d;ജുമന്&#x200d; ഇന്&#x200d;തിസാമിയ നല്&#x200d;കിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവറയില്&#x200d; നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസ്സമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.</p>
<p>മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കില്&#x200d; വലിയ പ്രശ്നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാല്&#x200d;, വിശദമായി വാദംകേട്ട കോടതി പള്ളിയില്&#x200d; പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തല്&#x200d;സ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്നും കോടതി അറിയിച്ചു.</p>
<p>വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉള്&#x200d;പ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാന്&#x200d; അനുമതി നല്&#x200d;കിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങള്&#x200d; രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാല്&#x200d; പൂജയും നമസ്‌കാരവും തുടരുന്നതില്&#x200d; ഒരു തരത്തിലുമുള്ള പ്രശ്നവുമില്ലെന്നും നിരീക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-hindu-sects-plea-to-ban-prayers-on-top-of-the-vault-of-the-gyanvapi-masjid-was-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html</link>
					<comments>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 05:24:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[Hindu community]]></category>
		<category><![CDATA[pray]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291424</guid>

					<description><![CDATA[അഞ്ജുമാന്&#x200d; ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്&#x200d;കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദിലെ നിലവറകളില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ ചെയ്യാന്&#x200d; അനുമതി നല്&#x200d;കിയ വാരണാസി ജില്ലാ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.</p>
<p>അഞ്ജുമാന്&#x200d; ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്&#x200d;കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രോഹിത് രഞ്ജന്&#x200d; അഗര്&#x200d;വാളിന്റെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. കേസില്&#x200d; ഫെബ്രുവരി 15ന് സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് മാറ്റി വച്ചിരുന്നു.<br />
ഗ്യാന്&#x200d;വാപിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന തങ്ങളുടെ അധീനതയിലാണെന്നും വ്യാസ കുടുംബത്തിനും മറ്റും തെഹ്ഖാനയ്ക്കുള്ളില്&#x200d; ആരാധന നടത്താന്&#x200d; അവകാശമില്ലെന്നുമായിരുന്നു ഹരജിയില്&#x200d; കമ്മിറ്റി പറഞ്ഞിരുന്നത്.</p>
<p>1993 മുതല്&#x200d; തെഹ്ഖാനയില്&#x200d; പൂജ നടന്നിട്ടില്ലെന്ന വസ്തുത സമ്മതിക്കുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്&#x200d; 30 വര്&#x200d;ഷത്തിന് ശേഷം കോടതി ഒരു റിസീവറെ നിയമിക്കുകയും നിലവിലെ വ്യവസ്ഥകള്&#x200d; മാറ്റുകയും ചെയ്താല്&#x200d; അതിന് പിന്നില്&#x200d; എന്തെങ്കിലും ന്യായമായ കാരണങ്ങള്&#x200d; ഉണ്ടാകേണ്ടിയിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി കോടതിയില്&#x200d; വാദിച്ചു.</p>
<p>17-ാം നൂറ്റാണ്ടില്&#x200d; മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് പ്രസ്തുത ഭൂമിയിലെ ഒരു പുരാതന ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെട്ടുവെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി പള്ളിയെക്കുറിച്ച് സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചത്: ഗ്യാന്&#x200d;വാപി ഇമാം</title>
		<link>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html</link>
					<comments>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 07:15:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Fabricated]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[spreading]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290461</guid>

					<description><![CDATA[നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്&#x200d; പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്&#x200d; വാരാണസിയില്&#x200d; ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ക്ഷേത്രം പൊളിച്ചാണ് ഗ്യാന്&#x200d;വാപി പള്ളി നിര്&#x200d;മ്മിച്ചതെന്ന് വാദം തെളിയിക്കാന്&#x200d; കഴിഞ്ഞിട്ടില്ലെന്ന് ഗ്യാന്&#x200d;വാപി ഇമാം. ഗ്യാന്&#x200d;വാപി പള്ളി സംബന്ധിച്ച സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു. ഹിന്ദുത്വ വംശീയതക്കെതിരെ കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ആരാധനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. ഞങ്ങള്&#x200d;ക്ക് നിരാശയില്ല. നിയമപോരാട്ടത്തില്&#x200d; വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാര്&#x200d;ഗവും സ്വീകരിക്കരുതെന്ന് വാരാണസിയിലെ ജനങ്ങള്&#x200d; പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാന്&#x200d;വാപിയിലെ മസ്ജിദ് മുഗള്&#x200d;ചക്രവര്&#x200d;ത്തി അക്ബറിനും മുമ്പ് നിര്&#x200d;മ്മിച്ചതാണ്. ഔറഗസേബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്&#8217; ഇമാം പറഞ്ഞു.</p>
<p>നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്&#x200d; പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്&#x200d; വാരാണസിയില്&#x200d; ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്&#x200d; ബാത്വിന്&#x200d; നുഅമാനി പറഞ്ഞു.</p>
<p>പള്ളിക്കെതിരെ നടക്കുന്ന ആക്രമണം മുസ്ലിങ്ങളെ മാത്രമല്ല. രാജ്യത്തെ തന്നെ നശിപ്പിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി അമീര്&#x200d; സയ്യിദ് സദാത്തുള്ള ഹുസ്സൈനി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d; വിദ്വേഷം പ്രചരിപ്പിക്കാനുള്ള മത്സരത്തിലാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/everything-sangh-parivar-is-spreading-about-gyanwapi-masjid-is-fabricated-gyanwapi-imam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദ് വിഷയത്തില്&#x200d; നീതി ലഭിക്കണം; ധര്&#x200d;ണ്ണയുമായി മുസ്‌ലിം ലീഗ് എംപിമാര്&#x200d;</title>
		<link>https://www.chandrikadaily.com/gyanwapi-masjid-issue-should-get-justice-muslim-league-mps-with-dharna.html</link>
					<comments>https://www.chandrikadaily.com/gyanwapi-masjid-issue-should-get-justice-muslim-league-mps-with-dharna.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Feb 2024 09:08:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#JusticeForManishaValmiki]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289437</guid>

					<description><![CDATA[1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകള്&#x200d; സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്&#x200d;ക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നില്&#x200d; പ്രതിഷേധ ധര്&#x200d;ണയും നടത്തി.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി മസ്ജിദ് വിഷയത്തില്&#x200d; പ്രതികരിച്ച് മുസ്‌ലിം ലീഗ് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി നേതാവും ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്&#x200d;. വിഷയത്തില്&#x200d; നീതി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകള്&#x200d; സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്&#x200d;ക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നില്&#x200d; പ്രതിഷേധ ധര്&#x200d;ണയും നടത്തി. പ്രതിഷേധ ധര്&#x200d;ണയുടെ ചിത്രത്തോടൊപ്പം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.</p>
<p>കഴിഞ്ഞ ദിവസമാണ് ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; പൂജക്ക് അനുമതി നല്&#x200d;കിയ വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് ഭരണസമിതി അപ്പീല്&#x200d; നല്&#x200d;കിയത്. മസ്ജിദ് ഭരണസമിതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂജയ്ക്ക് അനുമതി നല്&#x200d;കിയ ഉത്തരവ് റദ്ദാക്കണമെന്ന് സമിതി ആവശ്യപ്പെടുകയും ചെയ്തു. മസ്ജിദ് സമിതി നല്&#x200d;കിയ ഹര്&#x200d;ജി ഉടന്&#x200d; കേള്&#x200d;ക്കാന്&#x200d; സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്&#x200d; സുപ്രീംകോടതി നിര്&#x200d;ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീല്&#x200d; നല്&#x200d;കിയത്. അതേസമയം ഹിന്ദുമത വിശ്വാസികള്&#x200d; ഹൈക്കോടതിയില്&#x200d; തടസ ഹര്&#x200d;ജി നല്&#x200d;കിയിരുന്നു.</p>
<p>കോടതി അനുമതി നല്&#x200d;കിയതിന് പിന്നാലെ വ്യാഴാഴ്ച ഗ്യാന്&#x200d;വാപിയില്&#x200d; ഹൈന്ദവ വിഭാഗം ആരാധന നടത്തിയിരുന്നു. ഗ്യാന്&#x200d;വാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകള്&#x200d; മറക്കുകയും ചെയ്തു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്&#x200d;ഡില്&#x200d; ഗ്യാന്&#x200d;വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ഗ്യാന്&#x200d;വാപി മസ്ജിദ് എന്നായിരുന്നു സൂചന ബോര്&#x200d;ഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നില്&#x200d; സുരക്ഷ വര്&#x200d;ധിപ്പിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-masjid-issue-should-get-justice-muslim-league-mps-with-dharna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ആരാധന നടത്താന്&#x200d; അനുമതി നല്&#x200d;കി വാരാണസി കോടതി</title>
		<link>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html</link>
					<comments>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 11:55:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allows]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[hindus]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Varanasi court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289318</guid>

					<description><![CDATA[മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി.]]></description>
										<content:encoded><![CDATA[<p>ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി വാരാണസി ജില്ല കോടതി. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള &#8216;വ്യാസ് കാ ത‌ഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.</p>
<p>പൂജക്കായുള്ള ക്ര​മീകരണങ്ങൾ ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്ന് നേരത്തേ ഹിന്ദുവിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഹരജികളാണ് കോടതി പരിഗണിച്ചത്.</p>
<p>ചരിത്രപരമായ വിധിയാണിതെന്നും കേസിലെ നിർണായക വഴിത്തിരിവാണെന്നും ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പ്രതികരിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ തന്നെ പൂജകൾ നടത്തും. ഈ നിയമയുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഗ്യാൻവാപി പരിസരം ഏത് വ്യക്തിക്കും സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.</p>
<p>കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്.</p>
<p>ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികൾ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.</p>
<p>ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു.</p>
<p>ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.</p>
<p>ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദിലെ വാട്ടര്&#x200d; ടാങ്ക് ശുചീകരിക്കാന്&#x200d; അനുമതി നല്&#x200d;കി സുപ്രീംകോടതി; നടപടി ഹിന്ദു സ്ത്രീകള്&#x200d; നല്&#x200d;കിയ ഹരജിയില്&#x200d;</title>
		<link>https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html</link>
					<comments>https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jan 2024 05:29:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clean]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[permission]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[water tank]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288181</guid>

					<description><![CDATA[സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാരണാസിയിലെ ജില്ലാ മാജിസ്‌ട്രേറ്റിന്റെ മേല്&#x200d;നോട്ടത്തില്&#x200d; വസുഖാന ശുചീകരിക്കാനുള്ള അനുമതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ശിവലിംഗം കണ്ടെത്തി എന്ന് ആരോപിക്കപ്പെടുന്ന വാരണാസിയിലെ ഗ്യാന്&#x200d;വാപി മസ്ജിദിലെ വാട്ടര്&#x200d; ടാങ്ക് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്&#x200d; നല്&#x200d;കിയ ഹരജിക്ക് അനുമതി നല്&#x200d;കി സുപ്രീം കോടതി. നമസ്‌കരിക്കുന്നതിന് മുമ്പ് മുസ്‌ലിംകള്&#x200d; വുളു എടുക്കുന്ന &#8216;വസുഖാന&#8217; എന്ന ടാങ്കിന്റെ പരിസരമാണ് ശുചീകരിക്കാന്&#x200d; അനുമതി നല്&#x200d;കിയത്.</p>
<p>സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാരണാസിയിലെ ജില്ലാ മാജിസ്‌ട്രേറ്റിന്റെ മേല്&#x200d;നോട്ടത്തില്&#x200d; വസുഖാന ശുചീകരിക്കാനുള്ള അനുമതി നല്&#x200d;കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്&#x200d;ന്ന് 2 വര്&#x200d;ഷമായി വാട്ടര്&#x200d; ടാങ്ക് സീല്&#x200d; ചെയ്തിരിക്കുകയാണ്.</p>
<p>അതേസമയം ശുചീകരണത്തിന് അനുമതി നല്&#x200d;കണമെന്ന ഹരജി പള്ളി കമ്മിറ്റി എതിര്&#x200d;ത്തില്ല. വാട്ടര്&#x200d; ടാങ്ക് ശുചീകരിക്കുന്നതിനെ തങ്ങള്&#x200d; അനുകൂലിക്കുന്നുവെന്ന് അവര്&#x200d; കോടതിയില്&#x200d; അറിയിച്ചു. ടാങ്കിലെ മീനുകള്&#x200d; ചത്തിട്ടുണ്ടാകുമെന്നും ടാങ്കില്&#x200d; നിന്ന് ദുര്&#x200d;ഗന്ധം വമിക്കുന്നുണ്ടെന്നും കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; പറയുന്നുണ്ട്. ടാങ്കില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ഏറെ പവിത്രമായ ശിവലിംഗം ഉണ്ട് എന്നിരിക്കെ അതിനെ എല്ലാ തരം അഴുക്കില്&#x200d; നിന്നും മാറ്റിനിര്&#x200d;ത്തേണ്ടതുണ്ട് എന്നും ഹിന്ദു സ്ത്രീകള്&#x200d; കോടതിയില്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി കേസ്: മസ്&#x200d;ജിദ് കമ്മിറ്റിയുടെ ഹര്&#x200d;ജി അലഹാബാദ് ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/gyanwapi-case-allahabad-high-court-rejects-masjid-committees-plea.html</link>
					<comments>https://www.chandrikadaily.com/gyanwapi-case-allahabad-high-court-rejects-masjid-committees-plea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Dec 2023 07:09:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286085</guid>

					<description><![CDATA[1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപിയില്&#x200d; ക്ഷേത്രനിര്&#x200d;മ്മാണത്തിന് അനുമതി തേടിയതിനെതിരായ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണു കോടതി തള്ളിയത്. ക്ഷേത്ര നിര്&#x200d;മാണത്തിന് അനുമതി തേടാന്&#x200d; ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിര്&#x200d;മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതില്&#x200d; നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതില്&#x200d; വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതില്&#x200d; മസ്ജിദ് കമ്മിറ്റിയും യു.പിയിലെ സുന്നി വഖഫ് ബോര്&#x200d;ഡും ശക്തമായി എതിര്&#x200d;ത്തിരുന്നു.</p>
<p>ഈ എതിര്&#x200d;പ്പുകള്&#x200d; തള്ളിയാണ് ഹരജികള്&#x200d; നിലനില്&#x200d;ക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജികള്&#x200d;ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഹരജികളില്&#x200d; 6 മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാന്&#x200d; വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാന്&#x200d;വാപിയില്&#x200d; ഇനിയും സര്&#x200d;വേ ആവശ്യമാണെങ്കില്&#x200d; അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-case-allahabad-high-court-rejects-masjid-committees-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി സര്&#x200d;വേ: 8 ആഴ്ച കൂടി സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്</title>
		<link>https://www.chandrikadaily.com/gyanwapi-survey-archeology-department-seeks-8-weeks-more-time.html</link>
					<comments>https://www.chandrikadaily.com/gyanwapi-survey-archeology-department-seeks-8-weeks-more-time.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Sep 2023 10:54:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272625</guid>

					<description><![CDATA[മസ്ജിദില്&#x200d; സര്&#x200d;വേ പൂര്&#x200d;ത്തിയാക്കാന്&#x200d; നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി സര്&#x200d;വേക്ക് കൂടുതല്&#x200d; സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും. മസ്ജിദില്&#x200d; സര്&#x200d;വേ പൂര്&#x200d;ത്തിയാക്കാന്&#x200d; നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതല്&#x200d; സമയം ആവശ്യപ്പെടാന്&#x200d; പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.</p>
<p>അതിനിടെ ഗ്യാന്&#x200d;വാപി പള്ളിയിലെ വുദുഖാനയില്&#x200d; സര്&#x200d;വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയില്&#x200d; വിശ്വവേദന സനാതന്&#x200d; സംഘ് സെക്രട്ടറി സൂരജ് സിങ് ഹരജി നല്&#x200d;കിയിരുന്നു. ഹരജി കോടതി സെപ്റ്റംബര്&#x200d; എട്ടിന് പരിഗണിക്കുമെന്ന് സൂരജ് സിങ് പറഞ്ഞു. വുദുഖാന നിലവില്&#x200d; സര്&#x200d;വേയില്&#x200d;നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>വുദുഖാന സീല്&#x200d; ചെയ്യാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയ സുപ്രിംകോടതി ഇടക്കാല ഉത്തരവില്&#x200d; മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-survey-archeology-department-seeks-8-weeks-more-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദ് സര്&#x200d;വേയുമായി വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/church-committee-in-court-seeking-ban-on-spreading-fake-news-with-gyanwapi-masjid-survey.html</link>
					<comments>https://www.chandrikadaily.com/church-committee-in-court-seeking-ban-on-spreading-fake-news-with-gyanwapi-masjid-survey.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 09 Aug 2023 07:37:32 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[court]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[masjid committee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268967</guid>

					<description><![CDATA[സര്&#x200d;വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്&#x200d;ത്തകള്&#x200d; പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി പള്ളി സര്&#x200d;വേയുമായി ബന്ധപ്പെട്ട് വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതില്&#x200d; നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് നിയന്ത്രിക്കുന്ന അന്&#x200d;ജുമന്&#x200d; ഇന്&#x200d;തിസാമിയ മസ്ജിദ് കമ്മിറ്റി വാരണാസി ജില്ലാ കോടതിയില്&#x200d; ഹരജി നല്&#x200d;കി. കോടതിയുടെ നിര്&#x200d;ദേശപ്രകാരം നടക്കുന്ന സര്&#x200d;വേയുടെ വിശദാംശങ്ങള്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്&#x200d; ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധ്യമങ്ങള്&#x200d; തെറ്റായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുകയാണെന്ന് ഹരജിയില്&#x200d; പറഞ്ഞു.</p>
<p>സര്&#x200d;വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്&#x200d;ത്തകള്&#x200d; പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. &#8221;സമാധാനം നിലനിര്&#x200d;ത്തുന്നതിനും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സര്&#x200d;വേയെക്കുറിച്ച് തെറ്റായ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതില്&#x200d; നിന്നും പ്രചരിപ്പിക്കുന്നതില്&#x200d; നിന്നും സോഷ്യല്&#x200d;, പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്&#8221; -ഹരജിയില്&#x200d; വ്യക്തമാക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.</p>
<p>ഗ്യാന്&#x200d;വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്&#x200d; പുരാവസ്തു വകുപ്പിന് സുപ്രീംകോടതി അനുമതി നല്&#x200d;കിയിരുന്നു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമന്&#x200d; ഇന്&#x200d;തിസാമിയ മസ്ജിദ് കമ്മിറ്റി സമര്&#x200d;പ്പിച്ച അപ്പീല്&#x200d; തള്ളിയാണ് കോടതി ഉത്തരവ്. അതിനിടെയാണ്, സര്&#x200d;വേയില്&#x200d; ഹിന്ദു വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയതായി കിംവദന്തികള്&#x200d; പ്രചരിപ്പിച്ചത്. ഇത്തരം കിംവദന്തികള്&#x200d; അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനകള്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>കാശി വിശ്വനാഥ ക്ഷേത്രത്തോ?ട് ചേര്&#x200d;ന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങള്&#x200d;ക്കു മേല്&#x200d; നിര്&#x200d;മിച്ചതാണോ എന്ന് നിര്&#x200d;ണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. സര്&#x200d;വേയില്&#x200d; ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്&#x200d; സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുവഴി പള്ളിയുടെ അടിയില്&#x200d; ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താന്&#x200d; കഴിയുമെന്ന് മുന്&#x200d; എ.എസ്.ഐ ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/church-committee-in-court-seeking-ban-on-spreading-fake-news-with-gyanwapi-masjid-survey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
