hadiya marriage – Chandrika Daily https://www.chandrikadaily.com Thu, 25 Oct 2018 05:45:46 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hadiya marriage – Chandrika Daily https://www.chandrikadaily.com 32 32 ‘ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്’; കൂടെ നിന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഹാദിയ https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html#respond Sat, 20 Oct 2018 05:39:04 +0000 http://www.chandrikadaily.com/?p=107510 കൊല്ലം: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഹാദിയ രംഗത്ത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ കൂടെ നിന്നവര്‍ക്ക് ഹാദിയ നന്ദി രേഖപ്പെടുത്തി. തനിക്ക് ശരി എന്ന് തോന്നിയ വഴിയാണ് തെരഞ്ഞെടുത്തതെന്നും പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശപ്പെടുത്തിയെന്നും ഹാദിയ പറഞ്ഞു.

കൂടെ നിന്ന് സഹായിച്ചവരും പ്രാര്‍ത്ഥിച്ചവരുമുണ്ട്. അവരോട് താന്‍ ഒരിക്കല്‍കൂടി കടപ്പാട് അറിയിക്കുകയാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് തനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്. പക്ഷേ എല്ലാം തരണം ചെയ്യാന്‍ കരുത്തും ഊര്‍ജ്ജവും ആയത് തന്റെ വിശ്വാസമായിരുന്നുവെന്ന് ഹാദിയ പറഞ്ഞു. ഹാദിയ അശോകന്‍ എന്ന പേരിലുള്ള പേജിലൂടെയാണ് ഹാദിയയുടെ പ്രതികരണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. ഷെഫിന്‍ ജഹാന്‍ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം മാറി വിവാഹം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 11 കേസുകളിലും എന്‍ഐഎ അന്വേഷണം അവസാനിപ്പിച്ചു.

ഇത്തരത്തില്‍ 89 വിവാഹങ്ങള്‍ നടന്നതില്‍ നിന്നും 11 എണ്ണമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലൗ ജിഹാദിന്റെയോ, നിര്‍ബന്ധപൂര്‍വ്വമുളള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ, തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ ഇത്തരം മതപരിവര്‍ത്തന വിവാഹത്തിന് സഹായിച്ചതായി കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നതിന് തെളിവില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാന്‍ തെരഞ്ഞെടുത്തപ്പോള്‍ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നല്‍കിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാന്‍ എനിക്ക് കരുത്തും ഊര്‍ജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ വിജയിപ്പിക്കല്‍ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നില്‍ക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായതെന്നത് നീതിക്കൊപ്പം നില്‍ക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകന്‍

]]>
https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html/feed 0
വിവാഹം പുനസ്ഥാപിക്കണം : ഹാദിയ അപേക്ഷ നല്‍കി https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html#respond Sat, 31 Mar 2018 13:08:47 +0000 http://www.chandrikadaily.com/?p=77856 മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വെച്ചായിരുന്നു ഹദിയയുടേയും ഷെഫീന്‍ ജഹാന്റേയും വിവാഹം നടന്നത്.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 മാര്‍ച്ച് 8ന് ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഹാദിയ വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html/feed 0
ഇനിയെങ്കിലും ജീവിക്കണം; എന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: ഹാദിയ രാഹുല്‍ ഈശ്വര്‍ പൊലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു https://www.chandrikadaily.com/hadiya-shefin-jahan-news.html https://www.chandrikadaily.com/hadiya-shefin-jahan-news.html#respond Mon, 12 Mar 2018 10:07:54 +0000 http://www.chandrikadaily.com/?p=74391 ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍.

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം പീഡിപ്പിക്കപ്പെടുന്നത് ശരിക്കും കഷ്ടമല്ലേ. എനിക്ക് തടഞ്ഞുവച്ചിരുന്ന രണ്ട് സ്വാതന്ത്രങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത് ഒന്നിച്ചു കഴിയാനും. രണ്ടും പരമോന്നത നീതിപീഠം സാധ്യമാക്കിത്തന്നു. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ഏതെങ്കലും ഒരു സംഘടനയുടേയോ വ്യക്തികളുടെയോ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്. സംഘടനകള്‍, സാഹ്യത്യകാരന്മാര്‍, കവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്. നോമ്പ് നോറ്റ് പ്രാര്‍ത്ഥിച്ച ഉമ്മമാരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരോടും നന്ദിയുണ്ട്. എന്റെ പേരില്‍ ഇനിയും വിവാദം ഉണ്ടാക്കരുത്.

വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു. താനറിയുന്ന അച്ഛനും അമ്മയും ഇതല്ല. ഒരാളെ എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാം. അതില്‍ എത്രത്തോളം സത്യമുണ്ട് എന്നൊന്നും ആര്‍ക്കും അറിയേണ്ട. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്. നല്ല മുസ്്‌ലിം മത വിശ്വാസിയായി ജീവിക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മക്കും ഒപ്പം ജീവിക്കണമെന്നും അവരെ നോക്കണമെന്നുമുള്ളത് തന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വൈകാതെ അവര്‍ തന്നെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.

പുറത്ത് എനിക്കായി കാര്യങ്ങള്‍ നടക്കുന്നുവെന്ന് പോലും ആറു മാസം അറിഞ്ഞില്ല. പൊലീസ് പീഡിപ്പിക്കാന്‍ കൂട്ടു നിന്നു. തന്നെ കാണാന്‍ വന്നവരുടെ പൊലീസ് രജിസ്റ്റര്‍ നോക്കിയാല്‍ അറിയാം ആരൊക്കെയാണെന്ന്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടിലും ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എല്ലാം.
എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.

2013 ജനുവരിയിലാണ് ശരിക്കും ഇസ്‌ലാം സ്വീകരിച്ചത്. അതിനുശേഷമാണ് ഷെഫിനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇസ്്‌ലാം പൂര്‍ണമായും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. 24കാരിയാണെന്ന പരിഗണന നല്‍കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്. ഒരു നിയമ വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/hadiya-shefin-jahan-news.html/feed 0
ഹാദിയ കേസ്; പിന്നിട്ട വഴികള്‍ https://www.chandrikadaily.com/hadiya-case-on-upto-dates.html https://www.chandrikadaily.com/hadiya-case-on-upto-dates.html#respond Fri, 09 Mar 2018 09:11:02 +0000 http://www.chandrikadaily.com/?p=73858 ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന്‍ രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോ ര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. 25ന് ഹൈക്കോടതിയില്‍ ഹാജരായ ഹാദിയ, താന്‍ സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്‍ ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഓഗസ്റ്റ് 22, സെപ്തംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ ഹാദിയ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി. സെപ്തംബര്‍ 27ന് ഹാദിയയെ തല്‍ക്കാലത്തേക്ക് സത്യസരണി ഭാരവാഹിക്കൊപ്പം വിട്ടു. ഡിസംബര്‍ 21ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19ന് വിവാഹം നടന്നതായി ഹാദിയ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരം അന്വേഷിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും കോടതി ഉത്തരവിട്ടു. ഇതിനിടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹാദിയയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും കേസ്് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകനും കേസില്‍ കക്ഷി ചേര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാറും എതിര്‍ത്തില്ല. ഇതോടെ സുപ്രീംകോടതി ബെഞ്ച് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുകയും ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുകയും ചെയ്തു. കേസിന്റെ തുടര്‍ വാദത്തിനിടെ രണ്ടു വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം ഏര്‍പ്പെട്ട വിവാഹബന്ധം അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ സുപ്രീംകോടതി പലതവണ ചോദ്യം ചെയ്തു. ഹാദിയക്ക് പറയാനുള്ളത് കൂടി കേള്‍ക്കുമെന്ന് പറഞ്ഞ കോടതി, 2017 നവംബര്‍ 27ന് ഹാദിയയെ നേരിട്ടു വിളിച്ചു വരുത്തി.
ഇസ്്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ സുപ്രീംകോടതി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച കോടതി, സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പഠനം തുടരാന്‍ അയച്ചു. കോളജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്‍ അനുസരിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സ്വന്തം വിശ്വാസപ്രകാരമുള്ള മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്ക് അനുവദിച്ചു കിട്ടി. രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായാല്‍ കോടതിക്കു പോലും ഇടപെടാന്‍ അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കി.
ഇതിനിടെ വൈക്കത്തെ വീട്ടില്‍ കഴിയവെ ക്രൂരമായ പീഡനത്തിനിരയായെന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പലരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ആരോപിച്ച് ഹാദിയ സുപ്രീംകോടതിയെ സമീപിച്ചു. എന്‍.ഐ.എക്കെതിരെയും ഇതില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കോടതി പിതാവ് അശോകന്റെയും എന്‍.ഐ.എയുടേയും വിശദീകരണം തേടി. മകള്‍ മുസ്്‌ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം അംഗീകരിക്കില്ലെന്നുമായിരുന്നു അശോകന്‍ നല്‍കിയ സത്യവാങ്മൂലം. ഹാദിയയുടെ മതപരിവര്‍ത്തനത്തിനും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിനും പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന പഴയ പല്ലവി തന്നെ എന്‍.ഐ.എയും ആവര്‍ത്തിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരവും സാധുവുമാണെന്ന സുപ്രീംകോടതി വിധി.

]]>
https://www.chandrikadaily.com/hadiya-case-on-upto-dates.html/feed 0
ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ https://www.chandrikadaily.com/hadiya-nia-report-about-isis-syria-supreme-court-news.html https://www.chandrikadaily.com/hadiya-nia-report-about-isis-syria-supreme-court-news.html#respond Fri, 09 Mar 2018 06:59:18 +0000 http://www.chandrikadaily.com/?p=73823 ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കൂടുതല്‍ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുമായി എന്‍.ഐ.എ സുപ്രീംകോടതിയില്‍. ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട കാലത്ത് ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടാണ് മതംമാറുന്നതും തുടര്‍ന്നാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവക്ക് പങ്കുണ്ട്. ഹാദിയക്ക് സൈനബയും ഭര്‍ത്താവ് അലിയാരും മുഖേന ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സലഫി പ്രചാരകരായ ഷിറന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയെ മതം മാറ്റിയത്. ഇവര്‍ യമനിലേക്ക് കടന്നെന്നാണ് അറിയുന്നത്. ഇസ്‌ലാമിക പഠനത്തിനായി ഹാദിയയേയും യമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായും മൊഴികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്‌വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് എന്നതിന് തെളിവുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ 153 എ, മറ്റു മതങ്ങളെ ആക്ഷേപിക്കല്‍ 295 എ, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.

]]>
https://www.chandrikadaily.com/hadiya-nia-report-about-isis-syria-supreme-court-news.html/feed 0
സുപ്രീംകോടതി വിധി: ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിന്‍ ജഹാന്‍ https://www.chandrikadaily.com/shefin-jahan-about-hadiya-case-supreme-court-verdict-news.html https://www.chandrikadaily.com/shefin-jahan-about-hadiya-case-supreme-court-verdict-news.html#respond Thu, 08 Mar 2018 11:28:40 +0000 http://www.chandrikadaily.com/?p=73672 കൊല്ലം: സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. വിധിയില്‍ ഷെഫിന്‍ ദൈവത്തിന് നന്ദി പറഞ്ഞു. ‘ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവെച്ചു. സര്‍വ്വനാഥന് സ്തുതി’ഷെഫിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹാദിയ, ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ഹാദിയക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. ഷെഫിന് തീവ്രവാദബന്ധമുണ്ടെങ്കില്‍ അന്വേഷിക്കാം. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/shefin-jahan-about-hadiya-case-supreme-court-verdict-news.html/feed 0
കരുത്തുറ്റ കാത്തിരിപ്പ്; പെണ്‍പോരാട്ടത്തിന്റെ പ്രതീകമായി ഹാദിയ https://www.chandrikadaily.com/hadiya-shefin-jahan-case-high-court-supreme-court-verdicts-news.html https://www.chandrikadaily.com/hadiya-shefin-jahan-case-high-court-supreme-court-verdicts-news.html#respond Thu, 08 Mar 2018 10:23:41 +0000 http://www.chandrikadaily.com/?p=73661 നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന്‍ ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍ വൈക്കത്തെ വീട്ടില്‍ തുടരുകയായിരുന്നു. നാളുകള്‍ക്കുശേഷം പുറംലോകം കേട്ടത് ഹാദിയ വീട്ടുതടങ്കലിലാണെന്നാണ്. പലപ്പോഴുമായി ആശങ്ക നിറഞ്ഞ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന വനിതാകമ്മീഷനോ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിവിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലെത്തിയതു പ്രകാരം കോടതിയിലെത്തിക്കുമ്പോഴാണ് ഹാദിയയെ വീണ്ടും പുറംലോകം കേള്‍ക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഒരിക്കല്‍കൂടി ഹാദിയ തന്റെ നിലപാട് വ്യക്തമാക്കി. ‘എനിക്ക് നീതി വേണം. ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകണം’.

2016 ഡിസംബര്‍ 21 നാണ് വിവാഹിതരായ ഹാദിയയും ഷഫിനും ഹൈക്കോടതിയില്‍ ഹാജരാവുന്നത്. തുടര്‍ന്ന് ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഹാദിയയുടെയും ഷഫിന്റെയും വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫെബ്രുവരി ഏഴിന് ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും കേസ് വീണ്ടും പരിഗണിക്കാന്‍ 22ലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി 22ന് വീണ്ടും കേസ് പരിഗണിച്ച കോടതി അന്നുവരെയുള്ള മുഴുവന്‍ അന്വേഷണ റിപോര്‍ട്ടും രേഖപ്പെടുത്തിയ മൊഴികളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിലേക്ക് പരിഗണിക്കാന്‍ കേസ് മാറ്റി. മാര്‍ച്ച് രണ്ടിന് വിശദമായ വാദം കേട്ട കോടതി വേനലവധിക്കു മുമ്പ് കേസ് തീര്‍ക്കുമെന്ന് പറഞ്ഞുവെങ്കിലും കേസ് നീട്ടിവച്ചു. 2017 മെയ് 24 കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു.

തുടര്‍ന്ന് ഈ വിധിക്കെതിരെ ഷെഫിന്‍ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പടെ അശോകന്റെ ആരോപണങ്ങള്‍ക്കടിസ്ഥാനത്തില്‍ ഈ വിഷയങ്ങള്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കാന്‍ ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ ഓഗസ്റ്റ് 18ന് പിന്മാറി. കേസില്‍ എന്‍.ഐ.എ അന്വേഷണവും വിവാഹവും രണ്ടായി തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനായി ഒക്ടോബര്‍ 27ന് വൈകീട്ട് 3 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരായ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും വ്യക്തമാക്കി. സേലത്തെ ഹോമിയോ കോളേജില്‍ ഹൗസ്‌സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട ഹാദിയയുടെ നിലപാട് അംഗീകരിച്ച കോടതി ഹാദിയയെ സേലത്തെ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സുപ്രീംകോടതിയില്‍ പിതാവ് അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയയുടെ മതംമാറ്റത്തെ സംബന്ധിച്ചും ഷെഫിന്‍ജാഹനെക്കുറിച്ചും ആരോപണങ്ങളുണ്ടായിരുന്നു. ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീട്ടില്‍ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്നും ഹാദിയയും പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വര്‍ തന്നെ മൂന്ന് തവണ സന്ദര്‍ശിച്ചിരുന്നുവെന്നും ഹിന്ദുമതത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ ഹാദിയ പിന്നീട് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ചന്ദ്രചൂഡ് എന്നിവരാണ് വാദം കേട്ടത്. ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു.

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ഹാദിയക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. ഷെഫിന് തീവ്രവാദബന്ധമുണ്ടെങ്കില്‍ അന്വേഷിക്കാം. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/hadiya-shefin-jahan-case-high-court-supreme-court-verdicts-news.html/feed 0
‘ഹാദിയ ഷെഫിന്റെ ഭാര്യ’; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി https://www.chandrikadaily.com/hadiya-shefin-jahan-supremecourt-verdict-news.html https://www.chandrikadaily.com/hadiya-shefin-jahan-supremecourt-verdict-news.html#respond Thu, 08 Mar 2018 08:58:03 +0000 http://www.chandrikadaily.com/?p=73648 ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ഹാദിയക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. ഷെഫിന് തീവ്രവാദബന്ധമുണ്ടെങ്കില്‍ അന്വേഷിക്കാം. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/hadiya-shefin-jahan-supremecourt-verdict-news.html/feed 0
ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍.ഐ.എ സത്യവാങ്മൂലം സമര്‍പ്പിച്ചു https://www.chandrikadaily.com/hadiya-case-nia-submits-affidavit.html https://www.chandrikadaily.com/hadiya-case-nia-submits-affidavit.html#respond Wed, 07 Mar 2018 19:58:58 +0000 http://www.chandrikadaily.com/?p=73564 ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്‍.ഐ.എ ഐജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫക്കും ഷിറിന്‍ ഷഹാനയും കേസില്‍ നിര്‍ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ഹാദിയ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യ വിട്ടതായും എന്‍.ഐ.എ പറയുന്നു.

ഇരുവരും നിലവില്‍ യമനിലാണെന്നാണ് സൂചന. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. ഫാസില്‍ മുസ്തഫയെ കുറിച്ച് കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് അശോകന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എന്‍.ഐ.എ സത്യവാങ്മൂലം നല്‍കിയത്.

ഒരു ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയതെന്ന ഹാദിയയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇതുള്‍പ്പെടെ ഹാദിയ എന്‍.െഎ.എക്കെതിരെ നടത്തിയ ആരോപണങ്ങളെല്ലാം സത്യവാങ്മൂലത്തില്‍ എന്‍.െഎ.എ നിഷേധിച്ചിട്ടുണ്ട്. എന്‍.ഐ.എ നടത്തുന്ന അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍ഐഎ ഇന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലത്തിന് പുറമെ, മുദ്രവെച്ച കവറില്‍ തല്‍ സ്ഥിതി റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/hadiya-case-nia-submits-affidavit.html/feed 0
‘ഞാന്‍ നിരീശ്വരവാദിയാണ്, ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പുമില്ല’; അശോകന്‍ https://www.chandrikadaily.com/hadiya-case-father-ashokan-supreme-court-news.html https://www.chandrikadaily.com/hadiya-case-father-ashokan-supreme-court-news.html#respond Tue, 06 Mar 2018 06:15:51 +0000 http://www.chandrikadaily.com/?p=73170 ന്യൂഡല്‍ഹി: ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്‍. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. മകളുടെ മതമല്ല പ്രശ്‌നമെന്നും, അവളുടെ സുരക്ഷയിലാണ് തന്റെ ആശങ്കയെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകുന്നതിന് നീക്കം നടന്നിരുന്നുവെന്ന് അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹാദിയയെ യെമനിലേക്ക് കൊണ്ടു പോകാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തി പരിശോധിക്കണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം സേലത്തെ കോളേജില്‍ ഹോമിയ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഹാദിയ. വീട്ടില്‍ പീഡനം നേരിട്ടിരുന്നുവെന്നും അമ്മ മയക്കുമരുന്ന് ഭക്ഷണത്തില്‍ കലക്കി തരാന്‍ ശ്രമിച്ചിരുന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പറഞ്ഞ ഹാദിയ പിന്നീട് ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു.

]]>
https://www.chandrikadaily.com/hadiya-case-father-ashokan-supreme-court-news.html/feed 0