<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hajj 2025 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj-2025/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Sep 2025 05:02:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hajj 2025 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജ് യാത്ര: കരിപ്പൂരില്‍ നിരക്ക് കുറച്ചു, ഇത്തവണ 1.07 ലക്ഷം രൂപ</title>
		<link>https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html</link>
					<comments>https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Sep 2025 05:02:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Hajj in Karipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355726</guid>

					<description><![CDATA[കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസിനാണ് അനുമതി]]></description>
										<content:encoded><![CDATA[<p>മലപ്പുറം: അടുത്ത വര്&#x200d;ഷത്തെ ഹജ്ജ് തീര്&#x200d;ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്&#x200d;ഷത്തേക്കാള്&#x200d; കരിപ്പൂരില്&#x200d; നിന്നുള്ള നിരക്കില്&#x200d; ഇളവ് ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ആകാശ എയറിന് കരിപ്പൂരില്&#x200d; നിന്ന് സര്&#x200d;വീസ് നടത്താനുള്ള അനുമതി ലഭിച്ചു. 1.07 ലക്ഷം രൂപയാണ് ഇത്തവണത്തെ നിരക്ക്.</p>
<p>കൊച്ചിയില്&#x200d; നിന്നുള്ള സര്&#x200d;വീസിന് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസിനാണ് അനുമതി. 87,697 രൂപയാണ് കൊച്ചിയിലെ നിരക്ക്. കണ്ണൂരില്&#x200d; നിന്നുള്ള സര്&#x200d;വീസ് സൗദി ബജറ്റ് എയര്&#x200d;ലൈന്&#x200d;സായ ഫ്‌ളൈഡീല്&#x200d; നടത്തും. 89,737 രൂപയാണ് കണ്ണൂരില്&#x200d; നിന്നുള്ള നിരക്ക്.</p>
<p>ആകാശ, ഫ്‌ളൈനാസ്, ഫ്‌ളൈഡീല്&#x200d; എന്നിവയ്‌ക്കൊപ്പം എയര്&#x200d; ഇന്ത്യയും സൗദി എയര്&#x200d;ലൈന്&#x200d;സും ടെന്&#x200d;ഡറില്&#x200d; പങ്കെടുത്തിരുന്നു. കഴിഞ്ഞവര്&#x200d;ഷം കരിപ്പൂരില്&#x200d; നിന്ന് 1.25 ലക്ഷം രൂപയായിരുന്ന നിരക്ക് ഇത്തവണ 18,000 മുതല്&#x200d; 19,000 രൂപ വരെ കുറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ</title>
		<link>https://www.chandrikadaily.com/iva-volunteers-as-active-presence-in-hajj-service.html</link>
					<comments>https://www.chandrikadaily.com/iva-volunteers-as-active-presence-in-hajj-service.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 05:58:05 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[iva]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346896</guid>

					<description><![CDATA[ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി. ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്&#x200d;റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്&#x200d;മാർ സജീവമായി രംഗത്തിറങ്ങി.</p>
<p>ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്&#x200d;ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-346898" src="https://cdn.chandrikadaily.com/wp-contents/uploads/2025/07/Untitled-1-Recovered-Recovered-5.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-5.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-5-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-5-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്&#x200d; പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്&#x200d;ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്&#x200d; ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.</p>
<p>കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്&#x200d; എത്തിക്കുന്നതിനും വീല്&#x200d;ചെയറില്&#x200d; ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്&#x200d;മാര്&#x200d; സന്നദ്ധരായി.</p>
<p><img loading="lazy" class="alignnone size-full wp-image-346899" src="https://cdn.chandrikadaily.com/wp-contents/uploads/2025/07/Untitled-1-Recovered-Recovered-6.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-6.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-6-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-6-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു</p>
<p>ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്&#x200d; പങ്കുവെച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-346900" src="https://cdn.chandrikadaily.com/wp-contents/uploads/2025/07/Untitled-1-Recovered-Recovered-7.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-7.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-7-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/07/Untitled-1-Recovered-Recovered-7-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /><br />
ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.</p>
<p>ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iva-volunteers-as-active-presence-in-hajj-service.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു</title>
		<link>https://www.chandrikadaily.com/1physical-condition-during-hajj-the-malayali-woman-who-was-undergoing-treatment-died.html</link>
					<comments>https://www.chandrikadaily.com/1physical-condition-during-hajj-the-malayali-woman-who-was-undergoing-treatment-died.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Jun 2025 12:01:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[obituary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344938</guid>

					<description><![CDATA[തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്‍സാന (35) ആണ് മക്കയില്‍ മരിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കര്&#x200d;മങ്ങള്&#x200d;ക്കിടെ ശാരീരികാസ്വസ്ഥ്യം മൂലം മക്കയിലെ ആശുപത്രിയില്&#x200d; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്&#x200d;സാന (35) ആണ് മക്കയില്&#x200d; മരിച്ചത്.</p>
<p>മക്കയില്&#x200d;വെച്ച് ഹജ്ജ് കര്&#x200d;മങ്ങള്&#x200d; നിര്&#x200d;വഹിക്കുന്നതിനിടയില്&#x200d; ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്&#x200d; ഭര്&#x200d;ത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി മൃതദേഹം മക്കയില്&#x200d; ഖബറടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1physical-condition-during-hajj-the-malayali-woman-who-was-undergoing-treatment-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക</title>
		<link>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html</link>
					<comments>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 16:22:15 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Pilgrim gave birth]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344482</guid>

					<description><![CDATA[ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് തീര്&#x200d;ത്ഥാടനത്തിനിടെ അറഫാ മൈതാനില്&#x200d; ടോഗോ സ്വദേശിനിയായ യുവതി ആണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്&#x200d;ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്&#x200d; സ്പര്&#x200d;ശിച്ചു.</p>
<p>മാതാവിന്റെ ആത്മാര്&#x200d;ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്&#x200d;കിയത്. ഈ വിശുദ്ധ മണ്ണില്&#x200d; ജനിച്ച കുഞ്ഞിന് അര്&#x200d;ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്&#x200d; മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്&#x200d;ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും</title>
		<link>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html</link>
					<comments>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 05:54:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[hajj mubarak]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344008</guid>

					<description><![CDATA[ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വെങ്ങാട്</strong></p>
<p>പ്രപഞ്ച നാഥനില്&#x200d; സര്&#x200d;വ്വതും സമര്&#x200d;പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്&#x200d;ന്ന് ഹാജിമാര്&#x200d; ഇന്ന് മിനായില്&#x200d; നിന്ന് വിടപറയും. ആത്മീയാനന്ദത്തില്&#x200d; കഴിഞ്ഞ ആറ് നാളുകള്&#x200d;ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്&#x200d;മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്&#x200d;ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; ആയാസരഹിതമായി നിര്&#x200d;വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്&#x200d; അവശേഷിക്കുന്നവര്&#x200d; ഇന്ന് മിന താഴ്വരയോട് വിടപറയും.</p>
<p>തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്&#x200d;മാന്&#x200d; രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരനും ശക്തമായ നടപടികള്&#x200d; സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്&#x200d; നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; തുടങ്ങിയത് മുതല്&#x200d; മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.</p>
<p>വിശുദ്ധ കര്&#x200d;മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്&#x200d;മ്മങ്ങള്&#x200d; പൂര്&#x200d; ത്തിയാക്കാന്&#x200d; സാധിച്ചു.</p>
<p>പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്&#x200d; വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്&#x200d;ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്‌രിബിന് മുമ്പേ തന്നെ മിനയുടെ അതിര്&#x200d;ത്തി വിട്ടിരുന്നു. ഇവര്&#x200d; വിശുദ്ധ ഹറമിലെത്തി ത്വവാഫുല്&#x200d; ഇഫാദ നിര്&#x200d;വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്&#x200d; ഭാഗ്യം നല്&#x200d;കിതുണച്ച നാഥന് സ്തുതി യോതി.</p>
<p>ശക്തമായ ചൂടില്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്&#x200d; ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്&#x200d;ക്കരണവും ശീ തജലം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്&#x200d; പ്രേരകമായി. 44 മുതല്&#x200d; 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്&#x200d; താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്&#x200d; ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്&#x200d;കിയ മുന്നറിയിപ്പുകള്&#x200d; പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്&#x200d; രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്&#x200d; ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്&#x200d;ശനമായ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി</title>
		<link>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html</link>
					<comments>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 16:19:53 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Hajj Cell Mina Map]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343747</guid>

					<description><![CDATA[വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.]]></description>
										<content:encoded><![CDATA[<p>ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.</p>
<p>സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,<br />
എന്നിവർ സംസാരിച്ചു.</p>
<p>നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി</title>
		<link>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html</link>
					<comments>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 12:08:14 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343718</guid>

					<description><![CDATA[ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.</p>
<p>ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.</p>
<p>ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. &#8220;ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്,&#8221; ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.</p>
<p>തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു</title>
		<link>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html</link>
					<comments>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 04 Jun 2025 05:22:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343560</guid>

					<description><![CDATA[. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കര്&#x200d;മങ്ങള്&#x200d;ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്&#x200d; മിനായില്&#x200d; സംഗമിക്കുന്നു. ഒന്നേകാല്&#x200d; ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്&#x200d; മിനായിലെത്തിയിട്ടുണ്ട്. പുലര്&#x200d;ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്&#x200d; ഹാജിമാര്&#x200d; നീങ്ങിത്തുടങ്ങും.</p>
<p>ഇന്ന് പകലും രാത്രിയും ഹാജിമാര്&#x200d; മിനായില്&#x200d; പ്രാര്&#x200d;ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്&#x200d; തര്&#x200d;വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്&#x200d;മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്&#x200d; രാത്രിയിയോടെ മുഴുവന്&#x200d; ഹാജിമാരും മിനായിലെത്തും.</p>
<p>നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്&#x200d; നാളെ സൂര്യാസ്തമയം വരെ അറഫയില്&#x200d; തങ്ങണം. പിന്നീട് മുസ്ദലിഫയില്&#x200d; രാപ്പാര്&#x200d;ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്&#x200d;മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്&#x200d;മം എന്നിവ പൂര്&#x200d;ത്തിയാക്കിയാല്&#x200d; തീര്&#x200d;ഥാടകന് ഹജ്ജിന് അര്&#x200d;ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കര്‍മത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/a-native-of-vadakanchery-who-had-arrived-for-hajj-died-in-makkah.html</link>
					<comments>https://www.chandrikadaily.com/a-native-of-vadakanchery-who-had-arrived-for-hajj-died-in-makkah.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 02 Jun 2025 01:30:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[makhah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343274</guid>

					<description><![CDATA[അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കര്&#x200d;മത്തിനായി മക്കയില്&#x200d; എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്&#x200d;ത്തി മംഗലം വഴുവക്കോട് വീട്ടില്&#x200d; കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്&#x200d;മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റില്&#x200d; നിന്നായിരുന്നു യാത്രയായത്.</p>
<p>കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്&#x200d;ന്ന് അസീസിയ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്&#x200d; ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്&#x200d;മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്&#x200d;: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്&#x200d;: ജിഫ്‌ന, മുത്തലവി, ഹക്കീം, അന്&#x200d;വര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-native-of-vadakanchery-who-had-arrived-for-hajj-died-in-makkah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും</title>
		<link>https://www.chandrikadaily.com/last-malayali-hajj-group-reaches-mecca-the-journey-of-the-indian-pilgrims-will-end-today.html</link>
					<comments>https://www.chandrikadaily.com/last-malayali-hajj-group-reaches-mecca-the-journey-of-the-indian-pilgrims-will-end-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 31 May 2025 12:59:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343150</guid>

					<description><![CDATA[ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.]]></description>
										<content:encoded><![CDATA[<p>മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.</p>
<p>ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.</p>
<p>വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/last-malayali-hajj-group-reaches-mecca-the-journey-of-the-indian-pilgrims-will-end-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
