<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hajj pilgrimS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj-pilgrims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Jun 2025 04:10:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hajj pilgrimS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി</title>
		<link>https://www.chandrikadaily.com/hajj-pilgrims-from-the-state-have-started-returning.html</link>
					<comments>https://www.chandrikadaily.com/hajj-pilgrims-from-the-state-have-started-returning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Jun 2025 04:10:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hajj pilgrimS]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345798</guid>

					<description><![CDATA[സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ഹജ്ജ് തീര്&#x200d;ഥാടകര്&#x200d; തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്&#x200d;ത്തിയാക്കാനായതിന്റെ ചാരിതാര്&#x200d;ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്&#x200d;. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്&#x200d; വൈകിയാണ് ലാന്&#x200d;ഡ് ചെയ്തത്.</p>
<p>യാത്രാസമയ ക്രമീകരണത്തില്&#x200d; മദീനയില്&#x200d; വന്ന താമസമാണ് വിമാനം വൈകാന്&#x200d; കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്&#x200d;ഥാടക സംഘം കൂടി കരിപ്പൂരില്&#x200d; തിരിച്ചെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-pilgrims-from-the-state-have-started-returning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി</title>
		<link>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html</link>
					<comments>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 04:27:08 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Calicut Airport]]></category>
		<category><![CDATA[Hajj pilgrimS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335802</guid>

					<description><![CDATA[കേരളത്തില്&#x200d; നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കൊച്ചി, കണ്ണൂര്&#x200d; വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്&#x200d; നല്&#x200d;കേണ്ടിവരുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്&#x200d;ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്&#x200d; നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കൊച്ചി, കണ്ണൂര്&#x200d; വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്&#x200d; നല്&#x200d;കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്&#x200d;ന്ന സാഹചര്യത്തില്&#x200d; കഴിഞ്ഞ തവണ തന്നെ നിരക്കില്&#x200d; മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്&#x200d; വലിയ വര്&#x200d;ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്&#x200d; 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റുകളായ കണ്ണൂര്&#x200d;, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്&#x200d;ത്ഥാടകര്&#x200d; നല്&#x200d;കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്&#x200d; എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്&#x200d; കണ്ടിരുന്നു. മലബാറില്&#x200d; നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്&#x200d;ക്കാര്&#x200d;ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്&#x200d; ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്&#x200d; ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്&#x200d; കാരണം വ്യത്യസ്ത എമ്പാര്&#x200d;ക്കേഷന്&#x200d; പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്&#x200d; കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്&#x200d; കോഴിക്കോട്ടെ ഉയര്&#x200d;ന്ന വിമാന നിരക്കുകള്&#x200d; ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്&#x200d;ടോപ്പ് റണ്&#x200d; വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്&#x200d;ത്തനങ്ങളെ തടയുന്ന റണ്&#x200d;വേ നിയന്ത്രണങ്ങള്&#x200d;, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്&#x200d;ധനവിന്റെ ആധാരമെന്നുമാണ് സര്&#x200d;ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്&#x200d; ഹജ്ജിന് നിര്&#x200d;ദേശിക്കപ്പെട്ട തീര്&#x200d;ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്&#x200d; 2025ല്&#x200d; ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്&#x200d;ത്ഥാടകരുടെ എണ്ണത്തില്&#x200d; ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്&#x200d;ജ്ജില്&#x200d; മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.</p>
<p>എന്നാല്&#x200d; ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്&#x200d;ജ് വര്&#x200d;ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്&#x200d;ത്ഥാടകര്&#x200d; താല്&#x200d;പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്&#x200d;ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്&#x200d; യാത്ര കണ്ണൂര്&#x200d; വഴിയാക്കാന്&#x200d; ഇപ്പോള്&#x200d; തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്&#x200d; പറത്താനുള്ള സൗകര്യമില്ലാത്തതിനാല്&#x200d; എയര്&#x200d; ഇന്ത്യ മാത്രമാണ് ടെണ്ടറില്&#x200d; പങ്കെടുക്കുന്നതെന്നും അവര്&#x200d; ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്&#x200d; ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്&#x200d; നിരക്കിന്റെ കാര്യത്തില്&#x200d; ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്&#x200d;ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ സമീപനം. പാര്&#x200d;ലമെന്റംഗങ്ങളുള്&#x200d; പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്&#x200d;ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്&#x200d; നിരന്തരമായി സര്&#x200d;ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്&#x200d;ക്കാര്&#x200d; സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്&#x200d; വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്&#x200d;ക്ക് വ്യക്തമാകാന്&#x200d; പര്യാപ്തമാണ്.</p>
<p>കോഴിക്കാട് വിമാനത്താവള വികസനം പൂര്&#x200d;ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്&#x200d;പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്&#x200d; ആ ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നതില്&#x200d; സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്&#x200d; ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്&#x200d;ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്&#x200d;ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്&#x200d;ക്കേഷന്&#x200d; പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്&#x200d;മം നിര്&#x200d;വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്&#x200d; ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-injustice-is-being-done-to-hajj-pilgrims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് തീർഥാടകർ തിരിച്ചറിയൽ കാർഡ് ആയ ‘നുസ്ക്’ കയ്യിൽ കരുതണമെന്ന് മന്ത്രാലയം</title>
		<link>https://www.chandrikadaily.com/hajj-pilgrims-must-carry-nusk-identity-card-ministry-says.html</link>
					<comments>https://www.chandrikadaily.com/hajj-pilgrims-must-carry-nusk-identity-card-ministry-says.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 May 2024 15:07:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hajj pilgrimS]]></category>
		<category><![CDATA[nusk card]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298770</guid>

					<description><![CDATA[ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.</p>
<p>നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയൽ കാർഡാണിതെന്നും മന്ത്രാലയം സുചിപ്പിച്ചു. സ്വകാര്യ വിവരങ്ങൾ, ഐഡൻറിറ്റി നമ്പർ അല്ലെങ്കിൽ ഏകീകൃത റഫറൻസ് നമ്പർ, ആരോഗ്യ വിവരങ്ങൾ, മക്ക, മദീന എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളിൽ സേവനം നൽകുന്ന കമ്പനികളുടെ പേരുകൾ, അവരുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങൾ, ഗ്രൂപ്പ് ലീഡറെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിജിറ്റൽ കാർഡ്.</p>
<p>തീർഥാടകർക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. ഹജ്ജ് നിർവഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക് കാർഡ് നിർബന്ധമാണ്. വഴിതെറ്റുമ്പോൾ തീർഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കൽ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.</p>
<p>ഹജ്ജ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഇതിൽ അടങ്ങിയിരിക്കുന്നു. തവക്കൽന, നുസ്ക് ആപ്ലിക്കേഷനുകളിൽ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കാർഡ് നഷ്‌ടപ്പെടുമ്പോഴും പരിശോധന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഡിജിറ്റൽ പതിപ്പ് എളുപ്പത്തിൽ കാണിക്കാനും തീർഥാടകർക്ക് സാധിക്കും. അന്താരാഷ്‌ട്ര തീർഥാടകർക്ക് വിസ ഇഷ്യു ചെയ്തതിന് ശേഷം ഹജ്ജ് ഓഫീസുകളിൽ നിന്നും ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നേടിയ ശേഷം സേവന ദാതാക്കളിൽ നിന്നും കാർഡ് ലഭിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-pilgrims-must-carry-nusk-identity-card-ministry-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുണ്യഭൂമിയിലേക്ക് തീര്&#x200d;ഥാടക പ്രവാഹം; ഹാജിമാരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു</title>
		<link>https://www.chandrikadaily.com/the-flow-of-pilgrims-to-the-holy-land-the-number-of-pilgrims-has-crossed-13-lakhs.html</link>
					<comments>https://www.chandrikadaily.com/the-flow-of-pilgrims-to-the-holy-land-the-number-of-pilgrims-has-crossed-13-lakhs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Jun 2023 13:57:21 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[Hajj pilgrimS]]></category>
		<category><![CDATA[holy land]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260863</guid>

					<description><![CDATA[മക്ക: വിശുദ്ധ ഹജ്ജ് കര്&#x200d;മത്തിന് ദിനങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ, ഹജ്ജ് കര്&#x200d;മങ്ങള്&#x200d;ക്കായി ഇതുവരെ 1,342,351 തീര്&#x200d;ഥാടകര്&#x200d; കര-നാവിക വ്യോമ തുറമുഖങ്ങള്&#x200d; വഴി എത്തിച്ചേര്&#x200d;ന്നതായി ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് പാസ്പോര്&#x200d;ട്ട് മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്&#x200d; നിന്നും വിമാനത്താവളങ്ങള്&#x200d; വഴി 1,280,240 തീര്&#x200d;ഥാടകരാണ് എത്തിച്ചേര്&#x200d;ന്നത്. കരമാര്&#x200d;ഗം വഴി 57,463 തീര്&#x200d;ഥാടകരും, കടല്&#x200d; മാര്&#x200d;ഗം 4,648 പേരുമാണ് എത്തിച്ചേര്&#x200d;ന്നത്. ഈ വര്&#x200d;ഷത്തെ ഹജ്ജ് കര്&#x200d;മങ്ങളില്&#x200d; 160 രാജ്യങ്ങളില്&#x200d; നിന്നുള്ള 20 ലക്ഷം പേരാണ് പങ്കെടുക്കുക. തീര്&#x200d;ഥാടകര്&#x200d;ക്ക് ആത്മീയ അന്തരീക്ഷത്തില്&#x200d; ഹജ്ജ് [&#8230;]]]></description>
										<content:encoded><![CDATA[<p>മക്ക: വിശുദ്ധ ഹജ്ജ് കര്&#x200d;മത്തിന് ദിനങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ, ഹജ്ജ് കര്&#x200d;മങ്ങള്&#x200d;ക്കായി ഇതുവരെ 1,342,351 തീര്&#x200d;ഥാടകര്&#x200d; കര-നാവിക വ്യോമ തുറമുഖങ്ങള്&#x200d; വഴി എത്തിച്ചേര്&#x200d;ന്നതായി ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് പാസ്പോര്&#x200d;ട്ട് മന്ത്രാലയം അറിയിച്ചു.</p>
<p>വിദേശ രാജ്യങ്ങളില്&#x200d; നിന്നും വിമാനത്താവളങ്ങള്&#x200d; വഴി 1,280,240 തീര്&#x200d;ഥാടകരാണ് എത്തിച്ചേര്&#x200d;ന്നത്. കരമാര്&#x200d;ഗം വഴി 57,463 തീര്&#x200d;ഥാടകരും, കടല്&#x200d; മാര്&#x200d;ഗം 4,648 പേരുമാണ് എത്തിച്ചേര്&#x200d;ന്നത്. ഈ വര്&#x200d;ഷത്തെ ഹജ്ജ് കര്&#x200d;മങ്ങളില്&#x200d; 160 രാജ്യങ്ങളില്&#x200d; നിന്നുള്ള 20 ലക്ഷം പേരാണ് പങ്കെടുക്കുക. തീര്&#x200d;ഥാടകര്&#x200d;ക്ക് ആത്മീയ അന്തരീക്ഷത്തില്&#x200d; ഹജ്ജ് കര്&#x200d;മങ്ങള്&#x200d; നിര്&#x200d;വഹിക്കാന്&#x200d; ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം പറഞ്ഞു.</p>
<p>ഈ വര്&#x200d;ഷത്തെ തീര്&#x200d;ഥാടനം സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്&#x200d; സുരക്ഷാ ഏജന്&#x200d;സികള്&#x200d; തയ്യാറെടുപ്പുകള്&#x200d; പൂര്&#x200d;ത്തിയാക്കി കഴിഞ്ഞു. തീര്&#x200d;ഥാടകരെ സഹായിക്കാന്&#x200d; ആയിരക്കണക്കിന് ജീവനക്കാരെയും സന്നദ്ധ പ്രവര്&#x200d;ത്തകരെയും വിന്യസിച്ചതായും മന്ത്രാലയം വ്യക്തമാക്കി.</p>
<p>തീര്&#x200d;ഥാടകര്&#x200d;ക്ക് സേവനം നല്&#x200d;കുന്നതിനായി ഹജ്ജ് സീസണില്&#x200d; 32,000 പേരടങ്ങുന്ന മെഡിക്കല്&#x200d; സംഘം പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നും അറഫാത്തില്&#x200d; 46ഉം , മിനയില്&#x200d; 26ഉം, പുണ്യസ്ഥലങ്ങളിലെ കാല്&#x200d;നട-റോഡുകളില്&#x200d; ആറും, ജമാറാത്തില്&#x200d; 16ഉം ഉള്&#x200d;പ്പെടെ 32 ആശുപത്രികളും 140-ലധികം ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ടെന്നും ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഹാനി ജോഖ്ദാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-flow-of-pilgrims-to-the-holy-land-the-number-of-pilgrims-has-crossed-13-lakhs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
