<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hajj2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Dec 2017 13:56:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hajj2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജിന് പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്&#x200d; നിന്ന് ഒഴിവാക്കുമെന്ന് മോദി</title>
		<link>https://www.chandrikadaily.com/muslim-women-can-travel-for-haj-without-male-guardian-pm-modi-in-mann-ki-baat.html</link>
					<comments>https://www.chandrikadaily.com/muslim-women-can-travel-for-haj-without-male-guardian-pm-modi-in-mann-ki-baat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 13:40:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj2017]]></category>
		<category><![CDATA[manki bath]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62331</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഒറ്റയ്ക്ക് ഹജ്ജിന് പോകാന്&#x200d; അപേക്ഷ നല്&#x200d;കിയ സ്ത്രീകളെ നറുക്കെടുപ്പില്&#x200d; നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്&#x200d;മ്മങ്ങള്&#x200d; ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്&#x200d; പോകരുതെന്ന് പറയുന്ന നിയമങ്ങള്&#x200d; വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്&#x200d;ഷത്തെ അവസാനത്തെ മന്&#x200d; കി ബാത്തില്&#x200d; രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് മോഡി ഹജ്ജിനെക്കുറിച്ച് പരാമര്&#x200d;ശം നടത്തിയത്. ഹജ്ജിന് പോകുന്ന മുസ്്‌ലിം സ്ത്രീകള്&#x200d;ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സര്&#x200d;ക്കാരിന്റെ ലക്ഷ്യം. അതിനായി യാഥാസ്ഥിതികമായ നിയമങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; മാറ്റം വരുത്തുകയാണ്. ഈ വര്&#x200d;ഷം 1300 സ്ത്രീകള്&#x200d; പുരുഷന്മാരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഒറ്റയ്ക്ക് ഹജ്ജിന് പോകാന്&#x200d; അപേക്ഷ നല്&#x200d;കിയ സ്ത്രീകളെ നറുക്കെടുപ്പില്&#x200d; നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്&#x200d;മ്മങ്ങള്&#x200d; ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്&#x200d; പോകരുതെന്ന് പറയുന്ന നിയമങ്ങള്&#x200d; വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്&#x200d;ഷത്തെ അവസാനത്തെ മന്&#x200d; കി ബാത്തില്&#x200d; രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് മോഡി ഹജ്ജിനെക്കുറിച്ച് പരാമര്&#x200d;ശം നടത്തിയത്.</p>
<p>ഹജ്ജിന് പോകുന്ന മുസ്്‌ലിം സ്ത്രീകള്&#x200d;ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സര്&#x200d;ക്കാരിന്റെ ലക്ഷ്യം. അതിനായി യാഥാസ്ഥിതികമായ നിയമങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; മാറ്റം വരുത്തുകയാണ്. ഈ വര്&#x200d;ഷം 1300 സ്ത്രീകള്&#x200d; പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്&#x200d; നിന്ന് ഒഴിവാക്കുമെന്നും മോദി പറഞ്ഞു.</p>
<p>2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്&#x200d; ആസിയാന്&#x200d; രാജ്യങ്ങളുടെ തലവന്മാര്&#x200d; പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇത്. രാജ്യത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഈ കാര്യം എല്ലാവര്&#x200d;ക്കും സന്തോഷം നല്&#x200d;കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമലയില്&#x200d; നടത്തിവരുന്ന പുണ്യം പൂങ്കാവനം ശുചിത്വ പരിപാടിയെ പ്രധാനമന്ത്രി അനുമോദിച്ചു. ജാതിയത, വര്&#x200d;ഗീയത, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ നീചപ്രവണതകളില്&#x200d; നിന്നും മുക്തമായ പുതിയ ഇന്ത്യയെയാണ് പുതുവര്&#x200d;ഷത്തില്&#x200d; വിഭാവനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-women-can-travel-for-haj-without-male-guardian-pm-modi-in-mann-ki-baat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് അപേക്ഷാ തീയ്യതി 22 വരെ നീട്ടി</title>
		<link>https://www.chandrikadaily.com/hajji-registration-upto-dec-22.html</link>
					<comments>https://www.chandrikadaily.com/hajji-registration-upto-dec-22.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 06:22:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[hajj policy]]></category>
		<category><![CDATA[hajj2017]]></category>
		<category><![CDATA[kerala hajj pilgrimmage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58432</guid>

					<description><![CDATA[കൊണ്ടോട്ടി:ഈ വര്&#x200d;ഷത്തെ ഹജ്ജിന് അപേക്ഷ സമര്&#x200d;പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്&#x200d; 22 വരെ നീട്ടി. നവംബര്&#x200d; 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്&#x200d; ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്&#x200d;കിയത്. 53108 അപേക്ഷകളാണ് കേരളത്തില്&#x200d; ഇതിനകം ലഭിച്ചത്. ഇതില്&#x200d; 1900ത്തോളം അപേക്ഷകള്&#x200d; 70വയസ്സ് കഴിഞ്ഞ റിസര്&#x200d;വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്&#x200d; മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്&#x200d;കുന്നവര്&#x200d; ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്&#x200d;ലൈന്&#x200d; ആയാണ് അപേക്ഷ നല്&#x200d;കേണ്ടത്. വെബ്സൈറ്റില്&#x200d; നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്&#x200d; പൂരിപ്പിച്ചും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊണ്ടോട്ടി:ഈ വര്&#x200d;ഷത്തെ ഹജ്ജിന് അപേക്ഷ സമര്&#x200d;പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്&#x200d; 22 വരെ നീട്ടി. നവംബര്&#x200d; 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്&#x200d; ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്&#x200d;കിയത്. 53108 അപേക്ഷകളാണ് കേരളത്തില്&#x200d; ഇതിനകം ലഭിച്ചത്. ഇതില്&#x200d; 1900ത്തോളം അപേക്ഷകള്&#x200d; 70വയസ്സ് കഴിഞ്ഞ റിസര്&#x200d;വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്&#x200d; മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്&#x200d;കുന്നവര്&#x200d; ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്&#x200d;ലൈന്&#x200d; ആയാണ് അപേക്ഷ നല്&#x200d;കേണ്ടത്. വെബ്സൈറ്റില്&#x200d; നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്&#x200d; പൂരിപ്പിച്ചും അപേക്ഷ സമര്&#x200d;പ്പിക്കാം. ഓണ്&#x200d;ലൈന്&#x200d; ആയോ അല്ലാതെയോ സമര്&#x200d;പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്&#x200d;ക്ക് 300 രൂപയെന്ന തോതില്&#x200d; അടച്ച ബാങ്ക് രശീതി സഹിതം സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്&#x200d; ഡിസംബര്&#x200d; 22ന് 5 മണിക്ക് മുമ്പ് എത്തിക്കണം.</p>
<p>ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്&#x200d;വ്വ് കാറ്റഗറിയില്&#x200d; പെട്ട 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമുള്&#x200d;പ്പെടുന്ന അപേക്ഷകര്&#x200d; ഒറിജിനല്&#x200d; പാസ്‌പോര്&#x200d;ട്ടുള്&#x200d;പ്പെടെയുള്ള മുഴുവന്&#x200d; രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്&#x200d; നേരിട്ട് സമര്&#x200d;പ്പിക്കണം. ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പി ഉള്&#x200d;പ്പെടെയുള്ളവരുടെ ശ്രമഫലമായി സംസ്ഥാനത്ത് ഈ വര്&#x200d;ഷം 10,000 പേര്&#x200d;ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്&#x200d;ഷം തുടര്&#x200d;ച്ചയായി അപേക്ഷ നല്&#x200d;കി ഈ വര്&#x200d;ഷം അഞ്ചാം വര്&#x200d;ഷ അപേക്ഷകരായി കാത്തിരിക്കവെയാണ് 13,000ല്&#x200d; അധികം അപേക്ഷകരെ ആശങ്കയിലാഴ്ത്തിയ പുതിയ ഹജ്ജ്‌നയം കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. .ജനുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajji-registration-upto-dec-22.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ഹജ്ജ് ക്യാമ്പ് 12 മുതല്‍ നെടുമ്പാശേരിയില്‍ ഇത്തവണ 11,197 തീര്‍ത്ഥാടകര്‍ ആദ്യ വിമാനം 13ന് യാത്ര തിരിക്കും</title>
		<link>https://www.chandrikadaily.com/hajj-camp.html</link>
					<comments>https://www.chandrikadaily.com/hajj-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 14:05:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hajj camp]]></category>
		<category><![CDATA[hajj2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36208</guid>

					<description><![CDATA[&#160; സ്വന്തം ലേഖകന്‍ കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കായുള്ള ക്യാമ്പിന് അടുത്ത മാസം 12ന് നെടുമ്പാശേരിയില്‍ തുടക്കമാവും. ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നെടുമ്പാശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹാംഗറുകളിലാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 11,197 പേരാണ് ഇത്തവണ മക്കയിലേക്ക് യാത്ര തിരിക്കുക. 95,238 അപേക്ഷകരില്‍ നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സ്വന്തം ലേഖകന്&#x200d;</p>
<p>കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്&#x200d;ഷം ഹജ്ജ് നിര്&#x200d;വഹിക്കുന്നവര്&#x200d;ക്കായുള്ള ക്യാമ്പിന് അടുത്ത മാസം 12ന് നെടുമ്പാശേരിയില്&#x200d; തുടക്കമാവും. ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് 13ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിര്&#x200d;വഹിക്കും. നെടുമ്പാശേരി വിമാനത്താവളത്തോട് ചേര്&#x200d;ന്നുള്ള എയര്&#x200d;ക്രാഫ്റ്റ് മെയിന്റന്&#x200d;സ് ഹാംഗറുകളിലാണ് ഹജ്ജ് ക്യാമ്പ് പ്രവര്&#x200d;ത്തിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 11,197 പേരാണ് ഇത്തവണ മക്കയിലേക്ക് യാത്ര തിരിക്കുക. 95,238 അപേക്ഷകരില്&#x200d; നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളില്&#x200d; നിന്നും ഒഴിവു വന്നാല്&#x200d; വെയിറ്റിങ് ലിസ്റ്റില്&#x200d; നിന്നും ഏതാനും പേര്&#x200d;ക്ക് കൂടി അവസരം ലഭിക്കാന്&#x200d; സാധ്യതയുണ്ട്. തുടര്&#x200d;ച്ചയായ അഞ്ചാം വര്&#x200d;ഷ അപേക്ഷിച്ചവരെ പൂര്&#x200d;ണമായും ഉള്&#x200d;പ്പെടുത്തുന്നതിന് കേരളത്തിനും ഗുജറാത്തിനും ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നു. ഇതുവഴി 4506 സീറ്റുകള്&#x200d; കേരളത്തിന് അധികമായി ലഭിച്ചു.<br />
ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്&#x200d; ഇന്നലെ സിയാല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; ചേര്&#x200d;ന്ന ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം അവലോകനം ചെയ്തു. തീര്&#x200d;ത്ഥാടകര്&#x200d;ക്കുള്ള താമസസൗകര്യം, ശുചിമുറികള്&#x200d;, പ്രാര്&#x200d;ത്ഥനാ ഹാള്&#x200d;, കാന്റീന്&#x200d;, ഹജ്ജ് കമ്മിറ്റി ഓഫീസ് തുടങ്ങിയവ ക്യാമ്പില്&#x200d; ഏര്&#x200d;പ്പെടുത്തും. വാഹനങ്ങള്&#x200d; പാര്&#x200d;ക്ക് ചെയ്യുന്നതിനും ക്യാമ്പ് പരിസരത്ത് വിപുലമായ സൗകര്യങ്ങളുണ്ടാകും. തീര്&#x200d;ത്ഥാടകര്&#x200d;ക്കുള്ള ബോര്&#x200d;ഡിങ് പാസ് ക്യാമ്പില്&#x200d; തന്നെ നല്&#x200d;കും. പരിശോധന പൂര്&#x200d;ത്തിയാക്കിയ ബാഗേജുകള്&#x200d; കേന്ദ്രീകൃതമായി ശേഖരിച്ച് ക്യാമ്പില്&#x200d; നിന്നും നേരിട്ട് വിമാനത്തിലേക്കെത്തിക്കും. ദിവസം മൂന്ന് സര്&#x200d;വീസുകളുണ്ടാവും. സൗദി എയര്&#x200d;ലൈന്&#x200d;സ് വിമാനങ്ങളിലാണ് തീര്&#x200d;ത്ഥാടകരെ കൊണ്ടുപോകുക. അന്തിമ ഷെഡ്യൂള്&#x200d; രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ അമിത് മീണ പറഞ്ഞു.<br />
ഇതിന് മുമ്പ് നടത്തിയ രണ്ട് ഹജ്ജ് ക്യാമ്പുകള്&#x200d;ക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഇക്കുറിയും ഏര്&#x200d;പ്പെടുത്തും. കോഴിക്കോട്, മലപ്പുറം, തൃശൂര്&#x200d;, കല്&#x200d;പ്പറ്റ, പൊന്നാനി എന്നിവിടങ്ങളില്&#x200d; നിന്നും കെ.യു.ആര്&#x200d;.ടി.സിയുടെ ലോ ഫ്‌ളോര്&#x200d; ബസുകള്&#x200d; ക്യാമ്പ് വഴി സര്&#x200d;വീസ് നടത്തും. എല്ലാ ട്രെയിനുകള്&#x200d;ക്കും ആലുവയില്&#x200d; സ്‌റ്റോപ്പ് അനുവദിക്കും. സി.ഐ.എസ്.എഫിനായിരിക്കും ക്യാമ്പിന്റെ സുരക്ഷ ചുമതല. സംസ്ഥാന പൊലീസും സഹായം നല്&#x200d;കും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ മെഡിക്കല്&#x200d; ബൂത്തുകളും ക്യാമ്പിലുണ്ടാകും. ബി.എസ്.എന്&#x200d;.എല്&#x200d; ആണ് കമ്മ്യൂണിക്കേഷന്&#x200d; സംവിധാനം ഏര്&#x200d;പ്പെടുത്തുക. തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സൗദി റിയാല്&#x200d; നല്&#x200d;കുന്നതിന് ബോംബെ മര്&#x200d;ക്കന്റൈല്&#x200d; കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൗണ്ടറും ക്യാമ്പില്&#x200d; പ്രവര്&#x200d;ത്തിക്കും. കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്ക് ഹജ്ജ് ക്യാമ്പ് കോര്&#x200d;ഡിനേറ്ററെ ബന്ധപ്പെടാം. ഫോണ്&#x200d;: 94479 14545. അവലോകന യോഗത്തില്&#x200d; ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; തൊടിയൂര്&#x200d; മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദു റഹ്മാന്&#x200d;, സിയാല്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; എ.എം ഷബീര്&#x200d;, ഡയറക്ടര്&#x200d; എ.സി.കെ നായര്&#x200d; തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?</title>
		<link>https://www.chandrikadaily.com/malappuram-madyanayam.html</link>
					<comments>https://www.chandrikadaily.com/malappuram-madyanayam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Mar 2017 13:47:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[election]]></category>
		<category><![CDATA[hajj2017]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[voting machine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23056</guid>

					<description><![CDATA[ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്‍ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് നിര്‍ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് മലപ്പുറത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇടതു സര്&#x200d;ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്&#x200d; ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്&#x200d;ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്&#x200d;ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിലപാട് നിര്&#x200d;ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്&#x200d; മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്&#x200d; കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്&#x200d;ക്കാര്&#x200d; മലക്കം മറിഞ്ഞത് മലപ്പുറത്തെ തിരിച്ചടി മുമ്പില്&#x200d; കണ്ടതിനാലാണ്. മദ്യ മാഫിയകളെയും ബാര്&#x200d; മുതലാളിമാരെയും പ്രീതിപ്പെടുത്താന്&#x200d; രൂപപ്പെടുത്തിയ പുതിയ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചാല്&#x200d; പൊതുജനം പാഠംപഠിപ്പിക്കുമെന്ന് സര്&#x200d;ക്കാറിനറിയാം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്&#x200d; തട്ടിനോക്കാനുള്ള കരുത്തുപോലും ഇടതുമുന്നണിക്ക് ഇല്ലാതാകുമെന്നു തീര്&#x200d;ച്ചയാണ്. ഇതാണ് മദ്യനയത്തെ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്&#x200d; പിണറായിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്&#x200d; പ്രഖ്യാപനം മാറ്റിവെച്ചതിലൂടെ പൊതുജനത്തിന്റെ ആശങ്ക വര്&#x200d;ധിച്ചുവെന്ന സത്യം തിരിച്ചറിയാതെ പോയതിന് സര്&#x200d;ക്കാര്&#x200d; വലിയ വില നല്&#x200d;കേണ്ടി വരും.<br />
മദ്യനയം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവന്ന ചര്&#x200d;ച്ചകളില്&#x200d; പ്രധാനമായും രണ്ടു ന്യായങ്ങളാണ് ഇടതുപക്ഷം നിരത്തുന്നത്. വകുപ്പ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണിതെന്ന് പ്രഥമ വാദം. ഉപതെരഞ്ഞെടുപ്പിലുയരുന്ന പ്രചാരണ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണെന്ന് മറ്റൊരു വാദം. ഇവ രണ്ടും വിചിത്രമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവര്&#x200d;ക്ക് നന്നായറിയാം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d; ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് നിശ്ചലമാണെന്നതാണോ സര്&#x200d;ക്കാര്&#x200d; നിലപാട്? മറ്റൊരു മന്ത്രിക്ക് എക്‌സൈസിന്റെ അധിക ചുമതല നല്&#x200d;കിയത് ആലങ്കാരികം മാത്രമാണോ? എല്ലാ വകുപ്പുകളും അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ വകുപ്പ് അപ്രാപ്യമാണെന്ന് കരുതേണ്ടതുണ്ടോ? പെട്ടെന്ന് തട്ടിക്കൂട്ടുന്നതല്ല സര്&#x200d;ക്കാര്&#x200d; നയങ്ങളെന്ന് എല്ലാവര്&#x200d;ക്കുമറിയാം. അങ്ങനെയെങ്കില്&#x200d; നേരത്തെ തയാറാക്കിയ മദ്യനയം പ്രഖ്യാപിക്കാന്&#x200d; മന്ത്രിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാവുന്നതല്ലേയുള്ളൂ? സ്വാഭാവികമായും ഉയര്&#x200d;ന്നുവരുന്ന ചോദ്യങ്ങളാണിവ. എന്നാല്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; പിണറായിക്കു നേരെ ഉയര്&#x200d;ന്നുവരാത്ത ഇത്തരം ചോദ്യങ്ങള്&#x200d; പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിലുണ്ടാവില്ലെന്ന മൗഢ്യമായ വിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടാണ് നയ പ്രഖ്യാപനത്തിലെ കരണംമറിച്ചില്&#x200d; വകുപ്പ് മന്ത്രിയുടെ അഭാവം കാരണമെന്ന് ഇടതുപക്ഷം കണ്ടെത്തിയത്. ഇതു ന്യായീകരിച്ചു നടക്കുന്ന നേതാക്കള്&#x200d;ക്കു പക്ഷേ, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഗോദയില്&#x200d; മുട്ടുവിറക്കുമെന്ന കാര്യത്തില്&#x200d; രണ്ടഭിപ്രായമില്ല. ഐക്യജനാധിപത്യ മുന്നണി മാത്രമല്ല, ഇടതു സര്&#x200d;ക്കാറിന്റെ ഈ കപടമുഖം പിച്ചിച്ചീന്തിയെറിയാന്&#x200d; പ്രബുദ്ധ ജനത ഒന്നടങ്കം രംഗത്തുവരുന്നത് കാത്തിരുന്നു കാണാം.<br />
മദ്യനയ പ്രഖ്യാപനം മാറ്റിയതിനു രണ്ടാമതു പറയുന്ന വാദമാണ് ഏറെ വിചിത്രം. മദ്യനയം ചര്&#x200d;ച്ച ചെയ്യപ്പെടുമ്പോള്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്&#x200d;ന്നുവരുന്ന വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? കേന്ദ്ര സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ ഭരണം തുറന്നെതിര്&#x200d;ക്കുന്നതു പോലെ പിണറായി സര്&#x200d;ക്കാറിന്റെ നെറികെട്ട ഭരണവും തെരഞ്ഞെടുപ്പില്&#x200d; ചര്&#x200d;ച്ചയാകും. മദ്യനയം പ്രഖ്യാപിച്ചാല്&#x200d; ഇടതു സര്&#x200d;ക്കാറിനെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കും. ബി.ജെ.പിയുടെ വര്&#x200d;ഗീയ ധ്രുവീകരണവും സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഒരുപോലെ ഭീഷണിയുയര്&#x200d;ത്തുന്നതാണ്. ദേശീയ തലത്തില്&#x200d; ഫണം വിടര്&#x200d;ത്തിയാടുന്ന ഫാസിസത്തെയും സംസ്ഥാന തലത്തില്&#x200d; സ്വേഛാധിപത്യം കൊണ്ട് മുഷ്ടിചുരുട്ടുന്ന മാര്&#x200d;ക്‌സിസത്തെയും പിടിച്ചുകെട്ടേണ്ടുതുണ്ട്. പൊതുജനത്തെ പെരുവഴിയിലേക്ക് തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളുമായി പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്&#x200d;ക്കാറും പട്ടിണിയും പീഡനവും പൊലീസ് രാജും കൊണ്ട് വാവിട്ടുകരയുന്ന ജനതക്കുമുമ്പില്&#x200d; നിഷ്‌ക്രിയമായി നില്&#x200d;ക്കുന്ന സംസ്ഥാന സര്&#x200d;ക്കാറും പൊതുവിചാരണ നേരിടുക തന്നെ വേണം. ഇതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വോട്ടര്&#x200d;മാര്&#x200d;ക്കറിയാം. അതിനാല്&#x200d; പ്രചാരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പ്രസക്തിയെ കുറിച്ച് ഇടതുപക്ഷം ആകുലപ്പെടേണ്ട ആവശ്യമില്ല.<br />
മദ്യനയം ചര്&#x200d;ച്ചചെയ്യപ്പെടുമ്പോള്&#x200d; ഫാസിസത്തെ പ്രതിരോധിക്കുന്നതില്&#x200d; വീഴ്ചപറ്റുമോ എന്ന് സന്ദേഹിക്കുന്ന സി.പി.എമ്മിന് എന്തുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്&#x200d; ഈ വേവലാതിയുണ്ടായില്ല. മതേതര മുന്നണികളോട് മുഖംതിരിഞ്ഞ് നിന്ന് ബി.ജെ.പിക്ക് വളംവച്ചുകൊടുക്കുകയല്ലേ ഇടതുപക്ഷം ചെയ്തത്? ഉത്തരേന്ത്യയില്&#x200d; ഫാസിസത്തെ തളര്&#x200d;ത്താന്&#x200d; മലപ്പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി നിര്&#x200d;വൃതിയടയുകയാണ് സഖാക്കള്&#x200d;. ഇതറിയാവുന്നവര്&#x200d;ക്കു മുമ്പില്&#x200d; മുടന്തന്&#x200d; ന്യായങ്ങള്&#x200d; നിരത്തി ഇനിയും വഞ്ചന തുടരാമെന്നത് വ്യാമോഹമാണ്. മദ്യനയം മാറ്റിവച്ചതു സര്&#x200d;ക്കാറിന്റെ കാപട്യം മറച്ചുവക്കാനുള്ള മറുതന്ത്രമാണെന്ന മര്&#x200d;മമറിയാവുന്നവരാണ് മലപ്പുറത്തുകാര്&#x200d; എന്ന കാര്യം മറക്കേണ്ട. ഇതുയര്&#x200d;ത്തിക്കാണിച്ച് പ്രചാരണത്തിറങ്ങുന്ന പൊതുജനത്തിനു മുമ്പില്&#x200d; ഇടതുമുന്നണിക്ക് ഉത്തരം കിട്ടാതെ വിയര്&#x200d;ക്കേണ്ടിവരുമെന്നത് വഴിയേ കാണാമെന്നു ഓര്&#x200d;മപ്പെടുത്തട്ടെ.<br />
ഇടതുപക്ഷത്തിന്റെയും മദ്യ രാജാക്കന്മാരുടെയും ശക്തമായ വെല്ലുവിളികള്&#x200d;ക്കും കോടതികളുടെ വിടാതെയുള്ള വിമര്&#x200d;ശങ്ങള്&#x200d;ക്കുമിടയിലാണ് സമ്പൂര്&#x200d;ണ മദ്യനിരോധ നയത്തില്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഉറച്ചുനിന്നത്. രാഷ്ട്രീയ നേട്ടത്തേക്കാളുപരി പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് ഇച്ഛാശക്തിയോടെ ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; മദ്യ നിരോധന നയം നടപ്പാക്കിത്തുടങ്ങിയത്. എന്നാല്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയതു മുതല്&#x200d; ഇത് മുച്ചൂടും മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്. മദ്യനിരോധമല്ല, വര്&#x200d;ജനമാണ് ലക്ഷ്യമെന്നു പറയുന്ന പിണറായി സര്&#x200d;ക്കാര്&#x200d; സമ്പൂര്&#x200d;ണ മദ്യ മാഫിയാ നയത്തിനു വേണ്ടിയാണ് ഈ ഒളിച്ചുകളി തുടരുന്നത്. ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ഉദ്ബുദ്ധ ജനതക്കുണ്ട്. ബാറുകള്&#x200d; അടച്ചുപൂട്ടുന്നതിന്റെ മുമ്പുള്ള കേരളത്തിന്റെ അവസ്ഥയും അടച്ചുപൂട്ടിയതിന്റെ ശേഷം സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളിലുണ്ടായ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അളവും അറിയുന്ന ജനതക്കു മുമ്പില്&#x200d; ഇടതുപക്ഷത്തിന് ഇനി പിടിച്ചുനില്&#x200d;ക്കാന്&#x200d; പാടുപെടേണ്ടി വരും. മദ്യമാഫിയക്കു മുമ്പില്&#x200d; മുട്ടുമടക്കി നയപ്രഖ്യാപനം മാറ്റിവച്ച പിണറായി സര്&#x200d;ക്കാറിനെതിരെ പ്രതിരോധക്കോട്ട പണിയാന്&#x200d; സമാധാന ജീവിതമാഗ്രഹിക്കുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി വിധിയെഴുതുക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-madyanayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് സബ്‌സിഡി: ആറംഗ സമിതി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/hajj-subsidy.html</link>
					<comments>https://www.chandrikadaily.com/hajj-subsidy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Feb 2017 05:27:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj subsidy]]></category>
		<category><![CDATA[hajj umra]]></category>
		<category><![CDATA[hajj2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19129</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്‌സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്‍ച്ച നടത്തുമെന്ന് നഖ്‌വി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്‌സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്&#x200d;മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്‌സിഡി നിര്&#x200d;ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്&#x200d; അബ്ബാസ് നഖ്‌വി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കമ്മിറ്റിയോട് നിര്&#x200d;ദേശിച്ചിട്ടുണ്ട്. ഹജ്ജ് തീര്&#x200d;ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്&#x200d;ച്ച നടത്തുമെന്ന് നഖ്‌വി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-subsidy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
