<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hajj2023 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hajj2023/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Jul 2023 04:48:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hajj2023 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാജിമാര്&#x200d; ഇന്ന് മിനയോട് വിടപറയും</title>
		<link>https://www.chandrikadaily.com/hajimar-will-say-goodbye-to-mina-today.html</link>
					<comments>https://www.chandrikadaily.com/hajimar-will-say-goodbye-to-mina-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 01 Jul 2023 04:48:24 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262295</guid>

					<description><![CDATA[പുണ്യകര്&#x200d;മ്മത്തിന് സമാധാനപരമായ സമാപ്തി.]]></description>
										<content:encoded><![CDATA[<p>പുണ്യകര്&#x200d;മ്മത്തിന് സമാധാനപരമായ സമാപ്തി. വിശുദ്ധ ഹജ്ജിന്റെ കര്&#x200d;മങ്ങള്&#x200d; സുഖകരമായി നിര്&#x200d;വഹിച്ച് ഹാജിമാര്&#x200d; പൂര്&#x200d;ണമായും ഇന്ന് മിന താഴ്വരയോട് വിടപറയും. നവജാത ശിശുക്കളുടെ നൈര്&#x200d;മല്യവുമായി ജീവിതത്തിലെ നിര്&#x200d;ബന്ധിതമായ കര്&#x200d;മം പൂര്&#x200d;ത്തിയാക്കിയ ആത്മ സംതൃപ്തിയുമായാണ് പുണ്യങ്ങളുടെ താഴ്വരയില്&#x200d; നിന്ന് എല്ലാ ഹാജിമാരും വിടവാങ്ങുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്&#x200d;ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്രിബിന് മുമ്പേ തന്നെ മിന വിട്ടിരുന്നു. ഇവര്&#x200d; വിശുദ്ധ ഹറമിലെത്തി ത്വവാഫുല്&#x200d; ഇഫാദ നിര്&#x200d;വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. ഹജ്ജിന് വിജയകരമായ സമാപ്തിയായതായി സഊദി ഭരണകൂടം വിലയിരുത്തി.</p>
<p>ഇന്ത്യന്&#x200d; ഹാജിമാരുള്&#x200d;പ്പടെയുള്ളവര്&#x200d; ഇന്ന് ജംറകളിലെ കല്ലേറ് പൂര്&#x200d;ത്തിയാക്കിയാണ് മിനായില്&#x200d; നിന്ന് മക്കയിലെ അവരുടെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുക. ഹജ്ജിന്റെ ത്വവാഫും സഅഭയും മിക്ക ഹാജിമാരും നേരത്തെ നിര്&#x200d;വഹിച്ചിരുന്നു. ഇനിയും ചെയ്യാന്&#x200d; ബാക്കിയുള്ളവര്&#x200d; മിനായില്&#x200d; നിന്ന് തിരിച്ചെത്തിയ ശേഷമാണ് നിര്&#x200d;വഹിക്കുക. ഇന്ത്യന്&#x200d; ഹജ്ജ് മിഷന്റെ നേതൃത്വത്തില്&#x200d; ഇന്ത്യന്&#x200d; ഹാജിമാര്&#x200d;ക്ക് ആവശ്യമായ സൗകര്യങ്ങള്&#x200d; ഒരുക്കിയിരുന്നു. ശക്തമായ ചൂടില്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണകൂടം ഒരുക്കിയ സംവിധാനങ്ങള്&#x200d; ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്&#x200d;ക്കരണവും ശീതജലം സ്പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ തടുക്കാനായി ചെയ്തെങ്കിലും ആറായിരത്തിലധികം പേര്&#x200d;ക്ക് സൂര്യാഘാതം ഏറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉഷണത്തില്&#x200d; ആടിയുലഞ്ഞ ഹാജിമാര്&#x200d;ക്ക് സഊദി കെഎംസിസി ഉള്&#x200d;പ്പടെയുള്ള സന്നദ്ധ സംഘടനകളുടെ സേവനങ്ങള്&#x200d; ഏറെ ഉപകാരമായി.<br />
ഹാജിമാര്&#x200d;ക്ക് തൃപ്തികരമായ വിധത്തില്&#x200d; ഹജ്ജ് വിജയകരമായി പൂര്&#x200d;ത്തിയാക്കാന്&#x200d; സാധിച്ചതില്&#x200d; കാവലും കരുത്തുമായ അല്ലാഹുവിന് സര്&#x200d;വ്വസ്തുതിയും അര്&#x200d;പ്പിക്കുന്നതായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്&#x200d;മാന്&#x200d; രാജാവ് സന്ദേശത്തില്&#x200d; പറഞ്ഞു. പൂര്വകാലങ്ങളെ അനുസ്മരിപ്പിക്കുമാറ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് പതിനെട്ടര ലക്ഷത്തോളം പേര്&#x200d;ക്ക് അല്ലാഹുവിന്റെ ഭവനത്തിലെത്തി പുണ്യകര്&#x200d;മ്മം നിര്&#x200d;വഹിക്കാനുള്ള അവസരം വീണ്ടെടുക്കാന്&#x200d; കഴിഞ്ഞത് ദൈവനിശ്ചയ പ്രകാരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajimar-will-say-goodbye-to-mina-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മീയാനന്ദത്തില്&#x200d; തമ്പുകളുടെ നഗരം, തീര്&#x200d;ത്ഥാടകര്&#x200d; മിനായില്&#x200d;; അറഫാ സംഗമം നാളെ</title>
		<link>https://www.chandrikadaily.com/arafa-meeting-tomorrow-hajj-2023.html</link>
					<comments>https://www.chandrikadaily.com/arafa-meeting-tomorrow-hajj-2023.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 26 Jun 2023 04:51:09 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261473</guid>

					<description><![CDATA[മനുഷ്യകുലത്തിന്റെ സര്&#x200d;വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്&#x200d; ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്&#x200d;ത്ഥാടക സമൂഹം.]]></description>
										<content:encoded><![CDATA[<p><strong>അഷ്റഫ് വേങ്ങാട്ട്</strong></p>
<p>മക്ക: മനുഷ്യകുലത്തിന്റെ സര്&#x200d;വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്&#x200d; ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്&#x200d;ത്ഥാടക സമൂഹം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നല്&#x200d;ഹംദ വന്നിഅ്മത്ത ലക വല്&#x200d;മുല്&#x200d;ക് ലാ ശരീകലക്. നാഥന്റെ വിളിക്കുത്തരം നല്&#x200d;കി അല്ലാഹുവിന്റെ അതിഥികള്&#x200d; ഇന്ന് രാവിലെ മിനായിലെക്ക് ഒഴുകിയെത്തുകയാണ്. മലയാളി തീര്&#x200d;ത്ഥാടകരുള്&#x200d;പ്പടെ ഇന്നലെ രാത്രി തന്നെ മിനാ താഴ്വരയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയിരുന്നു.</p>
<p>പുണ്യം പൂത്തുലഞ്ഞ മിനാ താഴ്വാരത്തില്&#x200d; അവര്&#x200d;ണ്ണനീയമായ ആത്മീയാനന്ദത്തിന്റെ നെറുകയിലാണ് ഇരുപത് ലക്ഷത്തിലധികം തീര്&#x200d;ത്ഥാടകര്&#x200d; .ഹാജിമാരെ വരവേറ്റുകൊണ്ട് തല്&#x200d;ബിയ്യത്തിന്റെ മന്ത്രങ്ങളാല്&#x200d; മുഖരിതമാണ് മിനായുള്&#x200d;പ്പടെയുള്ള പുണ്യനഗരികള്&#x200d;. ഇബ്രാഹിം നബി (അ)യുടെ ത്യാഗോജ്ജ്വലമായ സ്മരണകള്&#x200d; അയവിറക്കിയാണ് ആഗോള വിശ്വാസികളുടെ വാര്&#x200d;ഷിക മഹാ സംഗമം.</p>
<p>പുണ്യങ്ങളുടെ പൂവാടിയില്&#x200d; പുലരും മുമ്പേ പ്രവേശിച്ചവര്&#x200d; ഇഹ്റാമില്&#x200d; ശുഭ്രവസ്ത്രധാരികളായി. ഭക്തിയെ ആഴത്തില്&#x200d; നെഞ്ചേറ്റിയവരുടെ മനവും അകവും പുറവുമെല്ലാം പാപമോചന തേട്ടങ്ങളിലാകും . നശ്വരമായ ജീവിതത്തില്&#x200d; നെഞ്ചേറ്റിയ സ്വപ്നം പൂവണിയാന്&#x200d; ദൈവകൃപ നേടിയവര്&#x200d; സൃഷ്ടാവിന്റെ മുമ്പില്&#x200d; സര്&#x200d;വസ്വവും സമര്&#x200d;പ്പിക്കും. മിനായിലെ രാപ്പകലുകളില്&#x200d; വിശുദ്ധ ഹജ്ജിന്റെ ആത്മാവ് തേടുന്നവര്&#x200d; പാപമോചനത്തിന് വേണ്ടിയുള്ള മനമുരുകിയുള്ള തേട്ടത്തിലും ഒപ്പം ഖുര്&#x200d;ആന്&#x200d; പാരായണവും പ്രാര്&#x200d;ത്ഥനകളും ദിക്‌റുകളുമായി ജീവിത വിശുദ്ധി ഉറപ്പാക്കും. ഇതോടെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്&#x200d;മങ്ങള്&#x200d;ക്ക് തുടക്കമാകും.</p>
<p>ഇന്ന് മിനായില്&#x200d; രാപാര്&#x200d;ത്ത് ആരാധന കര്&#x200d;മങ്ങളില്&#x200d; മുഴുകുന്ന ഹാജിമാര്&#x200d; നാളെ പുലര്&#x200d;ച്ചെയോടെ തന്നെ വിശ്വമാനവികതയുടെ മഹാ സംഗമത്തില്&#x200d; അണിചേരാന്&#x200d; അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്&#x200d; അണിചേരാന്&#x200d; ളുഹറിന് മുമ്പായി മുഴുവന്&#x200d; തീര്&#x200d;ത്ഥാടകരും വിശാലമായ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നമസ്‌കാരത്തിന് മുമ്പായി ഖുതുബ നടക്കും.</p>
<p>സഊദി ശൂറാ കൗണ്&#x200d;സില്&#x200d; അംഗവും മുതിര്&#x200d;ന്ന പണ്ഡിതനുമായ ശൈഖ് ഡോ. യുസുഫ് ബിന്&#x200d; മുഹമ്മദ് ബിന്&#x200d; സയിദ് ആയിരിക്കും ഇത്തവണ ലോക വിശ്വാസി മഹാ സംഗമത്തില്&#x200d; ഖുതുബ നിര്&#x200d;വഹിക്കുക. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നമസ്‌കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും .പാപമോചന പ്രാര്&#x200d;ഥനകളും ദിക്റുകളും ഉരുവിട്ടും നാളെ സൂര്യാസ്തമയം വരെ ഹാജിമാര്&#x200d; അറഫയില്&#x200d; കഴിച്ചുകൂട്ടും. അതേസമയം ദുല്&#x200d;ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്&#x200d; ആഗോള മുസ്ലിംകള്&#x200d; അറഫ നോമ്പെടുക്കും.</p>
<p>അറഫയില്&#x200d; നിന്ന് വൈകീട്ടോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്&#x200d; ഇവിടെ വെച്ച് മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്&#x200d; നിര്&#x200d;വഹിക്കും .ബുധനാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്&#x200d; ജംറത്തുല്&#x200d; അഖ്ബയിലും മറ്റു ജംറകളിലും പിശാചിനെ കല്ലെറിയുന്ന കര്&#x200d;മ്മം നിര്&#x200d;വഹിക്കും. ബലികര്&#x200d;മ്മവും തലമുണ്ഡനവും നിര്&#x200d;വഹിച്ച് ഹാജിമാര്&#x200d; ഇഹ്റാമില്&#x200d; നിന്ന് വിടവാങ്ങും. ശേഷം വിശുദ്ധ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിര്&#x200d;വഹിക്കും.</p>
<p>25 ലക്ഷത്തോളം ചതുരശ്ര മീറ്ററില്&#x200d; വ്യാപിച്ചു കിടക്കുന്ന മിനായുടെ താഴ് വരയില്&#x200d; രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത് . കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമാണ് മിന പൂര്&#x200d;ണ്ണ രീതിയില്&#x200d; ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയത് . ഹോട്ടലുകളില്&#x200d; ലഭിക്കുന്ന സൗകര്യങ്ങള്&#x200d;ക്ക് സമാനമാണ് ഇക്കുറി തമ്പുകളിലുള്ളത്. അത്യുഷ്ണമാണ് മക്കയിലും സമീപ പ്രദേശങ്ങളിലും40 മുതല്&#x200d; 44 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്ന നേരത്തെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാജിമാര്&#x200d; സഞ്ചരിക്കുന്ന എല്ലാ ഭാഗങ്ങളിലും നടപ്പാതകള്&#x200d; ശീതീകരിക്കാനും അന്തരീക്ഷം തണുപ്പിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>വിശുദ്ധിയുടെ താഴ്വരയില്&#x200d; തീര്&#x200d;ത്ഥാടകര്&#x200d;ക്ക് താങ്ങും തണലുമായി കെഎംസിസിയുടെ വളണ്ടിയര്&#x200d;മാര്&#x200d; സദാ സമയവും കര്&#x200d;മ്മരംഗത്തുണ്ട്. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്&#x200d; കാക്കിയയുടെയും ജനറല്&#x200d; സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും നേതൃത്വത്തില്&#x200d; മക്കയില്&#x200d; വിപുലമായ സന്നദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തില്&#x200d; നിന്ന് മഹ്റമില്ലാതെ ഹജ്ജിനെത്തിയ വനിതാ തീര്&#x200d;ത്ഥാടകര്&#x200d;ക്ക് തുണയായി കെഎംസിസിയുടെ വനിതാ വിഭാഗം വളന്റിയര്&#x200d;മാര്&#x200d; രംഗത്തുണ്ട്. മുത്തവിഫിന്റെ ഔദ്യോഗിക അനുമതിയോടെയാണ് വനിതാ ടീം ഇവിടെ ചുമതലയിലുള്ളത്. സഊദി കെഎംസിസിയുടെ ഹജ്ജ് സെല്&#x200d; പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായുള്ള മുവ്വായിരത്തോളം വളണ്ടിയര്&#x200d;മാരാണ് ഇനിയുള്ള ദിവസങ്ങളില്&#x200d; പുണ്യകേന്ദ്രങ്ങളില്&#x200d; ഉണ്ടാവുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arafa-meeting-tomorrow-hajj-2023.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്; ആഭ്യന്തര തീര്&#x200d;ത്ഥാടകര്&#x200d; സ്മാര്&#x200d;ട്ട് കാര്&#x200d;ഡ് ഉപയോഗിക്കണം</title>
		<link>https://www.chandrikadaily.com/hajj-domestic-pilgrims-should-use-smart-card.html</link>
					<comments>https://www.chandrikadaily.com/hajj-domestic-pilgrims-should-use-smart-card.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 25 Jun 2023 16:39:33 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261421</guid>

					<description><![CDATA[ആഭ്യന്തര ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d; മൊബൈല്&#x200d; ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്&#x200d; കാര്&#x200d;ഡുകള്&#x200d; ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്&#x200d;ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മക്ക : ആഭ്യന്തര ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d; മൊബൈല്&#x200d; ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്&#x200d; കാര്&#x200d;ഡുകള്&#x200d; ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്&#x200d;ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു. നുസ്‌റക്ക് ആപ്ലികേഷന്&#x200d; ഡൗണ്&#x200d;ലോഡ് ചെയ്ത് അതുവഴിയാണ് സ്മാര്&#x200d;ട്ട് കാര്&#x200d;ഡ് ആക്റ്റീവ് അയക്കേണ്ടത്.</p>
<p>ഇക്കാര്യം നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം നിര്&#x200d;ദേശിച്ചതാണ്. ഹജ്ജിന്റെ പുണ്യകര്&#x200d;മ്മങ്ങള്&#x200d; നടക്കുന്ന മിന, അറഫ, മുസ്ദലിഫ, തുടങ്ങിയ കേന്ദ്രങ്ങളിലും മസ്ജിദുല്&#x200d; ഹറമിലും പ്രവേശിക്കുന്നതിന് സ്മാര്&#x200d;ട്ട് കാര്&#x200d;ഡ് അനിവാര്യമാണ് . ഇത് പരിശോധന കേന്ദ്രങ്ങളില്&#x200d; കാണിക്കേണ്ടി വരുമെന്നും അല്ലാത്ത പക്ഷം പ്രവേശനം സാധ്യമല്ലെന്നും ഇവര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-domestic-pilgrims-should-use-smart-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത്തവണ ഹജ്ജിന് 16 ലക്ഷം വിദേശ തീര്&#x200d;ത്ഥാടകര്&#x200d;</title>
		<link>https://www.chandrikadaily.com/16-lakh-foreign-pilgrims-for-hajj-this-year.html</link>
					<comments>https://www.chandrikadaily.com/16-lakh-foreign-pilgrims-for-hajj-this-year.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 25 Jun 2023 14:09:04 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261381</guid>

					<description><![CDATA[ഇക്കൊല്ലം വിദേശ രാജ്യങ്ങളില്&#x200d; നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്‌പോര്&#x200d;ട്ട് വിഭാഗം വെളിപ്പെടുത്തി .]]></description>
										<content:encoded><![CDATA[<p><strong>അഷ്റഫ് വേങ്ങാട്ട്</strong></p>
<p>മക്ക : ഇക്കൊല്ലം വിദേശ രാജ്യങ്ങളില്&#x200d; നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്‌പോര്&#x200d;ട്ട് വിഭാഗം വെളിപ്പെടുത്തി . ദുല്&#x200d;ഹജ്ജ് ആറ് ശനിയാഴ്ച്ച വരെ 16,55,188 പേരാണ് വിദേശങ്ങളില്&#x200d; നിന്ന് ഹജ്ജിനെത്തിയത്. വ്യോമ,കര, കടല്&#x200d; മാര്&#x200d;ഗങ്ങളിലൂടെ മറ്റു രാജ്യങ്ങളില്&#x200d; നിന്ന് സഊദിയിലെത്തിയവരുടെ കണക്കാണിത്. വിമാനത്താവളങ്ങള്&#x200d; വഴി 15,875,90 പേരാണ് ഹജ്ജ് കര്&#x200d;മ്മത്തിനെത്തിയത്. ഇതില്&#x200d; മക്ക റോഡ് ഇനിഷ്യേറ്റീവ് എന്ന പേരില്&#x200d; അറിയപ്പെടുന്ന പദ്ധതിയില്&#x200d; പെട്ട 24,2272 ഉള്&#x200d;പെടും. അവരവരുടെ രാജ്യങ്ങളില്&#x200d; നിന്ന് തന്നെ എമിഗ്രെഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയവരാണ് ഈ പദ്ധതിയില്&#x200d; പെട്ടവര്&#x200d;. 60678 പേര്&#x200d; വാഹനങ്ങളിലും 6830 പേര്&#x200d; കപ്പല്&#x200d; വഴിയും ഇക്കൊല്ലത്തെ പുണ്യകര്&#x200d;മ്മത്തിനെത്തി.</p>
<p><strong>18 ലക്ഷം വിസകള്&#x200d; റെക്കോര്&#x200d;ഡ് വേഗത്തില്&#x200d;</strong></p>
<p>മക്ക: ഇക്കൊല്ലത്തെ ഹജ്ജിനായി പതിനെട്ട് ലക്ഷം ഇലക്ള്&#x200d;ട്രോണിക്ള്&#x200d; വിസകള്&#x200d; റെക്കോര്&#x200d;ഡ് വേഗത്തില്&#x200d; ഇഷ്യൂ ചെയ്തതായി സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്&#x200d; ഫത്താഹ് ബിന്&#x200d; സുലൈമാന്&#x200d; മാശാഅത് മക്കയില്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു. തീര്&#x200d;ത്ഥാടകര്&#x200d;ക്കുള്ള സുരക്ഷയും സംരക്ഷണവും ആരോഗ്യ പരിചരണവുമാണ് ഹജ്ജിന്റെ വിജയത്തിലെ നിര്&#x200d;ണ്ണായക ഘടകങ്ങള്&#x200d;. തീര്&#x200d;ത്ഥാടകര്&#x200d;ക്ക് എളുപ്പത്തിലും സുഖകരമായും കര്&#x200d;മ്മങ്ങള്&#x200d; ചെയ്യാന്&#x200d; സഹായകരമായ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്&#x200d; ഹജ്ജ് മാനേജ്മെന്റിന് സാധ്യമായാല്&#x200d; തീര്&#x200d;ത്ഥാടകര്&#x200d;ക്ക് അവരുടെ കര്&#x200d;മ്മങ്ങള്&#x200d; സ്ഥിരതയോടെ പൂര്&#x200d;ത്തിയാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/16-lakh-foreign-pilgrims-for-hajj-this-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർവ സജ്ജം ഇന്ത്യൻ മിഷൻ ; മിനായിലേക്ക് നീങ്ങാൻ തയ്യാറായി ഇന്ത്യൻ ഹാജിമാർ</title>
		<link>https://www.chandrikadaily.com/hajjindianmission.html</link>
					<comments>https://www.chandrikadaily.com/hajjindianmission.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 25 Jun 2023 06:00:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261315</guid>

					<description><![CDATA[കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>മക്ക: ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ടോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് പുറപ്പെടും . മിനായിൽ കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇരുവശവുമായിരിക്കും ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ . ഈ ഭാഗത്ത് തന്നെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫീസും മെഡിക്കൽ സെന്ററുമുണ്ടാകും. ഇന്ന് വൈകീട്ട് മിനായിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ മിഷൻ തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്.</p>
<p>175025 തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ മുംബൈയിൽ നിന്നെത്തിയ തീർത്ഥാടകർ ജിദ്ദയിലിറങ്ങിയതോടെ ഇന്ത്യൻ സംഘത്തിന്റെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള വരവ് പൂർത്തിയായി. കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും. മഹ്‌റമില്ലാതെ ഹജ്ജിനെത്തിയ 2733 വനിതാ ഹാജിമാർക്ക് ഒമ്പത് വനിതാ വളണ്ടിയർമാരുൾപ്പടെ 28 അംഗ വളണ്ടിയർ സംഘത്തിന്റെ സഹായവുമുണ്ടാകും. ഇവർക്കുള്ള താമസ സൗകര്യവും യാത്രയുമെല്ലാം പ്രത്യേകമായാണ് ഒരുക്കിയിട്ടുള്ളത്.</p>
<p>സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ ഏഴായിരത്തോളം മലയാളി തീർത്ഥാടകരും മക്കയിലുണ്ട്. ഇവരും മുത്തവിഫിന്റെ നിർദേശപ്രകാരം ഇന്ന് മിനായിലേക്ക് നീങ്ങും. മദീനയിലിറങ്ങിയ ഇന്ത്യൻ തീര്ഥാടകരെല്ലാം ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഒരു തീർത്ഥാടകൻ രോഗബാധിതനായി മദീനയിൽ ആശുപത്രിയിലുണ്ട്. ഇദ്ദേഹത്തെ അറഫാ സംഗമത്തിന് മുമ്പായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യയിൽ നിന്നുള്ള വളണ്ടിയർ സംഘത്തെ നയിക്കുന്നത് മുൻ മലപ്പുറം ജില്ലാ കളക്ടർ കൂടിയായ ജാഫർ മാലിക് ആണ്. ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസുകളിലാണ് മിനായിൽ നിന്ന് അറഫയിലേക്ക് ഇന്ത്യൻ സംഘം യാത്രയാവുക.</p>
<p>ഇന്ത്യൻ തീര്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ ഹജ്ജ് മിഷനും കെഎംസിസി ഉൾപ്പടെയുള്ള സന്നദ്ധ സേവക വ്യൂഹവും മുഴുസമയമെന്നോണം കർമ്മനിരതരാണ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമാന്വേഷണത്തിന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇരുവരും മുൻവർഷങ്ങളിൽ ജിദ്ദയിൽ ഹജ്ജ് കോൺസുൽ രംഗത്ത് കഴിവ് തെളിയിച്ചവരും ഏറെ പരിചയസമ്പന്നരുമാണ്. മലയാളി കൂടിയായ ഹജ്ജ് കോൺസൽ മുഹമ്മദ് ജലീൽ ഒരുക്കങ്ങളെല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സദാ സമയമെന്നോണം പുണ്യ ഭൂമിയിലുണ്ട് അറഫാ, മിന ടെന്റുകളിലേക്കുള്ള കൂപ്പണുകൾ, മെട്രോ ട്രെയിൻ ടിക്കറ്റ്, ബലികൂപ്പൺ എന്നിവ ഹജ്ജ്‌മിഷൻ തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്.</p>
<p>ഇന്ത്യയിൽ നിന്നുള്ള പകുതിയോളം പേർക്ക് മാത്രമേ ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുള്ളൂ. ഒന്നേമുക്കാൽ ലക്ഷം പേരിൽ നിന്ന് എണ്പതിനാലായിരം പേർക്കാണ് ആ ഭാഗ്യം കിട്ടിയത്. മിനായിൽ നിന്ന് അറഫയിലേക്കും പിന്നീട് ജംറകളിലേക്കുമെല്ലാം ഇവർക്ക് ബസ്സിനെ ആശ്രയിക്കുന്നതിന് പകരം മെട്രോയിൽ കയറി യാത്ര ചെയ്യാം. മശാഇറിൽ യാത്ര ചെയ്യാൻ നറുക്ക് വീണവർക്ക് യാത്ര ടിക്കറ്റ് കൈമാറിയിട്ടുണ്ട്.</p>
<p>ഹജ്ജിനെത്തിയ 29 ഇന്ത്യക്കാർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇവരിൽ അഞ്ച് പേർ മലയാളികളായിരുന്നു. മരണപ്പെട്ട ചിലരുടെ കുടുംബാംഗങ്ങൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajjindianmission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്:പഴുതടച്ച ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം</title>
		<link>https://www.chandrikadaily.com/hajj-ministry-of-home-affairs-with-loophole-arrangements.html</link>
					<comments>https://www.chandrikadaily.com/hajj-ministry-of-home-affairs-with-loophole-arrangements.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 23 Jun 2023 03:27:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260919</guid>

					<description><![CDATA[ദശലക്ഷങ്ങളെ സ്വീകരിക്കാന്&#x200d; പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം.]]></description>
										<content:encoded><![CDATA[<p><strong>അഷ്റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് : ദശലക്ഷങ്ങളെ സ്വീകരിക്കാന്&#x200d; പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം. ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാസംഗമത്തിന് നാല് നാളുകള്&#x200d; മാത്രം അവശേഷിക്കെ സുരക്ഷ സുഭദ്രമാക്കാന്&#x200d; സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്രീയമായ നടപടികള്&#x200d; പൂര്&#x200d;ത്തിയായി. ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്&#x200d;മാനുമായ അബ്ദുല്&#x200d; അസീസ് ബിന്&#x200d; സഊദ് രാജകുമാരന്&#x200d; പുണ്യസ്ഥലങ്ങള്&#x200d; സന്ദര്&#x200d;ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്&#x200d; നേരിട്ട് വിലയിരുത്തി. ഉന്നത തല യോഗത്തില്&#x200d; ഹജ്ജ് സുരക്ഷാ പദ്ധതി വിശദമായി വിലയിരുത്തി.</p>
<p>വിശ്വാസി ലക്ഷങ്ങളുടെ സുരക്ഷക്ക് കൃത്യമായ പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഹജ്ജിന് വേണ്ടിയുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കാന്&#x200d; ഹജ്ജ് സുരക്ഷാ സേന പൂര്&#x200d;ണ്ണ സജ്ജമാണെന്നും വിവിധ വകുപ്പുകളുടെ സംഘടിത നീക്കങ്ങളിലൂടെ തീര്&#x200d;ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ സേനയിലെ വിവിധ വിഭാഗങ്ങളുടെ പരേഡില്&#x200d; മന്ത്രി സല്യൂട്ട് സ്വീകരിച്ചു.</p>
<p>മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; നടക്കുന്ന ഭാഗങ്ങളിലെല്ലാം ഹജ് സുരക്ഷാ സേന തങ്ങളുടെ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്&#x200d; മുഹമ്മദ് അല്&#x200d;ബസ്സാമി പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവര്&#x200d;ണര്&#x200d; സൗദ് ബിന്&#x200d; ഖാലിദ് അല്&#x200d;ഫൈസല്&#x200d; രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളും സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരും ചടങ്ങില്&#x200d; സംബന്ധിച്ചു.</p>
<p>ഹജ്ജ് പെര്&#x200d;മിറ്റില്ലാതെ മക്കയില്&#x200d; പ്രവേശിക്കാന്&#x200d; ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികള്&#x200d;ക്ക് വിധേയമാക്കും. ഇതിനായി ചെക്ക് പോസ്റ്റുകളില്&#x200d; ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെര്&#x200d;മിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാന്&#x200d; ശ്രമിക്കുകയും ചെയ്യുന്നവര്&#x200d; ചെക്ക്പോസ്റ്റുകളില്&#x200d; പിടിക്കപ്പെട്ടാല്&#x200d; ഈ കമ്മിറ്റി വഴി ഉടന്&#x200d; ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാല്&#x200d; അമ്പതിനായിരം റിയാല്&#x200d; പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാല്&#x200d; അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവര്&#x200d;ക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങള്&#x200d; കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-ministry-of-home-affairs-with-loophole-arrangements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ ഹജ്ജ് ഗ്രൂപ്പുവഴി എത്തിയ ഹാജിമാര്&#x200d; മദീനയില്&#x200d; എത്തി തുടങ്ങി</title>
		<link>https://www.chandrikadaily.com/hajimars-arrived-in-madinah-through-private-hajj-groups.html</link>
					<comments>https://www.chandrikadaily.com/hajimars-arrived-in-madinah-through-private-hajj-groups.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 15 Jun 2023 01:07:07 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259349</guid>

					<description><![CDATA[ഇന്ത്യയില്&#x200d; നിന്നുള്ള ഈ വര്&#x200d;ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്&#x200d; വഴിയെത്തിയ ഹജജ് തീര്&#x200d;ഥാടകര്&#x200d; മദീന സന്ദര്&#x200d;ശനത്തിനായി എത്തി തുടങ്ങി.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയില്&#x200d; നിന്നുള്ള ഈ വര്&#x200d;ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്&#x200d; വഴിയെത്തിയ ഹജജ് തീര്&#x200d;ഥാടകര്&#x200d; മദീന സന്ദര്&#x200d;ശനത്തിനായി എത്തി തുടങ്ങി. കേരളത്തിലെ പ്രമുഖ ട്രാവല്&#x200d;സുകള്&#x200d; മുഖേനെ എത്തിയ ഹാജിമ്മാരും വിവിധ മതസംഘടനകളുടെ നേതൃത്വത്തിലെത്തിയ ഹാജിമാരുമടക്കം ഇന്നെലെ നാലായിരത്തിലധികം ഹാജിമാര്&#x200d; മദീനയിലെത്തിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയ്യതി മുതല്&#x200d; മദീന വിമാന താവളം വഴി ഇന്ത്യന്&#x200d; ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ അമ്പത്തിയയ്യാരം ഹാജിമാര്&#x200d; മദീന സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി മക്കയിലേക്ക് യാത്രയായി കൊണ്ടിരിക്കുകയാണ്.കേരളത്തില്&#x200d; നിന്ന് ജിദ്ധവിമാന താവളം വഴി എത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാര്&#x200d; പത്ത് ദിവസത്തോളം മക്കയില്&#x200d; താമസിക്കുകയും വിശുദ്ധ ഉംറ നിര്&#x200d;വ്വഹിക്കുകയും ചെയ്ത ശേഷമാണ് മദീന സന്ദര്&#x200d;ശനത്തിനായി എത്തി കൊണ്ടിരിക്കുന്നത്. ചില ഗ്രൂപ്പുകള്&#x200d; കേരളത്തില്&#x200d; നിന്ന് മദീന വിമാന താവളം വഴി നേരിട്ടെത്തുന്നുമുണ്ട്</p>
<p>മദീനയില്&#x200d; എട്ട് ദിവസത്തെ താമസത്തിനും പുണ്യസ്ഥലങ്ങളിലെ സന്ദര്&#x200d;ശനവും കഴിഞ്ഞ ശേഷം ദുല്&#x200d;ഹജജ് അഞ്ചോടെ എല്ലാ ഹാജിമാരും വിശുദ്ധ ഹജ്ജ് കമ്മങ്ങള്&#x200d;ക്കായി മക്കയിലേക്ക് തിരിക്കും പിന്നിട് ജിദ്ധവിമാന താവളംവഴിയാവും നാട്ടിലേക്ക് തിരിക്കുക . പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്&#x200d;, അബ്ദുസ്സമദ് പൂക്കോട്ടൂര്&#x200d; ആനമങ്ങാട് ഫൈസി, ബഷീര്&#x200d; ഫൈസി ദേശമംഗലം തുടങ്ങിയ സമസ്തയുടെ പ്രമുഖരായ നേതാക്കളും കേരള നദ്വത്തുല്&#x200d; മുജാഇദീന്&#x200d;, സമസ്ത (എ പി) വിഭാഗമടക്കമുള്ളവരുടെ ഗ്രൂപ്പുകളും ഇന്നലെ മുതല്&#x200d; മദീനയിലെത്തിയിട്ടുണ്ട്.വിവിധ സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തില്&#x200d; പല വര്&#x200d;ണ്ണത്തിലുള്ള മുഖമക്കനകളണിഞ്ഞ ഹജജുമ്മാരുടെ കൂട്ടങ്ങളാല്&#x200d; പ്രവാചക പള്ളിയുടെ മുറ്റങ്ങളില്&#x200d; ഇനിയുള്ള നാളുകള്&#x200d; തിങ്ങി നിറയും..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajimars-arrived-in-madinah-through-private-hajj-groups.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുണ്യസ്ഥലങ്ങള്&#x200d; ഡ്രോണുകളുടെ നിരീക്ഷണത്തില്&#x200d;</title>
		<link>https://www.chandrikadaily.com/holy-places-under-surveillance-by-drones.html</link>
					<comments>https://www.chandrikadaily.com/holy-places-under-surveillance-by-drones.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 13 Jun 2023 16:24:06 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259123</guid>

					<description><![CDATA[. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം.]]></description>
										<content:encoded><![CDATA[<p>വിശുദ്ധ കര്&#x200d;മ്മത്തിനെത്തുന്ന തീര്&#x200d;ഥാടകരുടെ സഞ്ചാരവും യാത്രാ വഴികളും നിരീക്ഷിക്കാന്&#x200d; ഇത്തവണ ഡ്രോണുകളും ഏര്&#x200d;പ്പെടുത്താന്&#x200d; തീരുമാനം. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം. സഞ്ചാര പാതകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഡ്രോണുകളുപയോഗപ്പെടുത്തുന്ന കാമ്പയിന് ഇന്നലെ ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് വകുപ്പു മന്ത്രി എന്&#x200d;ജിനീയര്&#x200d; സാലിഹ് അല്&#x200d; ജാസിര്&#x200d; തുടക്കം കുറിച്ചു. തീര്&#x200d;ത്ഥാടകരുടെ യാത്ര പരമാവധി സുഖകരമാക്കുകയെന്നതാണ് കാമ്പയിന്&#x200d; കൊണ്ട് ഉദ്ദേശിക്കുന്നത്.</p>
<p>ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്&#x200d; നിന്ന് മക്കയിലേക്കുള്ള റോഡുകളുടെ ഉപയോഗക്ഷമതയും നിലവാരവും റിപ്പയറിംഗുകളുമെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തും. റോഡുകളുടെ ഉപയോഗ ക്ഷമതയും സുരക്ഷിതത്വവും വര്&#x200d;ധിപ്പിക്കുക, റോഡ് ശൃംഖയിലുടനീളം യാത്രക്കാര്&#x200d;ക്കാവശ്യമായ അടിസ്ഥാന സേവനങ്ങള്&#x200d; നല്&#x200d;കുക എന്നിവ ഈ കാമ്പയിന്റെ ലക്ഷ്യമാണ്.<br />
വിശുദ്ധ കര്&#x200d;മ്മത്തിനെത്തുന്ന തീര്&#x200d;ത്ഥാടകര്&#x200d; ഉപയോഗപ്പെടുത്തുന്ന റോഡ് ശൃംഖലയുടെ ദൈര്&#x200d;ഘ്യം 73,000 കിലോമീറ്ററും പാലങ്ങളുടെ എണ്ണം 3700 ആണ്. 550 വിദഗ്ധരുടെ സഹകരണത്തോടെ ആഴ്ചയില്&#x200d; അഞ്ചു ദിവസവും 62 ഗ്രൂപ്പുകളായി തിരിച്ച് ഫീല്&#x200d;ഡ് പരിശോധന നടത്തിവരികയാണ് .</p>
<p>ഒരാഴ്ചയ്ക്കുള്ളില്&#x200d; ഹാജിമാരുടെ സഞ്ചാര പാതകളെല്ലാം വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പു വരുത്തും. ഡ്രോണുകള്&#x200d;ക്കൊപ്പം കഴിഞ്ഞ വര്&#x200d;ഷത്തെ കാമ്പയിനില്&#x200d; ഉപയോഗപ്പെടുത്തിയ ആധുനിക യന്ത്രസാമഗ്രികളുടെ സന്നാഹവും സംഘത്തോടൊപ്പമുണ്ടാകും. തുടര്&#x200d;ച്ചയായ മൂന്നാം വര്&#x200d;ഷമാണ് റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്&#x200d; ഉദ്ദേശിച്ച് സുരക്ഷിതവും മികച്ചതുമായ സഞ്ചാര പാതയെന്ന പേരില്&#x200d; സഊദി പബ്ലിക് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് വകുപ്പു കാമ്പയിന്&#x200d; നടത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holy-places-under-surveillance-by-drones.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെര്&#x200d;മിറ്റില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തും: സഊദി ആഭ്യന്തര മന്ത്രാലയം</title>
		<link>https://www.chandrikadaily.com/0those-who-come-to-hajj-without-a-permit-will-be-arrested-and-deported.html</link>
					<comments>https://www.chandrikadaily.com/0those-who-come-to-hajj-without-a-permit-will-be-arrested-and-deported.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 12 Jun 2023 15:39:06 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258943</guid>

					<description><![CDATA[അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്&#x200d;ക്ക് കടുത്ത ശിക്ഷ നല്&#x200d;കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.]]></description>
										<content:encoded><![CDATA[<p>റിയാദ് : അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്&#x200d;ക്ക് കടുത്ത ശിക്ഷ നല്&#x200d;കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം. മക്കയില്&#x200d; വെച്ച് ഹജ്ജ് പെര്&#x200d;മിറ്റില്ലാതെ പിടികൂടുന്ന വിദേശികളെ പിഴയും ജയില്&#x200d;ശിക്ഷക്കും പുറമെ നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്&#x200d;കി. മക്ക ഇഖാമ ഉള്ളവരൊഴികെയും ഇവിടെ തൊഴില്&#x200d; ചെയ്യുന്ന അനുമതി പത്രവുമില്ലാത്തവരും ഒഴികെ ഹജ്ജ് പെര്&#x200d;മിറ്റില്ലാതെ ആരെങ്കിലും പുണ്യഭൂമിയില്&#x200d; വെച്ച് പിടിയിലകപ്പെട്ടാല്&#x200d; കടുത്ത ശിക്ഷ നല്&#x200d;കുകയും അവര്&#x200d;ക്ക് പിന്നീട് സഊദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. 2014 മുതല്&#x200d; ഈ നിയമം കര്&#x200d;ശനമായി നടപ്പാക്കി വരുന്നുണ്ട് ആഭ്യന്തര മന്ത്രാലയം. പെര്&#x200d;മിറ്റില്ലാത്തവരെ സഹായിക്കുന്നവര്&#x200d;ക്കും കടുത്ത ശിക്ഷ തന്നെ നല്&#x200d;കുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>അതിനിടെ അനുമതിയില്ലാതെ വ്യാജ ഹജ്ജ് ഗ്രൂപ്പുകള്&#x200d; നടത്തിയ മൂന്ന് ഈജിപ്ഷ്യന്&#x200d; പൗരന്മാരെ മക്ക പോലീസ് പിടികൂടി. സോഷ്യല്&#x200d; മീഡിയ വഴി ഇവര്&#x200d; ജനങ്ങളെ കബളിപ്പിക്കാന്&#x200d; ശ്രമിക്കുകയും വ്യാജ തസ്‌രീഹ് ഉണ്ടാക്കി അനധികൃതമായി ആളുകളെ ഹജ്ജിന് കൊണ്ടുവരാന്&#x200d; പദ്ധതിയിട്ടതായും പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0those-who-come-to-hajj-without-a-permit-will-be-arrested-and-deported.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി തീര്&#x200d;ത്ഥാടകര്&#x200d; ഇന്ന് പുണ്യഭൂമിയില്&#x200d;</title>
		<link>https://www.chandrikadaily.com/malayali-pilgrims-at-the-holy-land-today.html</link>
					<comments>https://www.chandrikadaily.com/malayali-pilgrims-at-the-holy-land-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 04 Jun 2023 01:39:56 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257551</guid>

					<description><![CDATA[മലയാളി തീര്&#x200d;ത്ഥാടകര്&#x200d; ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും.]]></description>
										<content:encoded><![CDATA[<p><strong>അഷ്റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് :കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കര്&#x200d;മ്മത്തിന് അവസരം ലഭിച്ച മലയാളി തീര്&#x200d;ത്ഥാടകര്&#x200d; ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും. കണ്ണൂരില്&#x200d; നിന്ന് പുലര്&#x200d;ച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്‌സ് 3027 എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്&#x200d; ജിദ്ദയിലെ കിംഗ് അബ്ദുല്&#x200d; അസീസ് വിമാനത്താവളത്തിലെത്തുന്ന തീര്&#x200d;ത്ഥാടകര്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി നേരെ മക്കയിലേക്ക് പോകും. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തില്&#x200d; പുലര്&#x200d;ച്ചെ സഊദി സമയം അഞ്ചരക്ക് ജിദ്ദയിലിറങ്ങുക. കോഴിക്കോട് നിന്ന് നാളെ എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് ജിദ്ദയിലെത്തുക. പുലര്&#x200d;ച്ചെ നാലരക്ക് ഐ എക്‌സ് 3031 വിമാനത്തില്&#x200d; 69 പുരുഷന്മാരും 76 സ്ത്രീകളുമുള്&#x200d;പ്പടെ 145 പേരും രാവിലെ എട്ടരക്ക് ഐ ഐ എക്‌സ് 3021 വിമാനത്തില്&#x200d; 77 പുരുഷന്&#x200d;മാരും 68 സ്ത്രീകളും ഉള്&#x200d;പ്പടെ 145 പേരും ജിദ്ദയിലെത്തും .</p>
<p>ജിദ്ദ ഹജ്ജ് ടെര്&#x200d;മിനലില്&#x200d; ഇറങ്ങുന്ന മലയാളി തീര്&#x200d;ത്ഥാടകരുടെ ആദ്യസംഘത്തെ ഇന്ത്യന്&#x200d; ഹജ്ജ് മിഷന്&#x200d; ഉദ്യോഗസ്ഥരും കെഎംസിസി ഉള്&#x200d;പ്പടെയുള്ള സന്നദ്ധ സംഘടനാ വളണ്ടിയര്&#x200d;മാരും ചേര്&#x200d;ന്ന് സ്വീകരിക്കും. തുടര്&#x200d;ന്ന് വരുന്ന വിമാനങ്ങളിലുള്ള തീര്&#x200d;ത്ഥാടകരെയും സ്വീകരിക്കാന്&#x200d; സഊദി കെഎംസിസി ഹജ്ജ് സെല്&#x200d; നേതാക്കളുടെ നേതൃത്വത്തില്&#x200d; വിപുലമായ സംഘം കെഎംസിസി വളണ്ടിയര്&#x200d;മാര്&#x200d; ജിദ്ദയിലെ ഹജ്ജ് ടെര്&#x200d;മിനലിലുണ്ടാകും. വിമാനത്താവളത്തില്&#x200d; നടക്കാന്&#x200d; പ്രയാസമുള്ളവര്&#x200d;ക്ക് വേണ്ടി പ്രത്യേക ഇലക്ട്രിക്ക് കാര്&#x200d; ജിദ്ദ കെഎംസിസി ഹജ്ജ് സെല്&#x200d; ഇന്ത്യന്&#x200d; മിഷന്&#x200d; വഴി ഹജ്ജ് ടെര്&#x200d;മിനലില്&#x200d; ഒരുക്കിയിട്ടുണ്ട്.</p>
<p>ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്&#x200d; 11121 പേരാണ് ഇത്തവണ കേരളത്തില്&#x200d; നിന്ന് ഹജ്ജ് നിര്&#x200d;വഹിക്കാനെത്തുന്നത്. ഇവരില്&#x200d; 4290 പുരുഷന്&#x200d;മാരും 6831 സ്ത്രീകളുമാണുള്ളത്. ഇവരില്&#x200d; പകുതിയിലധികവും (6931 പേരും) കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; നിന്നാണ് പുറപ്പെടുന്നത്. സ്ത്രീകള്&#x200d; കൂടുതല്&#x200d; ഉള്ളതിനാല്&#x200d; തന്നെ ഇത്തവണ സ്ത്രീകള്&#x200d;ക്ക് മാത്രമായി ഹജ്ജ് വിമാനവും കരിപ്പൂരില്&#x200d; നിന്നുണ്ടാകും.</p>
<p>അതേസമയം മദീന സന്ദര്&#x200d;ശനം കഴിഞ്ഞു മക്കയിലെത്തിയ ഇന്ത്യന്&#x200d; ഹാജിമാര്&#x200d; വെള്ളിയാഴ്ച്ച ആദ്യ ജുമുഅയില്&#x200d; പങ്കാളികളായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എട്ട് ദിവസത്തെ മദീന സന്ദര്&#x200d;ശനം കഴിഞ്ഞെത്തിയ ആറായിരത്തി അഞ്ഞൂറിലധികം തീര്&#x200d;ത്ഥാടകരാണ് വിശുദ്ധ ഹറമില്&#x200d; ജുമുഅയില്&#x200d; പങ്കെടുത്തത്. ഇന്ത്യയില്&#x200d; ഇതുവരെയായി നൂറ്റിപ്പത്തിലധികം വിമാനങ്ങളിലായി മുപ്പത്തിയെട്ടായിരത്തിലധികം തീര്&#x200d;ത്ഥാടകര്&#x200d; ഇതിനകം മദീനയിലും ജിദ്ദയിലുമായി എത്തിയിട്ടുണ്ട്. ഇവരില്&#x200d; ഏഴായിരത്തോളം പേര്&#x200d; മദീന സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി മക്കയിലെത്തി. ശക്തമായ ചൂടിലും തീര്&#x200d;ത്ഥാടകര്&#x200d; നേരത്തെ തന്നെ വിശുദ്ധ ഹറമിലെത്തിയിരുന്നു. തീര്&#x200d;ത്ഥാടകര്&#x200d;ക്ക് തുണയായി ഇന്ത്യന്&#x200d; ഹജ്ജ് മിഷനും കെഎംസിസി ഉള്&#x200d;പ്പടെയുള്ള സന്നദ്ധ സംഘടനകളുടെ വളണ്ടിയര്മാരും വഴിയുലടനീളം സേവന സജ്ജരായി നിലകൊണ്ടു.</p>
<p>സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്&#x200d; ആയിരത്തിലധികം മലയാളികള്&#x200d; വിശുദ്ധ മക്കയിലെത്തിയിട്ടുണ്ട്. മുപ്പത്തി അയ്യായിരത്തിലധികം ഇന്ത്യക്കാരാണ് ഇത്തവണ സ്വകര്യ ഗ്രൂപ്പുകള്&#x200d; വഴി പുണ്യകര്&#x200d;മ്മത്തിനെത്തുന്നത്. ഇവരില്&#x200d; അയ്യായിരത്തിലധികം മലയാളി തീര്&#x200d;ത്ഥാടകരാണ് . സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്&#x200d;ത്ഥാടകരും ഹജ്ജിന് മുമ്പേ മദീന സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-pilgrims-at-the-holy-land-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
