<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>handicaped &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/handicaped/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 11:56:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>handicaped &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈകല്യമുള്ള വ്യക്തികളെ പരിഹസിച്ചാല്‍ പിഴ ചുമത്തും; ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/penalties-for-mocking-persons-with-disabilities-the-supreme-court-warned-the-influencers.html</link>
					<comments>https://www.chandrikadaily.com/penalties-for-mocking-persons-with-disabilities-the-supreme-court-warned-the-influencers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 25 Aug 2025 11:56:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[handicaped]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351637</guid>

					<description><![CDATA[വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്&#x200d; പിഴ ചുമത്തുമെന്ന് ഇന്&#x200d;ഫ്‌ലുവന്&#x200d;സര്&#x200d;മാര്&#x200d;ക്കും യുട്യൂബര്&#x200d;മാര്&#x200d;ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് &#8216;ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്&#8217; അവതാരകനായ സമയ് റെയ്‌ന ഉള്&#x200d;പ്പെടെ അഞ്ച് സോഷ്യല്&#x200d; മീഡിയ ഇന്&#x200d;ഫ്‌ലുവന്&#x200d;സര്&#x200d;മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്&#x200d;ശിച്ചു. യുട്യൂബര്&#x200d; രണ്&#x200d;വീര്&#x200d; അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്&#x200d;ശം.</p>
<p>ഇത്തരത്തില്&#x200d; വൈകല്യമുള്ള ആളുകള്&#x200d;ക്ക് നേരെ പരാമര്&#x200d;ശം നടത്തിയ യുട്യൂബര്&#x200d;മാരും ഇന്&#x200d;ഫ്‌ലുവന്&#x200d;സര്&#x200d;മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്&#x200d; പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്&#x200d;ക്കരണം നടത്താന്&#x200d; എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്&#x200d; രണ്&#x200d;വീര്&#x200d; ഉള്&#x200d;പ്പടെയുള്ള ഇന്&#x200d;ഫ്‌ലുവന്&#x200d;സര്&#x200d;മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.</p>
<p>കൊമേഡിയന്&#x200d; സമയ് റെയ്‌നയുടെ &#8216;ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്&#8217; എന്ന പരിപാടിയിലായിരുന്നു രണ്&#x200d;വീര്&#x200d; അലഹബാദിയ നടത്തിയ പരാമര്&#x200d;ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്&#x200d;ത്ഥിയോട് രണ്&#x200d;വീര്&#x200d; ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/penalties-for-mocking-persons-with-disabilities-the-supreme-court-warned-the-influencers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; ജോലികളില്&#x200d; ഇപ്പോഴും വ്യാജഭിന്നശേഷിക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/there-are-still-fake-disabled-people-in-government-jobs.html</link>
					<comments>https://www.chandrikadaily.com/there-are-still-fake-disabled-people-in-government-jobs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Dec 2024 05:28:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISABLEDS]]></category>
		<category><![CDATA[govtjobs]]></category>
		<category><![CDATA[handicaped]]></category>
		<category><![CDATA[WORLD DISABLED DAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320123</guid>

					<description><![CDATA[ഭിന്നശേഷിക്കാരുടെ സംഘടനകള്&#x200d; നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര്&#x200d; ജോലിയില്&#x200d; തുടരുകയാണ്]]></description>
										<content:encoded><![CDATA[<p>ഇന്ന്, ഡിസംബര്&#x200d; മൂന്നിന് ലോക ഭിന്നശേഷി ദിനം. വ്യാജഭിന്നശേഷിക്കാര്&#x200d; ഭിന്നശേഷിക്കാരുടെ അവകാശങ്ങള്&#x200d; കൈക്കലാക്കി സര്&#x200d;ക്കാര്&#x200d; ജോലികളില്&#x200d; തുടരുന്നുകൊണ്ടിരിക്കുകയാണ്. 1995ലെ അംഗപരിമിതര്&#x200d;ക്കുള്ള കേന്ദ്രനിയമത്തിനനുസരിച്ച് ഭിന്നശേഷിക്കാര്&#x200d;ക്കായി സംസ്ഥാനത്ത് നടപ്പാക്കിയ പ്രത്യേക നിയമനം വഴിയാണ് വ്യാജസര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നിര്&#x200d;മിച്ച് നിരവധിആളുകള്&#x200d; സര്&#x200d;ക്കാര്&#x200d; ജോലികളില്&#x200d; കയറിപ്പറ്റിയത്. ഭിന്നശേഷിക്കാരുടെ സംഘടനകള്&#x200d; നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര്&#x200d; ജോലിയില്&#x200d; തുടരുകയാണ്. ഭരണഘടനാസാധുതയുള്ള നിയമങ്ങളൊന്നും ഭിന്നശേഷിക്കാര്&#x200d;ക്ക് ഇല്ലാതിരുന്നതി നാല്&#x200d; കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ എക്‌സിക്യൂട്ടിവ് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാര്&#x200d;ക്ക് ആനുകൂല്യങ്ങള്&#x200d; നല്&#x200d;കിയിരുന്നത്.</p>
<p>കേന്ദ്രനിയമം വന്നതോടെ ഭിന്നശേഷിക്കാരെ ഓര്&#x200d;ത്തോ, ബധിര-മൂകവിഭാഗം, അന്ധര്&#x200d; എന്നിങ്ങനെ മൂന്ന് വിഭാഗക്കാരായി തിരിച്ച് കേരളത്തിലും സര്&#x200d;ക്കാര്&#x200d; ഒഴിവുകളില്&#x200d; നിയമനം ആരംഭിക്കുകയായിരുന്നു. ഓരോ ജില്ലകളിലെയും ജനസംഖ്യ അനുസരിച്ചാണ് നിയമനം നടത്തിയിരുന്നത്. സംസ്ഥാനത്താകമാനം വര്&#x200d;ഷത്തില്&#x200d; 152 പേരെയാണ് ഇതിലൂടെ നിയമിച്ചിരുന്നത്.</p>
<p>എന്നാല്&#x200d;, ഡോക്ടര്&#x200d;മാരില്&#x200d;നിന്ന് ബധിരന്&#x200d;,മൂകന്&#x200d; എന്നിങ്ങനെ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; തരപ്പെടുത്തി വൈകല്യമില്ലാത്ത നിരവധിപേര്&#x200d; സര്&#x200d;വിസില്&#x200d; കയറിയിരിക്കുകയാണ്. പിന്നീട് 2004ലാണ് ഭിന്നശേഷിക്കാര്&#x200d;ക്കുള്ള സ്ഥിരം സംവരണ നിയമനങ്ങള്&#x200d; കേരള സര്&#x200d;ക്കാര്&#x200d; നിയമഭേദഗതിയിലൂടെ പി.എസ്.സിക്ക് കൈമാറിയത്. എന്നാല്&#x200d;, ഇതിനകം വൈകല്യമുണ്ടെന്ന വ്യാജ്യേന നിരവധി പേര്&#x200d; വിവിധ ജില്ലകളില്&#x200d; സര്&#x200d;വിസില്&#x200d; കയറിയിരുന്നു.ഇതിനെതിരെ ഡിഫറന്റ്റി ഏബിള്&#x200d;ഡ് പേഴ്‌സണ്&#x200d;സ് വെല്&#x200d;ഫെയര്&#x200d; ഫെഡറേഷന്&#x200d; (ഡി.എ.ഡബ്ല്യു.എഫ്) നിയമനടപടിയടക്കം സ്വീകരിച്ചതോടെ 2010ല്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിച്ചു</p>
<p>വൈകല്യമുണ്ടെന്ന് അഭിനയിക്കുന്നവരാണ് ഇവരെന്ന് അന്വേഷണ കമീഷന്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്ന് പലര്&#x200d;ക്കുമെതിരെ നടപടി വന്നുവെങ്കിലും ഇപ്പോഴും നിരവധിപേര്&#x200d; സര്&#x200d;വിസില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-are-still-fake-disabled-people-in-government-jobs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചക്കിട്ടപ്പാറ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ : യൂത്ത് ലീഗ് നേതാക്കൾ കലക്ടറെ ഉപരോധിച്ചു</title>
		<link>https://www.chandrikadaily.com/suicide-of-chakkittapara-differently-abled-the-youth-league-leaders-besieged-the-collector.html</link>
					<comments>https://www.chandrikadaily.com/suicide-of-chakkittapara-differently-abled-the-youth-league-leaders-besieged-the-collector.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Jan 2024 04:45:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[handicaped]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288810</guid>

					<description><![CDATA[ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും പെൻഷൻ ലഭിക്കാതെ മാനസിക ബുദ്ധിമുട്ടിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണത്തിന് അധികാരികൾ ഉത്തരവാദികളാണെന്ന് പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് കലക്ടറുടെ ചേമ്പറിന് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ ഉപരോധം നടത്തി.</p>
<p>ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്. സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അധികാരികൾ ഈ രീതിയിൽ മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ താക്കീത് നൽകി.</p>
<p>മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, സംസ്ഥാന കമ്മിറ്റി അംഗം സി ജാഫർ സാദിക്ക്, ജില്ല വൈസ് പ്രസിഡന്റ്‌ ഷഫീഖ് അരക്കിണർ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത് 11 മണിക്ക് ആരംഭിച്ച ഉപരോധം പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് അവസാനിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളെ ജാമ്യത്തിൽ ഇറക്കി,തുടർന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രസ്താവിച്ചു..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicide-of-chakkittapara-differently-abled-the-youth-league-leaders-besieged-the-collector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>40 ശതമാനം ഭിന്നശേഷിയുള്ളവര്&#x200d;ക്ക് ഇനി സ്വകാര്യ ബസുകളിലും യാത്രാ ഇളവ്</title>
		<link>https://www.chandrikadaily.com/passengers-with-40-percent-disabilities-will-now-be-allowed-to-travel-in-private-buses.html</link>
					<comments>https://www.chandrikadaily.com/passengers-with-40-percent-disabilities-will-now-be-allowed-to-travel-in-private-buses.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Jul 2023 16:57:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[handicaped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266027</guid>

					<description><![CDATA[ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതിനെ തുടര്&#x200d;ന്നാണ് പ്രത്യേക ഉത്തരവ്]]></description>
										<content:encoded><![CDATA[<p>40 ശതമാനം ഭിന്നശേഷിയുള്ളവര്&#x200d;ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്&#x200d;ക്ക് കെഎസ്ആര്&#x200d;ടിസി ബസുകളില്&#x200d; ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളില്&#x200d; 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്&#x200d;ക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതിനെ തുടര്&#x200d;ന്നാണ് പ്രത്യേക ഉത്തരവ് നല്&#x200d;കിയതെന്ന് മന്ത്രി പറഞ്ഞു.</p>
<p>ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്&#x200d;ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്&#x200d; മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passengers-with-40-percent-disabilities-will-now-be-allowed-to-travel-in-private-buses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
