<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Harris Beeran MP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/harris-beeran-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Jan 2025 01:53:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Harris Beeran MP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹജ്ജ് തീർഥാടകർക്ക്​ ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ എം.പി കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/high-airfares-for-haj-pilgrims-haris-biran-mp-meets-union-civil-aviation-secretary.html</link>
					<comments>https://www.chandrikadaily.com/high-airfares-for-haj-pilgrims-haris-biran-mp-meets-union-civil-aviation-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Jan 2025 01:53:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Harris Beeran MP]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325272</guid>

					<description><![CDATA[കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.]]></description>
										<content:encoded><![CDATA[<p>കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്യു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് അ​മി​ത​മാ​യ വി​മാ​ന​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്തി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള റ​ൺ​വേ വി​ക​സ​നം എ​ത്ര​യും​പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി വും​ലു​ൻ​മാ​ങ് വു​വ​ൽ​ന​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.</p>
<p>കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ളി​ലൊ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഈ ​തീ​ർ​ഥാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, ഇ​ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​താ​ണ്.</p>
<p>ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 88,772 രൂ​പ​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 89,188 രൂ​പ​യു​മാ​യി​രു​ന്നു വി​മാ​ന നി​ര​ക്ക്. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് 1,64,329 രൂ​പ ഈ​ടാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ര​ക്ക്​ പു​തു​ക്കി നി​ശ്ച​യി​ച്ച​പ്പോ​ൾ 40,000 രൂ​പ​യു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഹാ​ജി​മാ​ർ പ​ണ​മ​ട​ക്കേ​ണ്ടി​വ​ന്നു. 2025 ഹ​ജ്ജ് സീ​സ​ണി​ലെ ടെ​ൻ​ഡ​റി​ലും സ​മാ​ന​മാ​യ അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.</p>
<p>കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.</p>
<p>വി​ഷ​യം ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്റെ​കൂ​ടി പ​രി​ധി​യി​ൽ വ​രു​ന്ന​താ​യ​തി​നാ​ൽ അ​വ​രു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞ ശേ​ഷം വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഹാ​രി​സ്​ ബീ​രാ​ൻ എം.​പി അ​റി​യി​ച്ചു.</p>
<p>എ​യ​ർ ഇ​ന്ത്യ​യ​ട​ക്കം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ ടെ​ൻ​ഡ​റാ​ണെ​ന്നി​രി​ക്കെ അ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്​ ഉ​ചി​ത​മാ​വു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. കോ​ഴി​ക്കോ​ട്ട് ടേ​ബ്ൾ ടോ​പ് റ​ൺ​വേ ആ​യ​തി​നാ​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​താ​യി എം.​പി പ​റ​ഞ്ഞു.</p>
<p>&nbsp;</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്<br />
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.<br />
കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.</p>
<p>ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് സാഹിബിന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത്.</p>
<p>രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി കൂടിക്കാഴ്ച നടത്തിയത്.</p>
<p>കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.<br />
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ ചർച്ച നടത്തുന്നത്.</p>
<p>കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി. അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു. കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.</p>
<p>സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക്‌ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-airfares-for-haj-pilgrims-haris-biran-mp-meets-union-civil-aviation-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗത്തേയും, രോഗിയേയും തിരിച്ചറിയുന്ന ഡോക്ടർമാരുണ്ടാവണം സമൂഹത്തിൽ: അഡ്വ. ഹാരിസ് ബീരാൻ എം.പി</title>
		<link>https://www.chandrikadaily.com/there-should-be-doctors-in-the-society-who-recognize-the-disease-and-the-patient-adv-harris-beeran-mp.html</link>
					<comments>https://www.chandrikadaily.com/there-should-be-doctors-in-the-society-who-recognize-the-disease-and-the-patient-adv-harris-beeran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 05:58:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Harris Beeran MP]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310806</guid>

					<description><![CDATA[ഇൽമ് മെഡിക്കൽ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് സമ്മേളനം ]]></description>
										<content:encoded><![CDATA[<p>കോട്ടക്കൽ: രോഗത്തെ മാത്രമല്ല രോഗിയെ കൂടെ തിരിച്ചറിയുന്ന ഡോക്ടർമാരാണ് സമൂഹത്തിനാവശ്യമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി അഭിപ്രായപ്പെട്ടു.</p>
<p>കിർഗിസ്ഥാനിലെ അലാത്തോ അന്താരാഷ്ട്ര സർവകലാശാലയിൽ എം ബി ബി എസ് പഠനത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇൽമ് സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം, ചടങ്ങ് ഇൽമ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കെ എം ശാഫി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.</p>
<p>ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി ഹാരിസ്, കോട്ടക്കൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലേതിൽ, സൈക്കോളജി കൗൺസിലർ ഷഫീന നാസിം, ഡോ : ആദിൽ, നിസാജ് എടപ്പറ്റ, നിയാസ് താഴത്തേതിൽ, ഇൽമ് ഡയരക്ടർമാരായ പി പി ലത്തീഫ്, മുഹമ്മദ്‌ കുട്ടി പുളിക്കൽ, ഹഫ്‌സത്ത് ഇ കെ,റീജണൽ മാനേജർമാരായ അബ്ദുള്ള പെരുമ്പാവൂർ, എ സദക്കത്ത്, കെ കെ റിയാസ് എന്നിവർ സംസാരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-should-be-doctors-in-the-society-who-recognize-the-disease-and-the-patient-adv-harris-beeran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുത്തങ്ങ റോഡ് രാത്രിയിലും തുറന്നുകൊടുക്കണം; വയനാട് ദുരന്തത്തിൽ കേന്ദ്രമന്ത്രി നദ്ദയെ കണ്ട് ഹാരിസ് ബീരാൻ എം.പി</title>
		<link>https://www.chandrikadaily.com/muthanga-road-should-be-opened-at-night-too-haris-biran-mp-met-union-minister-nadda-in-wayanad-tragedy.html</link>
					<comments>https://www.chandrikadaily.com/muthanga-road-should-be-opened-at-night-too-haris-biran-mp-met-union-minister-nadda-in-wayanad-tragedy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jul 2024 10:25:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Harris Beeran MP]]></category>
		<category><![CDATA[Muthanga Road]]></category>
		<category><![CDATA[Union Minister Nadda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304198</guid>

					<description><![CDATA[ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് അഡ്വ.ഹാരിസ് ബീരാന്&#x200d; എം.പി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തം രാജ്യസഭയില്&#x200d; ചർച്ചചെയ്യാൻ ഹാരിസ് ബീരാൻ അടക്കമുള്ള എം.പിമാർ നോട്ടീസ് നൽകിയിരിന്നു.</p>
<p>തുടർന്ന് സംസാരിച്ച ജെ.പി നദ്ദ, അംഗങ്ങളോട് നിർദേശങ്ങൾ ആരാഞ്ഞിരുന്നു. നിർദേശങ്ങൾക്കായി മന്ത്രിയെ കണ്ട ഹാരിസ് ബീരാൻ, കനത്ത മഴയിൽ ഒറ്റപ്പെട്ട വയനാട്ടിലേക്കുള്ള ഗതാഗതം സൗകര്യം തകരാറിലായതിനെക്കുറിച്ച് ബോധ്യപ്പെടുത്തി.</p>
<p>മുത്തങ്ങ വഴി മൈസൂരിലേക്കുള്ള റോഡ് താത്കാലികമായെങ്കിലും മുഴുവൻ സമയവും തുറന്ന് കൊടുത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ വനം പരിസ്ഥിതി വകുപ്പും ഗതാഗത വകുപ്പുമായി ആലോചിച്ച് ആരംഭിക്കണമെന്ന് ഹാരിസ് ബീരാന്&#x200d; ആവശ്യപ്പെട്ടു.</p>
<p>നിലവിൽ വളരെ പരിമിതമായ മെഡിക്കൽ സംവിധാനമാണ് വയനാട്ടിലുള്ളത്. അതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് വയനാട്ടിൽ നിന്നും ദുരന്തത്തിൽപെടുന്നവരെ തടസ്സങ്ങളില്ലാതെ എത്തിക്കേണ്ടതുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ.പി നദ്ദ, ഹാരിസ് ബീരാൻ എം.പിക്ക്‌ ഉറപ്പു നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muthanga-road-should-be-opened-at-night-too-haris-biran-mp-met-union-minister-nadda-in-wayanad-tragedy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവഡ് യാത്ര വിവാദം: സഭ നിർത്തിവച്ച് ചർച്ച ചെയ്യണം -അഡ്വ. ഹാരിസ് ബീരാൻ എം.പി</title>
		<link>https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html</link>
					<comments>https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 07:03:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[Harris Beeran MP]]></category>
		<category><![CDATA[Kavad Yatra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303433</guid>

					<description><![CDATA[കടകള്&#x200d;ക്ക് മുമ്പില്&#x200d; വ്യക്തികളുടെ പേര് വിവരങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്&#x200d; വേര്&#x200d;തിരിവുണ്ടാക്കനാണെന്ന് അതിനാല്&#x200d; രാജ്യ സഭയില്&#x200d; ചട്ടം 267പ്രകാരം സഭ നിര്&#x200d;ത്തിവച്ച് ചര്&#x200d;ച്ച ചെയ്യണമെന്നും എം.പി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കാവഡ് യാത്രയോടാനുബന്ധിച്ച് ഉത്തര്&#x200d;പ്രദേശിലെ മുസഫര്&#x200d; നഗര്&#x200d; ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്&#x200d;ഹമാണെന്നും സഭ നിര്&#x200d;ത്തിവച്ച് ചര്&#x200d;ച്ച ചെയ്യണമെന്നും ഹാരിസ് ബീരാന്&#x200d; എം.പി ആവശ്യപ്പെട്ടു.</p>
<p>കടകള്&#x200d;ക്ക് മുമ്പില്&#x200d; വ്യക്തികളുടെ പേര് വിവരങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്&#x200d; വേര്&#x200d;തിരിവുണ്ടാക്കനാണെന്ന് അതിനാല്&#x200d; രാജ്യ സഭയില്&#x200d; ചട്ടം 267പ്രകാരം സഭ നിര്&#x200d;ത്തിവച്ച് ചര്&#x200d;ച്ച ചെയ്യണമെന്നും എം.പി പറഞ്ഞു. വിഷയം ചര്&#x200d;ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പി.സന്തോഷ് കുമാര്&#x200d; എം.പി നോട്ടീസ് നല്&#x200d;കി.</p>
<p>കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവഡ് യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്റുകള്&#x200d;, ഹോട്ടലുകള്&#x200d;, പഴക്കടകള്&#x200d; തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്&#x200d; കടക്കുമുന്നില്&#x200d; പ്രദര്&#x200d;ശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്&#x200d; മുസഫര്&#x200d;നഗര്&#x200d; പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
