<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>harrison case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/harrison-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Sep 2018 17:51:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>harrison case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാരിസണ്&#x200d; കേസില്&#x200d;  പുറത്തായ ഒത്തുകളി</title>
		<link>https://www.chandrikadaily.com/editorial-on-harison-land-aquisition-corruption.html</link>
					<comments>https://www.chandrikadaily.com/editorial-on-harison-land-aquisition-corruption.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 18 Sep 2018 17:51:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[harrison case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103738</guid>

					<description><![CDATA[കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്&#x200d; ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്&#x200d;ക്കാരും ഹാരിസണ്&#x200d; മലയാളം ലിമിറ്റഡും തമ്മില്&#x200d; നടന്നുവന്ന കേസില്&#x200d; സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തിന്റെ വിലപ്പെട്ട ഭൂമി കൈവശപ്പെടുത്തിയ കമ്പനി പല വിധ രീതിയില്&#x200d; നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. റവന്യൂരേഖകള്&#x200d; പ്രകാരം ഭൂമിയുടെ ഉടമസ്ഥത ഹാരിസണ്&#x200d; മലയാളം കമ്പനിക്കാണെന്നതിന് തെളിവുണ്ടെന്നും അതിന്മേല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്&#x200d; ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്&#x200d;ക്കാരും ഹാരിസണ്&#x200d; മലയാളം ലിമിറ്റഡും തമ്മില്&#x200d; നടന്നുവന്ന കേസില്&#x200d; സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തിന്റെ വിലപ്പെട്ട ഭൂമി കൈവശപ്പെടുത്തിയ കമ്പനി പല വിധ രീതിയില്&#x200d; നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. റവന്യൂരേഖകള്&#x200d; പ്രകാരം ഭൂമിയുടെ ഉടമസ്ഥത ഹാരിസണ്&#x200d; മലയാളം കമ്പനിക്കാണെന്നതിന് തെളിവുണ്ടെന്നും അതിന്മേല്&#x200d; നടപടിയെടുക്കാന്&#x200d; സിവില്&#x200d; കോടതിക്ക് മാത്രമേ അധികാരമുള്ളൂവെന്നുമാണ് സുപ്രീംകോടതിയിലെ രോഹിംടണ്&#x200d; എസ്.നരിമാന്&#x200d;, ഇന്ദുമല്&#x200d;ഹോത്ര എന്നിവരുടെ വിധി. ഇത് കേരളത്തിന്റെ പൊതുതാല്&#x200d;പര്യത്തിനും നിയമ നടപടികള്&#x200d;ക്കും വലിയ ആഘാതമായിരിക്കുകയാണ്. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്&#x200d;ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഈ ദു:സ്ഥിതിക്ക് വഴിവെച്ചതെന്ന് സുതരാം വ്യക്തമാകുകയാണ്. കഴിഞ്ഞ ഏപ്രില്&#x200d;പത്തിനാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്&#x200d; ഹാരിസണ്&#x200d; മലയാളം കമ്പനിക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതി പ്രഖ്യാപിച്ചത്. മതിയായ പര്യാലോചനകളും നിയമവശങ്ങള്&#x200d; വേണ്ടത്ര പരിശോധിക്കാതെയും കോടതിയുടെ മുന്നില്&#x200d; ചെന്നതിനാലായിരുന്നു സര്&#x200d;ക്കാരിനെതിരായി വിധിയുണ്ടായത്. ഇതുസംബന്ധിച്ച പ്രത്യേകാനുമതി ഹര്&#x200d;ജിയില്&#x200d; ഹൈക്കോടതിയുടെ അതേവിധിതന്നെ സ്ഥാപിക്കുകയാണ് തിങ്കളാഴ്ച രാജ്യത്തെ ഉന്നത നീതിപീഠം ചെയ്തിരിക്കുന്നത്. കേരള സര്&#x200d;ക്കാരിന്റെ അപ്പീല്&#x200d; വലിയ പരിശോധനകള്&#x200d; കൂടാതെ തന്നെ തള്ളിയിരിക്കുകയാണ്. കേരളത്തിലെ ആദിവാസികളും ദരിദ്രരുമടക്കമുള്ള ഭൂരഹിത ജനവിഭാഗങ്ങള്&#x200d;ക്ക് കിടപ്പാടം പോലും അന്യമായിരിക്കെയാണ് ഏക്കര്&#x200d; കണക്കിന് ഭൂമി സംസ്ഥാനത്തിന്റെ പല ജില്ലകളിലായി സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്നത് എന്നത് നഗ്നമായ നീതിനിഷേധവും സാമാന്യമര്യാദകളുടെ ലംഘനവുമാണ്.<br />
യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് 2014ല്&#x200d; അന്നത്തെ ലാന്റ്‌റവന്യൂ കമ്മീഷണറായിരുന്ന എം.ജി രാജമാണിക്യമാണ് റവന്യൂ സ്‌പെഷ്യല്&#x200d; ഓഫീസറെന്ന നിലയില്&#x200d; ഹാരിസണ്&#x200d; മലയാളം ലിമിറ്റഡിന്റെ മുപ്പത്തെട്ടായിരത്തോളം ഏക്കര്&#x200d; ഭൂമി സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കുന്നതായി അറിയിച്ചത്. മതിയായ വിവരങ്ങള്&#x200d; ശേഖരിച്ചശേഷമായിരുന്നു ഇത്. ഇതിനെതുടര്&#x200d;ന്ന് കോടതിയെ സമീപിക്കുകയായിരുന്നു കമ്പനി. സ്വകാര്യ വ്യാവസായിക ആവശ്യത്തിന് വേണ്ടിയാണ് ആദ്യ കാലത്ത് വിദേശ കമ്പനിയായിരുന്ന ഹാരിസണ്&#x200d; മലയാളം ലിമിറ്റഡ് ഇത്രയും ഏക്കര്&#x200d;ഭൂമി പാട്ടത്തിനെടുത്തിരുന്നത്. ഇതിനുശേഷം കാലങ്ങളായി കൃത്രിമ രേഖകള്&#x200d; ചമച്ചും മറ്റും രജിസ്‌ട്രേഷന്&#x200d; വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് സ്വന്തമായി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സര്&#x200d;ക്കാരിന്റെ റവന്യൂ ഭൂമിയായി പരിഗണിച്ച് ആവശ്യക്കാര്&#x200d;ക്ക് പതിച്ചുനല്&#x200d;കുന്നതിനായാണ് അന്നത്തെ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കല്&#x200d; നടപടി പ്രഖ്യാപിച്ചത്. കമ്പനി കോടതിയെ സമീപിച്ചപ്പോള്&#x200d; ഇതിനായി സ്‌പെഷ്യല്&#x200d; ഗവ. പ്ലീഡറായി യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; സുശീലഭട്ടിനെ നിയമിക്കുകയും ചെയ്തിരുന്നു. വിഷയം സംബന്ധിച്ച് നല്ല ഗ്രാഹ്യവും താല്&#x200d;പര്യവുമുള്ള വ്യക്തി എന്ന നിലയിലാണ് ഭട്ടിന് നിയമോപദേശക പദവി നല്&#x200d;കിയത്. എന്നാല്&#x200d; 2016ല്&#x200d; അധികാരത്തില്&#x200d;വന്ന ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ഭട്ടിനെ തല്&#x200d;സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്&#x200d;തന്നെ ചില ദുസ്സൂചനകള്&#x200d; മണത്തിരുന്നു. ഹാരിസണ്&#x200d; മുതലാളിമാരെ സഹായിക്കാനാണ് ഇടതുപക്ഷത്തിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും നീക്കമെന്നായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ വിധിയോടെ ഈ ആരോപണം ശരിയാണെന്ന് പകല്&#x200d;പോലെ വ്യക്തമായിരിക്കുകയാണ്.<br />
1957ലെ കേരള ഭൂ സംരക്ഷണനിയമമനുസരിച്ചാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്&#x200d;ക്കത്തില്&#x200d; റവന്യൂ സ്‌പെഷ്യല്&#x200d; ഓഫീസറെ നിയമിക്കാന്&#x200d; വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചു പ്രവര്&#x200d;ത്തിക്കുക മാത്രമാണ് യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ചെയ്തത്. 2007ല്&#x200d; ഉന്നതതല സമിതിയും അതിനടുത്തവര്&#x200d;ഷം ജസ്റ്റിസ് മനോഹരന്&#x200d; സമിതിയും സര്&#x200d;ക്കാരിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്നും അതിനാല്&#x200d; സര്&#x200d;ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ശിപാര്&#x200d;ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് പിന്നീടുവന്ന ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; വിഷയത്തില്&#x200d; നിലപാട് സ്വീകരിച്ചതും നിയമ നടപടിയുമായി മുന്നോട്ടുപോയതും. ഹാരിസന്റെ രേഖകളില്&#x200d; അപര്യാപ്തതകളുണ്ടെന്നും ഇത്രയും ഭൂമിക്ക് കമ്പനി അവകാശികളല്ലെന്നുമുള്ള വാദമാണ് കേരള സര്&#x200d;ക്കാരിന് വേണ്ടി ഇപ്പോള്&#x200d; ഉന്നയിച്ചതെങ്കിലും ഉന്നത കോടതി ഈ വാദങ്ങള്&#x200d; തള്ളുകയായിരുന്നു. മതിയായി കാര്യങ്ങള്&#x200d; തെളിവുകളുടെ അടിസ്ഥാനത്തില്&#x200d; ബോധ്യപ്പെടുത്താതെ ആകാശത്ത് വടിയെറിഞ്ഞ രീതിയിലുള്ള അലക്ഷ്യവാദമുഖങ്ങളാണ് യഥാര്&#x200d;ത്ഥത്തില്&#x200d; കേരളത്തിന് വിനയായതെന്നാണ് കരുതേണ്ടത്. സംസ്ഥാന സര്&#x200d;ക്കാരും ഹാരിസണ്&#x200d; കമ്പനിയും തമ്മില്&#x200d; വല്ല ഒത്തുകളിയും അകത്തളങ്ങളില്&#x200d; നടന്നിട്ടുണ്ടോ എന്നു മാത്രമേ ഇനി പുറത്തുവരേണ്ടതുള്ളൂ.<br />
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും വാദമുഖങ്ങളില്&#x200d; കേരള സര്&#x200d;ക്കാര്&#x200d; അഭിഭാഷകര്&#x200d; ജാഗ്രത പുലര്&#x200d;ത്താതിരുന്നതിനെതിരെ സുശീലഭട്ട് അടക്കമുള്ള വിദഗ്ധര്&#x200d; വരെ രംഗത്തുവന്നുകഴിഞ്ഞു. കണ്ണൂരിലെ ഓട്ടോഡ്രൈവര്&#x200d; ചിത്രലേഖക്ക് യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അനുവദിച്ച അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാന്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; കാണിച്ച രാഷ്ട്രീയമെങ്കിലും ഹാരിസണ്&#x200d; കാര്യത്തില്&#x200d; എന്തുകൊണ്ടുണ്ടായില്ലെന്നാണ് ജനങ്ങളും ചോദിക്കുന്നത്. പലവിധ സ്വകാര്യ എസ്റ്റേറ്റുകളായി ലക്ഷക്കണക്കിന് ഏക്കര്&#x200d; ഭൂമിയാണ് സ്വകാര്യ വ്യക്തികളിന്നും ചായത്തോട്ടം പോലുള്ള വ്യാവസായിക ആവശ്യത്തിനും അതുവഴി കൊള്ളലാഭം കൊയ്യുന്നതിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം പോലുള്ള പുരോഗമന ഭൂമികയില്&#x200d; കയ്യേറിയിരിക്കുന്നത്. കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 15 ഏക്കര്&#x200d; ഭൂമിയെന്ന സ്വകാര്യ വ്യക്തിയുടെ പരിധി ബാധകമല്ലാത്തതാണ് തോട്ടങ്ങളുടെ പേരിലെ ഈ പകല്&#x200d;കൊള്ളക്ക് കാരണം. പല സ്വകാര്യ ചായത്തോട്ടങ്ങളും റവന്യൂഭൂമിയിലാണെന്ന റിപ്പോര്&#x200d;ട്ടുകളും പാട്ടക്കരാര്&#x200d; ലംഘനവും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും അവയൊന്നും ഇനിയും സര്&#x200d;ക്കാരിന് മുതല്&#x200d;കൂട്ടാനാകുന്നില്ലെന്ന വസ്തുതയുടെ മറുവശംകൂടിയാണ് തിങ്കളാഴ്ചയോടെ കൂടുതല്&#x200d; വികൃതമായി പുറത്തുവന്നിരിക്കുന്നത്. നാഴികക്ക് നാല്&#x200d;പതുവട്ടം തൊഴിലാളി വര്&#x200d;ഗ സ്‌നേഹവും ചൂഷണ വിരോധവും ആലപിക്കുന്ന കമ്യൂണിസ്റ്റുകളുടെ മൂന്നാര്&#x200d; കയ്യേറ്റക്കാരുടെ കാര്യത്തിലൊക്കെയുള്ള പരസ്യമായ നിലപാടുമതി ഇതിന്റെയൊക്കെ പിന്നിലെ തിരശീല വകഞ്ഞുമാറ്റപ്പെടാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-on-harison-land-aquisition-corruption.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാരിസണ്&#x200d; കേസില്&#x200d; സര്&#x200d;ക്കാരിന് തിരിച്ചടി; ഹര്&#x200d;ജി സുപ്രീംകോടതി തള്ളി</title>
		<link>https://www.chandrikadaily.com/state-govt-setback-in-harrison-malayalam-case-from.html</link>
					<comments>https://www.chandrikadaily.com/state-govt-setback-in-harrison-malayalam-case-from.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Sep 2018 07:04:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[harrison case]]></category>
		<category><![CDATA[LDF govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103474</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹാരിസണ്&#x200d; മലയാളം ഭൂമിയേറ്റെടുപ്പു കേസില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്&#x200d; കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. സ്പെഷല്&#x200d; ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. 38,000 ഏക്കര്&#x200d; ഭൂമിയാണ് പാട്ടക്കരാര്&#x200d; റദ്ദാക്കി ഏറ്റെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. സ്‌പെഷല്&#x200d; ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റിസ് രോഹിത്ത് നരിമാന്&#x200d; അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കാനായി സ്പെഷല്&#x200d; ഓഫിസര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാരിസണ്&#x200d; മലയാളം ഭൂമിയേറ്റെടുപ്പു കേസില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്&#x200d; കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. സ്പെഷല്&#x200d; ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ്<br />
സുപ്രീംകോടതി തള്ളിയത്.</p>
<p>38,000 ഏക്കര്&#x200d; ഭൂമിയാണ് പാട്ടക്കരാര്&#x200d; റദ്ദാക്കി ഏറ്റെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. സ്‌പെഷല്&#x200d; ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റിസ് രോഹിത്ത് നരിമാന്&#x200d; അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കാനായി സ്പെഷല്&#x200d; ഓഫിസര്&#x200d; പറഞ്ഞ കാരണങ്ങള്&#x200d; ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സുപ്രീംകോടതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വാദം. എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്&#x200d; സ്പെഷല്&#x200d; ഓഫിസര്&#x200d;ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-govt-setback-in-harrison-malayalam-case-from.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാരിസണ്&#x200d; കേസില്&#x200d;സര്&#x200d;ക്കാര്&#x200d; ഒത്തുകളി</title>
		<link>https://www.chandrikadaily.com/editorial-about-harison-case-new.html</link>
					<comments>https://www.chandrikadaily.com/editorial-about-harison-case-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Apr 2018 19:59:41 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[harrison case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80034</guid>

					<description><![CDATA[ഹാരിസണ്&#x200d; മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദ് ചെയ്തത് സംസ്ഥാന സര്&#x200d;ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; പിടിപ്പുകേട് കാരണമാണ് കോടതി വിധി പ്രതികൂലമായിരിക്കുന്നത് എന്നു പറയുന്നതിനേക്കാള്&#x200d; ഹാരിസണ്&#x200d; കമ്പനിയുമായി സര്&#x200d;ക്കാര്&#x200d; ഒത്തുകളിച്ചു എന്നു വിശ്വസിക്കും വിധത്തിലാണ് കോടതിയില്&#x200d; കാര്യങ്ങള്&#x200d; കീഴ്‌മേല്&#x200d; മറിഞ്ഞത്. ഭൂമി തിരിച്ചുപിടിക്കാന്&#x200d; സ്‌പെഷല്&#x200d; ഓഫീസര്&#x200d; എം.ജി രാജമാണിക്യം നല്&#x200d;കിയ ഉത്തരവുകള്&#x200d; ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കോടതിയുടെ മുമ്പില്&#x200d; സര്&#x200d;ക്കാര്&#x200d; നാണംകെട്ടതിലെ ദുരൂഹതകള്&#x200d; വരുംനാളുകളില്&#x200d; പുറത്തുവരുമെന്ന കാര്യം തീര്&#x200d;ച്ച. ഏറെ അവധാനതയോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹാരിസണ്&#x200d; മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദ് ചെയ്തത് സംസ്ഥാന സര്&#x200d;ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; പിടിപ്പുകേട് കാരണമാണ് കോടതി വിധി പ്രതികൂലമായിരിക്കുന്നത് എന്നു പറയുന്നതിനേക്കാള്&#x200d; ഹാരിസണ്&#x200d; കമ്പനിയുമായി സര്&#x200d;ക്കാര്&#x200d; ഒത്തുകളിച്ചു എന്നു വിശ്വസിക്കും വിധത്തിലാണ് കോടതിയില്&#x200d; കാര്യങ്ങള്&#x200d; കീഴ്‌മേല്&#x200d; മറിഞ്ഞത്. ഭൂമി തിരിച്ചുപിടിക്കാന്&#x200d; സ്‌പെഷല്&#x200d; ഓഫീസര്&#x200d; എം.ജി രാജമാണിക്യം നല്&#x200d;കിയ ഉത്തരവുകള്&#x200d; ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കോടതിയുടെ മുമ്പില്&#x200d; സര്&#x200d;ക്കാര്&#x200d; നാണംകെട്ടതിലെ ദുരൂഹതകള്&#x200d; വരുംനാളുകളില്&#x200d; പുറത്തുവരുമെന്ന കാര്യം തീര്&#x200d;ച്ച. ഏറെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന കേസില്&#x200d; അജ്ഞതയും ആത്മാര്&#x200d;ത്ഥതക്കുറവുമാണ് സര്&#x200d;ക്കാറിനെ മുട്ടുകുത്തിച്ചതെന്നു വ്യക്തം. ഇതിനു പിന്നില്&#x200d; ഇടതു മുന്നണിക്കുള്ളിലെ വിഴുപ്പലക്കലാണെങ്കിലും ഭൂ മാഫിയകളെ സഹായിക്കുന്ന ഇത്തരം നെറികെട്ട പ്രവണതകള്&#x200d;ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്&#x200d;ന്നുവരേണ്ടിയിരിക്കുന്നു. സര്&#x200d;ക്കാര്&#x200d; ഭൂമി കൈവശം വെച്ച് കീശ വീര്&#x200d;പ്പിക്കുന്നവരുടെ കര്&#x200d;ണപുടങ്ങള്&#x200d;ക്ക് ആനന്ദം പകരുന്ന കോടതി വിധി ഒപ്പിച്ചുകൊടുത്ത പിണറായി വിജയന്റെ സര്&#x200d;ക്കാറിന് പകല്&#x200d;ക്കൊള്ളക്കാര്&#x200d; എന്ന വിശേഷണമാണ് കൂടുതല്&#x200d; ചേരുക. വിധിയിലും ഡിവിഷന്&#x200d; ബഞ്ചിന്റെ പരിഹാസങ്ങളിലും പാഠമുള്&#x200d;ക്കൊണ്ട് സര്&#x200d;ക്കാര്&#x200d; ഭൂമി വസൂലാക്കാനുള്ള സത്യസന്ധമായ നടപടികളെടുക്കാന്&#x200d; സര്&#x200d;ക്കാറിന് ആര്&#x200d;ജവമുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്&#x200d; അപ്പീല്&#x200d; പോകാനുള്ള ആധിരകാരികതയില്&#x200d; വിശ്വാസ്യത തെളിയിച്ച് കേസ് ജയിച്ചുവരാന്&#x200d; കെല്&#x200d;പ്പുണ്ടോയെന്ന് കണ്ടറിയണം. രണ്ടായാലും സര്&#x200d;ക്കാറിന് മുമ്പില്&#x200d; വിഷയം സങ്കീര്&#x200d;ണമാണെന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.</p>
<p>ഇടതു സര്&#x200d;ക്കാറുകള്&#x200d; അധികാരത്തില്&#x200d; വരുമ്പോഴെല്ലാം ഹാരിസണ്&#x200d; മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്&#x200d;ക്കാര്&#x200d; ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികള്&#x200d; അട്ടിമറിക്കപ്പെടുന്ന പതിവു തന്നെയാണ് കഴിഞ്ഞ ദിവസം കോടതി വിധിയിലൂടെ ആവര്&#x200d;ത്തിച്ചിരിക്കുന്നത്. ഹാരിസണ്&#x200d; കമ്പനി കൈവശംവെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ഡോ. എം.ജി രാജമാണിക്യത്തെ കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാറാണ് നിയമിച്ചത്. സുപ്രീംകോടതിയിലടക്കം തങ്ങള്&#x200d; ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് ഹാരിസണ്&#x200d; കമ്പനി സര്&#x200d;വ തന്ത്രങ്ങളും പയറ്റിയെങ്കിലും യു.ഡി.എഫ് സര്&#x200d;ക്കാറും സ്‌പെഷ്യല്&#x200d; ഓഫീസര്&#x200d; രാജമാണിക്യവും ഹൈക്കോടതിയിലെ റവന്യൂ സ്‌പെഷ്യല്&#x200d; പ്ലീഡര്&#x200d; സുശീല ആര്&#x200d; ഭട്ടും ശക്തമായ നിലപാടുകള്&#x200d; സ്വീകരിക്കുകയായിരുന്നു. അതിനാല്&#x200d; പണം വാരിവലിച്ചെറിഞ്ഞ് കേസ് പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ഹാരിസണ്&#x200d; കമ്പനിയുടെ വ്യാമോഹം നടക്കാതെ പോകുകയാണുണ്ടായത്. എന്നാല്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ ധീരോദാത്തമായ നിലപാടിന്റെ നാലയലത്തുപോലും എത്താത്ത ദുര്&#x200d;ബലമായ നിലപാടിലൂടെ ഇടതു സര്&#x200d;ക്കാര്&#x200d; കേസ് അട്ടിമറിക്കുകയാണ്. ഇതുകാരണം സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുന്ന നിരവധി ഭൂരഹിതരുടെ സ്വപ്‌നങ്ങളാണ് പിണറായി വിജയന്&#x200d; ഊതിക്കെടുത്തുന്നതെന്ന് ഓര്&#x200d;ക്കുന്നത് നന്ന്.</p>
<p>കേരള ഭൂസംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭൂമിയുടെ ഉടമസ്ഥാവകാശം നിര്&#x200d;ണയിക്കാന്&#x200d; അധികാരമില്ലെന്നും സിവില്&#x200d; കോടതി നടപടികളിലൂടെയാണ് ഇക്കാര്യം നിര്&#x200d;ണയിക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്&#x200d; ബഞ്ച് പറഞ്ഞത്. ഹാരിസണ്&#x200d; മലയാളം കമ്പനി ലിമിറ്റഡും ഇവരുടെ പക്കല്&#x200d; നിന്ന് ഭൂമി വാങ്ങിയവരും നല്&#x200d;കിയ ഹര്&#x200d;ജികള്&#x200d; പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയും ഇവര്&#x200d; ഗോസ്പാല്&#x200d; ഫോര്&#x200d; ഏഷ്യ, ബോയ്‌സ് എസ്‌റ്റേറ്റ്, റിയാ റിസോര്&#x200d;ട്ട്‌സ്, ട്രാവന്&#x200d;കൂര്&#x200d; റബര്&#x200d; ആന്റ് ടീ കമ്പനി തുടങ്ങിയവര്&#x200d;ക്ക് കൈമാറിയ ഭൂമിയും സര്&#x200d;ക്കാറിന്റേതാണെന്നു സമര്&#x200d;ത്ഥിക്കാനും ഇക്കാരണത്താലാണ് സ്‌പെഷ്യല്&#x200d; ഓഫീസര്&#x200d; ഭൂമി തിരിച്ചുപിടിക്കാന്&#x200d; നടപടികള്&#x200d; സ്വീകരിച്ചതെന്നും കോടതിയെ ബോധ്യപ്പെടുത്താനും സര്&#x200d;ക്കാറിന് കഴിഞ്ഞില്ല എന്നത് ഗൗരവമായ വീഴ്ചയാണ്. ഹാരിസണ്&#x200d; കമ്പനിയുമായി ഒത്തുകളിച്ച് സര്&#x200d;ക്കാര്&#x200d; കേസ് തോറ്റുകൊടുക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് കോടതിയില്&#x200d; കണ്ടത്.<br />
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം നിയമപ്രകാരം സംസ്ഥാന സര്&#x200d;ക്കാറിനു വന്നുചേരേണ്ടതാണെന്നും അതിന്റെ ഉടമസ്ഥത സര്&#x200d;ക്കാറിനാണ് എന്നതിനാല്&#x200d; ഹാരിസണ്&#x200d; കമ്പനി ലിമിറ്റഡ് കൈവശംവെച്ച ഭൂമി സര്&#x200d;ക്കാറിന് ഏറ്റെടുക്കാമെന്നുമായിരുന്നു സ്‌പെഷ്യല്&#x200d; ഓഫീസര്&#x200d; ഡോ. എം.ജി രാജമാണിക്യം സര്&#x200d;ക്കാറിനു നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്. എന്നാല്&#x200d; ഈ കണ്ടെത്തലുകള്&#x200d; ഹൈക്കോടതി ഡിവിഷന്&#x200d; ബഞ്ചിനെ ഫലപ്രദമായി ബോധ്യപ്പെടുത്താന്&#x200d; സര്&#x200d;ക്കാറിന് കഴിയാതിരുന്നതാണ് കേസില്&#x200d; മൂക്കുകുത്തി വീഴാന്&#x200d; കാരണമായത്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐക്ക് രാജമാണിക്യം റിപ്പോര്&#x200d;ട്ടിനോടുള്ള താത്പര്യക്കുറവ് സര്&#x200d;ക്കാര്&#x200d; വാദത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ഹൈക്കോടതിയില്&#x200d; ഇവ്വിഷയത്തില്&#x200d; ശക്തമായി നിലകൊണ്ടിരുന്ന സ്‌പെഷ്യല്&#x200d; പ്ലീഡര്&#x200d; സുശീലാ ഭട്ടിനെ ഇടതു സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നയുടനെ പിന്&#x200d;വലിച്ചതും ഇതോടൊപ്പം ചേര്&#x200d;ത്തുവായിക്കേണ്ടതാണ്. ഹാരിസണ്&#x200d; കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകള്&#x200d; വ്യാജമാണെന്ന വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടിന് എങ്ങനെ വിലയില്ലാതായി എന്ന ചോദ്യത്തിനും മറുപടി പറയാന്&#x200d; സര്&#x200d;ക്കാറിന് ധാര്&#x200d;മികമായ ബാധ്യതയുണ്ട്. വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകള്&#x200d; സ്‌പെഷ്യല്&#x200d; ഓഫീസറുടെ റിപ്പോര്&#x200d;ട്ടിന് കൂടുതല്&#x200d; ബലം നല്&#x200d;കുന്നതായിരുന്നില്ലേ? എന്തുകൊണ്ട് ഇവ കോടതിയ ബോധ്യപ്പെടുത്താന്&#x200d; സര്&#x200d;ക്കാറിന് സാധ്യമായില്ല?</p>
<p>ഇവിടെ കാര്യങ്ങള്&#x200d; സുതരാം വ്യക്തമാണ്. സര്&#x200d;ക്കാര്&#x200d; പൊതുവെയും റവന്യൂ, നിയമ വകുപ്പുകള്&#x200d; പ്രത്യേകമായും ഒത്തുകളി നടത്തിയാണ് ഹാരിസണ്&#x200d; കേസ് ഹൈക്കോടതിയില്&#x200d; തോറ്റുകൊടുത്തിട്ടുള്ളത്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധിയുടെ അടിസ്ഥാനത്തില്&#x200d; രാജമാണിക്യം സ്വീകരിച്ച നടപടികള്&#x200d; ഭരണഘടനാ വിരുദ്ധമാണെന്നും ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമുള്ള ഇടതു സര്&#x200d;ക്കാറിന്റെ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്&#x200d;ട്ട് തിരുത്താതെ കോടതിയില്&#x200d; കേസിനു പോയതിലെ ദുരൂഹത അന്നം കഴിക്കുന്ന മലയാളിക്കറിയാം. അതിനാല്&#x200d; പുറമെ ഭൂ മാഫിയകള്&#x200d;ക്കെതിരെ വീരവാദം മുഴക്കി അധികാരത്തിന്റെ അകത്തളങ്ങളില്&#x200d; അവരെ വാരിപ്പുണരുന്ന ഇടതുസര്&#x200d;ക്കാറിനെ പൊതുജനം പുച്ഛിച്ചുതള്ളുക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-harison-case-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
