<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Health Minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/health-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 15 Apr 2025 10:03:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Health Minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി</title>
		<link>https://www.chandrikadaily.com/health-minister-be-vigilant-against-amoebic-encephalitis-in-summer.html</link>
					<comments>https://www.chandrikadaily.com/health-minister-be-vigilant-against-amoebic-encephalitis-in-summer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Apr 2025 10:03:48 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[Health Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338158</guid>

					<description><![CDATA[തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജലസ്രോതസ്സുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വേനല്&#x200d;ക്കാലമായതിനാല്&#x200d; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്&#x200d;സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. വേനല്&#x200d;ക്കാലത്ത് ജലസ്രോതസ്സുകളില്&#x200d; വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്&#x200d;ക്കം കൂടുതലുണ്ടാകാന്&#x200d; സാധ്യതയുണ്ട്. അതിനാല്&#x200d; കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്&#x200d; ശ്രദ്ധിക്കണം. വാട്ടര്&#x200d; ടാങ്കുകള്&#x200d; ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്&#x200d;, അമ്യൂസ്‌മെന്റ് പാര്&#x200d;ക്കുകള്&#x200d; എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്&#x200d; സമ്പര്&#x200d;ക്കം ഉണ്ടായിട്ടുള്ളവര്&#x200d;ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്&#x200d;ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. 2024ല്&#x200d; 38 കേസുകളും 8 മരണവും 2025ല്&#x200d; 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പേരെയും രക്ഷിക്കാനായത്. എന്നാല്&#x200d;, നമ്മള്&#x200d; മനസിലാക്കേണ്ട കാര്യം ആഗോള തലത്തില്&#x200d; 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്&#x200d;ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്&#x200d; സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്&#x200d; രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്&#x200d; മാത്രമാണ്. അതേസമയം കേരളത്തില്&#x200d; 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്&#x200d;ണയിക്കാനുള്ള പരിശോധന കൂടി നടത്താന്&#x200d; ആരോഗ്യ വകുപ്പ് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<h3>ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;</h3>
<p>· പായല്&#x200d; പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്&#x200d; കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.</p>
<p>· വര്&#x200d;ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്&#x200d; ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; അമീബ ഉണ്ടോയേക്കാം.</p>
<p>· മൂക്കില്&#x200d; ശസ്ത്രക്രിയയ്ക്ക് വിധേയമായവര്&#x200d;, തലയില്&#x200d; ക്ഷതമേറ്റവര്&#x200d;, തലയില്&#x200d; ശസ്ത്രക്രിയ്ക്ക് വിധേയമായവര്&#x200d; എന്നിവര്&#x200d; പ്രത്യേകം ശ്രദ്ധിക്കണം.</p>
<p>· ചെവിയില്&#x200d; പഴുപ്പുള്ളവര്&#x200d; കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്&#x200d; പാടില്ല.</p>
<p>· കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; കുളിക്കുന്നതും വെള്ളത്തില്&#x200d; ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.</p>
<p>· വാട്ടര്&#x200d; തീം പാര്&#x200d;ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.</p>
<p>· മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.</p>
<p>· മൂക്കില്&#x200d; വെള്ളം കയറാതിരിക്കാന്&#x200d; നേസല്&#x200d; ക്ലിപ്പ് ഉപയോഗിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-minister-be-vigilant-against-amoebic-encephalitis-in-summer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെണ്ടമേളവും പടക്കം പൊട്ടിക്കലും അത്യാഹിത വിഭാഗത്തിനരികെ; ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് സ്വീകരിച്ചത് വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/chendamela-and-bursting-of-firecrackers-near-the-emergency-department-the-health-minister-was-admitted-to-the-hospital-in-controversy.html</link>
					<comments>https://www.chandrikadaily.com/chendamela-and-bursting-of-firecrackers-near-the-emergency-department-the-health-minister-was-admitted-to-the-hospital-in-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 22 Mar 2025 08:21:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[Veena George]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335149</guid>

					<description><![CDATA[ഗര്&#x200d;ഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികള്&#x200d; ആശുപത്രിയില്&#x200d; ഉള്ളപ്പോഴാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്&#x200d; ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിന് നല്&#x200d;കിയ സ്വീകരണം വിവാദത്തില്&#x200d;. പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും ആശുപത്രിവളപ്പില്&#x200d; അത്യാഹിത വിഭാഗത്തോട് ചേര്&#x200d;ന്നായിരുന്നു.</p>
<p>കെട്ടിട ഉദ്ഘാടനത്തിന് രാവിലെ മന്ത്രി എത്തിയപ്പോഴാണ് അത്യാഹിത വിഭാഗത്തിനു തൊട്ടു സമീപം വലിയ ശബ്ദത്തില്&#x200d; പടക്കം പൊട്ടിച്ചത്. പിന്നാലെ അര മണിക്കൂര്&#x200d; ചെണ്ട മേളവും നടന്നു. ഗര്&#x200d;ഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികള്&#x200d; ആശുപത്രിയില്&#x200d; ഉള്ളപ്പോഴാണ് സംഭവം.</p>
<p>സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്&#x200d;സ്‌ഫോര്&#x200d;മേഷന്&#x200d;, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ആശുപത്രി കോമ്പൗണ്ടില്&#x200d; അത്യാഹിത വിഭാഗത്തോട് ചേര്&#x200d;ന്നായിരുന്നു പടക്കം പൊട്ടിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamela-and-bursting-of-firecrackers-near-the-emergency-department-the-health-minister-was-admitted-to-the-hospital-in-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യമന്ത്രിക്ക് ദുഷ്ടബുദ്ധി; വാചകകസര്&#x200d;ത്ത് നിര്&#x200d;ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കെ. മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/the-health-minister-has-a-bad-mind-k-should-stop-the-wording-and-solve-the-problem-muralidharan.html</link>
					<comments>https://www.chandrikadaily.com/the-health-minister-has-a-bad-mind-k-should-stop-the-wording-and-solve-the-problem-muralidharan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Feb 2025 09:14:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[k.muralidharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331386</guid>

					<description><![CDATA[അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്&#x200d;ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മരണത്തെപ്പോലും മുന്നില്&#x200d;ക്കണ്ട് ഏല്&#x200d;പ്പിച്ച ജോലികള്&#x200d; കൃത്യമായി ചെയ്തവരാണ് ആശാവര്&#x200d;ക്കര്&#x200d;മാരെന്ന് മുന്&#x200d; കെപിസിസി അദ്ധ്യക്ഷന്&#x200d; കെ. മുരളിധരന്&#x200d;.അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്&#x200d;ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സമരം പൊളിക്കാന്&#x200d; ദുഷ്ട ബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കരിങ്കൊടി പ്രതിഷേധം നടത്തിയവര്&#x200d;ക്കിടയിലേക്ക് മന്ത്രി ഇറങ്ങിയത്.</p>
<p>തൊഴിലാളി സര്&#x200d;ക്കാരിന് ചേരുന്ന നിലപാട് അല്ല സര്&#x200d;ക്കാര്&#x200d; കാട്ടുന്നത്.ആരോഗ്യ മന്ത്രി വാചകകസര്&#x200d;ത്ത് നടത്താതെ പ്രശ്‌നം പരിഹരിക്കണം ആരോഗ്യമന്ത്രിക്ക് ഈ പണി പറ്റിയതല്ലെന്നും കെ.മുരളീധരന്&#x200d; പറഞ്ഞു.</p>
<p>ഭീഷണി കൊണ്ടോ പ്രലോഭനം കൊണ്ടോ ഈ സമരം അവസാനിപ്പിക്കാന്&#x200d; കഴിയില്ല.രാഷ്ട്രീയ തിമിരം ബാധിക്കാത്ത എല്ലാവരും ഈ സമരത്തിന് പിന്തുണ നല്&#x200d;കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-health-minister-has-a-bad-mind-k-should-stop-the-wording-and-solve-the-problem-muralidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്&#x200d;ക്ക് രജിസ്‌ട്രേഷന്&#x200d; വേണം,എആര്&#x200d;ടി സറോഗസി നിയമം കര്&#x200d;ശനമായി പാലിക്കണം: ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/infertility-centers-need-registration-art-surrogacy-act-must-be-strictly-followed-health-minister.html</link>
					<comments>https://www.chandrikadaily.com/infertility-centers-need-registration-art-surrogacy-act-must-be-strictly-followed-health-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 18 Oct 2024 12:01:15 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[infertility clinic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313965</guid>

					<description><![CDATA[സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്&#x200d;.ടി. ലെവല്&#x200d; 1 ക്ലിനിക്കുകള്&#x200d;ക്കും 78 എ.ആര്&#x200d;.ടി. ലെവല്&#x200d; 2 ക്ലിനിക്കുകള്&#x200d;ക്കും 20 സറോഗസി ക്ലിനിക്കുകള്&#x200d;ക്കും 24 എ.ആര്&#x200d;.ടി. ബാങ്കുകള്&#x200d;ക്കും രജിസ്‌ട്രേഷന്&#x200d; നല്&#x200d;കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്&#x200d; നല്&#x200d;കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്&#x200d; നടത്തണമെന്ന് മന്ത്രി വീണ ജോര്&#x200d;ജ്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്&#x200d;, എ.ആർ.ടി (ആര്&#x200d;ട്ടിഫിഷ്യല്&#x200d; റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്&#x200d;, എ.ആർ.ടി ബാങ്കുകള്&#x200d; തുടങ്ങിയവ എ.ആർ.ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്&#x200d; നടത്തേണ്ടതാണ്.</p>
<p>അപേക്ഷകള്&#x200d; സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്&#x200d; 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്&#x200d;ത്തിയാക്കി രജിസ്‌ട്രേഷന്&#x200d; നല്&#x200d;കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്&#x200d;.ടി. ലെവല്&#x200d; 1 ക്ലിനിക്കുകള്&#x200d;ക്കും 78 എ.ആര്&#x200d;.ടി. ലെവല്&#x200d; 2 ക്ലിനിക്കുകള്&#x200d;ക്കും 20 സറോഗസി ക്ലിനിക്കുകള്&#x200d;ക്കും 24 എ.ആര്&#x200d;.ടി. ബാങ്കുകള്&#x200d;ക്കും രജിസ്‌ട്രേഷന്&#x200d; നല്&#x200d;കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്&#x200d; സ്ഥാപനങ്ങള്&#x200d; കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്&#x200d; തടയുന്നതിനും പ്രവര്&#x200d;ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്&#x200d;ക്ക് ഗുണമേന്മയുള്ള സേവനങ്ങള്&#x200d; ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; ത്വരിതപ്പെടുത്തുവാനും പരാതികള്&#x200d; സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകള്&#x200d;ക്കാണ് അംഗീകാരം നല്&#x200d;കി വരുന്നത്. സറോഗസി ക്ലിനിക്, എആര്&#x200d;ടി ലെവല്&#x200d; 1 ക്ലിനിക്, എആര്&#x200d;ടി ലെവല്&#x200d; 2 ക്ലിനിക്, എആര്&#x200d;ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്&#x200d; സ്റ്റേറ്റ് ബോര്&#x200d;ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്&#x200d;ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്&#x200d; സെക്രട്ടറിയുമാണ്.</p>
<p>സ്റ്റേറ്റ് ബോര്&#x200d;ഡിന്റെ പരിശോധനാ റിപ്പോര്&#x200d;ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്&#x200d;കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്&#x200d; പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്&#x200d; സംബന്ധിച്ചുള്ള വിവരങ്ങള്&#x200d; ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്&#x200d; (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infertility-centers-need-registration-art-surrogacy-act-must-be-strictly-followed-health-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി </title>
		<link>https://www.chandrikadaily.com/health-minister-to-take-special-care-against-contagious-fevers.html</link>
					<comments>https://www.chandrikadaily.com/health-minister-to-take-special-care-against-contagious-fevers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Jun 2024 15:10:10 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[viral fever]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299930</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂ‌ളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂ‌ളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണം.</p>
<p>പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക‌്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അറിയിച്ചു.</p>
<p>എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണം. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.</p>
<p>ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കുന്നതിനു മുൻപും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെളളവും കൂടുതലായി നൽകണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-minister-to-take-special-care-against-contagious-fevers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെസ്റ്റ് നൈല്&#x200d; പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്&#x200d; ജില്ലകൾക്ക് ജാഗ്രതാ നിര്&#x200d;ദേശം: മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/west-nile-fever-alert-for-malappuram-kozhikode-thrissur-districts-minister-veena-george.html</link>
					<comments>https://www.chandrikadaily.com/west-nile-fever-alert-for-malappuram-kozhikode-thrissur-districts-minister-veena-george.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 07 May 2024 12:07:37 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[news]]></category>
		<category><![CDATA[west-nile-fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297056</guid>

					<description><![CDATA[പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്&#x200d; ഉടന്&#x200d; തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു]]></description>
										<content:encoded><![CDATA[<p>മലപ്പുറം, കോഴിക്കോട്, തൃശൂര്&#x200d; ജില്ലകളില്&#x200d; വെസ്റ്റ് നൈല്&#x200d; പനി റിപ്പോര്&#x200d;ട്ട് ചെയ്ത സാഹചര്യത്തില്&#x200d; ജില്ലകള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. വെസ്റ്റ് നൈല്&#x200d; പനിയെ പ്രതിരോധിക്കാന്&#x200d; കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.</p>
<p>കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്&#x200d; മഴക്കാലപൂര്&#x200d;വ ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; ശക്തമാക്കാന്&#x200d; ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താനും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>ജില്ലാ വെക്ടര്&#x200d; കണ്&#x200d;ട്രോള്&#x200d; യൂണിറ്റ് വിവിധ ഭാഗങ്ങളില്&#x200d; നിന്നും സാമ്പിളുകള്&#x200d; ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കാനും നിര്&#x200d;ദേശം നല്&#x200d;കി. 2011 മുതല്&#x200d; സംസ്ഥാനത്ത് വിവിധ ജില്ലകളില്&#x200d; വെസ്റ്റ് നൈല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്&#x200d; ഉടന്&#x200d; തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-nile-fever-alert-for-malappuram-kozhikode-thrissur-districts-minister-veena-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്&#x200d;ദേശം നൽകി</title>
		<link>https://www.chandrikadaily.com/the-health-minister-has-ordered-an-inquiry-into-the-incident-in-which-a-young-doctor-took-his-own-life-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/the-health-minister-has-ordered-an-inquiry-into-the-incident-in-which-a-young-doctor-took-his-own-life-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Dec 2023 12:39:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr suicide]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285157</guid>

					<description><![CDATA[പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെ തുടർന്നാണ് നിർദേശം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെ തുടർന്നാണ് നിർദേശം.</p>
<p>ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. യുവതിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി ഇന്നുതന്നെ രേഖപ്പെടുത്തും. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. വൻ തുക സ്ത്രീധനം ചോദിച്ചതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരിശോധന.</p>
<p>സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തില്&#x200d; നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-health-minister-has-ordered-an-inquiry-into-the-incident-in-which-a-young-doctor-took-his-own-life-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിക്ക വൈറസ്: ജാഗ്രത പാലിക്കണം, രോഗലക്ഷണമുള്ളവര്&#x200d; നിര്&#x200d;ബന്ധമായും ചികിത്സ തേടണം: ആരോഗ്യ മന്ത്രി</title>
		<link>https://www.chandrikadaily.com/zika-virus-be-alert-those-with-symptoms-must-seek-treatment-health-minister.html</link>
					<comments>https://www.chandrikadaily.com/zika-virus-be-alert-those-with-symptoms-must-seek-treatment-health-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Nov 2023 12:39:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[sikkah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282105</guid>

					<description><![CDATA[രോഗികളില്&#x200d; സിക്ക രോഗലക്ഷണങ്ങള്&#x200d; കാണുന്നുണ്ടെങ്കില്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്]]></description>
										<content:encoded><![CDATA[<p>സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്&#x200d;, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്&#x200d;ത്തകരെ വിവരം അറിയിക്കണം. രോഗികളില്&#x200d; സിക്ക രോഗലക്ഷണങ്ങള്&#x200d; കാണുന്നുണ്ടെങ്കില്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്&#x200d; കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്&#x200d;വയലന്&#x200d;സ് നടത്തണമെന്നും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്&#x200d; വിളിച്ചുചേര്&#x200d;ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>ഗര്&#x200d;ഭിണികള്&#x200d;ക്ക് സിക്ക വൈറസ് ബാധിച്ചാല്&#x200d; ഗര്&#x200d;ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുണ്ട്. അതിനാല്&#x200d; രോഗമുള്ള പ്രദേശത്തെ ഗര്&#x200d;ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗര്&#x200d;ഭിണികള്&#x200d;ക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങള്&#x200d; വന്നിട്ടുണ്ടോയെന്ന് റിപ്പോര്&#x200d;ട്ട് ചെയ്യണം. പനി ബാധിച്ച ഗര്&#x200d;ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കും.</p>
<p>പ്രധാനമായും ഈഡിസ് കൊതുകുകള്&#x200d; പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്&#x200d;ത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീല്&#x200d;ഡ് തല പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കണം. കണ്ണൂര്&#x200d; ജില്ലയില്&#x200d; വെള്ളി, ശനി, ഞായര്&#x200d; ദിവസങ്ങളില്&#x200d; യഥാക്രമം സ്‌കൂളുകള്&#x200d;, സ്ഥാപനങ്ങള്&#x200d;, വീടുകള്&#x200d; എന്നിവിടങ്ങളില്&#x200d; കൊതുകുകളുടെ ഉറവിട നശീകരണത്തിനായി െ്രെഡ ഡേ ആചരിക്കണം.</p>
<p>ഗര്&#x200d;ഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും കൊതുകുകടിയേല്&#x200d;ക്കാതിരിക്കാന്&#x200d; ശ്രദ്ധിക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടിനില്&#x200d;ക്കാതിരിക്കാന്&#x200d; ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കാനും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zika-virus-be-alert-those-with-symptoms-must-seek-treatment-health-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് ലോക പുകയില വിരുദ്ധദിനം ; സംസ്ഥാനത്ത്  &#8216;നോ ടുബാക്കോ ക്ലിനിക്കുകള്&#x200d;&#8217; ആരംഭിക്കുമെന്ന്  ആരോഗ്യ മന്ത്രി</title>
		<link>https://www.chandrikadaily.com/worldantitobacodayno-tobacoclinincs.html</link>
					<comments>https://www.chandrikadaily.com/worldantitobacodayno-tobacoclinincs.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 31 May 2023 01:15:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[wolrdantitobacoday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256832</guid>

					<description><![CDATA['ഭക്ഷണമാണ് വേണ്ടത് പുകയില അല്ല' ഓര്&#x200d;മ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം]]></description>
										<content:encoded><![CDATA[<p>പുകയിലയ്ക്ക് എതിരെയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്&#x200d; &#8216;നോ ടുബാക്കോ ക്ലിനിക്കുകള്&#x200d;&#8217; ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്&#x200d;ത്തുന്നതിനായി കൗണ്&#x200d;സിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവര്&#x200d;ത്തനങ്ങളില്&#x200d; ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ലോകത്ത് ഓരോ വര്&#x200d;ഷവും 8 മുതല്&#x200d; 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങള്&#x200d;ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവല്&#x200d;ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്&#x200d; &#8216;മേയ് 31&#8217; ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. &#8216;ഭക്ഷണമാണ് വേണ്ടത് പുകയില അല്ല&#8217; എന്നതാണ് ഈ വര്&#x200d;ഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുന്&#x200d;തൂക്കം നല്&#x200d;കി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worldantitobacodayno-tobacoclinincs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് കേസുകളില്&#x200d; വര്&#x200d;ധന ജില്ലകള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം നൽകി മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/covidcaseincreasing.html</link>
					<comments>https://www.chandrikadaily.com/covidcaseincreasing.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 09:19:40 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid +ve]]></category>
		<category><![CDATA[Health Minister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243832</guid>

					<description><![CDATA[അതെ സമയം സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്&#x200d; രൂപപ്പെട്ടിട്ടില്ലെന്നും ,പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്&#x200d; ജിനോമിക് പരിശോധനകള്&#x200d; വര്&#x200d;ധിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കോവിഡ് കേസുകളില്&#x200d; നേരിയ വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു. കോവിഡ് രോഗികള്&#x200d; വര്&#x200d;ധിക്കുന്നത് മുന്നില്&#x200d; കണ്ട് ഐസിയു, വെന്റിലേറ്റര്&#x200d; ആശുപത്രി സംവിധാനങ്ങള്&#x200d; കൂടുതല്&#x200d; മാറ്റിവയ്ക്കാനും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്&#x200d; കെ.എം.എസ്.സി.എല്ലിനും മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; ഉന്നതതല യോഗം ചേര്&#x200d;ന്നു.ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്&#x200d; കൂടുതല്&#x200d;. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്&#x200d; ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്&#x200d;ക്കും ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്&#x200d; മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അതെ സമയം സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്&#x200d; രൂപപ്പെട്ടിട്ടില്ലെന്നും ,പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്&#x200d; ജിനോമിക് പരിശോധനകള്&#x200d; വര്&#x200d;ധിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covidcaseincreasing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
