<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>healthdepartment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/healthdepartment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 04:12:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>healthdepartment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശിശുക്ഷേമ സമിതിയില്‍ 28 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്; മുഴുവന്‍ സമയ ഡയറ്റീഷ്യന്‍ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html</link>
					<comments>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 04:12:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[shishukshemasamiti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351543</guid>

					<description><![CDATA[ നിലവില്‍ തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷ്യനെത്തിയാണ് കുട്ടികള്‍ക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്&#x200d; 28 കുട്ടികള്&#x200d;ക്ക് പോഷകാഹാരക്കുറവ്. മുഴുവന്&#x200d; സമയ ഡയറ്റീഷ്യന്&#x200d; വേണമെന്ന ആവശ്യം അവഗണിച്ച് ആരോഗ്യവകുപ്പ്. </p>
<p>139 കുഞ്ഞുങ്ങളാണ് തൈക്കാട് ശിശുക്ഷേമസമിതിയിലെ കേന്ദ്രത്തിലുള്ളത്. ഇതില്&#x200d; 63 പേരൊഴികെയുള്ളവര്&#x200d;ക്ക് പോഷകഹാരക്കുറവുണ്ട്. നിലവില്&#x200d; തൈക്കാട് ആശുപത്രിയില്&#x200d; നിന്ന് മാസത്തിലൊരിക്കല്&#x200d; ഡയറ്റീഷ്യനെത്തിയാണ് കുട്ടികള്&#x200d;ക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്. മുട്ട, പാല്&#x200d; തുടങ്ങി ഓരോ കുട്ടികള്&#x200d;ക്കും നല്&#x200d;കേണ്ട ആഹാരക്രമം ഈ ഡയറ്റീഷ്യന്റെ നിര്&#x200d;ദേശപ്രകാരമാണ് തീരുമാനിക്കുന്നത്.</p>
<p>കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാല്&#x200d; ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയില്&#x200d; ഡിഎംഒക്ക് കത്ത് നല്&#x200d;കിയിരുന്നു. പോഷകാഹാരകുറവുള്ള കുട്ടികളെ വേര്&#x200d;തിരിച്ച് പോഷകമൂല്യമുള്ള ആഹാരം നല്&#x200d;കണമെന്ന നിര്&#x200d;ദേശം ശിശുക്ഷേമസമിതി കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും കത്തിലുണ്ട്.</p>
<p>മുഴുവന്&#x200d; സമയ ഡയറ്റീഷ്യനെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയും ഡിഎംഒക്ക് കത്ത് നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്തിയ സംഭവം;ലാബുകള്&#x200d;ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/the-incident-where-a-newborn-baby-was-diagnosed-with-a-serious-disability-the-health-department-said-that-the-labs-had-a-serious-failure.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-newborn-baby-was-diagnosed-with-a-serious-disability-the-health-department-said-that-the-labs-had-a-serious-failure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Nov 2024 07:26:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[newborn baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319705</guid>

					<description><![CDATA[അന്വേഷണത്തിന് രണ്ട് സമിതികള്&#x200d; വേണ്ടെന്ന തീരുമാനത്തില്&#x200d; ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആലപ്പുഴയില്&#x200d; വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്&#x200d; ലാബുകള്&#x200d;ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്&#x200d;. ലാബുകളുടെ ലൈസന്&#x200d;സ് റദ്ദാക്കാന്&#x200d; തീരുമാനം. സ്‌കാനിങ്ങില്&#x200d; കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നനങ്ങള്&#x200d; തിരിച്ചറിയാന്&#x200d; കഴിഞ്ഞിരുന്നില്ല. സ്‌കാനിങ്ങിന് ശേഷമുള്ള വിവരങ്ങള്&#x200d; ലാബ് അധികൃതര്&#x200d; കളഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്&#x200d;.</p>
<p>ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ ഡോക്ടര്&#x200d;മാര്&#x200d;ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്&#x200d;. കുഞ്ഞിന്റെ ആരോഗ്യനിലയില്&#x200d; ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധസംഘം അറിയിച്ചിരുന്നു. വിഷയത്തിന്റെ പൂര്&#x200d;ണ റിപ്പോര്&#x200d;ട്ട് തിങ്കളാഴ്ച മന്ത്രിക്ക് സമര്&#x200d;പ്പിക്കും.</p>
<p>അന്വേഷണത്തിന് രണ്ട് സമിതികള്&#x200d; വേണ്ടെന്ന തീരുമാനത്തില്&#x200d; ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിന്നു അന്വേഷണ ചുമതല. കേസിലെ തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.</p>
<p>സ്‌കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസ് പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കാനിങ് റിപ്പോര്&#x200d;ട്ടുകളും മറ്റ് മെഡിക്കല്&#x200d; രേഖകളും ഹാജരാക്കാന്&#x200d; കുട്ടിയുടെ പിതാവിന് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-newborn-baby-was-diagnosed-with-a-serious-disability-the-health-department-said-that-the-labs-had-a-serious-failure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു,ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി</title>
		<link>https://www.chandrikadaily.com/childs-hand-lost-mobility-complaint-again-against-alappuzha-women-and-childrens-hospital.html</link>
					<comments>https://www.chandrikadaily.com/childs-hand-lost-mobility-complaint-again-against-alappuzha-women-and-childrens-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 09:28:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[newborn]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319491</guid>

					<description><![CDATA[ആറു മാസത്തിനുള്ളില്&#x200d; ഭേദമാകും എന്ന് ഡോക്ടര്&#x200d; ഉറപ്പു നല്&#x200d;കിയിരുന്നെങ്കിലും ഒരു വര്&#x200d;ഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതിയുമായി റെയില്&#x200d;വെ വാര്&#x200d;ഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും. പ്രസവത്തില്&#x200d; കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടയിനെ തുടര്&#x200d;ന്നാണ് പരാതി.കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടര്&#x200d; പുഷ്പക്ക് എതിരെയാണ് കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.ആറു മാസത്തിനുള്ളില്&#x200d; ഭേദമാകും എന്ന് ഡോക്ടര്&#x200d; ഉറപ്പു നല്&#x200d;കിയിരുന്നെങ്കിലും ഒരു വര്&#x200d;ഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല.</p>
<p>ഒരു വര്&#x200d;ഷം മുന്നെയാണ് വനിതാ ശിശു ആശുപത്രിയില്&#x200d; വിഷ്ണുവിന്റെ ഭാര്യ അശ്വതി കുട്ടിയ്ക്ക് ജന്മം നല്&#x200d;കിയത്. കുട്ടിയുടെ വലതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന കാര്യം ആദ്യം മറച്ചുവെച്ചു. മാതാപിതാക്കള്&#x200d; സംശയമുന്നയിച്ചതോടെയാണ് വിവരം അറിയിക്കുന്നത്. നിലവില്&#x200d; കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്ന് മാസത്തിനുള്ളില്&#x200d; മാറ്റമില്ലെങ്കില്&#x200d; ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചിരിക്കുന്നതെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്&#x200d; വനിത ശിശു ആശുപത്രിയിലെ ഡോക്ടര്&#x200d;ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഡിവൈഎസ്പിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം വനിത ശിശു ആശുപത്രിക്കെതിരെ പുറത്ത് വന്ന വാര്&#x200d;ത്തയ്ക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ദമ്പതികള്&#x200d; രംഗത്തെത്തിയത്. അനീഷ്, സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അസാധരണ വൈകല്യത്തോടെ ജനിച്ചത്. അസാധരണ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാന്&#x200d; കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്&#x200d; വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/childs-hand-lost-mobility-complaint-again-against-alappuzha-women-and-childrens-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ ചാത്തന്&#x200d; മരുന്നുകൾ വിതരണം ചെയ്തുവെന്ന കണ്ടെത്തലിൽ  മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/vdsatheesan-health-department-expiredmedicine-supplu.html</link>
					<comments>https://www.chandrikadaily.com/vdsatheesan-health-department-expiredmedicine-supplu.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 24 Oct 2023 08:25:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthdepartment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280619</guid>

					<description><![CDATA[വിതരണം മരവിപ്പിച്ച മരുന്നുകള്&#x200d; 483 ആശുപത്രികള്&#x200d;ക്ക് നല്&#x200d;കിയെന്ന് സിഎജി റിപ്പോര്&#x200d;ട്ടിലുണ്ടെന്നും വി ഡി സതീശന്&#x200d;ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചാത്തൻ മരുന്ന് വിതരണം ചെയ്തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്&#x200d; കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്&#x200d; കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്&#x200d; 483 ആശുപത്രികള്&#x200d;ക്ക് നല്&#x200d;കിയെന്ന് സിഎജി റിപ്പോര്&#x200d;ട്ടിലുണ്ടെന്നും വി ഡി സതീശന്&#x200d;ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsatheesan-health-department-expiredmedicine-supplu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യ വകുപ്പില്&#x200d; കൂട്ട പിന്&#x200d;വാതില്&#x200d; നിയമനം : യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html</link>
					<comments>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 06:57:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245854</guid>

					<description><![CDATA[10,000 രൂപ മുതല്&#x200d; 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്&#x200d; ആണ് ഈ രീതിയില്&#x200d; പാര്&#x200d;ട്ടി നിയമനങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ദേശീയ ആയുര്&#x200d;മിഷന്റെ കീഴില്&#x200d; സംസ്ഥാനത്ത് തൊള്ളായിരത്തോളം പിന്&#x200d;വാതില്&#x200d; നിയമനങ്ങള്&#x200d; ആണ് ഈ സര്&#x200d;ക്കാര്&#x200d; നടത്തിയിട്ടുള്ളതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.</p>
<p>പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും മാനദണ്ഠങ്ങള്&#x200d; കാറ്റില്&#x200d; പറത്തിയാണ് ആരോഗ്യ വകുപ്പ് വഴി നിയമനം നടത്തിയിട്ടുള്ളത്. മതിയായ പരസ്യം നല്&#x200d;കാതെയും ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് വേക്കന്&#x200d;സി സംബന്ധിച്ച് വിവരങ്ങള്&#x200d; ലഭ്യമാക്കെതെയും മുന്&#x200d;കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്&#x200d; ഉള്ളവര്&#x200d;ക്ക് പങ്കെടുക്കാന്&#x200d; കഴിയുന്ന രീതിയിലുമാണ് ഇന്റര്&#x200d;വ്യൂകള്&#x200d; സംഘടിപ്പിക്കുന്നത്.</p>
<p>10,000 രൂപ മുതല്&#x200d; 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്&#x200d; ആണ് ഈ രീതിയില്&#x200d; പാര്&#x200d;ട്ടി നിയമനങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം താത്കാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയില്&#x200d; ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നിയമനങ്ങള്&#x200d; റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്&#x200d; ഇന്റര്&#x200d;വ്യൂ നടത്തി നിയമനങ്ങള്&#x200d; നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.</p>
<p>മലപ്പുറം ജില്ലയിലെ എടക്കര ഗവണ്&#x200d;മെന്റ് ആശുപത്രിയില്&#x200d; മാത്രം ആകെ 28 ജീവനക്കാരില്&#x200d; 3 സ്ഥിരം ജീവനക്കാരും 12 താത്കാലിക ജീവനക്കാരും പാര്&#x200d;ട്ടി നിയമനങ്ങളാണ്. താത്കാലിക ജീവനക്കാര്&#x200d; സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്&#x200d; ഇതിനകം ആരംഭിച്ച് കഴിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പി. ഇസ്മായില്&#x200d; (സംസ്ഥാന ട്രഷറര്&#x200d;) ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d; (സംസ്ഥാന വൈസ് പ്രസിഡന്റ്)<br />
എന്നിവർ പത്രസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ഷിനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു</title>
		<link>https://www.chandrikadaily.com/harshinaaidfromcmfund.html</link>
					<comments>https://www.chandrikadaily.com/harshinaaidfromcmfund.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 29 Mar 2023 08:50:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmfund]]></category>
		<category><![CDATA[healthdepartment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245139</guid>

					<description><![CDATA[ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്&#x200d; കുടുങ്ങിയതെന്ന് കണ്ടെത്താന്&#x200d; ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; പ്രസവ ശസ്ത്രക്രിയക്കിടയില്&#x200d; സര്&#x200d;ജിക്കല്&#x200d; സിസര്&#x200d; വയറ്റില്&#x200d; മറന്നുവച്ച് ശസ്ത്രക്രിയ പൂര്&#x200d;ത്തിയാക്കി എന്ന് ആരോപിച്ച ഹര്&#x200d;ഷിന കെ കെയുടെ അപേക്ഷയില്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാന്&#x200d; ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>
<p>ആരോഗ്യവകുപ്പിന്&#x200d;റെ കീഴില്&#x200d; നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്&#x200d; കുടുങ്ങിയതെന്ന് കണ്ടെത്താന്&#x200d; കഴിയാത്ത സാഹചര്യത്തില്&#x200d; ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/harshinaaidfromcmfund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
