<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>healthminister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/healthminister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Oct 2023 10:56:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>healthminister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്&#x200d; കോളേജുകളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്&#x200d;ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം ; പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/postmortum-healthminister.html</link>
					<comments>https://www.chandrikadaily.com/postmortum-healthminister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 19 Oct 2023 10:56:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279906</guid>

					<description><![CDATA[വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്&#x200d; കുറിപ്പിട്ടത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്&#x200d; കോളേജുകളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്&#x200d;ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്&#x200d;ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്&#x200d; കുറിപ്പിട്ടത്.</p>
<p><strong>ശ്രീലക്ഷ്മിയുടെ കുറിപ്പ് പൂര്&#x200d;ണരൂപം</strong>:</p>
<p>എംബിബിസ് പഠനത്തിന്റെ ഭാഗമായി ഫോറന്&#x200d;സിക് മെഡിസിനില്&#x200d; പോസ്റ്റുമോര്&#x200d;ട്ടം പരിശോധനയെക്കുറിച്ചു മെഡിക്കല്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പഠിക്കേണ്ടതുണ്ട്. കരിക്കുലം പരിഷ്‌കരിക്കുന്നതിനു മുന്&#x200d;പ് 10 പ്രേത പരിശോധനകള്&#x200d; അവര്&#x200d; കാണണമെന്നുണ്ടായിരുന്നു. കേരളത്തില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധന പ്രൈവറ്റ് മെഡിക്കല്&#x200d; കോളേജുകളില്&#x200d; ഇല്ലാത്തതു കൊണ്ട് അവിടുത്തെ വിദ്യാര്&#x200d;ത്ഥികളെ ഹെല്&#x200d;ത്ത് സെര്&#x200d;വിസിന്റെ കീഴിലുള്ള ജനറല്&#x200d; ആശുപത്രുകളിലോ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്&#x200d; കോളേജിലോ കൊണ്ട് പോയി ഈ പരിശോധന കാണിക്കുകയാണ് പതിവ്. കാരണം പഠനശേഷം ചിലപ്പോള്&#x200d; ഹെല്&#x200d;ത്ത് സെര്&#x200d;വീസിന് കീഴില്&#x200d; ജോലി ചെയ്യേണ്ടി വന്നാല്&#x200d; ഇവര്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം ഉള്&#x200d;പ്പടെ ചെയ്യേണ്ടി വരും. ഒരു തലവേദനയയ്ക്കു പോലും സുപ്പര്&#x200d; സ്‌പെഷ്യലിസ്റ്റുകളെ കാണുന്ന നമ്മുടെ കേരളത്തില്&#x200d; മെഡിക്കല്&#x200d; കോളേജുകളും ഫോറന്&#x200d;സിക് surgeon ഉള്ള താലൂക് ജനറല്&#x200d; ആശുപത്രികളും ഒഴിച്ചാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധന നടത്തുന്നത് എംബിബിസ് കാരോ മറ്റു സ്‌പെഷ്യലിറ്റിയിലുള്ള ഡോക്ടര്&#x200d;മാരോ ആണ്.</p>
<div id="div-gpt-ad-1689249126842-0" data-google-query-id="CIDK5ub3gYIDFekpgwMdXPsNYg">
<div id="google_ads_iframe_/46138097/AN_Mobile_Display_Malayalam_AP_1x1_S2_0__container__"></div>
</div>
<p>കരിക്കുലം പരിഷ്‌കരിച്ച ശേഷം 15 പരിശോധനകള്&#x200d; കാണേണ്ടതുണ്ടെങ്കിലും അത് ഏതു രീതിയില്&#x200d; വേണമെങ്കിലും ആകാം എന്നായി. അതായത് വീഡിയോ ആയാലും മതി. പക്ഷെ അതൊന്നും ഒരിക്കലും ഇതു നേരിട്ട് കാണുന്ന ഒരനുഭവം വിദ്യാര്&#x200d;ത്ഥിക്ക് നല്&#x200d;കുകയില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്&#x200d;ഷം ഞാന്&#x200d; ജോലി ചെയ്യുന്ന കോളേജിലെ വിദ്യാര്&#x200d;ത്ഥികളെയും കൊണ്ട് അന്യസംസ്ഥാനത്തിലെ പ്രശസ്തമായ ഒരു മെഡിക്കല്&#x200d; കോളേജിലേക്ക് പോസ്റ്റ്‌മോര്&#x200d;ട്ടം കാണിക്കാന്&#x200d; കൊണ്ട് പോയി. ദിവസേനെ പത്തോളം പരിശോധനകള്&#x200d; നടക്കുന്ന ഒരു സ്ഥലമാണവിടം. ഒറ്റ ദിവസം കൊണ്ട് തന്നെ പല തരത്തിലുള്ള കേസുകള്&#x200d; കാണാം എന്നുള്ളതാണ് എടുത്തു പറയുന്ന സവിശേഷത. ക്ലാസ്സ്മുറികളില്&#x200d; കേട്ടതും കണ്ടതും വിദ്യാര്&#x200d;ത്ഥികളെ കാണിക്കുന്നതിന്റെ excitement എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകളെ ഒക്കെ തകിടം മറിക്കുന്ന ചില കാഴ്ചകളാണ് ഞാന്&#x200d; ആ രണ്ടു ദിവസം സാക്ഷി ആയത് ..കേരളത്തിലെ പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കല്&#x200d; കോളേജിലെ പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധന കണ്ടു പരിചയിച്ച എനിക്ക് അതൊരു ആഘാതമായിരുന്നു.</p>
<p>ഉന്തുവണ്ടി പോലൊരു സാധനത്തില്&#x200d; മൃതദേഹങ്ങള്&#x200d; കൊണ്ട് വന്നു പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുന്ന കോണ്&#x200d;ക്രീറ്റ് പ്ലാറ്റഫോമിലേക്കു മറിച്ചിടുന്നു. പിന്നെ ആ പുരാതന കുടുസ്സുമുറിയില്&#x200d; നടന്ന പ്രകടനം എന്നില്&#x200d; ഒരു അറവുശാലയില്&#x200d; നില്&#x200d;ക്കുന്ന പ്രതീതി ആണുണ്ടാക്കിയത് .. എനിക്ക് ശ്വാസം മുട്ടി .. ഒരു കൂട്ടം മനുഷ്യര്&#x200d; എന്റെ സബ്‌ജെക്ടിനെ ബലാത്സംഗം ചെയ്യുന്നതായി എനിക്കനുഭവപ്പെട്ടു .. അത് കാണാനുള്ള ത്രാണിയില്ലാത്ത ഞാന്&#x200d; അവിടുന്ന് പുറത്തേക്ക്  പാഞ്ഞു .. രണ്ടു മൂന്നു കേസുകള്&#x200d; കണ്ടു കഴിഞ്ഞു വിദ്യാര്&#x200d;ഥികള്&#x200d; പുറത്തേക്കു വന്നു എന്നോട് പറഞ്ഞു .. മാം ഇങ്ങനെയല്ലല്ലോ അല്ലെ കേസ് ചെയ്യേണ്ടത് .. ഇങ്ങനെയല്ലല്ലോ നമ്മള്&#x200d; പഠിച്ചത് .. ആ ചോദ്യം ചെറുതല്ലാത്ത ഒരാശ്വാസം എന്നിലുളവാക്കി .. ഇതു വരെ പോസ്റ്റ് മോര്&#x200d;ട്ടം കണ്ടിട്ടില്ലാത്ത കുട്ടികള്&#x200d; ഞാന്&#x200d; പറയാതെ അത് മനസ്സിലാക്കിയല്ലോ .. രണ്ടാമത്തെ ദിവസമാണ് ഒരു hanging കേസ് വന്നത് .. മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികളെ സംബന്ധിച്ചു ഏറ്റവും നന്നായി മനസ്സിലാക്കേണ്ട ഒന്നാണത് ..</p>
<p>പരീക്ഷയ്ക്ക് ധാരാളം ചോദ്യങ്ങള്&#x200d; വരുന്ന ഭാഗവും .. bloodless ഫ്‌ലാപ് dissection എന്ന ഒരു ടെക്നിക് ആണ് നമ്മള് ആ പരിശോധനയില്&#x200d; ചെയ്യണ്ടത് .. കഴുത്തിന് പരുക്കുള്ളതോ അങ്ങനെ ഉണ്ടാകാന്&#x200d; സാധ്യത ഉള്ളതോ ആയ എല്ലാ പരിശോധനകളിലും ഈ ടെക്നിക്ക് ഉപയോഗിക്കേണ്ടതാണ് .. അത് കൊണ്ട് തന്നെ അത് ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കാന്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി ഞാന്&#x200d; ഒരു ചായ കുടിക്കാന്&#x200d; പോയി .. തിരിച്ചു വന്നു ഞാന്&#x200d; പ്രേത പരിശോധന നടക്കുന്നിടത്തേക്കു ചെന്ന് .. അവിടെയതാ സാധാരണ രീതിയില്&#x200d; മേല്പറഞ്ഞ ടെക്നിക് ഉപയോഗിക്കാതെ ഒരു പോസ്റ്റുമോര്&#x200d;ട്ടം നടക്കുന്നു .. ഓ hanging കേസ് ചെയ്തില്ല അല്ലെ എന്ന് ഞാന്&#x200d; കുട്ടികളോട് ചോദിച്ചു .. അല്ല മാം ഇതു ആ കേസ് തന്നെയാണ് .. ഞാന്&#x200d; അവിശ്വാസത്തോടെ അവരെ നോക്കി .. ഈ hanging കേസില്&#x200d; സംശയം ഒന്നും ഇല്ലത്രെ .. അത് കൊണ്ടാണ് സാധാരണ രീതിയില്&#x200d; ചെയ്തതെന്ന് അടുത്ത് നിന്നു അറ്റെന്&#x200d;ഡര്&#x200d;മാര്&#x200d; ചെയ്യുന്ന പ്രക്രിയ അലസമായി വീക്ഷിക്കുന്ന ഡോക്ടര് പറഞ്ഞത്ര ..ഞാന്&#x200d; ഒന്നുടെ ആ മൃതദേഹത്തിലേക്ക് നോക്കി .. എന്നെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ദേഹത്തില്&#x200d; അങ്ങിങ്ങായി ട്രാം ട്രാക്ക് ബ്രൂയ്സുകള്&#x200d;.. ഉരുണ്ട ലാത്തിയോ വടിയോ പോലെയുള്ള ആയുധങ്ങള്&#x200d; കൊണ്ട് അടിച്ചാലുണ്ടാകുന്ന തരം ചതവുകളാണ് അത് .. ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഒരു വ്യക്തിയുടെ ദേഹത്തു ഇത്തരം ചതവുകള്&#x200d; കണ്ടാല്&#x200d; ആത്മഹത്യാ പ്രേരണ മുതല്&#x200d; കൊലപാതകം വരെ സംശയിക്കാം .. ഞാനത് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് കാണിച്ചു കൊടുത്തു..</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് തയ്യാറാക്കേണ്ടുന്ന ആ ഡോക്ടര്&#x200d; ഞാന്&#x200d; കുട്ടികള്&#x200d;ക്കു എന്തോ കാണിച്ചു കൊടുക്കുകയാണെന്നു മനസ്സിലാക്കി ഒന്ന് പാളി നോക്കി .. എന്നാല്&#x200d; അവരാ മുറിവ് പരിശോധിക്കുകയോ അവരുടെ നോട്ട്‌സില്&#x200d; രേഖപ്പെടുത്തുകയോ ചെയ്തില്ല .. എനിക്ക് വിഷമം തോന്നി .. മരിച്ചു കിടക്കുന്ന ആ മനുഷ്യനെ ഓര്&#x200d;ത്തു .. ഇത് കാണുന്ന വിദ്യാര്&#x200d;ത്ഥികളെ ഓര്&#x200d;ത്തു ..ഈ കോപ്രായം കാണിക്കാന്&#x200d; പണമടച്ചു ഈ വിദ്യാര്&#x200d;ത്ഥികളെ ഇത്ര ദൂരം കൊണ്ട് വരേണ്ടി വന്ന എന്നെയോര്&#x200d;ത്തു ..അന്ന് തീരുമാനിച്ചതാണ് ഇനി ഒരു നിവര്&#x200d;ത്തി ഉണ്ടെങ്കില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം കാണാന്&#x200d; കുട്ടികളെ അവിടെ കൊണ്ട് പോകില്ലെന്ന് .. ആരോഗ്യരംഗത്തു നമ്പര്&#x200d; വണ്&#x200d; കേരളം എന്ന് വച്ചാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധനയിലും നമ്പര്&#x200d; വണ് ആണ് കേരളത്തിലെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജുകള്&#x200d; .. ആ സംസ്ഥാനത്തിലെ ഒരു മെഡിക്കല്&#x200d; കോളേജിലെ വിദ്യാര്&#x200d;ത്ഥികളേം കൊണ്ട് വേറൊരു സംസ്ഥാനത്തില്&#x200d; പോയി അവര്&#x200d; ചെയ്യുന്ന substandard procedure കാണേണ്ടുന്ന ഗതികേട് എന്തിനാണ് എന്ന തോന്നലായിരുന്നു മനസ്സില്&#x200d; ..</p>
<p>അവിടുന്ന് തിരിച്ചു വന്നതിന്റെ പിറ്റേ ദിവസം തന്നെ കേരളത്തിലെ ഏതെങ്കിലും ഒരു മെഡിക്കല്&#x200d; കോളേജില്&#x200d; കുട്ടികള്&#x200d;ക്കു പോസ്റ്റ്‌മോര്&#x200d;ട്ടം കാണാനുള്ള സൗകര്യം അഭ്യര്&#x200d;ത്ഥിച്ചു കൊണ്ട് കത്തുകളയച്ചു.. ബന്ധപ്പെട്ടവരോട് സംസാരിച്ചു .. പക്ഷെ ഒരു definite decision ലഭിച്ചില്ല .. അങ്ങനെയാണ് മഞ്ചേരി മെഡിക്കല്&#x200d; കോളേജിലെ hod ആന്&#x200d;ഡ് പോലീസ് surgeon ആയ ഹിതേഷ് സാറിനോട് സംസാരിക്കുന്നത് . KMLS എന്ന ഞങ്ങളുടെ സംഘടനയുടെ സെക്രെട്ടറി എന്ന നിലയില്&#x200d; ദീര്&#x200d;ഘനാളുകള്&#x200d; പ്രവര്&#x200d;ത്തിച്ച ആളാണ് അദ്ദേഹം .. ഇതിനു മുന്&#x200d;പ് ചില സങ്കീര്&#x200d;ണതകള്&#x200d; ഉണ്ടായപ്പോള്&#x200d; ഞാന്&#x200d; അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട് .. അദ്ദേഹം എന്റെ concern വളരെ ക്ഷമയോടെ കേട്ടു .. ഇത് നമുക്ക് ശ്രമിച്ചു നോക്കാം എന്ന് ഉറപ്പു നല്&#x200d;കി .. വേണ്ട നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കി ..അങ്ങനെയിതാ കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് നമ്മുടെ സ്വന്തം കേരളത്തിലെ മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d; നിശ്ചിത തുക സര്&#x200d;ക്കാരിലേക്ക് ഫീസിനത്തില്&#x200d; അടച്ചു ഇവിടുത്തെ കുട്ടികള്&#x200d; അന്തസ്സോടെ നല്ല ക്വാളിറ്റി പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധന കണ്ടു കഴിഞ്ഞിരിക്കുന്നു&#8230;</p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് autopsy ഏക്‌സ്‌കര്&#x200d;ഷന് നടക്കാത്തതിന്റ വിഷമം ഉണ്ടെങ്കിലും അവരുടെ അക്കാഡമിക് ഗ്രാഫില്&#x200d; അവര്&#x200d; ഇതോര്&#x200d;ത്തിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് .. ഹിതേഷ് സാറിനു ഏറ്റവും എളുപ്പത്തില്&#x200d; പറയാവുന്ന ഉത്തരം പറ്റില്ല എന്നായിരുന്നു .. ഇതനുവദിച്ചതു കൊണ്ട് അദ്ദേഹത്തിനോ ആ ഡിപ്പാര്&#x200d;ട്‌മെന്റിലുള്ളവര്&#x200d;ക്കോ പ്രത്യേകിച്ച് ഒരു ലാഭമില്ല .. കുറച്ചു വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നല്ല അറിവ് കൊടുത്തു എന്നുള്ള ചാരിതാര്&#x200d;ഥ്യമല്ലാതെ .. കേരളത്തിലെ പ്രൈവറ്റ് മെഡിക്കല്&#x200d; കോളേജിലെ വിദ്യര്&#x200d;ത്ഥികള്&#x200d;ക്കു അവരവരുടെ അടുത്തുള്ള സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജുകളില്&#x200d; തന്നെ പോസ്‌റ്‌മോര്&#x200d;ട്ടം കാണാം എന്നൊരു ഉത്തരവിനായി ഞാനിപ്പോഴും ആഗ്രഹിക്കുന്നു ..കാത്തിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/postmortum-healthminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിപ്പനിയ്ക്ക് സാധ്യത ; വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്&#x200d;ത്തനത്തിലേര്&#x200d;പ്പെട്ടവരും ഡോക്‌സിസൈക്ലിന്&#x200d; കഴിക്കണമെന്ന് ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/floodarea-health-minister-precuations.html</link>
					<comments>https://www.chandrikadaily.com/floodarea-health-minister-precuations.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 16 Oct 2023 11:24:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279519</guid>

					<description><![CDATA[വെള്ളം കയറിയ ഇടങ്ങളില്&#x200d; ഉണ്ടാകാനിടയുള്ള പകര്&#x200d;ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; അവലോകന യോഗം ചേര്&#x200d;ന്നു. കനത്ത മഴയെ തുടര്&#x200d;ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്&#x200d; പകര്&#x200d;ച്ചവ്യാധികള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്ന് മന്ത്രി വീണാ ജോര്&#x200d;ജ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വെള്ളം കയറിയ ഇടങ്ങളില്&#x200d; ഉണ്ടാകാനിടയുള്ള പകര്&#x200d;ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; അവലോകന യോഗം ചേര്&#x200d;ന്നു. കനത്ത മഴയെ തുടര്&#x200d;ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്&#x200d; പകര്&#x200d;ച്ചവ്യാധികള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്ന് മന്ത്രി വീണാ ജോര്&#x200d;ജ് പറഞ്ഞു. എലിപ്പനിയ്ക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്&#x200d;ത്തിയിരുന്നു. പനി കേസുകള്&#x200d; കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്&#x200d; ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്&#x200d; ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>ജില്ലകളില്&#x200d; നിരീക്ഷണം ശക്തമാക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവര്&#x200d;ത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിയ്‌ക്കെതിരെ ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കണം. ഡെങ്കിപ്പനിയെക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചര്&#x200d;ച്ച ചെയ്തു. ക്യാമ്പുകളില്&#x200d; നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോള്&#x200d; ആരോഗ്യ വകുപ്പ് നല്&#x200d;കുന്ന മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; കൃത്യമായി പാലിക്കണം.ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d;, അഡീഷണല്&#x200d; ഡയറക്ടര്&#x200d;മാര്&#x200d;, ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d; എന്നിവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു.</p>
<p><strong>ആരോഗ്യ ജാഗ്രത ഏറെ പ്രധാനം</strong></p>
<p>വെള്ളം കയറിയ പ്രദേശങ്ങളില്&#x200d; താമസിക്കുന്നവരും രക്ഷാപ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്&#x200d; ഗുളിക ആരോഗ്യ വര്&#x200d;ത്തകരുടെ നിര്&#x200d;ദ്ദേശ പ്രകാരം കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്&#x200d; (200 മില്ലി ഗ്രാം) ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. തൊട്ടടുത്തുള്ള സര്&#x200d;ക്കാര്&#x200d; ആരോഗ്യ കേന്ദ്രങ്ങളില്&#x200d; നിന്നും ഡോക്‌സിസൈക്ലിന്&#x200d; ഗുളിക സൗജന്യമായി ലഭ്യമാണ്.</p>
<p>എലി, പട്ടി, കന്നുകാലികള്&#x200d; തുടങ്ങിയവയുടെ മൂത്രവും മറ്റ് വിസര്&#x200d;ജ്യങ്ങളും കലര്&#x200d;ന്ന വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് എലിപ്പനി പകരുന്നത്. കൈകാലുകളിലെയും, മറ്റ് ശരീര ഭാഗങ്ങളിലെയും മുറിവുകള്&#x200d;, കണ്ണിലെയും വായിലെയും നേര്&#x200d;ത്ത തൊലി എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്. വെളളവുമായി സമ്പര്&#x200d;ക്കമുണ്ടായിട്ടുള്ളവര്&#x200d; പനിയുടെ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ഉടന്&#x200d; തന്നെ ഡോക്ടറെ കണ്ട് എലിപ്പനി സാധ്യത വെളിപ്പെടുത്തുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സ പാടില്ല. തുടക്കത്തിലെ ശരിയായ ചികിത്സ ലഭിച്ചാല്&#x200d; എലിപ്പനി ഭേദമാക്കാന്&#x200d; കഴിയും. ചികിത്സ താമസിച്ചാല്&#x200d; രോഗം സങ്കീര്&#x200d;ണ്ണമാകുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ട്.</p>
<p><strong>ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; നിന്നും തിരികെ വീട്ടിലെത്തുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;</strong></p>
<p>· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്&#x200d;ത്തകരുടെ നിര്&#x200d;ദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡര്&#x200d; കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.<br />
· കക്കൂസ് മാലിന്യങ്ങളാല്&#x200d; മലിനപ്പെടാന്&#x200d; സാധ്യതയുള്ള സ്ഥലങ്ങളില്&#x200d; ബ്ലീച്ചിംഗ് പൗഡര്&#x200d; ഉപയോഗിച്ച് അണുവിമുക്തമാക്കുക<br />
· മലിനമായ കിണറുകള്&#x200d;, ടാങ്കുകള്&#x200d; കുടിവെള്ള സ്രോതസുകള്&#x200d; തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക<br />
· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങള്&#x200d; ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക<br />
· ഭക്ഷ്യവസ്തുക്കള്&#x200d; ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക<br />
· ഭക്ഷ്യവസ്തുക്കള്&#x200d; കൈകാര്യം ചെയ്യുന്ന പാത്രങ്ങള്&#x200d; ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക<br />
· പാചകം ചെയ്യാന്&#x200d; ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക<br />
· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക<br />
· വീടിന് പുറത്തിങ്ങുമ്പോള്&#x200d; ചെരുപ്പ് ഉപയോഗിക്കുക<br />
· കെട്ടിനില്&#x200d;ക്കുന്ന വെള്ളത്തില്&#x200d; കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്<br />
· ശുചീകരണം നടത്തുമ്പോള്&#x200d; വിഷപ്പാമ്പുകള്&#x200d; ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാല്&#x200d; ഉടന്&#x200d; തന്നെ ചികിത്സ തേടണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/floodarea-health-minister-precuations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടർ നിയമനത്തിന് കൈക്കൂലി : പരാതി പൂഴ്ത്തി പ്രതിയെ വാദിയാക്കി</title>
		<link>https://www.chandrikadaily.com/doctorpost-bribery-healthminister.html</link>
					<comments>https://www.chandrikadaily.com/doctorpost-bribery-healthminister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 29 Sep 2023 03:39:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276802</guid>

					<description><![CDATA[അഖിലിനെയും മന്ത്രിയെയും സർക്കാരിനെയും രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഫലത്തിൽ നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ അസിസ്റ്റൻറ് അഖിൽമാത്യുവിനെതിരെ നൽകിയ കോഴ പരാതി പൂഴ്ത്തി വെച്ചു. ഇതുവരെ പോലീസിന് പരാതി കൈമാറിയിട്ടില്ല. ആരോഗ്യമന്ത്രിക്ക് കഴിഞ്ഞ 13നാണ് ഹരിദാസ് പരാതി നൽകിയത്. എന്നാൽ 23ന് അഖിൽ മാത്യുവിന്റെ പരാതി പോലീസിന് കൈമാറുകയായിരുന്നു .26നാണ് തങ്ങൾക്ക് പരാതി ലഭിച്ചത് എന്നാണ് പോലീസ് പറയുന്നത്. മുൻ തീയതി വെച്ച് പരാതി നൽകുകയായിരുന്നു എന്നാണ് വ്യക്തമാവുന്നത് .ഹരിദാസൻ്റെ പരാതി ചർച്ചയായതോടെയാണ് തിരിച്ച് പരാതി നൽകിയത് .ചീഫ് സെക്രട്ടറിയുടെ പരാതിയും ഇതോടൊപ്പം പോലീസിന് നൽകിയിട്ടുണ്ട്. സംഭവം നടന്നിട്ടില്ല എന്നാണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങൾ തിരിച്ച് പ്രതിരോധിക്കുന്നത് . എന്നാൽ സത്യമില്ലാതെ ഹരിദാസൻ പരാതി നൽകുമോ എന്നാണ് ചോദ്യം .എന്ത് താൽപര്യത്തിലാണ് ഹരിദാസിന്റെ പരാതി എന്ന് സിപിഎം സഖാക്കൾ വ്യക്തമാക്കുന്നുമില്ല .അഖിലിനെയും മന്ത്രിയെയും സർക്കാരിനെയും രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഫലത്തിൽ നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctorpost-bribery-healthminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീബിക്ക് മെനിഞ്ചോ എന്&#x200d;സെഫലൈറ്റിസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/amibicdesesesalappuzhahealthminister.html</link>
					<comments>https://www.chandrikadaily.com/amibicdesesesalappuzhahealthminister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 07 Jul 2023 11:20:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263446</guid>

					<description><![CDATA[രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്&#x200d; കോളേജില്&#x200d; നിന്ന് ലഭിച്ചയുടല്&#x200d; ആവശ്യമായ പ്രതിരോധ പ്രവര്&#x200d;ത്തങ്ങള്&#x200d; ജില്ലാ മെഡിക്കല്&#x200d; ഓഫീസില്&#x200d; നിന്ന് ആരംഭിച്ചു. മെഡിക്കല്&#x200d; ഓഫീസറുടെ നേതൃത്വത്തില്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കുകയും, പ്രതിരോധ പ്രവര്&#x200d;ത്തങ്ങള്&#x200d; നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റര്&#x200d; കണ്&#x200d;ട്രോള്&#x200d; ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തി. പ്രദേശവാസികള്&#x200d;ക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>അമീബിക്ക് മെനിഞ്ചോ എന്&#x200d;സെഫലൈറ്റിസ് രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് പറഞ്ഞു. പതിനായിരക്കണക്കിന് പേരില്&#x200d; ഒരാള്&#x200d;ക്കായിരിക്കും അപൂർവമായി ഈ രോഗം ബാധിക്കുക. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്&#x200d;ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്&#x200d; ആലപ്പുഴ ജില്ലയില്&#x200d; തിരുമല വാര്&#x200d;ഡില്&#x200d; ഒരു കുട്ടിയ്ക്ക് ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്&#x200d; കോഴിക്കോടും 2022ല്&#x200d; തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തില്&#x200d; ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.</p>
<p>പരാദ സ്വഭാവമില്ലാതെ ജലത്തില്&#x200d; സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്&#x200d;ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്&#x200d;പ്പെട്ട രോഗാണുക്കള്&#x200d; മൂക്കിലെ നേര്&#x200d;ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്&#x200d; കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്&#x200d;സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.</p>
<p>പനി, തലവേദന, ഛര്&#x200d;ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്&#x200d;. മലിനമായ വെള്ളത്തില്&#x200d; മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്&#x200d; കഴുകുന്നതും രോഗം വരുവാന്&#x200d; കാരണമാകുന്നതിനാല്&#x200d; അത് പൂര്&#x200d;ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്&#x200d; ഉറവ എടുക്കുന്ന നീര്&#x200d;ചാലുകളില്&#x200d; കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു..</p>
<p>രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്&#x200d; കോളേജില്&#x200d; നിന്ന് ലഭിച്ചയുടല്&#x200d; ആവശ്യമായ പ്രതിരോധ പ്രവര്&#x200d;ത്തങ്ങള്&#x200d; ജില്ലാ മെഡിക്കല്&#x200d; ഓഫീസില്&#x200d; നിന്ന് ആരംഭിച്ചു. മെഡിക്കല്&#x200d; ഓഫീസറുടെ നേതൃത്വത്തില്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കുകയും, പ്രതിരോധ പ്രവര്&#x200d;ത്തങ്ങള്&#x200d; നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റര്&#x200d; കണ്&#x200d;ട്രോള്&#x200d; ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തി. പ്രദേശവാസികള്&#x200d;ക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amibicdesesesalappuzhahealthminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്&#x200d; നിന്നും സംരക്ഷിക്കുക പ്രധാനം: മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/healthministerveenajorge.html</link>
					<comments>https://www.chandrikadaily.com/healthministerveenajorge.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 09 Apr 2023 00:50:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[healthminister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246963</guid>

					<description><![CDATA[ഗര്&#x200d;ഭിണികള്&#x200d;, പ്രായമായവര്&#x200d;, ജീവിതശൈലി രോഗമുള്ളവര്&#x200d; എന്നിവര്&#x200d;ക്ക് മാസ്‌ക് നിര്&#x200d;ബന്ധം
]]></description>
										<content:encoded><![CDATA[<p>പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്&#x200d; നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. കോവിഡ് സാഹചര്യം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>കോവിഡ് മരണം കൂടുതലും റിപ്പോര്&#x200d;ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്&#x200d;ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്&#x200d; നിന്നും പുറത്ത് പോകാത്ത 5 പേര്&#x200d;ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്&#x200d; തന്നെ കിടപ്പുരോഗികള്&#x200d;, വീട്ടിലെ പ്രായമുള്ളവര്&#x200d; എന്നിവരെ പ്രത്യേകമായി കരുതണം. അവര്&#x200d;ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്&#x200d; നിര്&#x200d;ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/healthministerveenajorge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊവിഡ് വ്യാപനം ; സംസ്ഥാനങ്ങളില്&#x200d; ഇന്ന് അവലോകനയോഗം</title>
		<link>https://www.chandrikadaily.com/covidcasesincreasinginindia.html</link>
					<comments>https://www.chandrikadaily.com/covidcasesincreasinginindia.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 08 Apr 2023 04:08:07 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthminister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246823</guid>

					<description><![CDATA[കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ കൊവിഡ് വ്യാപനത്തിന്&#x200d;റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തണമെന്നും യോഗത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മോക് ഡ്രിൽ നടക്കുന്ന ആശുപത്രി സന്ദർശിക്കാനും ആരോഗ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറമെ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും.</p>
<p>6050 പേർക്കാണ് രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധനയാണിത്.ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. 733 പേർക്കാണ് ഡൽഹിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്.കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covidcasesincreasinginindia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്&#x200d; പഠിക്കാന്&#x200d; വിദഗ്ധ സമിതി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/brahmapuramhealthminister.html</link>
					<comments>https://www.chandrikadaily.com/brahmapuramhealthminister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Apr 2023 06:34:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brahmapuram]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246383</guid>

					<description><![CDATA[ടേംസ് ഓഫ് റഫറന്&#x200d;സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്&#x200d;ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്&#x200d;ക്കാരിന് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയതായും മന്ത്രി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്&#x200d;ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d; ഡോ. കെ.ജെ. റീന കണ്&#x200d;വീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്&#x200d;, അതില്&#x200d; ദീര്&#x200d;ഘകാലത്തേക്ക് നിലനില്&#x200d;ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്&#x200d;, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്&#x200d;, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്&#x200d;സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്&#x200d;ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്&#x200d;ക്കാരിന് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയതായും മന്ത്രി വ്യക്തമാക്കി.</p>
<p>കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്&#x200d;, സിഎസ്‌ഐആര്&#x200d;, എന്&#x200d;ഐഐഎസ്ടി സീനിയര്&#x200d; സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്&#x200d; കോളേജ് കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗം അസോ. പ്രൊഫസര്&#x200d; ഡോ. അനീഷ് ടിഎസ്, തൃശൂര്&#x200d; മെഡിക്കല്&#x200d; കോളേജ് പള്&#x200d;മണറി മെഡിസിന്&#x200d; വിഭാഗം അസോ. പ്രൊഫസര്&#x200d; ഡോ. സഞ്ജീവ് നായര്&#x200d;, തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് എന്&#x200d;ഡോക്രൈനോളജി വിഭാഗം പ്രൊഫസര്&#x200d; ഡോ. പി.കെ. ജബ്ബാര്&#x200d;, കൊച്ചി അമൃത ഹോസ്പിറ്റല്&#x200d; പീഡിയാട്രിക് പ്രൊഫസര്&#x200d; (റിട്ട) ഡോ. ജയകുമാര്&#x200d; സി, ചെന്നൈ സെന്&#x200d;ട്രല്&#x200d; പൊലൂഷന്&#x200d; കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് റീജിയണല്&#x200d; ഡയറക്ടര്&#x200d; ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്.എച്ച്.എസ്.ആര്&#x200d;.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahmapuramhealthminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് കേസുകളിലെ വർധനആരോഗ്യ വകുപ്പ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിച്ചു</title>
		<link>https://www.chandrikadaily.com/keralacovidprotocol.html</link>
					<comments>https://www.chandrikadaily.com/keralacovidprotocol.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 00:56:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[health]]></category>
		<category><![CDATA[healthminister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245778</guid>

					<description><![CDATA[ജിവിതശൈലീ രോഗമുള്ളവര്&#x200d;, കുട്ടികള്&#x200d;, ഗര്&#x200d;ഭിണികള്&#x200d;, പ്രായമായവര്&#x200d; എന്നിവര്&#x200d;ക്ക് മാസ്‌ക് നിര്&#x200d;ബന്ധം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കോവിഡ് കേസുകള്&#x200d; കൂടി വരുന്ന സാഹചര്യത്തില്&#x200d; ആരോഗ്യ വകുപ്പ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറത്തിറക്കിയത്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികള്&#x200d; കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്&#x200d; സജ്ജമാക്കണം. ചികിത്സയില്&#x200d; കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്&#x200d; ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്&#x200d; തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്&#x200d; നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്&#x200d; നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്&#x200d;വയലന്&#x200d;സ് ഓഫീസര്&#x200d;മാര്&#x200d; ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.</p>
<p>മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി:</p>
<p>1. പ്രമേഹം, രക്താതിമര്&#x200d;ദം, കാന്&#x200d;സര്&#x200d;, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്&#x200d; തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്&#x200d;, ഗര്&#x200d;ഭിണികള്&#x200d;, കുട്ടികള്&#x200d;, പ്രായമായവര്&#x200d; എന്നിവര്&#x200d; പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്&#x200d;ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.<br />
2. 60 വയസിന് മുകളില്&#x200d; പ്രായമുള്ളവര്&#x200d;, പ്രമേഹം, രക്താതിമര്&#x200d;ദ്ദം, കാന്&#x200d;സര്&#x200d;, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്&#x200d; എന്നിവര്&#x200d;ക്ക് കോവിഡ് ഇന്&#x200d;ഫ്‌ളുവന്&#x200d;സാ രോഗലക്ഷണമുണ്ടെങ്കില്&#x200d; നിര്&#x200d;ബന്ധമായും ആര്&#x200d;ടിപിസിആര്&#x200d; പരിശോധന നടത്തുകയും മാനദണ്ഡങ്ങള്&#x200d;ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.<br />
3. ആശുപത്രിയില്&#x200d; എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്&#x200d;ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.<br />
4. ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; നിര്&#x200d;ബന്ധമായും ആശുപത്രിയ്ക്കുള്ളില്&#x200d; മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാരും ഉറപ്പുവരുത്തേണ്ടതാണ്.<br />
5. ഇന്&#x200d;ഫ്‌ളുവന്&#x200d;സ രോഗലക്ഷണങ്ങളുള്ള ഗര്&#x200d;ഭിണികളെ കണ്ടെത്തുവാന്&#x200d; ആശാ പ്രവര്&#x200d;ത്തകര്&#x200d;, ഫീല്&#x200d;ഡ് ജീവനക്കാര്&#x200d; മുഖേന പ്രവര്&#x200d;ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്&#x200d;ഭിണികള്&#x200d;ക്ക് രോഗലക്ഷണങ്ങള്&#x200d; ഉണ്ടെങ്കില്&#x200d; കോവിഡ് പരിശോധന നടത്തേണ്ടതാണ്.<br />
6. കോവിഡ് വാക്‌സിന്&#x200d; രണ്ട് ഡോസും മുന്&#x200d;കരുതല്&#x200d; ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.<br />
7. പ്രമേഹം, രക്തസമ്മര്&#x200d;ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്&#x200d; പ്രായമുള്ളവരും, ഗര്&#x200d;ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കേണ്ടതാണ്. ഇവര്&#x200d;ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്&#x200d; അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്&#x200d;ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്&#x200d;ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കേണ്ടതാണ്.<br />
8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്&#x200d;ക്കായി എല്ലാ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്&#x200d; പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.<br />
9. ഏതെങ്കിലും ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നയാള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചാല്&#x200d; അതേ ആശുപത്രിയില്&#x200d; തന്നെ കോവിഡ് രോഗികള്&#x200d;ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്&#x200d; ചികിത്സ ഉറപ്പാക്കേണ്ടതാണ്.<br />
10. മേല്&#x200d;പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d;/ സ്വകാര്യ ആശുപത്രികളില്&#x200d; ഒരുക്കുന്നുണ്ടെന്നും രോഗികള്&#x200d;ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d; ഉറപ്പ് വരുത്തേണ്ടതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralacovidprotocol.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങള്&#x200d; തുടരുമെന്ന് മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/brahmapuranhealthminister.html</link>
					<comments>https://www.chandrikadaily.com/brahmapuranhealthminister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 05:58:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brahmapauram]]></category>
		<category><![CDATA[healthminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244854</guid>

					<description><![CDATA[ആരോഗ്യപ്രശ്‌നങ്ങള്&#x200d; വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുകയാണെന്നും മന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്&#x200d; തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. അറിയിച്ചു. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്&#x200d; ഐ.പി സൗകര്യം തുടരും. കൂടാതെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്&#x200d; ആഴ്ചയില്&#x200d; നിശ്ചിത ദിവസങ്ങളില്&#x200d; ലഭ്യമാക്കും. പള്&#x200d;മനോളജിസ്റ്റ് ഉള്&#x200d;പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്&#x200d; കൃത്യമായ ദിവസങ്ങളില്&#x200d; ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്&#x200d; വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahmapuranhealthminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;ദ്രകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ജില്ലാ പഞ്ചായത്തിൽ കോഴിക്കോട് ഒന്നാമത്</title>
		<link>https://www.chandrikadaily.com/ardrakerlamawards21-22.html</link>
					<comments>https://www.chandrikadaily.com/ardrakerlamawards21-22.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 26 Mar 2023 05:42:51 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Awards]]></category>
		<category><![CDATA[district panchayath]]></category>
		<category><![CDATA[health]]></category>
		<category><![CDATA[healthminister]]></category>
		<category><![CDATA[panchayat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244499</guid>

					<description><![CDATA[പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.]]></description>
										<content:encoded><![CDATA[<p>ആരോഗ്യമേഖലയില്&#x200d; മികച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്കുള്ള ആര്&#x200d;ദ്രകേരളം പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് പ്രഖ്യാപിച്ചു. 2021-22 വര്&#x200d;ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; ആരോഗ്യ മേഖലയില്&#x200d; ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്&#x200d;, കായകല്&#x200d;പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; എന്നിവ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.</p>
<p>ആര്&#x200d;ദ്രകേരളം പുരസ്‌കാരം 2021-22 ന് അര്&#x200d;ഹരായ ജില്ലാ പഞ്ചായത്ത് / കോര്&#x200d;പ്പറേഷന്&#x200d;/ മുന്&#x200d;സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ എന്നിവയുടെ വിവരങ്ങൾ :</p>
<p>സംസ്ഥാനതല അവാര്&#x200d;ഡ് &#8211; ഒന്നാം സ്ഥാനം</p>
<p>1. ജില്ലാ പഞ്ചായത്ത് &#8211; കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)<br />
2. മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; &#8211; തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)<br />
3. മുനിസിപ്പാലിറ്റി &#8211; പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല<br />
(10 ലക്ഷം രൂപ)<br />
4. ബ്ലോക്ക് പഞ്ചായത്ത് &#8211; മുളന്തുരുത്തി, എറണാകുളം ജില്ല<br />
(10 ലക്ഷം രൂപ)<br />
5. ഗ്രാമ പഞ്ചായത്ത് &#8211; ചെന്നീര്&#x200d;ക്കര, പത്തനംതിട്ട ജില്ല<br />
(10 ലക്ഷം രൂപ)</p>
<p>സംസ്ഥാനതല അവാര്&#x200d;ഡ് &#8211; രണ്ടാം സ്ഥാനം</p>
<p>1. ജില്ലാ പഞ്ചായത്ത് &#8211; പാലക്കാട് ജില്ല (5 ലക്ഷം രൂപ)<br />
2. മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; &#8211; കൊല്ലം ജില്ല (5 ലക്ഷം രൂപ)<br />
3. മുനിസിപ്പാലിറ്റി &#8211; കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)<br />
4. ബ്ലോക്ക് പഞ്ചായത്ത് &#8211; നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)<br />
5. ഗ്രാമ പഞ്ചായത്ത് &#8211; പോത്തന്&#x200d;കോട്, തിരുവനന്തപുരം<br />
(7 ലക്ഷം രൂപ)</p>
<p>സംസ്ഥാനതല അവാര്&#x200d;ഡ് &#8211; മൂന്നാം സ്ഥാനം</p>
<p>1. ജില്ലാ പഞ്ചായത്ത് &#8211; കോട്ടയം ജില്ല (3 ലക്ഷം രൂപ)<br />
2. മുനിസിപ്പാലിറ്റി &#8211; വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)<br />
3. ബ്ലോക്ക് പഞ്ചായത്ത് &#8211; ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)<br />
4. ഗ്രാമ പഞ്ചായത്ത് &#8211; കിനാന്നൂര്&#x200d; കരിന്തളം, കാസര്&#x200d;ഗോഡ് ജില്ല<br />
(6 ലക്ഷം രൂപ)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ardrakerlamawards21-22.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
