<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>heart &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/heart/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Sep 2025 02:01:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>heart &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൃദയം കൊണ്ട് കളിക്കരുത്</title>
		<link>https://www.chandrikadaily.com/dont-play-with-your-heart.html</link>
					<comments>https://www.chandrikadaily.com/dont-play-with-your-heart.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 04 Sep 2025 01:23:14 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[heart]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352712</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>പതിറ്റാണ്ടുകള്&#x200d; നീണ്ട കഠിനാധ്വാനത്തിലൂടെയും ദീര്&#x200d;ഘ വീക്ഷണത്തോടെയുള്ള പ്രവര്&#x200d;ത്തനങ്ങളിലൂടെയുമാണ് കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായത്. &#8216;കേരള മോഡല്&#x200d;&#8217; എന്ന ഖ്യാതിയില്&#x200d; നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്&#x200d;ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്&#x200d;, ആഴത്തില്&#x200d; വേരുകളുള്ള ആ വിശ്വാസ്യതക്കും കാര്യക്ഷമതക്കുംമേല്&#x200d; കരിനിഴല്&#x200d; വീഴ്ത്തുന്ന വാര്&#x200d;ത്തകളാണ് സമിപകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലടക്കം ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്&#x200d; ലഭ്യമല്ലാതാവുകയും അടിയന്തര ശസ്ത്രക്രിയകള്&#x200d; പോലും മുടങ്ങുന്ന സാഹച ര്യമുണ്ടാവുകയും ചെയ്യുന്നത് നിസ്സാരമായി കാണാനാവില്ല. ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; കാണിക്കുന്ന അലംഭാവം പ്രതിഷേധാര്&#x200d;ഹമാണ്.</p>
<p>മെഡിക്കല്&#x200d; കോളജ് ആശുപത്രികള്&#x200d; ഉള്&#x200d;പ്പെടെ പ്രധാന സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലേക്കുള്ള ഹ്യദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കല്&#x200d; ഉപകരണ വിതരണക്കാരുടെ സംഘടന (സി.ഡി.എം.ഐ.ഡി) നിര്&#x200d;ത്തിവച്ച വിവരം കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; ഹ്യദയ ശസ്ത്രക്രിയകള്&#x200d; മുടങ്ങുന്ന അവസ്ഥ ചിന്തിക്കാന്&#x200d;പോലും പറ്റാത്തതാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്&#x200d; കോളജുകളുടേതാണ് ഏറ്റവും കൂടുതല്&#x200d; കുടിശിക. കോടികളാണ് ഇവിടെ കുടിശികയുള്ളത്. കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; 34 കോടിയും തിരുവനന്തപുരത്ത് 29 കോടിയുമാണ് നല്&#x200d;കാനുള്ളത്. കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; 21 കോടിയും എറണാകുളം ജനറല്&#x200d; ആശുപത്രിയില്&#x200d; 13 കോടിയും കുടിശികയുണ്ട്. ആകെ നല്&#x200d;കാനുള്ള 158 കോടിയിലേറെ രൂപയില്&#x200d; കുറച്ചെങ്കിലും കഴിഞ്ഞമാസം ലഭ്യമാക്കാമെന്നു സര്&#x200d;ക്കാര്&#x200d; ഉറപ്പു നല്&#x200d;കിയിരുന്നെങ്കിലും ഒന്നും നല്&#x200d;കിയില്ല. കുടിശിക അടിയന്തരമായി നല്&#x200d;കിയില്ലെങ്കില്&#x200d; വിതരണം തടസ്സപ്പെടുമെന്നു സംഘടന നേരത്തേ സര്&#x200d;ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നിട്ടും അതു തീര്&#x200d;ക്കാന്&#x200d; ആരോഗ്യവകുപ്പില്&#x200d; നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നതു സര്&#x200d;ക്കാറാണ് ഈ പ്രതിസന്ധിക്ക് കാരണക്കാരനെന്ന് വ്യക്തമാക്കുന്നു. മെഡി ക്കല്&#x200d; കോളജുകളിലും ജില്ലാജനറല്&#x200d; ആശുപത്രികളിലുമായി 21 സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളില്&#x200d; വിവിധ പദ്ധതികളില്&#x200d; നല്&#x200d;കിയ ചികിത്സയുടെ ഫണ്ടാണ് മുടങ്ങിയത്. ശസ്ത്രക്രിയക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്‌റ്, ഗൈഡ് വയര്&#x200d;, ഗൈഡ് കത്തീറ്റര്&#x200d;, പി.ടി.സി.എ ബലൂണ്&#x200d; എന്നിവയുടെ സ്റ്റോക്ക് തിര്&#x200d;ന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; ആശുപത്രികളുടെയും മെഡിക്കല്&#x200d; കോളജുകളുടെയും പ്രവര്&#x200d;ത്തനം താളംതെറ്റിയിട്ട് നാളേറെയായി. ഈ ജീര്&#x200d;ണതകള്&#x200d;ക്കെതിരെ ഉള്ളില്&#x200d; നിന്നുതന്നെ ശബ്ദമുയര്&#x200d;ത്തിയ ഡോ. ഹാരിസിനെ പോലുള്ളവരെ നിശബ്ദനാക്കാനും ഒറ്റപ്പെടുത്താനുമാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. എന്നാല്&#x200d;, അദ്ദേഹം ഉന്നയിച്ച ഓരോ വാദവും ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്&#x200d;. ഇത് കേവലം ഒരു സാമ്പത്തിക ഇടപാടിന്റെ പ്രശ്നമല്ല, മറിച്ച് ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ജീവന്റെ പ്രശ്‌നമാണ്. ഹ്യദയസംബന്ധമായ അസുഖങ്ങള്&#x200d;ക്കും മറ്റ് ഗുരുതര രോഗങ്ങള്&#x200d;ക്കും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ ജീവന്&#x200d; പന്താടുകയാണ് സര്&#x200d;ക്കാര്&#x200d;.</p>
<p>ഓരോ പ്രതിസന്ധി ഉണ്ടാകുമ്പോഴും &#8216;അന്വേഷിക്കാം, നടപടിയെടുക്കാം&#8217; എന്ന പതിവ് പല്ലവി മാത്രമാണ് ആരോഗ്യമന്ത്രിയില്&#x200d;നിന്ന് കേരളം കേള്&#x200d;ക്കുന്നത്. ഈ ഒഴുക്കന്&#x200d; മറുപടികള്&#x200d;ക്കപ്പുറം പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാന്&#x200d; എന്ത് നടപടിയാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചത്? കുടിശിക എപ്പോള്&#x200d; നല്&#x200d;കിത്തീര്&#x200d;ക്കും? ശസ്ത്രക്രിയകള്&#x200d; മുടങ്ങാതിരിക്കാന്&#x200d; എന്ത് ബദല്&#x200d; സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്? ഈ ചോദ്യങ്ങള്&#x200d;ക്കൊന്നും വ്യക്തമായ ഉത്തരമില്ല. സര്&#x200d;ക്കാരിന്റെ ഈ നിസ്സംഗത ആരോഗ്യരംഗത്തെ കൂടുതല്&#x200d; അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടുകയാണ്. ഡോക്ടര്&#x200d;മാരും മറ്റ് ആരോഗ്യപ്രവര്&#x200d;ത്തകരും കടുത്ത സമ്മര്&#x200d;ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങള്&#x200d; വെച്ച് പരമാവധി മികച്ച ചികിത്സ നല്&#x200d;കാന്&#x200d; അവര്&#x200d; ശ്രമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്&#x200d; ഒരുക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെടുന്നത് അവരുടെ മനോവീര്യം തകര്&#x200d;ക്കും.</p>
<p>കേരളം പടുത്തുയര്&#x200d;ത്തിയ ആരോഗ്യരംഗം ഒരു സുപ്രഭാതത്തില്&#x200d; ഉണ്ടായതല്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയുടെയും തലമുറകളുടെ പരിശ്രമത്തിന്റെയും ഫലമാണ്. ആ നേട്ടങ്ങളെയാണ് നിലവിലെ സര്&#x200d;ക്കാര്&#x200d; തങ്ങളുടെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതാക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്&#x200d;, അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. പാവപ്പെട്ടവന് മികച്ച ചികിത്സ സൗജന്യമായി അല്ലെങ്കില്&#x200d; കുറഞ്ഞ ചെലവില്&#x200d; ലഭ്യമാവുക എന്ന സാമൂഹിക സുരക്ഷാ വാഗ്ദാനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.</p>
<p>അടിയന്തരമായി സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; ഇടപെടണം. വിതരണക്കാര്&#x200d;ക്കുള്ള കുടിശിക ഉടന്&#x200d; നല്&#x200d;കി, അവശ്യ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യ രംഗത്തെ പ്രശ്‌നനങ്ങളെക്കുറിച്ച് ഉയരുന്ന വിമര്&#x200d;ശനങ്ങളെ ശത്രുതാപരമായി കാണാതെ, ക്രിയാത്മകമായി ഉള്&#x200d;ക്കൊണ്ട് തിരുത്തല്&#x200d; നടപടികള്&#x200d;ക്ക് തയ്യാറാകണം. അന്വേഷണ പ്രഹസനങ്ങള്&#x200d;ക്കപ്പുറം, സുതാര്യവും കാര്യക്ഷമവുമായ നടപടികളാണ് ജനങ്ങള്&#x200d; സര്&#x200d;ക്കാരില്&#x200d;നിന്ന് പ്രതീക്ഷിക്കുന്നത്. ഓര്&#x200d;ക്കുക. ഇത് രാഷ്ട്രീയ കളിയല്ല, പാവപ്പെട്ട മനുഷ്യരുടെ ജീവന്റെ കാര്യമാണ്. ഹ്യദയംകൊണ്ട് കളിക്കുന്നത് സര്&#x200d;ക്കാര്&#x200d; അവസാനിപ്പിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-play-with-your-heart.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് ലോക ഹൃദയ ദിനം</title>
		<link>https://www.chandrikadaily.com/today-is-world-heart-day.html</link>
					<comments>https://www.chandrikadaily.com/today-is-world-heart-day.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Sep 2024 05:10:38 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[health]]></category>
		<category><![CDATA[heart]]></category>
		<category><![CDATA[heart day]]></category>
		<category><![CDATA[september 29]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311355</guid>

					<description><![CDATA[യുവാക്കളുടെ ആകസ്മിക മരണം, വില്ലൻ ഹൃദയാഘാതമോ?!]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിൽ റോഡ് അപകടത്തിനേക്കാൾ കൂടുതൽ മരണനിരക്ക് ഹൃദയാഘാതം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കികാണുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് താരം സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടതും തമിഴ് സിനിമയിലെ പ്രമുഖ നടൻ ഡാനിയൽ ബാലാജി ഉൾപ്പെടെ ഈ ഓണത്തിന് നാട്ടിൽ വന്ന് തിരികെ സൗദി അറേബ്യയിൽ ജോലിക്ക് പ്രവേശിച്ച യുവ മലയാളി നഴ്സ് തൃശ്ശൂർ നെല്ലായിലെ 26കാരി ഡെൽമ ദിലീപ് ഉൾപ്പെടെയുള്ള യുവാക്കളുടെ ആകസ്മിക മരണം, വാഹനം ഓടിച്ച് പോവുമ്പോൾ ഡ്രൈവർമ്മാരുടെ മരണങ്ങൾ തുടങ്ങി നിരവധി കായിക,സിനിമ, മറ്റു യുവ പ്രൊഫഷണൽ മേഖലകളിലെ താരങ്ങളും യുവാക്കളുമാണ് സമീപ കാലത്ത് ജോലിസ്ഥലത്തോ, കളിക്കളത്തിലോ, വ്യായാമ വേളയിലോ, ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ഇതിൽ തെന്നെ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ റോഡപകടത്തിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൻ്റെ 10ഇരട്ടിയിലതികം പേരാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. 2022ൽ ശരാശരി നമ്മുടെ രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6ലക്ഷം പേരാണ് മരണപ്പെട്ടത് .എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 20ലക്ഷത്തിന് മുകളിലാണ് മരണ നിരക്ക്. കഴിഞ്ഞ വർഷങ്ങളിലെ യുവാക്കളുടെ മരണകാരണം തേടുമ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ തെന്നെയാണ് മുമ്പിൽ നിൽക്കുന്നത്. ഇത്തരം വാര്&#x200d;ത്തകള്&#x200d; വ്യാപകമായി കേട്ടുകൊണ്ടിരിക്കുമ്പോൾ നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്&#x200d; വ്യാപകമായിട്ടുണ്ട്. ഈ മരണങ്ങളെയെല്ലാം തമ്മില്&#x200d; ബന്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ഒട്ടു മിക്കവരും ചെറുപ്പക്കാരാണ് എന്നതാണ്, രണ്ടാമതായി ഈ മരണങ്ങളെയെല്ലാം ഹൃദയാഘാതം എന്ന ഒറ്റപ്പേരില്&#x200d; വിധിയെഴുതിയിരിക്കുന്നു എന്നതാണ്.</p>
<p><strong>യഥാര്&#x200d;ത്ഥത്തില്&#x200d; ഹൃദയാഘാതമാണോ ഈ മരണങ്ങള്&#x200d;ക്കുള്ള കാരണങ്ങള്&#x200d;?</strong></p>
<p>വളരെ ഊര്&#x200d;ജ്ജസ്വലനായ വ്യക്തിയായിരുന്നു, കൊളസ്ട്രോള്&#x200d; പോലെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നിട്ടും എങ്ങിനെ ഹാര്&#x200d;ട്ട് അറ്റാക്ക് സംഭവിച്ചു? ചെറുപ്പക്കാരിലുണ്ടാകുന്ന മരണങ്ങളില്&#x200d; പൊതുവെ എല്ലാവരിലുമുള്ള സംശയമാണിത്. കൊളസ്ട്രോള്&#x200d;, പ്രമേഹം, രക്തസമ്മര്&#x200d;ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്&#x200d; ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്&#x200d; തന്നെയാണ്. എന്നാല്&#x200d; ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനം പെട്ടെന്ന് നിലച്ച് പോകുന്നതിനുള്ള കാരണങ്ങള്&#x200d; ഇത് മാത്രമല്ല. ഈ കാര്യങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്&#x200d; ഏതൊക്കെ രീതികളിലാണ് ഹൃദയം നിശ്ചലമാകുന്നത് എന്ന് കൂടി മനസ്സിലാക്കണം</p>
<p>പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനം നിലച്ച് പോകുന്നതിന് പ്രധാനമായും ഹാര്&#x200d;ട്ട് അറ്റാക്കും കാര്&#x200d;ഡിയാക് അറസ്റ്റുമാണ് കാരണമാകുന്നത്. വ്യക്തമായ വേര്&#x200d;തിരിവുകളുള്ള രോഗാവസ്ഥകളാണ് ഇവ രണ്ടും. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്&#x200d; എന്ന നിലയിലുള്ള സമാനതകള്&#x200d;ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്&#x200d;കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് യുവാക്കള്&#x200d;ക്ക് പൊതുവെയും പ്രവാസലോകത്തുള്ളവര്&#x200d;ക്ക് പ്രത്യേകിച്ചും ഗുണകരമാകും.</p>
<p><strong>ഹാര്&#x200d;ട്ട് അറ്റാക്ക് (ഹൃദയാഘാതം)</strong></p>
<p>ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് ഹാര്&#x200d;ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിച്ച് നല്&#x200d;കുന്ന കൊറോണറി ആര്&#x200d;ട്ടറികളില്&#x200d; തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്&#x200d;. പ്രമേഹം, രക്തസമ്മര്&#x200d;ദ്ദം, കൊളസ്ട്രോള്&#x200d; പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.</p>
<p>ഹൃദയാഘാതം സംഭവിച്ചവര്&#x200d; എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്&#x200d;ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്&#x200d; മാത്രമേ ലക്ഷണങ്ങള്&#x200d; കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്&#x200d;ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്&#x200d;പ്പ് മുതലായ ലക്ഷണങ്ങള്&#x200d; തുടക്കത്തില്&#x200d; പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്&#x200d; അപൂര്&#x200d;വ്വമായി ചിലരില്&#x200d; ലക്ഷണങ്ങള്&#x200d; കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്&#x200d; രക്തക്കുഴലുകളില്&#x200d; പെട്ടെന്ന് പൂര്&#x200d;ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.</p>
<p><strong>കാര്&#x200d;ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)</strong></p>
<p>ഹാര്&#x200d;ട്ട് അറ്റാക്കും കാര്&#x200d;ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്&#x200d; ബോധവാന്മാരല്ല. ഹാര്&#x200d;ട്ട് അറ്റാക്കില്&#x200d; ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്&#x200d; കാര്&#x200d;ഡിയാക് അറസ്റ്റില്&#x200d; ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്&#x200d;ട്ട് അറ്റാക്കിനേക്കാള്&#x200d; ഗുരുതരമായ രോഗമാണ് കാര്&#x200d;ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്&#x200d;ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്&#x200d;ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്&#x200d;, ജനിതകപരമായ തകരാറുകള്&#x200d; മുതലായവയാണ് കാര്&#x200d;ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്&#x200d; സര്&#x200d;ക്യൂട്ടാണ്. മേല്&#x200d;പറഞ്ഞ കാരണങ്ങള്&#x200d; മൂലം ഈ സര്&#x200d;ക്യൂട്ട് നിലയ്ക്കുകയോ ഇതില്&#x200d; വ്യതിയാനങ്ങള്&#x200d; സംഭവിക്കുകയോ ചെയ്താല്&#x200d; ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും.കായിക മത്സരങ്ങള്&#x200d;ക്കിടയില്&#x200d; പെട്ടെന്ന് ഗ്രൗണ്ടില്&#x200d; കുഴഞ്ഞ് വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്&#x200d;ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്&#x200d;ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്&#x200d; പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനം താളം തെറ്റി കാര്&#x200d;ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്&#x200d; ഹൃദയത്തിന് തകരാറുകള്&#x200d; ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.</p>
<p><strong>കാര്&#x200d;ഡിയാക് അറസ്റ്റ് ആര്&#x200d;ക്കൊക്കെ സംഭവിക്കാം</strong></p>
<p>നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്&#x200d;ക്ക് കാര്&#x200d;ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, രക്താതിസമ്മര്&#x200d;ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്&#x200d;, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്&#x200d;, അമിത ഭാരമുള്ളവര്&#x200d;, പ്രമേഹമുള്ളവര്&#x200d;, ചില മരുന്നുകള്&#x200d; തുടര്&#x200d;ച്ചയായി കഴിക്കുന്നവര്&#x200d; മുതലായവര്&#x200d;ക്കും കാര്&#x200d;ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവര്&#x200d;ക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്&#x200d; ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. കൃത്യമായ പരിശോധനകള്&#x200d; നിര്&#x200d;ബന്ധമായും നടത്തിയിരിക്കണം.</p>
<p>നിര്&#x200d;ദ്ദിഷ്ട ഇടവേളകളില്&#x200d; ഡോക്ടറെ സന്ദര്&#x200d;ശിക്കുകയും ജീവിതശൈലികളില്&#x200d; അനിവാര്യമായ മാറ്റങ്ങള്&#x200d; വരുത്തുകയും, നിര്&#x200d;ദ്ദേശിക്കപ്പെടുന്ന മരുന്നുകള്&#x200d; കൃത്യമായി കഴിക്കുകയും ചെയ്യുക നിര്&#x200d;ബന്ധമാണ്. ചില സന്ദര്&#x200d;ഭങ്ങളില്&#x200d; ഭാവിയിലുണ്ടാകുവാനുള്ള ബുദ്ധിമുട്ടുകള്&#x200d; കുറയ്ക്കുവാനായി ചില പ്രൊസീജ്യറുകളോ ശസ്ത്രക്രിയകളോ ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദ്ദേശിച്ചേക്കാം. ഇവ നിര്&#x200d;ബന്ധമായും അനുസരിക്കുക.</p>
<p>പ്രവാസലോകത്തുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഹൃദയം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥകള്&#x200d; കൂടുതലായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകളും, അമിതമായ സമ്മര്&#x200d;ദ്ദവുമൊക്കെയായിരിക്കാം ഇതിന് കാരണം. ഇതില്&#x200d; പ്രമേഹം പോലുള്ള രോഗാവസ്ഥകള്&#x200d; നിയന്ത്രിച്ച് നിര്&#x200d;ത്താന്&#x200d; സാധിക്കുന്നവയാണ് എന്നാല്&#x200d; പൂര്&#x200d;ണ്ണമായും ഒഴിവാക്കുവാന്&#x200d; സാധിക്കുന്ന ഒരേ ഒരു കാര്യം പുകവലിയാണ്. ആത്മാര്&#x200d;ത്ഥമായ മനസ്സിരുത്തിയാല്&#x200d; വിജയകരമായി അതിജീവിക്കാന്&#x200d; സാധിക്കുന്ന പ്രലോഭനം കൂടിയാണ് പുകവലി. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിലേക്കുള്ള ആദ്യപടിയായി ഈ ദുശ്ശീലത്തെ പൂര്&#x200d;ണ്ണമായും ഒഴിവാക്കുക. അടുത്തതായി നാട്ടിലെത്തുമ്പോഴും, അല്ലെങ്കില്&#x200d; അവിടെ വിദേശത്ത് നിന്ന് തന്നെയോ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്&#x200d;ത്താനാവശ്യമായ വിശദമായ പരിശോധനകള്&#x200d; നിര്&#x200d;വ്വഹിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്&#x200d; നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണല്ലോ. ഓരോ പ്രവാസിയുടേയും ആരോഗ്യം അവനവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ല, നാട്ടില്&#x200d; കാത്തിരിക്കുന്ന കുടുംബത്തെയും അവരുടെ പ്രതീക്ഷകളെയും അവനവന്റെ സ്വപ്‌നങ്ങളെയും ഓരോ തവണയും ഓര്&#x200d;മ്മിക്കുക. ആരോഗ്യകരമായ ജീവിതം നിലനിര്&#x200d;ത്തുക.</p>
<p><strong>ഡോ. സല്&#x200d;മാന്&#x200d; സലാഹുദ്ദീന്&#x200d;</strong><br />
<strong>കണ്&#x200d;സല്&#x200d;ട്ടന്റ് &amp; ഇൻ്റെർവൻഷണൽ കാര്&#x200d;ഡിയോളജി വിഭാഗം മേധാവി </strong><br />
<strong>ആസ്റ്റര്&#x200d; മിംസ് കോഴിക്കോട്</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/today-is-world-heart-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയത്തിന് കൂട്ടിരിക്കാം കുട്ടിക്കാലം മുതല്&#x200d;</title>
		<link>https://www.chandrikadaily.com/world-heart-day-special-article-new.html</link>
					<comments>https://www.chandrikadaily.com/world-heart-day-special-article-new.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 28 Sep 2019 18:21:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article blog]]></category>
		<category><![CDATA[heart]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140407</guid>

					<description><![CDATA[ഡോ. ശ്രീതള്&#x200d; രാജന്&#x200d; നായര്&#x200d; ഹൃദ്രോഗങ്ങളില്&#x200d;നിന്ന് മോചനവും ഹൃദയാരോഗ്യ സംരക്ഷണവും കേന്ദ്രീകരിച്ചാണ് ലോക ഹൃദയദിനമെന്ന ആശയം പിറന്നത്. എല്ലാ വര്&#x200d;ഷവും പ്രത്യേക പ്രമേയം ആസ്പദമാക്കിയാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെയിടയില്&#x200d; ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നത്. ഹൃദ്രോഗം മൂലം 1.7 കോടി ജനങ്ങളാണ് എല്ലാ വര്&#x200d;ഷവും മരണമടയുന്നത്. ലോകത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്&#x200d;മൂലമാണ്. ഈ വര്&#x200d;ഷത്തെ ഹൃദയദിനത്തിന്റെ പ്രമേയം ഓരോ വ്യക്തിയും ഒരു &#8216;ഹാര്&#x200d;ട്ട് ഹീറോ&#8217; ആകണം എന്നതാണ്. അതായത് ഓരോരുത്തര്&#x200d;ക്കും ഓരോ വാഗ്ദാനം നല്&#x200d;കണം. ഓരോരുത്തരും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>ഡോ. ശ്രീതള്&#x200d; രാജന്&#x200d; നായര്&#x200d;</strong></p>



<p>ഹൃദ്രോഗങ്ങളില്&#x200d;നിന്ന് മോചനവും ഹൃദയാരോഗ്യ സംരക്ഷണവും കേന്ദ്രീകരിച്ചാണ് ലോക ഹൃദയദിനമെന്ന ആശയം പിറന്നത്. എല്ലാ വര്&#x200d;ഷവും പ്രത്യേക പ്രമേയം ആസ്പദമാക്കിയാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെയിടയില്&#x200d; ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നത്. ഹൃദ്രോഗം മൂലം 1.7 കോടി ജനങ്ങളാണ് എല്ലാ വര്&#x200d;ഷവും മരണമടയുന്നത്. ലോകത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്&#x200d;മൂലമാണ്. ഈ വര്&#x200d;ഷത്തെ ഹൃദയദിനത്തിന്റെ പ്രമേയം ഓരോ വ്യക്തിയും ഒരു &#8216;ഹാര്&#x200d;ട്ട് ഹീറോ&#8217; ആകണം എന്നതാണ്. അതായത് ഓരോരുത്തര്&#x200d;ക്കും ഓരോ വാഗ്ദാനം നല്&#x200d;കണം.</p>



<p>ഓരോരുത്തരും എന്നത് കുടുംബം, സമൂഹം, കുട്ടികള്&#x200d;, രോഗികള്&#x200d; എന്നാണുദ്ദേശിക്കുന്നത്. (കുടുംബത്തോട്- നല്ല ഭക്ഷണം, സമൂഹത്തോട്- ഹൃദയസംരക്ഷണത്തിന്‌വേണ്ടി പ്രവര്&#x200d;ത്തിക്കുക, കുട്ടികളോട്- വ്യായാമം ചെറുപ്പത്തിലേ തുടങ്ങുക, ഓഫീസില്&#x200d;- കോണിപ്പടി ഉപയോഗിക്കുക, രോഗികളോട്- നല്ല ശീലങ്ങള്&#x200d; ഉപദേശിക്കുകയും അത് പാലിക്കുകയും ചെയ്യുക). ഇതിലൂടെ ഹൃദയം കാത്തുസൂക്ഷിക്കാന്&#x200d; സാധിക്കും. ചിട്ടയായ ഭക്ഷണരീതി, ക്രമമായ വ്യായാമം, പുകവലി, ലഹരി വസ്തുക്കള്&#x200d; എന്നിവ ഉപേക്ഷിക്കുക, രക്തസമ്മര്&#x200d;ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്&#x200d; നിയന്ത്രിക്കുക ഈ നാലുകാര്യങ്ങള്&#x200d; ശ്രദ്ധിച്ചാല്&#x200d; ഹൃദ്രോഗത്തെ ഒരുപരിധിവരെ നിയന്ത്രണത്തില്&#x200d; കൊണ്ടുവരാന്&#x200d; സാധിക്കും. ചെറുപ്പകാലത്തിലുള്ള നല്ല ശീലങ്ങള്&#x200d; ജീവിതകാലം മുഴുവന്&#x200d; മുന്നോട്ട് കൊണ്ട്‌പോകാന്&#x200d; സാധിക്കും. ലോകത്തില്&#x200d; പ്രത്യേകിച്ചും അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിലും കേരളത്തിലും കുട്ടികളിലെ പൊണ്ണത്തടി സാമൂഹിക പ്രശ്‌നം തന്നെയാണ്. പല കാരണങ്ങള്&#x200d;കൊണ്ട് ഇത് സംഭവിക്കാം. </p>



<p>മുലപ്പാല്&#x200d; കിട്ടാതെ വരികയും പാല്&#x200d;പ്പൊടി അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്&#x200d; പൊണ്ണത്തടി വരാം. മുലപ്പാലിന്റെ കുറവ് പല കാരണങ്ങള്&#x200d;കൊണ്ട് വരാം. അമ്മമാര്&#x200d; ജോലി ചെയ്യുന്നവരാകുമ്പോള്&#x200d; തിരിച്ചു ജോലിയില്&#x200d; പ്രവേശിക്കാനുള്ള തിടുക്കത്തില്&#x200d; മുലയൂട്ടലിനെക്കുറിച്ച് മറന്നുപോകുന്നു. ലഹരി ഉപയോഗിക്കുന്ന അമ്മമാരില്&#x200d; മുലപ്പാലില്&#x200d; കുറവ് വരാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണം, കോളയുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം കുട്ടികളില്&#x200d; അമിതവണ്ണത്തിന് കാരണമാകുന്നു. ഇത്മൂലം ഭാവിയില്&#x200d; പ്രമേഹം, രക്തസമ്മര്&#x200d;ദ്ദം, ഹൃദയാഘാതം, അമിതമായ കൊളസ്‌ട്രോള്&#x200d; എന്നിങ്ങനെ പല സ്ഥിതിവിശേഷങ്ങളുണ്ടാവാം. അതിനാല്&#x200d; കുട്ടികളില്&#x200d; ആരോഗ്യപരമായ ഭക്ഷണക്രമവും വ്യായാമശീലവും ചെറുപ്പത്തിലെ വളര്&#x200d;ത്തണം.</p>



<p>അതുമൂലം ആരോഗ്യമുള്ള ഭാവിതലമുറയെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും. ടി.വി, മൊബൈല്&#x200d; ഫോണ്&#x200d;, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കൂട്ടുകുടുംബത്തില്&#x200d;നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഒരുപരിധിവരെ കുട്ടികളില്&#x200d; വ്യായാമക്കുറവിനും പൊണ്ണത്തടിക്കും കാരണമായിട്ടുണ്ട്. കുട്ടികളെ സൈക്ലിങ്, പുറത്തുള്ള കളികള്&#x200d; എന്നിവ പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ കുട്ടികളെ ടി.വി, മൊബൈല്&#x200d; എന്നിവ ഉപയോഗിക്കുന്നതില്&#x200d;നിന്നും വഴിതിരിച്ചുവിടാന്&#x200d; സാധിക്കും. &#8216;വാട്‌സാപ്പ് വിപ്ലവം&#8217; ഒരുപരിധിവരെ മനുഷ്യന്റെ ആരോഗ്യപരമായ ജീവിതശൈലിയെ ബാധിച്ചിട്ടുണ്ട്. കുട്ടികള്&#x200d; വളര്&#x200d;ന്ന് വരുമ്പോള്&#x200d; മുതിര്&#x200d;ന്നവരുടെ പാത തന്നെയാണ് പിന്തുടരുക. അതിനാല്&#x200d; ഇതേ കാര്യങ്ങള്&#x200d; വലുതാകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. </p>



<p>ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവും വീട്ടിലും ജോലിസ്ഥലത്തും പാലിക്കേണ്ടതാണ്. ജോലിക്കു പോയാല്&#x200d; ജോലി സ്ഥലങ്ങളിലെ ലിഫ്റ്റിന്റെ ഉപയോഗം പരമാവധി കുറച്ച്് കോണിപ്പടി ഉപയോഗിക്കുക. കാന്റീനിലെയും ഹോട്ടലിലെയും ഭക്ഷണം കുറച്ച് വീട്ടിലെ ഭക്ഷണം കഴിക്കാന്&#x200d; ശ്രമിക്കുക. എണ്ണയില്&#x200d; വറുത്ത ആഹാരങ്ങള്&#x200d; ഉപേക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതല്&#x200d; കഴിക്കുക. റെഡ് മീറ്റ് (ആട്ടിറച്ചി, പോത്തിറച്ചി) എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മിതമായ വ്യായാമം ആവശ്യമാണ്. വ്യായാമം പ്രായമനുസരിച്ചാണ് ചെയ്യേണ്ടത്. നാല്&#x200d;പത് വയസ്സുകാരനെപ്പോലെ അറുപത് വയസ്സില്&#x200d; വ്യായാമം ചെയ്താല്&#x200d; ശരിയാവില്ല. പ്രായമനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയില്&#x200d; മാറ്റം വരുത്തേണ്ടതട്ടുണ്ട്. ആഴ്ചയില്&#x200d; 150 മിനിട്ട് മിതമായ വ്യായാമത്തില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d;ക്ക്  ആയുര്&#x200d;ദൈര്&#x200d;ഘ്യത്തില്&#x200d; കാര്യമായ വര്&#x200d;ധനവ് കാണാന്&#x200d; സാധിക്കുമെന്ന് പഠനങ്ങള്&#x200d; പറയുന്നു. </p>



<p>പ്രമേഹം, രക്തസമ്മര്&#x200d;ദ്ദം, അമിതമായ കൊളസ്‌ട്രോള്&#x200d; എന്നിങ്ങനെയുള്ള അവസ്ഥകളില്&#x200d; കൃത്യമായി ചികിത്സ തേടണം. മരുന്ന്  സമയത്തിനും എല്ലാ ദിവസവും കഴിക്കണമെന്ന് മാത്രമല്ല അത് ശരീരത്തില്&#x200d; ശരിയായ രീതിയില്&#x200d; ബാധിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും വേണം. പ്രമേഹത്തിന്റെയും രക്തസമ്മര്&#x200d;ദ്ദത്തിന്റെയും മരുന്ന് തുടര്&#x200d;ന്ന് കഴിച്ചാല്&#x200d; കിഡ്‌നി കേടായിപ്പോകുമെന്ന ധാരണ മിഥ്യയാണെന്ന് മാത്രമല്ല കൃത്യമായി മരുന്ന് കഴിച്ചില്ലെങ്കില്&#x200d; അത് സംഭവിക്കാനുള്ള സാധ്യത അതിനേക്കാള്&#x200d; ഏറെയുമാണ്. നമ്മുടെ ഹൃദയത്തെ കാത്തുരക്ഷിക്കുന്നത്‌പോലെ മറ്റുള്ളവരുടെ ഹൃദയത്തെയും രക്ഷിക്കാന്&#x200d; നാം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്താല്&#x200d; എല്ലാവര്&#x200d;ക്കും ആരോഗ്യമുള്ള ഭാവി തലമുറ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും. രാഷ്ട്രത്തിന്റെ ഭാവിയും പുരോഗതിയും അതുമൂലം സുരക്ഷിതമാവുകയും ചെയ്യും. <br>
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്&#x200d; കാര്&#x200d;ഡിയോളജി ഹാര്&#x200d;ട്ട് ആന്റ് വാസ്‌കുലാര്&#x200d; കെയര്&#x200d; ഡിപ്പാര്&#x200d;ട്ട്്‌മെന്റ്് കണ്&#x200d;സള്&#x200d;ട്ടന്റാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-heart-day-special-article-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
