<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>helmet &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/helmet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 Aug 2024 10:31:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>helmet &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹെല്&#x200d;മറ്റ് ഗുണനിലവാരമുളളത് തന്നെ വേണം, അല്ലാത്തത്‌ ഉണ്ടാക്കിയാലും വിറ്റാലും നടപടി</title>
		<link>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html</link>
					<comments>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 10:31:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[action]]></category>
		<category><![CDATA[good quality]]></category>
		<category><![CDATA[helmet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307867</guid>

					<description><![CDATA[ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്&#x200d;മെറ്റുകള്&#x200d; നിര്&#x200d;മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്സ് (ബി.ഐ.എസ്.) സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്&#x200d;ക്കുന്നതും തടയും.ഇവ നിര്&#x200d;മിക്കുന്ന സ്ഥാപനങ്ങള്&#x200d; കണ്ടെത്തി മുദ്രവെക്കും.]]></description>
										<content:encoded><![CDATA[<p>നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d;ക്കെതിരേ കര്&#x200d;ശന നടപടിയെടുക്കാന്&#x200d; കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; ഉണ്ടാക്കുകയും വില്&#x200d;ക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്&#x200d;ക്കയച്ച കത്തില്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. ജില്ലാ കളക്ടര്&#x200d;മാര്&#x200d; കര്&#x200d;ശന നടപടിയെടുക്കണമെന്നാണ് കത്തില്&#x200d; പറയുന്നത്.</p>
<p>ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്&#x200d;മെറ്റുകള്&#x200d; നിര്&#x200d;മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്സ് (ബി.ഐ.എസ്.) സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്&#x200d;ക്കുന്നതും തടയും.ഇവ നിര്&#x200d;മിക്കുന്ന സ്ഥാപനങ്ങള്&#x200d; കണ്ടെത്തി മുദ്രവെക്കും.</p>
<p>നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്&#x200d;ദേശം. ഇരുചക്ര വാഹനങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന അപകടങ്ങളില്&#x200d; മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; മൂലമാണെന്ന റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.</p>
<p>എ.ഐ. ക്യാമറകള്&#x200d; വരികയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയില്&#x200d;നിന്ന് രക്ഷപ്പെടാന്&#x200d; ഹെല്&#x200d;മെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. പാതയോരത്തുനിന്നും കടകളില്&#x200d;നിന്നും നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; വാങ്ങിവെച്ച് പോകുന്നവരാണ് ഏറെയും.</p>
<p>ഹെല്&#x200d;മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്. മോട്ടോര്&#x200d;വാഹന വകുപ്പ്, ട്രാഫിക് പോലീസ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് ഹെല്&#x200d;മെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിര്&#x200d;ദേശം ജില്ലാഭരണകൂടം നല്&#x200d;കിക്കഴിഞ്ഞു.</p>
<p>ബി.ഐ.എസ്., ഐ.എസ്.ഐ. നിലവാരമുണ്ടെന്ന മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സര്&#x200d;ട്ടിഫിക്കേഷന്&#x200d; ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെല്&#x200d;മെറ്റ് നിര്&#x200d;മാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നല്&#x200d;കുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. തല മുഴുവന്&#x200d; മൂടുന്നവയാണ് കൂടുതല്&#x200d; സുരക്ഷ നല്&#x200d;കുക. 1,200 മുതല്&#x200d; 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുണനിലവാരമുള്ള കമ്പനികളുടെ ഹെൽമറ്റ് ഉപയോഗിച്ചില്ലങ്കിൽ ഇനി പിഴ</title>
		<link>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html</link>
					<comments>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Aug 2024 08:53:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306122</guid>

					<description><![CDATA[റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്&#x200d;റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ [&#8230;]]]></description>
										<content:encoded><![CDATA[<p>റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്&#x200d;റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്&#x200d;ട്ടുകൾ.</p>
<p>ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ വർധനവിനൊപ്പം, നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നു. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ തന്നെ നിയമം നിലവിലുണ്ടെന്നും ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെൽമറ്റുകൾ നിർമ്മിച്ച് വിൽക്കുന്നതെന്നും അധികൃതർ പറയുന്നു.</p>
<p>ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ വിൽപന തടയാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും റിപ്പോര്&#x200d;ട്ടുകൾ പറയുന്നു. ഐഎസ്ഐ രജിസ്‌ട്രേഷൻ ഇല്ലാതെ ഹെൽമറ്റ് വിൽപന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മന്ത്രാലയം ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ഇല്ലാതെ വിൽക്കുന്ന ഹെൽമെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക; പൊലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി</title>
		<link>https://www.chandrikadaily.com/beware-of-riders-without-helmets-polices-smart-rider-challenge-has-started.html</link>
					<comments>https://www.chandrikadaily.com/beware-of-riders-without-helmets-polices-smart-rider-challenge-has-started.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jan 2024 08:27:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[riders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288097</guid>

					<description><![CDATA[ഹെൽമെറ്റ് ധരിച്ച് സ്‌മാർട്ടായി യാത്ര ചെയ്യുന്ന ജില്ലയിലെ മൂന്നുപേരെ തിരഞ്ഞെടുത്ത് പൊലീസ് സമ്മാനം നൽകും.]]></description>
										<content:encoded><![CDATA[<p>ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക. പൊലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ പിടിയിലായത് 1397 പേർ. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് സ്‌മാർട്ട് ഡ്രൈവ് ചലഞ്ച് തുടങ്ങിയത്. ഹെൽമെറ്റ് ധരിച്ച് സ്‌മാർട്ടായി യാത്ര ചെയ്യുന്ന ജില്ലയിലെ മൂന്നുപേരെ തിരഞ്ഞെടുത്ത് പൊലീസ് സമ്മാനം നൽകും.</p>
<p>അല്ലാത്തവർക്ക് പിഴയടയ്ക്കാനുള്ള പൊലീസിന്റെ നിർദേശം വീട്ടിലെത്തും. ഈ മാസം 17 വരെയാണ് പരിശോധനയുടെ ആദ്യഘട്ടം. പൊതു ജനങ്ങൾ ഹെൽമെറ്റ് ധരിക്കാത്തവരുടെ ഫോട്ടോ എടുത്ത് പോലീസിനയച്ചാൽ പിഴ ലഭിക്കുന്ന പരിഷ്‌കാരവും ഉടൻ നിലവിൽവരും.</p>
<p>മൂന്നു പേരെ കയറ്റി ബൈക്കോടിക്കുന്നവർക്കെതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും കർശന നടപടി തുടങ്ങി. മൂന്നുപേരെ കയറ്റി ബൈക്കോടിച്ചതിന് ഒറ്റ ദിവസം 67 പേർക്കെതിരേ ജില്ലയിൽ പൊലീസ് നടപടിയെടുത്തു. ജില്ലയിൽ വാഹനാപകടം വർധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് നടപടി ശക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beware-of-riders-without-helmets-polices-smart-rider-challenge-has-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;മെറ്റും ലൈസെന്&#x200d;സും ഇല്ലാതെ ബൈക്ക് റൈഡ്&#8217;; നടന്&#x200d; ധനുഷിന്റെ മകന് പിഴ ഈടാക്കി</title>
		<link>https://www.chandrikadaily.com/bike-ride-without-helmet-and-license-actor-dhanushs-son-was-fined.html</link>
					<comments>https://www.chandrikadaily.com/bike-ride-without-helmet-and-license-actor-dhanushs-son-was-fined.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Nov 2023 06:35:23 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Dhanush]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[License]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283385</guid>

					<description><![CDATA[ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഹെല്&#x200d;മെറ്റും ലൈസെന്&#x200d;സും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടന്&#x200d; ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടില്&#x200d; നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകന്&#x200d;.</p>
<p>ഹെല്&#x200d;മെറ്റ് ഇല്ലാതെയും ലൈസെന്&#x200d;സ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങള്&#x200d; പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകന് പൊലീസ് പിഴ ഈടാക്കിയത്.</p>
<p>ധനുഷും രജനികാന്തിന്റെ മകള്&#x200d; ഐശ്വര്യയും വേര്&#x200d;പിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടില്&#x200d; നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോര്&#x200d; സൈക്കിള്&#x200d; ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങള്&#x200d; പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bike-ride-without-helmet-and-license-actor-dhanushs-son-was-fined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അച്ചു ഉമ്മനെതിരായ സൈബര്&#x200d; ആക്രമണം: നന്ദകുമാര്&#x200d; ചോദ്യം ചെയ്യലിനെത്തിയത് ഹെല്&#x200d;മറ്റ് ധരിച്ച്</title>
		<link>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-achu-oommen-nandakumar-came-for-questioning-wearing-a-helmet.html</link>
					<comments>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-achu-oommen-nandakumar-came-for-questioning-wearing-a-helmet.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Sep 2023 12:26:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[achu oommen]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[nandakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273228</guid>

					<description><![CDATA[4 മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഉമ്മന്&#x200d; ചാണ്ടിയുടെ മകള്&#x200d; അച്ചു ഉമ്മനെതിരായ സൈബര്&#x200d; ആക്രമണ പരാതിയില്&#x200d; കെ. നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. 4 മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.</p>
<p>തലയും മുഖവും മുഴുവനായി മറക്കുന്ന ഹെല്&#x200d;മെറ്റ് ധരിച്ചാണ് നന്ദകുമാര്&#x200d; സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ ഫോണ്&#x200d; കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ആവശ്യമെങ്കില്&#x200d; വീണ്ടും വിളിച്ചുവരുത്തുമെന്നും എപ്പോള്&#x200d; വിളിച്ചാലും ഹാജരാകണമെന്നും പൊലീസ് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. അച്ചു ഉമ്മന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.</p>
<p>ഐ.എച്ച്.ആര്&#x200d;.ഡി ഉദ്യോഗസ്ഥനായ നന്ദകുമാര്&#x200d; ഇടത് സംഘടനാ പ്രവര്&#x200d;ത്തകനും സെക്രട്ടേറിയറ്റിലെ മുന്&#x200d; അഡീഷനല്&#x200d; സെക്രട്ടറിയുമാണ്. സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; താല്&#x200d;കാലിക നിയമനമാണെങ്കിലും സര്&#x200d;വീസ് ചട്ടങ്ങള്&#x200d; നന്ദകുമാറിനും ബാധകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-achu-oommen-nandakumar-came-for-questioning-wearing-a-helmet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;മറ്റിനുള്ളില്&#x200d; പാമ്പ്; യാത്രയ്ക്കിടെ യുവാവിന് കടിയേറ്റു; മെഡിക്കല്&#x200d; കോളേജില്&#x200d;</title>
		<link>https://www.chandrikadaily.com/snake-inside-the-helmet-the-young-man-was-bitten-during-the-journey-in-medical-college.html</link>
					<comments>https://www.chandrikadaily.com/snake-inside-the-helmet-the-young-man-was-bitten-during-the-journey-in-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Aug 2023 05:35:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bitten]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[snake]]></category>
		<category><![CDATA[young man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271018</guid>

					<description><![CDATA[5 കിലോമീറ്റര്&#x200d; ദൂരം സഞ്ചരിച്ചപ്പോള്&#x200d; തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് ഹെല്&#x200d;മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>കൊയിലാണ്ടി: ബൈക്കില്&#x200d; സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്&#x200d;മെറ്റില്&#x200d; ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. 5 കിലോമീറ്റര്&#x200d; ദൂരം സഞ്ചരിച്ചപ്പോള്&#x200d; തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് ഹെല്&#x200d;മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്&#x200d; പറയുന്നു.</p>
<p>ഹെല്&#x200d;മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്&#x200d; പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്&#x200d; തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്&#x200d;മയുള്ളു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>വിദഗ്ധ ചികിത്സ ആവശ്യമായതിനാല്&#x200d; കൊയിലാണ്ട് താലുക്ക് ആശുപത്രയില്&#x200d; നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സ തേടിയത്.</p>
<p>പാമ്പുകള്&#x200d; പലപ്പോഴും അവരുടെ ഇടങ്ങളില്&#x200d;നിന്ന് ചുടുള്ളതും വരണ്ടതുമായ സ്ഥലങ്ങള്&#x200d; തേടുന്നു. തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഹെല്&#x200d;മെറ്റുകള്&#x200d; പലപ്പോഴും അവയ്ക്ക് സുരക്ഷിതമായി വിശ്രമിക്കാനുളള ഇടമാകുന്നുവെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്&#x200d; സുനിഷ മേനോന്&#x200d; പറഞ്ഞു. പാമ്പുകടിയേറ്റവര്&#x200d; ഉടന്&#x200d; തന്നെ ചികിത്സ തേടണം. നമ്മുടെ രാജ്യം വൈവിധ്യമാര്&#x200d;ന്ന പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. അതില്&#x200d; വിഷമുള്ളതും അല്ലാത്തതുമായി പാമ്പുകളെ വേര്&#x200d;തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടാണ് പാമ്പുകളെ ഏറെ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്ന് ഡോക്ടര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snake-inside-the-helmet-the-young-man-was-bitten-during-the-journey-in-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാധകനൊപ്പം ഹെല്&#x200d;മെറ്റ് ധരിക്കാതെ ബൈക്ക് യാത്ര; അമിതാഭ് ബച്ചനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/riding-a-bike-without-wearing-a-helmet-with-a-fan-a-case-has-been-registered-against-amitabh-bachchan.html</link>
					<comments>https://www.chandrikadaily.com/riding-a-bike-without-wearing-a-helmet-with-a-fan-a-case-has-been-registered-against-amitabh-bachchan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 May 2023 06:59:17 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[actor amithab bachan]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[helmet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254130</guid>

					<description><![CDATA[മുംബൈയിലെ ഗതാഗതക്കുരുക്കില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ആരാധകന്റെ ബൈക്കില്&#x200d; കയറി ഷൂട്ടിങ് ലോക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്&#x200d; ഇത് സംബന്ധിച്ചിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന് പോലും അറിയാത്ത ആരാധകന്&#x200d; നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. നെറ്റിസണ്&#x200d;സ് ഇതിനെ എതിര്&#x200d;ക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ഞങ്ങള്&#x200d; ഇത് ട്രാഫിക് ഡിപ്പാര്&#x200d;ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്, എന്നായിരുന്നു ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്. അതേ സമയം ബോളിവുഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈയിലെ ഗതാഗതക്കുരുക്കില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ആരാധകന്റെ ബൈക്കില്&#x200d; കയറി ഷൂട്ടിങ് ലോക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്&#x200d; ഇത് സംബന്ധിച്ചിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന് പോലും അറിയാത്ത ആരാധകന്&#x200d; നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്.</p>
<p>നെറ്റിസണ്&#x200d;സ് ഇതിനെ എതിര്&#x200d;ക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ഞങ്ങള്&#x200d; ഇത് ട്രാഫിക് ഡിപ്പാര്&#x200d;ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്, എന്നായിരുന്നു ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്.</p>
<p>അതേ സമയം ബോളിവുഡ് താരം അനുഷ്‌ക ശര്&#x200d;മ്മയും സമാനമായ നടപടി നേരിടുകയാണ്. ഹെല്&#x200d;മിറ്റില്ലാതെ താരം ഒരു യാത്രികനൊപ്പം ബൈക്കിന് പിന്നിലിരുന്നു പോകുന്ന ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരുന്നു. പിന്നാലെ അനുഷ്‌കയ്‌ക്കെതിരെയും മുംബൈ പൊലീസ് രംഗത്തുണ്ട്. ഇത്തരത്തില്&#x200d; ഇരുതാരങ്ങളും ട്രാഫിക്ക് ലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/AnushkaSharma?src=hash&amp;ref_src=twsrc%5Etfw">#AnushkaSharma</a> ditches the car and takes a bike ride to travel in the city! <a href="https://t.co/jUwiCsyhbJ">pic.twitter.com/jUwiCsyhbJ</a></p>
<p>&mdash; Pinkvilla (@pinkvilla) <a href="https://twitter.com/pinkvilla/status/1658082142386270208?ref_src=twsrc%5Etfw">May 15, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riding-a-bike-without-wearing-a-helmet-with-a-fan-a-case-has-been-registered-against-amitabh-bachchan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;മെറ്റില്ലാതെ വണ്ടിയോടിച്ചതിന് കാര്&#x200d; ഡ്രൈവര്&#x200d;ക്ക് പിഴ; തെറ്റ് മനസിലായതോടെ ഒത്തുതീര്&#x200d;പ്പാക്കി</title>
		<link>https://www.chandrikadaily.com/fine-for-without-waering-helmet-in-car.html</link>
					<comments>https://www.chandrikadaily.com/fine-for-without-waering-helmet-in-car.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 May 2023 03:36:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[MVD KERALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251480</guid>

					<description><![CDATA[ഹെല്&#x200d;മെറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് കാര്&#x200d; െ്രെഡവറിന് പിഴയിട്ട് മോട്ടോര്&#x200d; വാഹന വകുപ്പ്. തിരൂര്&#x200d; സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയത്. തെറ്റ് മനസിലായതോടെ പിഴ അടയ്‌ക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്&#x200d; തന്നെ സംഭവം ഒത്തുതീര്&#x200d;പ്പാക്കി. KL 55 V 1610 എന്ന നമ്പറിലുള്ള വാഹനത്തില്&#x200d; ബാവപ്പടിയിലൂടെ ഹെല്&#x200d;മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണില്&#x200d; സന്ദേശമെത്തി. മുഹമ്മദ് സാലിക്കിന് ഈ നമ്പറിലുള്ളത് ഒരു ആള്&#x200d;ട്ടോ കാറാണ്. നിയമലംഘനം നടന്നെന്ന് പറയുന്ന ബാവപ്പടിയിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹെല്&#x200d;മെറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് കാര്&#x200d; െ്രെഡവറിന് പിഴയിട്ട് മോട്ടോര്&#x200d; വാഹന വകുപ്പ്. തിരൂര്&#x200d; സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയത്. തെറ്റ് മനസിലായതോടെ പിഴ അടയ്‌ക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്&#x200d; തന്നെ സംഭവം ഒത്തുതീര്&#x200d;പ്പാക്കി.</p>
<p>KL 55 V 1610 എന്ന നമ്പറിലുള്ള വാഹനത്തില്&#x200d; ബാവപ്പടിയിലൂടെ ഹെല്&#x200d;മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണില്&#x200d; സന്ദേശമെത്തി. മുഹമ്മദ് സാലിക്കിന് ഈ നമ്പറിലുള്ളത് ഒരു ആള്&#x200d;ട്ടോ കാറാണ്. നിയമലംഘനം നടന്നെന്ന് പറയുന്ന ബാവപ്പടിയിലൂടെ സാലി അന്നേദിവസം യാത്രചെയ്തിട്ടുമില്ല. തുടര്&#x200d;ന്നാണ് മോട്ടോര്&#x200d; വാഹന വകുപ്പിന് തെറ്റുപറ്റിയ കാര്യം തിരിച്ചറിഞ്ഞത്.</p>
<p>രണ്ട് യുവാക്കള്&#x200d; ബൈക്കില്&#x200d; ഹെല്&#x200d;മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ദൃശ്യം റോഡിലെ ക്യാമറയില്&#x200d; പതിഞ്ഞപ്പോള്&#x200d; വാഹന നമ്പര്&#x200d; തെറ്റിയതാകാം കാരണമെന്നാണ് നിഗമനം.</p>
<p>അതേസമയം, ഹെല്&#x200d;മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് പിക്കപ്പ് വാഹനത്തിന് മോട്ടോര്&#x200d; വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇന്ന് സംഭവത്തില്&#x200d; വിശദീകരണവുമായി എം വി ഡി രംഗത്തെത്തി. വണ്ടി നമ്പര്&#x200d; രേഖപ്പെടുത്തിയപ്പോള്&#x200d; വന്ന പിഴവാണെന്നും നോട്ടീസ് പിന്&#x200d;വലിച്ചുവെന്നും എം വി ഡി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fine-for-without-waering-helmet-in-car.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം</title>
		<link>https://www.chandrikadaily.com/helmetcompulsoryfor4yearsabove.html</link>
					<comments>https://www.chandrikadaily.com/helmetcompulsoryfor4yearsabove.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 16 Apr 2023 08:13:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[motor vehicle department]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248238</guid>

					<description><![CDATA[സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌ വ്യക്തമാക്കി ഇക്കാര്യം കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ കുറിപ്പിൽ അറിയിച്ചു.</p>
<p>സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. ഇത് അപകടം കൂട്ടുമെന്നതിനാലാണ് ഹെൽമറ്റ് നിർബന്ധമെന്നും അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/helmetcompulsoryfor4yearsabove.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും നിർബന്ധം; 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല</title>
		<link>https://www.chandrikadaily.com/while-driving-two-wheeler-with-kids-safety.html</link>
					<comments>https://www.chandrikadaily.com/while-driving-two-wheeler-with-kids-safety.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Apr 2023 13:53:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[traffic rule]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247385</guid>

					<description><![CDATA[ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ]]></description>
										<content:encoded><![CDATA[<p>ഇരുചക്ര വാഹനത്തിൽ 4വയസ് വരെ ഉള്ള കുട്ടികൾ ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും ധരിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല.</p>
<p>അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്‌കരിക്കപ്പെടുകയാണ്.</p>
<p>കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലായി. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം‌ അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും.</p>
<p><img src="https://s.w.org/images/core/emoji/13.1.0/72x72/2666.png" alt="♦" class="wp-smiley" style="height: 1em; max-height: 1em;" /> ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ</p>
<p>സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്തും. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും.</p>
<p>കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകും.</p>
<p>ദേശീയ പാതയും സംസ്ഥാന പാതയും ഉൾപ്പെടെ പ്രധാന റോഡുകളിൽ വേഗം സംബന്ധിച്ച ബോർഡുകൾ  മാറ്റുന്നതിനും ക്രമേണ പോസ്റ്റുകളിൽ തൂക്കിയിടാൻ കഴിയുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഈ ബോർഡുകളിൽ തെളിയുന്നതാണ് സംവിധാനം. നിലവിൽ ഓരോ ഭാഗത്തുമുള്ള അടയാളബോർഡുകൾ നശിപ്പിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്താൽ പിന്നീട് ഇവ മാറ്റി സ്ഥാപിക്കാൻ കാലതാമസമെടുക്കുന്നു.</p>
<p>ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തു വാഹനം എത്തുന്ന വേഗം കണക്കാക്കി അമിത വേഗത്തിന് പിഴയീടാക്കുന്ന സംവിധാനം എഐ ക്യാമറയിൽ ഉണ്ട്.</p>
<p>കേരളത്തിൽ റോഡപകടങ്ങളിൽ പെടുന്നവയിൽ 58% ഇരുചക്രവാഹനമാണെന്നതിനാൽ, നിർമിക്കുന്ന ആറുവരി ദേശീയ പാതയിൽ ഒരു വരി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി മാറ്റുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-driving-two-wheeler-with-kids-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
