<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>helth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/helth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Feb 2023 15:42:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>helth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒന്നാം തീയതി മുതല്&#x200d; പിജി ഡോക്ടര്&#x200d;മാരുടെ സേവനം ഗ്രാമീണ മേഖലയിലും; മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/erghfrom-the-first-day-the-service-of-pg-doctors-in-rural-areas-too.html</link>
					<comments>https://www.chandrikadaily.com/erghfrom-the-first-day-the-service-of-pg-doctors-in-rural-areas-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Feb 2023 15:42:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[helth]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[pg]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240163</guid>

					<description><![CDATA[പിജി വിദ്യാര്&#x200d;ഥികളുടെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് നിയമനം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മാര്&#x200d;ച്ച് മാസം ഒന്നു മുതല്&#x200d; പിജി ഡോക്ടര്&#x200d;മാരുടെ സേവനം ഗ്രാമീണ മേഖലയിലും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലയിലെ ഡോക്ടര്&#x200d;മാരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കല്&#x200d; കോളജുകളിലെ രണ്ടാം വര്&#x200d;ഷ പിജി ഡോക്ടര്&#x200d;മാരെ താലൂക്ക്, ജില്ല, ജനറല്&#x200d; ആശുപത്രികളിലേക്ക് നിയമിക്കും.</p>
<p>പിജി വിദ്യാര്&#x200d;ഥികളുടെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് നിയമനം. സേവനം ലഭ്യമാകുന്നതോടെ പൊതുജനങ്ങള്&#x200d;ക്ക് ഏറെ സഹായകരമാകുമെന്നാണ് കണക്ക് കൂട്ടല്&#x200d;. സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ 854, സ്വകാര്യ മെഡിക്കല്&#x200d; കോളജുകളിലെ 430, എറണാകുളം അമൃത ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടര്&#x200d;മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്.</p>
<p>മൂന്നു മാസം വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്&#x200d; കോളജുകളില്&#x200d; നിന്നുള്ള പിജി ഡോക്ടര്&#x200d;മാരെയായിരിക്കും നിയമിക്കുക. പിജി വിദ്യാര്&#x200d;ഥികള്&#x200d;ക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/erghfrom-the-first-day-the-service-of-pg-doctors-in-rural-areas-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;ത്ത് കാര്&#x200d;ഡ്: നടപടിക്രമങ്ങളുമായി ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/health-card-department-of-health-with-procedures.html</link>
					<comments>https://www.chandrikadaily.com/health-card-department-of-health-with-procedures.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 04 Feb 2023 13:15:23 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[card]]></category>
		<category><![CDATA[Department]]></category>
		<category><![CDATA[helth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236097</guid>

					<description><![CDATA[ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഹെല്&#x200d;ത്ത് കാര്&#x200d;ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്&#x200d; ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആക്ഷേപമുയര്&#x200d;ന്നിരുന്നു]]></description>
										<content:encoded><![CDATA[<p>ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്നതിന്റെ ഭാഗമായി ഹെല്&#x200d;ത്ത് കാര്&#x200d;ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d; സര്&#x200d;ക്കുലര്&#x200d; പുറത്തിറക്കി. ഡോക്ടര്&#x200d;മാര്&#x200d; നടപടി ക്രമങ്ങള്&#x200d; പാലിക്കുന്നുവെന്ന് ജില്ല മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d; ഉറപ്പ് വരുത്തണം. അപേക്ഷകനെ ഡോക്ടര്&#x200d; നേരിട്ട് പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്&#x200d; എന്നിവയുടെ പരിശോധന നടത്തണം. തുടങ്ങിയ നിര്&#x200d;ദേശങ്ങളാണ് സര്&#x200d;ക്കുലറിലുള്ളത്.</p>
<p>കൂടാതെ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്&#x200d; പരിശോധന, ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്&#x200d; കഫ പരിശോധന, മുതലായ വിലയിരുത്തി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കാവൂ. വിരശല്യത്തിനെതിരെയുള്ള വാക്‌സിന്&#x200d; നല്&#x200d;കണം. ടൈഫോയ്ഡിനെതിരെയുള്ള വാക്‌സിന്&#x200d; പൂര്&#x200d;ത്തീകരിക്കണമെന്നും സര്&#x200d;ക്കുലറില്&#x200d; പറയുന്നു.</p>
<p>ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഹെല്&#x200d;ത്ത് കാര്&#x200d;ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്&#x200d; ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആക്ഷേപമുയര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-card-department-of-health-with-procedures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കട്ടന്&#x200d; ചായ കുടിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം</title>
		<link>https://www.chandrikadaily.com/study-shows-that-drinking-black-tea-reduces-the-risk-of-death-from-heart-disease.html</link>
					<comments>https://www.chandrikadaily.com/study-shows-that-drinking-black-tea-reduces-the-risk-of-death-from-heart-disease.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 30 Oct 2022 06:58:55 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[helth]]></category>
		<category><![CDATA[tea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220203</guid>

					<description><![CDATA[ദിവസവും രണ്ട് കപ്പ് കട്ടന്&#x200d; ചായ കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തെ സഹായിക്കുമെന്നും പഠനം പറയുന്നു]]></description>
										<content:encoded><![CDATA[<p>കട്ടന്&#x200d; ചായ കുടിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കുമെന്ന് ഹാഫ് മില്യണ്&#x200d; ബ്രിട്ടീഷുകാരുടെ പഠനം. 40-69 പ്രായത്തിനിടയിലുള്ളവരില്&#x200d; നടത്തിയ നിരീക്ഷണത്തിലാണ്് പുതിയ പഠനം. ദിവസവും രണ്ട് കപ്പ് കട്ടന്&#x200d; ചായ കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തെ സഹായിക്കുമെന്നും പഠനം പറയുന്നു. ഇത്തരക്കാരില്&#x200d; ചായ കുടിക്കാത്തവരേക്കാള്&#x200d; ഹൃദയ സംബന്ധമായ രോഗം മുലമുണ്ടാകുന്ന മരണ സാധ്യത കുറവായിരിക്കും. ഒമ്പത് മുതല്&#x200d; 13 ശതമാനം സാധ്യതയാണ് കാണുന്നത്.</p>
<p>സമാനമായ പഠനത്തില്&#x200d; മുമ്പ് തുല്യ ഫലം ലഭ്യമായിരുന്നു. പതിനാല് വര്&#x200d;ഷത്തെ നിരീക്ഷണമാണ് പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനം. പരീക്ഷണത്തില്&#x200d; പങ്കെടുത്തവരുടെ ജീവിത ശൈലി, ആരോഗ്യ വിവരങ്ങള്&#x200d; എന്നിവ ഉള്&#x200d;കൊള്ളിച്ച രീതിയായിരുന്നു ഗവേഷകര്&#x200d; അവലംബിച്ചത്. ദിവസവും രണ്ട് കപ്പ് ചായ കുടിക്കുന്നവര്&#x200d;ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്&#x200d; മൂലം ഉണ്ടാകുന്ന മരണ സാധ്യത കുറവാണെന്ന കണ്ടെത്തി. എന്നാല്&#x200d; ഇത് മറ്റു രോഗങ്ങളെ ബാധിക്കുന്നില്ല. കൂടുതല്&#x200d; പഠനം ആവശ്യമാണെന്നും വിദഗ്ധര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/study-shows-that-drinking-black-tea-reduces-the-risk-of-death-from-heart-disease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d;പഠനം: കുട്ടികളിലെ മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗം വര്&#x200d;ധിക്കുന്നു</title>
		<link>https://www.chandrikadaily.com/news-mobile-phones-health-issues-children.html</link>
					<comments>https://www.chandrikadaily.com/news-mobile-phones-health-issues-children.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Jun 2021 08:54:18 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[helth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=191160</guid>

					<description><![CDATA[കോഴിക്കോട്: കോവിഡ് സാഹചര്യത്തില്&#x200d; പഠനം വീണ്ടും ഓണ്&#x200d;ലൈനിലേക്ക് മാറിയതോടെ സ്മാര്&#x200d;ട്ട് ഫോണ്&#x200d; അടിമത്വത്തില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;. കൂടുതല്&#x200d;സമയത്തെ മൊബൈല്&#x200d;ഫോണ്&#x200d; ഉപയോഗം കുട്ടികളില്&#x200d; സ്‌ക്രീന്&#x200d; അഡിക്ഷന്&#x200d; വര്&#x200d;ധിക്കാനിടയാക്കിയതായി പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധികുട്ടികളാണ് സമീപകാലത്ത് ചികിത്സതേടിയത്. മൊബൈല്&#x200d; ഫോണ്&#x200d; പഠനത്തിനായി നല്&#x200d;കുമ്പോള്&#x200d; പല രക്ഷിതാക്കള്&#x200d;ക്കും അതിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അവബോധമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ക്ലാസ് കഴിഞ്ഞും വിദ്യാര്&#x200d;ത്ഥികള്&#x200d; മൊബൈല്&#x200d;സ്‌ക്രീനില്&#x200d;തന്നെമണിക്കൂറോളം ചെലവിടുകയാണ്. പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരുമായി സഹവസിക്കാനോ അവസരം കിട്ടാത്തത് കൗമാരക്കാരില്&#x200d; മാനസിക പ്രശ്‌നങ്ങള്&#x200d;ക്കും കാരണമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോവിഡ് സാഹചര്യത്തില്&#x200d; പഠനം വീണ്ടും ഓണ്&#x200d;ലൈനിലേക്ക് മാറിയതോടെ സ്മാര്&#x200d;ട്ട് ഫോണ്&#x200d; അടിമത്വത്തില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;. കൂടുതല്&#x200d;സമയത്തെ മൊബൈല്&#x200d;ഫോണ്&#x200d; ഉപയോഗം കുട്ടികളില്&#x200d; സ്‌ക്രീന്&#x200d; അഡിക്ഷന്&#x200d; വര്&#x200d;ധിക്കാനിടയാക്കിയതായി പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധികുട്ടികളാണ് സമീപകാലത്ത് ചികിത്സതേടിയത്. മൊബൈല്&#x200d; ഫോണ്&#x200d; പഠനത്തിനായി നല്&#x200d;കുമ്പോള്&#x200d; പല രക്ഷിതാക്കള്&#x200d;ക്കും അതിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അവബോധമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ക്ലാസ് കഴിഞ്ഞും വിദ്യാര്&#x200d;ത്ഥികള്&#x200d; മൊബൈല്&#x200d;സ്‌ക്രീനില്&#x200d;തന്നെമണിക്കൂറോളം ചെലവിടുകയാണ്. പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരുമായി സഹവസിക്കാനോ അവസരം കിട്ടാത്തത് കൗമാരക്കാരില്&#x200d; മാനസിക പ്രശ്‌നങ്ങള്&#x200d;ക്കും കാരണമാക്കുന്നുണ്ട്.</p>
<p>കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി സ്‌കൂളുകള്&#x200d; അടച്ചിടുകയും അധ്യായനം ഓണ്&#x200d;ലാനാക്കുകയും ചെയ്തതോടെ എല്ലാ പ്രയാത്തിലുള്ള കുട്ടികള്&#x200d;ക്കും ഫോണ്&#x200d; ഉപയോഗിക്കുന്നതിനുള്ള അവസരമാണ് കൈവന്നത്. ഇത് പലപ്പോഴും ദുരുപയോഗത്തിലേക്ക് നീങ്ങുന്നു. ലോക്ഡൗണ്&#x200d;കാരണം വീടിനു പുറത്തിറങ്ങാന്&#x200d; കഴിയാത്ത കുട്ടികളിലധികവും മൊബൈല്&#x200d;ഫോണ്&#x200d;, ടാബ്, ലാപ്പ് എന്നിവയ്ക്ക് മുന്നിലാണ് ചെലവഴിക്കുന്നത്. ഇത് കുട്ടികളില്&#x200d; പല തരത്തിലുള്ള സ്വഭാവ മാറ്റങ്ങള്&#x200d;ക്കും ഇടാക്കുന്നുണ്ട്. അമിതമായ ദേഷ്യം, പഠനത്തില്&#x200d; പിന്നാക്കം പോകുക, ശ്രദ്ധക്കുറവ്, അനുസരണക്കേട്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്&#x200d;കുട്ടികളില്&#x200d; വര്&#x200d;ധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്&#x200d; വ്യക്തമാക്കുന്നു. കുടുംബത്തില്&#x200d; നിന്ന് ആവശ്യമായ പരിഗണന കിട്ടാത്തതും സാമൂഹിക മാധ്യമങ്ങളില്&#x200d; വരുന്ന ആത്മഹത്യാ വിഡിയോകളും വരെ കൗമാരക്കാരുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യവിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>പൊതുസമൂഹവുമായി ഇടപെടല്&#x200d;കുറയുന്നതും കുട്ടികളില്&#x200d; പലതരത്തിലുള്ള പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമാക്കും. ഓണ്&#x200d;ലൈന്&#x200d; പഠനത്തിലെ അശാസ്ത്രീയതയും കുട്ടികളിലെ താല്&#x200d;പര്യകുറവും ഇവരുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കളെ അലട്ടുന്നുണ്ട്. മുന്&#x200d;വര്&#x200d;ഷത്തേതിന് സമാനമായി ഇത്തണവും അധ്യായനവര്&#x200d;ഷം പൂര്&#x200d;ണമായി ഓണ്&#x200d;ലൈനിലാകാനാണ് സാധ്യത. ഈസാഹചര്യത്തില്&#x200d; മൊബൈല്&#x200d;ഫോണ്&#x200d; ഉപയോഗം പരിമിതപ്പെടുത്താന്&#x200d; മാതാപിതാക്കള്&#x200d; ശ്രദ്ധിക്കണമെന്ന് വിദഗ്ധര്&#x200d; അഭിപ്രായപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-mobile-phones-health-issues-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്തം കട്ടപിടിക്കുന്നത് കോവിഡ് മാരകമാക്കുന്നതായി വിദഗ്ധര്&#x200d;</title>
		<link>https://www.chandrikadaily.com/ciovid-india-helth-08-05-21.html</link>
					<comments>https://www.chandrikadaily.com/ciovid-india-helth-08-05-21.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 09 May 2021 08:56:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[helth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186664</guid>

					<description><![CDATA[ശ്വാസകോശ പ്രവര്&#x200d;ത്തനങ്ങള്&#x200d; ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്&#x200d; രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്‌രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്&#x200d; ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്&#x200d;. ആഗോളതലത്തില്&#x200d; കോവിഡ് രോഗികളില്&#x200d; 14-28 ശതമാനം പേരില്&#x200d; ഡീപ് വെയിന്&#x200d; ത്രോംബോസിസ് (ഡി.വി.ടിയും) 2-5 ശതമാനം പേരില്&#x200d; ആര്&#x200d;ട്ടേറിയല്&#x200d; ത്രോംബോസിസും കണ്ടുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ്-2 പ്രമേഹരോഗികളില്&#x200d; രക്തക്കുഴലുകളില്&#x200d; രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡല്&#x200d;ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്&#x200d;ഡിയോ-തൊറാസിക് വാസ്‌കുലര്&#x200d; കണ്&#x200d;സള്&#x200d;ട്ടന്റായ ഡോക്ടര്&#x200d; അമരീഷ് കുമാര്&#x200d; പറഞ്ഞു. ശരീരത്തില്&#x200d; ആഴത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്വാസകോശ പ്രവര്&#x200d;ത്തനങ്ങള്&#x200d; ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്&#x200d; രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്‌രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്&#x200d; ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്&#x200d;. ആഗോളതലത്തില്&#x200d; കോവിഡ് രോഗികളില്&#x200d; 14-28 ശതമാനം പേരില്&#x200d; ഡീപ് വെയിന്&#x200d; ത്രോംബോസിസ് (ഡി.വി.ടിയും) 2-5 ശതമാനം പേരില്&#x200d; ആര്&#x200d;ട്ടേറിയല്&#x200d; ത്രോംബോസിസും കണ്ടുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ്-2 പ്രമേഹരോഗികളില്&#x200d; രക്തക്കുഴലുകളില്&#x200d; രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡല്&#x200d;ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്&#x200d;ഡിയോ-തൊറാസിക് വാസ്‌കുലര്&#x200d; കണ്&#x200d;സള്&#x200d;ട്ടന്റായ ഡോക്ടര്&#x200d; അമരീഷ് കുമാര്&#x200d; പറഞ്ഞു. ശരീരത്തില്&#x200d; ആഴത്തില്&#x200d; സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. ഹൃദയത്തില്&#x200d; നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്&#x200d; രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആര്&#x200d;ട്ടേറിയല്&#x200d; ത്രോംബോസിസ്. കോവിഡും രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മില്&#x200d; ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ കൊല്ലം നവംബറില്&#x200d; ലാന്&#x200d;സെറ്റ് ജേണലില്&#x200d; പ്രസിദ്ധീകരിച്ച ലേഖനത്തില്&#x200d; ചൂണ്ടിക്കാണിച്ചിരുന്നു. ത്രോംബോ എംബോളിസം അഥവാ രക്തക്കട്ടകള്&#x200d; രൂപംകൊള്ളുന്നതു മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാകുന്നതായി ലേഖനത്തില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്&#x200d;ഡ്രോം മൂലമാണ് കോവിഡ് രോഗികള്&#x200d; ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ആദ്യനിഗമനങ്ങള്&#x200d;. തുടര്&#x200d;പഠനങ്ങളിലാണ് രോഗികളില്&#x200d; രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.<br />
രക്തക്കുഴലുകള്&#x200d; ശരീരത്തിലാകമാനമുള്ളതിനാല്&#x200d; ഏതു ഭാഗത്ത് വേണമെങ്കിലും രക്തക്കട്ടകള്&#x200d; രൂപീകൃതമാകാം. ആശുപത്രികളില്&#x200d; പ്രവേശിപ്പിക്കപ്പെട്ട 20 മുതല്&#x200d; 30 ശതമാനം വരെ രോഗികളില്&#x200d; ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. അപൂര്&#x200d;വമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രല്&#x200d; വെനസ് ത്രോംബോസിസ് (സി.വി.ടി). മസ്തിഷ്‌കത്തിലെ രക്തക്കുഴലില്&#x200d; രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കോവിഡ് രോഗികളില്&#x200d; കാണപ്പെടുന്നു. ഇത് കണ്ടുവരുന്ന മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്.</p>
<p>അഞ്ച് ലക്ഷം കോവിഡ് രോഗികളില്&#x200d; നടത്തിയ പഠനത്തിലാണ് ദശലക്ഷത്തില്&#x200d; 39 പേര്&#x200d;ക്ക് സിവിടി ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. രക്തം നേര്&#x200d;പ്പിക്കാനുള്ള മരുന്ന് നല്&#x200d;കുന്നത് നില മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വാസ്‌കുലര്&#x200d; ആന്&#x200d;ഡ് എന്&#x200d;ഡോവാസ്‌കുലര്&#x200d; സര്&#x200d;ജനായ ഡോക്ടര്&#x200d; അംബരീഷ് സാത്വിക് പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചറിയാനായാല്&#x200d; ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ രോഗിയെ രക്ഷിക്കാനാവും എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ക്കുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ള രോഗികളില്&#x200d; ഇത് കണ്ടെത്തുന്നത് പ്രയാസകരമാണെന്നും അതിനാലാണ് അത്തരം രോഗികളില്&#x200d; കോവിഡ് ഗുരുതരമാകുന്നതെന്നും ഡോക്ടര്&#x200d; അംബരീഷ് പറയുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ciovid-india-helth-08-05-21.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടത്തത്തിന്റെ ഗുണങ്ങള്&#x200d; എന്തെല്ലാം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/walk-everyday-health-tip.html</link>
					<comments>https://www.chandrikadaily.com/walk-everyday-health-tip.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 08 Jan 2021 05:47:50 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[helth]]></category>
		<category><![CDATA[Walking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175460</guid>

					<description><![CDATA[ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാവിലെയും വൈകുന്നേരങ്ങളിലുമായി പാര്&#x200d;ക്കിലും ബീച്ചിലും തെരക്കൊഴിഞ്ഞ നിരത്തുകളിലുമായി നിരവധിപേരാണ് പ്രായ വ്യാത്യാസമില്ലാതെ നടക്കാനിറങ്ങുന്നത്.. പുതിയകാലത്തെ ജീവിത ശൈലിരോഗങ്ങളില്&#x200d; നിന്ന് രക്ഷനേടാന്&#x200d; ദിവസേനെ അരമണിക്കൂറെങ്കിലും നടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്&#x200d; പറയുന്നത്. പുതുവര്&#x200d;ഷത്തില്&#x200d; ആരോഗ്യകാര്യങ്ങളില്&#x200d; ശ്രദ്ധകൊടുക്കാം&#8230; എന്തൊക്കെയാണ് നടത്തത്തിന്റെ ഗുണങ്ങള്&#x200d;. അറിയാം.. അതേകുറിച്ച്<br />
-നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണ്.<br />
-ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു.<br />
-ദിവസേനെയുള്ള നടത്തം മാനസിക സമ്മര്&#x200d;ദ്ദം കുറയ്ക്കുന്നു.<br />
-ദീര്&#x200d;ഘകാലാടിസ്ഥാനത്തില്&#x200d; ആരോഗ്യത്തിന് ഗുണകരമാകുന്നു</p>
<p>ഫോണില്&#x200d; കൃത്യമായ ഇടവേളകളില്&#x200d; അലാറം സെറ്റ് ചെയ്യുന്നതിലൂടെ നടത്തം കൃത്യമായി ക്രമീകരിക്കാം. ഭക്ഷണത്തിന് ശേഷം കുറച്ച് സമയം നടക്കുന്നതിനായി മാറ്റിവെക്കുന്നതും നല്ലതാണ്. സംഗീതം കേട്ടുകൊണ്ടോ ഔദ്യോഗിക ഫോണ്&#x200d; വിളിച്ചുകൊണ്ടോ നടക്കുന്നത് കൂടുതല്&#x200d; ചുവട് വെക്കുന്നതിന് ഇടയാക്കും. അറിയാതെതന്നെ കൂടുതല്&#x200d; സമയം വ്യായാമത്തിന് ലഭിക്കുകയും ചെയ്യും. തുടര്&#x200d;ച്ചയായി ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവരാണ് ഈ കാലത്ത് കൂടുതല്&#x200d; പ്രയാസം നേരിടുന്നത്. ഒരേ പൊസിഷനില്&#x200d; ദീര്&#x200d;ഘനേരം ജോലിചെയ്തുവരുന്നവരില്&#x200d; നിരവധി ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാകുന്നത്. ഇതൊഴിവാക്കാന്&#x200d; ഓരോ 30മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് മൂന്ന് മിനിറ്റുനേരം നിവര്&#x200d;ന്നുനില്&#x200d;ക്കണമെന്ന് ആരോഗ്യവിദഗ്ധര്&#x200d; പറയുന്നു. കൂടുതല്&#x200d; സമയം ഇരുന്ന് ജോലിചെയ്യുന്നവര്&#x200d; കൃത്യമായ ഇടവേളകളില്&#x200d; കുറച്ചുദൂരം നടക്കുന്നതും ആരോഗ്യരക്ഷയ്ക്ക് നല്ലതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walk-everyday-health-tip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പനി ബാധിതരില്‍ 30 ശതമാനം പേരെ  എച്ച്1 എന്‍1 പരിശോധനക്ക് വിധേയരാക്കുന്നു 450 പേരുടെ സാമ്പിളുകള്‍ പരിശോധനയില്‍ ചികിത്സയില്‍ കഴിയുന്നത് 19 പേര്‍</title>
		<link>https://www.chandrikadaily.com/30-percentages-fever-affected-being-tested.html</link>
					<comments>https://www.chandrikadaily.com/30-percentages-fever-affected-being-tested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Jun 2017 12:28:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[H1 N1]]></category>
		<category><![CDATA[helth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33635</guid>

					<description><![CDATA[&#160; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു. സംസ്ഥാനത്ത് പകര്‍പ്പനിക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്‍ അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും 450ഓളം പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധനയിലുള്ളത്. 2015ലും രോഗം പടര്‍ന്ന് പിടിച്ചിരുന്നുവെങ്കിലും അന്ന് 26 ശതമാനം സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴിത് 30 ശതമാനം സാമ്പിളുകളിലായി വര്‍ധിച്ചു. അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ എച്ച്1 എന്‍1 ബാധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജിതമാക്കിയിട്ടും കേരളത്തില്&#x200d; എച്ച്1 എന്&#x200d;1 പടരുന്നു.<br />
സംസ്ഥാനത്ത് പകര്&#x200d;പ്പനിക്ക് ചികിത്സ തേടുന്നവരില്&#x200d; 30 ശതമാനം പേരെ എച്ച്1 എന്&#x200d;1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്&#x200d; അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. വിവിധ ജില്ലകളില്&#x200d; നിന്നും 450ഓളം പേരുടെ സാമ്പിളുകളാണ് ഇപ്പോള്&#x200d; പരിശോധനയിലുള്ളത്. 2015ലും രോഗം പടര്&#x200d;ന്ന് പിടിച്ചിരുന്നുവെങ്കിലും അന്ന് 26 ശതമാനം സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴിത് 30 ശതമാനം സാമ്പിളുകളിലായി വര്&#x200d;ധിച്ചു.<br />
അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ എച്ച്1 എന്&#x200d;1 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. നിലവില്&#x200d; ചികിത്സയില്&#x200d; കഴിയുന്നവരുടെ എണ്ണം 19. എറണാകുളത്ത് എട്ടുപേര്&#x200d;ക്കും വയനാട്ടില്&#x200d; നാലുപേര്&#x200d;ക്കും എച്ച്1 എന്&#x200d;1 ബാധിച്ചിട്ടുണ്ട്. ആലപ്പുഴ- മൂന്ന്, കാസര്&#x200d;കോട്- രണ്ട്. പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്&#x200d;ക്കും എച്ച്1 എന്&#x200d;1 സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/30-percentages-fever-affected-being-tested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതഞ്ജലി  ഉപയോഗിക്കരുതെന്ന് സൈനികരോട് പ്രതിരോധവകുപ്പ്</title>
		<link>https://www.chandrikadaily.com/dont-use-psthsnjsli.html</link>
					<comments>https://www.chandrikadaily.com/dont-use-psthsnjsli.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Apr 2017 06:40:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[helth]]></category>
		<category><![CDATA[yoga]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27190</guid>

					<description><![CDATA[&#160; യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്‍വ്വേദ സംരഭമായ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് സൈനിക സ്‌റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പതഞ്ചലി ഉല്‍പന്നങ്ങളിലെ വിഷാംശം ചൂണ്ടികാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതടിസ്ഥാനത്തിലാണ് തീരുമാനം. കല്‍ക്കത്തയിലെ ഫുഡ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് പതഞ്ചലി ഉപോയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയത്. ഇതോടെ മുഴുവന്‍ സൈനിക കാന്റീനുകളില്‍ നിന്നും പതഞ്ചലിയുടെ അംല ജ്യൂസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെ പതഞ്ചലി നൂഡ്ല്‍സ്, പതഞ്ചലി പിസ്ത തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നിരോധിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്&#x200d;വ്വേദ സംരഭമായ പതഞ്ജലി<br />
ഉല്&#x200d;പന്നങ്ങള്&#x200d;ക്ക് സൈനിക സ്‌റ്റോറുകളില്&#x200d; വിലക്കേര്&#x200d;പ്പെടുത്താന്&#x200d; പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പതഞ്ചലി ഉല്&#x200d;പന്നങ്ങളിലെ വിഷാംശം ചൂണ്ടികാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്&#x200d; പുറത്തുവന്നതടിസ്ഥാനത്തിലാണ് തീരുമാനം.</p>
<p>കല്&#x200d;ക്കത്തയിലെ ഫുഡ് ലബോറട്ടറിയില്&#x200d; നടന്ന പരിശോധനയിലാണ് പതഞ്ചലി ഉപോയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയത്. ഇതോടെ മുഴുവന്&#x200d; സൈനിക കാന്റീനുകളില്&#x200d; നിന്നും പതഞ്ചലിയുടെ അംല ജ്യൂസ് പിന്&#x200d;വലിക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു.</p>
<p>നേരത്തെ പതഞ്ചലി നൂഡ്ല്&#x200d;സ്, പതഞ്ചലി പിസ്ത തുടങ്ങിയ ഉല്&#x200d;പന്നങ്ങള്&#x200d; ലൈസന്&#x200d;സ് ഇല്ലാത്തതിന്റെ പേരില്&#x200d; നിരോധിച്ചിരുന്നു. ജില്ലാ തലത്തില്&#x200d; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലും പതഞ്ചലി ഉല്&#x200d;പന്നങ്ങള്&#x200d; ഉപയോഗിക്കുന്നത് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-use-psthsnjsli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയം ശരീരത്തിനകത്തോ പുറത്തോ?  മദ്ധ്യപ്രദേശില്‍ പിറന്ന കുട്ടിയുടെ കാര്യം അതിവിചിത്രം!</title>
		<link>https://www.chandrikadaily.com/heart-of-newborn-child-outside.html</link>
					<comments>https://www.chandrikadaily.com/heart-of-newborn-child-outside.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Apr 2017 09:06:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[helth]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25529</guid>

					<description><![CDATA[മദ്ധ്യപ്രദേശിലെ ഖാഊര്‍ ഗ്രാമത്തില്‍ പിറന്ന കുട്ടിയുടെ ആരോഗ്യാവസ്ഥ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടിയുടെ ഹൃദയമിടിപ്പ് ശരീരത്തിനു പുറത്ത് നിന്ന്ണ് കേള്‍ക്കുന്നത്. പത്തുലക്ഷത്തില്‍ എട്ടു കുട്ടികള്‍ക്ക് മാത്രം സംഭവിച്ചേക്കാവുന്നു അത്യപൂര്‍വ്വമായ ആരോഗ്യ റിപ്പോര്‍ട്ടാണ് കുട്ടിയുടേതെന്ന് അരോഗ്യവിദഗ്ദര്‍ പറയുന്നു. ഈ കുട്ടിയെ കൂടുതല്‍ ചികിത്സകള്‍ക്കായി ഡെല്‍ഹിയിലെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് കുട്ടി ഖജുറാഓ ആരോഗ്യകേന്ദ്രത്തിലായിരുന്നു കുട്ടി ജനിച്ചത്.]]></description>
										<content:encoded><![CDATA[<p>മദ്ധ്യപ്രദേശിലെ ഖാഊര്&#x200d; ഗ്രാമത്തില്&#x200d; പിറന്ന കുട്ടിയുടെ ആരോഗ്യാവസ്ഥ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടിയുടെ ഹൃദയമിടിപ്പ് ശരീരത്തിനു പുറത്ത് നിന്ന്ണ് കേള്&#x200d;ക്കുന്നത്. പത്തുലക്ഷത്തില്&#x200d; എട്ടു കുട്ടികള്&#x200d;ക്ക് മാത്രം സംഭവിച്ചേക്കാവുന്നു അത്യപൂര്&#x200d;വ്വമായ ആരോഗ്യ റിപ്പോര്&#x200d;ട്ടാണ് കുട്ടിയുടേതെന്ന് അരോഗ്യവിദഗ്ദര്&#x200d; പറയുന്നു. ഈ കുട്ടിയെ കൂടുതല്&#x200d; ചികിത്സകള്&#x200d;ക്കായി ഡെല്&#x200d;ഹിയിലെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.</p>
<p>ഈ മാസം അഞ്ചിനാണ് കുട്ടി ഖജുറാഓ ആരോഗ്യകേന്ദ്രത്തിലായിരുന്നു കുട്ടി ജനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heart-of-newborn-child-outside.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
