<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hezbollah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hezbollah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 26 Nov 2024 15:43:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hezbollah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈല്&#x200d; ഹിസ്ബുല്ലയുമായുള്ള വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; അംഗീകരിച്ചതായി റിപ്പോര്&#x200d;ട്ട്‌</title>
		<link>https://www.chandrikadaily.com/israel-has-reportedly-agreed-to-a-ceasefire-agreement-with-hezbollah.html</link>
					<comments>https://www.chandrikadaily.com/israel-has-reportedly-agreed-to-a-ceasefire-agreement-with-hezbollah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Nov 2024 15:43:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319169</guid>

					<description><![CDATA[ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്&#x200d;സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്&#x200d; ജസീറ റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലെബനനിലെ ഹിസ്ബുല്ലയുമായുള്ള വെടിനിര്&#x200d;ത്തല്&#x200d; കരാറിന് ഇസ്രാഈല്&#x200d; അംഗീകാരം നല്&#x200d;കിയതായി റിപ്പോര്&#x200d;ട്ട്. ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്&#x200d;സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്&#x200d; ജസീറ റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. എന്നാല്&#x200d; ഈ റിപ്പോര്&#x200d;ട്ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>ഇസ്രാഈലിന്റെ സഖ്യകക്ഷികളുടെ നേതൃത്വത്തില്&#x200d; എടുത്ത ഈ തീരുമാനത്തിന് ഇസ്രാഈല്&#x200d; മന്ത്രിസഭ അംഗീകാരം നല്&#x200d;കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഇന്ന് ഇസ്രാഈലില്&#x200d; ചേരുന്ന ക്യാബിനറ്റ് യോഗത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ചര്&#x200d;ച്ചയാവും. ഇതിനുശേഷമാവും അന്തിമ തീരുമാനം പുറത്ത് വരുക.</p>
<p>വെടിനിര്&#x200d;ത്തല് കരാറിന് ഇരുവിഭാഗങ്ങളും അംഗീകാരം നല്&#x200d;കുന്നപക്ഷം ഒരു വര്&#x200d;ഷത്തിലധികമായി നീണ്ടുനില്&#x200d;ക്കുന്ന രക്തച്ചൊരിച്ചിലിനാണ് അന്ത്യം കുറിക്കുന്നത്. ലെബനന്&#x200d; പാര്&#x200d;ലമെന്റ് സ്പീക്കര്&#x200d; നബീഹ് ബെറിക്ക് ചര്&#x200d;ച്ചകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കിയിരുന്നു. ഇതിനെത്തുടര്&#x200d;ന്ന് ബെയ്‌റൂട്ടില്&#x200d; വെടിനിര്&#x200d;ത്തലിന് അംഗീകാരം നല്&#x200d;കിയതായി ലെബനന്&#x200d; ഡെപ്യൂട്ടി പാര്&#x200d;ലമെന്റ് സ്പീക്കര്&#x200d; ഏലിയാസ് ബൗ സാബ് അറിയിച്ചിരുന്നു. വെടിനിര്&#x200d;ത്തല്&#x200d; സംബന്ധിച്ച ചര്&#x200d;ച്ചകളില്&#x200d; കാര്യമായ പുരോഗതി കൈവരിച്ചതായി ഫ്രഞ്ച് പ്രസിഡന്&#x200d;സി അറിയിക്കുകയുണ്ടായി.</p>
<p>അതേസമയം രണ്ട് മാസത്തോളം നീണ്ടിനില്&#x200d;ക്കുന്ന വെടിനിര്&#x200d;ത്തലിനാണ് ചര്&#x200d;ച്ചകള്&#x200d; നടന്നതെന്നാണ് സൂചന. എന്നാല്&#x200d; ഇത് യുദ്ധത്തിന്റെ അന്ത്യമല്ലെന്ന് ഇസ്രാഈല്&#x200d; നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ഗസയില്&#x200d; നടത്തുന്ന അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് ഗസയ്ക്ക് ഐക്യദാര്&#x200d;ഢ്യം അറിയിച്ചുകൊണ്ടാണ് ഹിസ്ബുല്ല ഇസ്രാഈലിനെതിരെ പോരാട്ടം ആരംഭിച്ചത്. ഏകദേശം 14 മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്&#x200d; ഇതുവരെ 3400ത്തില്&#x200d; അധികം പേരാണ് ലെബനനില്&#x200d; കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്&#x200d; വീടുകളില്&#x200d; നിന്ന് പലായനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-has-reportedly-agreed-to-a-ceasefire-agreement-with-hezbollah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; നാവികതാവളത്തിനുനേര്&#x200d;ക്ക് 160 മിസൈലുകള്&#x200d; തൊടുത്ത് ഹിസ്ബുല്ല; 11 പേര്&#x200d;ക്ക് പരിക്ക്‌</title>
		<link>https://www.chandrikadaily.com/hezbollah-fired-160-missiles-at-israels-naval-base-11-people-injured.html</link>
					<comments>https://www.chandrikadaily.com/hezbollah-fired-160-missiles-at-israels-naval-base-11-people-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Nov 2024 02:10:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318856</guid>

					<description><![CDATA[ഇസ്രാഈലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്&#x200d;ക്കും ഹിസ്ബുല്ല മിസൈല്&#x200d; ആക്രമണം നടത്തി.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിലേക്ക് വ്യോമാക്രമണം നടത്തി ഹിസ്ബുല്ല. തലസ്ഥാനമായ ടെല്&#x200d; അവീവ്, തെക്കന്&#x200d; ഇസ്രാഈലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഏകദേശം 160 മിസൈലുകള്&#x200d; ഇസ്രാഈലിന് നേര്&#x200d;ക്ക് ഹിസ്ബുല്ല തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ടെല്&#x200d; അവീവിലെ &#8221;സൈനിക ലക്ഷ്യ&#8221;ത്തിനു നേര്&#x200d;ക്ക് ഉയര്&#x200d;ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്&#x200d;ട്ടുണ്ട്. ഇസ്രാഈലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്&#x200d;ക്കും ഹിസ്ബുല്ല മിസൈല്&#x200d; ആക്രമണം നടത്തി.</p>
<p>ലെബനന്&#x200d; തലസ്ഥാനമായ ബെയ്‌റൂത്തില്&#x200d; കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രാഈല്&#x200d; നടത്തിയിരുന്നത്. 63 പേര്&#x200d;ക്കാണ് ഈ ആക്രമണങ്ങളില്&#x200d; ജീവന്&#x200d; നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.</p>
<p>ഹിസ്ബുല്ലയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രാഈല്&#x200d; സൈന്യം കൂടുതല്&#x200d; വിവരങ്ങള്&#x200d; വ്യക്തമാക്കാന്&#x200d; തയ്യാറായില്ല. ആക്രമണത്തില്&#x200d; 11 പേര്&#x200d;ക്ക് പരിക്കേറ്റു. ഇതില്&#x200d; ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hezbollah-fired-160-missiles-at-israels-naval-base-11-people-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ഒരാള്&#x200d; കൊല്ലപ്പെട്ടു, 17 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/hezbollah-rocket-attack-on-israeli-capital-one-person-was-killed-and-17-were-injured.html</link>
					<comments>https://www.chandrikadaily.com/hezbollah-rocket-attack-on-israeli-capital-one-person-was-killed-and-17-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 10:09:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[rocket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318140</guid>

					<description><![CDATA[വടക്കന്&#x200d; ഇസ്രാഈല്&#x200d; നഗരത്തില്&#x200d; 100ലധികം റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d;  തലസ്ഥാന നഗരമായ ടെല്&#x200d; അവീവില്&#x200d; ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തില്&#x200d; ഒരാള്&#x200d; കൊല്ലപ്പെടുകയും 17 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി റിപ്പോര്&#x200d;ട്ട്. വടക്കന്&#x200d; ഇസ്രാഈല്&#x200d; നഗരത്തില്&#x200d; 100ലധികം റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്.</p>
<p>ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റ് പതിച്ച്‌ വടക്കന്&#x200d; പട്ടണമായ ഷ്ഫാറമിലെ മൂന്ന് നില കെട്ടിടത്തിലെ സഫാ അവദ് (41) എന്ന സ്ത്രീ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രാഈല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. അതേ കെട്ടിടത്തിലുണ്ടായിരുന്ന 12 പേര്&#x200d;ക്കും റോക്കറ്റ് ആക്രമണത്തില്&#x200d; പരിക്കുണ്ട്.</p>
<p>പരിക്കേറ്റവരില്&#x200d; ഒരു സ്ത്രീയടേയും നാല് വയസ്സുള്ള ആണ്&#x200d;കുട്ടിയുടേയും ആരോഗ്യനില ഗുരുതരമാണെന്ന് ഹൈഫയിലെ റാംബാം ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. ആക്രമണത്തെ നേരിടാന്&#x200d; ഇന്റര്&#x200d;സെപ്റ്റര്&#x200d; മിസൈലുകള്&#x200d; വിക്ഷേപിച്ചതായും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രാഈല്&#x200d; പ്രതിരോധ സേന അറിയിച്ചു.</p>
<p>റോക്കറ്റ് ആക്രമണത്തില്&#x200d; കെട്ടിടത്തിനുള്ളില്&#x200d; കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്&#x200d;ത്തകര്&#x200d; പുറത്തെടുത്തെങ്കിലും സാരമായി പരിക്കേറ്റത് കാരണം മരിക്കുകയായിരുന്നെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>അതേസമയം തിങ്കളാഴ്ച വൈകുന്നേരം സെന്&#x200d;ട്രല്&#x200d; ബെയ്റൂട്ടില്&#x200d; ഇസ്രാഈല്&#x200d; സേന നടത്തിയ വ്യോമാക്രമണത്തില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെടുകയും 18 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി ലെബനന്&#x200d; ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്&#x200d; ബെയ്റൂട്ടിലെ ദഹിയയിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്നാണ് സൂചന.</p>
<p>ലെബനന്&#x200d; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 3,400ലധികം ആളുകളാണ് ലെബനനില്&#x200d; കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്&#x200d; വീടുകളില്&#x200d; നിന്ന് പലായനം ചെയ്തു. കഴിഞ്ഞ ദിവസം ലെബനനില്&#x200d; മാത്രമായി ഒരു ദിവസം കൊണ്ട് 145 ബോംബാക്രമണങ്ങള്&#x200d; ഇസ്രാഈല്&#x200d; സൈന്യം നടത്തിതായി ലെബനീസ് അധികൃതരെ ഉദ്ധരിച്ച് അല്&#x200d; ജസീറ റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hezbollah-rocket-attack-on-israeli-capital-one-person-was-killed-and-17-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന് വീണ്ടും തിരിച്ചടി; ലെബനാനില്&#x200d; 7 സയണിസ്റ്റ് സൈനികരെ വധിച്ച് ഹിസ്ബുല്ല</title>
		<link>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html</link>
					<comments>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 05:47:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317673</guid>

					<description><![CDATA[നിരവധി അധിനിവേശ സൈനികര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലും ലെബനാനിലും തുടര്&#x200d;ച്ചയായി ആക്രമണം നടത്തിവരുന്ന ഇസ്രാഈലിന് ഹിസ്ബുല്ലയില്&#x200d; നിന്ന് കനത്ത തിരിച്ചടി. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്&#x200d; 48 മണിക്കൂറിനിടെ ഏഴ് സയണിസ്റ്റ് സൈനികരാണ് ലെബനാനില്&#x200d; കൊല്ലപ്പെട്ടത്. നിരവധി അധിനിവേശ സൈനികര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>അതിര്&#x200d;ത്തിയില്&#x200d; ഉണ്ടായ സംഘര്&#x200d;ഷങ്ങളിലാണ് ഏഴുപേരും കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ കരയാക്രമണത്തില്&#x200d; ഇസ്രാഈലിന് സമീപകാലത്തുണ്ടായ ഏറ്റവും നഷ്ടം സംഭവിച്ച ദിനങ്ങളാണ് കടന്നുപോകുന്നത്.</p>
<p>തെക്കന്&#x200d; ലെബനനിലെ പോരാട്ടത്തിനിടെയാണ് സൈനികര്&#x200d; കൊല്ലപ്പെട്ടെതെന്ന് അധിനിവേശ സൈന്യം പ്രസ്താവനയില്&#x200d; പറഞ്ഞു. ഇതോടെ സെപ്റ്റംബര്&#x200d; 30ന് ലബനനിലേക്ക് കരസേനയെ അയച്ചശേഷം ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്&#x200d; കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 49 ആയി.</p>
<p>ഇസ്രാഈല്&#x200d; തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്&#x200d; ലെബനാനിലെ വെടിനിര്&#x200d;ത്തലിന് യു.എസ് സമ്മര്&#x200d;ദ്ദംചെലുത്തുന്നുണ്ട്. അമേരിക്കയുടെ വെടിനിര്&#x200d;ത്തല്&#x200d; നിര്&#x200d;ദേശങ്ങളുടെ കരട് ലെബനാന്&#x200d; പാര്&#x200d;ലമെന്റ് സ്പീക്കര്&#x200d; നബീഹ് ബെറിക്ക് കൈമാറിയിട്ടുണ്ട്. ഹിസ്ബുല്ലയുമായി സഖ്യമുള്ള വ്യക്തിയാണ് നബീഹ്.</p>
<p>ഇസ്രാഈലുമായി വെടിനിര്&#x200d;ത്തലിനുള്ള ലെബനാന്&#x200d; നീക്കത്തെ ഇറാന്&#x200d; പിന്തുണയ്ക്കും. ഹിസ്ബുല്ലയും ഇസ്രാഈലും തമ്മില്&#x200d; കനത്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകളും പുരോഗമിക്കുന്നത്. ഇറാന്&#x200d; ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് മുതിര്&#x200d;ന്ന ഇറാന്&#x200d; ഉദ്യോഗസ്ഥനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകനുമായ അലി ലാരിജാനി പറഞ്ഞു.</p>
<p>ഈയിടെ ഇസ്രാഈല്&#x200d; ലബനാന്റെ തെക്കന്&#x200d; മേഖലയില്&#x200d; ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യു.എസ് സഖ്യമാണ് വെടിനിര്&#x200d;ത്തല്&#x200d; ആവശ്യവുമായി മുന്നോട്ടുവന്നത്.</p>
<p>അതേസമയം, വടക്കുകിഴക്കന്&#x200d; ലബനാനില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 15 രക്ഷാപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു. ലബനാന്&#x200d; എമര്&#x200d;ജന്&#x200d;സി ഉദ്യോഗസ്ഥര്&#x200d;ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്&#x200d; സൈന്യം പ്രതികരിച്ചിട്ടില്ല. ആക്രമണം കിരാതമാണെന്ന് ലെബനാന്&#x200d; ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാല്&#x200d;ബെക്കിന് സമീപം ദൗറിസിലാണ് ആക്രമണം ഉണ്ടായത്. സിവില്&#x200d; ഡിഫന്&#x200d;സ് ഏജന്&#x200d;സി ഉപയോഗിക്കുന്ന കെട്ടിടം ആക്രമണത്തില്&#x200d; തകര്&#x200d;ന്നു. വ്യാഴാഴ്ച തെക്കന്&#x200d; നബാത്തിയയില്&#x200d; മറ്റൊരു ആക്രമണവും ഇസ്രാഈല്&#x200d; സൈന്യം നടത്തിയിരുന്നു.</p>
<p>അറബ് സാലിം ടൗണിന്റെ മധ്യഭാഗത്തുള്ള സിവില്&#x200d; ഡിഫന്&#x200d;സ് സെന്ററിനു നേരെയാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തില്&#x200d; അഞ്ചു പാരാമെഡിക്കല്&#x200d; ജീവനക്കാര്&#x200d; ഉള്&#x200d;പ്പെടെ ആറു പേര്&#x200d; കൊല്ലപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങളുടെ ഡ്രോണുകള്&#x200d; നെതന്യാഹുവിന്റെ കിടപ്പറ വരെ എത്തി; ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി</title>
		<link>https://www.chandrikadaily.com/our-drones-reached-netanyahus-bedroom-hezbollahs-new-secretary.html</link>
					<comments>https://www.chandrikadaily.com/our-drones-reached-netanyahus-bedroom-hezbollahs-new-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Oct 2024 02:32:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Netanyahu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315536</guid>

					<description><![CDATA[വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്&#x200d;റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ് ഇസ്രാഈലിന്&#x200d;റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
<p>ഇസ്രാഈൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകളും മിസൈലുകളും അയച്ച് ഹിസ്ബുല്ല. ചില ഡ്രോണുകൾ ഇസ്രാഈൽ അതിർത്തി ഗ്രാമങ്ങളിൽ മണിക്കൂറുകൾ ഭീതി പടർത്തി. വ്യോമ പ്രതിരോധത്തെ കബളിപ്പിക്കുന്ന ഹിസ്ബുല്ലയുടെ നവീന ഡ്രോണുകൾ ഇസ്രാഈൽ സേനക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.</p>
<p>നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രാഈലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.</p>
<p>അതിനിടെ, ലബനാനിൽ വെടിനിർത്തൽ ചർച്ചക്കായി അമേരിക്ക നീക്കം ശക്തമാക്കി. ഇസ്രാഈൽ നേതാക്കളുമായി യു.എസ് പ്രതിനിധികൾ ഉന്ന് ചർച്ച നടത്തും. യു.എൻ ഏജൻസിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്&#x200d;റണയോ ഗുട്ടറസ്. &#8216;യുനർവ&#8217;ക്ക് നിരോധനമേർപ്പെടുത്തിയ ഇസ്രായേൽ നടപടി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഇസ്രാഈലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങൾ നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദയുടെ താക്കീത്. ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റും വ്യാപക ചർച്ചയായി. ക്ലോക്കിന്റ സെക്കൻഡ് സൂചിയുടെയും വിക്ഷേപിക്കാൻ തയാറായിനിൽക്കുന്ന മിസൈലിന്റയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/our-drones-reached-netanyahus-bedroom-hezbollahs-new-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹസന്&#x200d; നസ്‌റുല്ലയ്ക്ക് പിന്&#x200d;ഗാമി; ഷൈഖ് നയീം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവന്&#x200d;</title>
		<link>https://www.chandrikadaily.com/successor-to-hasan-nasrullah-sheikh-naeem-qasim-is-the-new-head-of-hezbollah.html</link>
					<comments>https://www.chandrikadaily.com/successor-to-hasan-nasrullah-sheikh-naeem-qasim-is-the-new-head-of-hezbollah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 29 Oct 2024 12:09:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Sheikh Naeem Qasim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315335</guid>

					<description><![CDATA[നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഇദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ലെബനാനിലെ രാഷ്ട്രീയ പാർട്ടിയും അർദ്ധസൈനിക വിഭാഗവുമായ ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി ഷൈഖ് നയീം ഖാസിമിനെ ശൂറ കൗൺസിൽ തെരഞ്ഞെടുത്തു. ഇസ്രാഈല്&#x200d;<br />
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്റുല്ലയുടെ പിൻഗാമിയായിട്ടാണ് ഖാസിം വരുന്നത്. നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഇദ്ദേഹം. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് ഖാസിമിനെ പുതിയ തലവനായി തെരഞ്ഞെടുത്തതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.</p>
<p>സംഘടനയെ മൂന്ന് പതിറ്റാണ്ട് നയിച്ച ഹസൻ നസ്റുല്ലയുടെ വിയോഗത്തോടെ വലിയ നേതൃശൂന്യത ഹിസ്ബുല്ല നേരിടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രാഈലുമായി കരയുദ്ധം ആരംഭിച്ചശേഷം. നസ്റുല്ലയുടെ ബന്ധുവായ ഹാഷിം സഫിയിദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തെയും ഇസ്രാഈൽ കൊലപ്പെടുത്തുകയുണ്ടായി.</p>
<p>71കാരനും മതപണ്ഡിതനുമായ ഖാസിം ഹിസ്ബുല്ലയിലെ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്. 1980കളുടെ തുടക്കത്തിൽ ഹിസ്ബുല്ല രൂപീകരിച്ചത് മുതൽ ഇദ്ദേഹം പ്രവർത്തനരംഗത്ത് സജീവമാണ്. ശിഈ രാഷ്ട്രീയ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് വർഷങ്ങൾ നീണ്ട ചരിത്രമുണ്ട്.</p>
<p>2006ലെ ഇസ്രാഈലുമായുള്ള യുദ്ധത്തിന് ശേഷം നസ്റുല്ല ഒളിവിൽ പോയ ശേഷം ഹിസ്ബുല്ലക്ക് വേണ്ടി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത് ഖാസിമാണ്.</p>
<p>നസ്റുല്ലയുടെ മരണശേഷം മൂന്ന് തവണ ഖാസിം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇസ്രാഈലിനെതിരെ പോരാടാനും വിജയിക്കാനും ഹിസ്ബുല്ല തയാറാണെന്ന് സെപ്റ്റംബർ 30ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/successor-to-hasan-nasrullah-sheikh-naeem-qasim-is-the-new-head-of-hezbollah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും തിരിച്ചടി; ഹിസ്ബുല്ലയുടെ ആക്രമണത്തില്&#x200d; അഞ്ച് ഉന്നത ഇസ്രാഈലി സൈനിക ഉദ്യോഗസ്ഥര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html</link>
					<comments>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 15:02:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314962</guid>

					<description><![CDATA[കൊല്ലപ്പെട്ടവര്&#x200d; എല്ലാവരും തന്നെ റിസര്&#x200d;വ് വിഭാഗം സൈനികരാണ്.]]></description>
										<content:encoded><![CDATA[<p>ഗസയിലും ബെയ്‌റൂട്ടിലും കൂട്ടക്കുരുതി തുടരുന്ന ഇസ്രാഈല്&#x200d; സൈന്യത്തിന് വീണ്ടും തിരിച്ചടി. തെക്കന്&#x200d; ലെബനനിലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്&#x200d; 5 ഉന്നത ഇസ്രാഈല്&#x200d; സൈനികര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്.</p>
<p>19 സൈനികര്&#x200d;ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി ഹിസ്ബുല്ലയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്&#x200d; കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രാഈല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്&#x200d; എല്ലാവരും തന്നെ റിസര്&#x200d;വ് വിഭാഗം സൈനികരാണ്. ഇവര്&#x200d;ക്ക് പുറമെ നിരവധി സൈനികര്&#x200d;ക്കും ഗുരുതരമായി പരിക്കേറ്റതായി ഐ.ഡി.എഫ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>മേജര്&#x200d; ഡാന്&#x200d; മവോരി(43), ക്യാപ്റ്റന്&#x200d; അലോണ്&#x200d; സഫ്രായ് (28), വാറന്റ് ഓഫീസര്&#x200d; ഒമ്രി ലോട്ടന്&#x200d; (47) മാസ്റ്റര്&#x200d; സെര്&#x200d;ജന്റ് ടോം സേഗാല്&#x200d; (28), വാറന്റ് ഓഫീസര്&#x200d; ഗയ് ഇദാന്&#x200d; (51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തന്നെ 89ാമത് ബറ്റാലിയന്റെ എട്ടാം ബ്രിഗേഡിന്റെ ഭാഗമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു</title>
		<link>https://www.chandrikadaily.com/israels-ben-gurion-international-airport-is-closed.html</link>
					<comments>https://www.chandrikadaily.com/israels-ben-gurion-international-airport-is-closed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Oct 2024 17:32:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314390</guid>

					<description><![CDATA[ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<p>ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു. ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് സമീപത്ത് നിന്ന് സംശയാസ്പദമായ ഒരു വസ്തുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യോമാതിർത്തിയും അരമണിക്കൂറോളം അടച്ചിട്ടു.</p>
<p>പരിശോധനകൾക്കൊടുവിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. എന്തുകൊണ്ടാണ് വിമാനത്താവളം അടച്ചിട്ടതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.</p>
<p>വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലായതായി എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഹിസ്ബുല്ല റോക്കറ്റാക്രമണം വ്യാപകമാക്കിയതിന് പിന്നാലെ ഇസ്രാഈൽ കൂടുതൽ ജാഗ്രതയിലാണ്.</p>
<p>എന്നാൽ ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ബെയ്ത് ലാഹിയയിൽ ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കമാൽ അദ്വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെയും ആക്രമണം നടന്നു. ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ് ഇസ്രാഈൽ നീക്കമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.</p>
<p>ലബനാൻ തലസ്ഥാന നഗരിയായ ബെയ്റൂത്തിനു നേരെ രാത്രി വ്യാപക ബോംബാക്രമണം നടന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്റൂത്തിലെ കുടുതൽ കെട്ടിടങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രാഈൽ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാൻ പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാണ്. ഇതിനിടെ, ഇസ്രാഈൽ കേന്ദ്രങ്ങൾക്കു നേരെ നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു.</p>
<p>അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നതിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രാഈൽ ആക്രമണത്തിന് തിരിച്ചടി മാരകമായിരിക്കുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israels-ben-gurion-international-airport-is-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്രാഈലിനെ ലക്ഷ്യമാക്കി ലെബനനില്&#x200d;നിന്ന് 100 റോക്കറ്റുകള്&#x200d;</title>
		<link>https://www.chandrikadaily.com/hezbollah-retaliated-100-rockets-from-lebanon-aimed-at-israel.html</link>
					<comments>https://www.chandrikadaily.com/hezbollah-retaliated-100-rockets-from-lebanon-aimed-at-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Oct 2024 13:34:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314194</guid>

					<description><![CDATA[ഞായറാഴ്ച പുലര്&#x200d;ച്ചെയായിരുന്നു ആക്രമണം.]]></description>
										<content:encoded><![CDATA[<p>ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ലെബനനില്&#x200d; കര, വ്യോമ ആക്രമണം ഇസ്രാഈല്&#x200d; ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രാഈലിലെ വിവിധ പ്രദേശങ്ങള്&#x200d; ലക്ഷ്യം വെച്ച് ലെബനനില്&#x200d;നിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോര്&#x200d;ട്ട്. ഞായറാഴ്ച പുലര്&#x200d;ച്ചെയായിരുന്നു ആക്രമണം.</p>
<p>ഇന്ന് പുലര്&#x200d;ച്ചെ ആദ്യം 70 റോക്കറ്റുകള്&#x200d; വര്&#x200d;ഷിച്ചതായാണ് റിപ്പോര്&#x200d;ട്ട്. പിന്നീട് മണിക്കൂറുകള്&#x200d;ക്ക് ശേഷം 30 റോക്കറ്റുകള്&#x200d; കൂടെ ഇസ്രാഈലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാഗങ്ങളില്&#x200d; അപായ സൈറണുകള്&#x200d; മുഴങ്ങിയതായി ഇസ്രാഈല്&#x200d; വാര്&#x200d; റൂം സ്ഥിരീകരിച്ചു.</p>
<p>അതേസമയം, വടക്കന്&#x200d; ഗസയില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; ഞായറാഴ്ച മാത്രം 73 പേര്&#x200d; മരിച്ചു. ബൈത് ലാഹിയ പട്ടണത്തില്&#x200d; നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെ 73 പേര്&#x200d; കൊല്ലപ്പെട്ടത്. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയില്&#x200d; ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്&#x200d; 35 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്&#x200d; മരിച്ചവരുടെ എണ്ണം 108 ആയി.</p>
<p>നേരത്തെ, യഹിയ സിന്&#x200d;വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്&#x200d; ആക്രമണം നടത്തിയിരുന്നു. ലെബനില്&#x200d;നിന്ന് വിക്ഷേപിച്ച ഡ്രോണുകളില്&#x200d; രണ്ടെണ്ണം ഇസ്രാഈല്&#x200d; സൈന്യം പ്രതിരോധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hezbollah-retaliated-100-rockets-from-lebanon-aimed-at-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; 5 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/hezbollah-attacks-targeting-israeli-soldiers-five-people-were-killed.html</link>
					<comments>https://www.chandrikadaily.com/hezbollah-attacks-targeting-israeli-soldiers-five-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 18 Oct 2024 08:30:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313922</guid>

					<description><![CDATA[ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ലബനാനില്&#x200d; 5 ഇസ്രാഈല്&#x200d; സൈനികരെ കൊലപ്പെടുത്തി ഹിസ്ബുല്ല. ആക്രമണം കൂടുതല്&#x200d; ശക്തമാക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിന് പിന്നാലെയാണ് സൈനികര്&#x200d; കൊല്ലപ്പെട്ടുവെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്തു വരുന്നത്.</p>
<p>സൈനികരുടെ മരണം ഇസ്രാഈല്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്. മേജര്&#x200d; ഒഫെക് ബച്ചാര്&#x200d;, ക്യാപ്റ്റന്&#x200d; എലാദ് സിമാന്&#x200d;, സ്‌ക്വാഡ് ലീഡര്&#x200d; എല്&#x200d;യാഷിഫ് ഐറ്റന്&#x200d; വിഡെര്&#x200d;, സ്റ്റാഫ് സെര്&#x200d;ജന്റ് യാകോവ് ഹിലേല്&#x200d;, യെഹുദാഹ് ദ്രോറര്&#x200d; യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്&#x200d; അറിയിച്ചു.</p>
<p>ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്&#x200d; അറിയിച്ചു. മറ്റൊരു ഓഫീസര്&#x200d;ക്കും രണ്ട് സൈനികര്&#x200d;ക്കും ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനില്&#x200d; നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചുവെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഇസ്രാഈലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്&#x200d; തയാറാണെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. റോക്കറ്റാക്രമണം കൂടുതല്&#x200d; ശക്തമായി തുടരുമെന്നും ഹിസ്ബുല്ല കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hezbollah-attacks-targeting-israeli-soldiers-five-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
