<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 02:15:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/sabarimala-gold-heist-the-high-court-said-that-heavy-guns-are-also-involved.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-heist-the-high-court-said-that-heavy-guns-are-also-involved.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 02:15:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldtheft]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367097</guid>

					<description><![CDATA[പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വര്&#x200d;ണ്ണ കൊള്ളയുമായി വന്&#x200d;തോക്കുകള്&#x200d;ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്&#x200d; പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്&#x200d;ദ്ദേശം നല്&#x200d;കി. ഇതുവരെ പ്രതികളല്ലാത്ത വന്&#x200d;തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്&#x200d;ദേശം.<br />
വന്&#x200d;തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്&#x200d;ക്കുന്നത്. ഉണ്ണികൃഷ്ണന്&#x200d; പോറ്റിയുമായി ബന്ധപ്പെട്ട വന്&#x200d; തോക്കുകള്&#x200d; പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്&#x200d;ദ്ദേശം നല്&#x200d;കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്&#x200d; വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്&#x200d; പോറ്റിക്ക് ശബരിമലയില്&#x200d; വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്&#x200d; പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത<br />
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്&#x200d;ത്ഥ സ്‌പോണ്&#x200d;സര്&#x200d; ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ<br />
ന്&#x200d; ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്&#x200d;വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്&#x200d;ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്&#x200d; രേഖകളില്&#x200d;നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്&#x200d; പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്&#x200d; ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്&#x200d; ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്&#x200d; ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-heist-the-high-court-said-that-heavy-guns-are-also-involved.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/local-elections-troubled-booths-need-webcasting-extra-security-hc.html</link>
					<comments>https://www.chandrikadaily.com/local-elections-troubled-booths-need-webcasting-extra-security-hc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Dec 2025 13:09:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[candidates]]></category>
		<category><![CDATA[election]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367039</guid>

					<description><![CDATA[സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; പ്രശ്‌നബാധിത ബൂത്തുകളില്&#x200d; വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്&#x200d; സ്ഥാനാര്&#x200d;ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്&#x200d;കണമെന്നും നിര്&#x200d;ദേശത്തില്&#x200d; പറയുന്നു. സ്ഥാനാര്&#x200d;ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്&#x200d;കുക.  സ്ഥാനാര്&#x200d;ഥികള്&#x200d;ക്കോ ഏജന്റുമാര്&#x200d;ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്&#x200d; പൊലീസ് സംരക്ഷണം നല്&#x200d;കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്&#x200d;ക്കോ അപേക്ഷ നല്&#x200d;കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-elections-troubled-booths-need-webcasting-extra-security-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി</title>
		<link>https://www.chandrikadaily.com/sanjauli-church-building-demolition-order-status-quo-the-high-court-gave-instructions.html</link>
					<comments>https://www.chandrikadaily.com/sanjauli-church-building-demolition-order-status-quo-the-high-court-gave-instructions.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 15:12:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Sanjauli church]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366837</guid>

					<description><![CDATA[ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.]]></description>
										<content:encoded><![CDATA[<p>ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്&#x200d; തല്&#x200d;സ്ഥിതി തുടരാന്&#x200d; ഹിമാചല്&#x200d; പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്&#x200d;ദേശം നല്&#x200d;കി. ഷിംല മുനിസിപ്പല്&#x200d; കമീഷണര്&#x200d; കോടതിയുടെ മുന്&#x200d; നിര്&#x200d;ദേശങ്ങള്&#x200d; അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.</p>
<p>അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്&#x200d; കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബര്&#x200d; 5ന് മുനിസിപ്പല്&#x200d; കമീഷണര്&#x200d; കോടതി അനുമതി നല്&#x200d;കിയിരുന്നു. ഈ ഉത്തരവില്&#x200d; ഇടപെടാന്&#x200d; ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.</p>
<p>അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്&#x200d; 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്&#x200d; കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്&#x200d; 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്&#x200d;ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.</p>
<p>ഹിമാചല്&#x200d; പ്രദേശ് വഖഫ് ബോര്&#x200d;ഡ് സമര്&#x200d;പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്&#x200d; ഗോയല്&#x200d; അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്&#x200d;ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്&#x200d;ച്ച് 9ന് നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanjauli-church-building-demolition-order-status-quo-the-high-court-gave-instructions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി</title>
		<link>https://www.chandrikadaily.com/the-high-court-said-that-vehicles-with-overloaded-trucks-cannot-be-allowed-on-national-roads.html</link>
					<comments>https://www.chandrikadaily.com/the-high-court-said-that-vehicles-with-overloaded-trucks-cannot-be-allowed-on-national-roads.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 17:20:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavytruck]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366656</guid>

					<description><![CDATA[ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു. ]]></description>
										<content:encoded><![CDATA[<p>അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ജ​സ്റ്റി​സ്​ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെഞ്ച് വി​ല​യി​രു​ത്തി​. ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു. </p>
<p>ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ ക​ര​ട് പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മം എ​ങ്ങ​നെ ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന്​​ സ​ർ​ക്കാ​ർ അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.</p>
<p>ക​രി​ങ്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളടക്കമുള്ളവ കൊ​ണ്ടു​പോ​കു​ന്ന​തി​ലൂ​ടെ വ്യാ​പ​ക​മാ​യി നി​കു​തി വെ​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ നേ​ർ​ക്കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​ബി. സ​തീ​ശ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.</p>
<p>ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ എ​സ്.​ഒ.​പി ആ​ഭ്യ​ന്ത​ര അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​റി​യി​ച്ച സ​ർ​ക്കാ​ർ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ളും അ​വ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കാ​ൻ ഒ​രാ​ഴ്ച സ​മ​യം​തേ​ടി. ട്ര​ക്കു​ക​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​ത് ത​ട​യാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ഗ​താ​ഗ​ത വ​കു​പ്പും മ​റ്റ് ഏ​ജ​ൻ​സി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.</p>
<p>അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണം. നി​യ​മ​ലം​ഘ​നം തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യാ​ൽ ഹെ​വി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​ണം. അ​മി​ത​ഭാ​രം റോ​ഡ് ത​ക​രാ​നും അ​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.<br />
അ​മി​ത​ഭാ​ര​ത്തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന​ട​ക്ക​മു​ള്ള അ​ധി​കാ​രം ഗ​താ​ഗ​ത വ​കു​പ്പി​നാ​ണെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​രം തൂ​ക്കി ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ടോ​ൾ പ്ലാ​സ​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​ഒ.​പി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷ​യം ഡി​സം​ബ​ർ 11ന് ​വീ​ണ്ടും പ​രി​ഗ​ണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-high-court-said-that-vehicles-with-overloaded-trucks-cannot-be-allowed-on-national-roads.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിക്ക് ഒന്നരമാസം കൂടി</title>
		<link>https://www.chandrikadaily.com/sabarimala-gold-heist-sit-has-one-and-a-half-more-months-to-complete-the-investigation.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-heist-sit-has-one-and-a-half-more-months-to-complete-the-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 16:23:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldtheft]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[shabarimala]]></category>
		<category><![CDATA[sit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366648</guid>

					<description><![CDATA[ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വര്&#x200d;ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്&#x200d; എസ്.ഐ.ടിക്ക് അന്വേഷണം പൂര്&#x200d;ത്തിയാക്കാന്&#x200d; ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി. 2014 മുതല്&#x200d; 2025 വരെ ദേവസ്വം ബോര്&#x200d;ഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്&#x200d; അന്വേഷിക്കേണ്ടതുള്ളതിനാല്&#x200d; സമയം നീട്ടിനല്&#x200d;കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്&#x200d; എസ്.പി എസ്. ശശിധരന്&#x200d; നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്&#x200d;, ജസ്റ്റിസ് കെ.വി. ജയകുമാര്&#x200d; എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. </p>
<p>അതേസമയം നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തില്&#x200d; എസ്.ഐ.ടി കോടതിയില്&#x200d; പുരോഗതി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. ശാസ്ത്രീയ പരിശോധനകള്&#x200d;ക്കായി ദ്വാരപാലക ശില്&#x200d;പങ്ങളില്&#x200d;നിന്നടക്കം സാമ്പിളുകള്&#x200d; ശേഖരിച്ചതായും പരിശോധനാഫലം ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. എന്നാല്&#x200d; അന്വേഷണം പ്രാരംഭ ഘട്ടത്തില്&#x200d;തന്നെയാണെന്ന് കോടതി വിലയിരുത്തി.</p>
<p>അതേസമയം ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതില്&#x200d; തടസ്സം നേരിട്ടാല്&#x200d; ഉടനടി കോടതിക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കണം. അയ്യപ്പസന്നിധിയിലെ പവിത്രമായ വസ്തുക്കള്&#x200d; സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാന്&#x200d; മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-heist-sit-has-one-and-a-half-more-months-to-complete-the-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; മൂന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍</title>
		<link>https://www.chandrikadaily.com/1sabarimala-gold-heist-third-phase-investigation-report-in-court-today.html</link>
					<comments>https://www.chandrikadaily.com/1sabarimala-gold-heist-third-phase-investigation-report-in-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 02:10:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[A Pathmakumar]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366457</guid>

					<description><![CDATA[ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണകൊള്ള കേസില്&#x200d; ഇന്ന് നിര്&#x200d;ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്&#x200d;ട്ട് ഇന്ന് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിക്കും. അന്തിമറിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; പ്രത്യേക സംഘം കൂടുതല്&#x200d; സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്&#x200d; സമയം തേടുന്നത്. മുന്&#x200d; ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്&#x200d; ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്&#x200d; നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.</p>
<p><strong>തുടരന്വേഷണത്തിന് കൂടുതല്&#x200d; സമയം തേടിയേക്കും</strong></p>
<p>അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്&#x200d; നടപടികളില്&#x200d; ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്&#x200d;ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്&#x200d;ദേശം അന്വേഷണ സംഘത്തിന് നല്&#x200d;കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടക്കുന്ന അന്വേഷണം ആയതിനാല്&#x200d; ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.</p>
<p>തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്&#x200d;ണപ്പാളിയില്&#x200d; അനുമതി നല്&#x200d;കിയത് ദേവസ്വം ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി</p>
<p><strong>പത്മകുമാറിന് ജാമ്യമില്ല</strong></p>
<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കൊള്ളയില്&#x200d; പ്രതിയായ ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്&#x200d;സ് കോടതിയില്&#x200d; പത്മകുമാര്&#x200d; ജാമ്യഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sabarimala-gold-heist-third-phase-investigation-report-in-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/sabarimala-rush-high-court-warns-police-and-travancore-devaswom-board.html</link>
					<comments>https://www.chandrikadaily.com/sabarimala-rush-high-court-warns-police-and-travancore-devaswom-board.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 02:53:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[police]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365714</guid>

					<description><![CDATA[ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്&#x200d;ത്ഥാടകര്&#x200d; വരുന്നതിനാല്&#x200d; സ്ഥലത്ത് അനിഷ്ട സംഭവങ്ങള്&#x200d; ഉണ്ടാകാന്&#x200d; ഇടയുണ്ടെന്നും അങ്ങനെവന്നാല്&#x200d; തടയാന്&#x200d; ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്&#x200d; ഉണ്ടായാല്&#x200d; ക്ഷമിക്കാന്&#x200d; ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>തിരക്ക് നിയന്ത്രിക്കാന്&#x200d; കര്&#x200d;ശന നിര്&#x200d;ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്&#x200d;ച്ചല്&#x200d; ക്യൂ ബുക്കിംഗ് രേഖകള്&#x200d; കൃത്യം അല്ലെങ്കില്&#x200d; തീര്&#x200d;ത്ഥാടകരെ പമ്പയില്&#x200d; നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-rush-high-court-warns-police-and-travancore-devaswom-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf</title>
		<link>https://www.chandrikadaily.com/let-the-pedestrians-cross-high-court-calls-for-strict-action-against-speeders-at-zebra-crossings.html</link>
					<comments>https://www.chandrikadaily.com/let-the-pedestrians-cross-high-court-calls-for-strict-action-against-speeders-at-zebra-crossings.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 02:16:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[suremecourt]]></category>
		<category><![CDATA[Zebraline]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365706</guid>

					<description><![CDATA[ ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. ]]></description>
										<content:encoded><![CDATA[<p>കാല്&#x200d;നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്&#x200d; പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്&#x200d; അതിവേഗം വാഹനം ഓടിക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി വേണമെന്ന്  ഹൈക്കോടതി. ഇത്തരം കുറ്റം ആവര്&#x200d;ത്തിക്കുന്നവരുടെ ലൈസന്&#x200d;സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്&#x200d; സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്&#x200d; കാല്&#x200d;നടക്കാര്&#x200d;ക്ക് പ്രധാന പരിഗണന നല്&#x200d;കുന്ന ഡ്രൈവിങ് സംസ്‌കാരം കൊണ്ടുവരാന്&#x200d; നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്&#x200d;ദേശിച്ചു.</p>
<p>സീബ്രാ ക്രോസിങ്ങുകളില്&#x200d; പ്രധാന അവകാശം കാല്&#x200d;നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്&#x200d;മാരില്&#x200d; ഉണ്ടാക്കണമെനനും ലൈസന്&#x200d;സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്&#x200d; ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്&#x200d;ഷം ഒക്ടോബര്&#x200d; 31 വരെ മാത്രം സീബ്രാലൈന്&#x200d; മറികടക്കുന്നതിനിടെ 218 പേര്&#x200d; വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്റെ നിര്&#x200d;ദേശം.</p>
<p>ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്&#x200d; ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്&#x200d; അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്&#x200d;മാരുടെ ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്യാന്&#x200d; ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കമ്മിഷണര്&#x200d; നാഗരാജു നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/let-the-pedestrians-cross-high-court-calls-for-strict-action-against-speeders-at-zebra-crossings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/garbage-dump-in-chotanikara-temple-premises-hc-asks-health-department-to-submit-report-within-10-days.html</link>
					<comments>https://www.chandrikadaily.com/garbage-dump-in-chotanikara-temple-premises-hc-asks-health-department-to-submit-report-within-10-days.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 08:46:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chottanikkara]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365626</guid>

					<description><![CDATA[ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്&#x200d;ന്ന് ഹെല്&#x200d;ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്&#x200d;ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്&#x200d;ട്ട് 10 ദിവസത്തിനകം സമര്&#x200d;പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്&#x200d;പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്&#x200d;ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്&#x200d;മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്&#x200d; ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്&#x200d;ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്നും ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/garbage-dump-in-chotanikara-temple-premises-hc-asks-health-department-to-submit-report-within-10-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു</title>
		<link>https://www.chandrikadaily.com/ranjith-johnson-murder-case-high-court-upholds-life-sentence-for-five-accused.html</link>
					<comments>https://www.chandrikadaily.com/ranjith-johnson-murder-case-high-court-upholds-life-sentence-for-five-accused.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 08:38:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[ranjithjhonson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365622</guid>

					<description><![CDATA[കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്&#x200d;സണെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളായ അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം സെഷന്&#x200d;സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്&#x200d;ണമായും നിലനിര്&#x200d;ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കേസിലെ ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്&#x200d; സ്വദേശിയായ പാമ്പ് മനോജ്, നെടുങ്ങോലത്തെ കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളത്തെ കൈതപ്പുഴ ഉണ്ണി, വടക്കേവിള സ്വദേശിയായ കക്ക പ്രണവ്, ഡീസന്റ് വണ്&#x200d; സ്വദേശിയായ വിഷ്ണു എന്നിവര്&#x200d;ക്കാണ് ജീവപര്യന്തം ശിക്ഷ. പ്രതികള്&#x200d; 25 വര്&#x200d;ഷത്തെ കഠിന തടവ് പൂര്&#x200d;ത്തിയാക്കിയ ശേഷമേ ശിക്ഷയില്&#x200d; ഇളവ് ലഭിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്&#x200d; ചേര്&#x200d;ന്ന് 35 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്&#x200d;ദേശിച്ചു. </p>
<p>2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്&#x200d;സണ്&#x200d; കൊല്ലപ്പെട്ടത്. &#8216; പ്രാവ് വാങ്ങണം &#8216; എന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്&#x200d;ന്ന് തമിഴ്‌നാട്ടിലെ ഒരു ക്വാറിയിലെ മാലിന്യത്തിലേക്ക് മൃതദേഹം തള്ളി ഉപേക്ഷിച്ചു. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത്ത് വിവാഹം കഴിച്ചതിനെ തുടര്&#x200d;ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെ പ്രധാന കാരണം എന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranjith-johnson-murder-case-high-court-upholds-life-sentence-for-five-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
