<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hijab &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hijab/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 13:09:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hijab &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശിരോവസ്ത്ര വിവാദം; പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി</title>
		<link>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html</link>
					<comments>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 13:09:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[kochicorporation]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363390</guid>

					<description><![CDATA[ ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥി. പള്ളുരുത്തി കച്ചേരിപ്പടി വാര്&#x200d;ഡിലാണ് ജോഷി മത്സരിക്കുന്നത്.</p>
<p>കൊച്ചി കോര്&#x200d;പ്പറേഷനിലെ 62ാം ഡിവിഷനില്&#x200d; നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്&#x200d;പ്പറേഷനിലെ പുതിയ വാര്&#x200d;ഡ് കൂടിയാണിത്. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്&#x200d; വലിയ ചര്&#x200d;ച്ചകളിലേക്ക് വഴിവെച്ചിരുന്നു. വിവാദത്തില്&#x200d; സെന്റ് റീത്ത സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്&#x200d;ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ഇയാള്&#x200d; സ്വീകരിച്ചിരുന്നത്. </p>
<p>ഒക്ടോബര്&#x200d; രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്‌കൂളില്&#x200d; ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്&#x200d;ഥിനിയെ സ്‌കുള്&#x200d; അധികൃതര്&#x200d; വിലക്കിയെന്ന വാര്&#x200d;ത്ത പുറത്തുവന്നത്. സംഭവത്തില്&#x200d; സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്&#x200d; വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്&#x200d;ച്ചകളായിരുന്നു വിഷയത്തില്&#x200d; കേരളത്തില്&#x200d; നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്&#x200d;കുട്ടിയും സ്‌കൂള്&#x200d; അധികൃതരും പരസ്പരം വാക്ക്പോരിലേക്ക് എത്തുന്ന വിധത്തില്&#x200d; ചര്&#x200d;ച്ചകള്&#x200d; പുരോഗമിച്ചു.</p>
<p>കോടതി ഇടപെട്ടാണ് ഒടുവില്&#x200d; തര്&#x200d;ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്&#x200d; മാറ്റുമെന്ന് പരാതിക്കാരിയായ പെണ്&#x200d;കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്&#x200d;ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്&#x200d;ന്ന സ്‌കൂളിനെതിരെ കൂടുതല്&#x200d; നടപടികള്&#x200d;ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാരും അറിയിച്ചു. ഇതേത്തുടര്&#x200d;ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്&#x200d;ജി കോടതി തീര്&#x200d;പ്പാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-headscarf-controversy-pta-president-of-palluruthy-school-is-nda-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബ് വിവാദം: മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചു, ടിസി വാങ്ങാനൊരുങ്ങി രണ്ട് കുട്ടികള്‍</title>
		<link>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html</link>
					<comments>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 08:06:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[palluruthi]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359206</guid>

					<description><![CDATA[ഹിജാബ് വിലക്കിുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് മറ്റൊരു രക്ഷിതാവ്.]]></description>
										<content:encoded><![CDATA[<p>ഹിജാബ് വിലക്കിുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; സെന്റ് റീത്താസ് സ്‌കൂള്&#x200d; മാനേജ്മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് മറ്റൊരു രക്ഷിതാവ്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്&#x200d; നിന്നും തന്റെ രണ്ട് മക്കളെയും ടിസി വാങ്ങിച്ച് പോകുന്നതായി രക്ഷിതാവ് പറഞ്ഞു. രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്&#x200d; വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്&#x200d;കിയെന്ന് രക്ഷിതാവ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം. </p>
<p>തോപ്പുംപടിയിലെ ഔവര്&#x200d; ലേഡീസ് കോണ്&#x200d;വെന്റ് സ്‌കൂളില്&#x200d; കുട്ടികളെ ചേര്&#x200d;ക്കാനാണ് തീരുമാനം. ശിരോവസ്ത്ര വിവാദത്തില്&#x200d; സ്‌കൂള്&#x200d; മാനേജ്മെന്റും, പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്&#x200d;ശവും ഏറെ വേദനിപ്പിച്ചുവെന്നും, സെന്റ് റീത്താസിലെ സാമൂഹ്യ അന്തരീക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം ബുധനാഴ്ച ടി സി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>അതേസമയം എട്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനിയെ ഉടന്&#x200d; സ്‌കൂള്&#x200d; മാറ്റില്ലെന്നും ഹൈക്കോടതിയില്&#x200d; സ്‌കൂള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; കക്ഷിചേര്&#x200d;ത്ത സാഹചര്യത്തില്&#x200d; കോടതി നിലപാട് അറിഞ്ഞശേഷം തുടര്&#x200d;തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hijab-controversy-managements-stand-hurt-two-children-ready-to-buy-tc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സമൂഹം മിണ്ടാതിരുന്നാല്‍ ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും&#8217;; താരാ ടോജോ അലക്‌സ്</title>
		<link>https://www.chandrikadaily.com/if-society-remains-silent-hijab-will-be-banned-today-name-and-faith-will-be-banned-tomorrow-tara-tojo-alex.html</link>
					<comments>https://www.chandrikadaily.com/if-society-remains-silent-hijab-will-be-banned-today-name-and-faith-will-be-banned-tomorrow-tara-tojo-alex.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 18 Oct 2025 14:15:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[palluruthyschool]]></category>
		<category><![CDATA[taratojoalex]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359106</guid>

					<description><![CDATA[എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു താര ടോജോ അലക്‌സ്. ]]></description>
										<content:encoded><![CDATA[<p>സത്യവിശ്വാസം പ്രവര്&#x200d;ത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവര്&#x200d;ത്തിക്കേണ്ടത് എന്ന പാഠം യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാര്&#x200d; മറക്കാന്&#x200d; പാടില്ലാത്തതാണെന്ന് കോണ്&#x200d;ഗ്രസ് ഡിജിറ്റല്&#x200d; മീഡിയ സെല്&#x200d; കോഡിനേറ്റര്&#x200d; താരാ ടോജോ അലക്‌സ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്&#x200d; പ്രതികരിക്കുകയായിരുന്നു താര ടോജോ അലക്‌സ്. </p>
<p>തന്റെ ശിരോവസ്ത്രം ധരിച്ച് ഒരു കന്യാസ്ത്രീയായ അധ്യാപിക ക്ലാസില്&#x200d; എത്തുമ്പോള്&#x200d; അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും അതേസമയം ഒരു മുസ്ലിം വിദ്യാര്&#x200d;ഥിനി തന്റെ വിശ്വാസവും, ഇന്ത്യന്&#x200d; ഭരണഘടന അവള്&#x200d;ക്ക് നല്&#x200d;കുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ചും വന്നാല്&#x200d; അത് നിയമലംഘനവും ആകുമ്പോള്&#x200d; അത് സ്‌കൂള്&#x200d; മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പാണെന്നും മതപക്ഷപാതത്തിനും നേരെയാണ് വിരല്&#x200d; ചൂണ്ടുന്നതെന്നും താര പറഞ്ഞു. </p>
<p>ജാതിയും മതവും വെറുപ്പും വേര്&#x200d;തിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാല്&#x200d;വെക്കുന്ന അപായ സൂചനയാണതെന്നും ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാല്&#x200d;, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടതാണെന്നും താരാ ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>താരാ ടോജോ അലക്‌സ് ഫേസ്ബുക്ക് പോസ്റ്റ്<br />
&#8216;കൊച്ചിയിലെ സെന്റ് റീത്ത സ്‌കൂളിലെ ഹിജാബ് വിവാദത്തില്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; കന്യാസ്ത്രീയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇപ്രകാരമാണ്&#8230;</p>
<p>&#8216;മുസ്ലിം കുട്ടി ഹിജാബ് ധരിച്ച് വരുന്നത് കാണുമ്പോള്&#x200d; മറ്റ് കുട്ടികള്&#x200d;ക്ക് ഭീതി ഉണ്ടാകുന്നു&#8230;&#8217; ഈ പോസ്റ്റിന് ആധാരവും അവരുടെ ഈ വാക്കുകളാണ്. വിദ്യാലയം എന്നത് സമത്വത്തിന്റെയും ഉള്&#x200d;ക്കൊള്ളലിന്റെയും ക്ഷേത്രമാണ്. അധ്യാപനം എന്നത് ഒരു തൊഴില്&#x200d;മാത്രമല്ല..</p>
<p>അത് ഒരു &#8216;മിഷന്&#x200d;&#8217; ആണ്. &#8221;തൊഴില്&#x200d;&#8221; എന്നത് ഉപജീവനത്തിനായുള്ള ഒരു മാര്&#x200d;ഗ്ഗം മാത്രമാകുമ്പോള്&#x200d;, &#8221;മിഷന്&#x200d;&#8221; എന്നത് ഒരു വ്യക്തി, തനിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വം നിറവേറ്റാന്&#x200d; തിരഞ്ഞെക്കുന്ന മാര്&#x200d;ഗ്ഗമാണ്.</p>
<p>അതുകൊണ്ടു തന്നെ &#8216;അധ്യാപനം&#8217; എന്നത് കുഞ്ഞ് മനസ്സുകളെ മാനുഷിക മൂല്യങ്ങളില്&#x200d; ഊന്നി വാര്&#x200d;ത്തെടുത്ത് അവരെ സത്യത്തിലേക്കും സ്‌നേഹത്തിലേക്കും നീതിയിലേക്കും നയിക്കാനുള്ള ദൗത്യമാണ്. അധ്യാപനം ചെയ്യുന്നവര്&#x200d; വെറും പാഠഭാഗങ്ങള്&#x200d; പറയുന്നവര്&#x200d; അല്ല.</p>
<p>അവര്&#x200d; കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും സ്വഭാവവും അവരുടെ ഭാവിയെയും രൂപപ്പെടുത്തുന്നവരാണ്. അത് കൊണ്ടാണ് ടീച്ചറുടെ പദവി അമ്മക്ക് തുല്യമാണ് എന്ന് പറയുന്നത്.</p>
<p>അമ്മയേ പോലെ തന്നെ സ്‌നേഹിക്കുകയും, മനസ്സിലാക്കുകയും, കരുതുകയും ചെയ്യുന്ന അധ്യാപകരുടെ മേല്&#x200d;നോട്ടത്തില്&#x200d; നമ്മുടെ കുഞ്ഞുങ്ങള്&#x200d; മാനസികമായും ശാരീരികമായും സുരക്ഷിതരാണെന്ന് ആത്മവിശ്വാസത്തിലാണ് നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്&#x200d; വിദ്യാലയത്തിലേക്ക് അയക്കുന്നത്. പക്ഷെ ഹിജാബ് ധരിച്ചുവന്ന പെണ്&#x200d;കുട്ടിയോട് അവളുടെ വസ്ത്രധാരണം മറ്റു കുട്ടികളില്&#x200d; ഭീതി ഉണ്ടാക്കുന്നു എന്ന പ്രിന്&#x200d;സിപ്പല്&#x200d; സിസ്റ്ററിന്റെ സ്റ്റേറ്റ്‌മെന്റ്, അത് എത്രത്തോളം വലിയ മുറിവാണ് ആ കുഞ്ഞു മനസ്സിന് ഉണ്ടാക്കുന്നത് എന്നത് അവര്&#x200d; തിരിച്ചറിയാതെ പോകുന്നത് വളരെ ദൗര്&#x200d;ഭാഗ്യകരമായിപ്പോയി.</p>
<p>ഒരു അധ്യാപിക എന്ന നിലയില്&#x200d;, ആ കുട്ടിയുടെ വ്യക്തിത്വത്തെയും വിശ്വാസത്തെയും ആദരിക്കേണ്ടതും ഈ വിഷയം രമ്യമായി പരിഹരിക്കേണ്ടതും അവരുടെ ഉത്തരവാദിത്വമായിരുന്നു. അമ്മയെ പോലെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരധ്യാപിക ഒരിക്കലും ഒരു കുഞ്ഞിനെ മാത്രം മതത്തിന്റെ പേരില്&#x200d; ഒറ്റപ്പെടുത്തുകയില്ല. കാരണം അമ്മയാകുമ്പോള്&#x200d; മതം, ജാതി, ഭാഷ &#8211; എല്ലാം പിന്നിലാകും. മുന്നില്&#x200d; നില്&#x200d;ക്കുന്നത് സ്‌നേഹവും മനുഷ്യത്വവും മാത്രമാണ്. &#8216;നിങ്ങള്&#x200d; എന്നെ കര്&#x200d;ത്താവേ, കര്&#x200d;ത്താവേ എന്നു വിളിക്കയും ഞാന്&#x200d; പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്ത്?&#8217; (ലൂക്കോസ് 6:46)</p>
<p>എന്ന ബൈബിള്&#x200d; വചനം&#8230; സത്യവിശ്വാസം പ്രവര്&#x200d;ത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവര്&#x200d;ത്തിക്കേണ്ടത് എന്ന പാഠം, യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാര്&#x200d; മറക്കാന്&#x200d; പാടില്ലാത്തതാണ്.</p>
<p>ഒരു കന്യാസ്ത്രീയായ അധ്യാപിക, തന്റെ ശിരോവസ്ത്രം ധരിച്ച് ക്ലാസില്&#x200d; എത്തുമ്പോള്&#x200d;, അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും,</p>
<p>അതെ സമയം ഒരു മുസ്ലിം വിദ്യാര്&#x200d;ത്ഥിനി തന്റെ വിശ്വാസവും, ഇന്ത്യന്&#x200d; ഭരണഘടന അവള്&#x200d;ക്കു നല്&#x200d;കുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ച് വന്നാല്&#x200d;, അത് നിയമലംഘനവും ആകുമ്പോള്&#x200d;, അത് സ്‌കൂള്&#x200d; മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പിനും മതപക്ഷപാതത്തിനും നേരെ തന്നെയാണ് വിരല്&#x200d; ചൂണ്ടുന്നത് ഈ സംഭവം വെറും ഒരു സ്‌കൂളില്&#x200d; നടന്ന സംഭവവമായി നിസ്സാരവല്&#x200d;ക്കരിക്കാന്&#x200d; പാടില്ല.</p>
<p>ഇത് നമ്മുടെ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്.. ജാതിയും മതവും വെറുപ്പും വേര്&#x200d;തിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാല്&#x200d;വെക്കുന്ന അപായ സൂചനയാണത്.</p>
<p>ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാല്&#x200d;, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടത് മതത്തിന്റെ പേരില്&#x200d; ഒരു കുട്ടിയെ ഒറ്റപ്പെടുത്തുന്നവര്&#x200d;ക്ക് എതിരായി മനുഷ്യത്തിന്റെ രാഷ്ട്രീയവുമായാണ് നമ്മള്&#x200d; ഒന്നിക്കേണ്ടത്.</p>
<p>ഒരു ഹിജാബ് നീക്കം ചെയ്യിച്ച് കൊണ്ട് ആര്&#x200d;ക്കും ഇവിടെ സമത്വം ഉണ്ടാക്കാനാവില്ല. മനുഷ്യന്റെ മനസ്സില്&#x200d; മതമതിലുകള്&#x200d; പൊളിച്ചാല്&#x200d; മാത്രമെ സമൂഹത്തില്&#x200d; സമത്വം ഉണ്ടാക്കൂ. വിദ്യാഭാസത്തിനും പഠനത്തിനും മതമില്ല. സ്‌നേഹത്തിനും കാരുണ്യത്തിനും മതമില്ല.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-society-remains-silent-hijab-will-be-banned-today-name-and-faith-will-be-banned-tomorrow-tara-tojo-alex.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയത ആളിക്കത്തിക്കുന്നവരുടെ കൈയിലെ പാവയാകരുത്; സംസ്ഥാന സര്‍ക്കാറിനെതിരെ വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/dont-be-a-puppet-in-the-hands-of-those-who-inflame-communalism-vd-satheesan-against-the-state-government.html</link>
					<comments>https://www.chandrikadaily.com/dont-be-a-puppet-in-the-hands-of-those-who-inflame-communalism-vd-satheesan-against-the-state-government.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 16 Oct 2025 12:06:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358768</guid>

					<description><![CDATA[വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയത ആളിക്കത്തിക്കാന്&#x200d; ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി സര്&#x200d;ക്കാര്&#x200d; മാറരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. വര്&#x200d;ഗീയത ആളിക്കത്തിക്കാന്&#x200d; ശ്രമിക്കുന്നവര്&#x200d; അവസരങ്ങള്&#x200d;ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്&#x200d; ഇരിക്കുന്നവര്&#x200d; ഇത്തരം വിഷയങ്ങള്&#x200d; പരിഹരിക്കാന്&#x200d; ശ്രമിക്കണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്&#x200d; എം.പിയും എറണാകുളം ഡി.സി.സി അധ്യക്ഷന്&#x200d; മുഹമ്മദ് ഷിയാസും പരിഹരിച്ചതാണ്. എന്നാല്&#x200d; എരി തീയില്&#x200d; എണ്ണ കോരിയൊഴിക്കാന്&#x200d; ശ്രമിക്കരുതെന്നും സതീശന്&#x200d; പറഞ്ഞു. </p>
<p>മുനമ്പം വിഷയത്തിലും അങ്ങനെയാണ് ഇടപെട്ടതെന്നും വര്&#x200d;ഗീയ വിഷയമാക്കി തീര്&#x200d;ക്കാനാണ് ബി.ജെ.പി ഇടപെട്ടതെന്നും സി.പി.എമ്മും അതിന് കൂട്ടുനിന്നെന്നും  വി ഡി സതീശന്&#x200d; പറഞ്ഞു. </p>
<p>മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിധിയാണ് ഹൈകോടതിയില്&#x200d;നിന്നു വന്നിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; സമയത്തു തന്നെ  പരിഹരിക്കേണ്ടിയിരുന്നെന്നും സതീശന്&#x200d; പറഞ്ഞു.  </p>
<p>വര്&#x200d;ഗീയത ആളിക്കത്തിക്കാന്&#x200d; കാത്തിരിക്കുന്നവരുടെ കൈയിലെ പാവയാകാനോ അവരുടെ കെണിയിലോ സര്&#x200d;ക്കാര്&#x200d; പെട്ടുപോകരുത്. ചെറിയ വിഷയങ്ങള്&#x200d; രെുപ്പിച്ച് സാമൂഹിക അന്തരീക്ഷം വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-be-a-puppet-in-the-hands-of-those-who-inflame-communalism-vd-satheesan-against-the-state-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം</title>
		<link>https://www.chandrikadaily.com/11allegedly-denied-admission-in-private-school-on-account-of-hijab.html</link>
					<comments>https://www.chandrikadaily.com/11allegedly-denied-admission-in-private-school-on-account-of-hijab.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 05:49:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[School Admission]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338225</guid>

					<description><![CDATA[സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് ഹിജാബിന്റെ പേരില്&#x200d; സ്വകാര്യ സ്‌കൂളില്&#x200d; അഡ്മിഷന്&#x200d; നിഷേധിച്ചതായി ആരോപണം. മുക്കോലയ്ക്കല്&#x200d; സെന്റ് തോമസ് സെന്&#x200d;ട്രല്&#x200d; സ്‌കൂളില്&#x200d; ഹിജാബ് ധരിക്കുന്ന വിദ്യാര്&#x200d;ഥികള്&#x200d;ക്ക് അഡ്മിഷന്&#x200d; നല്&#x200d;കില്ലെന്ന് പറതായി മാതാപിതാക്കള്&#x200d; ആരോപിച്ചു. എന്നാല്&#x200d; സ്‌കൂളിലെ യൂണിഫോം നിബന്ധനകള്&#x200d; പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്&#x200d; അധികൃതരുടെ വിശദീകരണം.</p>
<p>പ്ലസ് വണ്&#x200d; മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വട്ടിയൂര്&#x200d;ക്കാവ് സ്വദേശികളായ രണ്ടു വിദ്യാര്&#x200d;ഥിനികള്&#x200d; മാര്&#x200d;ത്തോമാ ചര്&#x200d;ച്ച് എജുക്കേഷണല്&#x200d; സൊസൈറ്റിയുടെ കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെന്റ് തോമസ് സെന്&#x200d;ട്രല്&#x200d; സ്‌കൂളില്&#x200d; അപേക്ഷ സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; അഡ്മിഷന്&#x200d; നല്&#x200d;കുന്നതിന്റെ അവസാനഘട്ടത്തില്&#x200d; ഹിജാബ് ധരിച്ച് സ്‌കൂളിലെത്താനാകില്ലെന്ന് പ്രിന്&#x200d;സിപ്പല്&#x200d; പറഞ്ഞെന്നാണ് പിതാവിന്റെ ആരോപണം.</p>
<p>വിഷയത്തില്&#x200d; കുട്ടികളുടെ രക്ഷകര്&#x200d;ത്താക്കളും പ്രിന്&#x200d;സിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാല്&#x200d; സ്‌കൂളിലെ യൂണിഫോം കര്&#x200d;ശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിര്&#x200d;ദ്ദേശിച്ചതെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സ്‌കൂളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കിടയില്&#x200d; മതപരമായ വേര്&#x200d;തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11allegedly-denied-admission-in-private-school-on-account-of-hijab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി; സുഹൃത്തിന് മര്‍ദനം</title>
		<link>https://www.chandrikadaily.com/muslim-womans-hijab-forcibly-pulled-off-in-up-beating-a-friend.html</link>
					<comments>https://www.chandrikadaily.com/muslim-womans-hijab-forcibly-pulled-off-in-up-beating-a-friend.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 12:43:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[muslim girl]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338032</guid>

					<description><![CDATA[വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി ഒപ്പമുണ്ടായിരുന്ന ഹിന്ദു യുവാവിനെ മര്&#x200d;ദിച്ചു. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്&#x200d;വ്യാപകമായി പ്രചരിച്ചിരുന്നു. മുസഫര്&#x200d;നഗറിലെ ഖലാപറില്&#x200d; വെച്ചാണ് ഫര്&#x200d;ഹീന്&#x200d; എന്ന 20കാരിയും സചിന്&#x200d; എന്ന യുവാവും അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവര്&#x200d;ക്കും മര്&#x200d;ദനമേറ്റത്.</p>
<p>ഏപ്രില്&#x200d; 12ന് വൈകീട്ടാണ് സംഭവം. ബൈക്കില്&#x200d; സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിര്&#x200d;ത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികളില്&#x200d; ഒരാള്&#x200d; ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരി. പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്&#x200d; സുഹൃത്തായ യുവാവിനെ മര്&#x200d;ദിക്കുകയായിരുന്നു. വിഷയത്തില്&#x200d; വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു.</p>
<p>ഉത്കര്&#x200d;ഷ് സ്മാള്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപര്&#x200d; നിവാസിയായ ഫര്&#x200d;ഹീന്&#x200d;. മാതാവിന്റെ അറിവോടെയാണ് ഫര്&#x200d;ഹീന്&#x200d; സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാന്&#x200d; പോയത്. പൊലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തിയാണ് ഫര്&#x200d;ഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫര്&#x200d;ഹീന്റെ പരാതിയില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തു. കേസില്&#x200d; ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഡിയോയില്&#x200d;നിന്ന് കൂടുതല്&#x200d; ആളുകളെ തിരിച്ചറിഞ്ഞാല്&#x200d; കൂടുതല്&#x200d; അറസ്റ്റുകള്&#x200d; ഉണ്ടാകുമെന്നും മുസഫര്&#x200d;നഗര്&#x200d; സിറ്റി സര്&#x200d;ക്കിള്&#x200d; ഓഫിസര്&#x200d; രാജു കുമാര്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരു കാരണവും ഇല്ലാതെ ഒരു സംഘം എന്നെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ചു. പ്രതികളിലൊരാള്&#x200d; എന്റെ ബുര്&#x200d;ഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വിഡിയോ പകര്&#x200d;ത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു&#8217; -ഫര്&#x200d;ഹീന്&#x200d; പറഞ്ഞു. ഈസമയം ഇതുവഴി കടന്നുപോയ ഒരാള്&#x200d; ദൃശ്യം പകര്&#x200d;ത്തി സമൂഹമാധ്യമങ്ങളില്&#x200d; പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്&#x200d;പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-womans-hijab-forcibly-pulled-off-in-up-beating-a-friend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുര്&#x200d;ആനും ഹിജാബും വിതരണം ചെയ്തതിന്റെ പേരില്&#x200d; മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗര്&#x200d; പൊലീസ്‌</title>
		<link>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html</link>
					<comments>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 03:31:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[Srinagar police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331535</guid>

					<description><![CDATA[സംഭവത്തില്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ശ്രീനഗറിലെ രാജ്ബാഗ് നഗരത്തില്&#x200d; ഖുര്&#x200d;ആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്&#x200d; പൊലീസ്. സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെയുള്ള പൊതുജനങ്ങള്&#x200d;ക്ക് ഖുര്&#x200d;ആന്&#x200d; പകര്&#x200d;പ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകള്&#x200d; ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്&#x200d; ഖുര്&#x200d;ആന്&#x200d; വിതരണം ചെയ്തത്.</p>
<p>റമദാന്&#x200d; മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്&#x200d; ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളിലും സമൂഹ സേവന പ്രവര്&#x200d;ത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്&#x200d; പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.</p>
<p>സംഭവത്തില്&#x200d; പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമുകളില്&#x200d; സംഭവം വലിയ ശ്രദ്ധ നേടി.</p>
<p>പി.ഡി.പി നേതാവും പുല്&#x200d;വാമ നിയോജകമണ്ഡലത്തില്&#x200d; നിന്നുള്ള എം.എല്&#x200d;.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമര്&#x200d;ശിക്കുകയും ഖുര്&#x200d;ആന്&#x200d; സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങള്&#x200d; പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.</p>
<p>&#8216;റംസാന് മുന്നോടിയായി വിശുദ്ധ ഖുര്&#x200d;ആന്&#x200d; വിതരണം ചെയ്തതിന് രാജ്ബാഗില്&#x200d; മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുര്&#x200d;ആന്&#x200d; നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗര്&#x200d; പൊലീസിനോട് അഭ്യര്&#x200d;ത്ഥിക്കുന്നു,&#8217; അദ്ദേഹം തന്റെ സോഷ്യല്&#x200d; മീഡിയ പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയില്&#x200d; സംശയം തോന്നിയതിനാല്&#x200d; ശ്രീനഗര്&#x200d; പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേര്&#x200d;ത്തു. &#8216;ശ്രീനഗര്&#x200d; പൊലീസ് പരിശോധിച്ചു. മൂന്ന് പെണ്&#x200d;കുട്ടികളും വീട്ടില്&#x200d; സുരക്ഷിതരാണ്. വിശുദ്ധ ഖുര്&#x200d;ആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകള്&#x200d; കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,&#8217; അദ്ദേഹം എഴുതി.</p>
<p>കശ്മീര്&#x200d; താഴ്‌വരയിലുടനീളം വന്&#x200d;തോതിലുള്ള തിരച്ചില്&#x200d; നടത്തി ശ്രീനഗര്&#x200d; പൊലീസ് കശ്മീര്&#x200d; ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങള്&#x200d; പിടിച്ചെടുത്തതിന് ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinagar-police-arrested-three-muslim-women-for-distributing-quran-and-hijab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബ് ധരിക്കുന്നത് വിലക്കിയ അധ്യാപകന് മികച്ച അധ്യാപകനുള്ള അവാര്&#x200d;ഡ് പിന്&#x200d;വലിച്ച്‌ കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/karnataka-govt-withdraws-best-teacher-award-for-banning-hijab.html</link>
					<comments>https://www.chandrikadaily.com/karnataka-govt-withdraws-best-teacher-award-for-banning-hijab.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Sep 2024 15:01:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[karnataka govt]]></category>
		<category><![CDATA[withdraws]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308517</guid>

					<description><![CDATA[കുറച്ച് മാസങ്ങള്&#x200d;ക്ക് മുമ്പ് മുന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ ഹിജാബ് നിരോധന നിയമം നടപ്പാക്കാന്&#x200d; അധ്യാപകന്&#x200d; മുന്നിട്ടിറങ്ങിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മികച്ച പ്രിന്&#x200d;സിപ്പലിനുള്ള അവാര്&#x200d;ഡ് ലഭിച്ച അധ്യാപകന്റെ പുരസ്‌കാരം തടഞ്ഞ് കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d;. മുന്&#x200d; സര്&#x200d;ക്കാരിന്റെ ഭരണകാലത്തെ ഹിജാബ് വിവാദത്തിലെ അധ്യാപകന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം പിന്&#x200d;വലിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായത്. ഉഡുപ്പി ജില്ലയിലെ കുന്ദാപ്പൂരിലെ സര്&#x200d;ക്കാര്&#x200d; പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ബി.ജി.രാമകൃഷ്ണയുടെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; ബഹുമതിയാണ് തടഞ്ഞ് വെച്ചത്.</p>
<p>കുറച്ച് മാസങ്ങള്&#x200d;ക്ക് മുമ്പ് മുന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ ഹിജാബ് നിരോധന നിയമം നടപ്പാക്കാന്&#x200d; അധ്യാപകന്&#x200d; മുന്നിട്ടിറങ്ങിയിരുന്നു. ഹിജാബ് ധരിച്ച പെണ്&#x200d;കുട്ടികളെ കണ്ട  അധ്യാപകന്&#x200d; തന്റെ കാബിനില്&#x200d; നിന്നിറങ്ങി വന്ന് വിദ്യാര്&#x200d;ത്ഥികളെ തടഞ്ഞിരുന്നു. ഇതേ തുടര്&#x200d;ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്&#x200d; തന്നെ നടന്നിരുന്നു.</p>
<p>ഇത്തരത്തില്&#x200d; മുന്&#x200d;കാലങ്ങളിലെ അധ്യാപകന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തി ആദരവിന് അര്&#x200d;ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്&#x200d; എതിര്&#x200d;പ്പുയര്&#x200d;ത്തിയിരുന്നു. പിന്നാലെ സര്&#x200d;ക്കാര്&#x200d; പുരസ്‌കാരം പിന്&#x200d;വലിക്കുകയായിരുന്നു.</p>
<p>ഹിജാബ് വിവാദത്തില്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ അവകാശത്തെ അധ്യാപകന്&#x200d; ചോദ്യം ചെയ്തിരുന്നു. കൂടാതെ തര്&#x200d;ക്കിച്ച വിദ്യാര്&#x200d;ത്ഥികളോട് കോളേജ് കമ്മിറ്റി ചെയര്&#x200d;മാനും കുന്ദാപൂര്&#x200d; ബി.ജെ.പി എം.എല്&#x200d;.എയുമായ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്&#x200d;ദേശമാണ് താന്&#x200d; നടപ്പിലാക്കിയതെന്നായിരുന്നു രാമകൃഷ്ണ അന്ന് വാദിച്ചിരുന്നത്.</p>
<p>അധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രീരാമകൃഷ്ണ ഉള്&#x200d;പ്പെടെ 41 അധ്യാപകര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാര്&#x200d; മികച്ച അധ്യാപകര്&#x200d;ക്കുള്ള അവാര്&#x200d;ഡുകള്&#x200d; ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-govt-withdraws-best-teacher-award-for-banning-hijab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്തു ധരിക്കണമെന്നത് അവകാശം&#8217;; മുംബൈ കോളജിലെ ഹിജാബ് വിലക്ക് നീക്കി സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/the-right-to-what-to-wear-supreme-court-lifts-ban-on-hijab-in-mumbai-college.html</link>
					<comments>https://www.chandrikadaily.com/the-right-to-what-to-wear-supreme-court-lifts-ban-on-hijab-in-mumbai-college.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Aug 2024 10:47:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[mumbai college]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305694</guid>

					<description><![CDATA[പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്ക് കോളജിൽ വിലക്കേർപ്പെടുത്തുമോ എന്ന് കോടതി]]></description>
										<content:encoded><![CDATA[<p>വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേര്&#x200d;പ്പെടുത്തിയ മുംബൈയിലെ സ്വകാര്യ കോളജ് സര്&#x200d;ക്കുലര്&#x200d; ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രിംകോടതി. എന്തു ധരിക്കണമെന്ന ഇഷ്ടം വിദ്യാര്&#x200d;ഥികളുടേതാണ് എന്നും അതടിച്ചേല്&#x200d;പ്പിക്കരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.</p>
<p>പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് കോളജില്&#x200d; വിലക്കേര്&#x200d;പ്പെടുത്തുമോ എന്ന് ചോദിച്ച കോടതി ബുര്&#x200d;ഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവില്&#x200d; നിര്&#x200d;ദേശിച്ചു. ദുരുപയോഗം ഉണ്ടായാല്&#x200d; കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് മുറിക്കകത്ത് ബുര്&#x200d;ഖ (ശരീരം മുഴുവന്&#x200d; മറയ്ക്കുന്ന വസ്ത്രം) ധരിക്കരുതെന്നും ക്യാംപസിന് അകത്ത് മതപരിപാടികള്&#x200d; നടത്തരുതെന്നും കോടതി ഉത്തരവിട്ടു.</p>
<p>ചെമ്പൂര്&#x200d; ട്രോംബി എജുക്കേഷന്&#x200d; സൊസൈറ്റിക്ക് കീഴിലുള്ള ആചാര്യ മറാത്താ കോളജിലാണ് ഹിജാബ് നിരോധം ഏര്&#x200d;പ്പെടുത്തിയിരുന്നത്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്&#x200d;ഥികള്&#x200d; ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതിനെ സമര്&#x200d;പ്പിച്ച അപ്പീല്&#x200d; ഹര്&#x200d;ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.</p>
<p>ഡ്രസ് കോഡ് വിദ്യാര്&#x200d;ഥികളുടെ മൗലികാവകാശമായി കാണാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കോളജ് തീരുമാനം ശരിവച്ചിരുന്നത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും അതിനുള്ള അധികാരം കോളജ് മാനേജ്മെന്റിന് ഉണ്ടെന്നും രണ്ടംഗ ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോളജ് സര്&#x200d;ക്കുലറിനെതിരെ 9 വിദ്യാര്&#x200d;ഥികളാണ് കോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-right-to-what-to-wear-supreme-court-lifts-ban-on-hijab-in-mumbai-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബ് നിരോധനം: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്&#x200d; ഫ്രഞ്ച് താരത്തിന് വിലക്ക്</title>
		<link>https://www.chandrikadaily.com/hijab-ban-french-star-banned-from-olympics-opening-ceremony.html</link>
					<comments>https://www.chandrikadaily.com/hijab-ban-french-star-banned-from-olympics-opening-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jul 2024 08:10:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[World]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303849</guid>

					<description><![CDATA[ഫ്രാന്&#x200d;സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്&#x200d;ക്ക് മതചിഹ്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കാന്&#x200d; അനുമതിയില്ലെന്നായിരുന്നു ഫ്രാന്&#x200d;സ് കായിക മന്ത്രിയുടെ നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>ഹിജാബ് ധരിക്കുന്നതിനാല്&#x200d; ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്&#x200d; നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാന്&#x200d;സിന്റെ അത്ലറ്റ് സൗങ്കമ്പ സില്ല. 400 മീറ്റര്&#x200d; വനിത, മിക്സഡ് ടീമുകളുടെ ഭാഗമാണ് സില്ല. 400 മീറ്റര്&#x200d; വനിത, മിക്സഡ് ടീമുകളുടെ ഭാഗമാണ് സില്ല.</p>
<p>&#8221;നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിംപിക്‌സിലേക്ക് നിങ്ങള്&#x200d; തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്&#x200d; നിങ്ങള്&#x200d;ക്ക് ഉദ്ഘാടന ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; കഴിയില്ല,&#8221; സില്ലയുടെ സോഷ്യല്&#x200d; മീഡിയ പോസ്റ്റില്&#x200d; പറയുന്നു.</p>
<p>ഫ്രാന്&#x200d;സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്&#x200d;ക്ക് മതചിഹ്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കാന്&#x200d; അനുമതിയില്ലെന്നായിരുന്നു ഫ്രാന്&#x200d;സ് കായിക മന്ത്രിയുടെ നിര്&#x200d;ദേശം. രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്&#x200d;ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്&#x200d; ഫ്രഞ്ച് ഒളിമ്പ്യന്മാര്&#x200d;ക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാര്&#x200d;ഷ്യന്&#x200d; കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.</p>
<p>വിദേശ അത്ലറ്റുകള്&#x200d;ക്ക് ഇത്തരം നിയമങ്ങള്&#x200d; ബാധകമല്ല. മതപരമായ ചിഹ്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിലക്കേര്&#x200d;പ്പെടുത്തിയിട്ടില്ല. യുഎന്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; വക്താവായ മരിയ ഹുര്&#x200d;ട്ടാഡൊ ഫ്രഞ്ച് സര്&#x200d;ക്കാരിന്റെ നീക്കങ്ങള്&#x200d;ക്കെതിരെ രൂക്ഷമായ വിമര്&#x200d;ശനം നടത്തിയിരുന്നു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്&#x200d;പ്പിക്കേണ്ടതില്ല എന്നായിരുന്നു മരിയയുടെ വാക്കുകള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hijab-ban-french-star-banned-from-olympics-opening-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
