<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hilari &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hilari/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 May 2017 08:04:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hilari &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹിലരി ഇമെയില്‍ കേസ്: എഫ്.ബി.ഐ ഡയറക്ടറെ ട്രംപ് പുറത്താക്കി</title>
		<link>https://www.chandrikadaily.com/donald-trump-against-james-comey.html</link>
					<comments>https://www.chandrikadaily.com/donald-trump-against-james-comey.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 May 2017 07:56:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[email case]]></category>
		<category><![CDATA[hilari]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28590</guid>

					<description><![CDATA[വാഷിംങ്ടണ്‍: എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഇ-മെയില്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇതു സംബന്ധിച്ച ഉത്തരവ് വൈറ്റ് ഹൗസ് പുറത്തിറക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ ഹിലരി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചെന്നാണ് കേസ്. കേസിലെ അന്വേഷണം ജെയിംസ് കോമിക്ക് ചുരുങ്ങിയ കാലംകൊണ്ട് തീര്‍ക്കാന്‍ കഴിയുകയില്ല. അതിനാല്‍ കോമിയെ മാറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിംങ്ടണ്&#x200d;: എഫ്.ബി.ഐ ഡയറക്ടര്&#x200d; ജെയിംസ് കോമിയെ ട്രംപ് ഡയറക്ടര്&#x200d; സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ വര്&#x200d;ഷം ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായിരുന്ന ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവന്ന ഇ-മെയില്&#x200d; കേസില്&#x200d; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇതു സംബന്ധിച്ച ഉത്തരവ് വൈറ്റ് ഹൗസ് പുറത്തിറക്കി. മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബറാക് ഒബാമയുടെ സെക്രട്ടറിയായിരിക്കുമ്പോള്&#x200d; ഹിലരി ഔദ്യോഗിക ആവശ്യങ്ങള്&#x200d;ക്കായി സ്വകാര്യ ഇമെയില്&#x200d; ഉപയോഗിച്ചെന്നാണ് കേസ്.</p>
<p>കേസിലെ അന്വേഷണം ജെയിംസ് കോമിക്ക് ചുരുങ്ങിയ കാലംകൊണ്ട് തീര്&#x200d;ക്കാന്&#x200d; കഴിയുകയില്ല. അതിനാല്&#x200d; കോമിയെ മാറ്റി പെട്ടെന്ന് തന്നെ ഡയറക്ടര്&#x200d; സ്ഥാനത്ത് പുതിയൊരാളെ നിയമിക്കുമെന്ന് ഡൊണാള്&#x200d;ഡ് ട്രംപ് പറഞ്ഞു. നിങ്ങളെ ഡയറക്ടര്&#x200d; സ്ഥാനത്തുനിന്ന് മാറ്റി കാര്യക്ഷമമായി പ്രവര്&#x200d;ത്തിക്കുന്ന മറ്റൊരാളെ ഡയറക്ടറായി നിയമിക്കുകയാണെന്ന് കോമിക്ക് നല്&#x200d;കിയ കത്തില്&#x200d; ട്രംപ് അറിയിച്ചു.</p>
<p>ഡയറക്ടറായിരുന്ന ജെയിംസ് കോമിയുടെ പ്രവര്&#x200d;ത്തനങ്ങളെ വിലയിരുത്തുന്നതിന് താന്&#x200d; തയ്യാറല്ലെന്ന് അറ്റോര്&#x200d;ണി ജനറല്&#x200d; റോഡ് റോസെന്&#x200d;ടൈന്&#x200d; പറഞ്ഞു. ഇമെയില്&#x200d; കേസിലെ അന്വേഷണവുമായി പല കാര്യങ്ങളും കോമി കണക്കാക്കാതെ ഒഴിവാക്കിയെന്നും റോഡ് പറഞ്ഞു.അമേരിക്കന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ട്രംപിന്റെ വിജയത്തിന് വേണ്ടി റഷ്യയുടെ ഇടപെടല്&#x200d; നടന്നിട്ടുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ട്രംപിന്റെ കോമിക്കെതിരായ നീക്കത്തിനെതിരെ വിവിധ വിഭാഗങ്ങളില്&#x200d; നിന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിട്ടുണ്ട്. ട്രംപിന്റെ ബുദ്ധിശൂന്യമായ നീക്കമാണിതെന്നാണ് ഉയര്&#x200d;ന്നുവരുന്ന വിമര്&#x200d;ശനം. കോമിക്കുനേരെയുള്ള നീക്കത്തെ അംഗീകരിക്കുന്നില്ലെന്ന് ജോണ്&#x200d; മെക്കൈന്&#x200d; പറഞ്ഞു. റഷ്യയുടെ ഇടപെടലിനെക്കുറിച്ചറിയാന്&#x200d; ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ തെറ്റായിപ്പോയെന്ന് ചക്ക് സ്‌കമ്മറും വിമര്&#x200d;ശനമുന്നയിച്ചു. എന്നാല്&#x200d; ജെയിംസ് കോമിയില്&#x200d; വിശ്വാസമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-against-james-comey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിലരിയും ട്രംപും വാക് പോര് തുടരുന്നു</title>
		<link>https://www.chandrikadaily.com/hilari-and-trump.html</link>
					<comments>https://www.chandrikadaily.com/hilari-and-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Nov 2016 19:43:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hilari]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6559</guid>

					<description><![CDATA[വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം ദുരന്തമായിരിക്കും. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും ഒട്ടും പരിഗണിക്കാത്തയാളെന്ന നിലയിലാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കുന്നത്. അതേ സമയം നിയമത്തെ നിന്ദിക്കുന്ന ഹിലരി അധികാരത്തിലെത്തിയാല്‍ അത് തുടര്‍ച്ചയായ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള്&#x200d; മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്&#x200d;ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം ദുരന്തമായിരിക്കും. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ ഇരു സ്ഥാനാര്&#x200d;ത്ഥികളും തമ്മില്&#x200d; ആരോപണ പ്രത്യാരോപണങ്ങള്&#x200d;ക്ക് മൂര്&#x200d;ച്ച കൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും ഒട്ടും പരിഗണിക്കാത്തയാളെന്ന നിലയിലാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കുന്നത്. അതേ സമയം നിയമത്തെ നിന്ദിക്കുന്ന ഹിലരി അധികാരത്തിലെത്തിയാല്&#x200d; അത് തുടര്&#x200d;ച്ചയായ അന്വേഷണങ്ങള്&#x200d;ക്കും അപവാദങ്ങള്&#x200d;ക്കും കാരണമാകുമെന്നാണ് ട്രംപിന്റെ പ്രത്യാരോപണം.</p>
<p>ഇരു സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്കും പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്&#x200d; പോലും വ്യക്തമായ വിജയ സാധ്യത ഉറപ്പിക്കാനായിട്ടില്ല. ഈ അവസ്ഥയിലാണ് എതിരാളിയുടെ മനോവീര്യം തകര്&#x200d;ക്കുകയെന്ന ലക്ഷ്യത്തോടെ ആരോപണവും പ്രത്യാരോപണവുമായി രംഗപ്രവേശനം ചെയ്യുന്നത്. പ്രസിഡണ്ട് പദവിയിലേറാനാവശ്യമായ 270 ഇലക്ട്രല്&#x200d; വോട്ടുകള്&#x200d; ആരു നേടുമെന്നാണ് ലോകം മുഴുവന്&#x200d; ഉറ്റു നോക്കുന്നത്. സി.എന്&#x200d;.എന്&#x200d; നടത്തിയ അവസാന തെരഞ്ഞെടുപ്പു സര്&#x200d;വേയില്&#x200d; നാലു ശതമാനം മേല്&#x200d;ക്കോയ്മ നേടിയ ഹിലരിക്കു പക്ഷേ തെരഞ്ഞെടുപ്പു അടുത്തതോടെ ഉയര്&#x200d;ന്നു വന്ന ഇ മെയില്&#x200d; വിവാദം തിരിച്ചടിയായിട്ടുണ്ട്. നോര്&#x200d;ത്ത് കരോലിന, പെന്&#x200d;സില്&#x200d;വാനിയ തുടങ്ങി ഒരു പക്ഷത്തും ഉറച്ച് നില്&#x200d;ക്കാത്ത വോട്ടര്&#x200d;മാരുള്ള സംസ്ഥാനങ്ങളില്&#x200d; ഹിലരിക്കാണ് നേരിയ മുന്&#x200d;തൂക്കം.</p>
<p>അതേ സമയം ന്യൂഹാംഷയര്&#x200d;, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; അവസാന നിമിഷം അസാധാരണ നേട്ടമുണ്ടാക്കാനായത് ട്രംപ് ക്യാമ്പിന് കൂടുതല്&#x200d; ഉണര്&#x200d;വ് നല്&#x200d;കുന്നുണ്ട്. തങ്ങളുടെ ശക്തി ദുര്&#x200d;ഗങ്ങളില്&#x200d; വോട്ടുകള്&#x200d; ഉറപ്പിച്ച് നിര്&#x200d;ത്താനുള്ള ശ്രമത്തിലാണ് ഹിലരി ക്ലിന്റനെങ്കില്&#x200d; ട്രംപ് ഹിലരിയുടെ തട്ടകത്തില്&#x200d; വിള്ളല്&#x200d; വീഴ്ത്താനുള്ള അവസാനത്തെ അടവുകളാണ് പുറത്തെടുക്കുന്നത്. ഡൊണാള്&#x200d;ഡ് ട്രംപ് വിജയിച്ചാല്&#x200d; രാജ്യത്തിന് അവിവേകിയായ ഒരു കമാന്ററെയായിരിക്കും ലഭിക്കുകയെന്നും ഇത് രാജ്യത്തിന്റെ ഭാവി കനത്ത അപകടത്തിലാക്കുമെന്നുമാണ് ഹിലരി വ്യാഴാഴ്ച നോര്&#x200d;ത്ത് കരോലിനയില്&#x200d; പ്രചാരണത്തിനിടെ പറഞ്ഞത്.</p>
<p>പ്രസിഡണ്ടായാല്&#x200d; ട്രംപ് ഏതെങ്കിലും രാഷ്ട്ര നേതാക്കന്&#x200d;മാരെ അപമാനിക്കുമെന്നും അത് ട്വിറ്റര്&#x200d; യുദ്ധത്തിനു പകരം ഫലത്തില്&#x200d; ശരിയായ യുദ്ധത്തിലായിരിക്കും അവസാനിക്കുകയെന്നും അവര്&#x200d; ആരോപിക്കുന്നു. ഇന്നലെ ഡെട്രോയ്റ്റില്&#x200d; അടിസ്ഥാന വോട്ടുകള്&#x200d; ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഹിലരി. ആഫ്രോ-അമേരിക്കന്&#x200d; വോട്ടര്&#x200d;മാരുടെ പിന്തുണ തേടിക്കൊണ്ട് ഹിലരി പിറ്റ്‌സ്ബര്&#x200d;ഗ്, ഫിലഡല്&#x200d;ഫിയ എന്നിവിടങ്ങളിലും ഇന്നലെ എത്തിയിരുന്നു. ഡെമോക്രാറ്റുകളുടെ ശക്തിദുര്&#x200d;ഗമായ പെന്&#x200d;സില്&#x200d;വാനിയയില്&#x200d; ഏതെങ്കിലും രീതിയില്&#x200d; വിള്ളല്&#x200d; വീഴ്ത്താനാവുമെന്നാണ് ട്രംപ് ക്യാമ്പ് അവസാന നിമിഷത്തിലും വിശ്വസിക്കുന്നത്.</p>
<p>ഇത് ഒഴിവാക്കാനായി ഇന്ന് കാറ്റി പെറിയുമൊത്ത് ഹിലരി ക്ലിന്റണ്&#x200d; ഫിലഡല്&#x200d;ഫിയയില്&#x200d; ഒരു പരിപാടിയില്&#x200d; പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ഒഹിയോയിലും ഹിലരി എത്തുമെന്നാണ് വാര്&#x200d;ത്തകള്&#x200d;. അതേ സമയം ഹൈപ്രൊഫൈല്&#x200d; പ്രതിനിധികളായ ബറാക് ഒബാമ, മുന്&#x200d; പ്രസിഡണ്ട് ബില്&#x200d; ക്ലിന്റണ്&#x200d; എന്നിവര്&#x200d; പ്രചരണത്തിനിറങ്ങിയ നോര്&#x200d;ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്&#x200d; ഹിലരി സന്ദര്&#x200d;ശിച്ചേക്കില്ല. ഒഹിയോ, നോര്&#x200d;ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്&#x200d; ട്രംപിനെ തടയാന്&#x200d; ഹിലരിയ്ക്കായാല്&#x200d; ട്രംപിന് 270 ഇലക്ട്രല്&#x200d; വോട്ടുകള്&#x200d; നേടാന്&#x200d; സാധിക്കില്ല. അതേസമയം ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ മെയില്&#x200d; വിവാദം പരമാവധി കൊഴുപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.</p>
<p>ഗുരുതരമായ ക്രിമിനല്&#x200d; കുറ്റത്തില്&#x200d; ഏര്&#x200d;പ്പെട്ട ഒരാളെ പ്രസിഡണ്ട് പദവിക്ക് പറ്റില്ലെന്നാണ് ട്രംപ് ഇന്നലെയും ആവര്&#x200d;ത്തിച്ചത്. നോര്&#x200d;ത്ത് കരോലിന, ന്യൂഹാംഷയര്&#x200d;, ഒഹിയോ എന്നിവിടങ്ങളില്&#x200d; വോട്ടെടുപ്പിന് മുന്നോടിയായി ഇന്നും നാളെയുമായി ട്രംപ് സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hilari-and-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിലരിക്കു വേണ്ടി ഒബാമ</title>
		<link>https://www.chandrikadaily.com/obama-in-campaign-of-hilari.html</link>
					<comments>https://www.chandrikadaily.com/obama-in-campaign-of-hilari.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Nov 2016 19:44:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[hilari]]></category>
		<category><![CDATA[obama]]></category>
		<category><![CDATA[usa]]></category>
		<category><![CDATA[usa presidential]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6429</guid>

					<description><![CDATA[വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്‍. യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ബ്ാക്കിയപ്പോള്‍ ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നവയാണ്. ഒബാമയുടെ ജനപ്രീതി പരമാവധി വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമം. തന്നെ സ്‌നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ടു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന അഭ്യര്‍ത്ഥന. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനര്‍ഹനാണെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ച [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്&#x200d;ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്&#x200d;.<br />
യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്&#x200d; മാത്രം ബ്ാക്കിയപ്പോള്&#x200d; ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്&#x200d; ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്&#x200d; വോട്ടര്&#x200d;മാരെ ആകര്&#x200d;ഷിക്കുന്നവയാണ്. ഒബാമയുടെ ജനപ്രീതി പരമാവധി വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ ശ്രമം. തന്നെ സ്‌നേഹിക്കുന്നവര്&#x200d; ഹിലരിക്ക് വോട്ടു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന അഭ്യര്&#x200d;ത്ഥന. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി അനര്&#x200d;ഹനാണെന്നും അദ്ദേഹം പറയുന്നു.<br />
ഒരാഴ്ച മുഴുവന്&#x200d; ഹിലരിക്കുവേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹം. കറുത്തവര്&#x200d;ഗക്കാരുടെ വോട്ടുകളെ സ്വാധീനിക്കാന്&#x200d; ഒബാമക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്&#x200d;. തെരഞ്ഞെടുപ്പില്&#x200d; ഒബാമയുടെ രക്ഷക്കെത്തിയത് ഇവരുടെ വോട്ടുകളായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obama-in-campaign-of-hilari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാണ് ഹ്യൂമ ആബിദീന്‍; അമേരിക്കക്കാര്‍ ചോദിക്കുന്നു ഹിലരിയുടെ ഈ പേഴ്‌സണല്‍ അസിസ്റ്റന്റ് ആരെന്ന്</title>
		<link>https://www.chandrikadaily.com/huma-abedin-hilaris-personal-assistant.html</link>
					<comments>https://www.chandrikadaily.com/huma-abedin-hilaris-personal-assistant.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Tue, 01 Nov 2016 16:39:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hilari]]></category>
		<category><![CDATA[huma]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6036</guid>

					<description><![CDATA[അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്‍ന്നുകേട്ടതു മുതല്‍ മുതല്‍ അമേരിക്കക്കാര്‍ പതിവായി കേള്‍ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്‍. ഹിലരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന്‍ മാനേജര്‍ റോബിന്‍ മോക്കിനെ നിര്‍ദേശിച്ചതും ഇന്റര്‍വ്യൂ ചെയ്തതും ഇവര്‍ തന്നെ. ഹിലരിയുടെ ബോഡി വുമണ്‍ എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്‍ മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്‍മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്&#x200d;ന്നുകേട്ടതു മുതല്&#x200d; മുതല്&#x200d; അമേരിക്കക്കാര്&#x200d; പതിവായി കേള്&#x200d;ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്&#x200d;. ഹിലരിയുടെ പേഴ്‌സണല്&#x200d; അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന്&#x200d; മാനേജര്&#x200d; റോബിന്&#x200d; മോക്കിനെ നിര്&#x200d;ദേശിച്ചതും ഇന്റര്&#x200d;വ്യൂ ചെയ്തതും ഇവര്&#x200d; തന്നെ.</p>
<p>ഹിലരിയുടെ ബോഡി വുമണ്&#x200d; എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്&#x200d;ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്&#x200d; മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്&#x200d;മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്&#x200d;വകലാശാലയില്&#x200d; നിന്ന് ബിരുദം സ്വന്തമാക്കിയ ആബിദീന്&#x200d; 1960കളില്&#x200d; അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഹ്യൂമയുടെ മാതാവ് ജിദ്ദ സര്&#x200d;വകലാശാലയില്&#x200d; പ്രൊഫസറാണ്. പിതാവ് ആബിദീന്&#x200d; കുറച്ചു വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പ് മരണപ്പെട്ടു. ജോര്&#x200d;ജ് വാഷിങ്ടണ്&#x200d; യൂണിവേഴ്‌സിറ്റിയില്&#x200d; നിന്നാണ് ഇവര്&#x200d; ബിരുദം സ്വന്തമാക്കിയത്.</p>
<p>ബില്&#x200d;ക്ലിന്റണ്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ടായ സമയത്ത് ഹിലരിയുടെ പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; ഇന്റേണായി ജോയിന്&#x200d; ചെയ്തതുമുതല്&#x200d; തുടങ്ങിയതാണ് ഹിലരിയുമായുള്ള ചങ്ങാത്തം. പിന്നീടിങ്ങോട്ട് ഹിലരിയുടെ ഏറ്റവും ഉറ്റ സുഹൃത്തായി അവരുടെ വളര്&#x200d;ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. 2000ല്&#x200d; ഹിലരി ന്യൂയോര്&#x200d;ക്കില്&#x200d; നിന്നുള്ള സെനറ്ററായപ്പോള്&#x200d; ഹ്യൂമ അവരുടെ പ്രധാന സ്റ്റാഫുകളിലൊരാളായി. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്&#x200d; ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് പദവിയേക്കുയര്&#x200d;ന്നു ഹ്യൂമ. ഇപ്പോള്&#x200d; ഹിലരിയെ കാണമെങ്കില്&#x200d; ആദ്യം ഹ്യൂമയെക്കാണണമെന്നാണ് പലരും പറയുന്നത്.</p>
<p>ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയില്&#x200d; മാത്രമല്ല, റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി അംഗങ്ങളുമായും കഴിഞ്ഞ 20 വര്&#x200d;ഷത്തിനിടക്ക് ഉറ്റ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ഹ്യൂമ. ചില വലതു തീവ്ര റിപ്പബ്ലിക്കന്&#x200d; അംഗങ്ങള്&#x200d; ഹ്യൂമയെ അറബ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചപ്പോള്&#x200d; അവരെ സംരക്ഷിക്കാന്&#x200d; ജോണ്&#x200d; മക്കൈനടക്കമുള്ള സെനറ്റര്&#x200d;മാര്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p>ഹ്യൂമ ഹിലരിക്കയച്ച ചില മെയിലുകള്&#x200d; പരിശോധിക്കണമെന്ന വാര്&#x200d;ത്തയാണ് ഇപ്പോള്&#x200d; യുഎസ് മാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചാവിഷയം. തെരഞ്ഞെടുപ്പ് പത്ത് ദിവസം മാത്രം ശേഷിക്കെ ഈ വാര്&#x200d;ത്ത യുഎസില്&#x200d; വന്&#x200d; രാഷ്ട്രീയ കൊടുങ്കാറ്റാണുയര്&#x200d;ത്തിയത്. റിപ്പബ്ലിക്കന്&#x200d; മെമ്പറായ എഫ്ബിഐ ഡയറക്ടര്&#x200d; കോമോയാണ് ഹിലരിക്കെതിരെ ഇപ്പോള്&#x200d; ഈമെയില്&#x200d; ആരോപണത്തിന് പിന്നില്&#x200d;. ഇതോടെ ഇപ്പോള്&#x200d; വീണ്ടും ചാനലുകളില്&#x200d; ഹ്യൂമ നിറഞ്ഞു നില്&#x200d;ക്കുകയാണ്. എന്നാല്&#x200d; അവരെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് മാത്രമല്ല, എഫ്ബിഐയെ കടന്നാക്രമിക്കുകയാണ് ഹിലരി ചെയ്തത്.</p>
<p>ഇടക്ക് അമേരിക്കന്&#x200d; പാര്&#x200d;ലമെന്റംഗം ആന്റണി വെയ്‌നറുമായി വിവാഹിതയായിരുന്നു ഹ്യൂമ. എന്നാല്&#x200d; ഈ വര്&#x200d;ഷമാദ്യം ഇവര്&#x200d; വേര്&#x200d;പിരിഞ്ഞു. ഈ ബന്ധത്തില്&#x200d; ഇവര്&#x200d;ക്ക് ഒരു കുട്ടിയുണ്ട്. ഹിലരി പ്രസിഡണ്ടായാല്&#x200d; അമേരിക്കന്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഉന്നത പദവിയിലെത്തും ഹ്യൂമയെന്നുറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huma-abedin-hilaris-personal-assistant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
