<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Himanta Biswa Sharma &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/himanta-biswa-sharma/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Jun 2025 11:20:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Himanta Biswa Sharma &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള സുവര്‍ണാവസരം ഇത്; ഹിമന്ത ബിശ്വ ശര്‍മ്മ</title>
		<link>https://www.chandrikadaily.com/this-is-a-golden-opportunity-to-remove-socialism-and-secularism-from-the-constitution-himanta-biswa-sharma.html</link>
					<comments>https://www.chandrikadaily.com/this-is-a-golden-opportunity-to-remove-socialism-and-secularism-from-the-constitution-himanta-biswa-sharma.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Jun 2025 11:20:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asam]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346194</guid>

					<description><![CDATA[42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഭരണഘടനയില്&#x200d; നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്&#x200d; നീക്കം ചെയ്യേണ്ട സുവര്&#x200d;ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്&#x200d; ഭരണഘടനയില്&#x200d; ഉള്&#x200d;പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.</p>
<p>&#8216;അടിയന്തരാവസ്ഥയുടെ അമ്പത് വര്&#x200d;ഷങ്ങള്&#x200d; ഈ വര്&#x200d;ഷത്തില്&#x200d; പൂര്&#x200d;ത്തിയായി. അമേരിക്കന്&#x200d; ഭരണഘടനകളില്&#x200d; നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്&#x200d; നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്&#x200d;.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്&#x200d;പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്&#x200d; നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്&#x200d; തന്നെ ഇതാണ് അതിനുപറ്റിയ സുവര്&#x200d;ണാവസരം&#8217;- ഹിമന്ത ബിശ്വ ശര്&#x200d;മ്മ പറഞ്ഞു. ദി എമര്&#x200d;ജന്&#x200d;സി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോര്&#x200d;ജ്ഡ് എ ലീഡര്&#x200d;&#8217; എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുവെയാണ് ബിശ്വ ശര്&#x200d;മ്മ വിവാദ പ്രസ്താവന നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-a-golden-opportunity-to-remove-socialism-and-secularism-from-the-constitution-himanta-biswa-sharma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശത്രുക്കളാല്&#x200d; ചുറ്റപ്പെട്ടാല്&#x200d; എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്&#x200d;മ</title>
		<link>https://www.chandrikadaily.com/assam-should-learn-from-israel-how-to-survive-when-surrounded-by-enemies-himanta-biswa-sharma.html</link>
					<comments>https://www.chandrikadaily.com/assam-should-learn-from-israel-how-to-survive-when-surrounded-by-enemies-himanta-biswa-sharma.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Dec 2024 07:23:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321366</guid>

					<description><![CDATA[അസ്സമിന്റെ അതിര്&#x200d;ത്തികള്&#x200d; ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്&#x200d;മ കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>എതിരാളികളാല്&#x200d; ചുറ്റപ്പെട്ടാലും അതിജീവിക്കാന്&#x200d; ഇസ്രാഈലില്&#x200d; നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്&#x200d;മ. സോനിത്പൂര്&#x200d; ജില്ലയിലെ ജമുഗുരിഹാട്ടില്&#x200d; സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്&#x200d;ത്തികള്&#x200d; ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്&#x200d;മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്&#x200d;മര്&#x200d;, പശ്ചിമ ബംഗാള്&#x200d; എന്നിവയുമായി ഞങ്ങള്&#x200d; അതിര്&#x200d;ത്തികള്&#x200d; പങ്കിട്ടിട്ടുണ്ട്. ഞങ്ങള്&#x200d; (ആസാമികള്&#x200d;) 12 ജില്ലകളില്&#x200d; ന്യൂനപക്ഷമാണ്,&#8217; ഹിമന്ത പറയുന്നു. &#8216;ശത്രുക്കളാല്&#x200d; ചുറ്റപ്പെട്ടപ്പോള്&#x200d; പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്&#x200d; പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്&#x200d; നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്&#x200d; മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്&#x200d;ക്കാന്&#x200d; കഴിയൂ,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;നാം ഇപ്പോള്&#x200d; മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്&#x200d; വേണ്ടിയായിരുന്നു. എന്നാല്&#x200d; ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്&#x200d; സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്&#x200d;ക്ക് ഭൂമി നഷ്ടപ്പെടുന്നു&#8221;. ആസാമികള്&#x200d;ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്&#x200d;ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്&#x200d; ഭൂമി കഴിഞ്ഞ മൂന്ന് വര്&#x200d;ഷത്തിനിടെ കൈയേറ്റത്തില്&#x200d; നിന്ന് ഒഴിപ്പിച്ചതായി ശര്&#x200d;മ വ്യക്തമാക്കി.</p>
<p>നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്&#x200d;, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; ഏറ്റവും നിര്&#x200d;ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-should-learn-from-israel-how-to-survive-when-surrounded-by-enemies-himanta-biswa-sharma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസമില്&#x200d; ബീഫ് നിരോധിച്ചു</title>
		<link>https://www.chandrikadaily.com/beef-banned-in-assam.html</link>
					<comments>https://www.chandrikadaily.com/beef-banned-in-assam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 04 Dec 2024 14:41:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320436</guid>

					<description><![CDATA[ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ബീഫ് വിളമ്പരുതെന്ന് നിര്&#x200d;ദേശം
]]></description>
										<content:encoded><![CDATA[<p>സമ്പൂര്&#x200d;ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്&#x200d; പൂര്&#x200d;ണ്ണ നിരോധനം നിലവില്&#x200d; വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്&#x200d;ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്&#x200d; മുഴുവന്&#x200d; നടപ്പാക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്&#x200d;ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.</p>
<p>അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്&#x200d;ഗ്രസ് ഒന്നുകില്&#x200d; പിന്തുണയ്ക്കണമെന്നും അല്ലെങ്കില്&#x200d; അവര്&#x200d; പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്. സമ്പൂര്&#x200d;ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്&#x200d;മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്&#x200d; ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്&#x200d;ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്&#x200d;ക്കും ക്ഷേത്രങ്ങള്&#x200d;ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്&#x200d;ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയും ഉടനുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് ഹിമന്ത ബിശ്വ ശര്&#x200d;മ പ്രഖ്യാപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beef-banned-in-assam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ചു; അസമിൽ ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html</link>
					<comments>https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Nov 2024 08:25:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Assam Chief Minister]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Graffiti artist]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317241</guid>

					<description><![CDATA[ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ച ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബി.ജെ.പി സർക്കാർ. ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഗുവാഹത്തിയിൽ ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്ന് എഴുതിയ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമൻ ബൊർഡോലോയിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.</p>
<p>പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധത്തിനിടെ ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് ശനിയാഴ്ചയാണ് ബറുവ ചുമരിൽ ചിത്രം വരച്ചത്. ചുമരിൽ എഴുതിയ വാചകങ്ങളാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.</p>
<p>‘അവരുടെ അറസ്റ്റിന് കാരണം ചുവരെഴുത്തുകളിലെ വാക്കുകൾ മാത്രമാണ്,’ ഗുവാഹത്തി വെസ്റ്റ് ഡി.സി.പി പദ്മനാഭ് ബറുവ പറഞ്ഞു.</p>
<p>കഴിഞ്ഞയാഴ്ച മുതൽ, ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് മേൽപ്പാലം നിർമിക്കാൻ 70ലധികം മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രദേശവാസികൾ അണിനിരന്ന പ്രതിഷേധം ഉണ്ടായിരുന്നു. സമാനമായ മറ്റൊരു സമരം ദിഗാലിപുഖുരി ജലാശയത്തിന് ചുറ്റും 28 മരങ്ങൾ മുറിക്കുന്നതിനെതിരെയും നടന്നിരുന്നു. ഇതിനെ തുടർന്ന് മേൽപ്പാലത്തിൻ്റെ രൂപകൽപ്പന മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>ദിഗാലിപുഖുരിയിൽ ബറുവ സമാനമായ കലാസൃഷ്ടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ഭരലുമുഖിലെ പ്രതിഷേധ സൈറ്റിൽ ചേരുകയും അവിടെ തൻ്റെ കലാസൃഷ്ടികൾക്കായി ഒരു ഷീറ്റ് സ്ഥാപിക്കുകയും ചെയ്തതായി ബറുവയുടെ സുഹൃത്ത് പറഞ്ഞു.</p>
<p>‘വെള്ളിയാഴ്ച പണി തീരാത്തതിനാൽ അവൻ ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പോയി രാത്രി വരെ പെയിൻ്റ് ചെയ്തു. മാർഷൽ തൻ്റെ ചിത്രങ്ങളിൽ എഴുതിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്നെഴുതിയതിന് ശേഷം അന്ന് രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.</p>
<p>അപ്പോഴേക്കും അത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവൻ അത് മാറ്റുകയാണെന്ന് പറഞ്ഞു ‘കിക്ക്’ എന്ന വാക്ക് വെള്ള പൂശുകയും അതിന് മുകളിൽ ‘ദയവായി’ എന്ന് എഴുതുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഞാൻ അറിഞ്ഞു,’ സുഹൃത്ത് പറഞ്ഞു.</p>
<p>“സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവ്വം അപമാനിക്കൽ, തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവയുമായി ബന്ധപ്പെട്ട ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും വിദ്വേഷ പരാമര്&#x200d;ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ; പരാതിയുമായി ഇന്ത്യ സഖ്യം</title>
		<link>https://www.chandrikadaily.com/assam-chief-minister-himanta-biswa-sharma-made-hate-speech-again-india-joins-the-complaint.html</link>
					<comments>https://www.chandrikadaily.com/assam-chief-minister-himanta-biswa-sharma-made-hate-speech-again-india-joins-the-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 11:59:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[comnplaint]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315997</guid>

					<description><![CDATA[മുസ്‌ലിംകള്&#x200d;ക്കെതിരെ ഹിമന്ത അധിക്ഷേപ പരാമര്&#x200d;ശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മക്കെതിരെ ഝാര്&#x200d;ഖണ്ഡ് തെരഞ്ഞെടുപ്പ് ഓഫിസര്&#x200d;ക്ക് പരാതി നല്&#x200d;കി ഇന്ത്യ സഖ്യം നേതാക്കള്&#x200d;. ഝാര്&#x200d;ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‌ലിംകള്&#x200d;ക്കെതിരെ ഹിമന്ത അധിക്ഷേപ പരാമര്&#x200d;ശം നടത്തിയത്.</p>
<p>&#8221;അത്തരം ആളുകള്&#x200d; ഒരിടത്ത് മാത്രം വോട്ട് ചെയ്യും. എന്നാല്&#x200d; നമ്മള്&#x200d; ഹിന്ദുക്കള്&#x200d; പകുതി അവിടെയും പകുതി ഇവിടെയുമായി വോട്ട് ചെയ്യും. ഈ സര്&#x200d;ക്കാര്&#x200d; നുഴഞ്ഞു കയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. കാരണം പ്രത്യേക സമുദായം അവര്&#x200d;ക്ക് വേണ്ടി വോട്ട് ചെയ്യുമല്ലോ.&#8221; എന്നാണ് നവംബര്&#x200d; ഒന്നിന് സാരാഥില്&#x200d; നടന്ന റാലിക്കിടെ ഹിമന്ത പറഞ്ഞത്.</p>
<p>ഈ പരാമര്&#x200d;ശങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്&#x200d;ക്ക് പരാതി നല്&#x200d;കിയത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഹിമന്തയുടെ ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പരാമര്&#x200d;ശമെന്നാണ് പരാതിയില്&#x200d; ചൂണ്ടിക്കാട്ടിയത്. ഹിമന്തയുടെ വാക്കുകള്&#x200d; ആഭ്യന്തര യുദ്ധം പോലുള്ള സാഹചര്യം സൃഷ്ടിക്കാനും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും ഇന്ത്യ സഖ്യം നേതാവ് ആരോപിച്ചു.</p>
<p>ഒരു പ്രത്യേക മതവിഭാഗത്തില്&#x200d;നിന്നുള്ളവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താന്&#x200d; ഹിമന്ത ശ്രമിക്കുകയാണ്. അത്യന്തം അപകടകരമായ ഈ തന്ത്രം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ലംഘികുന്നതാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിവിധ വിധികള്&#x200d;ക്ക് ഘടകവിരുദ്ധവുമാണിത്.</p>
<p>രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി നിലവിലുള്ള സാമൂഹിക വിഭജനം മുതലെടുക്കാനും ആഴത്തിലുള്ള വര്&#x200d;ഗീയ സംഘര്&#x200d;ഷം സൃഷ്ടിക്കാനും ഝാര്&#x200d;ഖണ്ഡിന്റെ സാമൂഹിക ഘടനയെ തകര്&#x200d;ക്കാനും ഒരു പ്രത്യേക മത ന്യൂനപക്ഷത്തിലെ എല്ലാ അംഗങ്ങളെയും നുഴഞ്ഞുകയറ്റക്കാരായി ഹിമന്ത ബോധപൂര്&#x200d;വം ചിത്രീകരിക്കുകയാണെന്നും കത്തില്&#x200d; ഇന്ത്യ സഖ്യം നേതാക്കള്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>എന്നാല്&#x200d; പരാതി നല്&#x200d;കാന്&#x200d; മാത്രം താനൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ഹിന്ദുക്കളെ കുറച്ച് പറയുന്നത് അത് മുസ്‌ലിംകളെ ലക്ഷ്യമിട്ടാണെന്ന് കരുതരുത്. പരാമര്&#x200d;ശത്തിനിടെ മുസ്‌ലിം എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. ഹിന്ദു സംസ്‌കാരമാണ് ഇന്ത്യയില്&#x200d;. അവരെ സംരക്ഷിക്കണമെന്ന് പറയുന്നത് പോസിറ്റീവായി എടുക്കുകയാണ് വേണ്ടത്. നുഴഞ്ഞുകയറ്റക്കാരെ കുറിച്ചു പറയുമ്പോള്&#x200d; ഇന്ത്യ സഖ്യം നേതാക്കളെ അത് ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും ഹിമന്ത ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-chief-minister-himanta-biswa-sharma-made-hate-speech-again-india-joins-the-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിലെ അശാന്തി ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ഒഴുക്ക് വർധിപ്പിച്ചു: ഹിമന്ത ബിശ്വ ശര്&#x200d;മ</title>
		<link>https://www.chandrikadaily.com/bangladesh-unrest-has-increased-the-flow-of-muslims-to-india-himanta-biswa-sharma.html</link>
					<comments>https://www.chandrikadaily.com/bangladesh-unrest-has-increased-the-flow-of-muslims-to-india-himanta-biswa-sharma.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Aug 2024 13:13:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam cheif minister]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307749</guid>

					<description><![CDATA[കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്ലിം കുടിയേറ്റക്കാരെ അസമില്&#x200d; നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>ബംഗ്ലാദേശിലെ അശാന്തി വടക്കുകിഴക്കന്&#x200d; അതിര്&#x200d;ത്തികളിലൂടെ ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ഒഴുക്ക് വര്&#x200d;ധിപ്പിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്ലിം കുടിയേറ്റക്കാരെ അസമില്&#x200d; നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;അവരില്&#x200d; മിക്കവരും ടെക്‌സ്‌റ്റൈല്&#x200d; വ്യവസായങ്ങളില്&#x200d; ജോലി ചെയ്യുന്നവരാണ്. കലാപം മൂലം ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്&#x200d; വ്യവസായങ്ങള്&#x200d; പലതും പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയതിനാല്&#x200d; അവര്&#x200d; ഇന്ത്യയിലേക്ക് പലായനം ചെയ്തു. മിക്കവരും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് ടെക്‌സ്‌റ്റൈല്&#x200d; വ്യവസായത്തില്&#x200d; ജോലിചെയ്യാന്&#x200d; പോവുകയായിരുന്നു. എന്നാല്&#x200d; ഇങ്ങനെ വരുന്നവരുടെ അസ്തിത്വം എന്താണെന്ന് പരിശോധിക്കാന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുത്തും,; ശര്&#x200d;മ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ബംഗ്ലാദേശില്&#x200d; അശാന്തി ഉണ്ടെങ്കില്&#x200d; പോലും ഹിന്ദുക്കള്&#x200d; ആരും ആസാമിലേക്ക് കുടിയേറുന്നില്ലെന്നും ശര്&#x200d;മ കൂട്ടിച്ചേര്&#x200d;ത്തു. ഇന്ന് പുലര്&#x200d;ച്ചെ 5 മണിയോടെ ദക്ഷിണ അസമിലെ കരിംഗഞ്ചില്&#x200d; നിന്ന് മൂന്ന് കുടിയേറ്റക്കാരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്&#x200d; റെയില്&#x200d;വേ സ്റ്റേഷനുകളിലും കരിംഗഞ്ചിലെ മറ്റ് സ്ഥലങ്ങളിലും കൂടുതല്&#x200d; പോലീസുകാരെ വിന്യസിക്കുമെന്നും ശര്&#x200d;മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അയല്&#x200d;രാജ്യമായ ബംഗ്ലാദേശില്&#x200d; നിന്ന് അസമിലേക്ക് മുസ്ലിംകള്&#x200d; അനധികൃതമായി കുടിയേറിയതുമൂലം ജനസംഖ്യാപരമായ മാറ്റങ്ങള്&#x200d; ഉണ്ടായിട്ടുണ്ടെന്നും അത് ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; തന്റെ സര്&#x200d;ക്കാര്&#x200d; ഉടന്&#x200d; ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ശര്&#x200d;മ്മ പറഞ്ഞു. 28,000 പോളിങ് ബൂത്തുകളില്&#x200d; 19,000 എണ്ണത്തിലും ജനസംഖ്യാപരമായ മാറ്റങ്ങള്&#x200d; ഉണ്ടായിട്ടുണ്ടെന്ന് ശര്&#x200d;മ പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം മിയ മുസ്ലിംകളെ അസം കീഴടക്കാന്&#x200d; താന്&#x200d; അനുവദിക്കില്ലെന്ന വിവാദ പരാമര്&#x200d;ശം ഹിമന്ത നടത്തിയിരുന്നു. അടുത്തിടെ നാഗോണില്&#x200d; 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്&#x200d; ക്രമസമാധാന നില ചര്&#x200d;ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. അതേക്കുറിച്ച് നിയമസഭയില്&#x200d; സംസാരിക്കവെയായിരുന്നു ഹിമന്തയുടെ വിവാദ പരാമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladesh-unrest-has-increased-the-flow-of-muslims-to-india-himanta-biswa-sharma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹുഭാര്യത്വം ഒഴിവാക്കണം; രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത് -അസമിലെ ബംഗ്ലാദേശ് മുസ്&#x200d;ലിം കുടിയേറ്റക്കാരോട് ഹിമന്ത ബിശ്വ ശർമ</title>
		<link>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html</link>
					<comments>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 10:37:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam's Bangladeshi Muslim]]></category>
		<category><![CDATA[avoided]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<category><![CDATA[migrants]]></category>
		<category><![CDATA[Polygamy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293569</guid>

					<description><![CDATA[അസം ജനതയുടെ സംസ്‌കാരം ഉള്&#x200d;ക്കൊള്ളാന്&#x200d; ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്&#x200d; മാത്രമേ അവരെ അസം പൗരന്&#x200d;മാരായി അംഗീകരിക്കാന്&#x200d; കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മിയ എന്ന് വിളിക്കുന്ന ബംഗ്ലാദേശ് വംശജരായ ബംഗാളി സംസാരിക്കുന്ന മുസ്&#x200d;ലിംകളെ അസമീസ് സ്വദേശികളായി അംഗീകരിക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബഹുഭാരത്വം ഉപേക്ഷിക്കുകയും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കാതിരിക്കുകയും ചെയ്താൽ അവരെ തദ്ദേശീയരായി അംഗീകരിക്കാമെന്നാണ് ഹിമന്ത പറഞ്ഞത്.</p>
<p>രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുകയും ബഹുഭാര്യത്വം ആചരിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് അസമീസ് ജനതയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ നിങ്ങളുടെ കുട്ടികളെ മദ്റസകളിലേക്ക് അയക്കുന്നതിന് പകരം അവരെ ഡോക്ടറും എൻജിനീയറുമാകാൻ പഠിപ്പിക്കണം. പെൺമക്കളെ സ്കൂളിലയച്ച് അവരുടെ പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.</p>
<p>അസം ജനതയുടെ സംസ്‌കാരം ഉള്&#x200d;ക്കൊള്ളാന്&#x200d; ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്&#x200d; മാത്രമേ അവരെ അസം പൗരന്&#x200d;മാരായി അംഗീകരിക്കാന്&#x200d; കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്&#x200d;ലിംകൾ ഉള്ളത് അസമിലാണ്. 2011 ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം മുസ്&#x200d;ലിംകളാണ്. എന്നാൽ സംസ്ഥാനത്തെ ഈ മുസ്&#x200d;ലിം ജനസംഖ്യ രണ്ട് വ്യത്യസ്ത വംശങ്ങളിൽ പെട്ടവരാണ്; ഒന്ന് ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ കുടിയേറ്റ മുസ്&#x200d;ലിംകളും മറ്റേത് അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്&#x200d;ലിംകളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
