<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hindu aikya vedi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hindu-aikya-vedi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Sep 2020 16:53:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hindu aikya vedi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാമനനെ അധിക്ഷേപിച്ചെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; അധ്യാപികയെ പൊലീസ് സ്റ്റേഷനില്&#x200d; മാപ്പ് പറയിച്ചു</title>
		<link>https://www.chandrikadaily.com/hindu-ikyavedi-against-teacher.html</link>
					<comments>https://www.chandrikadaily.com/hindu-ikyavedi-against-teacher.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 06 Sep 2020 16:53:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hindu aikya vedi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150996</guid>

					<description><![CDATA[ഓണ സന്ദേശത്തിൽ വാമനനെക്കുറിച്ച്​ പറഞ്ഞതാണ്​ ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്​.]]></description>
										<content:encoded><![CDATA[<p>കോട്ടയം: സ്​കൂൾ വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ നൽകിയ ഓണസന്ദേശത്തിലെ വാമന പരാമർശം വിവാദമായതോടെ മാപ്പ്​ പറഞ്ഞ്​ കന്യാസ്​ത്രീ. ഇവർ പൊലീസ്​ സ്​റ്റേഷനിലിരുന്ന്​ മാപ്പ്​ പറയുന്ന വിഡിയോ ഹിന്ദു ഐക്യവേദി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു. തിരുവോണദിനത്തിൽ​ കോട്ടയം നെടുംകുന്നം സെൻറ്​ തേരേസാസ്‌ ​ ഗേൾസ്​ ഹൈസ്​കൂളിലെ പ്രധാനാധ്യാപിക സിസ്​റ്റർ റീത്താമ്മ സി. മാത്യൂസ്​ നൽകിയ ഓണസന്ദേശമാണ്​ വിവാദമായത്​.</p>
<p>&#8221;ചവി​ട്ടേൽക്കുന്നവവന്റെ സുവിശേഷമാണ്​ ഓണം. ദാനം കൊടുത്തവനെ, ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്ത്തുന്നതിന്റെ കാലാതീത കഥ. കൊടുക്കുന്നവന്​ ചവി​ട്ടേൽക്കുമ്പോള്&#x200d;, ചവിട്ടുന്നവൻ വാമനനാകുന്നു&#8221;​ എന്നു തുടങ്ങുന്ന വിഡിയോ സന്ദേശത്തിൽ ഉദാഹരണമായി യേശുവിനെയും ഗാന്ധിജിയെയും എബ്രഹാം ലിങ്കണെയും മദർതെരേസയെയും പരാമർശിക്കുന്നുണ്ട്.</p>
<p>സന്ദേശത്തിൽ വാമനനെക്കുറിച്ച്​ പറഞ്ഞതാണ്​ ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്​. തുടർന്ന്​, മതസ്​പർധ വളർത്തുന്ന രീതിയിൽ പ്രസ്​താവന നടത്തിയെന്നും ഹിന്ദുദൈവങ്ങളെ ബോധപൂർവം അവഹേളിച്ചു എന്നും കാണിച്ച്​ ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക്​ പ്രസിഡൻറ്​ വി.കെ. അജിത്​ കറുകച്ചാൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. സ്​കൂളിന്​ മുന്നിലേക്ക്​ പ്രവർത്തകർ മാർച്ചും​ നടത്തി. ഇ​തോടെയാണ്​ സിസ്​റ്റർ സ്​റ്റേഷനിലെത്തി മാപ്പ്​ പറയുകയും എഴുതിക്കൊടുക്കുകയും ചെയ്​തത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-ikyavedi-against-teacher.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറിയണം ഹൈന്ദവതയുടെ മഹത്വം</title>
		<link>https://www.chandrikadaily.com/editorial-page-article-23-april.html</link>
					<comments>https://www.chandrikadaily.com/editorial-page-article-23-april.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 10:17:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[hindu]]></category>
		<category><![CDATA[hindu aikya vedi]]></category>
		<category><![CDATA[hindu terrorism]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81739</guid>

					<description><![CDATA[പി ഇസ്മായില്&#x200d; വയനാട് വന്യ ജീവി സങ്കേതത്തില്&#x200d; കുരങ്ങന്മാരുടെ തണലില്&#x200d; വളര്&#x200d;ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്&#x200d;ഷം പത്രങ്ങളില്&#x200d; വന്ന വാര്&#x200d;ത്തകള്&#x200d; ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്&#x200d;പ്രദേശിലെ കതാര്&#x200d; നിയാഗഡ് വന്യജീവി സങ്കേതത്തില്&#x200d; നിന്നുള്ള സംഭവമാണ് മാധ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. വാനരന്മാരുടെ കൂട്ടത്തില്&#x200d; കണ്ട പെണ്&#x200d;കുട്ടിയെ രക്ഷിക്കാനായി നാട്ടുകാര്&#x200d; കാട്ടിലെത്തിയപ്പോള്&#x200d; വാനരപ്പട സംഘം ചേര്&#x200d;ന്ന് നാട്ടുകാരെ നേരിട്ടു. പിന്തിരിഞ്ഞോടിയ നാട്ടുകാരില്&#x200d; ചിലര്&#x200d; വിവരം വനപാലകരെ അറിയിച്ചു. വനപാലകരുടെ തന്ത്രപ്രധാനമായ ഇടപെടലിലൂടെ കുട്ടിയെ മോചിപ്പിക്കുകയുണ്ടായി. ഹിംസ്ര ജന്തുക്കള്&#x200d;ക്ക് എറിഞ്ഞുകൊടുക്കാതെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി ഇസ്മായില്&#x200d; വയനാട്</strong></p>
<p>വന്യ ജീവി സങ്കേതത്തില്&#x200d; കുരങ്ങന്മാരുടെ തണലില്&#x200d; വളര്&#x200d;ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്&#x200d;ഷം പത്രങ്ങളില്&#x200d; വന്ന വാര്&#x200d;ത്തകള്&#x200d; ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്&#x200d;പ്രദേശിലെ കതാര്&#x200d; നിയാഗഡ് വന്യജീവി സങ്കേതത്തില്&#x200d; നിന്നുള്ള സംഭവമാണ് മാധ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. വാനരന്മാരുടെ കൂട്ടത്തില്&#x200d; കണ്ട പെണ്&#x200d;കുട്ടിയെ രക്ഷിക്കാനായി നാട്ടുകാര്&#x200d; കാട്ടിലെത്തിയപ്പോള്&#x200d; വാനരപ്പട സംഘം ചേര്&#x200d;ന്ന് നാട്ടുകാരെ നേരിട്ടു. പിന്തിരിഞ്ഞോടിയ നാട്ടുകാരില്&#x200d; ചിലര്&#x200d; വിവരം വനപാലകരെ അറിയിച്ചു. വനപാലകരുടെ തന്ത്രപ്രധാനമായ ഇടപെടലിലൂടെ കുട്ടിയെ മോചിപ്പിക്കുകയുണ്ടായി. ഹിംസ്ര ജന്തുക്കള്&#x200d;ക്ക് എറിഞ്ഞുകൊടുക്കാതെ കുരങ്ങന്മാര്&#x200d; കാട്ടില്&#x200d; പെണ്&#x200d;കുട്ടിയെ വളര്&#x200d;ത്തുകയും അവള്&#x200d;ക്ക് സുരക്ഷാവലയം ഒരുക്കുകയുമായിരുന്നു. എന്നാല്&#x200d; കാശ്മീരിലെ 8 വയസ്സുകാരി പെണ്&#x200d;കുട്ടിയെ കാട്ടില്&#x200d; നിന്നും തട്ടിയെടുക്കുകയും, മനുഷ്യരൂപം പൂണ്ട ഇരുകാലി മൃഗങ്ങള്&#x200d; ക്ഷേത്രത്തിനുള്ളില്&#x200d; അവളെ പിച്ചിചീന്തുകയുമായിരുന്നു. റിട്ടേര്&#x200d;ഡ് റവന്യൂ ഉദ്യോഗസ്ഥന്&#x200d; സഞ്ജിറാമും, മകന്&#x200d; വിശാല്&#x200d;ജന്&#x200d;ഹോത്രയും, മരുമകനും, പൊലീസ് ഓഫീസര്&#x200d;മാരായ ഖജൂരിയ, സുരേന്ദ്രര്&#x200d; വര്&#x200d;മ്മയും അവരുടെ സുഹൃത്ത് പര്&#x200d;വേശ് കുമാറുമാണ് ഹീനകൃത്യത്തിന് നേതൃത്വം നല്&#x200d;കിയത്.</p>
<p>രാസ്‌ന ഗ്രാമത്തില്&#x200d; ബക്കര്&#x200d;വാള്&#x200d; വിഭാഗത്തില്&#x200d;പ്പെട്ട നാടോടികളായ മുസ്‌ലിംങ്ങളുടെ എണ്ണം കൂടിവരുന്നതില്&#x200d; വിറളിപൂണ്ടവര്&#x200d; അവിടെ നിന്നും അവരെ ‘ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാന്&#x200d; ആസൂത്രിതമായി നടത്തിയ നീക്കമാണ് ബലാല്&#x200d;സംഗത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്ത്യയിലേക്ക് വിരുന്നെത്തിയ മതങ്ങളെ ആട്ടിയോടിപ്പിക്കുന്നതിന് പകരം മുലയൂട്ടി വളര്&#x200d;ത്തിയ പൂര്&#x200d;വ്വികപാരമ്പര്യത്തിന് ഉടമകളാണ് ഹൈന്ദവ മതവിശ്വാസികള്&#x200d;. ആരാധനാലയങ്ങള്&#x200d; പണിയുവാന്&#x200d; പോലും യഥേഷ്ടം ‘ഭൂമി വിട്ടുകൊടുക്കുന്നതില്&#x200d; ഹൈന്ദവര്&#x200d; ഒട്ടും ലുബ്ധത കാട്ടിയിരുന്നില്ല. സ്വന്തംസഹോദരിമാരെ മതം മാറ്റി മംഗല്യം കഴിപ്പിക്കുവാന്&#x200d; പോലും അവര്&#x200d; വിശാലമനസ്‌കത പ്രകടിപ്പിച്ചു. ഹൈന്ദവര്&#x200d; കാണിച്ച സഹിഷ്ണുതയുടെ ചിറകിലാണ് ഇന്ത്യയില്&#x200d; ഇസ്‌ലാം, യഹൂദ, ക്രൈസ്തവ മതങ്ങള്&#x200d; വളര്&#x200d;ന്ന് പരിലസിച്ചത്.</p>
<p>നാടോടിപെണ്&#x200d;കുട്ടിയെ മാറിമാറി ബലാല്&#x200d;സംഗം ചെയ്യുകയും അവസാനം അവളെ അറുകൊല നടത്തുകയും ചെയ്ത കാമഭ്രാന്തന്മാര്&#x200d; ആര്&#x200d;ക്കും തന്നെ തങ്ങള്&#x200d; പെറ്റുവീണ ഹൈന്ദവ മതത്തിന്റെ മഹത്വം അറിയാത്തവരാണ്. ഇന്ത്യയുടെ ചരിത്രം തിരിയാത്ത കൂപമണ്ഡൂപങ്ങള്&#x200d; കൂടിയാണവര്&#x200d;. കാമകേളിക്കായി തന്റെ മകനെ ദൂരെദിക്കില്&#x200d; നിന്നും വിളിച്ചുവരുത്തിയ സഞ്ജീവ് റാം എന്ന പിതാവ് സ്വന്തം മകനെ ധാര്&#x200d;മ്മിക ബോധമുള്ളവനാക്കി എങ്ങനെ വളര്&#x200d;ത്തണമെന്നറിയാത്ത അപരിഷ്‌കൃതനാണ്. പെണ്&#x200d;മക്കളോടും സഹോദരിമാരോടും ഏത് രീതിയില്&#x200d; പെരുമാറണം എന്നറിയാത്ത കാമവെറിയന്മാരുടെ പ്രതിനിധികളാണവര്&#x200d;. ഞങ്ങള്&#x200d; ക്ഷേത്രത്തിനകത്ത് മാത്രം കുട്ടിയെ തെരഞ്ഞ് ചെന്നില്ല. അതൊരു വിശുദ്ധ സ്ഥലമല്ലേ, അവിടെ കുഞ്ഞിന് അത്യാഹിതം സംഭവിക്കുമെന്ന് കരുതിയില്ല. കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തറിന്റെ വാക്കുകള്&#x200d; ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ആരാധനാലയങ്ങളോട് വിശ്വാസികളും ദൈവ നിഷേധികളുമെല്ലാം വെച്ചുപുലര്&#x200d;ത്തുന്ന വിശ്വാസ ഗോപുരം തകര്&#x200d;ത്തെറിഞ്ഞ മഹാപാപികള്&#x200d; കൂടിയാണവര്&#x200d;.</p>
<p>ഇന്ത്യയുടെ മതേതര ശരീരത്തിനേറ്റ മുറിവില്&#x200d; രാജ്യത്താകമാനം തിളച്ചുമറിയുന്ന പ്രതിഷേധങ്ങളില്&#x200d; ഇപ്പോഴും ലക്ഷങ്ങളാണ് പങ്കാളികളാവുന്നത്. കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെയും, അവളെ കൊലചെയ്ത കൊലയാളികളുടെയും മതവിശ്വാസത്തെ ഉരക്കല്ലില്&#x200d; ഉരച്ചുകൊണ്ടല്ല അവരാരും പ്രതിഷേധത്തില്&#x200d; ‘ഭാഗവാക്കാവുന്നത്. കുട്ടികളുടെ ഇഷ്ടതോഴനായിരുന്ന പ്രധാന മന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി കൊണ്ടാടുന്ന രാഷ്ട്രമാണ് ഭാരതം. കുട്ടികള്&#x200d;ക്ക് പരിരക്ഷ ഒരുക്കുന്ന പ്രവര്&#x200d;ത്തനങ്ങളിലൂടെ ലോകമാസകലം നാടിന്റെ അന്തസ്സുയര്&#x200d;ത്തിയ കൈലാഷ് സത്യാര്&#x200d;ത്ഥിയിലൂടെ നോബല്&#x200d; സമ്മാനം നല്&#x200d;കി ആദരിക്കപ്പെട്ട രാജ്യം കൂടിയാണ് ഭാരതം. ഇന്ത്യയുടെ യശസ്സിന് കളങ്കമേല്&#x200d;പ്പിച്ചവര്&#x200d;ക്കെതിരായിട്ടാണ് ലക്ഷക്കണക്കിനാളുകള്&#x200d; മെഴുകുതിരിയേന്തിയതും, പ്ലക്കാര്&#x200d;ഡ് ഉയര്&#x200d;ത്തിയതും.<br />
രാമനാമം ജപിക്കുന്നവരും നെറ്റിയില്&#x200d; ചന്ദനക്കുറി വരച്ചവരും ശിരസ്സില്&#x200d; സിന്ദൂരപ്പൊട്ടണിഞ്ഞവരും കാഷായവസ്ത്രം ധരിച്ചവരും കുരിശുമാല കൈയ്യിലേന്തിയവരും തിരുവസ്ത്രമണിഞ്ഞ വൈദികരും ദൈവത്തിന്റെ മണവാട്ടികളെന്ന് വിളിക്കപ്പെടുന്ന കന്യാസ്ത്രീകള്&#x200d; വരെയും ആള്&#x200d;ക്കൂട്ടത്തിലുണ്ടായിരുന്നു. വിശുദ്ധദേവാലയത്തിന്റെ തിരുമുറ്റം വരെയും പ്രതിഷേധത്തിന്റെ വേദിയായി തീര്&#x200d;ന്നതും അത്യപൂര്&#x200d;വ്വ സംഭവമാണ്. സോനംകപൂര്&#x200d;, കരീന കപൂര്&#x200d;, സ്വരഭാസ്‌കര്&#x200d;, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളീവുഡ് താരങ്ങളും സംഘ്പരിവാരങ്ങള്&#x200d;ക്കെതിരായി പ്രതിഷേധത്തിന്റെ കുന്തമുന തിരിച്ചുവെച്ചവരാണ്. ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും വീരാട്‌കോഹിലിയും, ടെന്നീസ് കോര്&#x200d;ട്ടിലെ അഭിമാന താരകം സാനിയ മിര്&#x200d;സ അടക്കമുള്ള കായികതാരങ്ങള്&#x200d; രാജ്യ‘ഭരണം കൈയ്യാളുന്നവര്&#x200d;ക്കെതിരെ വാക്കുകളെ വെടിയുണ്ടാകളാക്കി തീര്&#x200d;ത്തതും, ചരിത്ര സംഭവമാണ്.</p>
<p>ബി.ജെ.പി.യോടും ആര്&#x200d;.എസ്.എസ്.നോടുമുള്ള വിരോധം നിഷ്‌കളങ്കന്മാരായ ഹൈന്ദവ മതവിശ്വാസികളോടും ആരാധനാലയങ്ങളോടും മതചിഹ്നങ്ങളോടും പ്രകടിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അത്തരം പ്രതിഷേധങ്ങളാണ് സംഘ്പരിവാരങ്ങള്&#x200d;ക്കിഷ്ടം. കുശാഗ്ര ബുദ്ധിക്കാരായ ആര്&#x200d;.എസ്.എസുകാര്&#x200d; ഈ ലക്ഷ്യ സാധൂകരണത്തിന് വേണ്ടിയാണ് കാണാമറയത്തിരുന്ന് വാട്‌സ് ആപ്പ് ഹര്&#x200d;ത്താലിന് ആഹ്വാനം നല്&#x200d;കിയത്. വര്&#x200d;ഗീയതയുടെ വിളവെടുപ്പിലും അസഹിഷ്ണുതയുടെ വിതരണത്തിലും സമാനമനസ്‌ക്കരായ പോപ്പുലര്&#x200d; ഫ്രണ്ടുകാര്&#x200d; ഇതിനെ ധാര്&#x200d;മ്മികമായി പിന്തുണക്കുകയായിരുന്നു. അവര്&#x200d; ആഗ്രഹിക്കുന്നതെന്താണോ അതായിരുന്നു വാട്‌സ്ആപ് ഹര്&#x200d;ത്താലിലൂടെ പ്രബുദ്ധമായ മലയാളക്കരയില്&#x200d;പോലും ചിലര്&#x200d; സമ്മാനിച്ചത്.</p>
<p>കൊലചെയ്യപ്പെട്ട പെണ്&#x200d;കുട്ടിയുടെ ഘാതകന്മാരെ രക്ഷിക്കാനായി ജയ്ശ്രീറാം വിളികളോടെ ദേശീയ പതാക കൈയ്യിലേന്തി പ്രകടനം നടത്തിയ ഹിന്ദു ഏക്താമഞ്ചിന്റെ പ്രവര്&#x200d;ത്തകരെയും, നേതൃത്വം നല്&#x200d;കിയ കാശ്മീരിലെ ബി.ജെ.പി. മന്ത്രിമാരായ ലാല്&#x200d;സിംഗിനെയും, ചന്ദ്രപ്രകാശ് വെങ്കയേയും മാത്രം കാണാനാണ് ഹര്&#x200d;ത്താല്&#x200d; അനുകൂലികള്&#x200d; ശ്രമിച്ചത്. എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ കുറ്റബോധം ബി.ജെ.പി. സര്&#x200d;ക്കാരിന് വേണ്ടി വോട്ടുചെയ്തതാണ്. ഇനിയൊരിക്കലും ഞാനതാവര്&#x200d;ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രിയദര്&#x200d;ശി ശുക്ലയെപോലുള്ളവരുടെ പോരാട്ടം ഇക്കൂട്ടര്&#x200d; മനഃപൂര്&#x200d;വ്വം വിസ്മരിക്കുകയായിരുന്നു. ബേഠി ബച്ഛാവോ (പെണ്&#x200d;കുട്ടികളെ രക്ഷിക്കൂ) എന്ന മോദി സര്&#x200d;ക്കാരിന്റെ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് ‘എന്റെ തെരുവ്, എന്റെ പ്രതിഷേധം’ എന്ന ബാനര്&#x200d; കൈയ്യിലേന്തിയ ഹൈന്ദവ സ്ത്രീകളെ കാണാനും മതാന്ധത ബാധിച്ച ഇവരുടെ കണ്ണുകള്&#x200d;ക്ക് കഴിഞ്ഞില്ല.</p>
<p>ക്ഷേത്രത്തിലെ പടി ചവിട്ടുമ്പോള്&#x200d; കേള്&#x200d;ക്കുന്നത് പെണ്&#x200d;കുട്ടിയുടെ നിലവിളിയാണ്. അവള്&#x200d;ക്ക് നീതി കിട്ടാതെ ഒരു ക്ഷേത്രത്തിലും ഞാന്&#x200d; കടക്കില്ല, ഹൈന്ദവ മതവിശ്വാസം മുറുകെ പിടിക്കുന്ന ജെ.ദേവികയുടെ വാക്കുകള്&#x200d; തീവ്രചിന്താഗതിക്കാര്&#x200d; കേട്ടതായി ‘ഭാവിച്ചില്ല. പിഞ്ചുബാലികയുടെ രക്തം കൊണ്ട് ക്ഷേത്രം പാപപങ്കിലമായതിനാല്&#x200d; അതിന് പാപപരിഹാരമെന്നോണം കേരളത്തിലെ ക്ഷേത്രങ്ങളില്&#x200d; ശുദ്ധികലശം നടത്താന്&#x200d; ആഹ്വാനം ചെയ്ത ഹൈന്ദവ വിശ്വാസി കൂടിയായ കേന്ദ്ര സാഹിത്യ അക്കാദമി അവാര്&#x200d;ഡ് ജേതാവ് കെ.പി. രാമനുണ്ണിയുടെ വരികള്&#x200d; വായിക്കാന്&#x200d; ഹര്&#x200d;ത്താല്&#x200d; അനുകൂലികള്&#x200d; സമയം കണ്ടെത്തിയില്ല. കത്‌വാ സംഭവത്തിലെ പ്രതികളെ തൂക്കിക്കൊല്ലാനാണ് ന്യായാസനത്തിന്റെ വിധിയെങ്കില്&#x200d; ഞാന്&#x200d; ആരാച്ചാരായി മാറുമെന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; ആനന്ദ് മഹീന്ദ്രയുടെ ധീരമായ ശബ്ദത്തിന് മുന്നില്&#x200d; അവര്&#x200d; ചെവികള്&#x200d; കൊട്ടിയടക്കുകയായിരുന്നു.</p>
<p>ഇവളെ ഇപ്പോഴെ കൊന്നത് നന്നായി അല്ലെങ്കില്&#x200d; ‘ഭാവിയില്&#x200d; ഇന്ത്യക്കെതിരായി ബോംബായി നിന്നേനെ. ആര്&#x200d;.എസ്.എസ്. കുടുംബത്തില്&#x200d; പിറന്നുവീണ വിഷ്ണുകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, സോഷ്യല്&#x200d;മീഡിയകളില്&#x200d; തരാതരം പോലെ പ്രചരിപ്പിക്കുന്നതിനിടയില്&#x200d; സ്വന്തം മകള്&#x200d;ക്ക് കൊലചെയ്യപ്പെട്ട ആ പെണ്&#x200d;കുട്ടിയുടെ പേര് നല്&#x200d;കിയ രഞ്ജിത് റാം എന്ന മാധ്യമപ്രവര്&#x200d;ത്തകനെ കണ്ടതായി നടിച്ചില്ല. നോട്ടു കെട്ടുകള്&#x200d;ക്കും ‘ഭീഷണികള്&#x200d;ക്കും വശംവദനാവാതെ ഈ കൊലപാതകത്തില്&#x200d; സത്യസന്ധമായി അന്വേഷണം പൂര്&#x200d;ത്തീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്&#x200d; രമേശ് കുമാര്&#x200d;ജല്ല ഉന്നതകുല ജാതനായ കാശ്മീര്&#x200d; പണ്ഡിറ്റായിരുന്നു. നിയമ നടപടികള്&#x200d;ക്ക് സഹായ ഹസ്തവുമായി ഓടിയെത്തിയ ദീപികാസിംങ് രജാവത്ത് ഹൈന്ദവ സഹോദരിയാണെന്ന കാര്യം പലരും മറക്കുകയായിരുന്നു. ചാണകത്തില്&#x200d; പുഴുക്കുന്ന പുഴുക്കളില്&#x200d; നിന്ന് ആരും തന്നെ പട്ടുനൂല്&#x200d; പ്രതീക്ഷിക്കാറില്ലെന്ന് തുറന്നെഴുതിയ ദീപാനിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്&#x200d; ചെയ്യാനോ, അതിനൊന്ന് ലൈക്കടിക്കാനോ, കമന്റിടാനോ വാട്‌സ്ആപ്പ് ഹര്&#x200d;ത്താലിനായി ഇറങ്ങി തിരിച്ച സൈബര്&#x200d; പോരാളികളെ ആരേയും കണ്ടില്ല.</p>
<p>ബി.ജെ.പിയും, ആര്&#x200d;.എസ്.എസും നടത്തുന്ന മുസ്‌ലിം വിരുദ്ധ ചെയ്തികളില്&#x200d; പാവം ഹൈന്ദവര്&#x200d; എന്തു പിഴച്ചുവെന്ന് മുസ്‌ലിം സമുദായത്തിലെ തീവ്രചിന്തഗതിക്കാര്&#x200d; പുനര്&#x200d;വിചനം നടത്തണം. അയല്&#x200d;പക്കത്തെ ഹൈന്ദവനെ ആര്&#x200d;.എസ്.എസിന്റെ കാര്യാലയത്തിലെത്തിക്കാന്&#x200d; അവരില്&#x200d; നിന്നും നോക്കുകൂലി കൈപ്പറ്റുന്ന പോപ്പുലര്&#x200d; ഫ്രണ്ട് അടക്കമുള്ള വിഷബീജങ്ങളെ തിരിച്ചറിയാന്&#x200d; കഴിയണം. ബാബരി മസ്ജിദിന്റെ താഴിക കുടങ്ങള്&#x200d; തകരുമ്പോഴും ക്ഷേത്രങ്ങള്&#x200d;ക്ക് കാവല്&#x200d; നില്&#x200d;ക്കാന്&#x200d; ആഹ്വാനം നല്&#x200d;കിയ ശിഹാബ് തങ്ങളെ പോലുള്ളവര്&#x200d; വെട്ടിതെളിച്ച വഴികളില്&#x200d; നിന്നും തെന്നിമാറുമ്പോഴുണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് സമുദായം ആഴത്തില്&#x200d; ചിന്തിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-23-april.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ആഹ്വാനം</title>
		<link>https://www.chandrikadaily.com/cp-sugathan-against-hadiya-news.html</link>
					<comments>https://www.chandrikadaily.com/cp-sugathan-against-hadiya-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 05:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[cp sugathan]]></category>
		<category><![CDATA[HADIA SHAFIN MARRAGE]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[hindu aikya vedi]]></category>
		<category><![CDATA[Hindu Sena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47414</guid>

					<description><![CDATA[ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്‍ അശോകനോടാണ് സുഗതന്റെ ആവശ്യം. &#8216;അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ&#8217; -എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അശോകന് സ്വാഭാവിക നീതി നടപ്പിലാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ടെന്നും പറയുന്നു. രണ്ട് ദിവസം മു്മ്പാണ് ഇത്തരത്തിലുള്ള കൊലവിളി സുഗതന്‍ നടത്തിയിരിക്കുന്നത്. ഇതിനെതിരെ പലരും വിമര്‍ശനങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹാദിയയെ ഇല്ലാതാക്കാന്&#x200d; ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്&#x200d;ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്&#x200d; അശോകനോടാണ് സുഗതന്റെ ആവശ്യം. &#8216;അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്&#x200d; അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്&#x200d; പോയേനെ&#8217; -എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്&#x200d; അശോകന് സ്വാഭാവിക നീതി നടപ്പിലാക്കി ജയിലില്&#x200d; പോകാന്&#x200d; ധര്&#x200d;മ ശാസ്ത്രങ്ങള്&#x200d; അനുമതി നല്കുന്നുണ്ടെന്നും പറയുന്നു. രണ്ട് ദിവസം മു്മ്പാണ് ഇത്തരത്തിലുള്ള കൊലവിളി സുഗതന്&#x200d; നടത്തിയിരിക്കുന്നത്. ഇതിനെതിരെ പലരും വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് പിന്&#x200d;വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ സുഗതന്&#x200d; തയ്യാറായിട്ടില്ല. ഹിന്ദു ഐക്യവേദിയുടെ ആശയങ്ങളോട് യോജിപ്പുള്ള സംഘടനയാണ് ഹിന്ദുപാര്&#x200d;ലമെന്റ്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്&#x200d; അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്&#x200d; പോയേനെ!! മാനികള്&#x200d;ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്&#x200d; ഭേദം മരണമാണ് . ജന്മം നല്&#x200d;കി സ്‌നേഹിച്ചു വളര്&#x200d;ത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയില്&#x200d; ആക്കി, നാടിനും നാട്ടാര്&#x200d;ക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മില്&#x200d; തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്&#x200d; കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്&#x200d; തന്റെ സംസ്‌കാരത്തോടും, മാതൃപിതുര്&#x200d;ത്തതോടും ശത്രുപക്ഷത്തു ചേര്&#x200d;ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. . യുദ്ധത്തില്&#x200d;നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്&#x200d; പോകാന്&#x200d; ധര്&#x200d;മ ശാസ്ത്രങ്ങള്&#x200d; അനുമതി നല്കുന്നുണ്ട്. കുടുംബത്തിന്റെ അടിസ്ഥാനം സ്‌നേഹവും രക്തബന്ധവു0 സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേര്&#x200d;ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട് പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. മരുന്നിന്റെയും മറ്റുല്&#x200d;പന്നങ്ങളുടെയും ഋതജകഞഋഥ ഡേറ്റ് നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുര്&#x200d;തിയാല്&#x200d; പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം ഋതജകഞഥ ആകുമെന്നു വാദിക്കുന്നവര്&#x200d; ഭരണഘടനയെ ദുരുപയോഗം ചെയ്യുയ്യുകയാണ് ചെയ്യുന്നത്. 18 വയസ്സു കഴിഞ്ഞാല്&#x200d; മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്&#x200d; വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തി ന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന. അതുകൊണ്ടാണ് കോടതികള്&#x200d; നീതിന്യായക്കൊടതികള്&#x200d; ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്&#x200d; മതി. മനുഷ്യന്റെ ആകഛഘഛഏകഇഅഘ പ്രതിഫാസമായ, സ്‌നേഹം,ഓര്&#x200d;മ്മകള്&#x200d;, രക്തബന്ധങ്ങള്&#x200d; , ഇവയെല്ലാം ചേര്&#x200d;ന്നതാണ് കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്‌കൊണ്ട് നിര്&#x200d;വചിക്കാന്&#x200d; ആവില്ല.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1966367436984639%26id%3D100008342055109&amp;width=500" width="500" height="307" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-sugathan-against-hadiya-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലക്കെതിരായ പരാതിക്ക് എട്ട് ദിവസം; ഇതുവരെ നടപടിയായില്ല</title>
		<link>https://www.chandrikadaily.com/%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95.html</link>
					<comments>https://www.chandrikadaily.com/%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sat, 22 Oct 2016 18:20:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hindu aikya vedi]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4217</guid>

					<description><![CDATA[ഹിന്ദുഐക്യ വേദി സംസ്ഥാന നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ എട്ട് ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷുക്കൂര്‍ ഒക്ടോബര്‍ 15നാണ് ശശികലയുടെ വിദ്വേശ പ്രസംഗത്തിനെതിരെ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ശശികല നടത്തിയ പ്രസംഗത്തിന്റെ മൂന്നു വിഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി. നേരത്തെ നൗഷാദിന്റെ തന്നെ പരാതിയില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ പൊലീസ് യുഎപിഎ ചുമത്തി ജയിലിടച്ചിരുന്നു. എന്നാല്‍, ശശികലയുടെ കാര്യത്തില്‍ ഐപിസി [&#8230;]]]></description>
										<content:encoded><![CDATA[<p>ഹിന്ദുഐക്യ വേദി സംസ്ഥാന നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; എട്ട് ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. ഹൊസ്ദുര്&#x200d;ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷുക്കൂര്&#x200d; ഒക്ടോബര്&#x200d; 15നാണ് ശശികലയുടെ വിദ്വേശ പ്രസംഗത്തിനെതിരെ കാസര്&#x200d;കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്&#x200d;കിയത്.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ശശികല നടത്തിയ പ്രസംഗത്തിന്റെ മൂന്നു വിഡിയോ ദൃശ്യങ്ങള്&#x200d; സഹിതമായിരുന്നു പരാതി. നേരത്തെ നൗഷാദിന്റെ തന്നെ പരാതിയില്&#x200d; ശംസുദ്ദീന്&#x200d; പാലത്തിനെതിരെ പൊലീസ് യുഎപിഎ ചുമത്തി ജയിലിടച്ചിരുന്നു.</p>
<p>എന്നാല്&#x200d;, ശശികലയുടെ കാര്യത്തില്&#x200d; ഐപിസി 153-a വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായിട്ടു കൂടി നടപടി വൈകുന്നതില്&#x200d; പ്രതിഷേധം കനക്കുകയാണ്.  വിഷയത്തില്&#x200d; നിയമോപദേശം തേടി ഡപ്യൂട്ടി ഡയറക്ടര്&#x200d; ഓഫ് പ്രോസിക്യൂഷന് കത്ത് നല്&#x200d;കുകയാണ് ചെയ്തത്.  സംഘ്‌  നേതാവിനെ തൊടാന്&#x200d; പൊലീസിന് ഭയമാണെന്നാണ് സോഷ്യല്&#x200d;മീഡിയ പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
