<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hindus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hindus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Mar 2025 04:06:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hindus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹോളി ഇനി ഹിന്ദുക്കൾ മാത്രം അഘോഷിച്ചാൽ മതി; ഇതരമത വിഭാഗങ്ങൾ ഹോളി ആഘോഷിക്കുന്നത് വിലക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ</title>
		<link>https://www.chandrikadaily.com/holi-is-now-celebrated-only-by-hindus-extremist-hindu-organizations-demand-that-non-religious-sects-should-be-banned-from-celebrating-holi.html</link>
					<comments>https://www.chandrikadaily.com/holi-is-now-celebrated-only-by-hindus-extremist-hindu-organizations-demand-that-non-religious-sects-should-be-banned-from-celebrating-holi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 04:06:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hindus]]></category>
		<category><![CDATA[holi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332207</guid>

					<description><![CDATA[വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്&#x200d; മുസ്‌ലിംകള്&#x200d; പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്&#x200d;പ്രദേശിലെ വൃന്ദാവന്&#x200d; ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഹോളി ആഘോഷത്തില്&#x200d; നിന്നും ഇതര മതസ്ഥരെ വിലക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്&#x200d;. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്&#x200d; മുസ്‌ലിംകള്&#x200d; പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്&#x200d;പ്രദേശിലെ വൃന്ദാവന്&#x200d; ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.</p>
<p>മഥുര, വൃന്ദാവന്&#x200d;, നന്ദ്ഗാവ്, ബര്&#x200d;സാന, ഗോകുല്&#x200d;, ദൗജി തുടങ്ങിയ പ്രധാന തീര്&#x200d;ത്ഥാടന കേന്ദ്രങ്ങളില്&#x200d; നടക്കുന്ന ഹോളി ആഘോഷങ്ങളില്&#x200d; മുസ്‌ലിംകള്&#x200d;ക്ക് പ്രവേശനം നിരോധിക്കാന്&#x200d; തങ്ങള്&#x200d; തീരുമാനിച്ചതായി ധരം രക്ഷാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് സൗരഭ് ഗൗര്&#x200d; പറഞ്ഞു.</p>
<p>&#8216;മഥുര, വൃന്ദാവന്&#x200d;, നന്ദ്ഗാവ്, ബര്&#x200d;സാന, ഗോകുല്&#x200d;, ദൗജി തുടങ്ങിയ പ്രധാന തീര്&#x200d;ത്ഥാടന കേന്ദ്രങ്ങളില്&#x200d; നടക്കുന്ന ഹോളി ആഘോഷങ്ങളില്&#x200d; മുസ്‌ലിംകള്&#x200d;ക്ക് പ്രവേശനം നിരോധിക്കാന്&#x200d; ഞങ്ങള്&#x200d; തീരുമാനിച്ചു,&#8217; സൗരഭ് ഗൗര്&#x200d; പറഞ്ഞു.</p>
<p>സനാതന്&#x200d; സമൂഹത്തിന് ഹോളി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് സംഘടന പ്രഖ്യാപിക്കുകയും അതിനാല്&#x200d; തന്നെ മുസ്‌ലിംകള്&#x200d; നിറങ്ങള്&#x200d; വില്&#x200d;ക്കുന്നതിലോ ആഘോഷങ്ങളില്&#x200d; പങ്കെടുക്കുന്നതിലോ ഇടപെടുന്നതിനെ ശക്തമായി തങ്ങള്&#x200d; എതിര്&#x200d;ക്കുമെന്നും സംഘടന പറഞ്ഞു. മുസ്‌ലിംകളെ തങ്ങള്&#x200d; ഒരു ഭീഷണിയായി കാണുന്നുവെന്നും അവര്&#x200d; പരിപാടിയില്&#x200d; അസ്വസ്ഥതകള്&#x200d; സൃഷ്ടിച്ചേക്കാന്&#x200d; സാധ്യതയുണ്ടെന്നും ഗൗര്&#x200d; ആരോപിച്ചു.</p>
<p>ധരം രക്ഷാ സംഘത്തിന്റെ ദേശീയ കോര്&#x200d;ഡിനേറ്റര്&#x200d; ആചാര്യ ബദ്രിഷ് മുസ്‌ലിങ്ങളെ &#8216;വിഘടനവാദികളെന്നും ജിഹാദികളെന്നും വിളിക്കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്&#x200d; ഗര്&#x200d;ബ ആഘോഷങ്ങളില്&#x200d; മുസ്‌ലിങ്ങള്&#x200d; പങ്കെടുക്കുന്നതിന് ഏര്&#x200d;പ്പെടുത്തിയതിന് സമാനമായ നിരോധനം നടപ്പിലാക്കാന്&#x200d; സംഘടന യു.പി സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>&#8216;വര്&#x200d;ണ്ണങ്ങളെയും ഗുലാലിനെയും അവര്&#x200d; എതിര്&#x200d;ക്കുന്നതിനാല്&#x200d;, ഞങ്ങളുടെ ഹോളി ആഘോഷങ്ങളില്&#x200d; അവര്&#x200d;ക്ക് സ്ഥാനമില്ല,&#8217; ആചാര്യ ബദ്രിഷ് പറഞ്ഞു. മുസ്‌ലിംകള്&#x200d; പ്രശ്‌നമുണ്ടാക്കില്ലെന്ന് ഹിന്ദുക്കള്&#x200d;ക്ക് രേഖാമൂലമുള്ള ഉറപ്പ് നല്&#x200d;കിയാല്&#x200d; മാത്രം അവരെ പരിപാടിയില്&#x200d; പങ്കെടുക്കാന്&#x200d; അനുവദിക്കാമെന്ന് ബദ്രിഷ് പറഞ്ഞു. അല്ലെങ്കില്&#x200d;, അവരെ അകറ്റി നിര്&#x200d;ത്തണം, സര്&#x200d;ക്കാര്&#x200d; അത് ഉറപ്പാക്കണം ബദ്രിഷ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, ശ്രീകൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് തര്&#x200d;ക്കത്തിലെ ഹരജിക്കാരനായ ദിനേശ് ശര്&#x200d;മ, ഹോളി ആഘോഷങ്ങളില്&#x200d; മുസ്‌ലിങ്ങള്&#x200d;ക്ക് പ്രവേശനം നല്&#x200d;കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് ഒരു കത്തെഴുതി. ആഘോഷ വേളകളില്&#x200d; മുസ്‌ലിംകള്&#x200d; മധുരപലഹാരങ്ങളില്&#x200d; തുപ്പുമെന്ന് ശര്&#x200d;മ ആരോപിച്ചു.</p>
<p>അതേസമയം ഷാഹി ഈദ്ഗാഹ് ഇന്റസാമിയ കമ്മിറ്റി സെക്രട്ടറി തന്&#x200d;വീര്&#x200d; അഹമ്മദ്, ഈ പ്രസ്താവനകള്&#x200d; ഭിന്നിപ്പിക്കുന്നതും വര്&#x200d;ഗീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വിമര്&#x200d;ശിച്ചു. &#8216;ഹോളി ഇവിടെ എപ്പോഴും സ്‌നേഹത്തോടും സമാധാനത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. ഒരു സമൂഹത്തില്&#x200d; നിന്നും ഒരിക്കലും പരാതി ഉണ്ടായിട്ടില്ല. കൃഷ്ണ ഭക്തരായ റാസ് ഖാന്&#x200d;, താജ് ബീബി തുടങ്ങിയവരൊക്കെയും ഇവിടെ നിന്നുള്ളവരാണ്,&#8217; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holi-is-now-celebrated-only-by-hindus-extremist-hindu-organizations-demand-that-non-religious-sects-should-be-banned-from-celebrating-holi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇവിടെ ഹിന്ദുക്കൾ മാത്രം മതി;ഇത് ഹിന്ദുക്കളുടെ രാജ്യം, വിദ്വേഷ പരാമർശവുമായി വിവാദ അഘോരി സന്യാസിനി</title>
		<link>https://www.chandrikadaily.com/only-hindus-are-enough-here-this-is-the-country-of-hindus-the-controversial-aghori-nun-with-hate-speech.html</link>
					<comments>https://www.chandrikadaily.com/only-hindus-are-enough-here-this-is-the-country-of-hindus-the-controversial-aghori-nun-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 17:33:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[hindus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320264</guid>

					<description><![CDATA[1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി ഹൈദരാബാദിലെ സ്വയം പ്രഖ്യാപിത അഘോരി സന്യാസിനി.</p>
<p>മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന അഘോരി സന്യാസിനിയുടെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.</p>
<p>‘മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിലെ ഓരോരുത്തരെയും വസ്ത്രമുരിച്ച് റോഡിൽ പരസ്യമായി മർദിക്കും. സനാതന ധർമം സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യും’ -വിഡിയോയിൽ അവർ പറയുന്നു. കൂടാതെ, ഇത് ഹിന്ദു രാജ്യമാണെന്നും ഇവിടെ ഹിന്ദുകൾ മാത്രം മതിയെന്നും പറയുന്നത് വിഡിയോയിൾ കേൾക്കാനാകും.</p>
<p>‘ഹിന്ദുക്കൾ മാത്രം താമസിക്കുന്ന രാജ്യമാക്കി മാറ്റുന്നത് എന്&#x200d;റെ ഉത്തരവാദിത്വമാണ്. ഇഷ്ടമുള്ളവർക്ക് ഏത് ആയുധവും എടുത്ത് വരാം. എന്നെ നേരിടാനുള്ള ശക്തി ആർക്കുമില്ല’ -അഘോരി സന്യാസിനി ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിനു പിന്നാലെയാണ് അഘോരി സന്യാസിനി വിദ്വേഷ പരാമർശങ്ങളുമായി സജീവമാകുന്നത്.</p>
<p>ഇവരുടെ വിവാദ പരാമർശങ്ങൾ പലപ്പോഴും സംസ്ഥാനത്ത് ക്രമസമാധന പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-hindus-are-enough-here-this-is-the-country-of-hindus-the-controversial-aghori-nun-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി</title>
		<link>https://www.chandrikadaily.com/uddhav-thackeray-is-a-victim-of-fraud-traitors-cannot-become-hindus-shankaracharya-swamy.html</link>
					<comments>https://www.chandrikadaily.com/uddhav-thackeray-is-a-victim-of-fraud-traitors-cannot-become-hindus-shankaracharya-swamy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 17:39:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hindus]]></category>
		<category><![CDATA[Shankaracharya Swamy]]></category>
		<category><![CDATA[uddhav-thackeray]]></category>
		<category><![CDATA[victim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302797</guid>

					<description><![CDATA[ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി പിന്തുണയോടെ അട്ടിമറി നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്നും വഞ്ചനക്ക് നേതൃത്വം നൽകുന്നവർക്ക് ഹിന്ദുവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>“ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല. വേണ്ടതെല്ലാം ചെയ്യുമെന്ന് ഉദ്ധവ് പറഞ്ഞിട്ടുണ്ട്. വഞ്ചനയാണ് ഏറ്റവും വലിയ പാപം. ഒറ്റുകാർക്ക് ഹിന്ദുവായിരിക്കാൻ കഴിയില്ല.</p>
<p>അതേസമയം, വഞ്ചന സഹിക്കുന്നവൻ ഹിന്ദുവാണ്. ഉദ്ധവിന് നേരെയുള്ള വഞ്ചനയിൽ മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വേദനിക്കുന്നുണ്ട്. ഇക്കഴിഞ്ഞ (ലോക്‌സഭാ) തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചിട്ടുണ്ട്” -ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീ’യിൽ അദ്ദേഹത്തെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് ശങ്കരാചാര്യ പറഞ്ഞു. ‘മാതോശ്രീ’യിൽ നടന്ന പൂജാ ചടങ്ങിലും ശങ്കരാചാര്യ പങ്കെടുത്തു.</p>
<p>“ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നാൽ മതനിയമപ്രകാരം പാപമായി കരുതുന്ന വിശ്വാസവഞ്ചനയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന​യിൽ ബി.ജെ.പി പിളർപ്പുണ്ടാക്കിയതിനെ തുടർന്ന് 2022 ജൂണിൽ ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. തുടർന്ന് ബി.ജെ.പി പിന്തുണയോടെ സർക്കാർ രൂപീകരിച്ച് ശിവസേന വിമതവിഭാഗം നേതാവ് ഏകനാഥ് ഷിൻഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.</p>
<p>തങ്ങളുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് തങ്ങളുടെ ചട്ടമാണെന്നും മോദി തന്റെ അടുത്ത് വന്ന് പ്രണമിച്ചിരുന്നു​വെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയു​ടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെറെയും വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിൽ നടന്ന ‘ശുഭ് ആശിർവാദ്’ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യരുടെ അനുഗ്രഹം തേടിയത്.</p>
<p>“പ്രധാനമന്ത്രി മോദി എൻ്റെ അടുത്ത് വന്ന് പ്രണമിച്ചു. നമ്മുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് ഞങ്ങളുടെ നിയമമാണ്. നരേന്ദ്ര മോദി ഞങ്ങളുടെ ശത്രുവല്ല. ഞങ്ങൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളാണ്. എപ്പോഴും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി സംസാരിക്കുന്നു. തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കും. അദ്ദേഹം ഞങ്ങളുടെ ശത്രുവല്ല” -ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം, ആചാരലംഘനത്തിന്റെ പേരിൽ മോദിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uddhav-thackeray-is-a-victim-of-fraud-traitors-cannot-become-hindus-shankaracharya-swamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ആരാധന നടത്താന്&#x200d; അനുമതി നല്&#x200d;കി വാരാണസി കോടതി</title>
		<link>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html</link>
					<comments>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 11:55:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allows]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[hindus]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Varanasi court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289318</guid>

					<description><![CDATA[മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി.]]></description>
										<content:encoded><![CDATA[<p>ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി വാരാണസി ജില്ല കോടതി. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള &#8216;വ്യാസ് കാ ത‌ഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.</p>
<p>പൂജക്കായുള്ള ക്ര​മീകരണങ്ങൾ ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്ന് നേരത്തേ ഹിന്ദുവിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഹരജികളാണ് കോടതി പരിഗണിച്ചത്.</p>
<p>ചരിത്രപരമായ വിധിയാണിതെന്നും കേസിലെ നിർണായക വഴിത്തിരിവാണെന്നും ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പ്രതികരിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ തന്നെ പൂജകൾ നടത്തും. ഈ നിയമയുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഗ്യാൻവാപി പരിസരം ഏത് വ്യക്തിക്കും സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.</p>
<p>കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്.</p>
<p>ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികൾ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.</p>
<p>ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു.</p>
<p>ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.</p>
<p>ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/varanasi-court-allows-hindus-to-worship-at-gyanwapi-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
