<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Hindutvadis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hindutvadis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Dec 2024 11:10:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Hindutvadis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുംബൈയില്&#x200d; ക്രിസ്മസ് ആഘോഷങ്ങള്&#x200d; തടഞ്ഞ് ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/hindutvadis-block-christmas-celebrations-in-mumbai.html</link>
					<comments>https://www.chandrikadaily.com/hindutvadis-block-christmas-celebrations-in-mumbai.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 11:10:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[block]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[Hindutvadis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323196</guid>

					<description><![CDATA[ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്&#x200d; വരികയും ആഘോഷം തടയുകയുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>മുംബൈ കാഷിമിറ മേഖലയില്&#x200d; ഹിന്ദുത്വവാദികള്&#x200d; ക്രിസ്മസ് ആഘോഷം തടയുന്ന വീഡിയോ പുറത്ത്. ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്&#x200d; വരികയും ആഘോഷം തടയുകയുമായിരുന്നു.</p>
<p>ഒരു കൂട്ടം ആളുകള്&#x200d; കുട്ടികളുടെ ക്രിസ്മസ് ആഘോഷ സ്ഥലത്തേക്ക് എത്തുകയും ഞങ്ങള്&#x200d; ഹിന്ദുക്കളാണെന്ന് വിളിച്ച് പറഞ്ഞ് ജയ്ശ്രീ റാമും ഹനുമാന്&#x200d; ചാലിസയും വിളിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്&#x200d; കാണിക്കുന്നത്.</p>
<p>സമാനമായ നിരവധി സംഭവങ്ങള്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. സാന്റക്ലോസിന്റെ വേഷമിട്ട് ഭക്ഷണം ഡെലിവറി ചെയ്യാന്&#x200d; പോയ സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.</p>
<p>സൊമാറ്റോ ജീവനക്കാരനോട് വസ്ത്രം അഴിച്ച് മാറ്റാന്&#x200d; നിര്&#x200d;ബന്ധിക്കുകയും എന്തുകൊണ്ടാണ് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കാത്തതെന്നും ചോദിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.</p>
<p>ഹിന്ദു ജാഗരണ്&#x200d; മഞ്ചിന്റെ പ്രവര്&#x200d;ത്തകനാണ് സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്&#x200d;ഡോറിലാണ് സംഭവം നടന്നത്. സൊമാറ്റോ ജീവനക്കാരന്&#x200d; മാര്&#x200d;ക്കറ്റിങ്ങ് ആണെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞിട്ടും പ്രവര്&#x200d;ത്തകര്&#x200d; ഭീഷണിപ്പെടുത്തുന്നത് നിര്&#x200d;ത്താന്&#x200d; കൂട്ടാക്കിയില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutvadis-block-christmas-celebrations-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൗരി ലങ്കേഷ് വധം: ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/gauri-lankesh-murder-case-hindutvadis-welcome-the-bailed-accused-with-garlands.html</link>
					<comments>https://www.chandrikadaily.com/gauri-lankesh-murder-case-hindutvadis-welcome-the-bailed-accused-with-garlands.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 13 Oct 2024 12:11:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bailed]]></category>
		<category><![CDATA[Gauri Lankesh murder]]></category>
		<category><![CDATA[Hindutvadis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313224</guid>

					<description><![CDATA[നിലവില്&#x200d; ഹിന്ദുത്വ നേതാവ് ഉമേഷ് വന്ദല്&#x200d; പ്രതികളെ കാവി ഷാളും മാലയും അണിയിച്ച് ആദരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>മാധ്യമപ്രവര്&#x200d;ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്&#x200d; ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് തീവ്രവലതുപക്ഷ സംഘടനകള്&#x200d;. പ്രതികളായ രണ്ട് പേരെയാണ് ഹിന്ദുത്വവാദികള്&#x200d; മാലയിട്ട് സ്വീകരിച്ചത്.</p>
<p>ഒക്ടോബര്&#x200d; ഒമ്പതിനാണ് ഗൗരി ലങ്കേഷിനെ വെടിയുതിര്&#x200d;ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d;ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതികളായ പരശുറാം വാഗ്മോറും മനോഹര്&#x200d; യാദവയും ജയിലില്&#x200d; നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതികളെ മാലയിട്ട് തീവ്രവലതുപക്ഷ സംഘടനകള്&#x200d; സ്വീകരിച്ചത്.</p>
<p>നിലവില്&#x200d; ഹിന്ദുത്വ നേതാവ് ഉമേഷ് വന്ദല്&#x200d; പ്രതികളെ കാവി ഷാളും മാലയും അണിയിച്ച് ആദരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയാണ്. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയര്&#x200d;ത്തിക്കൊണ്ടാണ് ഹിന്ദുത്വവാദികള്&#x200d; പ്രതികളെ ആനയിച്ചത്. തുടര്&#x200d;ന്ന് സനാതന ധര്&#x200d;മത്തിന് സംഘടനാ പ്രവര്&#x200d;ത്തകര്&#x200d; പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.</p>
<p>പുറത്തിറങ്ങിയ പ്രതികള്&#x200d; കാളികാദേവി ക്ഷേത്രത്തിലെ മതപരമായ ചടങ്ങില്&#x200d; പങ്കെടുക്കുന്നതും ശിവാജി സര്&#x200d;ക്കിളിലെ ശിവാജി പ്രതിമയില്&#x200d; മാല ചാര്&#x200d;ത്തുന്നതിന്റെയും ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>മാധ്യമപ്രവര്&#x200d;ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്&#x200d; അഞ്ചിനാണ് ബെംഗളൂരുവിലെ തന്റെ വസതിയില്&#x200d; വെച്ച് വെടിയേറ്റ് മരിക്കുന്നത്. ലങ്കേഷ് പത്രിക എന്ന വാരികയുടെ എഡിറ്ററായ ഗൗരി, സംഘപരിവാറിന്റെ വര്&#x200d;ഗീയ രാഷ്ട്രീയങ്ങള്&#x200d;ക്കെതിരായ നിലപാടുകളുടെ പേരില്&#x200d; നിരവധി തവണ സൈബര്&#x200d; അക്രമണകള്&#x200d;ക്ക് വിധേയയായിരുന്നു.</p>
<p>സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷിന് നേരെ ഗേറ്റ് തുറക്കുന്നതിനിടയില്&#x200d; അക്രമികള്&#x200d; വെടിവെക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്&#x200d;ത്തതില്&#x200d; മൂന്നെണ്ണം ശരീരത്തില്&#x200d; തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ ഗൗരി ലങ്കേഷ് മരിക്കുകയായിരുന്നു. സനാതന്&#x200d; സന്&#x200d;സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരാണ് കേസില്&#x200d; അറസ്റ്റിലായവരില്&#x200d; ഭൂരിഭാഗവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gauri-lankesh-murder-case-hindutvadis-welcome-the-bailed-accused-with-garlands.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാബിര്&#x200d; മാലിക്കിനെ ഹിന്ദുത്വവാദികള്&#x200d; അടിച്ചുകൊന്നത് കുടിലില്&#x200d; ബീഫ് പാചകം ചെയ്‌തെന്ന് ആരോപിച്ച്‌</title>
		<link>https://www.chandrikadaily.com/sabir-malik-was-beaten-to-death-by-hindutvadis-for-allegedly-cooking-beef-in-his-hut.html</link>
					<comments>https://www.chandrikadaily.com/sabir-malik-was-beaten-to-death-by-hindutvadis-for-allegedly-cooking-beef-in-his-hut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Sep 2024 04:52:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308107</guid>

					<description><![CDATA[രണ്ട് പ്രായപൂർത്തിയാവാത്തവർ ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>22കാരനായ ആക്രിതൊഴിലാളി സാബിർ മാലിക്കിനെ ഹിന്ദുത്വവാദികൾ അടിച്ചുകൊന്നത് കുടിലിൽ ബീഫ് പാചകം ചെയ്‌തെന്ന് ആരോപിച്ച്.</p>
<p>ഹരിയാനയിൽ ആക്രിതൊഴിലാളിയായ, പശ്ചിമ ബംഗാൾ സ്വദേശിയായ സാബിർ മാലികിനെ കൊല്ലപ്പെടുത്തിയത് കുട്ടികളക്കടക്കമുള്ള “ഗോരക്ഷാ സംഘ”മാണ്.</p>
<p>കാലി പ്ലാസ്റ്റിക്ക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചു വരുത്തി അടിച്ചുകൊല്ലുകയായിരുന്നു.</p>
<p>രണ്ട് പ്രായപൂർത്തിയാവാത്തവർ ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabir-malik-was-beaten-to-death-by-hindutvadis-for-allegedly-cooking-beef-in-his-hut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹീര്&#x200d; ഇഖ്ബാലുമായുള്ള വിവാഹം &#8216;ലൗ ജിഹാദ്&#8217;; നടി സൊനാക്ഷിയെ ബിഹാറില്&#x200d; കാലു കുത്താന്&#x200d; അനുവദിക്കില്ലെന്ന് ഹിന്ദുത്വവാദികളുടെ പോസ്റ്റര്&#x200d;</title>
		<link>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html</link>
					<comments>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 10:18:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[Zaheer Iqbal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301018</guid>

					<description><![CDATA[ഈ മാസം 23ന് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിന്&#x200d;ഹയും സഹീര്&#x200d; ഇഖ്ബാലും വിവാഹിതരായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബോളിവുഡ് നടി സൊനാക്ഷി സിന്&#x200d;ഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ വാദികള്&#x200d;. നടന്&#x200d; സഹീര്&#x200d; ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം &#8216;ലൗ ജിഹാദാ&#8217;ണെന്നും അവരെ ബിഹാറില്&#x200d; കാലുകുത്താന്&#x200d; അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റര്&#x200d; ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്‌നയില്&#x200d; ഉടനീളം പോസ്റ്ററുകള്&#x200d; പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിന്&#x200d;ഹയും സഹീര്&#x200d; ഇഖ്ബാലും വിവാഹിതരായിരുന്നു.</p>
<p>സൊനാക്ഷിയുടെ പിതാവും മുതിര്&#x200d;ന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹക്കും സന്ദേശം അയച്ചിട്ടുണ്ട്. &#8216;ഹിന്ദു ശിവ്ഭവാനി സേന&#8217; എന്ന പേരിലുള്ള സംഘടനയാണ് സിന്&#x200d;ഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകള്&#x200d; പതിച്ചത്. സൊനാക്ഷിയും സഹീറും രാജ്യത്തെ മുഴുവന്&#x200d; &#8216;ഇസ്‌ലാമിക&#8217;മാക്കാന്&#x200d; ശ്രമിക്കുകയാണെന്നും സംഘം ആരോപിക്കുന്നു.</p>
<p>&#8216;സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. പ്രണയത്തിന്റെ മറവില്&#x200d; നടക്കുന്ന മതപരമായ ഗൂഢാലോചനയാണ് വിവാഹം. ഹിന്ദു സംസ്‌കാരത്തെ തകര്&#x200d;ക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മകളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം പുനഃരാലോചിക്കണമെന്നും അല്ലാത്തപക്ഷം മുംബൈയിലെ തന്റെ വസതിക്കിട്ട &#8216;രാമായണ&#8217; എന്ന പേരും മക്കളുടെ ലവ, കുഷ എന്നീ പേരുകളും മാറ്റണമെന്നും&#8217; ഭീഷണിപ്പെടുത്തുന്നു.</p>
<p>സൊനാക്ഷിയും സഹീറും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, തന്റെ മകള്&#x200d; നിയമമോ ഭരണഘടനയെയോ ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും ആര്&#x200d;ക്കും ഇക്കാര്യത്തില്&#x200d; ഇടപെടാന്&#x200d; അവകാശമില്ലെന്നും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പ്രതികരിച്ചു. ജീവിതത്തില്&#x200d; ഉപകാരപ്രദമായ വല്ലതും ചെയ്യൂ എന്നും പ്രതിഷേധക്കാരോട് അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ 23നാണ് വിവാഹം സംബന്ധിച്ച ആദ്യ പോസ്റ്റ് സമൂഹ മാധ്യമത്തില്&#x200d; സൊനാക്ഷിയും സഹീറും പങ്കുവെച്ചത്. തൊട്ടുപിന്നാലെ വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വ വാദികള്&#x200d; അതിനുതാഴെ അഴിഞ്ഞാടാന്&#x200d; തുടങ്ങി. ഏഴു വര്&#x200d;ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ?ഇരുവരും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയില്&#x200d;വെച്ച് ബന്ധുക്കളും സൃഹൃത്തുക്കളുമായിട്ടുള്ള അത്യാവശ്യം ആളുകളെ പ?ങ്കെടുപ്പിച്ചുള്ള ചടങ്ങിലായിരുന്നു വിവാഹം. എന്നാല്&#x200d;, സൊനാക്ഷി സിന്&#x200d;ഹയുടെ സഹോദരന്&#x200d; ലവ സിന്&#x200d;ഹ വിവാഹത്തില്&#x200d; നിന്ന് വിട്ടുനിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് ജിഹാദ് ആരോപണം; മുസ്‌ലിം യുവാവിനെ മർദിച്ച് ഹിന്ദുത്വവാദികൾ</title>
		<link>https://www.chandrikadaily.com/alleged-love-jihad-muslim-youth-beaten-by-hindutvadis.html</link>
					<comments>https://www.chandrikadaily.com/alleged-love-jihad-muslim-youth-beaten-by-hindutvadis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Apr 2024 09:57:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[muslim young men]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294935</guid>

					<description><![CDATA[യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന് മർദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ അഞ്ചം​ഗ സംഘം മർദിക്കുകയായിരുന്നു.</p>
<p>യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് കാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്.</p>
<p>സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചതായി സർവകലാശാല അധികൃതർ പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alleged-love-jihad-muslim-youth-beaten-by-hindutvadis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകള്&#x200d;ക്കെതിരെ അക്രമം തുടര്&#x200d;ന്ന് ഹിന്ദുത്വവാദികള്&#x200d;; മഹാരാഷ്ട്രയില്&#x200d; മുസ്‌ലിം യുവാക്കളോട് ജയ്ശ്രീറാം വിളിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചു; നിരസിച്ചതോടെ കൂട്ടമായി മര്&#x200d;ദിച്ചു</title>
		<link>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html</link>
					<comments>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 13:29:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[FORCED]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[Jaishream]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290390</guid>

					<description><![CDATA[യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലായി ഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ മുസ്ലിം യുവാക്കൾക്ക് പരിക്ക്. പ്രഭാനി ശിവജി കോളേജ് പോളിടെക്നിക് വിദ്യാർഥി ഇർഫാൻ പത്താൻ(19), പഴ വ്യാപാരിയായ സയ്യദ് മുദഷീർ (18) എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>രാജ​ഗോപാലാചാരി ​പാർക്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഇർഫാനെ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.</p>
<p>ആദ്യം സംഘം തന്റെ മുഖത്തടിച്ചെന്നും പിന്നാലെ ചവിട്ടുകയും മർദിക്കുകയുമായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. മർദനത്തിനിടെ തന്നെ ജയ്ശ്രീറാം വിളിക്കാൻ സംഘം നിർബന്ധിച്ചെന്നും ഇത് നിരസിച്ചതോടെ മർദനം രൂക്ഷമായെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.</p>
<p>ഇർഫാന്റെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും ഇടപെട്ടതോടെയാണ് സംഘം മടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭയന്ന താൻ പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇർഫാൻ പറയുന്നു. മർദിച്ചവരുടെ മുഖം ഓർമയില്ലെന്നും പാർക്കിലേക്ക് നടക്കുന്നതിനിടെ തന്റെ അയൽവാസിയായ അനികേത് എന്ന യുവാവ് തന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ തിരക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഇർഫാനെ ആക്രമിച്ചതിന് പിന്നാലെ സ്ഥലം വിട്ട സംഘം തന്നെയാണ് പഴക്കച്ചവടക്കാരനായ സയ്യദ് എന്ന യുവാവിനെയും മർദിച്ചത്. വഴിയരികിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനരികിലേക്ക് പാഞ്ഞെത്തിയ സംഘം യുവാവിന്റെ വണ്ടി മറിച്ചിടുകയും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ 23,000 രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വസ്മത് റോഡ് പ്രദേശത്ത് വ്യാപാരം നടത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സയ്യദ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; മുസ്‌ലിം പള്ളിയില്&#x200d; കാവി പതാക സ്ഥാപിച്ച് ഹിന്ദുത്വവാദികള്&#x200d;; 3 പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/hindutvadis-put-up-saffron-flag-at-muslim-mosque-in-up-3-people-were-arrested.html</link>
					<comments>https://www.chandrikadaily.com/hindutvadis-put-up-saffron-flag-at-muslim-mosque-in-up-3-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 09:00:31 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[muslim mosque]]></category>
		<category><![CDATA[saffron flag]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288777</guid>

					<description><![CDATA[പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികള്&#x200d; പള്ളിയില്&#x200d; സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാര്&#x200d; മീണ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ഷാജഹാന്&#x200d;പൂരില്&#x200d; മുസ്‌ലിം പള്ളിയിലെ പതാക മാറ്റി കാവി പതാക സ്ഥാപിച്ച സംഭവത്തില്&#x200d; 3 പേര്&#x200d; അറസ്റ്റില്&#x200d;. രാമചന്ദ്ര മിഷന്&#x200d; പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ലാല്&#x200d;ബാഗ് പ്രദേശത്തെ പള്ളിയില്&#x200d; തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.</p>
<p>പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; അങ്കിത് കതാരിയ, രോഹിത് ജോഷി, രോഹിത് സക്‌സേന തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികള്&#x200d; പള്ളിയില്&#x200d; സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാര്&#x200d; മീണ പറഞ്ഞു. സംഭവത്തില്&#x200d; പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം രാമന്റെ പേരെഴുതിയ പതാക നശിപ്പിച്ച സംഭവത്തില്&#x200d; തില്&#x200d;ഹാറില്&#x200d; കണ്ടാലറിയാവുന്ന അഞ്ച് പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാനാകാത്ത 12 പേര്&#x200d;ക്കെതിരെയും സംഭവത്തില്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായും തില്&#x200d;ഹാര്&#x200d; സര്&#x200d;ക്കിള്&#x200d; ഓഫീസര്&#x200d; പ്രിയങ്ക് ജെയിന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutvadis-put-up-saffron-flag-at-muslim-mosque-in-up-3-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
