<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>History &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/history/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 07:10:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>History &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പേര് മാറ്റിയാല്‍ ചരിത്രം മായില്ല</title>
		<link>https://www.chandrikadaily.com/changing-the-name-does-not-erase-history.html</link>
					<comments>https://www.chandrikadaily.com/changing-the-name-does-not-erase-history.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 07:10:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[APAbdullahArifHashimiKalathur]]></category>
		<category><![CDATA[Changing]]></category>
		<category><![CDATA[History]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369175</guid>

					<description><![CDATA[പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>എ.പി. അബ്ദുള്ള ആരിഫ്</strong><br />
<strong>ഹാശിമി കളത്തൂര്&#x200d;</strong></p>
<p>രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേര്&#x200d;ന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചര്&#x200d;ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.</p>
<p>പേരുകള്&#x200d; മാറ്റിയാല്&#x200d; ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്.<br />
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്&#x200d; നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം.  ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയില്&#x200d; നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാന്&#x200d; കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.</p>
<p>ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്&#x200d; തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാല്&#x200d; രാജ്യത്തിന് വേണ്ടി ജീവന്&#x200d; പോലും പണയപ്പെടുത്തി പോരാടിയവര്&#x200d;, പേപ്പറിലോ സര്&#x200d;ട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു.</p>
<p>വാക്‌സിനേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അര്&#x200d;ത്ഥം മനസ്സിലാക്കാന്&#x200d; കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങള്&#x200d; അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകള്&#x200d; ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറപ്പെടുമ്പോള്&#x200d;, അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വര്&#x200d;ധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാര്&#x200d;ത്തകള്&#x200d; ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്&#x200d; കൂടുതല്&#x200d; രൂക്ഷമാകുന്നു. ഇത്തരം യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; മറച്ചുവെക്കാന്&#x200d; ചരിത്രപാഠങ്ങള്&#x200d; മാറ്റിയെഴുതുകയും സമരസേനാനികളെ അപകീര്&#x200d;ത്തിപ്പെടുത്തുകയും ചെയ്യുന്നത്, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്&#x200d; നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.</p>
<p>രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങള്&#x200d; സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്കെതിരെ നീതിയുക്തമായ നടപടികള്&#x200d; സ്വീകരിക്കപ്പെടേണ്ടതുണ്ട്.</p>
<p>ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകള്&#x200d; സൃഷ്ടിക്കാനുള്ള ശ്രമങ്ങള്&#x200d;, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകര്&#x200d;ക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മള്&#x200d; ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാര്&#x200d;ദ്ദവും, പൂര്&#x200d;വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ചേര്&#x200d;ന്നുനില്&#x200d;ക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേല്&#x200d; പടുത്തുയര്&#x200d;ത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താന്&#x200d; ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.</p>
<p>സ്വാതന്ത്ര്യസമരസേനാനികള്&#x200d; ഉയിര് സമര്&#x200d;പ്പിച്ചത്, രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്&#x200d;ക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തില്&#x200d; നിന്ന് പേരൊഴിവാക്കിയാല്&#x200d; അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്, അത് മായ്ക്കാന്&#x200d; ആരെക്കൊണ്ടും കഴിയില്ല.</p>
<p>സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല, നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാന്&#x200d;, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാര്&#x200d;ത്ഥ പുരോഗതിക്കായി ദീര്&#x200d;ഘകാല പദ്ധതികള്&#x200d; ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്&#x200d; സുതാര്യമായ നയങ്ങള്&#x200d; നടപ്പിലാക്കണം.</p>
<p>ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതില്&#x200d; ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിര്&#x200d;ത്താന്&#x200d; ഒരുമിച്ച് പ്രവര്&#x200d;ത്തിക്കേണ്ട കാലമാണിത്. ചരിത്രത്തില്&#x200d; ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേള്&#x200d;ക്കേണ്ടവരെ കേള്&#x200d;ക്കുകയും, ചേര്&#x200d;ത്തുപിടിക്കേണ്ടവരെ ചേര്&#x200d;ത്തുപിടിക്കുകയും ചെയ്താല്&#x200d; മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാര്&#x200d;ത്ഥ മൂല്യവും തിളക്കവും കൂടുതല്&#x200d; ശക്തമാകൂ. പേരുകള്&#x200d; മാറാം, ഫലകങ്ങള്&#x200d; മാറാം, പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓര്&#x200d;മ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/changing-the-name-does-not-erase-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബി പൊലീസ് ചരിത്രത്തിലേക്ക് വെളിച്ചം വീശി മഖ്ത പീരങ്കി</title>
		<link>https://www.chandrikadaily.com/maqta-cannon-sheds-light-on-abu-dhabi-police-history.html</link>
					<comments>https://www.chandrikadaily.com/maqta-cannon-sheds-light-on-abu-dhabi-police-history.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Mar 2025 23:46:30 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Abu Dhabi Police]]></category>
		<category><![CDATA[History]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333256</guid>

					<description><![CDATA[അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.]]></description>
										<content:encoded><![CDATA[<p>അബുദാബി: അബുദാബി പൊലീസിന്റെ ചരിത്ര ആഴങ്ങളിലേക്ക് വെളിച്ചം വീശി അബുദാബിയിലെ അല്&#x200d;മഖ്ത പീരരങ്കി ഇന്നും നിലകൊള്ളുന്നു. ആദ്യകാലത്ത് സുരക്ഷയുമായി ബന്ധപ്പെട്ടാണ് അല്&#x200d;മഖ്ത പാലത്തിനോട് ചേര്&#x200d;ന്ന് പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും കാലക്രമേണ പീരങ്കി, നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനുള്ള ഉപകരണമായി മാറുകയായിരുന്നു. അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.</p>
<p>നൂറ്റാണ്ടുമുമ്പ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അബുദാബിയുടെ പ്രവേശന കവാടത്തില്&#x200d; പീരങ്കി സ്ഥാപിച്ചത്. പൗരാണികതയുടെ അടയാളവും സുരക്ഷിത ബോധത്തിന്റെ ഓര്&#x200d;മ്മകളുമായാണ് ഇ ന്നും ഈ പീരങ്കി ഇവിടെ നിലകൊള്ളുന്നത്. അല്&#x200d;മഖ്ത ടവറിന്റെ കാവല്&#x200d;ക്കാര്&#x200d; പ്രതിരോധ ആവശ്യങ്ങള്&#x200d; ക്കായി ഉപയോഗിച്ച പീരങ്കി കാലക്രമേണ റമദാന്&#x200d; മാസപ്പിറവിയും ഈദ് പ്രഖ്യാപനവുമൊക്കെ  അറിയിക്കുന്നതിനുള്ളതായി മാറുകയായിരുന്നു.</p>
<p>അബുദാബി പോലീസിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രഥമ സ്ഥാപനങ്ങളിലൊന്നാണിത്. അബുദാ ബി പോലീസിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും തുടക്കം മുതല്&#x200d; അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന തിനും ഇത് സമപ്പിക്കപ്പെട്ടിരിക്കുന്നു. അബുദാബി പോലീസിന്റെ പരിഷ്‌കൃതവും മാന്യവുമായ പങ്ക് പ്രതിഫ ലിപ്പിക്കുന്നതില്&#x200d; ഈ കേന്ദ്രം ഗണ്യമായ സംഭാവന നല്&#x200d;കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ജനറല്&#x200d; കമാന്&#x200d;ഡ് ഹെറിറ്റേജ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്&#x200d; അലി അല്&#x200d;ഹമ്മാദി പറഞ്ഞു. മുന്&#x200d;കാലങ്ങളി ല്&#x200d; അബുദാബിയില്&#x200d; പ്രവേശിക്കുന്നവര്&#x200d;ക്കും പുറത്തുപോകുന്നവര്&#x200d;ക്കും അല്&#x200d;മഖ്തയില്&#x200d; ഉയര്&#x200d;ന്നു നില്&#x200d;ക്കു ന്ന ടവറും പീരങ്കിയും സുരക്ഷിതത്വവും വിശ്വാസവും അഭിമാനവും നല്&#x200d;കിയിരുന്നുവെന്നത് അവിസ്മരണീയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maqta-cannon-sheds-light-on-abu-dhabi-police-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; ലോക ചാമ്പ്യന്&#x200d; ഡിങ് ലിറനെ പരാജയപ്പെടുത്തി, ആനന്ദിനെ പിന്തള്ളി ഒന്നാമത്‌</title>
		<link>https://www.chandrikadaily.com/pragnananda-on-new-history-defeated-world-champion-ding-liren-overtook-anand-for-first-place.html</link>
					<comments>https://www.chandrikadaily.com/pragnananda-on-new-history-defeated-world-champion-ding-liren-overtook-anand-for-first-place.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jan 2024 07:47:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[chess]]></category>
		<category><![CDATA[History]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288209</guid>

					<description><![CDATA[ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കരിയറിൽ ആദ്യമായി ഇന്ത്യൻ ചെസ്സിലെ ഒന്നാം നമ്പർ താരമായി ആർ പ്ര​ഗ്നാനന്ദ. ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം. വിശ്വനാഥൻ ആനന്ദിനെ മറികടന്നാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്ര​​ഗ്നാനന്ദ ഡിങ് ലിറനെ തോൽപ്പിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="app-ad app-ad--story-horizontal" data-test-id="ad">
<div class="ad-wrapper-module__adContainer__iD4aI" data-test-id="ad">
<div class="ad-wrapper-module__adPlaceholder__NmNO4 ad-wrapper-module__Leaderboard__snvaR">
<div class="adunitContainer">ഡിങ് ലിറനെതിരായ വിജയത്തിൽ സന്തോഷമുണ്ടെന്ന് പ്ര​ഗ്നാനന്ദ പ്രതികരിച്ചു. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എങ്കിലും തുടക്കം മുതൽ മത്സരം തനിക്ക് അനുകൂലമായിരുന്നു. ആദ്യ നിമിഷങ്ങളിൽ ലഭിച്ച മുൻതൂക്കം നിലനിർത്താൻ താൻ ആഗ്രഹിച്ചു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്ര​ഗ്നാനന്ദ വ്യക്തമാക്കി.</div>
</div>
</div>
</div>
<div></div>
<div>ലോക ചെസ്സ് റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. ഒന്നാം സ്ഥാനത്ത് നോർവെയുടെ മാ​ഗ്നസ് കാൾസനാണ്. ഇന്ത്യൻ താരങ്ങളായ വിശ്വനാഥൻ ആനന്ദ് 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമുണ്ട്.</div>
</div>
<div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-e99ec2bb-a399-4832-9157-7e49dcec0b86" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pragnananda-on-new-history-defeated-world-champion-ding-liren-overtook-anand-for-first-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേര് മാറ്റിയാല്&#x200d; ചരിത്രം മാറുമോ</title>
		<link>https://www.chandrikadaily.com/does-changing-the-name-change-history.html</link>
					<comments>https://www.chandrikadaily.com/does-changing-the-name-change-history.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 Feb 2023 17:27:53 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amrith]]></category>
		<category><![CDATA[garden]]></category>
		<category><![CDATA[History]]></category>
		<category><![CDATA[mugal]]></category>
		<category><![CDATA[udyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236999</guid>

					<description><![CDATA[ഷേക്‌സ്പിയറോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിര്&#x200d;ണായക സ്വത്വ ബോധമാണെന്ന് പറയാന്&#x200d; കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാല്&#x200d; ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ്പഥ്, കര്&#x200d;ത്തവ്യപഥ് ആകുമ്പോള്&#x200d; അല്ലെങ്കില്&#x200d; മുഗള്&#x200d; ഉദ്യാനം അമൃത് ഉദ്യാനമാകുമ്പോള്&#x200d;, ഇത് ഒരു പുതിയ അസ്തിത്വത്തിന്റെ സൃഷ്ടി പോലെ തോന്നുന്നു; ഒപ്പം യാദൃച്ഛികമായി നമ്മുടെ മൊത്തം ഭൂതകാലത്തിന്റെ നിരാകരണവും.]]></description>
										<content:encoded><![CDATA[<p><strong>ലെഹര്&#x200d; കാല</strong></p>
<p>പ്രത്യക്ഷത്തില്&#x200d;, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്&#x200d;ഷികം ആഘോഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു മുഗള്&#x200d; ഗാര്&#x200d;ഡന്റെ പുനര്&#x200d;നാമകരണം. ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതിയില്&#x200d; നിര്&#x200d;ദ്ദേശിക്കപ്പെടുന്ന ആഘോഷങ്ങളില്&#x200d; കൊളോണിയലിസത്തിന്റെ അവസാന അവശിഷ്ടങ്ങള്&#x200d;വരെ ഒഴിവാക്കാനുള്ള നിശ്ചയദാര്&#x200d;ഢ്യമുള്ള ശ്രമവും ഉള്&#x200d;പ്പെടുന്നു. ഏറ്റവും ഒടുവിലായി മാറ്റം എത്തിനില്&#x200d;ക്കുന്നത് മുഗള്&#x200d; ഗാര്&#x200d;ഡനിലാണ്.</p>
<p>ഫെബ്രുവരിയില്&#x200d; നിറവും സുഗന്ധവും കൊണ്ട് സമ്പന്നമാകുന്ന രാഷ്ട്രപതി ഭവനിലെ പുല്&#x200d;ത്തകിടി, ഇനി അമൃത് ഉദ്യാനമെന്ന് അറിയപ്പെടും. വിരോധാഭാസമെന്നു പറയട്ടെ, അതിന്റെ ലേഔട്ട് പ്ലാന്&#x200d; ചെയ്ത ബ്രിട്ടീഷുകാരന്&#x200d; അതിനിട്ട പേരാണ് മുഗള്&#x200d; ഗാര്&#x200d;ഡന്&#x200d;സ് എന്നത്. ജോമെട്രിക് പാറ്റേണുകള്&#x200d;, ജലധാരകള്&#x200d;, ടെറസ് പൂളുകള്&#x200d; എന്നിവ അതിന്റെ സുവര്&#x200d;ണ കാലഘട്ടത്തില്&#x200d;നിന്ന് രൂപകല്&#x200d;പ്പന ചെയ്‌തെടുത്തതാണ്. ഡല്&#x200d;ഹിയുടെ പൂക്കളുടെയും സൗന്ദര്യത്തിന്റെയും ക്ഷണികമായ വസന്തം (എപ്പോഴെങ്കിലും) ഈ പ്രതീകാത്മക പ്രവര്&#x200d;ത്തികളാല്&#x200d; കുറയുന്നുവെങ്കില്&#x200d;, നാമകരണത്തില്&#x200d; സ്ഥലങ്ങളെക്കുറിച്ച് കാലങ്ങളായി നമ്മുടെ മനസ്സില്&#x200d; പതിഞ്ഞതൊന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ലെന്ന് ആശ്വസിക്കാം.</p>
<p><img src="https://images.herzindagi.info/image/2023/Jan/mughal-garden-opening-details_g.jpg" alt="अमृत उद्यान नाम से जाना जाएगा मुगल गार्डन, जानें खुलने की तारीख और टाइमिंग  | mughal garden opening date2023 | HerZindagi" /></p>
<p>ഭൂമിശാസ്ത്രപരമായ പുനര്&#x200d;നാമകരണം ഇപ്പോള്&#x200d; ട്രെന്&#x200d;ഡ് ആയിരിക്കാം, എന്നാല്&#x200d; പരിചിതമായ സംസാരഭാഷാ പ്രയോഗങ്ങള്&#x200d; നിലനില്&#x200d;ക്കുന്നു. അവ തുടച്ചുമാറ്റാന്&#x200d; പ്രയാസമാണ്. നമ്മളില്&#x200d; എത്ര പേര്&#x200d; ബര്&#x200d;മയെ മ്യാന്&#x200d;മര്&#x200d; എന്ന് പറയുന്നു? ചൈനയുടെ തലസ്ഥാനത്തിന്റെ പേര് ഇതര ഭാഷാ ലിപിയിലെഴുതി ബീജിങ് എന്ന് മാറ്റിയതിന് പതിറ്റാണ്ടുകള്&#x200d;ക്ക് ശേഷവും, ഓരോ ചൈനീസ് റസ്റ്റോറന്റും ഒരു പീക്കിങ് താറാവ് വിഭവം വിളമ്പുന്നത് തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുംബൈക്കാര്&#x200d; ഒരിക്കലും ബോംബെക്കാരെ മാറ്റിസ്ഥാപിച്ചിട്ടില്ല. എന്നാല്&#x200d; പേര് മാറ്റത്തിന് തൊട്ടുപിന്നാലെ തകര്&#x200d;ച്ച ആരംഭിച്ചതായി ദോഷൈകദൃക്കുകളായ പൗരര്&#x200d; വിശ്വസിക്കുന്നു.</p>
<p>ഒരു പേരിലെന്തിരിക്കുന്നു? റോമിയോ ആന്റ് ജൂലിയറ്റില്&#x200d; ഷേക്‌സ്പിയര്&#x200d; ചോദിക്കുന്നു. പേരുകള്&#x200d; വസ്തുക്കളെയും ആളുകളെയും വേര്&#x200d;തിരിച്ചറിയാന്&#x200d; സഹായിക്കുന്നു എന്നതിനപ്പുറം അതിന് ആന്തരികമായ മൂല്യം ഇല്ലെന്ന ആശയം ഷേക്‌സ്പിയര്&#x200d; മുന്നോട്ടുവച്ചു. മൊണ്ടേഗുകളുമായുള്ള ദീര്&#x200d;ഘകാല കുടുംബ വഴക്ക് കാരണം ജൂലിയറ്റിന്, റോമിയോയുമൊത്ത് ജീവിക്കാനായില്ല. അവളുടെ പ്രിയപ്പെട്ടവന്റെ കുടുംബപ്പേര് ഇരുവരെയും ദുരന്തത്തിലേക്ക് തള്ളിവിടുന്നത് വിധിയുടെ യാദൃച്ഛികതയാണ്. റോസാപ്പൂവിനെ മറ്റേതെങ്കിലും പേരില്&#x200d; വിളിച്ചാലും അതിന്റെ സവിശേഷമായ ശേഷിയില്&#x200d; മാറ്റമൊന്നും വരില്ലെന്നും ശരിയായി നിരീക്ഷിക്കുന്നു. എന്നാല്&#x200d; ഷേക്‌സ്പിയറോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിര്&#x200d;ണായക സ്വത്വ ബോധമാണെന്ന് പറയാന്&#x200d; കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാല്&#x200d; ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ്പഥ്, കര്&#x200d;ത്തവ്യപഥ് ആകുമ്പോള്&#x200d; അല്ലെങ്കില്&#x200d; മുഗള്&#x200d; ഉദ്യാനം അമൃത് ഉദ്യാനമാകുമ്പോള്&#x200d;, ഇത് ഒരു പുതിയ അസ്തിത്വത്തിന്റെ സൃഷ്ടി പോലെ തോന്നുന്നു; ഒപ്പം യാദൃച്ഛികമായി നമ്മുടെ മൊത്തം ഭൂതകാലത്തിന്റെ നിരാകരണവും.</p>
<p><img src="https://www.holidify.com/images/cmsuploads/compressed/2982397796_f9054a5203_b_20171201210201.jpg" alt="Rajpath, Delhi | Timings, Images, History, Nearest Metro" /></p>
<p>ഏറ്റവും കടുത്ത ദേശീയവാദികള്&#x200d; പോലും, തങ്ങള്&#x200d;ക്ക് അനുകൂലമല്ലാത്ത ചരിത്രത്തെ ഏകപക്ഷീയമായി ഉപേക്ഷിക്കുന്ന സര്&#x200d;ക്കാരുകളോട് മനസ്സില്ലാമനസ്സോടെ പ്രതികരിക്കുന്നു, ലോകത്തെയും അതില്&#x200d; നമ്മുടെ സ്ഥാനത്തെയും തിരിച്ചറിയാന്&#x200d; അവക്ക് സാധിക്കുമെന്ന ലളിതമായ കാരണത്താലാണത്. ആജ്ഞാപകമായ പുതിയ ആഖ്യാനങ്ങള്&#x200d;ക്ക് അനുകൂലമായ ഈ മനോഭാവം അസ്തിത്വപരമായ ആശയക്കുഴപ്പം വര്&#x200d;ധിപ്പിക്കുന്നു, സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളില്&#x200d; പഠിപ്പിക്കുന്നതെല്ലാം തീര്&#x200d;ത്തും അവിശ്വസനീയമോ? അതോ, കാര്യങ്ങളുടെ ക്ഷണികമായ സ്വഭാവം ഡോക്യുമെന്റഡ് ആര്&#x200d;ക്കൈവുകളിലേക്കും വ്യാപിക്കുമോ-അമൃത് ഉദ്യാനിലെ ക്ഷണികമായ പൂക്കള്&#x200d; പോലെ- നമ്മുടെ കണ്&#x200d;മുന്നില്&#x200d; അപ്രത്യക്ഷമായേക്കാം? പുതിയ തലമുറ വ്യത്യസ്തമായ യാഥാര്&#x200d;ത്ഥ്യം കൊത്തിയെടുക്കാന്&#x200d; വെമ്പുന്നതിനാല്&#x200d; മാത്രം, ജീവിതത്തിന്റെ ലക്ഷ്യം സത്യാന്വേഷണമാണ് എന്ന അവ്യക്തമായ ബോധ്യം ഉള്&#x200d;ക്കൊള്ളുന്നവര്&#x200d;ക്ക്, ഏറ്റവും മഹത്തായ നാഗരികതയെ ഓര്&#x200d;മയില്&#x200d;നിന്ന് മായ്ച്ചുകളയാന്&#x200d; കഴിയുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്.</p>
<p>ലോകചരിത്രം ദൈവങ്ങളുടെയും വീരന്മാരുടെയും കഥകള്&#x200d;, യുദ്ധങ്ങള്&#x200d;, ഇതിഹാസങ്ങള്&#x200d;, പുരാതനകാലത്തെ അത്ഭുതനിര്&#x200d;മിതികള്&#x200d;, ഈ നിമിഷത്തിലേക്ക് നയിച്ച ദശലക്ഷക്കണക്കിനുള്ള മാറ്റങ്ങള്&#x200d; എന്നിവയാല്&#x200d; നിറഞ്ഞവയാണ്. തുറന്നുകാട്ടപ്പെട്ട നീചന്മാരാ രാജാക്കന്മാരെയും കൗശലക്കാരായ സാമ്രാജ്യത്വവാദികളെയും എല്ലാം ഉള്&#x200d;ക്കൊള്ളുന്നതിലാണ് വിവേകം. അത് യുട്ടോപ്യന്&#x200d; സമൂഹം എന്ന സ്വപ്‌നത്തിലേക്ക് നമ്മെ കുറച്ചുകൂടി അടുപ്പിക്കും.</p>
<p>&#8216;കൊളോണിയല്&#x200d; മാനസികാവസ്ഥ&#8217;യുടെ അവശേഷിക്കുന്ന അടയാളങ്ങള്&#x200d; നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമം പ്രക്ഷുബ്ധതമായ കാലം നല്&#x200d;കുന്ന പാഠങ്ങളെ അവഗണിക്കുന്നു. ജാപ്പനീസ് തത്ത്വചിന്ത കിന്റ്‌സുഗി പോലെയുള്ള ഒന്നാണിത്, അക്ഷരാര്&#x200d;ത്ഥത്തില്&#x200d;, സ്വര്&#x200d;ണവുമായി ചേരുക. സെന്&#x200d; സൗന്ദര്യശാസ്ത്രത്തില്&#x200d;, തകര്&#x200d;ന്ന &#8216;കളിമണ്&#x200d; പാത്രങ്ങള്&#x200d;&#8217; വലിച്ചെറിയുകയോ കേടുപാടുകള്&#x200d; മറയ്ക്കുകയോ ചെയ്യുന്നില്ല, പകരം, അവയില്&#x200d; സ്വര്&#x200d;ണ ലാക്വര്&#x200d; ഉപയോഗിക്കുന്നു. അവയുടെ തിളങ്ങുന്ന പിളര്&#x200d;പ്പുകളും കേടുപാടുകളും അഭിമാനത്തോടെ പ്രദര്&#x200d;ശിപ്പിച്ചിരിക്കുന്നു. അനുരഞ്ജനത്തിന്റെ ആ അടിസ്ഥാന വീക്ഷണത്തില്&#x200d;നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഭൂതകാലവുമായി സത്യസന്ധമായ സങ്കലനത്തിന് ശേഷം മാത്രമാണ് യഥാര്&#x200d;ത്ഥ ധാരണ ആരംഭിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/does-changing-the-name-change-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഥമ അണ്ടര്&#x200d; 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ടൈറ്റസ് സധു കളിയിലെ താരം</title>
		<link>https://www.chandrikadaily.com/cricket-under-19-worldcup-india-win.html</link>
					<comments>https://www.chandrikadaily.com/cricket-under-19-worldcup-india-win.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 29 Jan 2023 15:46:42 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[History]]></category>
		<category><![CDATA[under 19]]></category>
		<category><![CDATA[worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235082</guid>

					<description><![CDATA[ഇംഗ്ലണ്ടിനെ വെറും 68 റണ്&#x200d;സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്&#x200d; വിജയത്തിലെത്തി]]></description>
										<content:encoded><![CDATA[<p>പ്രഥമ അണ്ടര്&#x200d; 19 വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ വെറും 68 റണ്&#x200d;സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്&#x200d; വിജയത്തിലെത്തി. നാല് ഓവറില്&#x200d; ആറ് റണ്&#x200d;സ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് നേടീയ ടൈറ്റസ് സധുവാണ് കളിയിലെ മിന്നുംതാരം. അര്&#x200d;ച്ചന ദേവി, പാര്&#x200d;ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricket-under-19-worldcup-india-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രം കുറിച്ച്‌ കുസാറ്റ്; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആര്&#x200d;ത്തവ അവധി അനുവദിച്ച്‌ ഉത്തരവായി</title>
		<link>https://www.chandrikadaily.com/news-updates-latest-kusat-periods-leave-declaration.html</link>
					<comments>https://www.chandrikadaily.com/news-updates-latest-kusat-periods-leave-declaration.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 14 Jan 2023 09:23:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ernamkulam]]></category>
		<category><![CDATA[History]]></category>
		<category><![CDATA[kusat]]></category>
		<category><![CDATA[news]]></category>
		<category><![CDATA[periods]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232592</guid>

					<description><![CDATA[കൊച്ചി ശാസ്ത്രസാങ്കേതിക സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആര്&#x200d;ത്തവ അവധി അനുവദിച്ച്‌ ഉത്തരവായി.ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ലഭിക്കുക. സര്&#x200d;വകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നല്&#x200d;കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. ആര്&#x200d;ത്തവ അവധി നല്&#x200d;കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ഈ പശ്ചാത്തലത്തില്&#x200d;, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്&#x200d;ക്ക് ആര്&#x200d;ത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്&#x200d;റെ ലംഘനമാണെന്നും ഹരജിക്കാരി വാദിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി ശാസ്ത്രസാങ്കേതിക സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആര്&#x200d;ത്തവ അവധി അനുവദിച്ച്‌ ഉത്തരവായി.ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ലഭിക്കുക. സര്&#x200d;വകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നല്&#x200d;കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം.<br />
ആര്&#x200d;ത്തവ അവധി നല്&#x200d;കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ഈ പശ്ചാത്തലത്തില്&#x200d;, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്&#x200d;ക്ക് ആര്&#x200d;ത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്&#x200d;റെ ലംഘനമാണെന്നും ഹരജിക്കാരി വാദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-latest-kusat-periods-leave-declaration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്ര മുത്തുകളുടെ പാറാവുകാരന്&#x200d;</title>
		<link>https://www.chandrikadaily.com/rocker-of-historical-pearls.html</link>
					<comments>https://www.chandrikadaily.com/rocker-of-historical-pearls.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 24 Oct 2022 12:53:14 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asainar]]></category>
		<category><![CDATA[History]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219864</guid>

					<description><![CDATA[ശൈഖ് സുഹ്‌റവര്&#x200d;ദിയുടെ പ്രസിദ്ധമായ 'രിഹ്‌ലതുല്&#x200d; മുലൂക്' എന്ന കൃതിയുടെ പരിഭാഷ വരെ സൂക്ഷിക്കുന്നുണ്ട്. ആരെ കണ്ടാലും അവരുടെ ദേശത്തിന്റെ ചരിത്രവിശേഷങ്ങള്&#x200d; ചോദിച്ചറിയുന്നതില്&#x200d; ഔല്&#x200d;സുക്യം കാണിക്കുന്ന അദ്ദേഹം, മലബാര്&#x200d; കലാപകാലത്തെ കുപ്രസിദ്ധനായ ചേക്കുട്ടി സൂപ്രണ്ടിന്റെ കുടുംബവേരുകള്&#x200d; പരതിയെടുക്കുന്ന തിരക്കിലായിരുന്നു.
]]></description>
										<content:encoded><![CDATA[<p><strong>സ്വിദ്ദീഖ് നദ്‌വി ചേരൂര്&#x200d;</strong></p>
<p>രാജ്യത്ത് കൊറോണ പിടിമുറുക്കുന്നതിന് തൊട്ടുമുമ്പാണ് കേരളത്തിലെ ആദ്യകാല പത്ത് മുസ് ലിം പള്ളികളെ സംബന്ധിച്ച അന്വേഷണത്തിന്റെ അവസാന പടിയായി ചാലിയം (കോഴിക്കോട് ) സന്ദര്&#x200d;ശിക്കുന്നത്. ആ യാത്രയ്ക്കിടയില്&#x200d; കോഴിക്കോട് ബുക്ക് സ്റ്റാളില്&#x200d; വച്ച് &#8216;ഏഴിമല ദേശം, ചരിത്രം &#8216; എന്ന കൃതി ശ്രദ്ധയില്&#x200d; പെട്ടു. രാമന്തളി സ്വദേശിയായ കെ.കെ. അസൈനാര്&#x200d; രചിച്ച പ്രസ്തുത കൃതിയിലൂടെ രചയിതാവുമായി നേരില്&#x200d; ബന്ധപ്പെടാന്&#x200d; അവസരം ഒത്തുവന്നു. അക്കാലത്ത് തന്നെ ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും പല വിവരങ്ങളും കൈമാറുകയും ചെയ്‌തെങ്കിലും നേരില്&#x200d; പരിചയപ്പെടാന്&#x200d; കോവിഡ് ലോക് ഡൗണും നിയന്ത്രണങ്ങളും തടസമായി. ഒടുവില്&#x200d; കഴിഞ്ഞ വര്&#x200d;ഷാരംഭം പുതു വര്&#x200d;ഷ ദിനത്തില്&#x200d; രാമന്തളിയിലെ ഹിറാ കോട്ടേജിലെത്തി അസൈനാര്&#x200d; സാറിനെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ സൗഭാഗ്യമായി മനസില്&#x200d; കുറിച്ചിടുന്നു.</p>
<p>അസൈനാര്&#x200d; സാറിനെ കുറിച്ച് 80 കളില്&#x200d; തന്നെ കേള്&#x200d;ക്കാന്&#x200d; കഴിഞ്ഞിരുന്നു. ഞാന്&#x200d; എട്ടിക്കുളം ദര്&#x200d;സില്&#x200d; പഠിക്കുന്ന കാലത്ത് പയ്യന്നൂര്&#x200d; പ്രദേശത്തെ ചന്ദ്രിക ലേഖകനും പൊതു പ്രവര്&#x200d;ത്തകനുമെന്ന നിലയില്&#x200d; അദ്ദേഹം സജീവമായിരുന്നു. അറബി അധ്യാപകന്&#x200d;, മദ്‌റസാധ്യാപകന്&#x200d;, സ്‌കൂള്&#x200d; മാനേജര്&#x200d;, പത്രപ്രവര്&#x200d;ത്തകന്&#x200d;, എഴുത്തുകാരന്&#x200d;, പൊതുപ്രവര്&#x200d;ത്തകന്&#x200d; എന്നീ നിലകളില്&#x200d; പ്രശസ്തനായ അദ്ദേഹം രാമന്തളി മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, പ്രസിഡന്റ്, രാമന്തളി പഞ്ചായത്ത് ബോര്&#x200d;ഡ് മെമ്പര്&#x200d;, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്&#x200d;സിലര്&#x200d;, റേഞ്ച് ജംഇയ്യതുല്&#x200d; മുഅല്ലിമീന്&#x200d; സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്&#x200d; അലങ്കരിച്ചു.</p>
<p>അസൈനാര്&#x200d; സാറിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഗുണങ്ങള്&#x200d; അദ്ദേഹത്തിന്റെ യാത്രാപ്രേമവും ചരിത്ര വസ്തുതകള്&#x200d; ചികഞ്ഞന്വേഷിക്കുന്നതിലും അവ ക്രോഡീകരിക്കുന്നതിലും കാണിക്കുന്ന അഭിരുചിയും ശുഷ്‌കാന്തിയുമാണ്. 10 ലധികം പുസ്തകങ്ങള്&#x200d; രചിച്ചു പ്രസിദ്ധീകൃതമായിട്ടുള്ളതില്&#x200d; മിക്കതും ചരിത്ര വിഷയങ്ങളാണ്. പലതും വിവിധ ദേശങ്ങളുടെ പ്രാദേശിക ചരിത്രങ്ങളും അദ്ദേഹം നേരില്&#x200d; കണ്ട രാജ്യങ്ങളുടെ വിശേഷങ്ങളുമാണ്. പ്രത്യേകിച്ച് ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിശേഷങ്ങള്&#x200d; ഒട്ടേറെ അപൂര്&#x200d;വ വിവരങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്നു.</p>
<p>കഴിഞ്ഞ 30 വര്&#x200d;ഷത്തിലേറെ കാലം നിരന്തരമായി ലക്ഷദ്വീപുമായി അടുത്ത ബന്ധം പുലര്&#x200d;ത്തി വന്ന അദ്ദേഹം, അവിടത്തെ ഭരണരംഗത്തും സാമൂഹിക രംഗത്തും ഉള്ള പ്രമുഖരുമായി ഈടുറ്റ വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നു. ലക്ഷദ്വീപിലെ പ്രതിസന്ധി കാലത്ത് അവിടത്തെ സ്ഥിതിഗതികള്&#x200d; അറിയാന്&#x200d; ദ്വീപിലെ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാന്&#x200d; സൗകര്യപ്പെടുത്തിത്തന്നത് നന്ദിപൂര്&#x200d;വം ഓര്&#x200d;ക്കുകയാണ്. തന്റെ നാടിന്റെ വേരുകള്&#x200d; ചികഞ്ഞു രാമന്തളി 17 ശുഹദാക്കളുടെ ചരിത്രം &#8216;ചരിത്രം തമസ്‌കരിച്ച പോരാട്ടം&#8217; എന്ന പേരില്&#x200d; ക്രോഡീകരിച്ചത് ഇതിനകം ആറ് പതിപ്പുകള്&#x200d; പുറത്തിറങ്ങി. കൂടാതെ ദക്ഷിണേന്ത്യയിലെ മുസ് ലിം തീര്&#x200d;ത്ഥാടനകേന്ദ്രങ്ങള്&#x200d;, ആഗ്ര ഡല്&#x200d;ഹി അജ്മീര്&#x200d;, തായിനേരി മഹല്ലിന്റെ ചരിത്രം, ചരിത്രം പൂവിട്ട മണ്&#x200d; തരികളിലൂടെ, ഏഴിമല തങ്ങള്&#x200d;: കുടുംബം, ചരിത്രം, ഉലമാ ജ്ഞാനവീഥികളിലെ പാദമുദ്രകള്&#x200d;, സ്മൃതിപഥം, മദ്‌റസ മുഅല്ലിം ഗൈഡ് തുടങ്ങിയവയും അദ്ദേഹത്തിന്റെ വിലപ്പെട്ട രചനകളില്&#x200d; പെടുന്നു.</p>
<p>പ്രായം എണ്&#x200d;പത് പിന്നിട്ട ശേഷവും ചരിത്ര വിശേഷങ്ങളുടെ അപൂര്&#x200d;വ അടരുകള്&#x200d; വരെ സൂക്ഷ്മമായി അദ്ദേഹം ഓര്&#x200d;ത്തു വച്ചു. വിശ്രമജീവിതം വായനയ്ക്കും ചരിത്രരചനയ്ക്കുമായി ഉഴിഞ്ഞുവച്ചു. നിരവധി റഫറന്&#x200d;സ് കൃതികളും അപൂര്&#x200d;വ ചരിത്ര രേഖകളും സൂക്ഷിക്കുന്ന ഹോം ലൈബ്രറി തന്റെ വൈജ്ഞാനിക തൃഷ്ണയുടെ നിദര്&#x200d;ശനമായി തെളിഞ്ഞു നില്&#x200d;ക്കുന്നു.</p>
<p>ശൈഖ് സുഹ്‌റവര്&#x200d;ദിയുടെ പ്രസിദ്ധമായ &#8216;രിഹ്‌ലതുല്&#x200d; മുലൂക്&#8217; എന്ന കൃതിയുടെ പരിഭാഷ വരെ സൂക്ഷിക്കുന്നുണ്ട്. ആരെ കണ്ടാലും അവരുടെ ദേശത്തിന്റെ ചരിത്രവിശേഷങ്ങള്&#x200d; ചോദിച്ചറിയുന്നതില്&#x200d; ഔല്&#x200d;സുക്യം കാണിക്കുന്ന അദ്ദേഹം, മലബാര്&#x200d; കലാപകാലത്തെ കുപ്രസിദ്ധനായ ചേക്കുട്ടി സൂപ്രണ്ടിന്റെ കുടുംബവേരുകള്&#x200d; പരതിയെടുക്കുന്ന തിരക്കിലായിരുന്നു. അന്ന് നേരില്&#x200d; കണ്ടപ്പോള്&#x200d; ഈ വിഷയം താല്&#x200d;പര്യപൂര്&#x200d;വം അദ്ദേഹം പങ്ക് വച്ചത് ഓര്&#x200d;ക്കുന്നു. രാജ്യങ്ങള്&#x200d; താണ്ടിയും ദേശങ്ങളുടെ കഥ പറഞ്ഞും ജീവിതത്തിന് അര്&#x200d;ത്ഥവും ധന്യതയും കണ്ടെത്തിയ കെ.കെ അസൈനാര്&#x200d; എന്ന ചരിത്ര മുത്തുകളുടെ കാവല്&#x200d;ക്കാരന്&#x200d; ചരിത്രമായി മാറിയിരിക്കുന്നു. ഓര്&#x200d;മിക്കാന്&#x200d; ഒട്ടേറെ സംഭവങ്ങളും സംഭാവനകളും ബാക്കി വച്ചാണദ്ദേഹം പിരിഞ്ഞു പോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rocker-of-historical-pearls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹലിനരികിലെ മുഗൾ മ്യൂസിയത്തിന്റെയും പേര് മാറ്റി യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/yogi-renames-mughal-museum.html</link>
					<comments>https://www.chandrikadaily.com/yogi-renames-mughal-museum.html#comments</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 15 Sep 2020 03:27:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[History]]></category>
		<category><![CDATA[Renaming]]></category>
		<category><![CDATA[taj mahal]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153256</guid>

					<description><![CDATA[2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്.]]></description>
										<content:encoded><![CDATA[<p>ആഗ്രയിൽ താജ്മഹലിനു സമീപം നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ പേരിലാണ് മ്യൂസിയം ഇനി അറിയപ്പെടുകയെന്നും മുഗളന്മാരെ അംഗീകരിക്കുന്ന ഒന്നിനെയും തന്റെ സർക്കാർ അംഗീകരിക്കില്ലെന്നും മ്യൂസിയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിൽ യോഗി പറഞ്ഞു.</p>
<p>&#8216;എങ്ങനെയാണ് മുഗളന്മാർ നമ്മുടെ ഹീറോകളാവുക? കീഴടങ്ങൽ മനോഭാവമുള്ള ഒന്നിനെയും നമ്മുടെ സർക്കാർ അംഗീകരിക്കുകയില്ല.&#8217; &#8211; യോഗി പറഞ്ഞു. അടിമത്തത്തിന്റെ ചിഹ്നങ്ങൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.</p>
<p>&#8216;ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിങ്ങളുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് സ്ഥാനമില്ല. ശിവജി മഹാരാജ് ആണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്!&#8217; &#8211; എന്നാണ് ഹിന്ദിയിൽ യോഗി ട്വീറ്റ് ചെയ്തത്.</p>
<p>2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്. മുഗൾ സംസ്‌കാരം, കല, പെയിന്റിംഗുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, മുഗൾ കാലഘട്ടത്തിലെ ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, മുഗൾ നൃത്തങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും മ്യൂസിയം എന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്നടക്കം ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.</p>
<p>യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മുഗൾ, മുസ്ലിം സംസ്‌കാരങ്ങളുടെ അടയാളമുള്ള നിരവധി പേരുകൾ ഇതുവരെ മാറ്റിയിരുന്നു. മുഗൾ സരായിനെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും യോഗി സർക്കാർ പേരുമാറ്റി. താജ്മഹൽ അടക്കം നിരവധി മുഗൾ ശേഷിപ്പുകളുള്ള ആഗ്രയുടെയും പേരുമാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ ജഗൻഗാർഗ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-renames-mughal-museum.html/feed</wfw:commentRss>
			<slash:comments>1</slash:comments>
		
		
			</item>
	</channel>
</rss>
