<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>honor killings &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/honor-killings/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Sep 2018 09:43:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>honor killings &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്&#x200d; രാഷ്ട്രീയ വിവാദമാവുന്നു</title>
		<link>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html</link>
					<comments>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Sep 2018 08:34:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[honor killings]]></category>
		<category><![CDATA[Honour killing]]></category>
		<category><![CDATA[telangana]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103490</guid>

					<description><![CDATA[ഹൈദരാബാദ്: ഉയര്&#x200d;ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്&#x200d;ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്&#x200d; സംഘര്&#x200d;ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്&#x200d; പ്രതിഷേധവുമായി തെരുവില്&#x200d; ഇറങ്ങിയ സംഘര്&#x200d;ഷാവസ്ഥ ഇപ്പോള്&#x200d; തെലുങ്കാനയില്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്കു ഇടയായിരിക്കുകയാണ്. കൊലപാതകത്തില്&#x200d; ടി.ആര്&#x200d;.എസ് എം.എല്&#x200d;.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്&#x200d; പുതിയ വിവാദങ്ങള്&#x200d;ക്ക് കാരണാമായത്. കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്&#x200d; എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്&#x200d;ഗോണ്ട ജില്ലയിലെ മ്രിയാല്&#x200d;ഗുഡയില്&#x200d; വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഗര്&#x200d;ഭിണിയായ ഭാര്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഉയര്&#x200d;ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്&#x200d;ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്&#x200d; സംഘര്&#x200d;ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്&#x200d; പ്രതിഷേധവുമായി തെരുവില്&#x200d; ഇറങ്ങിയ സംഘര്&#x200d;ഷാവസ്ഥ ഇപ്പോള്&#x200d; തെലുങ്കാനയില്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്കു ഇടയായിരിക്കുകയാണ്.</p>
<p>കൊലപാതകത്തില്&#x200d; ടി.ആര്&#x200d;.എസ് എം.എല്&#x200d;.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്&#x200d; പുതിയ വിവാദങ്ങള്&#x200d;ക്ക് കാരണാമായത്.</p>
<p>കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്&#x200d; എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്&#x200d;ഗോണ്ട ജില്ലയിലെ മ്രിയാല്&#x200d;ഗുഡയില്&#x200d; വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.<br />
ഗര്&#x200d;ഭിണിയായ ഭാര്യ അമൃത വര്&#x200d;ഷിണിയുടെ കണ്&#x200d;മുന്നിലിട്ടാണ് പ്രണയ് കുമാറിനെ വെട്ടിവീഴ്ത്തിയത്. ഇന്നലെ നടന്ന പ്രണയ് കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്&#x200d; ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് നല്&#x200d;ഗോണ്ടയിലും പരിസര പ്രദേശങ്ങളിലും നേരത്തെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>കുടുംബത്തിന്റെ എതിര്&#x200d;പ്പ് മറികടന്ന് കഴിഞ്ഞ ജനുവരിയിലാണ് ഉയര്&#x200d;ന്ന ജാതിക്കാരിയായ അമൃത വര്&#x200d;ഷിണി കാമുകനായ പ്രണയ് കുമാറിനൊപ്പം ജീവിതം ആരംഭിച്ചത്. ഇതേതുടര്&#x200d;ന്ന് പ്രണയ് കുമാറിനെ കൊല്ലുമെന്ന് അമൃതയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.</p>
<p>ഭര്&#x200d;ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്&#x200d;ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്&#x200d; ചികിത്സയിലാണ്. തന്റെ ഗര്&#x200d;ഭം അലസിപ്പിക്കാനും വീട്ടിലേക്ക് തിരിച്ചു വരാനും പിതാവ് നിര്&#x200d;ബന്ധിച്ചതായി അമൃത മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;കൂടുംബത്തിലെ ഏക മകളാണ് ഞാന്&#x200d;. കഴിഞ്ഞ ജനുവരിയിലാണ് ഞാന്&#x200d; പ്രണയിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അപൂര്&#x200d;വമായാണ് എന്റെ അച്ഛനെ കാണാറുള്ളത്. അപ്പോഴൊക്കെ വീട്ടിലേക്ക് മടങ്ങാനും ഗര്&#x200d;ഭം അലസിപ്പിക്കാന്&#x200d; എന്നോടു ആവശ്യപ്പെടാറുണ്ടായിരുന്നു, അമൃത പറഞ്ഞു.</p>
<p>കൊലപാതകത്തിന് രണ്ടുദിവസത്തിനു മുമ്പും ഗര്&#x200d;ഭഛിദ്രം നടത്താന്&#x200d; ആവശ്യപ്പെട്ടിരുന്നു. &#8216;നിങ്ങള്&#x200d; ഗര്&#x200d;ഭധാരണം അവസാനിപ്പിച്ച് മൂന്ന് വര്&#x200d;ഷത്തെ കുട്ടികളെ കൂടാതെ ജീവിക്കാന്&#x200d; തയ്യാറായാല്&#x200d;, ഞാന്&#x200d; നിങ്ങളുടെ വിവാഹം അംഗീകരിക്കുമെന്നായിരുന്നു അച്ഛന്&#x200d; പറഞ്ഞത്.</p>
<p>നക്രെക്കല്&#x200d; എം.എല്&#x200d;.എ വെമുല വീരഷം ഞങ്ങളെ കാണാന്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; അയാളുടെ ചരിത്രം കണ്ട് പ്രണയവും ഞാനും ഭയക്കുയാണുണ്ടായത്.</p>
<p>നല്&#x200d;ഗൊണ്ടയിലെ പല ക്രിമിനല്&#x200d; കേസുകളിലും അയാല്&#x200d; ആയാള്&#x200d; പങ്കാളിയാണെന്ന് വാര്&#x200d;ത്ത കണ്ടിരുന്നതുകൊണ്ടാണ് ഞങ്ങളെ ഭീതിയിലായത്.</p>
<p>പ്രണായിയുടെ അച്ഛനെതിരെ അയാള്&#x200d; കേസ് കൊടുത്തിരുന്നു. പ്രണായക്കെതിരെ കേസുകള്&#x200d; ഫയല്&#x200d; ചെയ്യാനും പൊലീസിന് ഭീഷണിയുണ്ടായിരുന്നു, അമൃത പറഞ്ഞു</p>
<p><iframe loading="lazy" src="https://www.youtube.com/embed/8OKy5nTmzbU" width="706" height="397" frameborder="0" allowfullscreen="allowfullscreen"></iframe><br />
സംഭവവുമായി ബന്ധപ്പെട്ട് അമൃത വര്&#x200d;ഷിണിയുടെ പിതാവ് ടി മുരളീധര്&#x200d; റാവു, അമ്മാവന്&#x200d; ടി ശരവണ്&#x200d; റാവു എന്നിവരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട്. ക്വട്ടേഷന്&#x200d; സംഘത്തെ ഉപയോഗിച്ചാണ് ഇവര്&#x200d; പ്രണയ് കുമാറിനെ വകവരുത്തിയതെന്നും ഇതിന് പ്രതിഫലമായി പത്തു ലക്ഷം രൂപ നല്&#x200d;കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്&#x200d; അഡ്വാന്&#x200d;സ് തുകയായ അഞ്ച് ലക്ഷം രൂപ നേരത്തെ നല്&#x200d;കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് രണ്ടുമാസത്തെ തയ്യാറെടുപ്പുകള്&#x200d;ക്ക് ശേഷമാണ് ക്വട്ടേഷന്&#x200d; സംഘം യുവാവിനെ കൊലപ്പെടുത്തിയത്. അഞ്ചുമാസം ഗര്&#x200d;ഭിണിയായ അമൃതയെ തന്റെ അമ്മ പ്രമീളയേയും കൂട്ടി ആസ്പത്രിയില്&#x200d; കാണിച്ച് തിരിച്ചു വരും വഴിയാണ് പ്രണയ് കുമാറിനു നേരെ ആക്രമണമുണ്ടായത്.</p>
<p>ദമ്പതികളെ പിന്തുടര്&#x200d;ന്നെത്തിയ അക്രമി വടിവാള്&#x200d; ഉപയോഗിച്ച് പ്രണയ്കുമാറിനെ വെട്ടുകയായിരുന്നു. സമീപത്തെ സിസിടിവിയില്&#x200d; പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയന്ന് വിറച്ച അമൃത സഹായത്തിനായി കേഴുന്നത് സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്&#x200d; ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഭര്&#x200d;ത്താവ് കണ്&#x200d;മുന്നില്&#x200d; കിടന്നുപിടയുന്നത് കണ്ട അമൃത സഹായം തേടി ആസ്പത്രിയിലെത്തിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. ഭര്&#x200d;ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്&#x200d;ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ദുരഭിമാന കൊല; മധ്യപ്രദേശില്&#x200d; വീട്ടുകാര്&#x200d; യുവതിയെ വെട്ടികൊന്നു</title>
		<link>https://www.chandrikadaily.com/madhya-pradesh-man-kills-24-year-old-daughter-for-marrying-boy-from-different-caste.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-man-kills-24-year-old-daughter-for-marrying-boy-from-different-caste.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Apr 2018 13:13:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[honor killings]]></category>
		<category><![CDATA[Honour killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78668</guid>

					<description><![CDATA[ബാര്&#x200d;വാനി: വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്&#x200d; വ്യക്തികള്&#x200d;ക്ക് കോടതി പൂര്&#x200d;ണ്ണ അവകാശം നല്&#x200d;കിയിരിക്കെ രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. മറ്റു മതത്തില്&#x200d; നിന്നും വിവാഹം ചെയ്തതില്&#x200d; പ്രകോപിതരായ വീട്ടുകാര്&#x200d; യുവതിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്&#x200d; 24കാരി സരള മാലിയെയാണ് വീട്ടുകാര്&#x200d; കൊലപ്പെടുത്തയത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിലായി. മാതാവും സഹോദരനും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹിതരായ സരള മാലിയെയും ഭര്&#x200d;ത്താവ് പങ്കജ് മാലിയെയും കഴിഞ്ഞ ഒരു വര്&#x200d;ഷമായി ബന്ധുക്കള്&#x200d; ശല്യപ്പെടുത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം മാതാവിത് സുഖമില്ലെന്നു പറഞ്ഞത് സഹോദരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബാര്&#x200d;വാനി: വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്&#x200d; വ്യക്തികള്&#x200d;ക്ക് കോടതി പൂര്&#x200d;ണ്ണ അവകാശം നല്&#x200d;കിയിരിക്കെ രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. മറ്റു മതത്തില്&#x200d; നിന്നും വിവാഹം ചെയ്തതില്&#x200d; പ്രകോപിതരായ വീട്ടുകാര്&#x200d; യുവതിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്&#x200d; 24കാരി സരള മാലിയെയാണ് വീട്ടുകാര്&#x200d; കൊലപ്പെടുത്തയത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിലായി. മാതാവും സഹോദരനും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.<br />
വിവാഹിതരായ സരള മാലിയെയും ഭര്&#x200d;ത്താവ് പങ്കജ് മാലിയെയും കഴിഞ്ഞ ഒരു വര്&#x200d;ഷമായി ബന്ധുക്കള്&#x200d; ശല്യപ്പെടുത്തി വരികയായിരുന്നു.<br />
കഴിഞ്ഞ ദിവസം മാതാവിത് സുഖമില്ലെന്നു പറഞ്ഞത് സഹോദരന്&#x200d; സരള മാലികിനെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന ശേഷമായിരുന്നു കൊലപാതകം. ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.<br />
പിതാവ് ദേവിദാസ് കോലി (51) ആണ് അറസ്റ്റിലായത്. മാതാവ് തുളസീഭായ് (50), സഹോദരന്&#x200d; ഹിരാല്&#x200d; ലാല്&#x200d; (25) എന്നിവര്&#x200d; ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-man-kills-24-year-old-daughter-for-marrying-boy-from-different-caste.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനം കാക്കല്‍: വിവാഹ സല്‍കാരത്തിന് വിളിച്ചുവരുത്തി പാകിസ്താനില്‍ യുവതി മകളെ ചുട്ടുക്കൊന്നു</title>
		<link>https://www.chandrikadaily.com/pakistani-mom-promised-her-daughter-a-wedding-reception-instead-she-burned-her-alive.html</link>
					<comments>https://www.chandrikadaily.com/pakistani-mom-promised-her-daughter-a-wedding-reception-instead-she-burned-her-alive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Jan 2017 07:28:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[honor killings]]></category>
		<category><![CDATA[pak woman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17213</guid>

					<description><![CDATA[ഇസ്‌ലാമാബാദ്: ഒളിച്ചോടിയ മകളെ വിവാഹ സല്‍ക്കാരത്തിന് വീട്ടില്‍ ക്ഷണിച്ചുവരുത്തി യുവതി ചുട്ടുക്കൊന്നു. പാകിസ്താനിലെ ലാഹോര്‍ സ്വദേശി പര്‍വീന്‍ ബിബിയാണ് മകള്‍ സീനത്ത് റഫീക്കിനെ കൊലപ്പെടുത്തിയത്. സഹപാഠി ഹസന്‍ ഖാനുമൊന്നിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സീനത്ത് ദീര്‍ഘനാളായി മാതാവുമായി പിരിഞ്ഞിരിക്കുകയായിരുന്നു. വേര്‍പ്പാട് താങ്ങാനാവുന്നതല്ലെന്നും അതിനാല്‍ വീട്ടിലേക്ക് തിരിച്ചുവരണമെന്നും പറഞ്ഞാണ് പര്‍വീന്‍ സീനത്തിനെ സമീപിച്ചത്. ഒളിച്ചോടി എന്ന ആക്ഷേപം ഒഴിവാകുന്നതിന് ചെറിയ വിവാഹ സല്‍കാരം ഒരുക്കുന്നുണ്ടെന്നും സീനത്തിനെ തെറ്റിദ്ധരിച്ചു. എന്നാല്‍ ലാഹോറിലെ വീട്ടിലേക്ക് മടങ്ങിയ സീനത്തിന് പക്ഷേ, ആഘോഷപരിപാടികളുടെ സൂചനകളൊന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: ഒളിച്ചോടിയ മകളെ വിവാഹ സല്&#x200d;ക്കാരത്തിന് വീട്ടില്&#x200d; ക്ഷണിച്ചുവരുത്തി യുവതി ചുട്ടുക്കൊന്നു. പാകിസ്താനിലെ ലാഹോര്&#x200d; സ്വദേശി പര്&#x200d;വീന്&#x200d; ബിബിയാണ് മകള്&#x200d; സീനത്ത് റഫീക്കിനെ കൊലപ്പെടുത്തിയത്. സഹപാഠി ഹസന്&#x200d; ഖാനുമൊന്നിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സീനത്ത് ദീര്&#x200d;ഘനാളായി മാതാവുമായി പിരിഞ്ഞിരിക്കുകയായിരുന്നു.</p>
<p><img class="alignnone size-full wp-image-17220" src="https://www.chandrikadaily.com/wp-content/uploads/2017/01/pakistan_killing_girls.jpg" alt="pakistan_killing_girls" /></p>
<p>വേര്&#x200d;പ്പാട് താങ്ങാനാവുന്നതല്ലെന്നും അതിനാല്&#x200d; വീട്ടിലേക്ക് തിരിച്ചുവരണമെന്നും പറഞ്ഞാണ് പര്&#x200d;വീന്&#x200d; സീനത്തിനെ സമീപിച്ചത്. ഒളിച്ചോടി എന്ന ആക്ഷേപം ഒഴിവാകുന്നതിന് ചെറിയ വിവാഹ സല്&#x200d;കാരം ഒരുക്കുന്നുണ്ടെന്നും സീനത്തിനെ തെറ്റിദ്ധരിച്ചു. എന്നാല്&#x200d; ലാഹോറിലെ വീട്ടിലേക്ക് മടങ്ങിയ സീനത്തിന് പക്ഷേ, ആഘോഷപരിപാടികളുടെ സൂചനകളൊന്നും കാണാനായിരുന്നില്ല. വീടിനുള്ളില്&#x200d; കയറിയ സീനത്തിനെ പര്&#x200d;വീനും സഹോദരന്&#x200d; അനീസ് റഫീക്കും ചേര്&#x200d;ന്ന് മര്&#x200d;ദ്ദിച്ച് അവശയാക്കി. തുടര്&#x200d;ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്&#x200d; പറഞ്ഞു. ദുര്&#x200d;നടപ്പിനും കുടുംബത്തിന് മാനഹാനി വരുത്തിയതിനും മകളെ കൊലപ്പെടുത്തുകയായിരുന്നു പര്&#x200d;വീന്&#x200d; പൊലീസിനു മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പര്&#x200d;വീന് വധശിക്ഷക്കും അനീസ് റഫീക്കിന് ജീവപര്യന്തം ശിക്ഷക്കും കോടതി വിധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistani-mom-promised-her-daughter-a-wedding-reception-instead-she-burned-her-alive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
