<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hospital &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hospital/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Nov 2025 14:17:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hospital &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍</title>
		<link>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html</link>
					<comments>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Nov 2025 14:16:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364674</guid>

					<description><![CDATA[തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്&#x200d; പരിക്കേറ്റു. വരന്&#x200d; ആശുപത്രിയില്&#x200d; എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്&#x200d;മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്&#x200d;പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്&#x200d;ക്കും പരിക്കേറ്റിരുന്നു.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ഒരുഘട്ടത്തില്&#x200d; വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്&#x200d; ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്&#x200d; വിവാഹം നടത്താന്&#x200d; തീരുമാനിക്കുകയായിരുന്നു. ഷാരോണ്&#x200d; ആശുപത്രിയില്&#x200d; എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്&#x200d; വിവാഹസദ്യയും ഒരുക്കി.</div>
</div>
<div>
<p>ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്&#x200d; ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്&#x200d;ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്&#x200d; ആശുപത്രിയിലേക്ക് എത്തി.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്&#x200d;ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചതോടെ ആശുപത്രിയില്&#x200d;വെച്ചുതന്നെ താലികെട്ടാന്&#x200d; തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്&#x200d;ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്&#x200d; നിലവില്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബുർഖ അഴിച്ചിട്ട് കയറിയാൽ‍ മതി&#8217;; ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മുസ്‌ലിം യുവതിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി</title>
		<link>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html</link>
					<comments>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Nov 2025 14:06:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Burkha]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Muslim women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363007</guid>

					<description><![CDATA[വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബുർഖയണിഞ്ഞെത്തിയ മുസ്‌ലിം യുവതിക്ക് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ഡൽഹി സ്വദേശിനിയായ തബസ്സുമാണ് ആവശ്യമായ പാസുണ്ടായിട്ടും ഡൽഹി ​ഗുരു തേജ് ബഹാദൂർ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതെന്ന പരാതിയുമായി രം​ഗത്തെത്തിയത്.</p>
<p>ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന സഹോദര ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. തബസ്സും സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു. ഗേറ്റ് പാസ് കാണിച്ചെങ്കിലും അവർ അവഗണിച്ചു. എന്നാൽ മറ്റുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചു.</p>
<p>&#8216;എന്റെ കൈയിൽ പാസുണ്ടായിരുന്നു. പക്ഷേ എന്നെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ബുർഖയിട്ട് അകത്തേക്ക് പോകാനാവില്ലെന്നും അഴിക്കണമെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ ബുർഖ അനുവദിനീയമല്ലെന്നും വനിതാ വാർഡിൽ പോലും പോകാനാവില്ലെന്നും അവർ പറഞ്ഞു. എന്ത് നിയമപ്രകാരമാണ് അതെന്ന് ഞാൻ ചോദിച്ചെങ്കിലും വിശദീകരിക്കാൻ അവർ തയാറായില്ല&#8217;- യുവതി പറഞ്ഞു.</p>
<p>&#8216;ഇത് ലജ്ജാകരമാണ്. രോഗികളായ ബന്ധുക്കളെ സന്ദർശിക്കാൻ പോലും വസ്ത്രധാരണത്തിന്റെ പേരിൽ മുസ്‌ലിം യുവതിക്ക് അവസരം നിഷേധിക്കുന്നു&#8217;- തബസ്സുമിന്റെ ബന്ധുക്കളിൽ ഒരാൾ പറ&#x200d;ഞ്ഞു. രാജ്യത്ത് ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ടെന്നും സാധാരണയായി മാറിയെന്നും ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് പ്രൊഫ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു.</p>
<p>&#8216;ആദ്യം സ്കൂളുകളിലും കോളജുകളിലും ആയിരുന്നു ഇത്തരം വിലക്കുകൾ. ഇപ്പോൾ ആശുപത്രികളിലുമായി. ഇത്തരം പ്രവൃത്തികൾ ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും സുരക്ഷിതരല്ലെന്ന് തോന്നാൻ പ്രേരിപ്പിക്കുന്നു. ഇത് അസ്വീകാര്യമാണ്&#8217;- അദ്ദേഹം വിശദമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/just-take-off-your-burqa-and-enter-muslim-woman-denied-entry-to-delhi-government-hospital-alleges-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊലക്കളമാകുന്ന ആതുരാലയങ്ങള്‍</title>
		<link>https://www.chandrikadaily.com/hospitals-that-become-kiilling-fields.html</link>
					<comments>https://www.chandrikadaily.com/hospitals-that-become-kiilling-fields.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 04:59:32 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362848</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്&#x200d; പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ച സംഭവം, എന്തുപറ്റി നമ്മുടെ ആധുരാലയങ്ങള്&#x200d;ക്ക് എന്ന ചോദ്യമാണ് ഉയര്&#x200d;ത്തുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവുകളിലൂടെ പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സര്&#x200d;ക്കാര്&#x200d; ആശുപത്രികള്&#x200d; അവരുടെ ജീവന്&#x200d; കവര്&#x200d;ന്നെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ എന്ന സന്ദേഹമാണ് ജനങ്ങളില്&#x200d; രൂപപ്പെടുത്തുന്നത്. പിഴവുകള്&#x200d; കണ്ടെത്തി കുറ്റക്കാര്&#x200d;ക്കെതിരെ മാതൃകാപരമായ നടപടികള്&#x200d; സ്വീകരിക്കുകയും പോരായ്മകള്&#x200d; പരിഹരിക്കുകയും ചെയ്യേണ്ട ഭരണകൂടം വീഴ്ച്ചകള്&#x200d; മറച്ചുവെക്കാന്&#x200d; കള്ളക്കഥകള്&#x200d; മെനയുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യാന്&#x200d;ശ്രമിക്കുന്നത് കാര്യങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണമാക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീതി നിഷേധത്തിന്റെയും നിഷേധാത്മകമായ സമീപനത്തിന്റെയും പേരില്&#x200d; ഉറ്റവരുടെ ജീവനറ്റ ശരീരങ്ങളുമായി ആശുപത്രി കവാടത്തിനുമുന്നില്&#x200d; പ്രതിഷേധമിരിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുമ്പോഴും ആരോഗ്യ രംഗത്ത് കേരളം നമ്പര്&#x200d; വണ്&#x200d; എന്ന വാചാടോപവുമായി റോന്തുചുറ്റുന്ന ഭരണകൂടം ഒരുനാടിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവാണെന്നാരോപിച്ച്  ബന്ധുക്കള്&#x200d; കൈക്കുഞ്ഞുമായി എസ്.എ.ടി  ആശുപത്രിക്കു മുന്നില്&#x200d; പ്രതിഷേധിക്കുമ്പോള്&#x200d; മലയാളികളൊന്നാകെ തലതാഴ്ത്തിപ്പോവുകയാണ്.<br />
ആരോഗ്യവതിയായി എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്&#x200d; 22 നായിരുന്നു എസ്.എ.ടി ആശുപത്രിയില്&#x200d; ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ട ഇവര്&#x200d; പനിയെ തുടര്&#x200d;ന്ന് 26 ന് വീണ്ടും ആശുപത്രിയില്&#x200d; അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്&#x200d;ന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്&#x200d;ചറില്&#x200d; അണുബാധ കണ്ടെത്തി. തുടര്&#x200d;ന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്&#x200d; നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നുമാണ് ബന്ധുക്കള്&#x200d; ആരോപിക്കുന്നത്.  പ്രസവത്തിനുശേഷം ഡോക്ടര്&#x200d; സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്&#x200d; നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായുമാണ്  ഭര്&#x200d;ത്താവ് മനു പറയുന്നത്. എന്നാല്&#x200d; പതിവുപോലെ രോഗിയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയും സ്വന്തം വീഴ്ച്ചകള്&#x200d; മറച്ചുപിടിച്ചും ഡോക്ടര്&#x200d;മാര്&#x200d; രംഗത്തെത്തിയിരിക്കുകയാണ്. അണുബാധയാണ് മരണകാരണമെന്ന് സ്ഥിരിക്കീരിക്കുന്ന അവര്&#x200d; വീട്ടുകാര്&#x200d; നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമായി പറയുന്നത്.<br />
കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന വേണു തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികില്&#x200d;സ കിട്ടാതെ മരിച്ചതില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ വലിയ ആരോപണം ഉയര്&#x200d;ന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്&#x200d;ന്നിരിക്കുന്നത്. പ്രസ്തുത സംഭവത്തിലും ഡോക്ടര്&#x200d;മാര്&#x200d; ന്യായീകരണവുമായി രംഗത്തെത്തുകയായിരുന്നു. ക്രിയാറ്റിന്&#x200d; ലെവല്&#x200d; കൂടുതല്&#x200d; ആയിരുന്നുവെന്നും അതുകൊണ്ടാണ് തുടര്&#x200d; ചികിത്സയിലേക്ക് കടക്കാതിരുന്നതുമെന്നായിരുന്നു ഡോക്ടര്&#x200d;മാരുടെ വാദം. എന്നാല്&#x200d; ഡോക്ടര്&#x200d;മാരുടെ വാദം തെറ്റാണെന്നും രോഗിയുടെ ക്രിയാറ്റിന്&#x200d;ലെവല്&#x200d; സാധാരണ ഗതിയിലായിരുന്നുവെന്നുമുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്&#x200d; കോളേജില്&#x200d; രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് മരണത്തിന് മണിക്കൂറുകള്&#x200d; മുമ്പ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്&#x200d; പറഞ്ഞിരുന്നത്.  ആശുപത്രിയില്&#x200d; എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്&#x200d; ഒരക്ഷരം മിണ്ടില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്,  അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല, കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെ നീളുന്നതായിരുന്ന ആ ശബ്ദസന്ദേശം.<br />
സര്&#x200d;ക്കാര്&#x200d; തങ്ങളെ ഒതുക്കാന്&#x200d; ശ്രമിക്കുന്നുവെന്നാണ്  ചികിത്സാപ്പിഴവില്&#x200d; കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിയുടെ അമ്മ ആരോപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്&#x200d; 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിയ്ക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. തുടര്&#x200d;ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്&#x200d;കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; എത്തിച്ചപ്പോള്&#x200d; കൈ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു. ഗര്&#x200d;ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്&#x200d; സ്വദേശി ശാലിനി അംബുജാക്ഷ(49) കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d;വെച്ച് മരണപ്പെട്ടത് ഒക്‌ടോബര്&#x200d; 29 നായിരുന്നു.  അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന്&#x200d; നഷ്ടപ്പെടാന്&#x200d; കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കല്&#x200d;വെച്ച് കണ്ണില്&#x200d;പൊടിയിടാനുള്ള ശ്രമങ്ങള്&#x200d;ക്കുപകരം ജനങ്ങളുടെ ജീവന് സംരക്ഷണം നല്&#x200d;കുകയെന്ന പ്രാഥമിക കര്&#x200d;ത്തവ്യമെങ്കിലും നിറവേറ്റാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകാത്ത പക്ഷം ഇത്തരം സംഭവങ്ങളും അഭംഗുരം തുടരുമെന്ന കാര്യത്തില്&#x200d; ഒരു സംശയവുമില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospitals-that-become-kiilling-fields.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/the-incident-where-the-woman-died-after-giving-birth-allegation-of-serious-medical-malpractice-at-thiruvananthapuram-sat-hospital.html</link>
					<comments>https://www.chandrikadaily.com/the-incident-where-the-woman-died-after-giving-birth-allegation-of-serious-medical-malpractice-at-thiruvananthapuram-sat-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 09:33:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[SAT]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362759</guid>

					<description><![CDATA[പ്രസവം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ യുവതിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ആശുപത്രിയില്&#x200d; നിന്നുള്ള അണുബാധ മൂലമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്&#x200d; യുവതിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കല്&#x200d; കോളജില്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. </p>
<p>തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. പ്രസവത്തിന് ശേഷം പനി ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്&#x200d;ന്ന് എസ്എടിയില്&#x200d; നിന്നും തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ മരിക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ മാസം 22നാണ് പ്രസവവേദനയെ തുടര്&#x200d;ന്ന് ശിവപ്രിയയെ എസ്എടി ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുന്നത്. പ്രസവം നടന്നതിന് ശേഷം മൂന്ന് ദിവസം ആശുപത്രിയില്&#x200d; തുടരുകയും ചെയ്തിരുന്നു. 25ാം തിയതിയാണ് ആശുപത്രിയില്&#x200d; നിന്ന് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ വീണ്ടും തിരികെ എസ്എടി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ശരീരത്തില്&#x200d; അണുബാധ പ്രവേശിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഐസിയുവില്&#x200d; പ്രവേശിപ്പിക്കണമെന്നും പറഞ്ഞതോടെ ഐസിയുവില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു.</p>
<p>മരണത്തെ തുടര്&#x200d;ന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്&#x200d; പ്രതിഷേധിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-the-woman-died-after-giving-birth-allegation-of-serious-medical-malpractice-at-thiruvananthapuram-sat-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഫ് സിറപ്പ് ദുരന്തം; മരുന്ന് വില്‍പ്പന നടത്തിയ ഡോക്ടറുടെ ഭാര്യയും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/the-cough-syrup-disaster-the-wwife-of-the-doctor-who-sold-the-medicine-was-also-arrested.html</link>
					<comments>https://www.chandrikadaily.com/the-cough-syrup-disaster-the-wwife-of-the-doctor-who-sold-the-medicine-was-also-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 06:09:48 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[coughsyrup]]></category>
		<category><![CDATA[health]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362034</guid>

					<description><![CDATA[ മരിച്ച കുട്ടികള്‍ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി.]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; ഡോക്ടറുടെ ഭാര്യയും അറസ്റ്റിലായി. ചിന്ദ്വാരയിലെ ശിശുരോഗ വിദഗ്ധന്&#x200d; ഡോ. പ്രവീണ്&#x200d; സോണിയുടെ ഭാര്യ ജ്യോതി സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടികള്&#x200d;ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല്&#x200d; സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയില്&#x200d; നിന്ന് അവര്&#x200d;ക്ക് 27 ശതമാനം കമ്മീഷന്&#x200d; ലഭിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ആകെ 25 കുട്ടികള്&#x200d; ചുമമരുന്ന് കഴിച്ചതിനെ തുടര്&#x200d;ന്ന് മരിച്ചു. ഇവരില്&#x200d; ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്&#x200d; സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണങ്ങള്&#x200d;ക്ക് കാരണമായ കോള്&#x200d;ഡ്‌റിഫ് കഫ് സിറപ്പ് നിര്&#x200d;മ്മിച്ച ശ്രീസന്&#x200d; ഫാര്&#x200d;മസ്യൂട്ടിക്കല്&#x200d;സ്‌നെതിരെ പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. സംസ്ഥാനസര്&#x200d;ക്കാര്&#x200d; കോള്&#x200d;ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്&#x200d;പ്പനയും വിതരണവും നിരോധിച്ചു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്&#x200d; നടത്തിയ പരിശോധനയില്&#x200d;, സിറപ്പില്&#x200d; 48.6 ശതമാനം ഡൈഎത്തിലിന്&#x200d; ഗ്ലൈക്കോള്&#x200d; എന്ന അത്യന്തം വിഷാംശം അടങ്ങിയിട്ടുണ്ടന്ന് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത മരുന്നാണിതെന്ന് തമിഴ്‌നാട് ഡ്രഗ് കണ്&#x200d;ട്രോള്&#x200d; ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി കുട്ടികളുടെ മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതിനെ തുടര്&#x200d;ന്ന്, സുരക്ഷാ മുന്&#x200d;കരുതലിന്റെ ഭാഗമായി കേരളവും കോള്&#x200d;ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്&#x200d;പ്പനയും വിതരണവും താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-cough-syrup-disaster-the-wwife-of-the-doctor-who-sold-the-medicine-was-also-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെര്‍പ്പുളശ്ശേരിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം;  നാട്ടുകാര്‍ ഇടപ്പെട്ട് നീക്കം ചെയ്തു</title>
		<link>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html</link>
					<comments>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:33:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cherupullassery]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361305</guid>

					<description><![CDATA[ നെല്ലായ പട്ടിശ്ശേരി ചെരലില്‍ രണ്ട് ഭാഗങ്ങളിലായി  തള്ളിയ നിലയില്‍ കണ്ടെത്തിയ ബയോമെഡിക്കല്‍ ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.]]></description>
										<content:encoded><![CDATA[<p>ചെര്&#x200d;പ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചെരലില്&#x200d; രണ്ട് ഭാഗങ്ങളിലായി  തള്ളിയ നിലയില്&#x200d; കണ്ടെത്തിയ ബയോമെഡിക്കല്&#x200d; ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്&#x200d;ന്ന് തിരിച്ചെടുത്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലും ബസ് റൂട്ടിനോട് ചേര്&#x200d;ന്ന പ്രധാന പാതയിലും മാലിന്യം തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പരിശോധനയില്&#x200d;, പെരിന്തല്&#x200d;മണ്ണയില്&#x200d; കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായ മെഡിക്കല്&#x200d; സ്ഥാപനത്തിന്റെതാണെന്ന് വ്യക്തമായി. വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; അവരുമായി ബന്ധപ്പെട്ടു. മാലിന്യം തങ്ങളുടേതാണെന്നും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഒരു വ്യക്തിക്ക് 25,000 രൂപയ്ക്ക് കരാര്&#x200d; നല്&#x200d;കിയതാണെന്നും സ്ഥാപന അധികൃതര്&#x200d; അറിയിച്ചു. എന്നാല്&#x200d;, കരാര്&#x200d; ഏറ്റെടുത്ത ആള്&#x200d; ഇത് 10,000 രൂപയ്ക്ക് മറ്റൊരാള്&#x200d;ക്ക്  മറിച്ച് നല്&#x200d;കി. അതിനുശേഷമാണ് ആ വ്യക്തി മാലിന്യം ചെര്&#x200d;പ്പുളശ്ശേരിയില്&#x200d; തള്ളിയത്. സംഭവം അറിഞ്ഞതിനെ തുടര്&#x200d;ന്ന് പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്&#x200d;ന്ന് ഉടമകളെ വിളിച്ചുവരുത്തി, മുഴുവന്&#x200d; മാലിന്യവും സ്ഥലത്തുനിന്ന്  നീക്കം ചെയ്യാന്&#x200d; നിര്&#x200d;ബന്ധിച്ചു. ചെര്&#x200d;പ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റര്&#x200d;  ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  മാലിന്യം തള്ളിയ ആശുപത്രി ഉടമകള്&#x200d;ക്ക് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്&#x200d;കിയെന്ന് നെല്ലായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html</link>
					<comments>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 05:29:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hiv]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Jharkhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360310</guid>

					<description><![CDATA[ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍, ചൈബാസയിലെ സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ രക്തം സ്വീകരിച്ച ഏഴ് വയസ്സുള്ള തലസീമിയ രോഗി ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ]]></description>
										<content:encoded><![CDATA[<p>ജാര്&#x200d;ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്&#x200d;, ചൈബാസയിലെ സര്&#x200d;ക്കാര്&#x200d; നടത്തുന്ന ആശുപത്രിയില്&#x200d; രക്തം സ്വീകരിച്ച ഏഴ് വയസ്സുള്ള തലസീമിയ രോഗി ഉള്&#x200d;പ്പെടെ അഞ്ച് കുട്ടികള്&#x200d;ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ട്. സംഭവം സംസ്ഥാന ആരോഗ്യ വകുപ്പിലുടനീളം രോഷവും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. റാഞ്ചിയില്&#x200d; നിന്നുള്ള ഉന്നതതല മെഡിക്കല്&#x200d; സംഘം അടിയന്തര അന്വേഷണത്തിന് പ്രേരിപ്പിച്ചു.</p>
<p>ചൈബാസ സദര്&#x200d; ഹോസ്പിറ്റല്&#x200d; ബ്ലഡ് ബാങ്കില്&#x200d; നിന്നും രക്തം സ്വീകരിച്ചവര്&#x200d;ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരു കുട്ടിയുടെ കുടുംബം വിഷയവുമായി ബന്ധപ്പെട്ട് മുന്നോട്ടു വന്നതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകമറിയുന്നത്. പരാതിയെ തുടര്&#x200d;ന്ന് ജാര്&#x200d;ഖണ്ഡ് സര്&#x200d;ക്കാര്&#x200d; ഹെല്&#x200d;ത്ത് സര്&#x200d;വീസ് ഡയറക്ടര്&#x200d; ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തില്&#x200d; അഞ്ചംഗ മെഡിക്കല്&#x200d; സംഘത്തെ അന്വേഷണത്തിന് അയച്ചു.</p>
<p>പ്രാരംഭ കണ്ടെത്തലുകള്&#x200d; സ്ഥിതി കൂടുതല്&#x200d; ഗുരുതരമാക്കി. ശനിയാഴ്ച സംഘം നടത്തിയ പരിശോധനയില്&#x200d;, തലസീമിയ ബാധിച്ച നാല് കുട്ടികള്&#x200d; കൂടി എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തി. ഇത് ബാധിച്ച പ്രായപൂര്&#x200d;ത്തിയാകാത്തവരുടെ എണ്ണം അഞ്ചായി. </p>
<p>ഈ വെളിപ്പെടുത്തല്&#x200d; വ്യാപകമായ ആശങ്ക സൃഷ്ടിച്ചു. &#8216;തലസീമിയ രോഗിക്ക് മലിനമായ രക്തം നല്&#x200d;കിയെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പരിശോധനയില്&#x200d; രക്തബാങ്കില്&#x200d; ചില അപാകതകള്&#x200d; കണ്ടെത്തി. അവ പരിഹരിക്കാന്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്,&#8217; ഡോ. ദിനേശ് കുമാര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>ഇപ്പോള്&#x200d;, ആശുപത്രിയുടെ രക്തബാങ്ക് എമര്&#x200d;ജന്&#x200d;സി ഓപ്പറേഷന്&#x200d;സ് മോഡില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. </p>
<p>ദുരിതബാധിതരായ കുട്ടികളുടെ കുടുംബങ്ങളുമായും സംഘം ആശയവിനിമയം നടത്തി.</p>
<p>രക്ത സാമ്പിള്&#x200d; പരിശോധനയിലെ വീഴ്ചകള്&#x200d;, റെക്കോര്&#x200d;ഡ് പരിപാലനം, സുരക്ഷാ പ്രോട്ടോക്കോളുകള്&#x200d; പാലിക്കല്&#x200d; എന്നിവ ഉള്&#x200d;പ്പെടെ പ്രാഥമിക നിരീക്ഷണങ്ങള്&#x200d; അനുസരിച്ച്, ബ്ലഡ് ബാങ്കിന്റെ പ്രവര്&#x200d;ത്തനത്തില്&#x200d; നിരവധി ക്രമക്കേടുകള്&#x200d; കണ്ടെത്തി. ഈ ക്രമക്കേടുകള്&#x200d; വിശദമാക്കുന്ന റിപ്പോര്&#x200d;ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>അണുബാധ എങ്ങനെ പടര്&#x200d;ന്നുവെന്ന് കണ്ടെത്താന്&#x200d; സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ സിവില്&#x200d; സര്&#x200d;ജന്&#x200d; ഡോ.സുശാന്ത് കുമാര്&#x200d; മജ്ഹി പറഞ്ഞു. </p>
<p>ആദ്യം രോഗം ബാധിച്ച കുട്ടിയുടെ കുടുംബം ഉത്തരവാദിത്തവും നീതിയും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്&#x200d;ക്കാരിനും പരാതി നല്&#x200d;കി. ഉന്നതതല അന്വേഷണം വേണമെന്നും പ്രാദേശിക പ്രതിനിധികള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>നിലവില്&#x200d;, വെസ്റ്റ് സിംഗ്ഭും ജില്ലയില്&#x200d; 515 എച്ച്‌ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ടെന്ന് ഔദ്യോഗിക രേഖകള്&#x200d; പറയുന്നു. കൂടുതല്&#x200d; പടരാതിരിക്കാന്&#x200d; രക്തപ്പകര്&#x200d;ച്ചയുമായി ബന്ധപ്പെട്ട എല്ലാ രക്തദാതാക്കളെയും കണ്ടെത്താന്&#x200d; ആരോഗ്യ ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-jharkhand-five-children-who-received-blood-from-a-government-hospital-were-diagnosed-with-hiv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേഹാസ്വാസ്ഥ്യം; കെ. സുധാകരൻ ആശുപത്രിയിൽ</title>
		<link>https://www.chandrikadaily.com/physically-unwell-k-sudhakaran-hospitalized.html</link>
					<comments>https://www.chandrikadaily.com/physically-unwell-k-sudhakaran-hospitalized.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Oct 2025 06:34:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[k sudhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359323</guid>

					<description><![CDATA[തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/physically-unwell-k-sudhakaran-hospitalized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാരെ ബലിയാടാക്കിയെന്ന് കെ.ജി.എം.ഒ.എ</title>
		<link>https://www.chandrikadaily.com/incident-of-amputation-of-a-childs-plastered-hand-k-g-m-o-a-says-doctors-were-made-scapegoats.html</link>
					<comments>https://www.chandrikadaily.com/incident-of-amputation-of-a-childs-plastered-hand-k-g-m-o-a-says-doctors-were-made-scapegoats.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Oct 2025 13:54:50 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kgmoa]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357162</guid>

					<description><![CDATA[തിരുവനന്തപുരം: പാലക്കാട് ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടമാര്‍ക്കെതിരെ എടുത്ത നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്‍ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാലക്കാട് ഒന്&#x200d;പതു വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്&#x200d; പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടമാര്&#x200d;ക്കെതിരെ എടുത്ത നടപടിക്കെതിരെ ഡോക്ടര്&#x200d;മാരുടെ സംഘടന കെ.ജി.എം.ഒ.എ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോള്&#x200d; ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; ആരോഗ്യമേഖല നേരിടുന്ന യഥാര്&#x200d;ഥ പ്രശ്നങ്ങള്&#x200d; മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്&#x200d; ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്&#x200d;മാരെ ബലിയാടാക്കുന്ന നടപടി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.</p>
<p>ചികിത്സയില്&#x200d; സംഭവിക്കാവുന്ന അപൂര്&#x200d;വമായ സങ്കീര്&#x200d;ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്&#x200d;മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്&#x200d; ആവില്ലെന്ന് സംഘടന വ്യക്തമാക്കി. സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവില്&#x200d; പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോള്&#x200d; ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്&#x200d; ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്&#x200d; ആരോഗ്യവകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല.</p>
<p>ഏറെ പരിമിതമായ സാഹചര്യങ്ങളില്&#x200d; സാധ്യമാവുന്നതില്&#x200d; ഏറ്റവും മികച്ച സേവനം നല്&#x200d;കുന്ന സര്&#x200d;ക്കാര്&#x200d; ഡോക്ടര്&#x200d;മാരുടെ ആത്മവീര്യം തകര്&#x200d;ക്കുന്ന സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്കു തള്ളിവിടാന്&#x200d; മാത്രമേ ഉപകരിക്കൂ. യാഥാര്&#x200d;ഥ്യങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്&#x200d;നിന്നു സര്&#x200d;ക്കാര്&#x200d; പിന്മാറണമെന്നും സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാര്&#x200d;ഥ്യം കണ്ടെത്താന്&#x200d; ശ്രമിക്കണമെന്നും പ്രസിഡണ്ട് ഡോ. പി.കെ.സുനില്&#x200d;, ജനറല്&#x200d; സെക്രട്ടറി ഡോ. ജോബിന്&#x200d; ജി. ജോസഫ് എന്നിവര്&#x200d; അറിയിച്ചു.<br />
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടര്&#x200d;ന്നു പാലക്കാട് ജില്ലാ ആശുപത്രിയില്&#x200d; നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയില്&#x200d; ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി. പഴുപ്പ് വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അവിടെവച്ചാണ് കൈ മുറിച്ചു മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-amputation-of-a-childs-plastered-hand-k-g-m-o-a-says-doctors-were-made-scapegoats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html</link>
					<comments>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 01:43:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357002</guid>

					<description><![CDATA[ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്&#x200d; സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്&#x200d; (ഐസിയു) ഉണ്ടായ വന്&#x200d; തീപിടിത്തത്തില്&#x200d; ആറ് രോഗികള്&#x200d; മരിച്ചതായി തിങ്കളാഴ്ച പുലര്&#x200d;ച്ചെ അധികൃതര്&#x200d; അറിയിച്ചു.</p>
<p>ട്രോമ ഐസിയുവില്&#x200d; ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടുണ്ടായതിനാല്&#x200d; തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്&#x200d; ട്രോമ സെന്റര്&#x200d; ഇന്&#x200d; ചാര്&#x200d;ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.</p>
<p>തീ പടര്&#x200d;ന്ന് പിടിച്ച ട്രോമ ഐസിയുവില്&#x200d; 11 രോഗികളുണ്ടായിരുന്നുവെന്ന് ഡോ.ധക്കാദ് പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്&#x200d; രണ്ട് ഐസിയുകളുണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. ഞങ്ങള്&#x200d;ക്ക് അവിടെ 24 രോഗികളുണ്ടായിരുന്നു; 11 ട്രോമ ഐസിയുവിലും 13 പേര്&#x200d; സെമി ഐസിയുവിലും. ട്രോമ ഐസിയുവില്&#x200d; ഒരു ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ട് ഉണ്ടായി, തീ അതിവേഗം പടര്&#x200d;ന്ന് വിഷവാതകങ്ങള്&#x200d; പുറപ്പെടുവിച്ചു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഗുരുതരാവസ്ഥയിലുള്ള രോഗികളില്&#x200d; ഭൂരിഭാഗവും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്&#x200d; ടീമും നഴ്സിംഗ് ഓഫീസര്&#x200d;മാരും വാര്&#x200d;ഡ് ബോയ്സും ചേര്&#x200d;ന്ന് ഉടന്&#x200d; തന്നെ അവരെ ട്രോളികളില്&#x200d; കയറ്റി രക്ഷപെടുത്തി ICU വില്&#x200d; നിന്ന് കഴിയുന്നത്ര രോഗികളെ കൊണ്ടുവന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവരില്&#x200d; ആറ് രോഗികളും വളരെ ഗുരുതരമാണ്; CPR ഉപയോഗിച്ച് അവരെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; വളരെ ശ്രമിച്ചു, പക്ഷേ അവരെ രക്ഷിക്കാനായില്ല,&#8217; ആശുപത്രി അധികൃതര്&#x200d; പറഞ്ഞു.</p>
<p>അഞ്ച് രോഗികള്&#x200d; ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മരിച്ചവരില്&#x200d; രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fire-breaks-ouut-in-jaiipurs-sawai-man-singh-hospital-icu-six-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
