<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hotel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hotel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 19 Oct 2025 13:50:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hotel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെജിന് പകരം നോൺ വെജ് ബിരിയാണി നൽ‍കിയതിന് ഹോട്ടൽ‍ ഉടമയെ വെടിവച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html</link>
					<comments>https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Oct 2025 13:43:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[biriyani]]></category>
		<category><![CDATA[food]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[shot dead]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359262</guid>

					<description><![CDATA[റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ‌- പിത്തോറിയ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭിത്ത സ്വദേശിയും ഹോട്ടൽ ഉടമയുമായ വിജയ് കുമാർ നാ​ഗ് (47) ആണ് കൊല്ലപ്പെട്ടത്. &#8216;രാത്രി ഹോട്ടലിലെത്തിയെ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെടുകയും ഹോട്ടൽ‍ ജീവനക്കാർ പാഴ്സൽ‍ നൽ‍കുകയും ചെയ്തു. എന്നാൽ‍ കുറച്ചുസമയത്തിന് ശേഷം മറ്റു ചിലരേയും കൂട്ടി ഹോട്ടലിലെത്തിയ ഇയാൾ വെജ് ബിരിയാണിക്ക് പകരം തനിക്ക് നോൺ-വെജ് ബിരിയാണിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ‌- പിത്തോറിയ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭിത്ത സ്വദേശിയും ഹോട്ടൽ ഉടമയുമായ വിജയ് കുമാർ നാ​ഗ് (47) ആണ് കൊല്ലപ്പെട്ടത്.</p>
<p>&#8216;രാത്രി ഹോട്ടലിലെത്തിയെ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെടുകയും ഹോട്ടൽ&#x200d; ജീവനക്കാർ പാഴ്സൽ&#x200d; നൽ&#x200d;കുകയും ചെയ്തു. എന്നാൽ&#x200d; കുറച്ചുസമയത്തിന് ശേഷം മറ്റു ചിലരേയും കൂട്ടി ഹോട്ടലിലെത്തിയ ഇയാൾ വെജ് ബിരിയാണിക്ക് പകരം തനിക്ക് നോൺ-വെജ് ബിരിയാണിയാണ് നൽകിയതെന്ന് പറഞ്ഞ് തർക്കത്തിലേർപ്പെടുകയായിരുന്നു&#8217;- എസ്പി പ്രവീൺ പുഷ്കർ പറഞ്ഞു.</p>
<p>ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉടമയായ വിജയ് കുമാർ നാഗ്. ഉടൻ ഇദ്ദേഹത്തിനരികിലേക്കെത്തിയ അക്രമികളിൽ ഒരാൾ വെടിയുതിർത്തു. വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറി. ജീവനക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.</p>
<p>വിജയ് കുമാറിന്റെ മൃതദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പ്രതികൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയതായും എസ്പി പറഞ്ഞു.</p>
<p>രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ കാങ്കെ- പിത്തോറിയ റോഡ് ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഉപരോധം പിൻവലിച്ചതായി കാങ്കെ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പ്രകാശ് രജക് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിക്കന്റെ ചെസ്റ്റ് പീസ് നല്‍കാത്തത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം; ഹോട്ടല്‍ ജീവനക്കാരനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/a-young-man-was-beaten-up-for-questioning-the-lack-of-chicken-breast-pieces-complaint-filed-against-a-hotel-employee.html</link>
					<comments>https://www.chandrikadaily.com/a-young-man-was-beaten-up-for-questioning-the-lack-of-chicken-breast-pieces-complaint-filed-against-a-hotel-employee.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 10:24:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[kottayam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356094</guid>

					<description><![CDATA[തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: ഏറ്റുമാനൂരിലെ  റെസ്റ്റോറന്റില്&#x200d; ഭക്ഷണവുമായി ബന്ധപ്പെട്ട തര്&#x200d;ക്കം മര്&#x200d;ദ്ദനത്തില്&#x200d; കലാശിച്ചു. തിരുവഞ്ചൂര്&#x200d; സ്വദേശിയായ യുവാവാണ് ഏറ്റുമാനൂര്&#x200d; പോലീസില്&#x200d; പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>ശനിയാഴ്ച രാത്രി, പൊറോട്ടയോടൊപ്പം ചിക്കന്റെ ചെസ്റ്റ് പീസ് ആവശ്യപ്പെട്ട യുവാവിന് മറ്റ് കഷണം നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് വാദം ഉണ്ടായതായി പറയുന്നു. ഇതിനെ തുടര്&#x200d;ന്നാണ് ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്&#x200d; യുവാവിനെ മര്&#x200d;ദ്ദിച്ചതെന്ന് പരാതി. മര്&#x200d;ദ്ദനത്തില്&#x200d; തലക്ക് പരിക്കേറ്റതായും വ്യക്തമാക്കുന്നു.</p>
<p>സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-was-beaten-up-for-questioning-the-lack-of-chicken-breast-pieces-complaint-filed-against-a-hotel-employee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു</title>
		<link>https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html</link>
					<comments>https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 08 Aug 2025 12:43:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food]]></category>
		<category><![CDATA[health]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[shawarma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349828</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓ​ഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്&#x200d;മ വില്&#x200d;പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്&#x200d; മാനദണ്ഡങ്ങള്&#x200d; പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓ​ഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്&#x200d; നടത്തിയത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>256 സ്ഥാപനങ്ങള്&#x200d;ക്ക് റെക്ടിഫിക്കേഷന്&#x200d; നോട്ടീസും 263 സ്ഥാപനങ്ങള്&#x200d;ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്&#x200d;കി. വീഴ്ചകള്&#x200d; കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനമാണ് നിര്&#x200d;ത്തിവെയ്പ്പിച്ചത്. ഷവര്&#x200d;മ വില്&#x200d;പ്പന നടത്തുന്ന സ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശം കര്&#x200d;ശനമായി പാലിക്കണം. അല്ലാത്തവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്&#x200d;മ മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്&#x200d; ഷവര്&#x200d;മ പാകം ചെയ്യുവാനോ വില്&#x200d;ക്കാനോ പാടില്ല. ഷവര്&#x200d;മ തയ്യാറാക്കുന്ന സ്ഥലം, ഷവര്&#x200d;മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്&#x200d;മ തയ്യാറാക്കല്&#x200d; എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്&#x200d;ഗനിര്&#x200d;ദേശങ്ങളാണ് പുറത്തിറക്കിയത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മാത്രമല്ല പാഴ്‌സലില്&#x200d; തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്&#x200d;സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്&#x200d;ക്ക് ഹെല്&#x200d;ത്ത് കാര്&#x200d;ഡ് നിര്&#x200d;ബന്ധമാണ്. പരാതിയുള്ളവര്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്&#x200d; 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്&#x200d;മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.</p>
<p>&nbsp;</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേശ തുടയ്ക്കുമ്പോള്&#x200d; വെള്ളം വീണെന്ന് പരാതി; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്&#x200d; ജീവനക്കാരും തമ്മില്&#x200d; സംഘര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/complaint-that-water-fell-while-wiping-the-table-clash-between-dyfi-leaders-and-hotel-staff.html</link>
					<comments>https://www.chandrikadaily.com/complaint-that-water-fell-while-wiping-the-table-clash-between-dyfi-leaders-and-hotel-staff.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Mar 2025 06:21:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[hotel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333467</guid>

					<description><![CDATA[ആലപ്പുഴ ചേര്&#x200d;ത്തലയിലെ ഹോട്ടലില്&#x200d; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്&#x200d; ജീവനക്കാരും തമ്മില്&#x200d; സംഘര്&#x200d;ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്&#x200d; എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി ഹോട്ടല്&#x200d; ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്&#x200d; ഒന്നിച്ച് ചേര്&#x200d;ന്ന് നേതാക്കളെയും മര്&#x200d;ദ്ദിച്ചു. എന്നാല്&#x200d; സംഭവം പറഞ്ഞ് തീര്&#x200d;ത്തതിനാല്&#x200d; പൊലീസ് കേസെടുത്തില്ല.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ ചേര്&#x200d;ത്തലയിലെ ഹോട്ടലില്&#x200d; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്&#x200d; ജീവനക്കാരും തമ്മില്&#x200d; സംഘര്&#x200d;ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്&#x200d; എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.</p>
<p>മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി ഹോട്ടല്&#x200d; ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്&#x200d; ഒന്നിച്ച് ചേര്&#x200d;ന്ന് നേതാക്കളെയും മര്&#x200d;ദ്ദിച്ചു. എന്നാല്&#x200d; സംഭവം പറഞ്ഞ് തീര്&#x200d;ത്തതിനാല്&#x200d; പൊലീസ് കേസെടുത്തില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-water-fell-while-wiping-the-table-clash-between-dyfi-leaders-and-hotel-staff.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൂറ് രൂപക്ക് മന്തി നല്&#x200d;കാത്തതിന്റെ പേരില്&#x200d; ഹോട്ടലിന് നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/a-woman-and-her-child-were-injured-by-stone-pelting-at-the-hotel-for-not-paying-rs.html</link>
					<comments>https://www.chandrikadaily.com/a-woman-and-her-child-were-injured-by-stone-pelting-at-the-hotel-for-not-paying-rs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Feb 2025 06:58:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331373</guid>

					<description><![CDATA[കാരന്തൂര്&#x200d; മര്&#x200d;ക്കസിന് സമീപമുള്ള സ്പൂണ്&#x200d; മി എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കുന്ദമംഗലം കാരന്തൂരില്&#x200d; നൂറ് രൂപക്ക് മന്തി നല്&#x200d;കാത്തതിന്റെ പേരില്&#x200d; ഹോട്ടലിന് നേരെ കല്ലേറ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.</p>
<p>ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരന്തൂര്&#x200d; മര്&#x200d;ക്കസിന് സമീപമുള്ള സ്പൂണ്&#x200d; മി എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. നൂറ് രൂപക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലര്&#x200d; വന്നിരുന്നുവെന്നും ഇതിനു പിന്നാലെ രണ്ടംഗ സംഘം വന്ന് ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും ഹോട്ടല്&#x200d; അധികൃതര്&#x200d; പറയുന്നു. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-woman-and-her-child-were-injured-by-stone-pelting-at-the-hotel-for-not-paying-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിലെ ഹോട്ടലില്&#x200d; സ്റ്റീമര്&#x200d; പൊട്ടിത്തെറിച്ചു; ഒരാള്&#x200d; മരിച്ചു; നാല് പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/steamer-explodes-in-kochi-hotel-one-died-four-people-were-injured.html</link>
					<comments>https://www.chandrikadaily.com/steamer-explodes-in-kochi-hotel-one-died-four-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 06 Feb 2025 12:01:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328945</guid>

					<description><![CDATA[വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചിയിലെ ഹോട്ടലില്&#x200d; സ്റ്റീമര്&#x200d; പൊട്ടിത്തെറിച്ച് ഒരാള്&#x200d; മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.</p>
<p>കലൂര്&#x200d; സ്റ്റേഡിയത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇഡ്ഡലി കഫേയെന്ന സ്ഥാപനത്തിലാണ് ബോയിലര്&#x200d; പൊട്ടിത്തെറിച്ചത്. സ്റ്റീമര്&#x200d; പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്&#x200d; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്&#x200d;ത്തു. മരിച്ചയാള്&#x200d; ഹോട്ടല്&#x200d; ജീവനക്കാരനാണ്.</p>
<p>വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/steamer-explodes-in-kochi-hotel-one-died-four-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുക്കത്തെ പീഡനശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്&#x200d; യുവതിയുടെ കുടുംബം പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/attempted-torture-the-girls-family-released-the-shocking-footage.html</link>
					<comments>https://www.chandrikadaily.com/attempted-torture-the-girls-family-released-the-shocking-footage.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Feb 2025 07:13:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[mukkam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328601</guid>

					<description><![CDATA[ഹോട്ടല്&#x200d; ജീവനക്കാരിക്ക് നേരെ ഹോട്ടലുടമയും സുഹൃത്തുക്കളും നടത്തിയ പീഡന ശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്&#x200d; യുവതിയുടെ കുടുംബം പുറത്തുവിട്ടു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മുക്കത്തിനടുത്ത് മാമ്പറ്റയില്&#x200d; ഹോട്ടല്&#x200d; ജീവനക്കാരിക്ക് നേരെ ഹോട്ടലുടമയും സുഹൃത്തുക്കളും നടത്തിയ പീഡന ശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്&#x200d; യുവതിയുടെ കുടുംബം പുറത്തുവിട്ടു. പീഡനത്തില്&#x200d; നിന്നും രക്ഷപ്പെടാന്&#x200d; താമസസ്ഥലത്തിന്റെ ഒന്നാം നിലയില്&#x200d;നിന്ന് താഴേക്ക് ചാടിയ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലാണ്. കണ്ണൂര്&#x200d; പയ്യന്നൂര്&#x200d; സ്വദേശിനിയായ യുവതി മാമ്പറ്റയിലെ &#8216;സങ്കേതം&#8217; എന്ന ഹോട്ടലിലെ ജീവനക്കാരിയാണ്.</p>
<p>&#8221;എന്നെ ഒന്നും ചെയ്യല്ലേ&#8230;&#8217; എന്ന് യുവതി നിരവധി തവണ അലറി വിളിക്കുന്നത് വിഡിയോയില്&#x200d; കേള്&#x200d;ക്കാം. സങ്കേതം ഹോട്ടലുടമ ദേവദാസാണെന്ന് ബന്ധുക്കള്&#x200d; ആരോപിക്കുന്നയാളുടെ ശബ്ദവും വീഡിയോയില്&#x200d; കേള്&#x200d;ക്കാം. &#8216;അങ്കിള്&#x200d; ഇന്നലെ സംസാരിച്ചതല്ലേ, ഒച്ച ഉണ്ടാക്കിയാല്&#x200d; എന്റെ മാനം പോകും&#8217; -എന്നും ഇയാള്&#x200d; പറയുന്നുണ്ട്.</p>
<p>ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. നിലവില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലാണ്.</p>
<p>ഹോട്ടല്&#x200d; ഉടമയും മറ്റു രണ്ടു പേരും രാത്രി യുവതിയുടെ താമസസ്ഥലത്തെത്തി ഉപദ്രവിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് പൊലീസിന് നല്&#x200d;കിയ മൊഴിയില്&#x200d; പറയുന്നു. ഹോട്ടല്&#x200d; ഉടമ ദേവദാസ്, ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവര്&#x200d;ക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്&#x200d;ക്കുവേണ്ടി തിരച്ചില്&#x200d; ഊര്&#x200d;ജിതമാക്കി.</p>
<p>എന്നാല്&#x200d; പ്രതികള്&#x200d; കേസ് പിന്&#x200d;വലിക്കാന്&#x200d; ബന്ധുക്കളെ സ്വധീനിക്കാന്&#x200d; ശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെ കുടുംബം ദൃശ്യങ്ങള്&#x200d; പുറത്തുവിടുകയായിരുന്നു. യുവതിയുടെ താമസസ്ഥലത്തേക്ക് പ്രതികള്&#x200d; വരുമ്പോള്&#x200d; മൊബൈലില്&#x200d; ഗെയിം കളിക്കുകയായിരുന്നു യുവതി. അതിനിടയില്&#x200d; യുവതി ദൃശ്യങ്ങള്&#x200d; ചിത്രീകരിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempted-torture-the-girls-family-released-the-shocking-footage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസന്&#x200d;സ് റദ്ദാക്കി ഗുജറാത്ത് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോര്&#x200d;പറേഷന്&#x200d;</title>
		<link>https://www.chandrikadaily.com/gujarat-transport-corporation-cancels-license-of-muslim-owned-hotels-with-hindu-names.html</link>
					<comments>https://www.chandrikadaily.com/gujarat-transport-corporation-cancels-license-of-muslim-owned-hotels-with-hindu-names.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 05:25:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[hindu name]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327430</guid>

					<description><![CDATA[സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്&#x200d;സാണ് റദ്ദായത്.]]></description>
										<content:encoded><![CDATA[<p>വിവാദ തീരുമാനവുമായി ഗുജറാത്ത് സ്‌റ്റേറ്റ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോര്&#x200d;പറേഷന്&#x200d;. ഹിന്ദു പേരുകളുള്ളതും എന്നാല്&#x200d; മുസ്‌ലിംകള്&#x200d; ഉടമസ്ഥരായുള്ള ഹോട്ടലുകളുടെ ലൈസന്&#x200d;സ് റദ്ദാക്കിയതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്&#x200d;സാണ് റദ്ദായത്. ഇതോടെ ജിഎസ്ആര്&#x200d;ടിസി ബസുകള്&#x200d; ഈ ഹോട്ടലുകളില്&#x200d; നിര്&#x200d;ത്തില്ല.</p>
<p>വഡോദര, രാജ്‌കോട്ട്, പാലന്&#x200d;പൂര്&#x200d;, ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ബറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്&#x200d;സാണ് റദ്ദാക്കിയത്. ഹിന്ദു ഉപഭോക്താക്കളെ ആകര്&#x200d;ഷിക്കാന്&#x200d; മുസ്‌ലിം ഉടമസ്ഥര്&#x200d; ഹിന്ദു പേരുകള്&#x200d; ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അന്വേഷിച്ചെന്നും ജിഎസ്ആര്&#x200d;ടിസി പറയുന്നു.</p>
<p>ഹോട്ടലുകള്&#x200d; മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകള്&#x200d; ഹിന്ദു പേരുകള്&#x200d; ഉപയോഗിച്ചാണ് ലൈസന്&#x200d;സ് നേടിയിരുന്നത് എന്നാണ് ജിഎസ്ആര്&#x200d;ടിസി ആരോപിക്കുന്നത്.</p>
<p>അതേസമയം സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ വിമര്&#x200d;ശനവുമായി മുസ്‌ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്ത് എത്തി. ഹിന്ദുമുസ്‌ലിം സമുദായങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്&#x200d;വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്&#x200d;ശനം.</p>
<p>&#8221;ഗുജറാത്തില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരായ വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഞങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. എന്നാല്&#x200d; മതത്തിന്റെ പേരില്&#x200d; ഞങ്ങളുടെ ബിസിനസുകള്&#x200d; ലക്ഷ്യമിടുന്നുവെന്ന്&#8217;വഡോദരയിലെ ഹോട്ടല്&#x200d; ഉടമ മുഹമ്മദ് അസ്‌ലം പറഞ്ഞതായി ക്ലാരിയോന്&#x200d; ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഞങ്ങളുടെ നിലനില്&#x200d;പ്പിന് നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജിഎസ്ആര്&#x200d;ടിസിയുടെ നടപടിയില്&#x200d; രൂക്ഷവിമര്&#x200d;ശനവുമായി പ്രാദേശിക മുസ്‌ലിം നേതാക്കളും രംഗത്ത് എത്തി. മുസ്‌ലിം സ്ഥാപനങ്ങള്&#x200d;ക്കെതിരായ നീക്കം വിശാല രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അവര്&#x200d; പറഞ്ഞു. നീക്കം മുസ്‌ലിം സംരംഭകരെ അകറ്റാനും ഭയപ്പെടുത്താനുമുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു പ്രമുഖ സമുദായ നേതാവ് സഫര്&#x200d; ആലം വ്യക്തമാക്കിയത്.</p>
<p>സംസ്ഥാനത്തുടനീളം സര്&#x200d;വീസ് നടത്തുന്ന ജിഎസ്ആര്&#x200d;ടിസി ദീര്&#x200d;ഘദൂര ബസുകള്&#x200d; ഹൈവേയിലെ ചില ഹോട്ടലുകളില്&#x200d; നിര്&#x200d;ത്താറുണ്ട്. ഇതിനായി, കോര്&#x200d;പ്പറേഷന്&#x200d; എല്ലാ വര്&#x200d;ഷവും ടെന്&#x200d;ഡറുകള്&#x200d; ക്ഷണിക്കാറുണ്ട്. ലൈസന്&#x200d;സ് റദ്ദാക്കിയതോടെ ഈ സ്ഥാപനങ്ങള്&#x200d;ക്ക് ഇനി ടെന്&#x200d;ഡറില്&#x200d; പങ്കെടുക്കാനാകില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-transport-corporation-cancels-license-of-muslim-owned-hotels-with-hindu-names.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-dead-lizard-was-found-inside-a-store-bought-samosa.html</link>
					<comments>https://www.chandrikadaily.com/a-dead-lizard-was-found-inside-a-store-bought-samosa.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Jan 2025 10:52:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food poison]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[lizard]]></category>
		<category><![CDATA[samoosa]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325943</guid>

					<description><![CDATA[വീട്ടിലെത്തി മകള്&#x200d; സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്&#x200d; നിന്നും പല്ലിയെ കണ്ടതെന്ന് പറയുന്നു]]></description>
										<content:encoded><![CDATA[<p>കടയിൽ നിന്ന് വാങ്ങിയ സമൂസയില്&#x200d; നിന്നും പല്ലിയെ കിട്ടിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്&#x200d;മാണിക്യം റോഡില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കടയില്&#x200d; നിന്ന് വാങ്ങിയ സമൂസയില്&#x200d; നിന്നാണ് പല്ലിയെ കിട്ടിയത്.</p>
<p>ആനന്ദപുരം സ്വദേശി തോണിയില്&#x200d; വീട്ടില്&#x200d; സിനി രാജേഷും മകനുമാണ് കടയിൽ നിന്നും ചായ കുടിച്ച ശേഷം മകള്&#x200d;ക്കായി രണ്ട് സമൂസ പാഴ്‌സല്&#x200d; വാങ്ങിയത്. വീട്ടിലെത്തി മകള്&#x200d; സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്&#x200d; നിന്നും പല്ലിയെ കണ്ടതെന്ന് അമ്മ സിനി പറയുന്നു.</p>
<p>ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് രാജേഷ് ഉടന്&#x200d; തന്നെ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്&#x200d; പരാതി നല്കുകയായിരുന്നു. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്&#x200d; കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-dead-lizard-was-found-inside-a-store-bought-samosa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിക്കന്&#x200d; കറി വെന്തില്ലെന്ന്; അടിമാലിയില്&#x200d; മൂന്നംഗ സംഘത്തിന്റെ അതിക്രമം</title>
		<link>https://www.chandrikadaily.com/chicken-curry-is-not-fried-atrocities-by-a-three-member-gang-in-adimali.html</link>
					<comments>https://www.chandrikadaily.com/chicken-curry-is-not-fried-atrocities-by-a-three-member-gang-in-adimali.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Oct 2024 04:13:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adimali]]></category>
		<category><![CDATA[chicken curry]]></category>
		<category><![CDATA[hotel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315560</guid>

					<description><![CDATA[ഇ​വ​ർ വാ​ങ്ങി ക​ഴി​ച്ച കോ​ഴി​ക്ക​റി വെ​ന്തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ക​യും പ്ലേ​റ്റു​ക​ളും ഫ​ർ​ണീ​ച്ച​റു​ക​ളും ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്.]]></description>
										<content:encoded><![CDATA[<p>ചിക്കന്&#x200d; കറി വെ​ന്തി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ദ്യ​പ​സം​ഘം ഹോ​ട്ട​ലി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് കു​ഞ്ചി​ത്ത​ണ്ണി താ​ഴ​ത്തെ സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ബ്ലാ​ക്ക്പെ​പ്പ​ർ’ ഹോ​ട്ട​ലി​ലാ​ണ് ബൈ​സ​ൺ​വാ​ലി കൊ​ച്ചു​പ്പ് ഭാ​ഗ​ത്തു​നി​ന്ന്​ എ​ത്തി​യ മൂ​ന്ന്​ യു​വാ​ക്ക​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്.</p>
<p>ഇ​വ​ർ വാ​ങ്ങി ക​ഴി​ച്ച കോ​ഴി​ക്ക​റി വെ​ന്തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ക​യും പ്ലേ​റ്റു​ക​ളും ഫ​ർ​ണീ​ച്ച​റു​ക​ളും ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്. ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന ര​ണ്ട്​ പേ​രെ​യും ഇ​വ​ർ ക​യ്യേ​റ്റം ചെ​യ്തു. വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chicken-curry-is-not-fried-atrocities-by-a-three-member-gang-in-adimali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
