houthi – Chandrika Daily https://www.chandrikadaily.com Sun, 16 Mar 2025 06:21:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg houthi – Chandrika Daily https://www.chandrikadaily.com 32 32 ‘ഈ ആക്രമണകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍ നിന്ന് ഞങ്ങള്‍ പിറകോട്ടുപോകില്ല, ഡബിള്‍ മടങ്ങായി തിരിച്ചടിക്കും’; ട്രംപിന് ഹൂതികളുടെ താക്കീത്‌ https://www.chandrikadaily.com/we-will-not-back-down-from-supporting-gaza-despite-this-attack-we-will-retaliate-double-houthis-warn-trump.html https://www.chandrikadaily.com/we-will-not-back-down-from-supporting-gaza-despite-this-attack-we-will-retaliate-double-houthis-warn-trump.html#respond Sun, 16 Mar 2025 06:21:57 +0000 https://www.chandrikadaily.com/?p=334182 ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക്‌
ശക്തമായ ഭാഷയില്‍ മറുപടി. ഇതു കൊണ്ടൊന്നും ഗസ്സക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന് യു.എസ് കരുതേണ്ടതില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പ്രതികരിച്ചു.

‘സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. പകരം കൂടുതല്‍ ശക്തമായി തിരിച്ചടിക്കും. സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും. നിങ്ങളുടെ സാഹചര്യം കൂടുതല്‍ വഷളാവും’ ഹൂതികള്‍ യു.എസിന് താക്കീത് നല്‍കുന്നു.

സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും. തൂഫാനുല്‍ അഖ്‌സയില്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് സംഭവിച്ചതു പോലെ അമേരിക്കക്കും പരാജിതരായ അപമാനത്തോടെ പിന്‍വാങ്ങേണ്ടി വരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു ഹൂതി വക്താവ് ആവര്‍ത്തിച്ചു. അമേരിക്കയുടേയും ഇസ്രാഈലിന്റേയും നിലപാടുകളെ നേരിടുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയുടെ ഉപരോധം പിന്‍വലിക്കുകയും അവര്‍ക്ക് മാനുഷി കസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നാവികാക്രമണം തുടരും. യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ചെങ്കടലിലെ സൈനികവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. ഇത് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ താക്കീതിന് പിന്നാലെയാണ് യമനിലെ യു.എസ് വ്യോമാക്രണം. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ എന്ന് യു.എസ് അവകാശപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. 23 പേരാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു ആക്രമണമെന്ന് യമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘നരകം പെയ്യും’ എന്നാണ് ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹൂതികള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്ന ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ‘ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിന് ലോകരാജ്യങ്ങളുടെയെല്ലാം അഭ്യര്‍ഥനയും എതിര്‍പ്പും വകവെക്കാതെ ഗസ്സയില്‍ വീണ്ടും ആക്രമണതാണ്ഡവം തുടരുകയാണ് ഇസ്രാഈല്‍. കഴിഞ്ഞ ദിവസം ബൈത്ത് ലാഹിയയില്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

]]>
https://www.chandrikadaily.com/we-will-not-back-down-from-supporting-gaza-despite-this-attack-we-will-retaliate-double-houthis-warn-trump.html/feed 0
ചെങ്കടലില്‍ യു.എസ് ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം https://www.chandrikadaily.com/houthi-missile-attack-on-us-cargo-ship-in-red-sea.html https://www.chandrikadaily.com/houthi-missile-attack-on-us-cargo-ship-in-red-sea.html#respond Mon, 15 Jan 2024 17:42:26 +0000 https://www.chandrikadaily.com/?p=288054 അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന കപ്പലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ഏദന്‍ കടലിടുക്കില്‍ നിന്ന് 100 മൈല്‍ അകലത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഈഗിള്‍ ബള്‍ക്ക് ഷിപ്പിങ് അറിയിച്ചു.

ഉരുക്ക് ഉത്പന്നങ്ങളുമായി യാത്ര ചെയ്ത കപ്പലിന് ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യെമനില്‍ ഹൂത്തികള്‍ മിസൈലുകളും ഡ്രോണുകളും നിര്‍മിക്കുന്ന കേന്ദ്രത്തിലേക്ക് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് വ്യോമാക്രമണം നടത്തിയിരുന്നു.

https://twitter.com/i/status/1746916506267758669

എന്നാല്‍ യെമനില്‍ യു.എസും യു.കെയും നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസിലെ എം.പിമാര്‍ രംഗത്തെത്തിയിരുന്നു. വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്നും എം.പിമാര്‍ പറഞ്ഞു. യെമനിലെ ആക്രമണത്തിനായി ബൈഡന്‍ നിയമനിര്‍മാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

യെമനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതില്‍ അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ കൊണ്ട് തങ്ങളുടെ നിലപാട് മാറ്റാനാകില്ലെന്ന് ഹൂത്തികള്‍ അറിയിച്ചിരുന്നു. ഇസ്രാഈലി കപ്പലുകളെയും ഇസ്രാഈലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും ആക്രമിക്കുന്നത് തുടരുമെന്ന് ഹൂത്തികള്‍ നേരത്തെ അറിയിച്ചിരുന്നു.

ഗസയിലെ ഇസ്രാഈലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികള്‍ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. അതേസമയം ചെങ്കടലില്‍ ഹൂതികളുടെ ആക്രമണങ്ങള്‍ തടയുന്നതിനായി അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/houthi-missile-attack-on-us-cargo-ship-in-red-sea.html/feed 0
അറബ് സേനയുടെ വ്യോമാക്രമണം; യെമനില്‍ നിരവധി ഹൂതി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/houthi-commanders-killed-during-arab-coalition-airstrike-in-north-yemen.html https://www.chandrikadaily.com/houthi-commanders-killed-during-arab-coalition-airstrike-in-north-yemen.html#respond Tue, 25 Aug 2020 16:23:52 +0000 https://www.chandrikadaily.com/?p=147719  

അല്‍ മുഖല്ല: അറബ് സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ നിരവധി ഉന്നത ഹൂതി സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൂതി സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍വോയിയിലേക്കാണ് ബോംബ് വര്‍ഷിച്ചത്.

ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അത്ഫി ഉള്‍പെടെയുള്ള കമാന്‍ഡര്‍മാര്‍ അല്‍ ഖാന്‍ജര്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്യാമ്പില്‍ യുദ്ധവിമാനം വന്നിടിച്ചതോടെ നിരവധി പേര്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു സൈനികന്‍ വെളിപ്പെടുത്തി. ആറ് വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.

സഊദി സഖ്യസേനയും ഹൂതികളുമായുള്ള ഏറ്റുമുട്ടലുകളില്‍ നൂറിലധികം പേരാണ് കഴിഞ്ഞ ആഴ്ചയിലായി മരിച്ചത്.

]]>
https://www.chandrikadaily.com/houthi-commanders-killed-during-arab-coalition-airstrike-in-north-yemen.html/feed 0
സഊദി ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം; പ്രതിരോധിച്ച്  സഖ്യസേന https://www.chandrikadaily.com/saudi-prevented-houthi-attacks.html https://www.chandrikadaily.com/saudi-prevented-houthi-attacks.html#respond Fri, 21 Aug 2020 18:17:39 +0000 https://www.chandrikadaily.com/?p=146774  

 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റവുമൊടുവില്‍ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇവ സൗദിയുടെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സഖ്യസേന തകര്‍ത്തു. ഈ മാസം തന്നെ സൗദിക്ക് നേരെയുണ്ടായ മറ്റൊരു മിസൈലാക്രമണവും സഖ്യസേന തകര്‍ത്തിരുന്നു.

 

]]>
https://www.chandrikadaily.com/saudi-prevented-houthi-attacks.html/feed 0
എണ്ണകപ്പലിനു നേരെ ഹൂത്തി വിമതരുടെ ആക്രമണം: ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം സഊദി നിര്‍ത്തി; അമേരിക്കക്ക് തിരിച്ചടി https://www.chandrikadaily.com/saudis-suspend-red-sea-oil-shipments-after-tanker-attacks.html https://www.chandrikadaily.com/saudis-suspend-red-sea-oil-shipments-after-tanker-attacks.html#respond Thu, 26 Jul 2018 05:11:40 +0000 http://www.chandrikadaily.com/?p=96054 റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിക്കുകയായിരുന്നു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാവുന്നതു വരെ കയറ്റുമതി നിര്‍ത്തിവെക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സഊദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയാണ് ഹുദൈദ തുറമുഖത്തിന് സമീപത്തുവെച്ച് ഹൂത്തി വിമതര്‍ ആക്രമിച്ചത്. രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല. ഒരു കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എണ്ണ ചോര്‍ച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും എണ്ണക്കമ്പനിയായ ആരാംകോ വ്യക്തമാക്കി. ആക്രമിക്കപ്പെട്ടതായ അറബ് സഖ്യസേനയും സമ്മതിച്ചുവെങ്കിലും എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സഖ്യസൈന്യത്തിന്റെ അടിയന്തര ഇടപടലാണ് കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യമനിന്റെ പടിഞ്ഞാറന്‍ തീരത്ത് സഊദിയുടെ യുദ്ധക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. മിസൈല്‍ ഉപയോഗിച്ചാല്‍ ദമ്മാം എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ആക്രമിച്ചതെന്നും ഹൂത്തികളുടെ അല്‍ മസീറ ടിവി നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കടല്‍ വഴിയുള്ള കയറ്റുമതി താത്കാലികമായി സഊദി നിര്‍ത്തിവെക്കുന്നതോടെ യൂറോപ്പിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും. ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇറാനുമായി എണ്ണവ്യാപരത്തില്‍ നിന്നും എല്ലാ രാജ്യങ്ങളോട് പിന്മാര്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയലിന്റെ ലഭ്യത കുറയാതിരിക്കാന്‍ അമേരിക്കയുമായി നല്ലബന്ധം പുലര്‍ത്തുന്ന സഊദിയോട് കൂടുതല്‍ എണ്ണ ഉത്പാദിക്കാനും അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചെങ്കടല്‍ വഴിയുള്ള കയറ്റുമതി താത്കാലികമായി സഊദി നിര്‍ത്തിവെക്കുന്നതോടെ അമേരിക്ക ഇറാനെതിരെ കൊണ്ടുവന്ന ഉപരോധം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

സഊദിയുടെ പിന്മാറ്റം അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ദിവസം രണ്ടോ മൂന്നോ ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവു വന്നാല്‍ പോലും അത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് എണ്ണ വ്യവസായ മേഖലയിലെ വിദഗ്ധനായ ബോബ് കാവ്നാര്‍ അഭിപ്രായപ്പെട്ടു.

 

]]>
https://www.chandrikadaily.com/saudis-suspend-red-sea-oil-shipments-after-tanker-attacks.html/feed 0
സഊദിക്കുനേരെ ഹൂഥി മിസൈലാക്രമണം; ആകാശമധ്യേ തകര്‍ത്തത് ഏഴ് മിസൈലുകള്‍ https://www.chandrikadaily.com/saudi-arabia-7-missiles-fired-from-yemen-1-killed-from-falling-debris.html https://www.chandrikadaily.com/saudi-arabia-7-missiles-fired-from-yemen-1-killed-from-falling-debris.html#respond Tue, 27 Mar 2018 08:55:31 +0000 http://www.chandrikadaily.com/?p=77167 റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും ആകാശമധ്യേ തകര്‍ത്തതായി സഊദി പ്രതിരോധ വിഭാഗം അവകാശപ്പെട്ടു.

റിയാദില്‍ അമേരിക്കന്‍ പ്രതിരോധ കവചം ഉപയോഗിച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് ഈജിപ്തുകാരനായ തൊഴിലാളി കൊല്ലപ്പെട്ടത്. റിയാദ് ലക്ഷ്യമിട്ട് മൂന്നും തെക്കന്‍ നഗരമായ ജിസാനിലേക്ക് രണ്ടും മിസൈലുകളെത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുശൈത്തും നജ്‌റാനും ലക്ഷ്യമാക്കി ഓരോ മിസൈലുകളും എത്തി. അബ്ഹ നഗരത്തിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

രാത്രി റിയാദ് നഗരത്തില്‍ വന്‍ സ്‌ഫോടന ശബ്ദവും ആകാശത്ത് തീനാളങ്ങളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ നാലിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂഥികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. യമനില്‍ ഹൂഥി വിമതര്‍ക്കുനേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് റിയാദില്‍ ഹൂഥികളുടെ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.

സഊദിയുമായുള്ള ഏറ്റുമുട്ടലില്‍ ദീര്‍ഘദൂര ആയുധം ഉപയോഗിക്കുമെന്നും കൂടുതല്‍ പേരെ പോരാട്ടത്തിന് റിക്രൂട്ട് ചെയ്യുമെന്നും യമനിലെ ഹൂഥി വിമത നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂഥി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഊദി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയത്. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാക്രമണത്തെ അപലപിച്ചു. യമന്‍ ആഭ്യന്തര യുദ്ധം മേഖലക്ക് മുഴുവന്‍ ഭീഷണിയായി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് മിസൈലാക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സഊദിയും സഖ്യസേനയും യമനില്‍ ഇടപെട്ടത്. ഹൂഥികള്‍ക്ക് ഇറാന്റെ ഉറച്ച പിന്തുണയുണ്ട്. തങ്ങള്‍ക്കുനേരെ തൊടുത്തുവിട്ട മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് സഊദി ആരോപിക്കുന്നു.

]]>
https://www.chandrikadaily.com/saudi-arabia-7-missiles-fired-from-yemen-1-killed-from-falling-debris.html/feed 0