<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>human rights commission &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/human-rights-commission/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Jan 2026 14:08:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>human rights commission &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആർ.സി.സിയിൽ കാൻസർ മരുന്ന് മാറി നൽകിയ സംഭവം: വിതരണക്കമ്പനിക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/rcc-cancer-drug-swap-incident-human-rights-commission-urges-speedy-completion-of-legal-proceedings-against-supply-company.html</link>
					<comments>https://www.chandrikadaily.com/rcc-cancer-drug-swap-incident-human-rights-commission-urges-speedy-completion-of-legal-proceedings-against-supply-company.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 24 Jan 2026 14:08:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[RCC cancer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375389</guid>

					<description><![CDATA[കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ]]></description>
										<content:encoded><![CDATA[<p>ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.</p>
<p>കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമ്മീഷൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.</p>
<p>കഴിഞ്ഞവർഷം ജൂലൈ 9ന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നൽകുന്നതിനായി റാക്കിൽ നിന്ന് എടുത്തപ്പോൾ, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ട് പാക്കറ്റുകളിൽ Etoposide 50 mg എന്ന ലേബൽ കണ്ടെത്തിയതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തിയതാണ് സംഭവം.</p>
<p>തുടർന്ന് അഞ്ച് ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rcc-cancer-drug-swap-incident-human-rights-commission-urges-speedy-completion-of-legal-proceedings-against-supply-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി</title>
		<link>https://www.chandrikadaily.com/naming-of-liquor-complaint-to-human-rights-commission-against-government.html</link>
					<comments>https://www.chandrikadaily.com/naming-of-liquor-complaint-to-human-rights-commission-against-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 Jan 2026 13:58:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[bevco]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372138</guid>

					<description><![CDATA[ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.</p>
<p>ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്&#x200d;റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്&#x200d;റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി.</p>
<p>പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്&#x200d;വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.</p>
<p>തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്‌കോ നടത്തിയത് സരോഗേറ്റ് അഡ്വര്&#x200d;ടൈസ്‌മെന്റാണ്. വിഷയത്തില്&#x200d; മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.</p>
<p>പാലക്കാട്ടെ മലബാര്&#x200d; ഡിസ്റ്റിലറീസില്&#x200d; നിന്നും പുറത്തിറക്കുന്ന ബ്രാന്&#x200d;ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്&#x200d;ക്കാര്&#x200d; പരസ്യമാണ് വിവാദമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naming-of-liquor-complaint-to-human-rights-commission-against-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു; മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി</title>
		<link>https://www.chandrikadaily.com/1malayali-students-brutally-beaten-up-in-delhi-the-students-filed-a-complaint-with-the-human-rights-commission.html</link>
					<comments>https://www.chandrikadaily.com/1malayali-students-brutally-beaten-up-in-delhi-the-students-filed-a-complaint-with-the-human-rights-commission.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Sep 2025 09:53:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355812</guid>

					<description><![CDATA[ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; സാക്കിര്&#x200d; ഹുസൈന്&#x200d; കോളേജ് ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികളായ അശ്വന്ത്, സുധീന്&#x200d; എന്നിവര്&#x200d; നേരിട്ട ക്രൂരമര്&#x200d;ദനത്തിന്റെ പശ്ചാത്തലത്തില്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്&#x200d;കി. കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; ആവശ്യം ഉന്നയിച്ചു.</p>
<p>ഈ മാസം 24ന് ചെങ്കോട്ട പരിസരത്ത് മലയാളി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആക്രമണം നടത്തുകയും, പിന്നീട് സഹായം തേടിയ പൊലീസുകാരനും സമാനമായി പെരുമാറുകയും ചെയ്തു. ആക്രമണത്തില്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്&#x200d;ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്&#x200d;ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.</p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d; മുന്&#x200d;പ് ഡിസിപിക്ക് പരാതി നല്&#x200d;കിയിട്ടുള്ളത്, കൂടാതെ വിഷയത്തില്&#x200d; പോലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതിക്കൊടുക്കാന്&#x200d; അവര്&#x200d; ഒരുങ്ങുകയാണെന്നും പറയുന്നു. കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എംപി വി. ശിവദാസന്&#x200d; കത്തയച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1malayali-students-brutally-beaten-up-in-delhi-the-students-filed-a-complaint-with-the-human-rights-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി</title>
		<link>https://www.chandrikadaily.com/amoebic-encephalitis-complaint-to-human-rights-commission-to-test-water-cannon-water-quality.html</link>
					<comments>https://www.chandrikadaily.com/amoebic-encephalitis-complaint-to-human-rights-commission-to-test-water-cannon-water-quality.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 08:24:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[water cannon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354887</guid>

					<description><![CDATA[അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: സമരങ്ങളില്&#x200d; പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ മാര്&#x200d;ഗനിര്&#x200d;ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്&#x200d; പരാതി നല്&#x200d;കി. യൂത്ത് കോണ്&#x200d;ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്&#x200d;മാനാണ് പരാതി സമര്&#x200d;പ്പിച്ചത്.</p>
<p>അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്&#x200d;കിയിരിക്കുന്നത്. ജലപീരങ്കികളില്&#x200d; ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കണമെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>&#8221;സമരങ്ങളില്&#x200d; പ്രയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞ നിറമോ മണ്ണ് കലര്&#x200d;ന്ന രൂപമോ കാണാറുണ്ട്. ഇത് കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ നിന്നാണ് എടുക്കുന്നതെന്ന് തോന്നുന്നു. രോഗവ്യാപനം തടയാന്&#x200d; വെള്ളത്തിന്റെ ഗുണനിലവാരം സര്&#x200d;ക്കാര്&#x200d; പരിശോധിക്കേണ്ടത് നിര്&#x200d;ബന്ധമാണ്&#8221;  പരാതിയില്&#x200d; പറയുന്നു.</p>
<p>സംസ്ഥാന പൊലീസ് മേധാവിക്കും ഇതിനകം പരാതി നല്&#x200d;കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amoebic-encephalitis-complaint-to-human-rights-commission-to-test-water-cannon-water-quality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താമരശ്ശേരി രൂപത സ്‌കൂളിലെ അധ്യാപിക ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമീഷന്&#x200d; കേസെടുത്തു</title>
		<link>https://www.chandrikadaily.com/the-incident-in-which-a-teacher-of-the-diocese-of-thamarassery-took-her-own-life-the-human-rights-commission-filed-a-case.html</link>
					<comments>https://www.chandrikadaily.com/the-incident-in-which-a-teacher-of-the-diocese-of-thamarassery-took-her-own-life-the-human-rights-commission-filed-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Feb 2025 11:57:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[Thamarassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330816</guid>

					<description><![CDATA[താമരശ്ശേരി രൂപത കോര്&#x200d;പറേറ്റ് മാനേജ്‌മെന്റ് 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും നിയമനം നല്&#x200d;കാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കള്&#x200d; ആരോപിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്‌കൂളിലെ അധ്യാപിക അലീന ബെന്നി ആതഹത്യ ചെയ്ത സംഭവത്തില്&#x200d; മനുഷ്യാവകാശ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. ആറ് വര്&#x200d;ഷം ജോലി ചെയ്തിട്ടും ശമ്പളമോ സ്ഥിരം നിയമനമോ ലഭിക്കാത്തതില്&#x200d; മനംനൊന്ത് അലീന ജീവനൊടുക്കുകയായിരുന്നു. താമരശ്ശേരി രൂപത കോര്&#x200d;പറേറ്റ് മാനേജ്‌മെന്റ് 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും നിയമനം നല്&#x200d;കാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കള്&#x200d; ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മനുഷ്യാവകാശ കമീഷന്&#x200d; ഉത്തരവിട്ടു.</p>
<p>മകളുടെ മരണത്തിന് ഉത്തരവാദി താമരശ്ശേരി രൂപത കോര്&#x200d;പറേറ്റ് മാനേജ്‌മെന്റാണെന്ന് അലീനയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കല്&#x200d; ബെന്നി പറഞ്ഞു. സ്‌കൂള്&#x200d; മാറ്റ സമയത്ത് കട്ടിപ്പാറയില്&#x200d; ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോര്&#x200d;പ്പറേറ്റ് മാനേജര്&#x200d; എഴുതി വാങ്ങിയിരുന്നുവെന്ന് പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളര്&#x200d;ന്നുവെന്നും പിതാവ് പറഞ്ഞു. ആറ് വര്&#x200d;ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെന്റ് ജോസഫ് എല്&#x200d;.പി സ്‌കൂള്&#x200d; അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളില്&#x200d; ജീവനൊടുക്കിയത്.</p>
<p>താമരശ്ശേരി രൂപത കോര്&#x200d;പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്&#x200d;.പി സ്‌കൂളില്&#x200d; അലീന അഞ്ചു വര്&#x200d;ഷം ജോലി ചെയ്തിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷം ജൂണ്&#x200d; മുതല്&#x200d; കോടഞ്ചേരി സെന്റ് ജോസഫ് എല്&#x200d;.പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വര്&#x200d;ഷം മുന്&#x200d;പ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നല്&#x200d;കിയതായി കുടുംബം പറഞ്ഞു. എന്നാല്&#x200d;, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകര്&#x200d; പിരിവെടുത്താണ് വണ്ടിക്കൂലി നല്&#x200d;കിയിരുന്നത്.</p>
<p>കട്ടിപ്പാറ സ്‌കൂളില്&#x200d; ലീവ് വേക്കന്&#x200d;സിയില്&#x200d; ജോലിക്ക് കയറിയതായിരുന്നു യുവധി. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്&#x200d;കിയാണ് ഇവര്&#x200d;ക്ക് ജോലി നല്&#x200d;കിയത്. എന്നാല്&#x200d;, അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലി പോയി. കുടുംബം താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ടപ്പോള്&#x200d; വീട്ടില്&#x200d;നിന്ന് ദൂരെയുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്&#x200d;.പി സ്‌കൂളിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. എന്നാല്&#x200d;, ഇതും പാഴ്വാക്കായി. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-in-which-a-teacher-of-the-diocese-of-thamarassery-took-her-own-life-the-human-rights-commission-filed-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/patient-died-after-delay-in-treatment-at-kozhikode-medical-college-human-rights-commission-orders-investigation.html</link>
					<comments>https://www.chandrikadaily.com/patient-died-after-delay-in-treatment-at-kozhikode-medical-college-human-rights-commission-orders-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Nov 2024 13:06:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318166</guid>

					<description><![CDATA[രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി]]></description>
										<content:encoded><![CDATA[<p>ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.</p>
<p>പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.</p>
<p>നവംബർ 4 നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 19 ന് യുവതി മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/patient-died-after-delay-in-treatment-at-kozhikode-medical-college-human-rights-commission-orders-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്&#x200d; പരിശോധിക്കണം’; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/human-rights-violations-in-the-film-sector-should-be-checked-the-human-rights-commission-intervened.html</link>
					<comments>https://www.chandrikadaily.com/human-rights-violations-in-the-film-sector-should-be-checked-the-human-rights-commission-intervened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Aug 2024 09:11:13 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[intervened]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307219</guid>

					<description><![CDATA[കമ്മിറ്റി റിപ്പോര്&#x200d;ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്&#x200d; ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്&#x200d; പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും വിശദീകരണം നല്&#x200d;കണം. കമ്മിറ്റി റിപ്പോര്&#x200d;ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്&#x200d; ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്ക് ഉത്തരവാദികളായവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്&#x200d; സ്വദേശി വി. ദേവദാസ് സമര്&#x200d;പ്പിച്ച പരാതിയിലാണ് നടപടി.</p>
<p>മാധ്യമങ്ങള്&#x200d; പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിന്&#x200d;റെയും കമ്മീഷനില്&#x200d; ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്&#x200d; പരിശോധിക്കുമ്പോള്&#x200d;, മലയാള സിനിമാ വ്യവസായ മേഖലയില്&#x200d; നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്&#x200d; ജൂഡീഷ്യല്&#x200d; അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.</p>
<p>ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോര്&#x200d;ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്&#x200d; ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമര്&#x200d;പ്പിക്കണമെന്നും ആവശ്യമുണ്ട്. സെപ്റ്റംബറില്&#x200d; കണ്ണൂര്&#x200d; ഗസ്റ്റ് ഹൗസില്&#x200d; നടക്കുന്ന സിറ്റിങില്&#x200d; കേസ് പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-rights-violations-in-the-film-sector-should-be-checked-the-human-rights-commission-intervened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആമയിഴഞ്ചാൻ തോടിലെ അപകടം: അധിക്യതർക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/amaiyhanchan-thot-accident-human-rights-commission-voluntarily-filed-a-case-against-the-authorities.html</link>
					<comments>https://www.chandrikadaily.com/amaiyhanchan-thot-accident-human-rights-commission-voluntarily-filed-a-case-against-the-authorities.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Jul 2024 09:41:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[manhole accident]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302679</guid>

					<description><![CDATA[തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു.</p>
<p>തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.</p>
<p>തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amaiyhanchan-thot-accident-human-rights-commission-voluntarily-filed-a-case-against-the-authorities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിക്കറ്റ് പരിശീലകൻ പീഡിപ്പിച്ചെന്ന പരാതി; കെസിഎനോട്‌ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/1complaint-of-molestation-by-cricket-coach-human-rights-commission-seeks-explanation-from-kcn.html</link>
					<comments>https://www.chandrikadaily.com/1complaint-of-molestation-by-cricket-coach-human-rights-commission-seeks-explanation-from-kcn.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Jul 2024 10:23:01 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[human rights commission]]></category>
		<category><![CDATA[kcl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302079</guid>

					<description><![CDATA[തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി. നിലവിൽ ഇയാൾ പോക്സോ കേസിൽ റിമാൻ്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം പകർത്തിയെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. മയക്കുമരുന്ന് നൽകി ഇയാള്&#x200d; കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്.</div>
<div></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.</div>
<div></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പരിശീലനത്തിന്റെ മറവിൽ മനു ലൈംഗികമായി പീഡിപ്പിച്ചതായി ആറ് പെൺകുട്ടികളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് കേസുകളിൽ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കെസിഎയില്&#x200d; നിന്ന് ഒരാള്&#x200d; പോലും കാര്യങ്ങള്&#x200d; വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1complaint-of-molestation-by-cricket-coach-human-rights-commission-seeks-explanation-from-kcn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html</link>
					<comments>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jun 2024 08:55:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[Film shooting]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301249</guid>

					<description><![CDATA[സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.</p>
<p>സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.</p>
<p>എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.</p>
<p>ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു.</p>
<p>ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു.</p>
<p>രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
