<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Human Rights &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/human-rights/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 08:35:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Human Rights &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുഡാനില്‍ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷം: സഹായ ശ്രമങ്ങള്‍ പരാജയത്തില്‍</title>
		<link>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html</link>
					<comments>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 08:34:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[sudan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361640</guid>

					<description><![CDATA[വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ഖാര്&#x200d;ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ദാര്&#x200d;ഫൂര്&#x200d; മേഖലയില്&#x200d; കുടുങ്ങിയ ലക്ഷക്കണക്കിന് പേരിലേക്ക് സഹായം എത്തിക്കുന്നതില്&#x200d; അന്താരാഷ്ട്ര സമൂഹത്തിന് പരാജയം. വെടിനിര്&#x200d;ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇതോടെ പതിനായിരക്കണക്കിന് പേരുടെ ജീവന്&#x200d; ഗുരുതരമായ അപകടത്തിലായിരിക്കുകയാണ്.</p>
<p>അല്&#x200d; ഫാഷിര്&#x200d; നഗരത്തില്&#x200d; മാത്രം ഒരു ലക്ഷത്തിലധികം സിവിലിയന്മാര്&#x200d; ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു. വാര്&#x200d;ത്താവിനിമയ സംവിധാനങ്ങള്&#x200d; വിച്ഛേദിച്ചതിനാല്&#x200d; പ്രദേശത്തുനിന്ന് വിശ്വാസ്യതയുള്ള വിവരങ്ങള്&#x200d; പുറത്തു വരുന്നില്ല. 62,000-ലധികം ആളുകള്&#x200d; പ്രദേശം വിടാന്&#x200d; ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും വഴിയില്&#x200d; കുടുങ്ങിയിരിക്കുകയാണ്.</p>
<p>സുരക്ഷാ പ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് നിരവധി സന്നദ്ധ സംഘടനകള്&#x200d; പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി. സമീപ പട്ടണങ്ങളായ തവില എന്നിവിടങ്ങളിലേക്ക് രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് കൊള്ളസംഘങ്ങള്&#x200d; ആക്രമണങ്ങള്&#x200d; നടത്തുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>2023 മുതല്&#x200d; തുടരുന്ന ഈ ആഭ്യന്തര യുദ്ധം സുഡാനീസ് ആര്&#x200d;മ്ഡ് ഫോഴ്സസും , റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്സസും തമ്മിലുള്ള അധികാരപോരാട്ടമാണ്. സുഡാനീസ് സൈന്യത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന അല്&#x200d; ഫാഷിര്&#x200d; ആര്&#x200d;എസ്എഫ് പിടിച്ചെടുത്തതോടെ സംഘര്&#x200d;ഷം കൂടുതല്&#x200d; രൂക്ഷമായിട്ടുണ്ട്.</p>
<p>അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കന്&#x200d; രാജ്യം, ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് വിറങ്ങലിച്ചിരിക്കുന്ന സുഡാന്&#x200d;, ഇപ്പോള്&#x200d; അതിന്റെ ഏറ്റവും ദുഷ്‌കരമായ മനുഷ്യാവകാശ പ്രതിസന്ധി നേരിടുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെസ്റ്റ് അധ്യാപകര്&#x200d;ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്&#x200d;കണം; മനുഷ്യാവകാശ കമീഷന്&#x200d;</title>
		<link>https://www.chandrikadaily.com/guest-lecture-human-rights-commission.html</link>
					<comments>https://www.chandrikadaily.com/guest-lecture-human-rights-commission.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Jan 2023 06:26:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[guest lecture]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[Salary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230117</guid>

					<description><![CDATA[ആലപ്പുഴ മാരാമണ്&#x200d; എം.എം.എ.എച്ച്.എസ്.എസില്&#x200d; 2021-2022 അധ്യയനവര്&#x200d;ഷം നിയമിച്ച ഗെസ്റ്റ് അധ്യാപകര്&#x200d;ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്&#x200d;കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്&#x200d;]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ മാരാമണ്&#x200d; എം.എം.എ.എച്ച്.എസ്.എസില്&#x200d; 2021-2022 അധ്യയനവര്&#x200d;ഷം നിയമിച്ച ഗെസ്റ്റ് അധ്യാപകര്&#x200d;ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്&#x200d;കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്&#x200d;. എടുത്ത നടപടികള്&#x200d; ഒരുമാസത്തിനകം കമ്മീഷനുമുമ്പില്&#x200d; സമര്&#x200d;പ്പിക്കണമെന്ന് കമീഷന്&#x200d; അംഗം വി.കെ. ബീനാകുമാരി ചെങ്ങന്നൂര്&#x200d; ഹയര്&#x200d; സെക്കഡറി റീജനല്&#x200d; ഡയറക്ടര്&#x200d;ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>2021-2022ല്&#x200d; പഠിപ്പിച്ച അധ്യാപകര്&#x200d;ക്ക് മാത്രമാണ് ശമ്പളം നിഷേധിച്ചതെന്നും 2022-2023ല്&#x200d; നിയമിച്ചവര്&#x200d;ക്ക് ശമ്പളം കൃത്യമായി നല്&#x200d;കുന്നുണ്ടെന്നും പരാതിക്കാര്&#x200d; അറിയിച്ചു. എന്നാല്&#x200d; റിപ്പോര്&#x200d;ട്ടിന്റെ ഒരുഭാഗത്ത് പറയുന്നതിങ്ങനെയാണ്, സ്ഥിരം തസ്തികളില്&#x200d; മാനേജര്&#x200d; സ്ഥിരനിയമനം നടത്താതെ ദിവസവേതനാടിസ്ഥാത്തിലാണ് നിയമനം നടത്തിയതെന്നും അതുകൊണ്ടാണ് ഹര്&#x200d;ജിക്കാര്&#x200d;ക്ക് നിയമന അംഗീകാരം നിഷേധിക്കുന്നതെന്നുമാണ് പറയുന്നത്. ഹയര്&#x200d; സെക്കഡറി ഡെപ്യൂട്ടി ഡയറക്ടര്&#x200d; കമീഷന് സമര്&#x200d;പ്പിച്ചത് പരസ്പരവിരുദ്ധമായ റിപ്പോര്&#x200d;ട്ടാണ്. പരാതിനല്&#x200d;കിയവരുടെ വീഴ്ച്ചകാരണമല്ല ശമ്പളം നിഷേധിച്ചതെന്ന് കമീഷന് ബോധ്യമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guest-lecture-human-rights-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്&#x200d; വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html</link>
					<comments>https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Sep 2019 09:55:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[Landsliding]]></category>
		<category><![CDATA[landslip]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138613</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുള്ള പ്രദേശങ്ങള്&#x200d; കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്&#x200d; തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്&#x200d;ട്ടുകള്&#x200d; ചര്&#x200d;ച്ച ചെയ്യാനും കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്&#x200d; പ്രത്യേക ഗ്രാമസഭകളും വാര്&#x200d;ധഡ്‌സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോര്&#x200d;ട്ടുകള്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്കും ബഹുജന സംഘടനകള്&#x200d;ക്കും ലഭ്യമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. ഇതിലൂടെ കരുതല്&#x200d; നടപടികള്&#x200d; ഉറപ്പാക്കി ദുരന്തങ്ങള്&#x200d; അതിജീവിക്കാന്&#x200d; കഴിയുമെന്ന് ഉത്തരവില്&#x200d; പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: സംസ്ഥാനത്ത്  പ്രകൃതിക്ഷോഭങ്ങള്&#x200d; ഉണ്ടാകാന്&#x200d;  സാധ്യതയുള്ള  പ്രദേശങ്ങള്&#x200d; കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്&#x200d; തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്&#x200d;ട്ടുകള്&#x200d; ചര്&#x200d;ച്ച ചെയ്യാനും കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്&#x200d; പ്രത്യേക ഗ്രാമസഭകളും വാര്&#x200d;ധഡ്‌സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;.<br> പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോര്&#x200d;ട്ടുകള്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്കും ബഹുജന സംഘടനകള്&#x200d;ക്കും ലഭ്യമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. ഇതിലൂടെ കരുതല്&#x200d; നടപടികള്&#x200d; ഉറപ്പാക്കി ദുരന്തങ്ങള്&#x200d; അതിജീവിക്കാന്&#x200d; കഴിയുമെന്ന് ഉത്തരവില്&#x200d; പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ പ്രാന്ത പ്രദേശങ്ങള്&#x200d;, വന്&#x200d; നദീതീരങ്ങള്&#x200d;, 2018 ലെയും 2019 ലെയും പ്രകൃതിക്ഷോഭ മേഖലകള്&#x200d;, പാരിസ്ഥിതിക പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; കരുതല്&#x200d; നടപടികളും ദീര്&#x200d;ഘകാല പദ്ധതികളും ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കാന്&#x200d; ഗ്രാമസഭയിലെ ചര്&#x200d;ച്ചകള്&#x200d;ക്ക് കഴിയും. <br> കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹന്&#x200d; കുമാര്&#x200d;, പി. മോഹനദാസ് എന്നിവര്&#x200d; കവളപ്പാറയിലെ ദുരന്ത മേഖല സന്ദര്&#x200d;ശിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; സര്&#x200d;ക്കാരിന് നല്&#x200d;കിയ ഉത്തരവിലേതാണ് നിര്&#x200d;ദ്ദേശം. ഉരുള്&#x200d;പൊട്ടലിനെ തുടര്&#x200d;ന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞ് കൂടിയ മണ്ണ്, മണല്&#x200d;, പാറ, വൃക്ഷങ്ങള്&#x200d; എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുന:സ്ഥാപിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി എടുക്കണം. <br> ദുരിത ബാധിതര്&#x200d;ക്ക് അനുവദിച്ച അടിയന്തിരധന സഹായം  അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം വര്&#x200d;ധിപ്പിക്കണമെന്ന് ഉത്തരവില്&#x200d; ആവശ്യപ്പെട്ടു. ഉരുള്&#x200d;പൊട്ടലില്&#x200d;   കാണാതായവരുടെയും മരിച്ചവരുടെയും  അവകാശികള്&#x200d;ക്ക്   പുനരധിവാസം ഉറപ്പാക്കണം. ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തില്&#x200d;  ഉരുള്&#x200d;പൊട്ടല്&#x200d; സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്&#x200d;ക്ക് പാര്&#x200d;പ്പിടം നിര്&#x200d;മ്മിക്കാന്&#x200d; പകരം സ്ഥലം നല്&#x200d;കണം. <br> കാര്&#x200d;ഷിക വിളകള്&#x200d;, കാര്&#x200d;ഷിക ഉപകരണങ്ങള്&#x200d;, ജീവനോപാധികള്&#x200d;, കന്നുകാലികള്&#x200d;, മറ്റ് വളര്&#x200d;ത്തു മൃഗങ്ങള്&#x200d; എന്നിവ ഉരുള്&#x200d; പൊട്ടലില്&#x200d; നഷ്ടപ്പെട്ടവര്&#x200d;ക്ക് കമ്പോള വില കണക്കാക്കി നഷ്ടപരിഹാരം നല്&#x200d;കണം. ഉരുള്&#x200d;പൊട്ടലില്&#x200d; നശിച്ച റോഡുകള്&#x200d;, പാലങ്ങള്&#x200d;, പൊതു സംവിധാനങ്ങള്&#x200d; മുതലായവ പൂര്&#x200d;വസ്ഥിതിയിലാക്കണം. മരിച്ചവര്&#x200d;, കാണാതായവര്&#x200d;, ദുരിത ബാധിതര്&#x200d; എന്നിവരുടെ കൊച്ചു കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ള കുടുംബാംഗങ്ങള്&#x200d;ക്ക് മാനസികാശ്വാസവും ആത്മവിശ്വാസവും നല്&#x200d;കാന്&#x200d; കൗണ്&#x200d;സിലിംഗ് ഏര്&#x200d;പ്പാടാക്കണം. സൗജന്യ നിയമസഹായം ദുരിത ബാധിതര്&#x200d;ക്ക് ഉറപ്പാക്കണം. <br> ആദിവാസി മേഖലയില്&#x200d; 2019 ഓഗസ്റ്റ് 8 ന് മുമ്പുള്ള റവന്യൂ, മരാമത്ത്, പഞ്ചായത്ത് സംവിധാനങ്ങള്&#x200d; അടിയന്തിരമായി പുന:സ്ഥാപിക്കണം. ദുരന്തങ്ങള്&#x200d; പ്രതിരോധിക്കാന്&#x200d; പ്രാദേശിക അറിവ് സംയോജിപ്പിച്ച് യാഥാര്&#x200d;ത്ഥ്യ ബോധത്തോടെ പാര്&#x200d;പ്പിട പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും  കമ്മീഷന്&#x200d; സര്&#x200d;ക്കാരിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.  കവളപ്പാറയില്&#x200d; കാണാതായവരുടെ അവകാശികള്&#x200d;ക്ക് പുനരധിവാസം ഉറപ്പാക്കണം.  ആനുകൂല്യങ്ങള്&#x200d; എത്രയും വേഗം വിതരണം ചെയ്യണം. ഉരുള്&#x200d;പൊട്ടലില്&#x200d; നഷ്ടമായ ആധാര്&#x200d; കാര്&#x200d;ഡുകള്&#x200d;, ഭൂമി സംബന്ധമായ രേഖകള്&#x200d;, റേഷന്&#x200d; കാര്&#x200d;ഡുകള്&#x200d;, വിദ്യാഭ്യാസ സര്&#x200d;ട്ടിഫിക്കേറ്റുകള്&#x200d; തുടങ്ങിയവയുടെ  ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാന്&#x200d; പ്രത്യേക സംവിധാനം ഏര്&#x200d;പ്പാടാക്കണം. ഇതിനായി കലക്ടര്&#x200d; അധ്യക്ഷനായി പ്രത്യേക സംവിധാനം രൂപീകരിക്കണം. ആവശ്യമെങ്കില്&#x200d; ഇതിനുവേണ്ടി സര്&#x200d;ക്കാര്&#x200d; പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയില്&#x200d; നിന്നും തട്ടിയെടുത്ത ധനസഹായം തിരിച്ചു നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന് മനുഷ്യാവകാശ കമ്മീഷന്&#x200d; നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/human-rights-commission-order-against-government.html</link>
					<comments>https://www.chandrikadaily.com/human-rights-commission-order-against-government.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 20 Jun 2019 15:18:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Human Rights]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130637</guid>

					<description><![CDATA[കൊച്ചി: പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്&#x200d; നിന്നും എസ്.സി പ്രൊമോട്ടര്&#x200d; തട്ടിയെടുത്ത ഭവനനിര്&#x200d;മാണ ധനസഹായം സര്&#x200d;ക്കാര്&#x200d; വീട്ടമ്മക്ക് നല്&#x200d;കണമെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; ജസ്റ്റിസ് ആന്റണി ഡൊമിനിക്. പട്ടികജാതിക്കാരിയും നിര്&#x200d;ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്&#x200d; നഗരകാര്യ ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയത്. 2,10,000 രൂപയുടെ സഹായമാണ് എസ്.സി പ്രൊമോട്ടര്&#x200d; കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രത്യേക സര്&#x200d;ക്കാര്&#x200d; ഉത്തരവ് വേണമെങ്കില്&#x200d; അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. വൈക്കം [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്&#x200d; നിന്നും എസ്.സി പ്രൊമോട്ടര്&#x200d; തട്ടിയെടുത്ത ഭവനനിര്&#x200d;മാണ ധനസഹായം സര്&#x200d;ക്കാര്&#x200d; വീട്ടമ്മക്ക് നല്&#x200d;കണമെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; ജസ്റ്റിസ് ആന്റണി ഡൊമിനിക്. പട്ടികജാതിക്കാരിയും നിര്&#x200d;ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്&#x200d; നഗരകാര്യ ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയത്.  2,10,000 രൂപയുടെ സഹായമാണ് എസ്.സി പ്രൊമോട്ടര്&#x200d; കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രത്യേക സര്&#x200d;ക്കാര്&#x200d; ഉത്തരവ് വേണമെങ്കില്&#x200d; അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. വൈക്കം നഗരസഭ സെക്രട്ടറി നിര്&#x200d;ധനയായ വീട്ടമ്മക്ക് ധനഹായം ലഭ്യമാക്കാന്&#x200d; ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തികച്ചും ലാഘവത്തോടെയാണ് അദ്ദേഹം വിഷയത്തില്&#x200d; ഇടപെട്ടതെന്നും കമ്മീഷന്&#x200d; വിമര്&#x200d;ശിച്ചു. പരാതിക്കാരിക്ക് സര്&#x200d;ക്കാര്&#x200d; അനുവദിച്ച ധനസഹായത്തിന്റെ രണ്ടും മൂന്നും ഗഡുക്കള്&#x200d; രേഖകള്&#x200d; തിരുത്തി എസ്.സി പ്രൊമോട്ടറായ വനിത സ്വന്തം അക്കൗണ്ടില്&#x200d; നിക്ഷേപിക്കുകയായിരുന്നു.</p>



<p>പണാപഹരണ കേസ് വിജിലന്&#x200d;സിന്റെ പരിഗണനയിലാണ്.  വീട് നിര്&#x200d;മാണത്തിന്റെ ഓരോ ഘട്ടത്തിലും ധനസഹായം അനുവദിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഉദ്യോസ്ഥര്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കില്&#x200d; പരാതിക്കാരിക്ക് തുക നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പരാതിക്കാരിക്ക് സംഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അത്തരം മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്ക് നേരേ കണ്ണടയ്ക്കാന്&#x200d; കഴിയില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്&#x200d; പറഞ്ഞു. അഗതികളും നിര്&#x200d;ധനരുമായ ജനങ്ങളെ ചില ഉദ്യോഗസ്ഥര്&#x200d; ചൂഷണം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരാതിക്കാരിയുടെ കേസെന്ന് കമ്മീഷന്&#x200d; നിരീക്ഷിച്ചു. പരാതി പരിഹരിക്കാന്&#x200d; സ്വീകരിച്ച നടപടികള്&#x200d; ഉള്&#x200d;ക്കൊള്ളിച്ച് നഗരകാര്യ ഡയറക്ടര്&#x200d; ഓഗസ്റ്റ് 30നകം കമ്മീഷനില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കണം. പരാതിയിലുള്ള അനന്തര നടപടികള്&#x200d; റിപ്പോര്&#x200d;ട്ട് കിട്ടിയ ശേഷം തീരുമാനിക്കും.  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ വകുപ്പുതല നടപടികള്&#x200d;ക്കും വിജിലന്&#x200d;സ് കേസിനും ഉത്തരവ് തടസമാകില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-rights-commission-order-against-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കണ്ണില്ലാത്ത ക്രൂരത&#8217;യെന്ന്  യു.എന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ്</title>
		<link>https://www.chandrikadaily.com/gaza.html</link>
					<comments>https://www.chandrikadaily.com/gaza.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 May 2018 16:38:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Human Rights]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85820</guid>

					<description><![CDATA[&#160; യുഎന്&#x200d;: ഗസ അതിര്&#x200d;ത്തിയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമര്&#x200d;ശിച്ച് യുഎന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് മേധാവി. കഴിഞ്ഞ ആഴ്ചകളായി ഗസ അതിര്&#x200d;ത്തിയില്&#x200d; നടന്ന ക്രൂരതകളെ &#8216;കണ്ണില്ലാത്ത ക്രൂരത&#8217;യെന്നാണ് ഹ്യൂമന്&#x200d; റൈറ്റ്‌സ് അധ്യക്ഷന്&#x200d; സയിദ് റാദ് അല്&#x200d; ഹുസൈന്&#x200d; വിശേഷിപ്പിച്ചത്. ഗസയില്&#x200d; ആഴ്ചകളായി നടന്ന കൂട്ടക്കുരുതികളിലും അക്രമങ്ങളിലും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം യുഎന്നിനോട് നിര്&#x200d;ദേശിച്ചു. ഫലസ്തീനികള്&#x200d;ക്ക് നേരെ ഗസയില്&#x200d; നടന്ന ക്രൂരതകള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് കൗണ്&#x200d;സില്&#x200d; വിളിച്ചു ചേര്&#x200d;ത്ത പ്രത്യേക യോഗത്തിലാണ് ഇസ്രാഈലിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യുഎന്&#x200d;: ഗസ അതിര്&#x200d;ത്തിയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമര്&#x200d;ശിച്ച് യുഎന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് മേധാവി. കഴിഞ്ഞ ആഴ്ചകളായി ഗസ അതിര്&#x200d;ത്തിയില്&#x200d; നടന്ന ക്രൂരതകളെ &#8216;കണ്ണില്ലാത്ത ക്രൂരത&#8217;യെന്നാണ് ഹ്യൂമന്&#x200d; റൈറ്റ്‌സ് അധ്യക്ഷന്&#x200d; സയിദ് റാദ് അല്&#x200d; ഹുസൈന്&#x200d; വിശേഷിപ്പിച്ചത്. ഗസയില്&#x200d; ആഴ്ചകളായി നടന്ന കൂട്ടക്കുരുതികളിലും അക്രമങ്ങളിലും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം യുഎന്നിനോട് നിര്&#x200d;ദേശിച്ചു.<br />
ഫലസ്തീനികള്&#x200d;ക്ക് നേരെ ഗസയില്&#x200d; നടന്ന ക്രൂരതകള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് കൗണ്&#x200d;സില്&#x200d; വിളിച്ചു ചേര്&#x200d;ത്ത പ്രത്യേക യോഗത്തിലാണ് ഇസ്രാഈലിനെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ന്നത്. ആറ് ആഴ്ചയ്ക്കിടെ ഗസ അതിര്&#x200d;ത്തിയില്&#x200d; ഫലസ്തീന്&#x200d; പ്രതിഷേധക്കാര്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; സൈന്യം നടത്തിയ ആക്രമണത്തില്&#x200d; 100 പേരാണ് കൊല്ലപ്പെട്ടതെന്ന് സയിദ് റാദ് അല്&#x200d; ഹുസൈന്&#x200d; ആരോപിച്ചു. കരുതിക്കൂട്ടിയുള്ള നിയമ ലംഘനത്തിന്റെ ഭാഗമാണ് ഈ കൊലപാതകങ്ങള്&#x200d; ഏറെയും. ഗസയിലെ 1.9 മില്യണ്&#x200d; ജനങ്ങളുടെ അവകാശങ്ങളാണ് പ്രത്യേക ലക്ഷ്യം വച്ചും തന്ത്രപരമായും ഇസ്രാഈല്&#x200d; ഇല്ലാതാക്കിയിരിക്കുന്നത്. ഗസയിലെ ഓരോ മനുഷ്യന്റെയും ജീവന്&#x200d; തുലാസിലാണ്. കഴിഞ്ഞ ആഴ്ചകളില്&#x200d; നടന്നത് കിരാത പ്രവര്&#x200d;ത്തികളാണ്. തൊഴിലുകള്&#x200d; ഇല്ലാതെയായി. പകരം എങ്ങും അക്രമവും അരാജകത്വവും മാത്രം. ഇതിനു തെളിവാണ് ഒരു ദിവസത്തെ പ്രതിഷേധത്തില്&#x200d; 60 പേര്&#x200d; കൊല്ലപ്പെട്ട സംഭവമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d;, ഇസ്രാഈല്&#x200d; സൈന്യത്തിന് പരിക്കേറ്റതായി റിപ്പോര്&#x200d;ട്ടുകളുമില്ല.<br />
ഭൂമിദിനത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്&#x200d; ഗസയിലേക്ക് ആറ് ആഴ്ച പ്രതിഷേധം നടത്തിയത്. 1976ല്&#x200d; സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്&#x200d; വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്&#x200d;മ പുതുക്കലായാണ് മാര്&#x200d;ച്ച് 30ന് ഭൂമിദിനമായി ആചരിക്കുന്നത്. 2014ല്&#x200d; നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്&#x200d;ത്തിയില്&#x200d; ഏറ്റവും രൂക്ഷമായ സംഘര്&#x200d;ഷമാണ് നടക്കുന്നത്.<br />
38 വര്&#x200d;ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്&#x200d; ഇസ്രാഈല്&#x200d; സൈന്യം പിന്&#x200d;വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്&#x200d; പൗരന്മാര്&#x200d; ഒത്തു ചേര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എ.വി ജോര്&#x200d;ജ്ജിനെ സ്ഥലം മാറ്റിയത് ശരിയായില്ല&#8217;; നിലപാട് ആവര്&#x200d;ത്തിച്ച് മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/human-rights-commission-on-av-george-transfer.html</link>
					<comments>https://www.chandrikadaily.com/human-rights-commission-on-av-george-transfer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Apr 2018 11:53:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81990</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; പി.മോഹന്&#x200d;ദാസ്. തന്റെ പരാമര്&#x200d;ശങ്ങള്&#x200d; ഒന്നും സര്&#x200d;ക്കാറിനെതിരെ ആയിരുന്നില്ലെന്നും താന്&#x200d; പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.വി ജോര്&#x200d;ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ഇതിനെതിരെയാണ് താന്&#x200d; വിമര്&#x200d;ശനമുന്നയിച്ചതെന്നും മോഹന്&#x200d;ദാസ് പറഞ്ഞു. കമ്മീഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിലും ഭരണഘടന നീതി നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. എത്ര വലിയ ഉദ്യോഗസ്ഥനായാലും ശ്രീജിത്ത് വിഷയത്തില്&#x200d; ചെയ്തത് തെറ്റാണെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; പി.മോഹന്&#x200d;ദാസ്. തന്റെ പരാമര്&#x200d;ശങ്ങള്&#x200d; ഒന്നും സര്&#x200d;ക്കാറിനെതിരെ ആയിരുന്നില്ലെന്നും താന്&#x200d; പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എ.വി ജോര്&#x200d;ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ഇതിനെതിരെയാണ് താന്&#x200d; വിമര്&#x200d;ശനമുന്നയിച്ചതെന്നും മോഹന്&#x200d;ദാസ് പറഞ്ഞു. കമ്മീഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിലും ഭരണഘടന നീതി നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. എത്ര വലിയ ഉദ്യോഗസ്ഥനായാലും ശ്രീജിത്ത് വിഷയത്തില്&#x200d; ചെയ്തത് തെറ്റാണെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു.</p>
<p>വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമ്മീഷനെ രൂക്ഷമായി വിമര്&#x200d;ശിച്ച് രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-rights-commission-on-av-george-transfer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രമുഖ ന്യായാധിപന്&#x200d; രജീന്ദര്&#x200d; സച്ചാര്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/human-rights-activist-and-former-chief-justice-rajinder-sachar-passes-away.html</link>
					<comments>https://www.chandrikadaily.com/human-rights-activist-and-former-chief-justice-rajinder-sachar-passes-away.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Apr 2018 11:47:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[Delhi High Court]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[highcourt chief justice]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[Minority commission]]></category>
		<category><![CDATA[muslim judge]]></category>
		<category><![CDATA[Rajinder Sachar]]></category>
		<category><![CDATA[sachar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81326</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്&#x200d;ത്തകനും സച്ചാര്&#x200d; കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്&#x200d; സച്ചാര്&#x200d; (94) അന്തരിച്ചു. വാര്&#x200d;ദ്ധക്യ സഹജ രോഗങ്ങളെ തുടര്&#x200d;ന്ന ഡല്&#x200d;ഹിയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്&#x200d;ഹി ഹൈക്കോടതി മുന്&#x200d; ചീഫ് ജസ്റ്റിസ് ആയിരുന്നു രജീന്ദര്&#x200d; സച്ചാര്&#x200d; മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുത്തിരുന്ന ആളായിരുന്നു. ന്യൂനപക്ഷങ്ങുടേയും ദുര്&#x200d;ബലരുടെയും മനുഷ്യാവകാശങ്ങള്&#x200d;ക്കായി നിരന്തരം പോരാടിയിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്&#x200d; ഇന്ത്യന്&#x200d; രാഷ്ടീയത്തില്&#x200d; ഏറെ പ്രാധാന്യം അര്&#x200d;ഹിക്കുന്നതാണ്. യു.പി.എ ഭരണത്തില്&#x200d; ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്താന്&#x200d; അന്നത്തെ പ്രധാനമന്ത്രി ഡോ. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്&#x200d;ത്തകനും സച്ചാര്&#x200d; കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്&#x200d; സച്ചാര്&#x200d; (94) അന്തരിച്ചു. വാര്&#x200d;ദ്ധക്യ സഹജ രോഗങ്ങളെ തുടര്&#x200d;ന്ന ഡല്&#x200d;ഹിയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു അദ്ദേഹം.</p>
<p>ഡല്&#x200d;ഹി ഹൈക്കോടതി മുന്&#x200d; ചീഫ് ജസ്റ്റിസ് ആയിരുന്നു രജീന്ദര്&#x200d; സച്ചാര്&#x200d; മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുത്തിരുന്ന ആളായിരുന്നു. ന്യൂനപക്ഷങ്ങുടേയും ദുര്&#x200d;ബലരുടെയും മനുഷ്യാവകാശങ്ങള്&#x200d;ക്കായി നിരന്തരം പോരാടിയിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്&#x200d; ഇന്ത്യന്&#x200d; രാഷ്ടീയത്തില്&#x200d; ഏറെ പ്രാധാന്യം അര്&#x200d;ഹിക്കുന്നതാണ്.</p>
<p>യു.പി.എ ഭരണത്തില്&#x200d; ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്താന്&#x200d; അന്നത്തെ പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിങ് ഹൈക്കോടതി മുന്&#x200d; ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്&#x200d; സച്ചാറിനെയായിരുന്നു നിയോഗിച്ചിരുന്നത്. രജീന്ദര്&#x200d; സച്ചാറിനെ കീഴില്&#x200d; നിയോഗിച്ചിരുന്ന ഈ ഏഴംഗ സമിതിയാണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ യഥാര്&#x200d;ത്ഥ ചിത്രം വരച്ചു കാട്ടുന്ന സച്ചാര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് പുറത്തുകൊണ്ടുവന്നത്.</p>
<p>ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെ കുറിച്ചുള്ള 403 പേജുളള സച്ചാര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് 2006 നവംബറിലാണ് സമര്&#x200d;പ്പിച്ചത്.</p>
<p>മുസ്‌ലിംങ്ങള്&#x200d;ക്കിടയിലെ പിന്നോക്കാവസ്ഥ പ്രകടമാക്കിയ സച്ചാര്&#x200d; സമിതിയുടെ കണ്ടെത്തലുകള്&#x200d; രാജ്യത്തെ മുസ്‌ലിം അസമത്വത്തെ സംബന്ധിച്ചുള്ള പൊതു ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കംകുറിക്കുന്നതായി.</p>
<p>പട്ടികജാതി-പട്ടികവര്&#x200d;ഗ വിഭാഗക്കാരെ അപേക്ഷിച്ച് മുസിലിംങ്ങള്&#x200d;ക്കിടയില്&#x200d; കൂടുതല്&#x200d; പിന്നോക്കാവസ്ഥ ഉണ്ടെന്ന കാര്യം സച്ചാര്&#x200d; റിപ്പോര്&#x200d;ട്ടിലൂ<br />
ടെയാണ് വെളിപ്പെട്ടത്. വിദ്യാഭ്യാസത്തില്&#x200d; മന്ദീഭവിച്ചതിനുപുറമേ, ഭരണപരമായ കാര്യങ്ങളിലും പോലീസ് സേനയിലും മുസ്‌ലിംകളുടെ പ്രാതിനിധ്യവും കുറവാണെന്നും തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗ സ്ഥാനങ്ങളില്&#x200d; അത് പ്രത്യേകിച്ച് ദുര്&#x200d;ബലമാണെന്നും കണ്ടെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തിന്റെ ആഴവും അടിയന്തിരവും ഊന്നിപ്പറഞ്ഞുകൊണ്ട്, സമകാലിക ജീവനക്കാരുടെ എല്ലാ മേഖലകളിലും വിവേചനത്തിന്റെ പരാതി പരിഹരിക്കാനുള്ള നിയമ സംവിധാനത്തിന് ഒരു സമഗ്ര അവസര കമ്മീഷന്&#x200d; രൂപീകരിക്കാനും സച്ചാര്&#x200d; കമ്മിറ്റി ശുപാര്&#x200d;ശ ചെയ്തിരുന്നു.</p>
<p>1952 ഏപ്രിലിലെ അഭിഭാഷകനായി പ്രവര്&#x200d;ത്തിച്ച സച്ചാര്&#x200d; 1960 മുതല്&#x200d; സുപ്രീംകോടതിയില്&#x200d; തുടക്കം കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷം 1972 ജൂലായില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതിയില്&#x200d; സ്ഥിരം ജഡ്ജിയായി. തുടര്&#x200d;ന്ന് 1985 ഓഗസ്റ്റില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതിചീഫ് ജസ്റ്റിസായി സച്ചാര്&#x200d; നിയമിതനായി.<br />
1985 ആഗസ്റ്റ് 6 മുതല്&#x200d; 1985 ഡിസംബര്&#x200d; 22 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.</p>
<p>ന്യായാധിപ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അദ്ദേഹം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്&#x200d;ത്തിച്ച് വരുകയായിരുന്നു. പീപ്പിള്&#x200d;സ് യൂണിയന്&#x200d; ഫോര്&#x200d; സിവില്&#x200d; ലിബര്&#x200d;ട്ടീസ് (പി.യു.സി.എല്&#x200d;) അധ്യക്ഷനായിരുന്നു അദ്ദേഹം. കശ്മീരിനെ കുറിച്ച് നിരവധി റിപ്പോര്&#x200d;ട്ടുകള്&#x200d; അദ്ദേഹം എഴുതിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-rights-activist-and-former-chief-justice-rajinder-sachar-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവധിക്കാലത്ത് കുട്ടികളെ  ഓഫീസില്&#x200d; ഇരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/dont-take-students-to-mothers-office.html</link>
					<comments>https://www.chandrikadaily.com/dont-take-students-to-mothers-office.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Apr 2018 09:51:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[childrens rights commission]]></category>
		<category><![CDATA[Human Rights]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78795</guid>

					<description><![CDATA[തിരുവനന്തപുരം: അവധിക്കാലത്ത് സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; കുട്ടികളെ ഓഫീസില്&#x200d; കൊണ്ടിരുത്തി ഓഫീസ് പ്രവര്&#x200d;ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. കമ്മീഷന്&#x200d; ആക്റ്റിംഗ് അദ്ധ്യക്ഷന്&#x200d; പി.മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്&#x200d;കിയത്. ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്&#x200d;ട്ട് ഫയല്&#x200d; ചെയ്യണമെന്ന് കമ്മീഷന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. സാധാരണക്കാര്&#x200d; തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കാണുന്നതിനാണ് സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലെത്തുന്നത്. അവധികാലമായതോടെ ഉദേ്യാഗസ്ഥരുടെ കസേരയും മേശയും കൈയ്യടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്്. ഉദേ്യാഗസ്ഥര്&#x200d;ക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അവധിക്കാലത്ത് സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; കുട്ടികളെ ഓഫീസില്&#x200d; കൊണ്ടിരുത്തി ഓഫീസ് പ്രവര്&#x200d;ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. കമ്മീഷന്&#x200d; ആക്റ്റിംഗ് അദ്ധ്യക്ഷന്&#x200d; പി.മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്&#x200d;കിയത്.<br />
ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്&#x200d;ട്ട് ഫയല്&#x200d; ചെയ്യണമെന്ന് കമ്മീഷന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. സാധാരണക്കാര്&#x200d; തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കാണുന്നതിനാണ് സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലെത്തുന്നത്. അവധികാലമായതോടെ ഉദേ്യാഗസ്ഥരുടെ കസേരയും മേശയും കൈയ്യടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്്. ഉദേ്യാഗസ്ഥര്&#x200d;ക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്.<br />
ഫയല്&#x200d; ബോര്&#x200d;ഡുകളും സര്&#x200d;ക്കാര്&#x200d; പേപ്പറുമാണ് കുട്ടികള്&#x200d;ക്ക് പടം വരയ്ക്കാന്&#x200d; നല്&#x200d;കുന്നത്. ഓഫീസിലെ പരിമിതമായ സമയം ഉദേ്യാഗസ്ഥര്&#x200d; കുട്ടികളെ നോക്കാന്&#x200d; ചെലവഴിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്&#x200d;ത്തകനായ ഷെഫിന്&#x200d; കവടിയാര്&#x200d; സമര്&#x200d;പ്പിച്ച പരാതിയില്&#x200d; പറയുന്നു. അവധി ദിവസങ്ങളില്&#x200d; കുട്ടികളെ ഓഫീസില്&#x200d; കൊണ്ടിരുത്തുന്നതിന് പകരം അവരുടെ സര്&#x200d;ഗാത്മകത പരിപോഷിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവര്&#x200d;ത്തനങ്ങളില്&#x200d; വ്യാപൃതരാക്കണമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-take-students-to-mothers-office.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മലയാളി പ്രതികള്&#x200d;ക്ക് കോടതി ശിക്ഷ വിധിച്ചു</title>
		<link>https://www.chandrikadaily.com/the-court-sentenced-malayalee-men-to-dubai-to-human-trafficking.html</link>
					<comments>https://www.chandrikadaily.com/the-court-sentenced-malayalee-men-to-dubai-to-human-trafficking.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 10:07:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[human traffic]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71600</guid>

					<description><![CDATA[കൊച്ചി: ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്&#x200d; കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്&#x200d; നാല് പേര്&#x200d;ക്ക് 10 വര്&#x200d;ഷം തടവും മൂന്നു പേര്&#x200d;ക്ക് ഏഴ് വര്&#x200d;ഷം തടവും പിഴയും വിധിച്ചു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.മുഖ്യ പ്രതികളായ കെ. വി. സുരേഷ്, ലിസി സോജന്&#x200d;, സേതു ലാല്&#x200d;, എ.പി.മനീഷ് എന്നിവര്&#x200d;ക്കാണ് 10 വര്&#x200d;ഷം തടവ്. അനില്&#x200d; കുമാര്&#x200d;, ബിന്ദു, ശാന്ത എന്നീ പ്രതികള്&#x200d;ക്ക്  ഏഴ് വര്&#x200d;ഷം തടവും പിഴയും വിധിക്കുകയായിരുന്നു കോടതി. അതേസമയം സുധര്&#x200d;മ്മന്&#x200d;, വര്&#x200d;ഗീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്&#x200d; കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്&#x200d; നാല് പേര്&#x200d;ക്ക് 10 വര്&#x200d;ഷം തടവും മൂന്നു പേര്&#x200d;ക്ക് ഏഴ് വര്&#x200d;ഷം തടവും പിഴയും വിധിച്ചു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.മുഖ്യ പ്രതികളായ കെ. വി. സുരേഷ്, ലിസി സോജന്&#x200d;, സേതു ലാല്&#x200d;, എ.പി.മനീഷ് എന്നിവര്&#x200d;ക്കാണ് 10 വര്&#x200d;ഷം തടവ്. അനില്&#x200d; കുമാര്&#x200d;, ബിന്ദു, ശാന്ത എന്നീ പ്രതികള്&#x200d;ക്ക്  ഏഴ് വര്&#x200d;ഷം തടവും പിഴയും വിധിക്കുകയായിരുന്നു കോടതി. അതേസമയം സുധര്&#x200d;മ്മന്&#x200d;, വര്&#x200d;ഗീസ് റാഫേല്&#x200d;, പി. കെ. കബീര്&#x200d;, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ എന്നിവരെ വെറുതെ വിട്ടു. പ്രോസിക്യൂഷന്&#x200d; ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചത്.</p>
<p>മനുഷ്യക്കടത്ത് സംഘം ഷാര്&#x200d;ജയിലേക്കു കടത്തിയ കഴക്കൂട്ടം സ്വദേശിനി പെണ്&#x200d;വാണിഭ സംഘത്തിന്റെ പിടിയില്&#x200d; നിന്ന് രക്ഷപ്പെട്ട് മുംബൈയില്&#x200d; എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്. തുടര്&#x200d;ന്ന് പ്രതികള്&#x200d;ക്കെതിരെ കേസ് ചുമത്തുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യകേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്‌പോര്&#x200d;ട്ടുകള്&#x200d; ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്&#x200d; ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് ഇവര്&#x200d;ക്കെതിരേയുള്ള കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-court-sentenced-malayalee-men-to-dubai-to-human-trafficking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; വിദ്യാര്&#x200d;ഥിക്കായി യൂണിഫോം നയത്തില്&#x200d; മാറ്റം വരുത്തി ആസ്‌ത്രേലിയന്&#x200d; സ്‌കൂള്&#x200d;</title>
		<link>https://www.chandrikadaily.com/christian-school-in-melbourne-changes-tune-on-turbans-for-sidhak.html</link>
					<comments>https://www.chandrikadaily.com/christian-school-in-melbourne-changes-tune-on-turbans-for-sidhak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 14:22:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[court]]></category>
		<category><![CDATA[Fundamental Right]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[sikh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64075</guid>

					<description><![CDATA[മെല്&#x200d;ബണ്&#x200d;: സിക്ക് വിദ്യാര്&#x200d;ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്&#x200d; ഭേദഗതി വരുത്തി മെല്&#x200d;ബണിലെ സ്‌കൂള്&#x200d;. സിക്ക് ആചാര പ്രകാരം ടര്&#x200d;ബന്&#x200d; ധരിച്ചെത്തുന്ന സിക്ക് വിദ്യാര്&#x200d;ത്ഥിയുടെ പരാതിയെ തുടര്&#x200d;ന്നാണ് ക്രിസ്ത്ര്യന്&#x200d; മാനേജ്‌മെന്റ് സ്‌കൂള്&#x200d; തങ്ങളുടെ ഏകീകൃത നയം മാറ്റാന്&#x200d; തയാറായത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ചു വയസുകാരനായ സിദ്ധക് സിങ് അറോറ സ്ഥാപനത്തിന്റെ യൂണിഫോം നയം ലംഘിച്ചു ക്ലാസിലെത്തുവന്നത് അധികൃതര്&#x200d; കണ്ടെത്തിയത്. എന്നാല്&#x200d; സംഭവത്തെ തുടര്&#x200d;ന്ന് സിദ്ധക്കിന്റെ മാതാപിതാക്കള്&#x200d; മകന്റെ മതപരമായ വേഷം അനുവദിക്കാനായി മാനേജ്‌മെന്റ്ിനോട് ആവശ്യപ്പെടുകയായിരുന്നു. മതപരമായ മൗലികാവകാശങ്ങള്&#x200d;ക്കായി സ്‌കൂളിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: സിക്ക് വിദ്യാര്&#x200d;ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്&#x200d; ഭേദഗതി വരുത്തി മെല്&#x200d;ബണിലെ സ്‌കൂള്&#x200d;. സിക്ക് ആചാര പ്രകാരം ടര്&#x200d;ബന്&#x200d; ധരിച്ചെത്തുന്ന സിക്ക് വിദ്യാര്&#x200d;ത്ഥിയുടെ പരാതിയെ തുടര്&#x200d;ന്നാണ് ക്രിസ്ത്ര്യന്&#x200d; മാനേജ്‌മെന്റ് സ്‌കൂള്&#x200d; തങ്ങളുടെ ഏകീകൃത നയം മാറ്റാന്&#x200d; തയാറായത്.</p>
<p>കഴിഞ്ഞ സെപ്തംബറിലാണ് അഞ്ചു വയസുകാരനായ സിദ്ധക് സിങ് അറോറ സ്ഥാപനത്തിന്റെ യൂണിഫോം നയം ലംഘിച്ചു ക്ലാസിലെത്തുവന്നത് അധികൃതര്&#x200d; കണ്ടെത്തിയത്.</p>
<p>എന്നാല്&#x200d; സംഭവത്തെ തുടര്&#x200d;ന്ന് സിദ്ധക്കിന്റെ മാതാപിതാക്കള്&#x200d; മകന്റെ മതപരമായ വേഷം അനുവദിക്കാനായി മാനേജ്‌മെന്റ്ിനോട് ആവശ്യപ്പെടുകയായിരുന്നു. മതപരമായ മൗലികാവകാശങ്ങള്&#x200d;ക്കായി സ്‌കൂളിന്റെ ഏകീകൃത നയത്തില്&#x200d; മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം.</p>
<p>തുടര്&#x200d;ന്ന്, മാതാപിതാക്കളുടെ സംയുക്ത പ്രസ്താവന കണക്കിലെടുത്ത് പുതുവര്&#x200d;ഷത്തില്&#x200d; സ്‌കൂളിന്റെ നയത്തില്&#x200d; മാറ്റം വരുത്താന്&#x200d; മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. മെല്&#x200d;ട്ടോണ്&#x200d; ക്രിസ്ത്യന്&#x200d; സ്‌കൂള്&#x200d; ഈക്വല്&#x200d; ഓപ്പര്&#x200d;ച്യുനിറ്റി ആക്ട് ലംഘിച്ചതായി വിക്ടോറിയന്&#x200d; സിവില്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് മാനേജ്‌മെന്റെ നയത്തില്&#x200d; മാറ്റം വരുത്താന്&#x200d; തയ്യാറായത്‌</p>
<p>&#8216;മതപരമായ മൗലികാവകാശങ്ങള്&#x200d; അനുവദിക്കുന്നതിനായി സ്്കൂളിന്റെ യൂണിഫോം നയം തിരുത്തപ്പെട്ടതായും, 2018 വിദ്യാഭ്യാസ വര്&#x200d;ഷം മുതല്&#x200d; സിദ്ധക്കിന് ടെര്&#x200d;ബണ്&#x200d; ധരിച്ച് വരാന്&#x200d; അനുവാദം നല്&#x200d;കിയും&#8221;, മാനേജ്‌മെന്റ് പ്രസ്താവ ഇറക്കുകയുമുണ്ടായി.</p>
<p>സിദ്ധക്കിനെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്യുന്ന മാനേജ്‌മെന്റിന്റെ പ്രസ്താവനയില്&#x200d;, എംസിസി എന്ററോള്&#x200d;മെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്&#x200d; ഖേദിക്കുകയും യൂണിഫോം നയത്തില്&#x200d; വരുത്തിയ ഭേദഗതിക്ക് കുടുംബത്തിന് നന്ദിയും പറയുന്നുണ്ട്.</p>
<p>മനുഷ്യാവകാശ കമ്മീഷനുമായി ഇടപെട്ട് 2016ലാണ് മാതാപിതാക്കളായ സഗദ്രീപ് സിങ് അറോറയും അനൂര്&#x200d;ത് കൗര്&#x200d; അറോറയും സിദ്ധക്കിന്റെ സ്‌കൂളില്&#x200d; ചേര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നത്. വീടിനടുത്തുള്ള മില്&#x200d;ട്ടന്&#x200d; ക്രിസ്ത്യന്&#x200d; കോളെജില്&#x200d; ചേര്&#x200d;ക്കാനായിരുന്നു അവര്&#x200d; ആഗ്രഹിച്ചിരുന്നത്. എന്നാല്&#x200d; എംസിസിയുടെ ഏകീകൃത നയം സിദ്ധക്കിന്റെ പ്രവേശത്തിന് തടയിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christian-school-in-melbourne-changes-tune-on-turbans-for-sidhak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
