<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>human-trafficking &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/human-trafficking/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Sep 2024 07:01:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>human-trafficking &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഇരിങ്ങാലക്കുടയിലെ ഏജന്&#x200d;സിക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/human-trafficking-by-offering-nursing-jobs-complaint-against-agency-in-iringalakuda11.html</link>
					<comments>https://www.chandrikadaily.com/human-trafficking-by-offering-nursing-jobs-complaint-against-agency-in-iringalakuda11.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 06:58:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human-trafficking]]></category>
		<category><![CDATA[iringalakkuda]]></category>
		<category><![CDATA[nursing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310449</guid>

					<description><![CDATA[ഈ ഏജന്&#x200d;സി വഴി ന്യൂസിലന്&#x200d;ഡിലെത്തിയ യുവാവ് നാട്ടില്&#x200d; തിരിച്ചെത്തി പൊലീസില്&#x200d; പരാതി നല്&#x200d;കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവരുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂസിലാന്&#x200d;ഡില്&#x200d; നഴ്സിങ് ജോലി നല്&#x200d;കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്നതായി പരാതി. ഇരിങ്ങാലക്കുടയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഏജന്&#x200d;സിക്കെതിരെയാണ് പരാതി. ഈ ഏജന്&#x200d;സി വഴി ന്യൂസിലന്&#x200d;ഡിലെത്തിയ യുവാവ് നാട്ടില്&#x200d; തിരിച്ചെത്തി പൊലീസില്&#x200d; പരാതി നല്&#x200d;കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവരുന്നത്്. പരാതിയില്&#x200d; ഏജന്&#x200d;സിയുടെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തു.</p>
<p>മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവന്നതോടെ നിരവധി പരാതികളാണ് ഏജന്&#x200d;സിക്കെതിരെ ഉയരുന്നത്. ആറര ലക്ഷം രൂപ നഷ്ടപ്പെട്ട യുവതിയും പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. നഴ്സിങ് ജോലിക്കെന്ന് പറഞ്ഞ് ന്യൂസിലന്&#x200d;ഡിലേക്കല്ല ആളുകളെ എത്തിക്കുന്നതെന്നും ആദ്യം പോളണ്ടിലെത്തിച്ച് അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.</p>
<p>തന്നോട് ഒമ്പതര ലക്ഷമാണ് ആവശ്യപ്പെട്ടതെന്നും പണം തിരികെ ചോദിച്ചപ്പോള്&#x200d; ആദ്യം തരാമെന്ന് പറഞ്ഞിട്ടും പിന്നീട് ഫോണ്&#x200d; എടുക്കാത്ത അവസ്ഥയായിരുന്നെന്നും യുവതി പറഞ്ഞു. ഇരിങ്ങാലക്കുട കൂടാതെ തിരുവനന്തപുരത്തും ഈ ഏജന്&#x200d;സി പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-trafficking-by-offering-nursing-jobs-complaint-against-agency-in-iringalakuda11.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശില്&#x200d;നിന്ന് മനുഷ്യക്കടത്ത്; ബി.ജെ.പി യുവനേതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/human-trafficking-from-bangladesh-bjp-youth-leader-arrested.html</link>
					<comments>https://www.chandrikadaily.com/human-trafficking-from-bangladesh-bjp-youth-leader-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 10:13:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aarested]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[human-trafficking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301722</guid>

					<description><![CDATA[ലഖ്നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്  ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>അതിര്&#x200d;ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്&#x200d; ബി.ജെ.പി യുവനേതാവ് അറസ്റ്റില്&#x200d;. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്&#x200d; സഹായിച്ചെന്നാണ് ഇയാള്&#x200d;ക്കെതിരായ കേസ്. ലഖ്നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്  ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>പശ്ചിമ ബംഗാളിലെ നോര്&#x200d;ത്ത് 24 പര്&#x200d;ഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോര്&#x200d;ച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്. ഗംഗൂലിയയിലുള്ള ഇയാളുടെ വീട്ടില്&#x200d; ബാഗ്ദാഹ് പൊലീസിനൊപ്പമാണ് ലഖ്നൗ എ.ടി.എസ് സംഘം എത്തിയത്. നിരവധി തവണ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശ് പൗരന്റെ ഫോണ്&#x200d; സംഭാഷണത്തില്&#x200d;നിന്നാണു പ്രതിയെ കുറിച്ച് യു.പി പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്&#x200d;ന്ന് എ.ടി.എസിനെ അന്വേഷണ ചുമതല ഏല്&#x200d;പിക്കുകയായിരുന്നു.</p>
<p>വ്യാജ രേഖകളുണ്ടാക്കി ആളുകളെ ബംഗ്ലാദേശില്&#x200d;നിന്ന് ഇന്ത്യയിലേക്കു കടക്കാന്&#x200d; സഹായിക്കുന്നുവെന്നാണ് ബിക്രം റോയിക്കെതിരായ കുറ്റം. യു.പി പൊലീസ് നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; എ.ടി.എസ് ബംഗാളിലെ ഇയാളുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്&#x200d; പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്&#x200d;ന്നാണു ദിവസങ്ങള്&#x200d;ക്കുമുന്&#x200d;പ് എ.ടി.എസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യന്&#x200d; ശിക്ഷാ നിയമപ്രകാരം 419, 420, 467, 471, 120 ബി വകുപ്പുകളാണ് ബിക്രമിനെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>അതേസമയം, ബിക്രം റോയ് ഒരു ദരിദ്ര കുടുംബാംഗമാണെന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കള്&#x200d; പ്രതികരിച്ചത്. ടോട്ടോ റിക്ഷ വലിച്ചാണു കുടുംബത്തെ നോക്കുന്നത്. ചോദ്യംചെയ്യാന്&#x200d; വേണ്ടി മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞാല്&#x200d; തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കുമെന്നും ബി.ജെ.പി ബൊംഗാവ് പ്രസിഡന്റ് ദേവദാസ് മൊണ്ടാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-trafficking-from-bangladesh-bjp-youth-leader-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ</title>
		<link>https://www.chandrikadaily.com/human-trafficking-for-organ-trade-hyderabad-racket-nabbed.html</link>
					<comments>https://www.chandrikadaily.com/human-trafficking-for-organ-trade-hyderabad-racket-nabbed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Jun 2024 08:16:33 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[human-trafficking]]></category>
		<category><![CDATA[organ trade]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299143</guid>

					<description><![CDATA[പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.</p>
<p>ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.</p>
<p>സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-trafficking-for-organ-trade-hyderabad-racket-nabbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ്; ഒടുവില്&#x200d; 5 പേരും കുറ്റവിമുക്തര്&#x200d;</title>
		<link>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html</link>
					<comments>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 May 2024 09:09:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[children]]></category>
		<category><![CDATA[human-trafficking]]></category>
		<category><![CDATA[madrassa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298909</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ മന്&#x200d;മാഡിലെയും ഭുസാവലിലെയും ഗവണ്&#x200d;മെന്റ് റെയില്&#x200d;വേ പൊലീസാണ് 2 ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ബാലവേലക്ക് കുട്ടികളെ കൊണ്ടുവന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത 5 മദ്‌റസ അധ്യാപകര്&#x200d;ക്കെതിരൊയ ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ച് റെയില്&#x200d;വേ പൊലീസ്. മഹാരാഷ്ട്രയിലെ മന്&#x200d;മാഡിലെയും ഭുസാവലിലെയും ഗവണ്&#x200d;മെന്റ് റെയില്&#x200d;വേ പൊലീസാണ് 2 ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ചത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി മുഹമ്മദ് അഞ്ജൂര്&#x200d; ആലം മുഹമ്മദ് സയ്യിദ് അലി (34), ബിഹാറിലെ അരാരിയ സ്വദേശികളായ സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി (23), നുഅ്മാന്&#x200d; ആലം സിദ്ദീഖി (28), ഇസാജ് സിയാബുള്&#x200d; സിദ്ദീഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂണ്&#x200d; (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.</p>
<p>ബിഹാറില്&#x200d; നിന്ന് മഹാരാഷ്ട്രയിലേക്ക് 59 കുട്ടികളെ ബാലവേലക്കായി കടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ നാലാഴ്ച ജയിലിലടക്കുകയും ചെയ്തു. അതേസമയം, തെറ്റിദ്ധാരണ കാരണമാണ് എഫ്.ഐ.ആറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതന്നെ് വ്യക്തമായതയും കേസുകള്&#x200d; മാര്&#x200d;ച്ചില്&#x200d; അവസാനിപ്പിച്ചതായും റെയില്&#x200d;വേ പൊലീസ് അധികൃതര്&#x200d; അറിയിച്ചു.</p>
<p>2023 മെയ് 30നാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ അരാരിയ ജില്ലയില്&#x200d; നിന്നുള്ള എട്ടിനും 17നും ഇടയിലുള്ള പ്രായമുള്ള 59 കുട്ടികളാണ് മദ്‌റസ പഠനത്തിനായി പൂണെയിലേക്കും സാംഗ്ലിയിലേക്കും ട്രെയിനില്&#x200d; വന്നത്. ഇവരെ റെയില്&#x200d;വേ പ്രൊട്ടക്ഷന്&#x200d; സേനയും ഒരു എന്&#x200d;.ജി.ഒയും ചേര്&#x200d;ന്ന് ഭുസാവല്&#x200d;, മന്&#x200d;മാഡ് സ്റ്റേഷനുകളില്&#x200d; നിന്ന് പിടികൂടുകയായിരുന്നു.</p>
<p>ഡല്&#x200d;ഹിയിലെ ജുവനൈല്&#x200d; ജസ്റ്റിസ് ബോര്&#x200d;ഡും റെയില്&#x200d;വേയുമായി ബന്ധമുള്ള മുതിര്&#x200d;ന്ന ഉദ്യോഗസ്ഥനും നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ ബാലവേലക്ക് വേണ്ടി കടത്തുകയാണെന്നായിരുന്നു പരാതി. തുടര്&#x200d;ന്ന് കുട്ടികളെ 12 ദിവസം നാസിക്കിലെയും ഭൂസാവലിലെയും ഷെല്&#x200d;ട്ടര്&#x200d; ഹോമുകളില്&#x200d; പാര്&#x200d;പ്പിച്ചു. പിന്നീട് ഇവരെ മാതാപിതാക്കളുടെ കൂടെ ബിഹാറിലേക്ക് പോകാന്&#x200d; നാസിക് ജില്ലാ ഭരണകൂടം അനുവദിച്ചു.</p>
<p>കുട്ടികളുടെ കൂടെ 5 മദ്‌റസ അധ്യാപകരാണ് ഉണ്ടായിരുന്നത്. മതിയായ രേഖകള്&#x200d; ഇവര്&#x200d;ക്ക് ഹാജരാക്കാന്&#x200d; സാധിക്കാത്തതിനാല്&#x200d; വിവിധ വകുപ്പുകള്&#x200d; പ്രകാരം എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയായിരുന്നുവെന്നാണ് ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞിരുന്നത്.</p>
<p>അന്വേഷണത്തിന്റെ ഭാഗാമയി റെയില്&#x200d;വേ പൊലീസ് ബിഹാറിലെ അരാരിയ സന്ദര്&#x200d;ശിക്കുകയും പ്രതികളുടെയും കുട്ടികളുടെയും യോഗ്യതാപത്രങ്ങള്&#x200d; പരിശോധിക്കുകയും ചെയ്തു. കുട്ടികളെ കൊണ്ടുപോകാനിരുന്ന മദ്രസയിലും പരിശോധന നടത്തി. അന്വേഷണത്തില്&#x200d; പരാതി വ്യാജമാണെന്ന് പൊലീസിന് മനസ്സിലായി. കൃത്യമായ പരിശോധന നടത്തിയെന്നും മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പായതായും റെയില്&#x200d;വേ പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ക്ലോഷര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം, അഞ്ച് മദ്രസാ അധ്യാപകരെയും ക്രിമിനല്&#x200d; കുറ്റങ്ങളില്&#x200d; നിന്ന് ഒഴിവാക്കിയെങ്കിലും പൊലീസ് നടപടികള്&#x200d; വ്യക്തിപരമായി ഇവര്&#x200d;ക്ക് വലിയ നഷ്ടമാണ് വരുത്തിയത്. &#8216;കേസുകള്&#x200d; തെറ്റാണെന്ന് ആളുകള്&#x200d;ക്ക് അറിയാമായിരുന്നിട്ടും എഫ്.ഐ.ആറുകളും അറസ്റ്റുകളും ആ ധാരണകളെ മാറ്റി. ഇത് ഞങ്ങളെ സാമൂഹികവും മാനസികവുമായ ദുരിതത്തിലേക്ക് നയിച്ചു&#8217; -കേസില്&#x200d; പ്രതിയായിരുന്ന മുഹമ്മദ് ഷാനവാസ് ഹാറൂണ്&#x200d; പറഞ്ഞു. സംഭവത്തെത്തുടര്&#x200d;ന്ന് എന്റെ കുടുംബം ഭയപ്പാടിലും ആശങ്കയിലുമാണ്. ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകാനുള്ള എന്റെ തീരുമാനം ഉപക്ഷേിക്കാന്&#x200d; അവര്&#x200d; ആവശ്യപ്പെട്ടതായും ഹാറൂണ്&#x200d; പറഞ്ഞു.</p>
<p>തങ്ങളുടെ കൈവശം എല്ലാ കുട്ടികളുടെയും ആധാര്&#x200d; കാര്&#x200d;ഡുകള്&#x200d; ഉണ്ടായിരുന്നുവെന്ന് സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി വ്യക്തമാക്കി. വീഡിയോ കോള്&#x200d; വഴി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, അവര്&#x200d; പ്രാദേശിക സര്&#x200d;പഞ്ചില്&#x200d; നിന്നോ മാതാപിതാക്കളില്&#x200d; നിന്നോ ഉള്ള സമ്മതപത്രം ആവശ്യപ്പെട്ടു. അത് ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. സംഭവശേഷം എന്റെ മാതാപിതാക്കള്&#x200d; വളരെ ഭയപ്പാടിലായിരുന്നു. അവര്&#x200d;ക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്&#x200d; സാധിച്ചില്ലെന്നും സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തെറ്റായ എഫ്.ഐ.ആറുകള്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് തങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു?വെന്ന് അധ്യാപകരുടെ അഭിഭാഷകന്&#x200d; നിയാസ് അഹമ്മദ് ലോധി പറഞ്ഞു. കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസിന്റെ തെറ്റായ നടപടി മൂലമുണ്ടായ നഷ്ടത്തിന് അഞ്ച് അധ്യാപകരും സര്&#x200d;ക്കാരില്&#x200d; നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം. കൂടുതല്&#x200d; ജാഗ്രത പാലിക്കാന്&#x200d; പൊലീസിനെ മികച്ചരീതിയില്&#x200d; പരിശീലിപ്പിക്കണം. ഇത്തരം കള്ളക്കേസുകള്&#x200d; പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയം പാഴാക്കുക മാത്രമല്ല, വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്നും അഹമ്മദ് ലോധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യക്കടത്ത് ആരോപണം; ഫ്രാന്&#x200d;സ് ദിവസങ്ങളോളം തടഞ്ഞുവെച്ച വിമാനം മുംബൈയില്&#x200d; എത്തി</title>
		<link>https://www.chandrikadaily.com/alleged-human-trafficking-the-plane-which-was-detained-by-france-for-several-days-reached-mumbai.html</link>
					<comments>https://www.chandrikadaily.com/alleged-human-trafficking-the-plane-which-was-detained-by-france-for-several-days-reached-mumbai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Dec 2023 06:34:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[human-trafficking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286687</guid>

					<description><![CDATA[മുംബൈയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്]]></description>
										<content:encoded><![CDATA[<p>മനുഷ്യക്കടത്ത് സംശയിച്ച് പാരീസിനു സമീപം അധികൃതർ തടഞ്ഞുവച്ച എ340 വിമാനം മുംബൈയിലെത്തി. നാലു ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്നു പുലർച്ചെ നാലോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്തത്. മുംബൈയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. വിമാനം വിട്ടയക്കണമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടിരുന്നു.</p>
<p>മനുഷ്യക്കടത്ത് ആരോപിച്ച് റൊമാനിയയുടെ ലെജന്റ് എയര്&#x200d;ലൈന്&#x200d;സിന്റെ ചാര്&#x200d;ട്ടര്&#x200d; വിമാനമാണ് പാരീസിന് സമീപമുള്ള വാട്രി വിമാനത്താവളത്തില്&#x200d; അധികൃതര്&#x200d; തടഞ്ഞുവച്ചത്. യാത്രയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലുദിവസമാണ് വിമാനം വിമാനത്താവളത്തില്&#x200d; കിടന്നത്. തുടര്&#x200d;ന്ന് ഫ്രഞ്ച് സമയം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടേയാണ് വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചത്. വിമാനത്തില്&#x200d; 276 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഭയം തേടി പ്രായപൂര്&#x200d;ത്തിയാവാത്ത രണ്ടു കുട്ടികള്&#x200d; അടക്കം 25 പേര്&#x200d; ഫ്രാന്&#x200d;സില്&#x200d; തന്നെ തുടര്&#x200d;ന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alleged-human-trafficking-the-plane-which-was-detained-by-france-for-several-days-reached-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുനമ്പം മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 80 പേരെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/human-trafficking-munambam-police-enquiry-news.html</link>
					<comments>https://www.chandrikadaily.com/human-trafficking-munambam-police-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Jan 2019 05:12:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[human-trafficking]]></category>
		<category><![CDATA[KERALA POLICE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117090</guid>

					<description><![CDATA[കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്&#x200d; സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്&#x200d;. ശ്രീലങ്കന്&#x200d; അഭയാര്&#x200d;ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്. കസ്റ്റഡിയില്&#x200d; ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്&#x200d; കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തെ പോയവര്&#x200d; ഓസ്ട്രേലിയയില്&#x200d; ജോബ് പെര്&#x200d;മിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്&#x200d; മൊഴി നല്&#x200d;കിയിട്ടുണ്ട്. മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്&#x200d;വനുമടക്കമുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം  22 കുട്ടികള്&#x200d; സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്&#x200d;. ശ്രീലങ്കന്&#x200d; അഭയാര്&#x200d;ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.  </p>



<p>കസ്റ്റഡിയില്&#x200d; ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്&#x200d; കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തെ പോയവര്&#x200d; ഓസ്ട്രേലിയയില്&#x200d; ജോബ് പെര്&#x200d;മിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്&#x200d; മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>



<p>മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്&#x200d;വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്യങ്ങള്&#x200d; ഏകോപിപ്പിച്ചതില്&#x200d; പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്&#x200d;ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടില്&#x200d; കയറി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്&#x200d; പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-trafficking-munambam-police-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
