<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>human &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/human/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 09:31:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>human &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി</title>
		<link>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-an-envelope-in-palakkad.html</link>
					<comments>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-an-envelope-in-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 09:31:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[founded]]></category>
		<category><![CDATA[human]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366762</guid>

					<description><![CDATA[തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി...]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് മാതാ കോവില്&#x200d;പള്ളിക്ക് മുന്&#x200d;വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്&#x200d; കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്&#x200d; പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്&#x200d; കണ്ടെത്തിയത്.</p>
<p>വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്&#x200d; ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്&#x200d;ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.</p>
<p>തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്&#x200d; പൂര്&#x200d;ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്&#x200d;സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്&#x200d; മോര്&#x200d;ച്ചറിയിലേക്ക് മാറ്റും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-an-envelope-in-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിനെ അറിയാം, അതിജീവിക്കാം</title>
		<link>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html</link>
					<comments>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 05:39:03 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[health]]></category>
		<category><![CDATA[human]]></category>
		<category><![CDATA[parkinsons]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294998</guid>

					<description><![CDATA[ഇന്ന് ലോക പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്&#x200d;ണ്ണമാക്കുന്ന രോഗാവസ്ഥകളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് എന്ന് ഉത്തരം പറയാന്&#x200d; പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്&#x200d; പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്&#x200d; സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്. എന്നാല്&#x200d; ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്&#x200d;ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു. എന്താണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ന് ലോക പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്&#x200d;ണ്ണമാക്കുന്ന രോഗാവസ്ഥകളില്&#x200d; ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് എന്ന് ഉത്തരം പറയാന്&#x200d; പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്&#x200d; പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്&#x200d; സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്. എന്നാല്&#x200d; ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്&#x200d;ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.</p>
<p><strong>എന്താണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്</strong></p>
<p>ചില പ്രത്യേക കാരണങ്ങള്&#x200d; കൊണ്ട് മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്&#x200d;ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്&#x200d; പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്&#x200d; ഡോപ്പമിന്&#x200d; എന്ന ന്യൂറോ ട്രാന്&#x200d;സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്&#x200d; ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്&#x200d; മുകളിലേക്ക് പ്രായമുള്ളവരില്&#x200d; ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്&#x200d;ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്&#x200d;വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്&#x200d; പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സ്) കാണപ്പെടാറുണ്ട്.</p>
<p>വിറയല്&#x200d; തന്നെയാണ് പാര്&#x200d;ക്കിന്&#x200d;സണ്&#x200d;സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്&#x200d; ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്&#x200d; ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്&#x200d; ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.</p>
<p><strong>ചികിത്സ</strong></p>
<p>ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്&#x200d; മരുന്നുകള്&#x200d; ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്&#x200d; എത്തിക്കുക എന്നതാണ്. ഡോപ്പമിന്&#x200d; നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്&#x200d; ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്&#x200d;കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്&#x200d; സ്റ്റിമുലേഷന്&#x200d; എന്ന രീതി കൂടുതല്&#x200d; ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്&#x200d; സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ</p>
<p>ചെയ്യുന്നത്.<br />
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്&#x200d; രോഗിയുടെ മനോനിലയില്&#x200d; വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്&#x200d; സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്&#x200d; നിരാശ, മാനസിക സംഘര്&#x200d;ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്&#x200d;ജീവിതത്തെ വലിയ രീതിയില്&#x200d; സ്വാധീനിക്കും എന്ന് ഓര്&#x200d;മ്മിക്കുക.</p>
<p>തയാറാക്കിയത്<br />
Dr. Jim Mathew<br />
കൺസൽട്ടൻ്റ് ന്യൂറോ സർജൻ<br />
ആസ്‌റ്റർ മിംസ് ഹോസ്പിറ്റൽ &#8211; കോഴിക്കോട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parkinsons-is-knowable-and-survivable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യ ജീവനു സംരക്ഷണം വേണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/human-life-should-be-protected-editorial.html</link>
					<comments>https://www.chandrikadaily.com/human-life-should-be-protected-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Jan 2023 17:28:27 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232652</guid>

					<description><![CDATA[ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്&#x200d; കര്&#x200d;ഷകന്&#x200d; മരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്&#x200d; കടുവയുടെ ആക്രമണത്തില്&#x200d; പരിക്കേറ്റ കര്&#x200d;ഷകന്&#x200d; മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ബത്തേരിയിലേയും അട്ടപ്പാടിയിലേയും കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണങ്ങളും ജനത്തെ ഭയവിഹ്വലരാക്കുന്നു. വന്യജീവി ആക്രമണങ്ങള്&#x200d; നിരന്തരം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉള്&#x200d;പ്പെടെ സര്&#x200d;ക്കാരിന്റെ നിരുത്തരവാദ സമീപനം ആശങ്ക വര്&#x200d;ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വയനാട്ടില്&#x200d; കഴിഞ്ഞദിവസം അരങ്ങേറിയ വന്&#x200d; പ്രതിഷേധം ഇതാണ് വിളിച്ചുപറയുന്നത്. അട്ടപ്പാടിയില്&#x200d; പശുവിനെ മേയ്ക്കാന്&#x200d; പോയ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ഷോളയൂര്&#x200d; മൂലഗംഗല്&#x200d; ഊരിലെ വീരനാ(70)ണ് പരിക്കേറ്റത്. പാലക്കാട്ടെ വനാതിര്&#x200d;ത്തികളില്&#x200d; ഇത്തരം ആക്രമണങ്ങള്&#x200d; ഇടക്കിടെ സംഭവിക്കുന്നു.</p>
<p>പ്രഭാത സവാരിക്കിടയില്&#x200d; ഏഴു പേരില്&#x200d; ഒരാളെ ആന ചവിട്ടിക്കൊന്നത് കഴിഞ്ഞവര്&#x200d;ഷം ജൂലൈയിലാണ്. ഒരു വര്&#x200d;ഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയില്&#x200d; മാത്രം കാട്ടാനയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതല്&#x200d; 2021 വരെയുള്ള വര്&#x200d;ഷങ്ങളില്&#x200d; മാത്രം കേരളത്തില്&#x200d; വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. കണക്കുകളുടെ ശരാശരി നോക്കുമ്പോള്&#x200d;, കേരളത്തില്&#x200d; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്&#x200d; വീതം വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്&#x200d;ക്ക് വീതം ആക്രമണങ്ങളില്&#x200d; പരിക്കേല്&#x200d;ക്കുന്നു. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്&#x200d; കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നു. കടുവയുടെ ആക്രമണം കേരളത്തില്&#x200d; കുറവാണെങ്കിലും ഇയ്യിടെയായി അതും സംഭവിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്&#x200d;ഷങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളില്&#x200d; നിലമ്പൂര്&#x200d; നോര്&#x200d;ത്ത്, വയനാട് സൗത്ത്, വയനാട് നോര്&#x200d;ത്ത് എന്നീ റെയ്ഞ്ചുകളിലാണ് ഏറ്റവും കൂടുതല്&#x200d; സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളുള്ളത്.</p>
<p>580 കിലോമീറ്റര്&#x200d; നീളവും ശരാശരി 75 കിലോമീറ്റര്&#x200d; വീതിയിലുമുള്ള കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്&#x200d;മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്&#x200d;ത്തിക്കുള്ളില്&#x200d; താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്&#x200d;ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളില്&#x200d; കഴിയുന്നത്. ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. മറ്റു രാജ്യങ്ങളില്&#x200d; അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്&#x200d; 200 ഓളം ആനകളെയാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിലൂടെ ഇയ്യിടെ കൊന്നത്. അമേരിക്ക ഉള്&#x200d;പ്പടെയുള്ള രാജ്യങ്ങള്&#x200d; കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്&#x200d;കുകയാണ് പതിവ്.</p>
<p>ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്&#x200d; ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്&#x200d;തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്&#x200d; സംഭവിച്ചിട്ടും കാര്യമായ ആക്ഷന്&#x200d; പ്ലാനിലേക്ക് സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; കടന്നിട്ടില്ല. വൈദ്യുത വേലി, കിടങ്ങ് നിര്&#x200d;മാണം, സോളാര്&#x200d; ഫെന്&#x200d;സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തല്&#x200d;, എസ്.എം.എസ് അലര്&#x200d;ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്&#x200d; ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേര്&#x200d;ന്ന് വസിക്കുന്നവരുടെ ജീവന്&#x200d;, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്&#x200d;പ്കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്&#x200d; ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്‌കരണങ്ങള്&#x200d;ക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടവര്&#x200d;ക്കുള്ള നഷ്ടപരിഹാരം ഉയര്&#x200d;ത്തുകയും വേണം. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്&#x200d;ക്കാറിന്റെ ചുമതലയാണ്. അതിന് എന്തെല്ലാം വഴികള്&#x200d; സ്വീകരിക്കാന്&#x200d; പറ്റുമോ അതെല്ലാം സ്വീകരിച്ചേ മതിയാകൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-life-should-be-protected-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
