<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>humanrightcommission &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/humanrightcommission/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Sep 2025 11:34:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>humanrightcommission &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്‍ഹിയില്‍ മര്‍ദനമേറ്റ മലയാളി വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി</title>
		<link>https://www.chandrikadaily.com/malayali-students-who-were-beaten-up-in-delhi-filed-a-complaint-with-the-human-rights-commission.html</link>
					<comments>https://www.chandrikadaily.com/malayali-students-who-were-beaten-up-in-delhi-filed-a-complaint-with-the-human-rights-commission.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Sep 2025 11:32:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[humanrightcommission]]></category>
		<category><![CDATA[malayalistudents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355830</guid>

					<description><![CDATA[കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയില്&#x200d; മര്&#x200d;ദനമേറ്റ മലയാളി വിദ്യാര്&#x200d;ഥികള്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്&#x200d;കി. സാക്കിര്&#x200d; ഹുസൈന്&#x200d; കോളജിലെ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ഥികളായ അശ്വന്ത്, സുധീന്&#x200d; എന്നിവരാണ് പരാതി നല്&#x200d;കിയത്. കുറ്റക്കാര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.</p>
<p>സെപ്റ്റംബര്&#x200d; 24ന് ചെങ്കോട്ടയുടെ പരിസരത്തു വെച്ചാണ് മലയാളി വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ക്രൂര മര്&#x200d;ദനമേറ്റത്. ആദ്യം ഒരു സംഘം മോഷണക്കുറ്റം ആരോപിച്ച് ആക്രോശിക്കുകയും മര്&#x200d;ദിക്കുകയുമായിരുന്നു. തുടര്&#x200d;ന്ന് ഇവര്&#x200d; സഹായം തേടിയ പൊലീസുകാരനും വിദ്യാര്&#x200d;ഥികളെ മര്&#x200d;ദിച്ചു.</p>
<p>ബൂട്ടിട്ട് മുഖത്ത് ചവിട്ടുകയും വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങളിലടക്കം മര്&#x200d;ദിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; മുണ്ട് ഉടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും വിദ്യാര്&#x200d;ഥികള്&#x200d; ആരോപിക്കുന്നു. ഇതിനു പിന്നാലെ ഡിസിപിക്ക് വിദ്യാര്&#x200d;ഥികള്&#x200d; പരാതി നല്&#x200d;കിയിരുന്നു. </p>
<p>വിഷയത്തില്&#x200d; പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് കൂടി പരാതി നല്&#x200d;കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-students-who-were-beaten-up-in-delhi-filed-a-complaint-with-the-human-rights-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം :അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/humanrightcommission-kerala.html</link>
					<comments>https://www.chandrikadaily.com/humanrightcommission-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 09 Sep 2023 01:00:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[humanrightcommission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273617</guid>

					<description><![CDATA[2020 ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് കുണ്ടറ എസ്. എച്ച്. ഒ, മുൻ ഭർത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന്ആരോപിച്ച് കുണ്ടറ ലീനാ സദനത്തിൽ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി]]></description>
										<content:encoded><![CDATA[<p>കൊല്ലം : വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുൻ ഭർത്താവിനൊപ്പം താൽക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ കുണ്ടറ മുൻ എസ്. എച്ച്. ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.</p>
<p>2020 ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് കുണ്ടറ എസ്. എച്ച്. ഒ, മുൻ ഭർത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന്ആരോപിച്ച് കുണ്ടറ ലീനാ സദനത്തിൽ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി .കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോടതി ഉത്തരവ് പ്രകാരമാണ് കുണ്ടറ എസ്. എച്ച്. ഒ പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതി വിധി പ്രകാരം മുൻഭർത്താവിനൊപ്പം മകളെ വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരി തട്ടിക്കയറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാരിയുടെ പിതാവിനെതിരെ കേസെടുത്തു.</p>
<p>എന്നാൽ കോവിഡ് ലോക്ഡൗൺ നിലനിന്നതു കൊണ്ടാണ് മകളെ മുൻ ഭർത്താവിനൊപ്പം അയക്കാത്തതെന്ന് പരാതിക്കാരി അറിയിച്ചു. എഴുപത്തിയഞ്ചു വയസ്സുള്ള തന്റെ പിതാവിനെ യൂണിഫോമിട്ട പോലീസുകാർ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു. ലോക്ഡൗൺ കാരണം മകളെ അയക്കാനാവില്ലെന്ന് കുണ്ടറ എസ്. എച്ച്. ഒ ക്ക് താൻ വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്റെ മുൻ ഭർത്താവ് പോലീസുകാരുടെ സാനിദ്ധ്യത്തിൽ തന്നെ മർദ്ദിച്ചിട്ടും പോലീസുകാർ മൗനം പാലിച്ചതായി പരാതിയിൽ പറയുന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരിയുടെ വീട്ടിൽ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/humanrightcommission-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം</title>
		<link>https://www.chandrikadaily.com/keralapolice-humanrightcommission-kollamsp.html</link>
					<comments>https://www.chandrikadaily.com/keralapolice-humanrightcommission-kollamsp.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 22 Aug 2023 01:30:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[humanrightcommission]]></category>
		<category><![CDATA[keralapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270831</guid>

					<description><![CDATA[ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഡി. വൈ. എസ്. പി. റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ജാതീയ അധിക്ഷേപത്തെയും മർദ്ദനമേറ്റെന്ന ആരോപണത്തെയും കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.]]></description>
										<content:encoded><![CDATA[<p>ഹൃദ്രോഗിയായ വ്യക്തിയുടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച കൊല്ലം (റൂറൽ) ജില്ലാ പോലീസ് മേധാവിക്കും ചിതറ എസ്. എച്ച്. ഒയ്ക്കും മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. പരാതി ശരിയല്ലെന്ന് സ്ഥാപിക്കാൻ ചിതറ എസ്. എച്ച്. ഒയും പ്രസ്തുത റിപ്പോർട്ടിനെ കണ്ണടച്ച് പിന്താങ്ങുന്ന കൊല്ലം (റൂറൽ) ജില്ലാ പോലീസ് മേധാവിയും ആശ്ചര്യപ്പെടുത്തുന്നതായി കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി പറഞ്ഞു.</p>
<p>ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഡി. വൈ. എസ്. പി. റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ജാതീയ അധിക്ഷേപത്തെയും മർദ്ദനമേറ്റെന്ന ആരോപണത്തെയും കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മതിയായ ജാഗ്രത പുലർത്തണമെന്നും ജില്ലാ റൂറൽ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.</p>
<p>ചിതറ ദർപ്പക്കാട് വയലിക്കട ഗോകുലത്തിൽ അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്നെ അയൽവാസി മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. പരാതി കളവാണെന്ന് റൂറൽ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.എന്നാൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതിക്കാരൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralapolice-humanrightcommission-kollamsp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/enginecapasitybikes.html</link>
					<comments>https://www.chandrikadaily.com/enginecapasitybikes.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 30 May 2023 01:23:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bikes]]></category>
		<category><![CDATA[humanrightcommission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256621</guid>

					<description><![CDATA[ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കേരളത്തിൻെറ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്<br />
മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്.ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.</p>
<p>ഇക്കഴിഞ്ഞ ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.</p>
<p>1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് കണ്ടെത്തി.ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയ പാതാ അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പോലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ്<br />
ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പോലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.</p>
<p>പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻറ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/enginecapasitybikes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
