<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hungerstrike &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hungerstrike/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Sep 2025 11:12:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hungerstrike &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുവോണ ദിനത്തില്‍ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ പട്ടിണി സമരം നടത്തി നിലമ്പൂരിലെ ആദിവാസി ജനത</title>
		<link>https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html</link>
					<comments>https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Sep 2025 11:12:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hungerstrike]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[TRIBAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352912</guid>

					<description><![CDATA[സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ കലക്ടറേറ്റിനു മുന്നില്‍ സമരത്തിലാണ്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം കലക്ടറേറ്റിനു മുന്നില്&#x200d; തിരുവോണ ദിനത്തില്&#x200d; പട്ടിണി സമരം നടത്തി നിലമ്പൂരിലെ ആദിവാസികള്&#x200d;. സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്&#x200d; കലക്ടറേറ്റിനു മുന്നില്&#x200d; സമരത്തിലാണ്.</p>
<p>കൃഷിഭൂമി തിരിച്ചുനല്&#x200d;കണമെന്ന 2009ലെ സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2018 മുതല്&#x200d; നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങള്&#x200d; സമരം നടത്തിയിരുന്നു. 2023 മെയ് 10 മുതല്&#x200d; നിലമ്പൂര്&#x200d; ഐടിഡിപിക്ക് മുന്നിലേക്ക് സമരം മാറ്റി.</p>
<p>2014 മാര്&#x200d;ച്ചില്&#x200d; നടത്തിയ ചര്&#x200d;ച്ചയില്&#x200d; ഓരോ കുടുംബത്തിനും 50 സെന്റ് വീതം ആറുമാസത്തിനകം നല്&#x200d;കാമെന്ന് കളക്ടര്&#x200d; രേഖാമൂലം ഉറപ്പുനല്&#x200d;കി. എന്നാല്&#x200d; ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് കലക്ടറേറ്റിനു മുന്നില്&#x200d; ആദിവാസി ജനത രാപ്പകല്&#x200d; സമരം ആരംഭിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസക്കിന്റെ ഭക്ഷണശാലയുടെ വിളിപ്പാട് അകലെ ഇടത് തൊഴിലാളികളുടെ നേതൃത്വത്തില്&#x200d;  പട്ടിണി റാലി</title>
		<link>https://www.chandrikadaily.com/thomas-isaac-food-shutter.html</link>
					<comments>https://www.chandrikadaily.com/thomas-isaac-food-shutter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 06:52:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[hungerstrike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72988</guid>

					<description><![CDATA[ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്&#x200d; തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ  ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്&#x200d;ക്കും കീഴില്&#x200d; കലവൂര്&#x200d; എക്‌സല്&#x200d; ഗ്ലാസ് ഫാക്ടറിയില്&#x200d; തൊഴിലെടുക്കുന്ന തൊഴിലാളികളാണ് പട്ടിണി റാലിയുമായി രംഗത്ത് എത്തിയത്. ധനകാര്യമന്ത്രിയും ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാര്&#x200d;ത്ഥിയുമായിരുന്ന ടി.എം.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്&#x200d; ഒന്നായിരുന്നു എക്‌സല്&#x200d; ഗ്ലാസിന്റെ പുനപ്രവര്&#x200d;ത്തനം സാദ്ധ്യമാക്കല്&#x200d;. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; വിജയിച്ച സി.പി.എം കേന്ദ്രകമ്മറ്റിയംഗം കൂടിയായ [&#8230;]]]></description>
										<content:encoded><![CDATA[<div>ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്&#x200d; തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ  ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്&#x200d;ക്കും കീഴില്&#x200d; കലവൂര്&#x200d; എക്‌സല്&#x200d; ഗ്ലാസ് ഫാക്ടറിയില്&#x200d; തൊഴിലെടുക്കുന്ന തൊഴിലാളികളാണ് പട്ടിണി റാലിയുമായി രംഗത്ത് എത്തിയത്.</div>
<div></div>
<div>ധനകാര്യമന്ത്രിയും ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാര്&#x200d;ത്ഥിയുമായിരുന്ന ടി.എം.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്&#x200d; ഒന്നായിരുന്നു എക്‌സല്&#x200d; ഗ്ലാസിന്റെ പുനപ്രവര്&#x200d;ത്തനം സാദ്ധ്യമാക്കല്&#x200d;. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; വിജയിച്ച സി.പി.എം കേന്ദ്രകമ്മറ്റിയംഗം കൂടിയായ ഐസക്ക് ഈ സ്ഥാപനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് സി.ഐ.ടി.യു യൂണിയനില്&#x200d;പ്പെട്ടവര്&#x200d; തന്നെ ആക്ഷേപം ഉന്നയിക്കുന്നത്. ആയിരത്തോളം തൊളിലാളി കുടുംമ്പങ്ങളുടെ ആശ്രയകേന്ദ്രം ഇത്രയും കാലം അടച്ചുപൂട്ടിയിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്&#x200d; ആരും മുന്നോട്ടുവരുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.</div>
<div></div>
<div>ആറ് വര്&#x200d;ഷകാലമായി അടഞ്ഞുകിടക്കുന്ന ജില്ലയിലെ പ്രധാന വ്യവസായശാല തുറക്കാനായി സര്&#x200d;ക്കാര്&#x200d; മുന്&#x200d;കൈയ്യില്&#x200d; ഒരു ശ്രമവും നാളിതുവരെ നടത്തിയിട്ടില്ല. അനുബന്ധയൂണിറ്റിലും താല്&#x200d;കാലിക തൊഴിലാളികളുമായി ആയിരത്തോളം തൊഴിലാളികള്&#x200d; പണിയെടുത്തിരുന്ന സ്ഥാപനത്തോട് സര്&#x200d;ക്കാരിന് നിസ്സഗതയാണെന്ന് സമരസമിതി ആരോപിച്ചു.</div>
<div>തൊഴിലാളികളുടെ നേതൃത്വത്തില്&#x200d; നടന്ന സമരത്തില്&#x200d; സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരും സിപിഐയുടെ പ്രദേശിക നേതാക്കളും ഉള്&#x200d;പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-isaac-food-shutter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നമ്മളെ നാട്ടില്&#x200d; ഇനി ആരെയും കൊല്ലരുത്&#8217;; സുധാകരനൊപ്പം അനന്യയും നിരാഹാരത്തിലാണ്</title>
		<link>https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html</link>
					<comments>https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 11:09:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hungerstrike]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[kannur death]]></category>
		<category><![CDATA[kannur murder]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71622</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: &#8216;നമ്മളെ നാട്ടില്&#x200d; ഇനി ആരെയും കൊല്ലരുത്&#8217;. അനന്യയുടെ വാക്കുകള്&#x200d; അധികാര സ്ഥാനങ്ങള്&#x200d; വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്&#x200d; കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്. രാഷ്ട്രീയ കുടിപകയില്&#x200d; ഇനിയാരുടെയും ജീവന്&#x200d; നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും. താനും ചേരുകയാണ് നിരാഹാര സമരത്തില്&#x200d;. ദൃഡനിശ്്ചയത്തിലെ കരുത്താണ് ഇരിട്ടിയില്&#x200d; നിന്ന് അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്&#x200d; എത്തിച്ചത്. ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: &#8216;നമ്മളെ നാട്ടില്&#x200d; ഇനി ആരെയും കൊല്ലരുത്&#8217;. അനന്യയുടെ വാക്കുകള്&#x200d; അധികാര സ്ഥാനങ്ങള്&#x200d; വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്&#x200d; കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്.<br />
രാഷ്ട്രീയ കുടിപകയില്&#x200d; ഇനിയാരുടെയും ജീവന്&#x200d; നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും. താനും ചേരുകയാണ് നിരാഹാര സമരത്തില്&#x200d;.</p>
<p>ദൃഡനിശ്്ചയത്തിലെ കരുത്താണ് ഇരിട്ടിയില്&#x200d; നിന്ന് അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്&#x200d; എത്തിച്ചത്. ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്&#x200d; കണ്ടും വാര്&#x200d;ത്തകള്&#x200d; വായിച്ചും അറിഞ്ഞത് മുതല്&#x200d; തേങ്ങുകയായിരുന്നു അവളുടെ ഉള്ളവും.<br />
കണ്ണൂരില്&#x200d; നിരാഹാരം കിടക്കുന്ന നേതാവിനെ കുറിച്ച് വാര്&#x200d;ത്തകളിലൂടെയാണ് അറിഞ്ഞത്. മാതാപിതാക്കളായ സുരേഷ്് ബാബുവിനോടും ഷീബയോടും തനിക്കും നിരാഹാരം കിടക്കണമെന്ന ആഗ്രഹം അറിയിച്ചു. മാതാപിതാക്കള്&#x200d; അതത്ര കാര്യമാക്കിയില്ല. നാട്ടില്&#x200d; ഇനിയാരും കൊല്ലപ്പെടരുതെന്ന ചിന്തയില്&#x200d; അനന്യയെന്ന പന്ത്രണ്ടുകാരിയുടെ ആഗ്രഹം വാശിയായി വളര്&#x200d;ന്നു. അങ്ങിനെയാണ് ഇരിട്ടി മീത്തലെ പുന്നാട് യു.പി സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിനിയായ അനന്യ സുധാകരന്റെ സമര പന്തലിലെത്തിയത്.</p>
<p>സുധാകരനെ നേരില്&#x200d; കാണുന്നത് ആദ്യം. 2002ല്&#x200d; വിവാഹിതരായ മാതാപിതാക്കളുടെ വിവാഹ ആല്&#x200d;ബത്തില്&#x200d; കണ്ട പരിചയമേയുള്ളൂ സുധാകരനെ. വിവാഹ സമയത്ത് സുധാകരന്&#x200d; വനം വകുപ്പ് മന്ത്രിയായിരുന്നുവെന്ന് പിതാവ് സുരേഷ് ബാബു അവള്&#x200d;ക്ക് പറഞ്ഞ് കൊടുത്തിരുന്നു. സണ്ണിജോസഫ് എം.എല്&#x200d;.എയുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബു മകളുടെ ആഗ്രഹമറിയിച്ചത്.</p>
<p>സമര പന്തലിലെത്തിയ അനന്യയും സുധാകരനൊപ്പം നിരാഹാര സമരത്തിനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോള്&#x200d; ആവേശത്തോടെയാണ് സദസ് സ്വീകരിച്ചത്. രാഷ്ട്രീയ പരമായ അറിവൊന്നുമില്ലെങ്കിലും പൊതുകാര്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി വിശേഷങ്ങള്&#x200d; പങ്കുവെക്കാറുള്ള ആ മിടുക്കിയെ ത്രിവര്&#x200d;ണ്ണാങ്കിത ഷാളണിയിച്ചാണ് നേതാക്കള്&#x200d; സ്വീകരിച്ചത്. എതിരാളിയുടെ ജീവനെടുക്കുന്ന രാഷ്ട്രീയം ഇവിടെ വേണ്ടെന്നും കൊലകത്തി താഴെവെക്കണമെന്ന അഭ്യര്&#x200d;ത്ഥനയില്&#x200d; ആശങ്കാകുലരായ ബാല്യങ്ങളുടെ ശബ്ദമായി മാറും അനന്യയുടെ നിരാഹാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമ കൂട്ടായ്മകള്&#x200d; ടൊവിനോ തോമസും സമരപന്തലിലെത്തി</title>
		<link>https://www.chandrikadaily.com/justice-for-srijith.html</link>
					<comments>https://www.chandrikadaily.com/justice-for-srijith.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 07:57:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hungerstrike]]></category>
		<category><![CDATA[Justice for srijith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64920</guid>

					<description><![CDATA[&#160; ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്&#x200d;ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന്&#x200d; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. എല്ലാവിധ പിന്തുണയും ഉറപ്പുനല്&#x200d;കിയാണ് ടൊവിനോ എത്തിയത്. താന്&#x200d; വന്നതുകൊണ്ട് സമരത്തെക്കുറിച്ച് കൂടുതല്&#x200d; ആളുകള്&#x200d; അറിയുമെങ്കില്&#x200d; സന്തോഷമേ ഉള്ളു എന്നും ടോവിനോ പറഞ്ഞു. ശ്രീജിത്തിന്റെ കാര്യങ്ങള്&#x200d; കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്&#x200d;ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന്&#x200d; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.</p>
<p>എല്ലാവിധ പിന്തുണയും ഉറപ്പുനല്&#x200d;കിയാണ് ടൊവിനോ എത്തിയത്. താന്&#x200d; വന്നതുകൊണ്ട് സമരത്തെക്കുറിച്ച് കൂടുതല്&#x200d; ആളുകള്&#x200d; അറിയുമെങ്കില്&#x200d; സന്തോഷമേ ഉള്ളു എന്നും ടോവിനോ പറഞ്ഞു. ശ്രീജിത്തിന്റെ കാര്യങ്ങള്&#x200d; കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ നിവിന്&#x200d; പോളി, ജൂഡ് ആന്റണി, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന് പിന്തുണയറിച്ച് ഫെയ്‌സ്ബുക്കിലൂടെ രമഗത്തെത്തിയിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-64921" src="https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-300x185.jpg" alt="" width="300" height="185" srcset="https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-768x473.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-356x220.jpg 356w, https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-696x429.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc-682x420.jpg 682w, https://www.chandrikadaily.com/wp-content/uploads/2018/01/2c87191e624dc1a4729b2366fcf7e5bc.jpg 885w" sizes="(max-width: 300px) 100vw, 300px" /></p>
<p>അതേസമയം തുടര്&#x200d;ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്&#x200d;കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്&#x200d; പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-for-srijith.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
