<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hyderabad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hyderabad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 15:02:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hyderabad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.പി.എൽ 2026-ന് മുന്നോടിയായി വമ്പൻ മാറ്റങ്ങൾ; ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കാൻ ഒരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്</title>
		<link>https://www.chandrikadaily.com/big-changes-ahead-of-ipl-2026-sunrisers-hyderabad-ready-to-get-rid-of-heinrich-klaasen.html</link>
					<comments>https://www.chandrikadaily.com/big-changes-ahead-of-ipl-2026-sunrisers-hyderabad-ready-to-get-rid-of-heinrich-klaasen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 15:02:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Heinrich Klaasen]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[IPL 2026]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361975</guid>

					<description><![CDATA[കഴിഞ്ഞ സീസണിൽ 23 കോടി രൂപ നൽകി നിലനിർത്തിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: അടുത്ത ഐ.പി.എൽ സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് (എസ്‌.ആർ‌.എച്ച്) ടീമിൽ വൻ മാറ്റങ്ങൾക്കാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്. മിനി താരലേലത്തിനു മുൻപായി ടീമിലെ ചില വിലപിടിപ്പുള്ള താരങ്ങളെ ഒഴിവാക്കി പേഴ്‌സിൽ കൂടുതൽ പണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.</p>
<p>കഴിഞ്ഞ സീസണിൽ 23 കോടി രൂപ നൽകി നിലനിർത്തിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ സീസണിൽ ക്ലാസൻ 13 മത്സരങ്ങളിൽ 487 റൺസ് നേടിയെങ്കിലും, അവയിൽ പകുതിയിലധികം റൺസും വെറും രണ്ട് മത്സരങ്ങളിൽനിന്നാണ് ലഭിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തിൽ അദ്ദേഹം 39 പന്തിൽ 105 റൺസ് നേടിയിരുന്നു.</p>
<p>2024ൽ ടീമിനെ ഫൈനലിലേക്ക് എത്തിക്കുന്നതിൽ ക്ലാസന്റെ ബാറ്റിങ് നിർണായകമായിരുന്നുവെങ്കിലും, ഐ.പി.എൽ 2025-ൽ ആറാം സ്ഥാനത്ത് അവസാനിച്ചത് മാനേജ്മെന്റ് നിരാശപ്പെടുത്തിയിരുന്നു. ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് 18 കോടി രൂപ നൽകുന്നതായതിനാൽ, പേഴ്‌സിൽ കൂടുതൽ പണം ലഭ്യമാക്കാൻ ക്ലാസനെ റിലീസ് ചെയ്യാനാണ് തീരുമാനം.</p>
<p>ക്ലാസനെ റിലീസ് ചെയ്താലും, മിനി ലേലത്തിൽ കുറഞ്ഞ വിലക്ക് തിരിച്ചെടുക്കാൻ ശ്രമിക്കുമെന്നും, പരമാവധി 15 കോടി രൂപ വരെ ചെലവഴിക്കാനാണ് സാധ്യത. ഇതിലൂടെ ലഭിക്കുന്ന എട്ട് കോടി രൂപ മറ്റു താരങ്ങളുടെ കരാറുകൾക്കായി വിനിയോഗിക്കാനാണ് ടീം ആലോചിക്കുന്നത്.</p>
<p>അതേസമയം, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ ഇതിനകം ക്ലാസനായി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ, റിലീസ് ചെയ്ത താരത്തെ വീണ്ടും സ്വന്തമാക്കുന്നത് എസ്‌.ആർ‌.എച്ച്-ന് അത്ര എളുപ്പമാകില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-changes-ahead-of-ipl-2026-sunrisers-hyderabad-ready-to-get-rid-of-heinrich-klaasen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് കിരീടപോരാട്ടം; മുംബൈ മിറ്റിയോഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെതിരെ</title>
		<link>https://www.chandrikadaily.com/prime-volleyball-league-title-fight-today-mumbai-meteors-take-on-bengaluru-torpedoes.html</link>
					<comments>https://www.chandrikadaily.com/prime-volleyball-league-title-fight-today-mumbai-meteors-take-on-bengaluru-torpedoes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Oct 2025 07:48:27 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[prime vollyball league]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360331</guid>

					<description><![CDATA[ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരുടീമുകള്‍ക്കും ഇതുവരെ കിരീടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞവര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ആര്&#x200d;.ആര്&#x200d; കാബെല്&#x200d; പ്രൈം വോളിബോള്&#x200d; ലീഗ് പവേര്&#x200d;ഡ് ബൈ സ്‌കാപിയ നാലാം സീസണ്&#x200d; ചാമ്പ്യന്&#x200d;മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടക്കുന്ന കലാശക്കളിയില്&#x200d; മുംബൈ മിറ്റിയോഴ്‌സ് മുന്&#x200d; റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്&#x200d;പ്പിഡോസിനെ നേരിടും. സോണി സ്‌പോര്&#x200d;ട്‌സ് നെറ്റ്‌വര്&#x200d;ക്കിലും പ്രൈം വോളിബോള്&#x200d; യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരുടീമുകള്&#x200d;ക്കും ഇതുവരെ കിരീടം നേടാനായിട്ടില്ല. 2023 ഫൈനലില്&#x200d; ബെംഗളൂരു ടോര്&#x200d;പ്പിഡോസ്, അഹമ്മദാബാദ് ഡിഫന്&#x200d;ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞവര്&#x200d;ഷം സൂപ്പര്&#x200d; ഫൈവില്&#x200d; കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യഫൈനലാണിത്. ലീഗ് ഘട്ടത്തില്&#x200d; അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടീമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്&#x200d;ഡിയന്&#x200d;സിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തോല്&#x200d;പിച്ചാണ് ഫൈനല്&#x200d; ടിക്കറ്റ് നേടിയത്. ആദ്യ രണ്ട് സെറ്റുകളില്&#x200d; സമ്പൂര്&#x200d;ണ ആധിപത്യമായിരുന്നു മുംബൈയുടേത്. അതേസമയം മുന്&#x200d;ചാമ്പ്യന്&#x200d;മാരെ 3-1ന് തോല്&#x200d;പ്പിച്ചാണ് ബെംഗളൂരിന്റെ ഫൈനല്&#x200d; പ്രവേശം. അഹമ്മദാബാദ് ഡിഫന്&#x200d;ഡേഴ്‌സിനെതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു ടോര്&#x200d;പ്പിഡോസിന്റെ തിരിച്ചുവരവും ജയവും (10-15, 15-11, 15-13, 15-13).</p>
<p>ബെംഗളൂരുവിനെ തോല്&#x200d;പ്പിക്കാന്&#x200d; പിഴവുകള്&#x200d; ഒഴിവാക്കുന്നത് മാത്രം പോരാ, അതിലുപരിയായി ഞങ്ങള്&#x200d; കൂടുതല്&#x200d; നന്നായി കളിക്കേണ്ടതുണ്ടെന്ന് മുംബൈ മിറ്റിയോര്&#x200d;സ് ഹെഡ് കോച്ച് മാറ്റ് വാന്&#x200d; വെസല്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ടീമെന്ന നിലയില്&#x200d; ഇന്ന് വിജയിക്കാനാവുമെന്ന് മുംബൈ ക്യാപ്റ്റന്&#x200d; അമിത് ഗുലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളില്&#x200d; ഒന്നാണ് മുംബൈയെന്നും, എതിരാളി എങ്ങനെ കളിക്കുന്നു എന്നതിനേക്കാള്&#x200d; നമ്മള്&#x200d; മത്സരം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയമെന്നും ബെംഗളൂരു ടോര്&#x200d;പ്പിഡോസ് മുഖ്യപരിശീലകന്&#x200d; ഡേവിഡ് ലീ പറഞ്ഞു. ഇന്ത്യന്&#x200d; വോളിബോളിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആവേശകരമായ ഫൈനല്&#x200d; പ്രതീക്ഷിക്കുന്നുവെന്ന് ക്യാപ്റ്റന്&#x200d; മാറ്റ് വെസ്റ്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ലീഗ് ഘട്ടത്തില്&#x200d; ഇരു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. സീസണില്&#x200d; ടോര്&#x200d;പ്പിഡോസിനായി ഏറ്റവും കൂടുതല്&#x200d; പോയിന്റ് നേടിയത് അറ്റാക്കറായ ജോയല്&#x200d; ബെഞ്ചമിന്&#x200d; ആണ്. മുംബൈയുടെ ശുഭം ചൗധരി ഒരു പോയിന്റ് വ്യത്യാസത്തില്&#x200d; തൊട്ടുപിന്നിലുണ്ട്. എന്നാല്&#x200d; മുംബൈയുടെ ബ്ലോക്കര്&#x200d;മാരായ പീറ്റര്&#x200d; ഓസ്റ്റ്‌വിക്ക്, ശുഭം ചൗധരി എന്നിവര്&#x200d;ക്കെതിരെ ജോയലിനും ബെംഗളൂരുവിന്റെ പെന്റോസിനും മികച്ച പ്രകടനം നടത്തല്&#x200d; എളുപ്പമാവില്ല. ലീഗിലെ മികച്ച അഞ്ച് ബ്ലോക്കര്&#x200d;മാരില്&#x200d; ഉള്&#x200d;പ്പെടുന്നവരാണ് ഇരുവരും. മുംബൈയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി സേതുവായിരിക്കും. ഗോവയുടെ രോഹിത് യാദവിനൊപ്പം 11 പോയിന്റുമായി ഈ സീസണില്&#x200d; ഏറ്റവും മികച്ച സെര്&#x200d;വറാണ് സേതു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-volleyball-league-title-fight-today-mumbai-meteors-take-on-bengaluru-torpedoes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/the-accused-in-the-case-of-killing-the-policeman-was-shot-dead-in-the-encounter.html</link>
					<comments>https://www.chandrikadaily.com/the-accused-in-the-case-of-killing-the-policeman-was-shot-dead-in-the-encounter.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 21 Oct 2025 09:13:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359519</guid>

					<description><![CDATA[കോണ്‍സ്റ്റബിള്‍ പ്രമോദിനെ ശനിയാഴ്ചയാണ് റിയാസ് കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്&#x200d; പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് നിസാമാബാദിലെ ആശുപത്രിയില്&#x200d; നടന്ന ഏറ്റുമുട്ടലില്&#x200d; വെടിയേറ്റ് മരിച്ചു. കോണ്&#x200d;സ്റ്റബിള്&#x200d; പ്രമോദിനെ ശനിയാഴ്ചയാണ് റിയാസ് കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാന്&#x200d; അരലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മറ്റൊരാളുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; പരുക്കേറ്റ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇയാള്&#x200d; പോലീസിനെ ആക്രമിക്കാന്&#x200d; ശ്രമിക്കുകയും ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്&#x200d;ക്കാന്&#x200d; ശ്രമിക്കുകയും ചെയ്തു. തുടര്&#x200d;ന്നുണ്ടായ ഏറ്റമുട്ടലില്&#x200d; ഇയാള്&#x200d; കൊല്ലപ്പെടുകയായിരുന്നു. തെലങ്കാന ഡിജിപി ശിവധര്&#x200d; റെഡ്ഡി സംഭവം സ്ഥിരീകരിച്ച് ഏറ്റുമുട്ടല്&#x200d; സംബന്ധിച്ച് അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. 2019-ല്&#x200d; ഹൈദരാബാദില്&#x200d; വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെ ഈ ഏറ്റുമുട്ടല്&#x200d; ഓര്&#x200d;മിപ്പിക്കുന്നതായി ചര്&#x200d;ച്ചയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-in-the-case-of-killing-the-policeman-was-shot-dead-in-the-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടീമുകള്‍ സജ്ജം: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന് നാളെ തുടക്കം</title>
		<link>https://www.chandrikadaily.com/teams-ready-prime-volleyball-league-4th-season-begins-tomorrow.html</link>
					<comments>https://www.chandrikadaily.com/teams-ready-prime-volleyball-league-4th-season-begins-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 01 Oct 2025 06:04:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[Prime Volleyball League]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356325</guid>

					<description><![CDATA[പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്‍ നടക്കുക]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ആര്&#x200d;.ആര്&#x200d; കാബെല്&#x200d; പ്രൈം വോളിബോള്&#x200d; ലീഗ് പവേര്&#x200d;ഡ് ബൈ സ്‌കാപ്പിയ നാലാം സീസണിന് ഒരുങ്ങി ഹൈദരാബാദ്. നാളെ (വ്യാഴം) മുതല്&#x200d; ഹൈദരാബാദ് ഗച്ചിബൗളി ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്&#x200d;. പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്&#x200d; നടക്കുക. നാളെ രാത്രി 8.30ന് ഉദ്ഘാടന മത്സരത്തില്&#x200d; ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും. സീസണിന് മുന്നോടിയായുള്ള ടീം ക്യാപ്റ്റന്&#x200d;മാരുടെ ഫോട്ടോസെഷന്&#x200d; ഉള്&#x200d;പ്പെടെ ഇന്ന് നടക്കും. ടീം ക്യാപ്റ്റന്മാര്&#x200d;ക്ക് പുറമേ, പി.വി.എല്&#x200d; സി.ഇ.ഒ ജോയ് ഭട്ടാചാര്യ, ബേസ്‌ലൈന്&#x200d; വെഞ്ചേഴ്‌സ് എം.ഡിയും സഹസ്ഥാപകനുമായ തുഹിന്&#x200d; മിശ്ര, ടൈറ്റില്&#x200d; സ്‌പോണ്&#x200d;സര്&#x200d;മാരായ ആര്&#x200d;.ആര്&#x200d; കാബെല്&#x200d; പ്രതിനിധികള്&#x200d; തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കും.</p>
<p>ലീഗിലെ ഏറ്റവും പുതിയ ടീമായ ഗോവ ഗാര്&#x200d;ഡിയന്&#x200d;സ് കൂടി മത്സരരംഗത്തേക്ക് വന്നതോടെ ലീഗിലെ മൊത്തം ഫ്രാഞ്ചൈസികളുടെ എണ്ണം പത്തായി. ഈ വിപുലീകരണം പുതിയ മത്സരക്രമത്തിനും വഴിയൊരുക്കി. ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്&#x200d;. ഗോവ ഗാര്&#x200d;ഡിയന്&#x200d;സ്, ചെന്നൈ ബ്ലിറ്റ്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, ബെംഗളൂരു ടോര്&#x200d;പ്പിഡോസ്, കൊല്&#x200d;ക്കത്ത തണ്ടര്&#x200d;ബോള്&#x200d;ട്ട്‌സ് എന്നിവരാണ് പൂള്&#x200d; എ-യിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ഡല്&#x200d;ഹി തൂഫാന്&#x200d;സ്, അഹമ്മദാബാദ് ഡിഫന്&#x200d;ഡേഴ്‌സ്, മുംബൈ മിറ്റിയോര്&#x200d;സ്, കാലിക്കറ്റ് ഹീറോസ് ടീമുകളാണ് ബി പൂളില്&#x200d;. ഓരോ ടീമും ലീഗ് ഘട്ടത്തില്&#x200d; ഏഴ് മത്സരങ്ങള്&#x200d; കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകള്&#x200d; ഒക്ടോബര്&#x200d; 24ന് നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഒക്ടോബര്&#x200d; 26നാണ് ഫൈനല്&#x200d;.</p>
<p>മുമ്പെങ്ങുമില്ലാത്ത സന്നാഹങ്ങളാണ് ഇത്തവണ പി.വി.എല്&#x200d; ടീമുകള്&#x200d; നടത്തിയത്. ലീഗിലെ നിലവാരവും ഓരോ ടീമിന്റെയും തയ്യാറെടുപ്പുകളും കണക്കിലെടുക്കുമ്പോള്&#x200d; തുല്യശക്തികളുടെ പോരാട്ടം തന്നെയായിരിക്കും ഈ വര്&#x200d;ഷം. കിരീടം നിലനിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്ന കാലിക്കറ്റ് ഹീറോസ് തന്നെയാണ് ഈ സീസണിലെയും ശ്രദ്ധാകേന്ദ്രം. എന്നാല്&#x200d; കഴിഞ്ഞ സീസണ്&#x200d; ഫൈനലില്&#x200d; കാലിക്കറ്റിനോട് തോറ്റ ഡല്&#x200d;ഹി തൂഫാന്&#x200d;സ് ഉള്&#x200d;പ്പെടെയുള്ള എല്ലാ എതിരാളികളില്&#x200d; നിന്നും ശക്തമായ വെല്ലുവിളി ഹീറോസ് നേരിടേണ്ടിവരും. മുന്&#x200d; സീസണുകളില്&#x200d; നിരാശപ്പെടുത്തിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇത്തവണ ഇന്ത്യന്&#x200d; താരം വിനിത് കുമാറിന്റെ ക്യാപ്റ്റന്&#x200d;സിയിലാണ് കോര്&#x200d;ട്ടിലിറങ്ങുന്നത്. മിഡില്&#x200d;ബ്ലോക്കര്&#x200d; ജസ്‌ജോധ് സിങ് ഉള്&#x200d;പ്പെടെ മികച്ച ആഭ്യന്തര-വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്. ആതിഥേയരായ ഹൈദരാബാദും ശക്തമായ സ്‌ക്വാഡിനെയാണ് അണിനിരത്തുന്നത്. അമേരിക്കന്&#x200d; സെറ്റര്&#x200d; മാറ്റ് വെസ്റ്റിനെ ക്യാപ്റ്റനായി നിയമിച്ച് ബെംഗളൂരു ടോര്&#x200d;പ്പിഡോസും അവരുടെ ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു.</p>
<p>ഈ നീക്കം തങ്ങള്&#x200d;ക്ക് ഒരു മത്സരപരമായ മുന്&#x200d;തൂക്കം നല്&#x200d;കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. ആദ്യസീസണിലെ ചാമ്പ്യന്മാരായ കൊല്&#x200d;ക്കത്ത തണ്ടര്&#x200d;ബോള്&#x200d;ട്ട്‌സ് ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീം നിരാശപ്പെടുത്തിയിരുന്നു. ടൂര്&#x200d;ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്&#x200d; അണിനിരക്കുന്ന മുംബൈ മിറ്റിയോര്&#x200d;സും കിരീടത്തില്&#x200d; കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. സ്ഥിരതയാര്&#x200d;ന്ന പ്രകടനം നടത്താറുള്ള അഹമ്മദാബാദ് ഡിഫന്&#x200d;ഡേഴ്‌സ് ആദ്യ മൂന്ന് സ്ഥാനങ്ങളില്&#x200d; എത്താനുള്ള അവരുടെ ദൗത്യം തുടരും. അതേസമയം മുന്&#x200d; കാലിക്കറ്റ് താരമായ ജെറോം വിനീതിനെ കളത്തിലിറക്കിയാണ് ചെന്നൈ ബ്ലിറ്റ്‌സ് സ്ഥാനമാറ്റത്തിനിറങ്ങുന്നത്. ഇന്ത്യന്&#x200d; താരം ചിരാഗ് യാദവിന്റെ നേതൃത്വത്തിലായിരിക്കും ഗോവ ഗാര്&#x200d;ഡിയന്&#x200d;സിന്റെ പ്രൈം വോളി അരങ്ങേറ്റം. സോണി നെറ്റ്‌വര്&#x200d;ക്കിന് പുറമേ പ്രൈം വോളിബോളിന്റെ യൂട്യൂബ് പേജിലും നാലാം സീസണ്&#x200d; മത്സരങ്ങള്&#x200d; തത്സമയം കാണാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teams-ready-prime-volleyball-league-4th-season-begins-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്‍ 400 വര്‍ഷം പഴക്കമുള്ള മസ്ജിദിനുള്ളിലെ മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html</link>
					<comments>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 09:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[mdrassa]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351160</guid>

					<description><![CDATA[പ്രതിഷേധത്തിന്റെ വീഡിയോയില്‍ പങ്കെടുത്തവര്‍ ഹിന്ദു മുദ്രാവാക്യങ്ങള്‍ ചൊല്ലുന്നതും കൈകൊട്ടുന്നതും 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതും കാണിച്ചു.
]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദില്&#x200d; മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 400 വര്&#x200d;ഷത്തോളം പഴക്കമുള്ള മസ്ജിദ്-ഇ-ഹുസൈനിക്കുള്ളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മദ്രസ നൂമാനിയയ്ക്ക് പുറത്ത് ബാലാപൂരിലെ ഹിന്ദു വലതുപക്ഷ പ്രവര്&#x200d;ത്തകര്&#x200d; ധര്&#x200d;ണ നടത്തി.</p>
<p>കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി മസ്ജിദ് പരിസരത്ത് പ്രവര്&#x200d;ത്തിക്കുന്ന മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തില്&#x200d; ബാലാപൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; സുല്&#x200d;ത്താനപുരിലെ മസ്ജിദിന് സമീപം ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധ പ്രകടനം നടത്തി.</p>
<p>പ്രതിഷേധത്തിന്റെ വീഡിയോയില്&#x200d; പങ്കെടുത്തവര്&#x200d; ഹിന്ദു മുദ്രാവാക്യങ്ങള്&#x200d; ചൊല്ലുന്നതും കൈകൊട്ടുന്നതും &#8216;ജയ് ശ്രീറാം&#8217; എന്ന് വിളിക്കുന്നതും കാണിച്ചു.</p>
<p>എസിപി ജാനകിറാം റെഡ്ഡി സ്ഥലത്തെത്തി നിയമവിരുദ്ധമായി നടത്തുന്ന മദ്രസയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് അവര്&#x200d; അവകാശപ്പെട്ടു.</p>
<p>മദ്രസ നിയമവിരുദ്ധമാണെന്ന് ബിജെപി വ്യാജമായി അവകാശപ്പെടുകയാണെന്നും പ്രദേശത്തിന് പുറത്തുള്ള വിദ്യാര്&#x200d;ത്ഥികളെ പഠിപ്പിക്കുന്നുവെന്നും മദ്രസ ഇന്&#x200d;ചാര്&#x200d;ജ് അക്ബര്&#x200d; ഖാന്&#x200d; ആരോപിച്ചു.</p>
<p>&#8216;എല്ലാ വിദ്യാര്&#x200d;ത്ഥികളും തെലങ്കാനയില്&#x200d; നിന്നുള്ളവരാണ്&#8217; എന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ ആറ് മാസമായി ഈ പ്രശ്‌നം തുടരുകയാണെന്നും പറഞ്ഞു.</p>
<p>പ്രദേശത്ത് നിലനില്&#x200d;ക്കുന്ന സാമുദായിക സൗഹാര്&#x200d;ദം തകര്&#x200d;ക്കാനുള്ള ബോധപൂര്&#x200d;വമായ ശ്രമമായാണ് ഇത് കാണപ്പെടുന്നതെന്ന് പ്രദേശവാസിയായ മുഹമ്മദ് റിയാസ് പറഞ്ഞു.</p>
<p>മുസ്ലീങ്ങള്&#x200d;ക്കെതിരെ ധര്&#x200d;ണ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ബിജെപി നേതാക്കള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മജ്ലിസ് ബച്ചാവോ തഹ്രീഖിന്റെ (എംബിടി) വക്താവ് അംജെദ് ഉല്ലാ ഖാന്&#x200d; ബാലാപൂര്&#x200d; പോലീസ് ഇന്&#x200d;സ്‌പെക്ടറെ കണ്ടു.</p>
<p>ഈ നടപടിയെ ഹിന്ദുത്വ വര്&#x200d;ഗീയ ഘടകങ്ങളില്&#x200d; ഒന്നായി വിശേഷിപ്പിച്ച അംജെദ് ഉല്ലാ ഖാന്&#x200d; ആരോപിച്ചു, &#8221;ധര്&#x200d;ണ നടക്കുമ്പോഴും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; ഉയരുമ്പോഴും ബാലാപൂര്&#x200d; പോലീസ് നിശബ്ദ കാഴ്ചക്കാരായിരുന്നു.&#8221;</p>
<p>എന്തുകൊണ്ടാണ് പോലീസ് അവരെ കസ്റ്റഡിയില്&#x200d; എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. എഫ്‌ഐആര്&#x200d; ഫയല്&#x200d; ചെയ്തിട്ടില്ലാത്തതിനാല്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-by-hindutva-organizations-demanding-the-closure-of-a-madrassa-inside-a-400-year-old-mosque-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബ് ഭീഷണി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി</title>
		<link>https://www.chandrikadaily.com/bomb-threat-the-flight-from-frankfurt-germany-to-hyderabad-was-turned-back.html</link>
					<comments>https://www.chandrikadaily.com/bomb-threat-the-flight-from-frankfurt-germany-to-hyderabad-was-turned-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Jun 2025 05:29:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[hyderabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344763</guid>

					<description><![CDATA[ പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.]]></description>
										<content:encoded><![CDATA[<p>ജര്&#x200d;മനിയിലെ ഫ്രാങ്ക്ഫര്&#x200d;ട്ടില്&#x200d; നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് തിരിച്ചിറക്കി. പറന്നുയര്&#x200d;ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്&#x200d;സ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫര്&#x200d;ട്ടില്&#x200d; നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്&#x200d;-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; ഇന്ന് പുലര്&#x200d;ച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.</p>
<p>വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫര്&#x200d;ട്ട് വിമാനത്താവളത്തില്&#x200d; തിരിച്ചിറങ്ങി. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്&#x200d;ന്ന് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. വിമാനം ഇറക്കാന്&#x200d; അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്&#x200d; വിമാനത്താവളത്തില്&#x200d; താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്&#x200d; ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്&#x200d; പറഞ്ഞു.</p>
<p>ബോംബ് ഭീഷണിയെ തുടര്&#x200d;ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്&#x200d;ട്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-the-flight-from-frankfurt-germany-to-hyderabad-was-turned-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/bjp-workers-attackeed-hyderabads-karachi-bakery.html</link>
					<comments>https://www.chandrikadaily.com/bjp-workers-attackeed-hyderabads-karachi-bakery.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 12 May 2025 14:18:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341121</guid>

					<description><![CDATA[ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യം 
]]></description>
										<content:encoded><![CDATA[<p>പ്രശസ്‌തമായ കറാച്ചി ബേക്കറി ശൃംഖലയുടെ ഹൈദരാബാദ് ശാഖ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. .ഇന്ത്യ- പാക് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, മെയ് 10 ശനിയാഴ്ച്ചയാണ് സംഭവം. പാകിസ്താനിലെ നഗരമായ &#8220;കറാച്ചി&#8221; എന്ന ബേക്കറിയുടെപേര്  മാറ്റണം എന്നായിരുന്നു അക്രമികളുടെ ആവശ്യം. </p>
<p>ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിെല്ലന്നും  ആർ.ജി. ഐ എയർപോർട്ട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു പറഞ്ഞു. സംഭവം നടന്ന് ഏതാനും മിനിറുകൾക്കുള്ളിൽ തങ്ങൾ സ്ഥലത്തെത്തിയതായും അക്രമികളെ ഒഴിപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.</p>
<p>ഈ സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമ്പോഴെല്ലാം കറാച്ചി ബേക്കറി പലപ്പോഴായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച കടയുടെ ബഞ്ചാര ഹിൽസിലുളള ശാഖയിലും പ്രക്ഷോഭകർ  ത്രിവർണ്ണ  പതാക ഉയർത്തിയതായി കാണപ്പെട്ടിരുന്നു. ബേക്കറി ഉടമകള്&#x200d; മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയില്&#x200d; നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്&#x200d;പിച്ചതിന് ദിവസങ്ങള്&#x200d;ക്കു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. 2019-ല്&#x200d; പുല്&#x200d;വാമ ആക്രമണത്തെത്തുടര്&#x200d;ന്നും ബേക്കറിയുടെ പേര് സമാനമായ കയ്യേറ്റങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട്.</p>
<p>1953-ല്&#x200d; ഹൈദരാബാദിലെ മൊസംജാഹി മാര്&#x200d;ക്കറ്റില്&#x200d; സ്ഥാപിതമായ കറാച്ചി ബേക്കറി, വിഭജനകാലത്ത് പാകിസ്ഥാനില്&#x200d; നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളായ ഒരു സിന്ധി അഭയാര്&#x200d;ത്ഥി കുടുംബമാണ് സ്ഥാപിച്ചത്. രാജേഷ് ,ഹരീഷ് രാംനാനി എന്ന സഹോദരങ്ങള്&#x200d; നടത്തുന്ന ഈ കമ്പനി ഇന്ന് ഡല്&#x200d;ഹി, ബെംഗളൂരു, ചെന്നൈ എന്നിവയുള്&#x200d;പ്പെടെ പ്രധാന നഗരങ്ങളിലുടനീളം ഔട്ട്ലെറ്റുകളുള്ള ഒരു അറിയപ്പെടുന്ന ബേക്കറി ശൃംഖലയാണ്. ഹൈദരാബാദില്&#x200d; മാത്രമായി ഇവര്&#x200d;ക്ക് 24 ശാഖകള്&#x200d; ഉണ്ട്.</p>
<p>&#8216;ഞങ്ങളുടേത് ഒരു ഇന്ത്യന്&#x200d; സംരംഭമാണ്. ഞങ്ങളെ പാകിസ്ഥാനികളായി മുദ്രകുത്തുന്നത് അന്യായമാണ്,&#8217; ബേക്കറിയിലെ ഒരു മാനേജര്&#x200d; ദി ഇന്ത്യന്&#x200d; എക്‌സ്പ്രസിനോട് പറഞ്ഞു.</p>
<p>പ്രതിഷേധത്തില്&#x200d; പങ്കെടുത്തവരെ ബിജെപി പ്രവര്&#x200d;ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെലങ്കാന പോലീസ് പറഞ്ഞു. ബിഎന്&#x200d;എസ് സെക്ഷന്&#x200d; 126 (2), 324 (4) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-workers-attackeed-hyderabads-karachi-bakery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്&#x200d; മസ്ജിദിന് മുന്നില്&#x200d; വാളുകള്&#x200d; വീശിയും ഭീഷണി മുഴക്കുകയും ചെയ്ത് തീവ്ര ഹിന്ദുത്വവാദികള്&#x200d;</title>
		<link>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html</link>
					<comments>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Feb 2025 06:42:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[Radical Hindutvaists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330760</guid>

					<description><![CDATA[നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദിലെ നാചരം മല്ലപൂരിൽ ബുധനാഴ്ച രാത്രി മുസ്‌ലിം പള്ളിക്ക് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുകളുമായെത്തി മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ട്. നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ചാണക്യപുരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.</p>
<p>സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, പത്തോ അതിലധികമോ ആളുകൾ മസ്ജിദിന് മുന്നിൽ കാവി പതാകകൾ പിടിച്ച് നിൽക്കുന്നത് കാണാം. അതിൽ രണ്ട് പേരുടെ കൈവശം വാളുകളുമുണ്ട്. ഇവർ ജെ.എസ്.ആർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.</p>
<p>ഛത്രപതി ശിവജി ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം എന്നാണ് റിപ്പോർട്ട്. മസ്ജിദിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൾക്കൂട്ടം മുദ്രാവാക്യവിളിയുമായി എത്തിയത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ യുവാക്കൾ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.</p>
<p>സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും.<br />
സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് നിരവധിപേർ എത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/radical-hindutvaists-waved-swords-and-shouted-threats-in-front-of-a-mosque-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറിനു തീപിടിച്ചു രണ്ട് പേര്&#x200d; വെന്തുമരിച്ചു</title>
		<link>https://www.chandrikadaily.com/the-car-caught-fire-and-two-people-were-burnt-to-death.html</link>
					<comments>https://www.chandrikadaily.com/the-car-caught-fire-and-two-people-were-burnt-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 07 Jan 2025 05:14:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car accident]]></category>
		<category><![CDATA[hyderabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324864</guid>

					<description><![CDATA[മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്&#x200d; വ്യക്തമല്ല]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദിനടുത്ത് ഖട്കേസറില്&#x200d; കാറിനു തീപിടിച്ചു രണ്ട് പേര്&#x200d; വെന്തുമരിച്ചു. കാറിനുള്ളില്&#x200d; ഉണ്ടായിരുന്ന യുവതിയും യുവാവുമാണ് മരിച്ചിരിക്കുന്നത്. മെഡ്ചാല്&#x200d; ഖട്കേസറിലെ ഒആര്&#x200d;ആര്&#x200d; സര്&#x200d;വീസ് റോഡില്&#x200d; ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്&#x200d; വ്യക്തമല്ല.</p>
<p>മൃതദേഹങ്ങള്&#x200d; തിരിച്ചറിയാന്&#x200d; കഴിയാത്ത വിധത്തിലാണുള്ളത്. ഓടിക്കൊണ്ടിരിക്കെയാണ് കാറിനു തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം പൊലിസ് പരിശോധിച്ചുവരുകയാണ്. കാറില്&#x200d; കുടുങ്ങിപ്പോയ ഇവര്&#x200d;ക്ക് പുറത്തിറങ്ങി രക്ഷപ്പെടാനും കഴിഞ്ഞില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-car-caught-fire-and-two-people-were-burnt-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദ് ഇഫ്‌ളു വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; തെരഞ്ഞെടുപ്പ്; എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം</title>
		<link>https://www.chandrikadaily.com/hyderabad-ifla-student-union-election-a-resounding-victory-for-the-msf-front.html</link>
					<comments>https://www.chandrikadaily.com/hyderabad-ifla-student-union-election-a-resounding-victory-for-the-msf-front.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Nov 2024 11:49:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[IFLU]]></category>
		<category><![CDATA[iflu university]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318423</guid>

					<description><![CDATA[തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) യൂണിയൻ ഇലക്ഷനിൽ എം.എസ്.എഫ് മുന്നണിയായ ഡെമോക്രയേറ്റിക് ഫ്രണ്ടിന് ഉജ്ജ്വല വിജയം. തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.</p>
<p>യൂണിയൻ പ്രസിഡന്റായി വികാസ് പൊരിക, വൈസ് പ്രസിഡന്റായി ആർദ്ര, ജനറൽ സെക്രട്ടറി ദീന ജോർജ്, ജോയിന്റ് സെക്രട്ടറിയായി നൂറ മൈസൂൺ, കൾച്ചറൽ സെക്രട്ടറി സൗമ്യ, സ്‌പോർട്‌സ് സെക്രട്ടറിയായി അർബാസ് അമൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ ഓഫ് ലാംഗ്വേജ് എജുക്കേഷൻ കൗൺസിലറായി ഫായിസ്, സ്‌കൂൾ ഓഫ് ലിറ്ററൽ സ്റ്റഡീസ് കൗൺസിലറായി സലാമ, സ്‌കൂൾ ഓഫ് കഫ്റ്റീരിയ കൗൺസിലറായി റഫ്‌ന എന്നിവർ എം.എസ്.എഫിന്റെ പ്രതിനിധികളായി വിജയിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-318426" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-300x225.jpeg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-300x225.jpeg 300w, https://www.chandrikadaily.com/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-1024x768.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-768x576.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-1536x1152.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-5.13.37-PM-2048x1536.jpeg 2048w" sizes="(max-width: 300px) 100vw, 300px" /></p>
<p>എ.ബി.വിപിക്ക് ഒരു ഇടവും നൽകാതെ തെരഞ്ഞെടുപ്പ് ചരിത്ര വിജയമാക്കിയ പ്രവർത്തകരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്‌മദ് സാജു അഭിനന്ദിച്ചു. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തെ മാതൃകയാക്കി എ.ബി.വി.പി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ എം എസ് എഫ് മുന്നിൽ നിൽക്കുമെന്നും അഹമ്മദ് സാജു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderabad-ifla-student-union-election-a-resounding-victory-for-the-msf-front.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
