<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hyderali thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hyderali-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 16 Aug 2019 15:31:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hyderali thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുരിതം പെയ്തിടത്ത് സ്‌നേഹാലിംഗനവുമായി ഹൈദരലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/thangal-in-wayanad-flood-effected-area.html</link>
					<comments>https://www.chandrikadaily.com/thangal-in-wayanad-flood-effected-area.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 16 Aug 2019 15:30:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136239</guid>

					<description><![CDATA[കെ.എസ്. മുസ്തഫ മേപ്പാടി: ഉരുള്&#x200d;പൊട്ടിയൊലിച്ച ദുരിതത്തില്&#x200d; ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്&#x200d; കഴിയുന്നവര്&#x200d;ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്&#x200d;ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി [&#8230;]]]></description>
										<content:encoded><![CDATA[
<p>                                                                                   <strong>കെ.എസ്. മുസ്തഫ</strong></p>



<p>മേപ്പാടി: ഉരുള്&#x200d;പൊട്ടിയൊലിച്ച ദുരിതത്തില്&#x200d; ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്&#x200d; കഴിയുന്നവര്&#x200d;ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്&#x200d;ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി തുടങ്ങിയ നേതാക്കള്&#x200d;ക്കൊപ്പം വയനാട് ജില്ലയിലെത്തിയ ഹൈദരലി തങ്ങള്&#x200d; പുത്തമുലയില്&#x200d; നിന്ന് ജീവന്&#x200d; മാത്രം തിരിച്ചുകിട്ടിയ പുത്തുമലക്കാര്&#x200d; താമസിക്കുന്ന മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്. </p>



<p>നിരത്തിയിട്ട മരബെഞ്ചുകളില്&#x200d; കാത്തിരിക്കുന്ന വേദനകള്&#x200d;ക്ക് മുന്നില്&#x200d; തങ്ങള്&#x200d; നിന്നു. കണ്ണീരും കിനാവും നിറഞ്ഞ ശബ്ദത്തില്&#x200d; അവര്&#x200d; നേതാക്കളോട് വേദനകള്&#x200d; കൈമാറി. പുത്തമുല പച്ചക്കാട് ഉരുള്&#x200d;പൊട്ടലില്&#x200d; മരിച്ചവരുടെ ബന്ധുക്കളുടെ ഒരിക്കലും തീരാത്ത നോവുകള്&#x200d; ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്&#x200d; അവര്&#x200d;ക്കായും മുഴുവന്&#x200d; ദുരിബാധിതര്&#x200d;ക്കായും പ്രാര്&#x200d;ത്ഥിച്ചു. വലിയ ദു:ഖത്തിലാണ് ദുരിതബാധിതരെന്നും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്&#x200d;ക്കൊപ്പം എന്നും മുസ്്ലിം ലീഗുണ്ടെന്നും തങ്ങള്&#x200d; ക്യാമ്പംഗങ്ങളോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മുന്തിയ പരിഗണന ലഭിക്കണം. ദുരിതബാധിതര്&#x200d;ക്കായി ചെയ്യാന്&#x200d; കഴിയുന്ന സേവനങ്ങപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തങ്ങള്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് ക്യാമ്പംഗങ്ങളോട് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്&#x200d; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്&#x200d;കി. പ്രദേശത്ത് സുരക്ഷിതമായ പാര്&#x200d;പ്പിടമൊരുക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് പാര്&#x200d;ട്ടി ആലോചിച്ചുവരുന്നതായും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു.</p>



<p>ദുരന്തബാധിത പ്രദേശങ്ങളില്&#x200d; മുസ്്‌ലിം ലീഗിന്റെയും മറ്റ് സ്വയംസന്നദ്ധപ്രവര്&#x200d;ത്തകരുടെയും സേവനങ്ങള്&#x200d; തുല്യതയില്ലാത്തതാണെന്ന് തുടര്&#x200d;ന്ന് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവര്&#x200d;ക്കൊപ്പം നില്&#x200d;ക്കുന്നത് പുണ്യമാണെന്ന് തിരിച്ചറിഞ്ഞവരുള്ള നാട്ടില്&#x200d; ഏത് ദുരന്തങ്ങളെയും അതിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം കയറി വിവാഹവസ്ത്രങ്ങളടക്കം ഒലിച്ചുപോയി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പില്&#x200d; കഴിയുന്ന ചൂരല്&#x200d;മലയിലെ പ്രതിശ്രുത വധു റാബിയക്ക് ദുബൈ കെ.എം.സി.സിയുടെ അഞ്ചുപവന്&#x200d; സ്വര്&#x200d;ണ്ണസമ്മാനവും വിവാഹവസ്ത്രങ്ങളും ആയിരം പേര്&#x200d;ക്ക് ഭക്ഷണകിറ്റുകളുടെ ഉദ്ഘാടനവും നിര്&#x200d;വ്വഹിച്ചാണ് ലീഗ് നേതാക്കള്&#x200d; മടങ്ങിയത്. </p>



<figure class="wp-block-image"><img loading="lazy" width="1181" height="600" src="https://www.chandrikadaily.com/wp-content/uploads/2019/08/WhatsApp-Image-2019-08-16-at-8.51.18-PM.jpeg" alt="" class="wp-image-136241"/><figcaption> മുസ്്‌ലിം ലീഗ് നേതാക്കള്&#x200d; മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്&#x200d; ദുരിതാബാധിതര്&#x200d;ക്കൊപ്പം </figcaption></figure>



<p>സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്&#x200d; ഹാജി, സെക്രട്ടറി കെ.എസ് ഹംസ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്&#x200d;, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്&#x200d;, മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്&#x200d;, പി.കെ അബൂബക്കര്&#x200d;, എന്&#x200d;.കെ റഷീദ്, എം.മുഹമ്മദ് ബഷീര്&#x200d;, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്&#x200d;, യു.ഡി.എഫ് ജില്ലാ കണ്&#x200d;വീനര്&#x200d; എന്&#x200d;.ഡി അപ്പച്ചന്&#x200d;, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്&#x200d;പ്പറ്റ, ടി.ഹംസ, സലിം മേമന തുടങ്ങിയവര്&#x200d; നേതാക്കളെ അനുഗമിച്ചു. നേരത്തേ മേപ്പാടി സെന്റ് ജോസഫ് ഗേള്&#x200d;സ് സ്‌കൂളിലെ ക്യാമ്പിലെത്തിയ നേതാക്കള്&#x200d; ഇതര സംസ്ഥാന തൊഴിലാളികളുള്&#x200d;പ്പെടെയുള്ളവരോട് വിവരങ്ങള്&#x200d; ആരാഞ്ഞു. ചൂരല്&#x200d;മല അംബേദ്കര്&#x200d; കോളനിയിലെ അറുപത്കാരി പൂത്ത ഹൈദരലി തങ്ങള്&#x200d; വന്നെന്നറിഞ്ഞതോടെ കാണണമെന്ന വാശിയിലായിരുന്നു. </p>



<p>ഇവര്&#x200d;ക്കരികിലേക്കെത്തിയ നേതാക്കള്&#x200d;ക്ക് മുന്നില്&#x200d; മകന്റെ കൈപിടിച്ച് പൂത്ത നിന്നു. ക്യാമ്പിലെ വിവരങ്ങള്&#x200d; സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സി. നിര്&#x200d;മ്മലയില്&#x200d; നിന്നും ചോദിച്ചറിഞ്ഞ നേതാക്കള്&#x200d; മുഴുവന്&#x200d; സഹായങ്ങളും വാഗ്ദാനം ചെയ്തു. നേതാക്കള്&#x200d; മടങ്ങുന്നേരം ആവശ്യങ്ങള്&#x200d; പറായിതുരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. &#8216;തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.&#8217;</p>



<figure class="wp-block-image"><img loading="lazy" width="1181" height="787" src="https://www.chandrikadaily.com/wp-content/uploads/2019/08/WhatsApp-Image-2019-08-16-at-8.51.15-PM.jpeg" alt="" class="wp-image-136240"/><figcaption> മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്&#x200d;സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുസ്്‌ലിം ലീഗ് സംസ്ഥാന നേതാക്കള്&#x200d;, ക്യാമ്പിലെ മുതിര്&#x200d;ന്ന അംഗം ചൂരല്&#x200d;മല അംബേദ്കര്&#x200d; കോളനിയിലെ പൂത്തയോടും സ്‌കൂളിലെ അധ്യാപകരോടും വിവരങ്ങള്&#x200d; ആരായുന്നു </figcaption></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thangal-in-wayanad-flood-effected-area.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിടപറഞ്ഞത് സാധാരണക്കാരുടെ അത്താണി: ഹൈദരലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/thangal-statement-pb-razak-mla.html</link>
					<comments>https://www.chandrikadaily.com/thangal-statement-pb-razak-mla.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 20 Oct 2018 03:08:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[PB abdul Raz]]></category>
		<category><![CDATA[PB Abdul Razak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107499</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പി.ബി അബ്ദുല്&#x200d; റസാഖ് എം.എല്&#x200d;.എയുടെ വിയോഗം മുസ്ലിംലീഗിനും കേരള ജനതക്കും കനത്ത ആഘാതമാണുണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്&#x200d;ത്തകനായിരുന്നു സ്നേഹത്തോടെ കാസര്&#x200d;കോട്ടുകാര്&#x200d; വിളിച്ചിരുന്ന റദ്ദുച്ച. സംശുദ്ധതയും ലാളിത്യവും എളിമയും കര്&#x200d;മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം. കാസര്&#x200d;കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്&#x200d;കോടിന് പുറത്തുള്ളവര്&#x200d;ക്കും ബോധ്യമായത്.- തങ്ങള്&#x200d; പറഞ്ഞു. കാസര്&#x200d;കോടിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പി.ബി അബ്ദുല്&#x200d; റസാഖ് എം.എല്&#x200d;.എയുടെ വിയോഗം മുസ്ലിംലീഗിനും കേരള ജനതക്കും കനത്ത ആഘാതമാണുണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്&#x200d;ത്തകനായിരുന്നു സ്നേഹത്തോടെ കാസര്&#x200d;കോട്ടുകാര്&#x200d; വിളിച്ചിരുന്ന റദ്ദുച്ച.</p>
<p>സംശുദ്ധതയും ലാളിത്യവും എളിമയും കര്&#x200d;മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം. കാസര്&#x200d;കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്&#x200d;കോടിന് പുറത്തുള്ളവര്&#x200d;ക്കും ബോധ്യമായത്.- തങ്ങള്&#x200d; പറഞ്ഞു.</p>
<p>കാസര്&#x200d;കോടിന്റെ വികസനത്തില്&#x200d; അബ്ദുല്&#x200d;റസാഖ് സാഹിബിന്റെ കയ്യൊപ്പുണ്ട്. സമൂഹത്തിനും സമുദായത്തിനും അവശര്&#x200d;ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുസ്‌ലിം ലീഗിന്റെ നയ നിലപാടുകള്&#x200d; മുറുകെ പിടിച്ച് പ്രതിസന്ധികളില്&#x200d; പതറാതെ നയിച്ചു അദ്ദേഹം.</p>
<p>മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ പണക്കൊഴുപ്പിനെയും പ്രചാര വേലകകളെയും ജനകീയതകൊണ്ട് മറികടന്ന റദ്ദുച്ചയും, ചെര്&#x200d;ക്കളം സാഹിബിന് പിന്നാലെ നാഥന്റെ വിളിക്ക് ഉത്തരം നല്&#x200d;കിയിരിക്കുന്നു. അല്ലാഹു മഗ്ഫിറത്ത് നല്&#x200d;കട്ടെയെന്ന് പ്രാര്&#x200d;ത്ഥിക്കുന്നു. &#8211; തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thangal-statement-pb-razak-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനെട്ടാമത് പൂക്കോട്ടൂര്&#x200d; ഹജ്ജ് ക്യാമ്പിന് തുടക്കമായി</title>
		<link>https://www.chandrikadaily.com/pookkottur-hajj-camp-hydarali-thangal.html</link>
					<comments>https://www.chandrikadaily.com/pookkottur-hajj-camp-hydarali-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 May 2018 18:02:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj camp]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<category><![CDATA[hyderali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83486</guid>

					<description><![CDATA[മലപ്പുറം: പതിനെട്ടാമത് പൂക്കോട്ടൂര്&#x200d; ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്&#x200d; തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്&#x200d; പി.കെ.എം.ഐ.സി കാമ്പസില്&#x200d; നടക്കുന്ന മഹാസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജിന്റെ സന്ദേശമെന്ന് തങ്ങള്&#x200d; പറഞ്ഞു. ഓരോ വിശ്വാസിയുടേയും കര്&#x200d;മങ്ങള്&#x200d; വേദനിക്കുന്നവന് വേണ്ടിയുള്ള പ്രാര്&#x200d;ത്ഥനകളാവണം. പല മുസ്്‌ലിം രാഷ്ട്രങ്ങളും ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ലോകത്ത് പല അഭയാര്&#x200d;ത്ഥികളും ദുരിതപര്&#x200d;വം താണ്ടിയുള്ള യാത്രയിലാണ്. അവരുടെയെല്ലാം മോചനത്തിനും രക്ഷക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്&#x200d;ത്ഥിക്കണം. രാജ്യത്തിന്റെ നന്&#x200d;മയും സഹിഷ്ണുതയും [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പതിനെട്ടാമത് പൂക്കോട്ടൂര്&#x200d; ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്&#x200d; തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്&#x200d; പി.കെ.എം.ഐ.സി കാമ്പസില്&#x200d; നടക്കുന്ന മഹാസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജിന്റെ സന്ദേശമെന്ന് തങ്ങള്&#x200d; പറഞ്ഞു. ഓരോ വിശ്വാസിയുടേയും കര്&#x200d;മങ്ങള്&#x200d; വേദനിക്കുന്നവന് വേണ്ടിയുള്ള പ്രാര്&#x200d;ത്ഥനകളാവണം. പല മുസ്്‌ലിം രാഷ്ട്രങ്ങളും ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ലോകത്ത് പല അഭയാര്&#x200d;ത്ഥികളും ദുരിതപര്&#x200d;വം താണ്ടിയുള്ള യാത്രയിലാണ്. അവരുടെയെല്ലാം മോചനത്തിനും രക്ഷക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്&#x200d;ത്ഥിക്കണം. രാജ്യത്തിന്റെ നന്&#x200d;മയും സഹിഷ്ണുതയും സാഹോദര്യവും നഷ്ടപ്പെടുന്ന കാലമാണ്. അവയെ ഊട്ടിയുറപ്പിക്കാന്&#x200d; ഹജ്ജ് വേളയില്&#x200d; കണ്ണീരൊലിപ്പിച്ച് കൈകളുയര്&#x200d;ത്തി തേടണം. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഹജ്ജ് നിര്&#x200d;വഹിക്കാന്&#x200d; ഒരോരുത്തര്&#x200d;ക്കും കഴിയണം. അതിന് പൂക്കോട്ടൂര്&#x200d; ഹജ്ജ് ക്യാമ്പിലൂടെ സാധ്യമാവട്ടെയെന്നും തങ്ങള്&#x200d; പറഞ്ഞു. കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്&#x200d; പഠന ക്ലാസിന് നേതൃത്വം നല്&#x200d;കി. ഹജ്ജ് ഗൈഡിന്റേയും കൈപുസ്തകത്തിന്റേയും പ്രകാശനം മാതാപുഴ മുഹമ്മദ് കുട്ടി, വഹാബ് കൊല്ലം എന്നിവര്&#x200d;ക്ക് നല്&#x200d;കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നിര്&#x200d;വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്&#x200d; ഹമീദ് എം.എല്&#x200d;.എ, പി. ഉബൈദുല്ല എം.എല്&#x200d;.എ, അഡ്വ. എന്&#x200d;. ഷംസുദ്ദീന്&#x200d;, എസ്.കെ ഹംസ ഹാജി, പി.എ ജബ്ബാര്&#x200d; ഹാജി, പി.വി മുഹമ്മദ് അരീക്കോട്, കെ.കെ.എസ് തങ്ങള്&#x200d;, കെ.പി ഉണ്ണീതു ഹാജി, എ.എം കുഞ്ഞാന്&#x200d; ഹാജി, ഹസന്&#x200d; സഖാഫി പൂക്കോട്ടൂര്&#x200d;, കെ.എം അക്ബര്&#x200d;, അബ്ുറഹിമാന്&#x200d; കാരാട്ട് പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് ഒമ്പത് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്&#x200d; ഉദ്ഘാടനം നിര്&#x200d;വഹിക്കും. സമസ്ത ജനറല്&#x200d; സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d; അധ്യക്ഷത വഹിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pookkottur-hajj-camp-hydarali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലയുന്ന റോഹിന്&#x200d;ഗ്യര്&#x200d;ക്ക് അഭയത്തിന്റെ തണല്&#x200d;</title>
		<link>https://www.chandrikadaily.com/article-about-rohingya-written-by-hyderli-thangal.html</link>
					<comments>https://www.chandrikadaily.com/article-about-rohingya-written-by-hyderli-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 23 Jan 2018 17:34:20 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[Rohingya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66489</guid>

					<description><![CDATA[പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഭരണകൂട ഭീകരതയുടേയും വംശവെറിയുടേയും ഇരകളായി മ്യാന്മറില്&#x200d;നിന്ന് ആട്ടിയോടിക്കപ്പെട്ട ആരോരുമില്ലാത്ത റോഹിന്&#x200d;ഗ്യന്&#x200d; ജനത ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അലയുകയാണ്. ഒരിറ്റ് ദാഹജലത്തിനു പോലും നിവൃത്തിയില്ലാതെ ലോക സമൂഹത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി കെഞ്ചുന്ന മനുഷ്യര്&#x200d;. പല രാജ്യങ്ങളിലേക്കായി ചിതറിയ ഇവരില്&#x200d; ഏകദേശം ഏഴു ലക്ഷം പേര്&#x200d; എത്തിപ്പെട്ടത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലെ ചേരികളിലും ക്യാമ്പുകളിലുമായി അങ്ങേയറ്റം ദുരിതപൂര്&#x200d;ണമായ സാഹചര്യത്തിലാണ് അഭയാര്&#x200d;ത്ഥികള്&#x200d; ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറുപതിനായിരത്തോളം റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; താമസിച്ചുവരുന്നു. ജമ്മു, ഹരിയാനയിലെ മെഹ്‌വാത്, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ഭരണകൂട ഭീകരതയുടേയും വംശവെറിയുടേയും ഇരകളായി മ്യാന്മറില്&#x200d;നിന്ന് ആട്ടിയോടിക്കപ്പെട്ട ആരോരുമില്ലാത്ത റോഹിന്&#x200d;ഗ്യന്&#x200d; ജനത ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അലയുകയാണ്. ഒരിറ്റ് ദാഹജലത്തിനു പോലും നിവൃത്തിയില്ലാതെ ലോക സമൂഹത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി കെഞ്ചുന്ന മനുഷ്യര്&#x200d;. പല രാജ്യങ്ങളിലേക്കായി ചിതറിയ ഇവരില്&#x200d; ഏകദേശം ഏഴു ലക്ഷം പേര്&#x200d; എത്തിപ്പെട്ടത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലെ ചേരികളിലും ക്യാമ്പുകളിലുമായി അങ്ങേയറ്റം ദുരിതപൂര്&#x200d;ണമായ സാഹചര്യത്തിലാണ് അഭയാര്&#x200d;ത്ഥികള്&#x200d; ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറുപതിനായിരത്തോളം റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; താമസിച്ചുവരുന്നു. ജമ്മു, ഹരിയാനയിലെ മെഹ്‌വാത്, ഡല്&#x200d;ഹിയിലെ കാളിന്ദികുഞ്ച്, യു.പിയിലെ ഫരീദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും റോഹിന്&#x200d;ഗ്യന്&#x200d; ക്യാമ്പുകളുള്ളത്. 2012 മുതല്&#x200d; വിവിധ സന്ദര്&#x200d;ഭങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിപ്പാര്&#x200d;ത്തവരാണിവര്&#x200d;.</p>
<p>ഭയത്തിന്റെയും വിശപ്പിന്റെയും പിടിയിലമര്&#x200d;ന്ന് ജീവന്&#x200d; തന്നെ അപായമുനയിലായ മനുഷ്യര്&#x200d;ക്ക് അത്താണിയൊരുക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങിയതും നിര്&#x200d;ണായകമായ ഒരു സന്ദര്&#x200d;ഭത്തിലാണ്. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് അടിസ്ഥാന സൗകര്യങ്ങള്&#x200d; ഒരുക്കുക എന്ന പരിമിത ലക്ഷ്യത്തോടെയുള്ള പദ്ധതികളല്ല മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്&#x200d; പരിഹരിക്കുന്നതോടൊപ്പം പരിമിതമായ തോതിലെങ്കിലും ഭൗതിക വിദ്യാഭ്യാസത്തിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജന്മനാട്ടില്&#x200d; നിന്ന് ഭയന്നോടുമ്പോള്&#x200d; പൊലിഞ്ഞുപോയ അവരുടെ സ്വപ്‌നങ്ങള്&#x200d;ക്ക് ഈ മണ്ണില്&#x200d; തണല്&#x200d; നല്&#x200d;കണമെന്നാണ് മുസ്‌ലിംലീഗിന്റെ ആഗ്രഹം.</p>
<p>ഐക്യരാഷ്ട്ര സഭ നല്&#x200d;കിയ റഫ്യൂജി കാര്&#x200d;ഡ് ഉപയോഗിച്ച് ഇവര്&#x200d;ക്ക് സാധാരണ തൊഴിലുകള്&#x200d;ക്ക് പോകാന്&#x200d; അനുമതിയുണ്ടെങ്കിലും ദൈനംദിന ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്&#x200d; നിര്&#x200d;വഹിക്കാനായി ഇവര്&#x200d; വലിയ പ്രയാസങ്ങള്&#x200d; നേരിടുകയാണ്. റോഹിന്&#x200d;ഗ്യന്&#x200d; സഹോദരങ്ങളോടുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഐക്യപ്പെടലിനും സ്‌നേഹവായ്പിനും ഹൃദയം ചേര്&#x200d;ത്തി വെക്കുന്ന പ്രതികരണമായിരുന്നു മുസ്‌ലിം ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തോടുള്ള പ്രതികരണം.<br />
ഇന്ത്യയിലെ വ്യത്യസ്ത ക്യാമ്പുകളിലായി പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും അതോടൊപ്പം ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്യാനും വ്യത്യസ്ത ക്യാമ്പുകളിലായി ശുദ്ധജല വിതരണ സംവിധാനമടക്കമുള്ള കാര്യങ്ങള്&#x200d; ചെയ്യാനും ഇതിനകം നമുക്ക്് കഴിഞ്ഞിട്ടുണ്ട്.</p>
<p>2800 കുടുംബങ്ങളിലായി 12000 ആളുകള്&#x200d; ജമ്മുവിലെ വ്യത്യസ്ത ക്യാമ്പുകളില്&#x200d; താമസിച്ച് വരുന്നു. ഈ വര്&#x200d;ഷം അഭയാര്&#x200d;ഥികളായി വന്നവരും ഇക്കൂട്ടത്തിലുണ്ട്. അനാഥ മക്കള്&#x200d;ക്കൊപ്പം മുന്നൂറോളം വിധവകള്&#x200d; കഴിയുന്നതും ഇവിടെയാണ്. 16 മസ്ജിദുകളും 20 മദ്രസകളും ക്യാമ്പുകളില്&#x200d; പ്രവര്&#x200d;ത്തിച്ച്‌വരുന്നു. ഇതില്&#x200d; 250 കുട്ടികള്&#x200d; പഠിക്കുന്ന മദ്രസ്സത്തുല്&#x200d; മുഹാജിരീന്&#x200d; അടക്കം രണ്ട് ബോര്&#x200d;ഡിങ് മദ്രസയുമുണ്ട്. 1600 കുട്ടികള്&#x200d; വിവിധ മദ്രസകളില്&#x200d; പഠിക്കുന്നു. അതോടൊപ്പം 2500ലധികം കുട്ടികള്&#x200d; ഇപ്പോഴും തെരുവില്&#x200d; ആക്രി പെറുക്കി നടക്കുന്നു. ജമ്മുവിലെ പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങള്&#x200d; ഇതിനകം ചെയ്യാന്&#x200d; സാധിച്ചു. ബോര്&#x200d;ഡിങ് രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മദ്രസയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഭക്ഷണം നല്&#x200d;കാനും സാധിച്ചു. കൂടാതെ തണുത്ത കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളും എത്തിച്ചു നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഡല്&#x200d;ഹിയില്&#x200d; നിന്നും വളരെ ദൂരത്തായതിനാല്&#x200d; സഹായം അധികം എത്താത്ത മെഹ്‌വാത്ത് ക്യാമ്പിന് പ്രത്യേക ഊന്നല്&#x200d; നല്&#x200d;കാന്&#x200d; തീരുമാനിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ മെഹ്‌വാത്ത് എന്ന ഗ്രാമത്തില്&#x200d; ഏഴ് ക്യമ്പുകളിലായി 446 കുടുംബങ്ങള്&#x200d; താമസിക്കുന്നുണ്ട്. ഇവിടെ മുസ്‌ലിംലീഗ് പ്രതിനിധികള്&#x200d; സന്ദര്&#x200d;ശിക്കുമ്പോള്&#x200d; കണ്ട കാഴ്ചകള്&#x200d; അതിദയനീയമായിരുന്നു. 120 കുട്ടികള്&#x200d;ക്കായി നടത്തുന്ന മദ്രസയും 30 കുട്ടികള്&#x200d;ക്കുള്ള ബോര്&#x200d;ഡിങ് മദ്രസയും കാണാനിടയായി. മദ്രസകളിലെ സ്റ്റാഫിന് മാസ ശമ്പളം പലപ്പോഴും ലഭിക്കാറുണ്ടായിരുന്നില്ല.<br />
കുട്ടികള്&#x200d;ക്ക് ഒരു നേരം ഭക്ഷണം അപൂര്&#x200d;വമായേ കിട്ടിയിരുന്നുള്ളൂ. വല്ലപ്പോഴും ആരെങ്കിലും വച്ചു നീട്ടുന്ന ഭക്ഷണ കിറ്റല്ലാതെ ക്യാമ്പുകളില്&#x200d; ഒന്നുമുണ്ടായിരുന്നില്ല. പ്രാഥമികാവശ്യത്തിനുള്ള വെള്ളവും കിട്ടാക്കനിയായിരുന്നു. സമീപത്തെ ശുദ്ധജല വിതരണ കമ്പനിയുമായി സഹകരിച്ച് മെഹ്‌വാത്തിലെ എല്ലാ ക്യാമ്പിലും ആവശ്യത്തിന് വെള്ളം നല്&#x200d;കിവരുന്നു.</p>
<p>റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; ധാരാളമുള്ളത് ബംഗ്ലാദേശിലാണല്ലോ. വിവരണാതീതമാണ് അവിടത്തെ ക്യാമ്പുകളിലെ അവസ്ഥ. രോഗബാധയും പോഷകാഹാരക്കുറവും കാരണം നൂറുകണക്കിന് കുട്ടികളാണ് ക്യാമ്പുകളില്&#x200d; ദിനേന മരിച്ചുവീഴുന്നത്. അഭയാര്&#x200d;ത്ഥി ക്യാമ്പുകളിലേക്കുള്ള പ്രവാഹത്തിനിടയില്&#x200d; തന്നെ ആയിരക്കണക്കിന് ആളുകള്&#x200d; മുങ്ങിമരിച്ചതായുള്ള വാര്&#x200d;ത്തകളും വന്നിരുന്നു. ഈ നൂറ്റാണ്ടില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ പോലെ ദുരിതമനുഭവിച്ച മറ്റൊരു ജനതയെ പറ്റി ചരിത്രത്തിലെവിടെയും കേട്ടിട്ടില്ല. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ബംഗ്ലാദേശിലെ ഈ അഭയാര്&#x200d;ഥി ക്യാമ്പുകളില്&#x200d; സഹായമെത്തിക്കുന്നതിന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ ഇടപെടലുകളുടെ ഫലമായി ബംഗ്ലാദേശിലെ ഇന്ത്യന്&#x200d; ഹൈക്കമ്മീഷന്&#x200d; മുഖേന റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ സഹായിക്കാന്&#x200d; പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രവര്&#x200d;ത്തനം ആരംഭിച്ചിട്ടുണ്ട്.</p>
<p>മുസ്്‌ലിം ലീഗിന്റെ കാരുണ്യപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഇന്ത്യാഗവണ്&#x200d;മെന്റിന്റെ തന്നെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് ആശ്വാസകരമാണ്. ബംഗ്ലാദേശിലെ പൊതു ബാങ്കിങ് സൗകര്യം ഉപയോഗിച്ച് മുസ്‌ലിംലീഗിന്റെ റിലീഫ് ഫണ്ടില്&#x200d;നിന്ന് ഒരു കോടി രൂപ ഇതിനകം തന്നെ ഈ അക്കൗണ്ടിലേക്ക് മാറ്റി നല്&#x200d;കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ദേശീയ പ്രതിനിധി സംഘം അടുത്ത മാസം ആദ്യവാരത്തില്&#x200d; ബംഗ്ലാദേശിലെ റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പുകള്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; തീരുമാനിച്ചിട്ടുമുണ്ട്. പാര്&#x200d;ട്ടി നടത്തുന്ന ഈ ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; കണ്ടും കേട്ടുമറിഞ്ഞും മറ്റു പല സംഘടനകളും വ്യക്തികളും സഹകരിക്കാന്&#x200d; മുന്നോട്ട്‌വന്നിട്ടുണ്ട്. ഉദാരമനസ്‌കരെയെല്ലാം ഒന്നുചേര്&#x200d;ത്ത് നന്മയുടെ മാര്&#x200d;ഗത്തില്&#x200d; ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്താനും സാധിച്ചിട്ടുണ്ട്.</p>
<p>വംശവെറിയുടെ ഇരകളായി ഒരു ജനതയൊന്നാകെ ഉരുകി ഇല്ലാതാകുമ്പോള്&#x200d; നിങ്ങള്&#x200d; എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിക്കപ്പെടുക തന്നെ ചെയ്യും. നമ്മുടെ രാജ്യത്തേക്ക് അഭയാര്&#x200d;ഥികളായി എത്തിയ റോഹിന്&#x200d;ഗ്യന്&#x200d; ജനതയുടെ കണ്ണീരൊപ്പാന്&#x200d; ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്&#x200d; ചെയ്തുവരുന്ന റിലീഫ് പ്രവര്&#x200d;ത്തനങ്ങളെ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ഇതിനകം തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ മാതൃകാപരവും ദീര്&#x200d;ഘവീക്ഷണത്തോടെയുള്ള റിലീഫ് പദ്ധതികളാണ് അവര്&#x200d;ക്കായി ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സാമ്പത്തിക സഹായം നല്&#x200d;കിയവരും വിവിധ ഭാഗങ്ങളില്&#x200d;നിന്ന് വസ്ത്രങ്ങള്&#x200d; ശേഖരിച്ച് ക്യാമ്പുകളില്&#x200d; എത്തിച്ചവരും എല്ലാറ്റിലുമുപരി ദിനേനയെന്നോണം വ്യത്യസ്ത ക്യാമ്പുകളില്&#x200d; രാപ്പകലില്ലാതെ എത്തി ക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഓടി നടന്നവരുമായി ഒട്ടേറെ പേര്&#x200d;ക്ക് നന്ദി പറയാനുണ്ട്. അല്ലാഹുവിന്റെ കാരുണ്യമാണ് നമ്മുടെ അഭയം. കരുണ ചെയ്യുന്നവര്&#x200d;ക്ക്‌മേല്&#x200d; ആ കാരുണ്യം ചൊരിയപ്പെട്ടു കൊണ്ടേയിരിക്കും. അതിനായി പ്രാര്&#x200d;ത്ഥിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-rohingya-written-by-hyderli-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറബിക്കടലോരത്ത്  മഹാസാഗരമായി  പടയൊരുക്കം</title>
		<link>https://www.chandrikadaily.com/padayorukkam-in-kozhikode.html</link>
					<comments>https://www.chandrikadaily.com/padayorukkam-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 18:06:14 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[padayorukkam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52837</guid>

					<description><![CDATA[&#160; പടയോട്ടങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് അറബിക്കടലോരത്ത് കോരിച്ചൊരിയുന്ന തുലാമഴയിലും ആവേശം ചോരാതെ ജനസാഗരം തീര്‍ത്ത് കുഞ്ഞാലി മരക്കാരുടെ പിന്‍മുറക്കാരുടെ പടയൊരുക്കം. സാമൂതിരിയുടെ പെരുമ നിറഞ്ഞ സത്യത്തിന്റെ തുറമുഖത്ത് ജനാധിപത്യ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യു.ഡി.എഫ് ഉത്തരമേഖലാ മഹാ സമ്മേളനം ജനാധിപത്യ കേരളത്തിന്റെ പടപ്പുറപ്പാടായി. മഹാസംഗമത്തില്‍ കാസര്‍കോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകരും അനുഭാവികളും വര്‍ധിത വീര്യത്തോടെ അണിചേര്‍ന്നു. ചെന്നിത്തലക്ക് പുറമെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പടയോട്ടങ്ങള്&#x200d; ഒട്ടേറെ കണ്ട കോഴിക്കോട് അറബിക്കടലോരത്ത് കോരിച്ചൊരിയുന്ന തുലാമഴയിലും ആവേശം ചോരാതെ ജനസാഗരം തീര്&#x200d;ത്ത് കുഞ്ഞാലി മരക്കാരുടെ പിന്&#x200d;മുറക്കാരുടെ പടയൊരുക്കം. സാമൂതിരിയുടെ പെരുമ നിറഞ്ഞ സത്യത്തിന്റെ തുറമുഖത്ത് ജനാധിപത്യ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒഴുകിയെത്തിയത് പതിനായിരങ്ങള്&#x200d;. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യു.ഡി.എഫ് ഉത്തരമേഖലാ മഹാ സമ്മേളനം ജനാധിപത്യ കേരളത്തിന്റെ പടപ്പുറപ്പാടായി.<br />
മഹാസംഗമത്തില്&#x200d; കാസര്&#x200d;കോഡ് മുതല്&#x200d; മലപ്പുറം വരെയുള്ള ജില്ലകളിലെ പ്രവര്&#x200d;ത്തകരും അനുഭാവികളും വര്&#x200d;ധിത വീര്യത്തോടെ അണിചേര്&#x200d;ന്നു.<br />
ചെന്നിത്തലക്ക് പുറമെ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, മുസ്്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d;, എം.കെ രാഘവന്&#x200d; എം.പി എന്നിവര്&#x200d; തുറന്ന വാഹനത്തില്&#x200d; ജാഥയെ നയിച്ചു. നാലരയോടെ ക്രിസ്ത്യന്&#x200d; കോളജ് പരിസരത്തു നിന്ന് ആരംഭിച്ച റാലി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് കടപ്പുറത്തേക്ക് നീങ്ങിയത്. നോട്ടു നിരോധനത്തിന്റെ കെടുതിയില്&#x200d; ജീവന്&#x200d;പൊലിഞ്ഞവര്&#x200d;ക്ക് ആദരാഞ്ജലി അര്&#x200d;പ്പിക്കുന്ന പ്രമേയം കയ്യടിയോടെയാണ് സമ്മേളനം എതിരേറ്റത്.മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; സമ്മേളനം ഉദ്ഘാടനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/padayorukkam-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഴിവിളക്കുകളാകേണ്ട  ജീവിതവും പ്രതിരോധവും</title>
		<link>https://www.chandrikadaily.com/article-62.html</link>
					<comments>https://www.chandrikadaily.com/article-62.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Sep 2017 16:50:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[hyderali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44886</guid>

					<description><![CDATA[&#160; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശുഭാപ്തി വിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയവര്‍ പോലും അശുഭകരമെന്ന് വിധിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധ:സ്ഥിത വിഭാഗങ്ങളും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വക നല്‍കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ അടവുനയങ്ങള്‍ രൂപപ്പെടുത്താന്‍ പൊതുസമൂഹം നിര്‍ബന്ധിതമാവുന്ന ഈ സാഹചര്യത്തില്‍, മത സാമൂഹിക രംഗങ്ങളില്‍ വിവിധ മത വിഭാഗങ്ങളെ കൂടി ചേര്‍ത്തുവെച്ച് മലബാറിന്റെ മണ്ണില്‍ സൗഹാര്‍ദത്തിന്റെ വിളനിലം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong><br />
ശുഭാപ്തി വിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയവര്&#x200d; പോലും അശുഭകരമെന്ന് വിധിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്&#x200d;ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധ:സ്ഥിത വിഭാഗങ്ങളും ആള്&#x200d;ക്കൂട്ട വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വക നല്&#x200d;കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ അടവുനയങ്ങള്&#x200d; രൂപപ്പെടുത്താന്&#x200d; പൊതുസമൂഹം നിര്&#x200d;ബന്ധിതമാവുന്ന ഈ സാഹചര്യത്തില്&#x200d;, മത സാമൂഹിക രംഗങ്ങളില്&#x200d; വിവിധ മത വിഭാഗങ്ങളെ കൂടി ചേര്&#x200d;ത്തുവെച്ച് മലബാറിന്റെ മണ്ണില്&#x200d; സൗഹാര്&#x200d;ദത്തിന്റെ വിളനിലം തീര്&#x200d;ത്ത ഖുതുബുസ്സമാന്&#x200d; സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ജീവിത ചരിത്രം പുനര്&#x200d;വായന നടത്തേണ്ടതുണ്ട്. മത ജാതി വൈജാത്യങ്ങള്&#x200d;ക്കതീതമായി മലബാറിലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മമ്പുറം തങ്ങള്&#x200d;. മുസ്‌ലിം, മതപ്രബോധകന്&#x200d;, ആത്മീയ നായകന്&#x200d;, ബഹുജന നേതാവ്, അധഃസ്ഥിത വര്&#x200d;ഗ വിമോചകന്&#x200d;, സാമൂഹിക പരിഷ്‌കര്&#x200d;ത്താവ്, വിദ്യാഭ്യാസ പ്രചാരകന്&#x200d;, സ്വാതന്ത്ര്യ സമര സേനാനി, വീരദേശാഭിമാനി തുടങ്ങി ഭിന്ന മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു തങ്ങളുടേത്.<br />
വര്&#x200d;ത്തമാന സാഹചര്യത്തില്&#x200d; രാജ്യത്ത് ഹിന്ദുത്വ ഫാസിസം ജനങ്ങളുടെ നിലനില്&#x200d;പ്പിന് ഭീഷണിയാവുകയും കോര്&#x200d;പറേറ്റ് മുതലാളിത്വത്തിന് വിടുവേല ചെയ്ത് വീണ്ടുമൊരു സാമ്രാജ്യത്വ അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്യുമ്പോള്&#x200d; മമ്പുറം തങ്ങളുടെ തമസ്‌കൃതമായ ചില ജീവിത ദര്&#x200d;ശനങ്ങള്&#x200d;ക്ക് പ്രസക്തി വര്&#x200d;ധിക്കുകയാണ്. കൊളോണിയല്&#x200d; അധിനിവേശവും വരേണ്യ വര്&#x200d;ഗ പീഡനങ്ങളും ദുര്&#x200d;ബലമാക്കിയ ഒരു പൊതു സമൂഹത്തിനു ധിഷണാപരമായ നേതൃത്വം നല്&#x200d;കി എന്നതുമതി അദ്ദേഹത്തിന്റെ ജീവിതം കാലിക പ്രസക്തമായിത്തീരാന്&#x200d;. ഒരു ഭാഗത്ത് ചരിത്രകാരന്മാരുടെ തമസ്‌കരണവും മറുഭാഗത്ത് മതകീയതയെ മുന്നില്&#x200d; നിര്&#x200d;ത്തി മാത്രമുള്ള ചരിത്ര വായനകളുമായതാണ് കേരളീയ പൊതു സമൂഹത്തിന് അദ്ദേഹത്തെ യഥായോഗ്യം പരിചയപ്പെടാനാകാതെ പോയത്. എന്നാല്&#x200d;, ആ നേതൃത്വത്തിന്റെ തണല്&#x200d; പറ്റിയവരിലൂടെ വളര്&#x200d;ന്ന് ഒരു തലമുറ മമ്പുറം തങ്ങളുടെ മരണത്തിന്റെ 179-ാം ആണ്ട് തികയുന്ന ഈ വേളയിലും ആ ഓര്&#x200d;മകളിലൂടെ ജീവിക്കുന്നുവെന്നത് കാലം ആ മഹാപുരുഷനായി കാത്തുവെച്ച സവിശേഷതയാണ്.<br />
ആരായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്&#x200d;? മലബാറിലെ മുസ്‌ലിം ജന സാമാന്യത്തിനിടയിലും ഒപ്പം മുസ്‌ലിമിതര അധഃസ്ഥിത-അടിസ്ഥാന വര്&#x200d;ഗങ്ങള്&#x200d;ക്കിടയിലും ഇന്നും അനല്&#x200d;പമായ സ്വാധീന വലയം കാത്ത് സൂക്ഷിക്കാന്&#x200d; അദ്ദേഹത്തിന് സാധ്യമായതെങ്ങനെ? ഈ ചോദ്യങ്ങള്&#x200d;ക്കുള്ള ഉത്തരം ചരിത്രപരമാണെങ്കിലും സമീപകാല രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളുമായി തട്ടിച്ചു നോക്കുമ്പോഴേ അതിന്റെ യഥാര്&#x200d;ഥ പ്രസക്തി വ്യക്തമാവുകയുള്ളൂ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, യമനിലെ തരീം പട്ടണത്തില്&#x200d; നിന്ന് പതിനേഴാം വയസ്സില്&#x200d;, മമ്പുറം തങ്ങള്&#x200d; കേരളത്തിലെത്തുന്നത്. സാമുദായിക സ്പര്&#x200d;ധയും മതവൈരവും തീര്&#x200d;ക്കുന്നതിന് അങ്ങേയറ്റം ശ്രമങ്ങള്&#x200d; നടന്നിരുന്ന അക്കാലത്ത് എല്ലാ ജാതി മതസ്ഥരേയും വിശ്വാസത്തിലെടുക്കാന്&#x200d; സാധിച്ചു എന്നിടത്തായിരുന്നു മമ്പുറം തങ്ങളുടെ വിജയം.<br />
മതാതീതമായ സമഭാവനയും അടിച്ചമര്&#x200d;ത്തപ്പെടുകയും അവകാശങ്ങള്&#x200d; നിഷേധിക്കപ്പെടുകയും ചെയ്യുന്നവരോടുള്ള ഐക്യദാര്&#x200d;ഢ്യ മനോഭാവവും അദ്ദേഹത്തിന് മതകീയമായിത്തന്നെ ലഭിച്ചതായിരുന്നു. അന്നു നിലനിന്നിരുന്ന സങ്കീര്&#x200d;ണമായ സാമൂഹിക ശ്രേണിയില്&#x200d; ഉച്ച നീചത്വങ്ങള്&#x200d;ക്കും തൊട്ടുകൂടായ്മകള്&#x200d;ക്കും ഇരയായി ജീവിച്ചിരുന്ന വലിയൊരു കൂട്ടം ദലിത് അധ:സ്ഥിത വിഭാഗങ്ങള്&#x200d;ക്ക് വളരെ വേഗമാണ് അദ്ദേഹം അത്താണിയായി മാറിയത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സര്&#x200d;വ വ്യാധികള്&#x200d;ക്കും ആധികള്&#x200d;ക്കും പരിഹാരമാണെന്ന ബോധം തലമുറകളോളം കൈമാറ്റംചെയ്യപ്പെടാന്&#x200d; മാത്രം ശക്തമായിരുന്നു അവര്&#x200d; തമ്മിലുള്ള ബന്ധം.<br />
ബ്രിട്ടീഷ് അധികാരികളുടെ ഒത്താശയോടെ മലബാറിലെ സാമുദായിക ഐക്യത്തിന് തുരങ്കം വെക്കാനും കടുത്ത ചൂഷണങ്ങള്&#x200d;ക്ക് കുടിയാന്മാരെ വിധേയരാക്കാനും ജന്മിമാരും സഹായികളും ശ്രമമാരംഭിക്കുന്നതോടെയാണ് മലബാറില്&#x200d; കലാപങ്ങള്&#x200d; പൊട്ടിപ്പുറപ്പെടുന്നത്. വൈദേശികാധിപത്യത്തിനും ജന്മിത്വ പീഡനങ്ങള്&#x200d;ക്കുമെതിരായി രൂപം കൊണ്ട ഈ ചെറുത്തുനില്&#x200d;പ്പുകള്&#x200d;ക്ക് വലിയൊരളവോളം പ്രചോദനം മമ്പുറം തങ്ങളായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാനും ജാതി മത പീഡനങ്ങള്&#x200d;ക്ക് ഇരയാക്കാനുമുള്ള വരേണ്യ വര്&#x200d;ഗ നീക്കങ്ങള്&#x200d;ക്കെതിരെ വലിയ തോതിലുള്ള ചെറുത്തുനില്&#x200d;പ്പുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കാന്&#x200d; മമ്പുറം തങ്ങള്&#x200d;ക്ക് സാധിച്ചിട്ടുണ്ട്.<br />
സാമ്രാജ്യത്വ അധിനിവേശവും ഉപരി വര്&#x200d;ഗ മേധാവിത്വവും മലബാറിലെ മുസ്‌ലിംകള്&#x200d;ക്കും ദലിത് അധഃസ്ഥിത വിഭാഗങ്ങള്&#x200d;ക്കും അസ്തിത്വപരമായ പ്രശ്‌നങ്ങള്&#x200d; സൃഷ്ടിച്ചിരുന്ന അക്കാലത്തെ ഇന്നുമായി ചേര്&#x200d;ത്ത് വായിക്കുമ്പോള്&#x200d; ശ്രദ്ധിച്ചിരിക്കേണ്ട സമാനതകള്&#x200d; ഒരുപാടുണ്ട് എന്നതാണ് ഏറെ ഭീതിദായകം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഇന്ന് ഇന്ത്യയില്&#x200d; നിലനില്&#x200d;ക്കുന്നത് സമാനമായ വ്യാവസായിക താല്&#x200d;പര്യങ്ങളുള്ള കോര്&#x200d;പറേറ്റ് സാമ്രാജ്യത്വമാണ്. അവരുടെ താല്&#x200d;പര്യങ്ങളുടെ സംരക്ഷകരും ഹിതങ്ങളുടെ രക്ഷാധികാരികളുമായി ഭരണകൂടം മാറിയിരിക്കുന്നു. അധികാര സംരക്ഷണത്തിനായി ബഹുസ്വര സമൂഹത്തില്&#x200d; വിഭാഗീയതയുടെ വിത്ത് വിതക്കല്&#x200d; അവരൊരു കുറുക്കു വഴിയായി സ്വീകരിച്ചിരിക്കുന്നു. മതവിദ്വേഷം തലക്ക് പിടിച്ച പൊതുജനങ്ങള്&#x200d; മറ്റെല്ലാം മറക്കുമെന്ന് അവര്&#x200d; കണക്കുകൂട്ടുന്നു. ദലിത് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭൂരിപക്ഷങ്ങളെ വരുതിയിലാക്കാന്&#x200d; ഹീനശ്രമങ്ങള്&#x200d; നടത്തുന്നു. ആശയങ്ങളെ ആയുധമുപയോഗിച്ച് സംഹരിക്കുന്നു. നീതിന്യായ സംവിധാനങ്ങളില്&#x200d; അവിശ്വാസം ജനിപ്പിക്കുന്നു. ദേശീയതക്ക് കപടമായ പ്രകടനാത്മകത കല്&#x200d;പിച്ച് നല്&#x200d;കി പൊതുജനങ്ങളില്&#x200d; വികാരം ഉത്പാദിപ്പിക്കുന്നു.<br />
സമീപ കാലത്തായി നമ്മുടെ കണ്&#x200d;മുമ്പില്&#x200d; അരങ്ങേറിക്കൊണ്ടിരിക്കുന്നതാണ് മുകളില്&#x200d; കുറിച്ചതോരോന്നും. ഒന്നിലേറെ ഉദാഹരണങ്ങള്&#x200d; ഓരോന്നിനും നിരത്താനുണ്ട് എന്നിരിക്കെ ഇനിയും അവിശ്വാസം ഭാവിക്കുന്നതില്&#x200d; അര്&#x200d;ഥമില്ല. പ്രതിരോധത്തിനിറങ്ങും മുമ്പേ നമുക്കാവശ്യം ചില തിരിച്ചറിവുകളാണ്. കേവലാര്&#x200d;ഥത്തിലുള്ള പ്രതിഷേധപ്രകടനങ്ങളിലൂടെ അതിനെ നീക്കം ചെയ്യുക സാധ്യമല്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതവും പ്രതിരോധവും വഴിവിളക്കുകളാവേണ്ടത്. ബഹുമത വിശ്വാസികള്&#x200d; നൂറ്റാണ്ടുകളായി സഹസഞ്ചാരം നടത്തുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്ത നമ്മുടെ രാജ്യത്ത് മമ്പുറം തങ്ങളുടെ സഹിഷ്ണുതയും സമഭാവനയും കൈമുതലാക്കിയ പുതിയ നേതൃത്വം വളര്&#x200d;ന്നുവരണം. ദിനേന ഭീകരരൂപം ആര്&#x200d;ജ്ജിച്ച് കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ രാജ്യത്തുള്ള വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളും പ്രത്യയ ശാസ്ത്രങ്ങളും വൈരം മറന്ന് ഒന്നിക്കണം. വിഭാഗീയതയുടെ ആസുര ചിന്തകള്&#x200d; ഗ്രസിച്ച സമൂഹത്തെ സമവായത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്&#x200d; ആവശ്യം കൃത്യമായ ആസൂത്രണങ്ങളോടെയുള്ള പ്രവര്&#x200d;ത്തനങ്ങളാണ്. സംഘ്പരിവാര്&#x200d; വര്&#x200d;ഗീയ വാദികള്&#x200d; ആഗ്രഹിക്കുന്നത് പോലെ തീവ്രനിലപാടുകളിലേക്ക് ഇരകള്&#x200d; ചേക്കേറുന്നത് സാമൂഹിക ശിഥിലീകരണത്തിനും ഫാസിസത്തിന്റെ വളര്&#x200d;ച്ചക്കും കാരണമാവുമെന്ന്കൂടി ഓര്&#x200d;ക്കേണ്ടതുണ്ട്.<br />
ഭിന്നമായ നിലപാടുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംവേദനം സ്വതന്ത്രമായി നടക്കുന്ന ഇന്ത്യയാണ് ഇവിടെ പുലരേണ്ടത്. വിവിധ മതങ്ങളും ജാതികളും വര്&#x200d;ഗങ്ങളും ദേശങ്ങളും ആശയങ്ങളും ബലവത്തായ ഒരു ചങ്ങലയുടെ കണ്ണികള്&#x200d; കണക്കെ സ്വന്തം അസ്തിത്വം നിലനിര്&#x200d;ത്തിക്കൊണ്ട് തന്നെ ചേര്&#x200d;ന്ന് നില്&#x200d;ക്കണം. അവക്കിടയില്&#x200d; വിനിമയങ്ങളും സംവാദങ്ങളും വിമര്&#x200d;ശനങ്ങളുമുണ്ടാവണം. പക്ഷേ, ഓരോ കണ്ണിയും വിളക്കിച്ചേര്&#x200d;ത്ത് കൊണ്ട് ജനാധിപത്യവും തുല്യനീതിയും സമഭാവനയും മതേതരത്വവും വേണം. ഒപ്പം പീഡനങ്ങള്&#x200d;ക്കും വിവേചനങ്ങള്&#x200d;ക്കും ഇരയായി സാമൂഹികാധമത്വം അനുഭവിക്കുന്നവരെ കാണാനുള്ള കണ്ണുമുണ്ടാവണം, സഹായിക്കാനുള്ള ഹസ്തങ്ങളും. ചിന്തിക്കാനും ശബ്ദിക്കാനും വിലക്കുകളുള്ള ഇന്ത്യ പാരതന്ത്ര്യത്തില്&#x200d; നിന്ന് ഏറെ അകലെയൊന്നുമല്ല. മാനവികതയുടെ മഹിതമായ തലങ്ങളെ സ്വാംശീകരിച്ച മമ്പുറം തങ്ങന്മാര്&#x200d; ഇനിയും ജന്മം കൊള്ളട്ടെ എന്ന പ്രാര്&#x200d;ത്ഥനയോടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-62.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശഹത്യയുടെ കയത്തില്‍ നിന്ന് റോഹിന്‍ഗ്യന്‍ ജനത രക്ഷപ്പെടണം</title>
		<link>https://www.chandrikadaily.com/editorial-page-article-hyderali-thangal-17-sep-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-hyderali-thangal-17-sep-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 18:41:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hydarali shihab thangal]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[Rohingya muslim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44202</guid>

					<description><![CDATA[പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്) ലോക ജനതയുടെ മുന്നില്‍ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്‍ ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയായ മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലെ തൊണ്ണൂറ് ശതമാനത്തോളം വരുന്നതും ആ രാജ്യത്തെ വംശീയ ന്യൂനപക്ഷവുമായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ജീവിതം ഭരണകൂടഭീകരതയുടെ മുന്നില്‍ തീര്‍ത്തും ദുസ്സഹമായിരിക്കുന്നു. ഏതാനും സ്വാര്‍ത്ഥമതികളുടെ അപക്വവും അപകടകരവുമായ ദുഷ്‌ചെയ്തികളാല്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം കരകാണാക്കയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മ്യാന്മര്‍ ഭരണകൂടത്തിന്റെയും അവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong>(മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്)</p>
<p>ലോക ജനതയുടെ മുന്നില്&#x200d; തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്&#x200d; രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്&#x200d; ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്&#x200d;മയായ മ്യാന്മറിലെ റക്കൈന്&#x200d; പ്രവിശ്യയിലെ തൊണ്ണൂറ് ശതമാനത്തോളം വരുന്നതും ആ രാജ്യത്തെ വംശീയ ന്യൂനപക്ഷവുമായ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകളുടെ ജീവിതം ഭരണകൂടഭീകരതയുടെ മുന്നില്&#x200d; തീര്&#x200d;ത്തും ദുസ്സഹമായിരിക്കുന്നു. ഏതാനും സ്വാര്&#x200d;ത്ഥമതികളുടെ അപക്വവും അപകടകരവുമായ ദുഷ്‌ചെയ്തികളാല്&#x200d; ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം കരകാണാക്കയത്തില്&#x200d; അകപ്പെട്ടിരിക്കുകയാണ്. മ്യാന്മര്&#x200d; ഭരണകൂടത്തിന്റെയും അവരുടെ സൈന്യത്തിന്റെയും കൊടും ക്രൂരതകള്&#x200d;ക്ക് ഇരയായ നാലു ലക്ഷത്തോളം ജനങ്ങള്&#x200d;ക്ക് സ്വന്തം വീടും സ്വത്തും ഗ്രാമവും വെടിഞ്ഞ് അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. നിരാംബരായ ഇവര്&#x200d;ക്ക് പിറന്നുവീണ മണ്ണില്&#x200d; ജീവന്&#x200d; തന്നെ നഷ്ടപ്പെടുകയും പാതി ജീവന്&#x200d;കൊണ്ട് നാടുവിട്ടോടേണ്ടിവരികയും ചെയ്യുന്ന ദു:സ്ഥിതിയാണുണ്ടായിട്ടുള്ളത്. നിരാലംബരായ ഈ എണ്ണമറ്റ കുടുംബങ്ങള്&#x200d; ലോകത്തിന്റെ തീരാവേദനയായിട്ട് കാലമേറെയായി.<br />
പട്ടാള വേഷധാരികളാല്&#x200d; വെടിവെച്ചിടപ്പെടുന്ന കുരുന്നുകളും സ്ത്രീകളും യുവാക്കളും. പിന്തിരിഞ്ഞോടുമ്പോഴും പിന്തുടര്&#x200d;ന്നെത്തുന്ന കാട്ടാളത്തം. കരയിലും കാട്ടിലും കടലിലും ബയണറ്റുകളുടെയും വെടിയുണ്ടകളുടെയും മാരക പ്രഹരങ്ങളേറ്റുവാങ്ങേണ്ടിവരുന്ന ഒരു ജനത. മാനഭംഗത്തിനിരയാകുന്ന വനിതകള്&#x200d;. പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളും വൃദ്ധരും സ്ത്രീകളും എന്നുവേണ്ട മാറാരോഗികള്&#x200d;വരെ അന്യരാജ്യങ്ങളിലേക്ക് അഭയംതേടിയോടേണ്ടിവരുന്ന അവസ്ഥ അതീവ വേദനയാണ്. നൂറുകണക്കിന് തലമുറകളായി വസിച്ചുവരുന്ന സ്വന്തം ദേശത്തുനിന്ന് കൈയില്&#x200d; കിട്ടിയവ മാത്രമെടുത്ത് ജീവാഭയത്തിനായി പായുമ്പോഴും വഴിമധ്യേ കരയിലും കടലിലുമായി പിടഞ്ഞുവീണ് മരിക്കേണ്ടി വരുന്ന ഹതഭാഗ്യര്&#x200d;. പലരും മ്യാന്മര്&#x200d; സൈന്യത്തിന്റെ തീയുണ്ടകള്&#x200d;ക്ക് ഇരയാകുന്നു. ബോട്ടിലും മറ്റും അക്കര കടക്കുന്നതിനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് പേര്&#x200d; മുങ്ങിമരിക്കുന്നു. മനുഷ്യര്&#x200d;ക്കിടയിലെ ചില ദുഷ്ട ശക്തികളാണ് വംശീയതയുടെ പേരില്&#x200d; ഈ പേക്കൂത്തുകളൊക്കെ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ലോകത്തിന് ശാന്തിയുടെ ദൂത് പകര്&#x200d;ന്നു നല്&#x200d;കിയ ശ്രീബുദ്ധന്റെ അനുയായികളെന്നവകാശപ്പെടുന്നവരുടെയും ആധുനിക മ്യാന്മറില്&#x200d; ജനാധിപത്യത്തിന് വേണ്ടി പോരാടി സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനം നേടിയ ആങ്‌സാങ് സൂകിയുടെയും നാട്ടിലാണ് ഈ കൊടിയ നരമേധം നടക്കുന്നത് എന്നത് സാമാന്യബുദ്ധിക്ക് ചിന്തിക്കാന്&#x200d; പോലുമാകാത്തതാണ്.<br />
ഏതൊരു ജനതയുടെയും അടിസ്ഥാനാവശ്യമാണ് ഭക്ഷണവും വസ്ത്രവും പാര്&#x200d;പ്പിടവും. അത് അവര്&#x200d; ജനിച്ചുവളര്&#x200d;ന്ന പ്രദേശത്തുതന്നെ ലഭ്യമാകേണ്ടതുമാണ്. എന്നാല്&#x200d; മറ്റൊരാള്&#x200d; അല്ലെങ്കില്&#x200d; മറ്റൊരു സമൂഹം അവ നിഷേധിക്കുകയും പിടിച്ചടക്കുകയും ചെയ്യുന്നത് തീര്&#x200d;ത്തും പ്രതിഷേധാര്&#x200d;ഹം തന്നെ. ലോകത്ത് ഇത്തരമൊരു കൊടിയ പീഡനം അനുഭവിക്കേണ്ടിവരുന്ന ജനത വേറെയില്ലെന്ന് പറഞ്ഞത് ലോക ശാന്തിക്ക് ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സംഘടനയാണ്. വംശീയഹത്യ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഈ കൊടുംക്രൂരതയെ വിശേഷിപ്പിച്ചത്. വിഷയത്തില്&#x200d; ഇസ്്‌ലാമിക രാഷ്ട്രസംഘടനയായ ഒ.ഐ.സിയും മാര്&#x200d;പാപ്പയും പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പ്രമേയം മ്യാന്മര്&#x200d; സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, റോഹിന്&#x200d;ഗ്യകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ശഠിക്കുകയും ചെയ്യുന്നു. ഒരു ഭരണകൂടവും ചെയ്യാന്&#x200d; മടിക്കുന്ന ഹീനപ്രവൃത്തിയാണിത്. മ്യാന്മറിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ ധീര വനിതയുടെ നാട്ടിലാണ് റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരെ അതീവ ഭീകരമായ നരനായാട്ട് നടന്നുവരുന്നത് എന്നത് ആലോചിക്കാന്&#x200d;പോലും കഴിയാത്തതാണ്. ഈ സൈനിക തേര്&#x200d;വാഴ്ചക്കെതിരെ റോഹിംഗ്യന്&#x200d; ജനതയുടെ ചെറിയൊരു ശതമാനം തീവ്ര മാര്&#x200d;ഗം സ്വീകരിച്ചിരിക്കുന്നു എന്നതുകൊണ്ട് നിരാശ്രയരായ മുഴുവന്&#x200d; ജനതയോടും ഉന്മൂലനനയം സ്വീകരിക്കുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. പതിനാലാം നൂറ്റാണ്ടുമുതല്&#x200d; തന്നെ റോഹിന്&#x200d;ഗ്യന്&#x200d; ജനത പഴയ അരാക്കന്&#x200d; പ്രവിശ്യയില്&#x200d; കുടിയേറിപ്പാര്&#x200d;ത്തുവരുന്നതായി ചരിത്ര പണ്ഡിതര്&#x200d; പറയുന്നു. ലോകത്തെ പല ജനസമൂഹങ്ങളും ഇങ്ങനെ സഹസ്രാബ്ദങ്ങളിലായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലവിധ കാരണങ്ങളാല്&#x200d; പലായനം ചെയ്ത് വാസമുറപ്പിച്ചവരാണ്. ഇന്നും അത് തുടരുന്നുമുണ്ട്. എന്നാല്&#x200d; ഇടുങ്ങിയ താല്&#x200d;പര്യങ്ങളുടെ പേരില്&#x200d; ഒരു സമൂഹത്തെയാകെ സ്വരാജ്യത്തെ പൗരത്വം നിഷേധിക്കുകയും ഭരണകൂടത്തിന്റെ സായുധ ശേഷിയുപയോഗിച്ച് ആട്ടിയോടിക്കുകയും വെടിവെച്ചുകൊല്ലുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക.<br />
റോഹിന്&#x200d;ഗ്യന്&#x200d; ജനതയുടെ വിലാപമേറ്റുവാങ്ങിക്കൊണ്ട് ഈ നരവേട്ടക്കെതിരെ ലോക മന:സാക്ഷി ഉണര്&#x200d;ന്നെണീറ്റിരിക്കുന്നുവെന്നത് ചെറിയ പ്രതീക്ഷകള്&#x200d;ക്ക് വക നല്&#x200d;കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര രക്ഷാസമിതി ഒറ്റക്കെട്ടായി മ്യാന്മര്&#x200d; ഭരണകൂടത്തോട് നരനായാട്ട് അവസാനിപ്പിക്കണമെന്നും പ്രശ്‌നം ഉടന്&#x200d; പരിഹരിക്കണമെന്നും താക്കീത് ചെയ്തത്. എന്നാല്&#x200d; ഐക്യരാഷ്ട്രപൊതുസഭാ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും അതില്&#x200d; പങ്കെടുക്കാന്&#x200d; മ്യാന്മര്&#x200d; ഭരണാധികാരി സൂകി തയ്യാറാകുന്നില്ല എന്നത് മനുഷ്യാവകാശത്തോടും ലോക സമൂഹത്തോടുമുള്ള അവരുടെ മനോഭാവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്&#x200d;കൊണ്ടൊന്നും കുലുങ്ങുന്നതല്ല മ്യാന്മര്&#x200d; അധികാരികളുടെ ധാര്&#x200d;ഷ്ട്യമെന്നാണ് അവര്&#x200d; തുടര്&#x200d;ന്നുവരുന്ന സമീപനം നമ്മെ ഓര്&#x200d;മിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം ജനതയാണ് തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയാര്&#x200d;ഥികളായി കുടിയേറിയിരിക്കുന്നത്.<br />
സ്വരാജ്യത്തു നിന്നുള്ള പീഡനങ്ങള്&#x200d; സഹിക്കവയ്യാതെ ഈ ദരിദ്ര ജനത 1990കള്&#x200d;ക്ക് മുമ്പുതന്നെ ഇന്ത്യയില്&#x200d; അഭയാര്&#x200d;ഥികളായി എത്തിത്തുടങ്ങിയിരുന്നു. ജനാധിപത്യ പാരമ്പര്യവും സംസ്‌കാരവും മുന്&#x200d;നിര്&#x200d;ത്തി ഇവര്&#x200d;ക്കെല്ലാം മെച്ചപ്പെട്ട പരിഗണനയാണ് രാജ്യം നല്&#x200d;കിവന്നിരുന്നത്. ഇപ്പോള്&#x200d; നമ്മുടെ രാജ്യത്ത് നാല്&#x200d;പതിനായിരത്തോളം റോഹിംഗ്യന്&#x200d; വംശജരുണ്ടെന്നാണ് കണക്ക്. ഇതില്&#x200d; പകുതിയോളം പേരും ഐക്യരാഷ്ട്ര സഭയുടെ അഭയാര്&#x200d;ത്ഥി പട്ടികയിലുള്ളവരുമാണ്. ജമ്മുകശ്മീര്&#x200d;, രാജസ്ഥാന്&#x200d;, ഹരിയാന, ഡല്&#x200d;ഹി, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്&#x200d; പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയാല്&#x200d; വീര്&#x200d;പ്പുമുട്ടിയാണ് ഇവര്&#x200d; കഴിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കൂരകളിലും പൊട്ടിപ്പൊളിഞ്ഞ കുടുസ്സുമുറികളിലുമായി വലിയ സംഘങ്ങള്&#x200d; പിഞ്ചുകുഞ്ഞുങ്ങളുമായി അന്തിയുറങ്ങുകയാണ്. സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; അനുവദിച്ച പല ക്യാമ്പുകളിലും ഇവരുടെ ജീവിതാവസ്ഥ ദുരിതമയമാണ്. നിത്യോപയോഗ വസ്തുക്കള്&#x200d; കിട്ടാതെയും പ്രാഥമിക സൗകര്യങ്ങള്&#x200d;ക്കുപോലും ഇടമില്ലാതെയും കഴിയുന്നവരുടെ അവസ്ഥ ഓര്&#x200d;ക്കാന്&#x200d;പോലും കഴിയുന്നതല്ല. പത്തും ഇരുപതും കുടുംബങ്ങള്&#x200d;ക്ക് ഒരു പൊതു കക്കൂസ് എന്ന സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലെ ക്യാമ്പുകളിലും ഉള്ളത്. മഴയില്&#x200d; കുതിര്&#x200d;ന്ന് കുടിവെള്ളം പോലും കിട്ടാതെ വലയുന്ന കുടുംബങ്ങള്&#x200d; നോവുന്ന കാഴ്ചയാണ്. ഒരു കഷണം റൊട്ടിക്ക് വേണ്ടി നീട്ടുന്ന എണ്ണമറ്റ കൈകള്&#x200d;. തമിഴ്‌നാട്ടില്&#x200d; ചെന്നൈക്ക് സമീപവും കശ്മീരിലെ ശ്രീനഗറിലും മറ്റും കഴിയുന്ന റോഹിന്&#x200d;ഗ്യന്&#x200d; കുടുംബങ്ങളുടെ ജീവിതദുരിതം മുസ്‌ലിംലീഗ് നേതൃസംഘം നേരില്&#x200d;കണ്ടതാണ്.<br />
ഇന്ത്യയില്&#x200d; നിന്ന് റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികളെ പുറത്താക്കുമെന്ന കേന്ദ്ര സര്&#x200d;ക്കാരിന്റെ അറിയിപ്പ് വന്നയുടന്&#x200d; ഇതിനെതിരെ വന്&#x200d; പ്രതിഷേധം രാജ്യത്താകെ അലയടിച്ചത് നമ്മുടെ രാജ്യം ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്&#x200d;ക്ക് ഒരുനിലക്കും കൂട്ടുനില്&#x200d;ക്കരുതെന്ന ഉറച്ച മുന്നറിയിപ്പായിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്ന തോന്നലാണ് മോദി സര്&#x200d;ക്കാര്&#x200d; കഴിഞ്ഞദിവസം സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികളെ പുറത്താക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നത്. റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; തീവ്രവാദികളാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നുമുള്ള സര്&#x200d;ക്കാരിന്റെ സമീപനം ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പിന്തുടരുന്ന വര്&#x200d;ഗീയ നയത്തിന്റെ ഭാഗമായേ കാണാനാകൂ. ഈ മാസമാദ്യം മ്യാന്മറില്&#x200d;ചെന്ന് സൂകിയുമായി നേരില്&#x200d; സംവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിന്റെ സുരക്ഷയെക്കുറിച്ചാണ് വേവലാതിപ്പെട്ടത്. ഇന്ത്യയുടെ പാരമ്പര്യം മറന്നുകൊണ്ടുള്ളതും അന്താരാഷ്ട്ര നീതിക്കും നിയമത്തിനും നിരക്കാത്തതുമായ നടപടിയാണ് ലോക ജനാധിപത്യ ശക്തിയായ ഇന്ത്യയില്&#x200d; നിന്ന് ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശ് കുന്നുകളില്&#x200d; നിന്നുള്ള ചക്മ അഭയാര്&#x200d;ഥികള്&#x200d;ക്ക് പൗരത്വം നല്&#x200d;കാന്&#x200d; തയ്യാറാകുന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; റോഹിന്&#x200d;ഗ്യകളുടെ കാര്യത്തില്&#x200d; തീവ്രവാദം എന്ന പൊയ്‌വെടി പ്രയോഗിക്കുകയാണ്. തിബത്തില്&#x200d; ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബുദ്ധമതക്കാരുടെ നേര്&#x200d;ക്കുള്ള പീഡനങ്ങള്&#x200d;ക്കെതിരെ ആളും അര്&#x200d;ഥവും കൊണ്ട് പ്രതിരോധിക്കുകയും അവരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്&#x200d;കിയതിന്റെ പേരില്&#x200d; ഒരു യുദ്ധംതന്നെ നേരിടേണ്ടിവരികയും ചെയ്ത രാജ്യമാണ് ഇന്ത്യ. ശ്രീലങ്കയില്&#x200d; നിന്നും ബംഗ്ലാദേശില്&#x200d; നിന്നും അഫ്ഗാനിസ്ഥാനില്&#x200d; നിന്നുമൊക്കെ പലായനം ചെയ്‌തെത്തുന്നവരുടെ അഭയകേന്ദ്രം ഇന്നും ഇന്ത്യയാണ്. സുപ്രീംകോടതിയിലെ കേസില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; റോഹിന്&#x200d;ഗ്യകള്&#x200d; തീവ്രവാദികളാണെന്നാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുറത്താക്കാനായി പറഞ്ഞ ന്യായീകരണം. ഇരയെ വേട്ടക്കാരനായി കാണുന്ന തെറ്റായ സമീപനമാണിത്.<br />
സിറിയ, ഫലസ്തീന്&#x200d;, റോഹിന്&#x200d;ഗ്യ, ശ്രീലങ്കന്&#x200d;തമിഴ് ജനതകളുള്&#x200d;പ്പെടെ പീഡിപ്പിക്കപ്പെടുന്ന ഓരോ മനുഷ്യ ജീവിയുടെയും കാര്യത്തില്&#x200d; ഇടപെടുകയും രാഷ്ട്രീയവും ഭൗമശാസ്ത്രപരവുമായ പരിമിതികള്&#x200d; വെടിഞ്ഞ് അനുകമ്പയുടെ തൂവാലയൊപ്പുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. ഇതില്&#x200d;നിന്നുള്ള പിന്മാറ്റംമൂലം അന്താരാഷ്ട്ര രംഗത്ത് അടുത്തകാലത്തായി രാജ്യത്തിന് വലിയ ദുഷ്‌കീര്&#x200d;ത്തി നേരിടേണ്ടിവരുന്നു. ഇരയുടെ പക്ഷത്തുനിന്ന് രാജ്യത്തെ ഭരണകൂടം നമ്മെ പതുക്കെപ്പതുക്കെയായി വേട്ടക്കാരുടെ പക്ഷത്തേക്ക് തെളിച്ചുകൊണ്ടുപോകുകയാണ്. ഇതിനെതിരെ ഡല്&#x200d;ഹിയിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധികാര്യാലയത്തിലേക്കും മ്യാന്മര്&#x200d; നയതന്ത്രകാര്യാലയത്തിന് മുന്നിലേക്കും ഡല്&#x200d;ഹി ജന്തര്&#x200d;മന്ദിറിലേക്കും വിവിധ സംഘടനകള്&#x200d; പ്രതിഷേധാഗ്നി ഉയര്&#x200d;ത്തുകയുണ്ടായി. വെള്ളിയാഴ്ച പള്ളികളില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; ജനതക്കുവേണ്ടി പ്രത്യേക പ്രാര്&#x200d;ഥനകളും നടത്തി.<br />
പീഡിത ജനതയുടെ കണ്ണീരൊപ്പുക എന്ന മാനവികമായ ദൗത്യം ഉയര്&#x200d;ത്തിപ്പിടുച്ചുകൊണ്ട് &#8216;റോഹിന്&#x200d;ഗ്യന്&#x200d; ജനതക്ക് ഐക്യദാര്&#x200d;ഢ്യം, മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ബഹുജന സമ്മേളനം&#8217; എന്ന പ്രമേയവുമായി സെപ്തംബര്&#x200d; പതിനെട്ടിന് വൈകീട്ട് കോഴിക്കോട്ട് മനുഷ്യസ്‌നേഹികളായ മുഴുവന്&#x200d; ജനങ്ങളും അണിനിരക്കുകയാണ്. വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്&#x200d; നടക്കുന്ന ഈ മഹാസംഗമം അശരണരും ആലംബഹീനരുമായ റോഹിന്&#x200d;ഗ്യന്&#x200d; ജനതക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്&#x200d;ക്കെതിരായ കനത്ത താക്കീതാകേണ്ടതുണ്ട്. ആ ജനതക്ക് നീതി ലഭ്യമാക്കാനും അതിനായി ലോക മന:സാക്ഷി ഉണര്&#x200d;ത്താനുമാണ് ഈ ബഹുജന സമ്മേളനം. ഹൃദയമുള്ള ഓരോ മതേതര വിശ്വാസിയുടെയും പങ്കാളിത്തവും ഐക്യദാര്&#x200d;ഢ്യവും ഇതില്&#x200d; അനിവാര്യമാണ്. റോഹിന്&#x200d;ഗ്യന്&#x200d; ജനതയുടെ ശാശ്വതമായ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ഇന്ത്യാസര്&#x200d;ക്കാരിന്റെ ചിരകാലനയങ്ങളിലെ വ്യതിയാനത്തിനെതിരായ ശക്തമായ താക്കീതും കൂടിയാകട്ടെ കോഴിക്കോട്ടെ ബഹുജനസമ്മേളനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-hyderali-thangal-17-sep-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം നന്ദിവാക്കുകളുമായി പാണക്കാട്ടെത്തി</title>
		<link>https://www.chandrikadaily.com/junaid-family-panaka-hyderali-thangal-rss-hariyana.html</link>
					<comments>https://www.chandrikadaily.com/junaid-family-panaka-hyderali-thangal-rss-hariyana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jul 2017 18:46:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[hyderali thangal]]></category>
		<category><![CDATA[junaid family]]></category>
		<category><![CDATA[panaka]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37723</guid>

					<description><![CDATA[മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുസ്‌ലിംലീഗ് ചെയ്തുതന്ന സഹായങ്ങള്‍ക്ക് നന്ദിവാക്കുകളുമായി മലപ്പുറത്ത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും നന്ദിപറയാന്‍ മാതാവ് സൈറയും സഹോദരനും ബന്ധുക്കളുമടങ്ങുന്ന സംഘം മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിഎം.പിയെയും കണ്ടു. എല്ലാ സഹായങ്ങള്‍ നല്‍കാന്‍ മുസ്‌ലിംലീഗ് സന്നദ്ധമാണെന്ന് ഹൈദരലി തങ്ങള്‍ അറിയിച്ചു. ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ട്രെയിന്&#x200d; യാത്രക്കിടെ സംഘ് പരിവാര്&#x200d; ഭീകരര്&#x200d; കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുസ്‌ലിംലീഗ് ചെയ്തുതന്ന സഹായങ്ങള്&#x200d;ക്ക് നന്ദിവാക്കുകളുമായി മലപ്പുറത്ത്. മകന്റെ മരണത്തെ തുടര്&#x200d;ന്നുണ്ടായ നിയമപോരാട്ടങ്ങള്&#x200d;ക്കും മറ്റു സഹായങ്ങള്&#x200d;ക്കും നന്ദിപറയാന്&#x200d; മാതാവ് സൈറയും സഹോദരനും ബന്ധുക്കളുമടങ്ങുന്ന സംഘം മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിഎം.പിയെയും കണ്ടു. എല്ലാ സഹായങ്ങള്&#x200d; നല്&#x200d;കാന്&#x200d; മുസ്‌ലിംലീഗ് സന്നദ്ധമാണെന്ന് ഹൈദരലി തങ്ങള്&#x200d; അറിയിച്ചു.</p>
<p>ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; തിങ്കളാഴ്ച പാര്&#x200d;ലമെന്റില്&#x200d; ചര്&#x200d;ച്ചക്ക് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദലിത്-ന്യൂനപക്ഷ വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തിങ്കളാഴ്ച സഭ തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം നീളുന്ന ചര്&#x200d;ച്ചയില്&#x200d; ജുനൈദിന്റെ കുടുംബത്തിന്റെ വേദനയും സഭയില്&#x200d; പങ്കുവെക്കും-അദ്ദേഹം പറഞ്ഞു. ഇളയ സഹോദരന്&#x200d; ഫൈസല്&#x200d;, സഹോദരീ ഭര്&#x200d;ത്താവ് മുഹമ്മദ് നഫീസ്, ബന്ധുക്കളായ മുഹമ്മദ് അസ്ഹറുദ്ദീന്&#x200d;, അബ്‌റാര്&#x200d; എന്നിവരാണ് മലപ്പുറത്തെത്തിയത്. ഹരിയാന സര്&#x200d;ക്കാര്&#x200d; ജുനൈദിന്റെ നീതിക്ക് വേണ്ടി നില്&#x200d;ക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അതില്&#x200d; ആത്മാര്&#x200d;ഥതയില്ലെന്ന് ജുനൈദിന്റെ മാതാവ് പറഞ്ഞു.</p>
<p>പ്രതികളും സര്&#x200d;ക്കാരും ഒരേ പാര്&#x200d;ട്ടിക്കാരാണെന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അവര്&#x200d; പറഞ്ഞു. കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുവെന്ന ആശങ്കയും ജുനൈദിന്റെ കുടുംബം പങ്കുവെച്ചു.</p>
<p>സീറ്റ് തര്&#x200d;ക്കത്തെ തുടര്&#x200d;ന്നുള്ള കൊലപാതകമല്ല നടന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ട്രെയിനില്&#x200d; സീറ്റ് ചോദിച്ചവര്&#x200d;ക്ക് ജുനൈദ് ഇരിക്കാന്&#x200d; സ്ഥലം നല്&#x200d;കിയതാണ്. എന്നാല്&#x200d; ഇവരുടെ ഭാഗത്തു നിന്ന് തീര്&#x200d;ത്തും വര്&#x200d;ഗീയമായ പ്രതികരണമാണ് ഉണ്ടായത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതും- ജുനൈദിന്റെ ബന്ധുക്കള്&#x200d; ആരോപിച്ചു. യൂത്ത്‌ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈറി നൊപ്പമാണ് ജുനൈദിന്റെ കുടുംബം മലപ്പുറ ത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-family-panaka-hyderali-thangal-rss-hariyana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
