<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hydrabad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/hydrabad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Dec 2025 17:42:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hydrabad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആരാധകരുടെ ആവേശം കത്തിച്ച് ലയണല്‍ മെസ്സി ഹൈദരാബാദില്‍; പ്രദര്‍ശന മത്സരത്തില്‍ ഇരട്ടഗോള്‍</title>
		<link>https://www.chandrikadaily.com/lionel-messi-ignites-fans-excitement-in-hyderabad-double-goal-in-the-exhibition-match.html</link>
					<comments>https://www.chandrikadaily.com/lionel-messi-ignites-fans-excitement-in-hyderabad-double-goal-in-the-exhibition-match.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 17:42:44 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368538</guid>

					<description><![CDATA[രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്‍പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അര്&#x200d;ജന്റൈന്&#x200d; ഫുട്ബാള്&#x200d; ഇതിഹാസം ലയണല്&#x200d; മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്&#x200d; തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്&#x200d;പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.</p>
<p>തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദര്&#x200d;ശന മത്സരത്തിലും മെസ്സി പങ്കെടുത്തു. ഇന്റര്&#x200d; മയാമിയിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്&#x200d;, ലൂയിസ് സുവാരസ് എന്നിവരും മെസ്സിക്കൊപ്പം പന്തുതട്ടി. രേവന്ത് റെഡ്ഡിയുടെ ആര്&#x200d;.ആര്&#x200d; 9 സ്റ്റാര്&#x200d;സിനെതിരെ അപര്&#x200d;ണ ഓള്&#x200d; സ്റ്റാര്&#x200d;സിനായി ഇറങ്ങിയ മെസ്സി രണ്ട് ഗോളുകള്&#x200d; നേടി. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്&#x200d; ഗാന്ധിയും സ്റ്റേഡിയത്തില്&#x200d; സാന്നിധ്യമുണ്ടായിരുന്നു.</p>
<p>മെസ്സിയും സംഘവും സ്റ്റേഡിയം ചുറ്റി ആരാധകരെ അഭിവാദ്യം ചെയ്തു. ചില പന്തുകള്&#x200d; ആരാധകരിലേക്കു അടിച്ചുകൊടുത്ത മെസ്സി പിന്നീട് രാഹുല്&#x200d; ഗാന്ധിക്ക് കൈകൊടുത്ത് ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. മെസ്സിയെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാനത്തിന്റെ വളര്&#x200d;ച്ചയില്&#x200d; എല്ലാവരും പങ്കുചേരണമെന്ന് അഭ്യര്&#x200d;ഥിച്ചു. തുടര്&#x200d;ന്ന് മൈക്ക് കൈമാറിയപ്പോള്&#x200d; ആരാധകരുടെ സ്‌നേഹത്തിന് മെസ്സി നന്ദി അറിയിച്ചു.</p>
<p>മെസ്സിയുടെ കരിയറിലെ സുപ്രധാന നേട്ടങ്ങള്&#x200d; ആവിഷ്‌കരിച്ച സംഗീതനിശയോടെയാണ് പരിപാടി സമാപിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മെസ്സി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് നേരെ താജ് ഫലക്‌നുമ പാലസിലെത്തിയ താരം, തെലങ്കാന മുഖ്യമന്ത്രിയെയും പ്രീമിയം ടിക്കറ്റെടുത്ത ആരാധകരെയും കണ്ട ശേഷമാണ് ഉപ്പല്&#x200d; സ്റ്റേഡിയത്തില്&#x200d; പ്രദര്&#x200d;ശന മത്സരത്തിനായി എത്തിയത്.</p>
<p>അതേസമയം, കൊല്&#x200d;ക്കത്ത സാള്&#x200d;ട്ട് ലേക്ക് സ്റ്റേഡിയത്തില്&#x200d; നടന്ന മെസ്സി പരിപാടി സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചിരുന്നു. മെസ്സിയെ ഒരുനോട്ടം കാണാനായി ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതല്&#x200d; 25,000 രൂപവരെ ടിക്കറ്റ് നിരക്കുണ്ടായിരുന്ന പരിപാടി രണ്ട് മണിക്കൂര്&#x200d; നീണ്ടുനില്&#x200d;ക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അരമണിക്കൂര്&#x200d; പോലും നീളാതെ അവസാനിപ്പിച്ചു. ഇതോടെ വന്&#x200d;തുക നല്&#x200d;കി ടിക്കറ്റ് വാങ്ങിയ ആരാധകര്&#x200d;ക്ക് മെസ്സിയെ കാണാനായില്ല.</p>
<p>മുഖ്യമന്ത്രി മമത ബാനര്&#x200d;ജി, ബോളിവുഡ് താരം ഷാരൂഖ് ഖാന്&#x200d;, മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d; സൗരവ് ഗാംഗുലി എന്നിവര്&#x200d; മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെത്തുമെന്ന അറിയിപ്പും നടപ്പായില്ല. ഇതോടെ രോഷാകുലരായ ആരാധകര്&#x200d; അക്രമാസക്തരാവുകയും സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി സംവിധാനങ്ങള്&#x200d; നശിപ്പിക്കുകയും ചെയ്തു. ഗാലറിയില്&#x200d;നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തിവീശിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.</p>
<p>സംഭവത്തില്&#x200d; അന്വേഷണം നടത്താന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രത്യേക സമിതിയെ നിയോഗിച്ചതായി പശ്ചിമ ബംഗാള്&#x200d; ഡി.ജി.പി രാജീവ് കുമാര്&#x200d; അറിയിച്ചു. ടിക്കറ്റ് തുക തിരികെ നല്&#x200d;കുമെന്ന് സംഘാടകര്&#x200d; ഉറപ്പ് നല്&#x200d;കിയിട്ടുണ്ട്. സംഭവത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി മമത ബാനര്&#x200d;ജി പറഞ്ഞു. ദൗര്&#x200d;ഭാഗ്യകരമായ സംഭവത്തില്&#x200d; മെസ്സിയോടും ആരാധകരോടും കായികപ്രേമികളോടും മാപ്പ് ചോദിക്കുന്നതായി മമത എക്‌സില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lionel-messi-ignites-fans-excitement-in-hyderabad-double-goal-in-the-exhibition-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദിലേക്ക് ലയണല്‍ മെസ്സി; മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടിക്കറ്റിന് 10 ലക്ഷം രൂപ</title>
		<link>https://www.chandrikadaily.com/lionel-messi-to-hyderabad-10-lakhs-for-the-meet-and-greet-ticket.html</link>
					<comments>https://www.chandrikadaily.com/lionel-messi-to-hyderabad-10-lakhs-for-the-meet-and-greet-ticket.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 14:07:31 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368507</guid>

					<description><![CDATA[താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊല്&#x200d;ക്കത്ത സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കിയ അര്&#x200d;ജന്റീനിയന്&#x200d; സൂപ്പര്&#x200d; താരം ലയണല്&#x200d; മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കുകാണാന്&#x200d; ആരാധകര്&#x200d; വലിയ ആകാംക്ഷയിലാണ്.</p>
<p>മെസ്സിയുടെ ഹൈദരാബാദ് സന്ദര്&#x200d;ശനത്തോടനുബന്ധിച്ച് ഏറെ ചര്&#x200d;ച്ചയാകുന്നത് എക്‌സ്‌ക്ലൂസീവ് &#8216;മീറ്റ് ആന്&#x200d;ഡ് ഗ്രീറ്റ്&#8217; ഫോട്ടോ സെഷനാണ്. മെസ്സിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ജി.എസ്.ടി ഉള്&#x200d;പ്പെടെ 10 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിന്റെയും വിലയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയാണ് ഈ പാക്കേജില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങള്&#x200d; ചെലവാകുമെങ്കിലും ഹൈദരാബാദില്&#x200d; നിന്നുള്ള ഏകദേശം 60 പേര്&#x200d; ഇതിനകം ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി 40 ടിക്കറ്റുകള്&#x200d; കൂടി മാത്രമാണ് ലഭ്യമാകാനുള്ളത്.</p>
<p>സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി ഉപ്പല്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന പ്രദര്&#x200d;ശന പരിപാടിയിലും മെസ്സി പങ്കെടുക്കും. വൈകിട്ട് 5.30 മുതല്&#x200d; സംഗീത പരിപാടികള്&#x200d; ആരംഭിക്കും. തുടര്&#x200d;ന്ന് വൈകിട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിലെത്തും. ഏകദേശം ഒരു മണിക്കൂര്&#x200d; താരം ഗ്രൗണ്ടില്&#x200d; തുടരും. പെനാല്&#x200d;ട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കാളിയാകും.</p>
<p>യൂണിസെഫ് ഗുഡ്വില്&#x200d; അംബാസഡറെന്ന നിലയില്&#x200d; കുട്ടികളുമായി സംവദിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത 24 കുട്ടികള്&#x200d;ക്കായി പ്രത്യേക മാസ്റ്റര്&#x200d;ക്ലാസും നടത്തും. പരിപാടിയില്&#x200d; തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.</p>
<p>ഇന്ത്യന്&#x200d; ആരാധകരുടെ വര്&#x200d;ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മെസ്സിയുടെ ഇന്ത്യ വരവ് വിരാമമിട്ടത്. &#8216;ഗോട്ട് ടൂര്&#x200d;&#8217; എന്ന പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി രാജ്യത്തെത്തിയത്. കൊല്&#x200d;ക്കത്തയില്&#x200d; ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്&#x200d;ഹിയില്&#x200d; സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്&#x200d;ക്ക് ശേഷം ഡല്&#x200d;ഹിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മെസ്സി മടങ്ങുക.</p>
<p>ഇന്റര്&#x200d; മയാമിയിലെ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വേ), റോഡ്രിഗോ ഡി പോള്&#x200d; (അര്&#x200d;ജന്റീന) എന്നിവരും സംഘത്തിലുണ്ട്.</p>
<p>അതേസമയം, മെസ്സിയുടെ സന്ദര്&#x200d;ശനത്തിന് പിന്നാലെ കൊല്&#x200d;ക്കത്തയിലെ സാള്&#x200d;ട്ട് ലേക്ക് സ്റ്റേഡിയത്തില്&#x200d; സംഘര്&#x200d;ഷമുണ്ടായതായി റിപ്പോര്&#x200d;ട്ടുണ്ട്. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lionel-messi-to-hyderabad-10-lakhs-for-the-meet-and-greet-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/bbrother-killed-for-insurance-money-anian-and-his-accomplices-were-arrested.html</link>
					<comments>https://www.chandrikadaily.com/bbrother-killed-for-insurance-money-anian-and-his-accomplices-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 10:43:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[hydrabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366603</guid>

					<description><![CDATA[തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്&#x200d;ഷുറന്&#x200d;സ് തുക സ്വന്തമാക്കാന്&#x200d; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്&#x200d; അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്&#x200d; ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന്&#x200d; ഉള്&#x200d;പ്പെടെ മൂന്ന് പേര്&#x200d; ചേര്&#x200d;ന്ന് കൊലപ്പെടുത്തിയത്.</p>
<p>സംഭവത്തില്&#x200d; വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്&#x200d; ഡ്രൈവര്&#x200d; പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്&#x200d;ഷം മുന്&#x200d;പ് രണ്ട് ടിപ്പര്&#x200d; വാങ്ങി വാടകയ്ക്ക് നല്&#x200d;കി തുടങ്ങി ബിസിനസില്&#x200d; വന്&#x200d;നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്&#x200d; പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.</p>
<p>പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്&#x200d; 4.14 കോടിയുടെ ഇന്&#x200d;ഷുറന്&#x200d;സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്&#x200d; കിടത്തിയും ടിപ്പര്&#x200d; കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.</p>
<p>കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്&#x200d; പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്&#x200d;ഡില്&#x200d; എടുത്തിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbrother-killed-for-insurance-money-anian-and-his-accomplices-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു</title>
		<link>https://www.chandrikadaily.com/a-10th-class-student-jumped-to-her-death-from-a-building-in-hyderabad-after-her-exam-results.html</link>
					<comments>https://www.chandrikadaily.com/a-10th-class-student-jumped-to-her-death-from-a-building-in-hyderabad-after-her-exam-results.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 17:19:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[studentdeath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365341</guid>

					<description><![CDATA[ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പരീക്ഷയില്&#x200d; കുറഞ്ഞ മാര്&#x200d;ക്ക് നേടിയതിനെ തുടര്&#x200d;ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്&#x200d;ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്&#x200d;ത്ഥിനി സ്‌കൂള്&#x200d; കെട്ടിടത്തിന്റെ അഞ്ചാം നിലയില്&#x200d; നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.</p>
<p>പോലീസ് വിവരങ്ങള്&#x200d; പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്&#x200d; മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി മാറ്റി. സംഭവത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഒവൈസി ടിഎംആര്&#x200d;ഇഎസ് വൈസ് ചെയര്&#x200d;മാന്&#x200d; ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്&#x200d; സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്&#x200d;ക്കാര്&#x200d; സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്&#x200d;കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജോലി നല്&#x200d;കണമെന്ന് ഒവൈസി സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>തെലങ്കാനയില്&#x200d; സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ ആത്മഹത്യ ഇപ്പോള്&#x200d; ആശങ്ക ഉയര്&#x200d;ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്&#x200d;ഷ്യല്&#x200d; സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-10th-class-student-jumped-to-her-death-from-a-building-in-hyderabad-after-her-exam-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/us-visa-denied-young-female-doctor-commits-suicide-in-hyderabad.html</link>
					<comments>https://www.chandrikadaily.com/us-visa-denied-young-female-doctor-commits-suicide-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 13:39:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365127</guid>

					<description><![CDATA[ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദില്&#x200d; യുഎസ് വിസ നിരസിച്ചതിനെ തുടര്&#x200d;ന്ന് ഫ്‌ലാറ്റില്&#x200d; യുവ വനിതാ ഡോക്ടര്&#x200d; ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്&#x200d; കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്&#x200d;ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്&#x200d; കണ്ടെത്തി. സംഭവത്തില്&#x200d; പോലീസ് കേസെടുത്തു.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്&#x200d;ട്ട്. 2005നും 2010നും ഇടയില്&#x200d; കിര്&#x200d;ഗിസ്ഥാനില്&#x200d; എംബിബിഎസ് പൂര്&#x200d;ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്&#x200d;ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്&#x200d; യുഎസില്&#x200d; ഇന്റേണല്&#x200d; മെഡിസിനില്&#x200d; സ്‌പെഷ്യലൈസേഷന്&#x200d; നേടാനാണ് അവര്&#x200d; ആഗ്രഹിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-visa-denied-young-female-doctor-commits-suicide-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂട്യൂബ് വീഡിയോ കണ്ടതിനെ തുടര്‍ന്ന് 40കാരനെ കൊലപ്പെടുത്തിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/3-arrested-for-murdering-and-dismembering-40-year-old-man-after-watching-youtube-video.html</link>
					<comments>https://www.chandrikadaily.com/3-arrested-for-murdering-and-dismembering-40-year-old-man-after-watching-youtube-video.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Oct 2025 09:00:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[hydrabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357752</guid>

					<description><![CDATA[മൃതദേഹം കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മോഷ്ടിച്ച സ്വര്‍ണവും 2 കത്തികളും കണ്ടെടുത്തു. ]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് തെലങ്കാനയില്&#x200d; ഗട്‌ല വെങ്കടേശ്വരലുവിനെ യൂട്യൂബ് വീഡിയോ കണ്ടതിന് പിന്നാലെ കൊലപ്പെടുത്തുകയും കഷ്ണങ്ങളാക്കി മാലിന്യക്കൂമ്പാരത്തില്&#x200d; ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്&#x200d; സ്ത്രീ ഉള്&#x200d;പ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോക് (36) ആണ്.</p>
<p>സെപ്റ്റംബര്&#x200d; 16നാണ് വീട്ടില്&#x200d; വെച്ച് പ്രതികള്&#x200d; വെങ്കടേശ്വരലുവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യത മൂലം പണം മോഷ്ടിക്കാന്&#x200d; ശ്രമിക്കുക എന്നാണ് പൊലീസ് കണ്ടെത്തിയത്. കുത്തി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പുതപ്പില്&#x200d; പൊതിഞ്ഞ് മാലിന്യക്കൂമ്പാരത്തില്&#x200d; ഉപേക്ഷിച്ചു.</p>
<p>മൃതദേഹം കൊണ്ടു പോകാന്&#x200d; ഉപയോഗിച്ച ഇരുചക്ര വാഹനവും മോഷ്ടിച്ച സ്വര്&#x200d;ണവും 2 കത്തികളും കണ്ടെടുത്തു. നിലവില്&#x200d; മൂന്ന് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-arrested-for-murdering-and-dismembering-40-year-old-man-after-watching-youtube-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്‍ ക്രൂര റാഗിങ്: വീഡിയോ പങ്കുവെച്ച ശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/brutal-ragging-in-hyderabad-student-commits-suicide-after-sharing-video.html</link>
					<comments>https://www.chandrikadaily.com/brutal-ragging-in-hyderabad-student-commits-suicide-after-sharing-video.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 08:51:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[viral vedio]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355225</guid>

					<description><![CDATA[മരിക്കുന്നതിന് മുമ്പ് സായ് തേജ് ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്,]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: സിദ്ധാര്&#x200d;ത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥി ജാദവ് സായ് തേജ (22) ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടര്&#x200d;ന്ന് ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് സായ് തേജ് ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്, ഇതില്&#x200d; സീനിയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; തന്നെ മര്&#x200d;ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും, തന്റെ ജീവന്&#x200d; അപകടത്തിലാണെന്നും സായ് തേജ വെളിപ്പെടുത്തുന്നുണ്ട്.</p>
<p>സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി, മദ്യം കുടിപ്പിക്കുകയും ഏകദേശം 10,000 രൂപ ബില്ല് അടയ്ക്കാന്&#x200d; നിര്&#x200d;ബന്ധിക്കുകയും ചെയ്തതായി ആരോപണം ഉണ്ട്. സമ്മര്&#x200d;ദ്ദം താങ്ങാനാവാതെ സായ് തേജ തൂങ്ങിമരിച്ചതായി അഭിഭാഷകന്&#x200d; കിഷോര്&#x200d; വ്യക്തമാക്കി. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>&#8216;നാലോ അഞ്ചോ പേര്&#x200d; വന്ന് എന്നെ ഭീഷണിപ്പെടുത്തി. അവര്&#x200d; വന്ന് പണം ആവശ്യപ്പെടുന്നു. എനിക്ക് പേടിയാണ്. അവര്&#x200d; എന്റെ അടുത്ത് വന്ന് പണം ചോദിക്കും. എന്നെ തല്ലും. ഞാന്&#x200d; എന്തുചെയ്യണം? ഞാന്&#x200d; മരിക്കാന്&#x200d; പോവുകയാണ്,&#8217; ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് താന്&#x200d; റെക്കോര്&#x200d;ഡുചെയ്ത വീഡിയോയില്&#x200d; സായ് തേജ പറയുന്നു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-ragging-in-hyderabad-student-commits-suicide-after-sharing-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് ആവേശത്തിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റി</title>
		<link>https://www.chandrikadaily.com/university-of-hyderabad-in-the-excitement-of-elections.html</link>
					<comments>https://www.chandrikadaily.com/university-of-hyderabad-in-the-excitement-of-elections.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Sep 2025 13:35:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[laestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354940</guid>

					<description><![CDATA[യൂണിയൻ ജനറൽ സെക്രട്ടറിയായി എം എസ് എഫിലെ മുഹമ്മദ് ഷാദിൽ വിവിധ സ്കൂൾ കൗൺസിലർ പോസ്റ്റിലേക്ക് ഹാദി മുഹമ്മദ്‌, അബ്ദുൽ ഹാദി, നദ ഫാത്തിമ എന്നിവരാണ് മത്സരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് :ഹൈദരാബാദ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണ ആവേശത്തിൽ എം എസ് എഫ് മുന്നണി. അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ (എ എസ് എ) ഐസ മുന്നണിയിലാണ് എം എസ് എഫ് മത്സരിക്കുന്നത്. യൂണിയൻ ജനറൽ സെക്രട്ടറിയായി എം എസ് എഫിലെ മുഹമ്മദ് ഷാദിൽ വിവിധ സ്കൂൾ കൗൺസിലർ പോസ്റ്റിലേക്ക് ഹാദി മുഹമ്മദ്‌, അബ്ദുൽ ഹാദി, നദ ഫാത്തിമ എന്നിവരാണ് മത്സരിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച കേഡർ മീറ്റ് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു ഉൽഘാടനം ചെയ്തു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് സാനിധ്യം ശ്രദ്ധേയമാന്നന്ന് അദ്ദേഹം അഭിപ്രായപെട്ടു. യൂണിവേഴ്സിറ്റി എം എസ് എഫ് പ്രസിഡന്റ്‌ നജവ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ, അബ്ദു സലാം മുഹമ്മദ് ഷാദിൽ, അർസാലൻ, അഫ്ലാഹ്, ഫർഹാൻ, എന്നിവർ സംസാരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-of-hyderabad-in-the-excitement-of-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബ വഴക്ക്; ഹൈദരാബാദില്‍ ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി പുഴയില്‍ തള്ളി ഭര്‍ത്താവ്</title>
		<link>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html</link>
					<comments>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 06:08:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351564</guid>

					<description><![CDATA[കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി. ]]></description>
										<content:encoded><![CDATA[<p>കുടുംബവഴക്കിനെത്തുടര്&#x200d;ന്ന് അഞ്ച് മാസം ഗര്&#x200d;ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്&#x200d; ഭര്&#x200d;ത്താവ് പുഴയില്&#x200d; തള്ളി. കര്&#x200d;ണാടക സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഭര്&#x200d;ത്താവ് മഹേന്ദര്&#x200d; റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം സംഭവം നടന്നത്. </p>
<p>ആഗസ്റ്റ് 22ന് വികാരാബാദിലെ മെഡിക്കല്&#x200d; ചെക്കപ്പിനുശേഷം മാതാപിതാക്കള്&#x200d; താമസിക്കുന്ന വീട്ടിലേക്ക് പോകുവാന്&#x200d; സ്വാതി പറഞ്ഞിരുന്നു. എന്നാല്&#x200d; മോഹന്&#x200d; റെഡ്ഡി ഇത് സമ്മതിച്ചില്ല. ഇതിനെത്തുടര്&#x200d;ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. </p>
<p>ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പുഴയില്&#x200d; ഉപേക്ഷിക്കുകയായിരുന്നു. ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് ശരീരഭാഗങ്ങള്&#x200d; മുറിച്ചത്. തടര്&#x200d;ന്ന് ഇവ ബാഗിലാക്കി മുസി നദയില്&#x200d; ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ തലയും കൈയും കാലുകളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയില്&#x200d; ഉപേക്ഷിച്ചത്. മഹേന്ദര്&#x200d; റെഡ്ഡി ശരീരഭാഗങ്ങളുമായി വീടിന് പുറത്തേക്കിറങ്ങുന്നത് സമീപത്തെ സിസി ടിവിയില്&#x200d; പതിഞ്ഞിരുന്നു. വീട്ടില്&#x200d; നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്&#x200d; ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. മറ്റ് ശരീരാവശിഷ്ടങ്ങള്&#x200d;ക്കായി പുഴയില്&#x200d; തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>തലയില്ലാത്ത യുവതിയുടെ മൃതദേഹം ഇയാള്&#x200d; മുറിയില്&#x200d; സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്&#x200d; റെഡ്ഡി ഭാര്യസഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതില്&#x200d; സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിളിച്ച് വിവരം പറയുകയും ബന്ധു മഹേന്ദറിനേയും കൂട്ടി സ്റ്റേഷനില്&#x200d; ഹാജരാവുകയുമായിരുന്നു. എന്നാല്&#x200d; പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്&#x200d; കൊലപാതകം ചെയ്ത വിവരം ഇയാള്&#x200d; സമ്മതിച്ചിരുന്നില്ല. ഭാര്യയെ കാണാനില്ലെന്ന വാദത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുകയായിരുന്നു. തുടര്&#x200d;ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാള്&#x200d; കുറ്റം സമ്മതിച്ചത്.</p>
<p>മഹേന്ദറുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; ബി.എന്&#x200d;.എസ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കല്&#x200d; എന്നീ വകുപ്പുകള്&#x200d; പ്രകാരം പൊലീസ് കേസെടുത്തു. നിലവില്&#x200d; ഇയാള്&#x200d; പൊലീസ് കസ്റ്റഡിയിലാണ്. തെലങ്കാനയിലെ വികാരബാദ് ജില്ലയിലെ താമസക്കാരായ മഹേന്ദ്രയുടേയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം തന്നെ ഇരുവരും തമ്മില്&#x200d; പ്രശ്‌നങ്ങള്&#x200d; ഉണ്ടാവാറുണ്ടായിരുന്നു. 2024 ഏപ്രിലില്&#x200d; മഹേന്ദറിനെതിരെ വികാരാബാദ് പൊലീസില്&#x200d; സ്വാതി ഗാര്&#x200d;ഹിക പീഡനത്തിന് കേസും നല്&#x200d;കിയിരുന്നു. പിന്നീട് നടന്ന മധ്യസ്ഥ ചര്&#x200d;ച്ചകളെത്തുടര്&#x200d;ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്&#x200d; തീരുമാനിക്കുകയും ഹൈദരാബാദിലെ ഒരു സ്വകാര്യ കോള്&#x200d; സെന്ററില്&#x200d; സ്വാതി മൂന്ന് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. എന്നാല്&#x200d; മഹേന്ദറിന്റെ സംശയത്തെ തുടര്&#x200d;ന്ന് സ്വാതി ജോലി ഉപേക്ഷിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു</title>
		<link>https://www.chandrikadaily.com/11the-young-womans-practice-by-driving-a-car-for-8-kilometers-along-the-railway-they-attacked-the-policemen-while-trying-to-release-them.html</link>
					<comments>https://www.chandrikadaily.com/11the-young-womans-practice-by-driving-a-car-for-8-kilometers-along-the-railway-they-attacked-the-policemen-while-trying-to-release-them.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Jun 2025 06:25:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Railway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345957</guid>

					<description><![CDATA[ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് റെയില്&#x200d;വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്&#x200d; സര്&#x200d;വീസ് തടസ്സപ്പെട്ടു. കാര്&#x200d; തടഞ്ഞ് പുറത്തിറക്കാന്&#x200d; ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്&#x200d; ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.</p>
<p>യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്&#x200d;ന്ന് 2 പാസഞ്ചര്&#x200d; ട്രെയിനുകളും 2 ഗുഡ്‌സും നിര്&#x200d;ത്തിയിടേണ്ടിവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-young-womans-practice-by-driving-a-car-for-8-kilometers-along-the-railway-they-attacked-the-policemen-while-trying-to-release-them.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
