<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ICC CHAMPIONS TROPHY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/icc-champions-trophy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Mar 2025 17:42:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ICC CHAMPIONS TROPHY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കലാശപ്പോരിലെ താരമായി രോഹിത് ശര്&#x200d;മ; രചിന്&#x200d; രവീന്ദ്ര പ്ലെയര്&#x200d; ഒഫ് ദ ടൂര്&#x200d;ണമെന്റ്</title>
		<link>https://www.chandrikadaily.com/rohit-sharma-as-the-star-of-kalashapo-rachin-ravindra-player-of-the-tournament.html</link>
					<comments>https://www.chandrikadaily.com/rohit-sharma-as-the-star-of-kalashapo-rachin-ravindra-player-of-the-tournament.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Mar 2025 17:42:49 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[Rachin Ravindra]]></category>
		<category><![CDATA[Rohith Sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333251</guid>

					<description><![CDATA[തകര്&#x200d;പ്പന്&#x200d; അര്&#x200d;ധസെഞ്ചറിയുമായി മുന്നില്&#x200d;നിന്ന് നയിച്ച ക്യാപ്റ്റന്&#x200d; രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്]]></description>
										<content:encoded><![CDATA[<p>ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ചാമ്പ്യന്&#x200d;സ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മക്ക് ഒരു സ്‌നേഹ സമ്മാനം. ആവേശപ്പോരിലെ മാന്&#x200d; ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയെടുത്ത് ഇന്ത്യന്&#x200d; പടനായകന്&#x200d;. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്&#x200d; നിന്ന് നയിച്ച നാകയന്&#x200d; രോഹിത് ശര്&#x200d;മ തന്നെയായിരുന്നു ഇന്ത്യയുടെ വിജയ ശില്&#x200d;പിയും.</p>
<p>തകര്&#x200d;പ്പന്&#x200d; അര്&#x200d;ധസെഞ്ചറിയുമായി മുന്നില്&#x200d;നിന്ന് നയിച്ച ക്യാപ്റ്റന്&#x200d; രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്&#x200d; ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്&#x200d;സെടുത്തു. ഓപ്പണിങ് വിക്കറ്റില്&#x200d; ശുഭ്മന്&#x200d; ഗില്ലിനൊപ്പം രോഹിത് പടുത്തുയര്&#x200d;ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്&#x200d; വിജയത്തില്&#x200d; നിര്&#x200d;ണായകമായി.</p>
<p>ന്യൂസിലന്റ് ഓപ്പണര്&#x200d; രചിന്&#x200d; രവീന്ദ്രയാണ് ടൂര്&#x200d;ണമെന്റിന്റെ താരം. രചിനാണ് ടൂര്&#x200d;ണമെന്റിലെ ടോപ് സ്‌കോററും. കിവീസിന്റെ മാറ്റ് ഹെന്&#x200d;ട്രിയാണ് ടൂര്&#x200d;ണമെന്റില്&#x200d; ഏറ്റവും അധികം വിക്കറ്റുകള്&#x200d; കൊയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-sharma-as-the-star-of-kalashapo-rachin-ravindra-player-of-the-tournament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിവീസിനെ തകര്&#x200d;ത്ത് രോഹിതിനും ഇന്ത്യക്കും കിരീടം</title>
		<link>https://www.chandrikadaily.com/india-are-champions-in-the-icc-champions-trophy-without-losing-a-single-match.html</link>
					<comments>https://www.chandrikadaily.com/india-are-champions-in-the-icc-champions-trophy-without-losing-a-single-match.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Mar 2025 16:54:19 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Title winners]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333248</guid>

					<description><![CDATA[ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ഒരു മത്സരം പോലും തോല്&#x200d;ക്കാതെ ഇന്ത്യ ചാമ്പ്യന്മാര്&#x200d;]]></description>
										<content:encoded><![CDATA[<p>ഏകദിന ക്രിക്കറ്റില്&#x200d; കിവീസിനെ തകര്&#x200d;ത്തെറിഞ്ഞ് ചാമ്പ്യന്&#x200d;സ് ട്രോഫി അടിച്ചെടുത്ത് ഇന്ത്യ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്&#x200d; അരങ്ങേറിയ വാശിയേറിയ കലാശപ്പോരില്&#x200d; ന്യൂസിലാന്&#x200d;ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിതിന്റെ നീലപട ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; മുത്തമിട്ടത്. മിന്നും ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്&#x200d; നിന്ന് നയിച്ച നാകയന്&#x200d; രോഹിത് ശര്&#x200d;മയാണ് ഇന്ത്യയുടെ വിജയ ശില്&#x200d;പി.</p>
<p>ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്&#x200d;ഡ് നിശ്ചിത 50 ഓവറില്&#x200d; ഏഴു വിക്കറ്റ് നഷ്ടത്തില്&#x200d; 251 റണ്&#x200d;സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്&#x200d; ആറ് വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം കണ്ടു. തകര്&#x200d;പ്പന്&#x200d; അര്&#x200d;ധസെഞ്ചറിയുമായി മുന്നില്&#x200d;നിന്ന് നയിച്ച ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്&#x200d; ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്&#x200d;സെടുത്തു. ഓപ്പണിങ് വിക്കറ്റില്&#x200d; ശുഭ്മന്&#x200d; ഗില്ലിനൊപ്പം രോഹിത് പടുത്തുയര്&#x200d;ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്&#x200d; വിജയത്തില്&#x200d; നിര്&#x200d;ണായകമായി.</p>
<p>ഇന്ത്യയുടെ രണ്ടാമത്തെ ചാമ്പ്യന്&#x200d;സ് ട്രോഫി കിരീടമാണ്. 12വര്&#x200d;ഷം മുന്&#x200d;പ് 2013ലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യന്&#x200d;സ് ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് ലോകകപ്പ് കിരീടങ്ങള്&#x200d;(1983,2011) ഉള്&#x200d;പ്പെടെ ഏകദിനത്തില്&#x200d; ഇന്ത്യ ഉയര്&#x200d;ത്തുന്ന നാലാമത്തെ വിശ്വകിരീടം കൂടിയാണിത്.</p>
<p>താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്&#x200d;പ്പന്&#x200d; തുടക്കമാണ് നായകന്&#x200d; രോഹിത് ശര്&#x200d;മ നല്&#x200d;കിയത്. രോഹിത്-ഗില്&#x200d; ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്&#x200d; 105 റണ്&#x200d;സില്&#x200d; നില്&#x200d;കെയാണ് പിരിയുന്നത്. ശ്രേയസ് അയ്യര്&#x200d; (62 പന്തില്&#x200d; 48), ശുഭ്മന്&#x200d; ഗില്&#x200d; (50 പന്തില്&#x200d; 31), അക്ഷര്&#x200d; പട്ടേല്&#x200d; (40 പന്തില്&#x200d; 29), വിരാട് കോലി (ഒന്ന്), ഹാര്&#x200d;ദിക് പാണ്ഡ്യ (18 പന്തില്&#x200d; 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്&#x200d; ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്&#x200d; 105 ല്&#x200d; നില്&#x200d;ക്കെ ശുഭ്മന്&#x200d; ഗില്ലിനെ മിച്ചല്&#x200d; സാന്റ്‌നറുടെ പന്തില്&#x200d; ഗ്ലെന്&#x200d; ഫിലിപ്‌സ് വീണ്ടുമൊരു &#8216;അദ്ഭുത&#8217; ക്യാച്ചിലൂടെ പുറത്താക്കിയത് നിര്&#x200d;ണായകമായി.</p>
<p>ബ്രേസ്‌വെല്ലിന്റെ പന്തില്&#x200d; കോലി പുറത്തായത് ആരാധകരെ തളര്&#x200d;ത്തി. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്. സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്&#x200d;മ, ഇടയ്ക്ക് റണ്&#x200d;നിരക്കിലുണ്ടായ വര്&#x200d;ധനവിന്റെ സമ്മര്&#x200d;ദ്ദത്തില്&#x200d; അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറില്&#x200d; രചിന്&#x200d; രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്&#x200d; ശ്രമിച്ച രോഹിത്തിനെ പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്&#x200d; ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.</p>
<p>പിന്നീട് അക്ഷര്&#x200d; പട്ടേലും ശ്രേയസും അയ്യരും ചേര്&#x200d;ന്ന് നടത്തിയ യുദ്ധം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്&#x200d; നേരിട്ട് 65 റണ്&#x200d;സാണ് ഇരുവരും ചേര്&#x200d;ന്ന് അടിച്ചെടുത്തത്്. 48 റണ്&#x200d;സെടുത്ത ശ്രേയസ് അയ്യരെ രചിന്&#x200d; രവീന്ദ്ര തകര്&#x200d;പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്&#x200d; മിച്ചല്&#x200d; ബ്രേസ്‌വെല്ലിനെ സിക്‌സര്&#x200d; പറത്താനുള്ള അക്ഷര്&#x200d; പട്ടേലിന്റെ ശ്രമം വില്&#x200d; ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.</p>
<p>ഹാര്&#x200d;ദിക് പാണ്ഡ്യ തകര്&#x200d;പ്പന്&#x200d; സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്&#x200d;ന്നെങ്കിലും, സ്‌കോര്&#x200d; 241ല്&#x200d; നില്&#x200d;ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്&#x200d; ജെയ്മിസന്റെ പന്തില്&#x200d; ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. 33 പന്തില്&#x200d; പുറത്താകാതെ 34 റണ്&#x200d;സെടുത്ത കെ.എല്&#x200d; രാഹുലും ഒമ്പത് റണ്&#x200d;സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്.</p>
<p>നേരെത്ത, 63 റണ്&#x200d;സെടുത്ത ഡാരില്&#x200d; മിച്ചലിന്റെയും മിഖായേല്&#x200d; ബ്രേസ് വെല്ലിന്റെ (40 പന്തില്&#x200d; പുറത്താകാതെ 53 ) ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.</p>
<p>വില്&#x200d;യങ് (15), രചിന്&#x200d; രവീന്ദ്ര (37), കെയിന്&#x200d; വില്യംസണ്&#x200d; (11), ടോം ലതാം(14) ഗ്ലെന്&#x200d; ഫിലിപ്‌സ് (34), മിച്ചല്&#x200d; സാന്റര്&#x200d; (8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വരുണ്&#x200d; ചക്രവര്&#x200d;ത്തി കുല്&#x200d;ദീപ് യാദവ് എന്നിവര്&#x200d; രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-are-champions-in-the-icc-champions-trophy-without-losing-a-single-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫി: ഓസീസിനെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/1icc-champions-trophy-india-set-265-to-win.html</link>
					<comments>https://www.chandrikadaily.com/1icc-champions-trophy-india-set-265-to-win.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 12:46:55 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332472</guid>

					<description><![CDATA[ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി. ]]></description>
										<content:encoded><![CDATA[<p>ഐസിസി ചാംപ്യൻസ് ട്രോഫിയിലെ നിർണായകമായ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264ന് ഓൾഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വീതവും, ഹാർദിക് പാണ്ഡ്യ അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി.</p>
<p>37ാം ഓവറിൽ അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു. 48ാം ഓവറിൽ അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യരും റണ്ണൗട്ടാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ടീമിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ഷമിയാണ് ആദ്യം വിക്കറ്റെടുത്തത്.</p>
<p>ഓപ്പണർ കൂപ്പർ കൊണോളിയെ ഷമി പൂജ്യത്തിന് പുറത്താക്കി. 9 പന്തിൽ നിന്ന് അക്കൗണ്ട് തുറക്കാനാകാതിരുന്ന കൊണോളിയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ ബ്രേക്ക് ത്രൂ.</p>
<p>എന്നാൽ മറുവശത്ത് ഓപ്പണർ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. 8.2 ഓവറിൽ 54 റൺസെടുത്ത് നിൽക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. 33 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 39 റൺസെടുത്ത ഹെഡ്ഡിനെ വരുൺ ചക്രവർത്തി ഗില്ലിൻ്റെ കൈകളിലെത്തിച്ചു.</p>
<p>ഹെഡ്ഡ് വീണ ശേഷവും മറുവശത്ത് കംഗാരുപ്പടയുടെ നായകൻ സ്റ്റീവ് സ്മിത്ത് മികച്ച ഷോട്ടുകളുമായി സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. മാർനസ് ലബൂഷാൻ സ്മിത്തിന് മികച്ച പിന്തുണയേകിയെങ്കിലും 29 റൺസെടുത്ത് നിൽക്കെ രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.</p>
<p>69 പന്തിൽ നിന്ന് അർധസെഞ്ചുറി പിന്നിട്ട സ്മിത്ത് ജോഷ് ഇംഗ്ലിസിനൊപ്പം ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചിടത്ത് രവീന്ദ്ര ജഡേജ വീണ്ടും വില്ലനായി. ഓസീസ് താരത്തെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂവാണ് ജഡേജ സമ്മാനിച്ചത്. അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു.</p>
<p>ലെഗ് സൈഡിലേക്കിറങ്ങി വലിയ ഷോട്ടിന് ശ്രമിച്ച നായകൻ്റെ ഓഫ് സ്റ്റംപ് ഷമി തെറിപ്പിച്ചു. പിന്നാലെയെത്തിയ മാക്സ്‌വെൽ ഒരു സിക്സർ പറത്തിയതിന് പിന്നാലെ അക്സറിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യർ പുറത്താക്കി.</p>
<p>നേരത്തെ ടോസ് ഭാഗ്യം ഇന്ത്യയെ കൈവിട്ടിരുന്നു. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നുമില്ല. ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുൺ ചക്രവർത്തിയെ ടീമിൽ നിലനിർത്തി. നാല് സ്പിന്നർമാരും രണ്ട് പേസർമാരുമാണ് ഇന്ത്യൻ നിരയിലുള്ളത്.</p>
<p>അതേസമയം, ഓസ്ട്രേലിയൻ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. സ്പെൻസർ ജോൺസണിന് പകരം ഇന്ത്യൻ വംശജനായ സ്പിന്നർ തൻവീർ സംഗയെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഷോർട്ടിന് പകരം കൂപ്പർ കോണോളിയും ടീമിലിടം നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1icc-champions-trophy-india-set-265-to-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസിസി ചാംപ്യന്&#x200d;സ് ട്രോഫി: ഗ്രൂപ്പ് ജേതാക്കളാകാന്&#x200d; ഇന്ത്യയും ന്യൂസിലാന്&#x200d;ഡും നേര്&#x200d;ക്കുനേര്&#x200d;</title>
		<link>https://www.chandrikadaily.com/icc-champions-trophy-india-vs-new-zealand-to-win-group.html</link>
					<comments>https://www.chandrikadaily.com/icc-champions-trophy-india-vs-new-zealand-to-win-group.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Mar 2025 07:55:29 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332098</guid>

					<description><![CDATA[ഗ്രൂപ്പ് ചാംപ്യന്&#x200d;മാരെ നിശ്ചയിക്കാനും സെമിയില്&#x200d; എതിരിടാനുള്ള ടീമിനെ നിര്&#x200d;ണയിക്കാനും ഇന്നത്തെ മല്&#x200d;സരത്തിന് സാധിക്കും.]]></description>
										<content:encoded><![CDATA[<p>ഐസിസി ചാംപ്യന്&#x200d;സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്&#x200d; ഇന്ത്യ ഇന്ന് ന്യൂസിലന്&#x200d;ഡിനെ നേരിടാന്&#x200d; സജ്ജം. ദുബായില്&#x200d; ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം നടക്കുന്നത്. സമ്മര്&#x200d;ദമോ ആശങ്കകളോ ഇല്ലാതെയാണ് ഇരു ടീമുകളും ഇന്ന് മല്&#x200d;സരിക്കാന്&#x200d; ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്&#x200d;സരങ്ങളും വിജയിച്ച് സെമിയുറപ്പിച്ചാണ് ഇന്ത്യയും ന്യൂസിലന്&#x200d;ഡും പോരിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ചാംപ്യന്&#x200d;മാരെ നിശ്ചയിക്കാനും സെമിയില്&#x200d; എതിരിടാനുള്ള ടീമിനെ നിര്&#x200d;ണയിക്കാനും ഇന്നത്തെ മല്&#x200d;സരത്തിന് സാധിക്കും.</p>
<p>ബംഗ്ലാദേശിനെയും പാകിസ്ഥാനെയും അനായാസം മറികടന്നാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. മാത്രമല്ല, ഗ്രൂപ്പ് എയില്&#x200d; ആദ്യം സെമി ഉറപ്പിച്ചതും ഇന്ത്യ തന്നെ. എന്നാല്&#x200d;, ഇന്ന് ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം തന്നെയാണ്. തോല്&#x200d;വി അറിയാതെയാണ് ന്യൂസിലന്&#x200d;ഡും സെമിയില്&#x200d; കയറിയത്. മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന വിരാട് കോഹ്ലലിയാണ് ഇന്നും ശ്രദ്ധാകേന്ദ്രം. ഫോമില്&#x200d; അല്ലാതിരുന്ന വിരാട് കോഹ്ലി കഴിഞ്ഞ മല്&#x200d;സരത്തില്&#x200d; പാകിസ്ഥാന് എതിരെ സെഞ്ചറി നേടിയതും അതിവേഗ 14,000 റണ്&#x200d;സ് നേടുന്ന താരമെന്ന റെക്കോര്&#x200d;ഡ് സ്വന്തമാക്കിയതും നമ്മള്&#x200d; കണ്ടതാണ്.</p>
<p>രോഹിത് ശര്&#x200d;മ്മയും ശുഭ്മാന്&#x200d; ഗില്ലും പരിക്ക് മാറി തിരികെ എത്തിയത് ടീമിന് ആശ്വാസമാണ്. ഇന്ത്യ നാല് മാറ്റങ്ങളോടെ ഇറങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് മല്&#x200d;സരങ്ങളിലായി പുറത്തിരിക്കുന്ന റിഷഭ് പന്തും വാഷിംഗ്ടണ്&#x200d; സുന്ദറും ടീമിലെത്താനാണ് സാധ്യത. വിക്കറ്റ് കീപ്പര്&#x200d; കെ എല്&#x200d; രാഹുലിനും അക്സര്&#x200d; പട്ടേലിന് പകരമാകും ഇവര്&#x200d; ടീമിലെത്തുക . കുല്&#x200d;ദീപ് യാദവിന് പകരം വരുണ്&#x200d; ചക്രവര്&#x200d;ത്തിയും മുഹമ്മദ് ഷമിക്ക് പകരം അര്&#x200d;ഷ്ദീപ് സിംഗും പരിഗണയിലുണ്ട്.</p>
<p>ജയം അനിവാര്യം എന്ന സമ്മര്&#x200d;ദമ്മില്ലാത്തതിനാല്&#x200d; മാറ്റങ്ങള്&#x200d;ക്ക് പരിശ്രമിക്കുകയാണ് ഇന്ത്യ. ഡാരില്&#x200d; മിച്ചല്&#x200d; പരിക്കില്&#x200d; നിന്ന് മുക്തനായ വാര്&#x200d;ത്തകളാണ് പുറത്ത്് വരുന്നത്. ഇതോടെ ന്യൂസിലന്&#x200d;ഡ് നിരയിലും മാറ്റങ്ങള്&#x200d; ഉറപ്പാണ്. കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും ഇന്ത്യന്&#x200d; സ്പിന്നര്&#x200d;മാരുടെ ഇന്നത്തെ വെല്ലുവിളി.</p>
<p>ഇന്ന് ഇന്ത്യ ജയിച്ചാല്&#x200d; ഗ്രൂപ്പ് എ ചാംപ്യന്മാരാവുകയും സെമിയില്&#x200d; ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടുകയും ചെയ്യും. ഇനി ന്യൂസിലന്&#x200d;ഡാണ് ജയിക്കുന്നതെങ്കില്&#x200d; സെമി ഫൈനലില്&#x200d; ഇന്ത്യയുടെ എതിരാളി ഗ്രൂപ്പ് എ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-champions-trophy-india-vs-new-zealand-to-win-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടം; ഇന്ത്യ- പാക് മത്സരം ഇന്ന്‌</title>
		<link>https://www.chandrikadaily.com/the-fight-the-cricket-world-has-been-waiting-for-india-pak-match-today.html</link>
					<comments>https://www.chandrikadaily.com/the-fight-the-cricket-world-has-been-waiting-for-india-pak-match-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 02:11:46 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331167</guid>

					<description><![CDATA[ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബൈയിലാണ് മല്&#x200d;സരം.]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് ലോകം ആവേശകരമായി കാത്തിരിക്കുന്ന ഇന്ത്യ-പാക് മല്&#x200d;സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബൈയിലാണ് മല്&#x200d;സരം. പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനാണ് ആരാധകര്&#x200d; ഉറ്റുനോക്കുന്നത്. ആദ്യ മല്&#x200d;സരത്തില്&#x200d; ബംഗ്ലാദേശിനെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. എന്നാല്&#x200d;, ന്യൂസിലന്റിന് എതിരെ തോല്&#x200d;വി അറിഞ്ഞായിരുന്നു പാകിസ്ഥാന്റെ തുടക്കം.</p>
<p>ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മല്&#x200d;സരത്തില്&#x200d; ഇന്ത്യ വിജയിച്ചെങ്കിലും ഗ്രൂപ്പ് എയില്&#x200d; ഇന്ത്യ രണ്ടാം സ്ഥാനത്താണ് നിലനില്&#x200d;ക്കുന്നത്. റണ്&#x200d; റേറ്റ് അടിസ്ഥാനത്തില്&#x200d; ന്യൂസിലന്&#x200d;ഡ് ആണ് ഒന്നാം സ്ഥാനത്ത്. റണ്&#x200d; മഴ ഒഴുകും എന്ന പ്രതീക്ഷയില്&#x200d; ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 33 റണ്&#x200d;സിന് 5 വിക്കറ്റുകളാണ് ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; പിഴുതത്. 150 റണ്&#x200d;സിന് താഴെ ടീമിനെ മുഴുവന്&#x200d; ഓള്&#x200d; ഔട്ടാക്കാന്&#x200d; സാധിക്കുമായിരുന്നിട്ടും ബംഗ്ലാദേശ് 200 കടന്നത് ഇന്ത്യന്&#x200d; മധ്യനിരയിലെ പോരായ്മ തന്നെയായിരുന്നു. ചാമ്പ്യന്&#x200d;സ് ട്രോഫി മല്&#x200d;സരങ്ങളില്&#x200d; ജയത്തിനപ്പുറം റണ്&#x200d; റേറ്റുകള്&#x200d;ക്ക് കാര്യമായ മാറ്റങ്ങള്&#x200d; ടീമിന്റെ സ്ഥാനങ്ങള്&#x200d;ക്ക് ഉണ്ടാക്കാന്&#x200d; സാധിക്കുമെന്നതിനാല്&#x200d; വെറും ഒരു വിജയത്തിനപ്പുറം മികച്ച മാര്&#x200d;ജിനില്&#x200d; ജയിക്കാനാകും ഇന്ത്യയും ശ്രമിക്കുക. മാത്രവുമല്ല, പാകിസ്ഥാനെതിരെ മികച്ച രീതിയിലുള്ള ജയമാണ് ആരാധകരും കാത്തിരിക്കുന്നത്.</p>
<p>ഇന്ത്യന്&#x200d; ബാറ്റിങ് നിരയില്&#x200d; മികച്ച ഫോം നിലനിര്&#x200d;ത്തുന്ന ശുഭ്മാന്&#x200d; ഗില്ലും ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയും തന്നെയാകും നാളെയും ഓപ്പണിങ്ങ് കൂട്ടുകെട്ടിനിറങ്ങുന്നത്. എന്നാല്&#x200d; പാകിസ്ഥാനെതിരെ നിരവധി റെക്കോര്&#x200d;ഡുകള്&#x200d; സ്വന്തമാക്കിയിട്ടുള്ള കോഹ്ലി ഫോം ഔട്ട് ആയിരിക്കുന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. ബൗളിങ് നിരയിലേക്ക് വരുകയാണെങ്കില്&#x200d; ആദ്യ മത്സരത്തില്&#x200d; തിളങ്ങിയ പേസര്&#x200d;മാരായ മുഹമ്മദ് ഷമിയും ഹര്&#x200d;ഷിത് റാണയും പാകിസ്ഥാനെതിരെയും ഇന്ത്യക്കായി ഇറങ്ങുമെന്നാണ് സൂചന. ജഡേജയുടെ ഫോമും ടീമിനെ പ്രതിസന്ധിയിലാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-fight-the-cricket-world-has-been-waiting-for-india-pak-match-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫി; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു</title>
		<link>https://www.chandrikadaily.com/icc-champions-trophy-india-lost-the-toss-bangladesh-elected-to-bat.html</link>
					<comments>https://www.chandrikadaily.com/icc-champions-trophy-india-lost-the-toss-bangladesh-elected-to-bat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Feb 2025 09:25:33 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330782</guid>

					<description><![CDATA[വിക്കറ്റ് കീപ്പറായി കെഎല്&#x200d; രാഹുല്&#x200d; ടീമില്&#x200d; തുടരും.]]></description>
										<content:encoded><![CDATA[<p>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബൈ ഇന്റര്&#x200d;നാഷണല്&#x200d; സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകന്&#x200d; നജ്മുള്&#x200d; ഹുസൈന്&#x200d; ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി കെഎല്&#x200d; രാഹുല്&#x200d; ടീമില്&#x200d; തുടരും. റിഷഭ് പന്ത് പുറത്തിരിക്കും.</p>
<p>മുഹമ്മദ് ഷമി, ഹര്&#x200d;ഷിത് റാണ എന്നിവരണ് ടീമിലെ പേസര്&#x200d;മാര്&#x200d;. ഹാര്&#x200d;ദിക് പാണ്ഡ്യയും പേസ് ഡിപാര്&#x200d;ട്ട്മെന്റിന് കരുത്തേകും. കുല്&#x200d;ദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്&#x200d;. രവീന്ദ്ര ജഡേജ, അക്സര്&#x200d; പട്ടേല്&#x200d; എന്നിവരും സഹായിക്കാനുണ്ട്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്&#x200d; ഇന്ത്യയും ബംഗ്ലാദേശും തമ്മില്&#x200d; ഇതുവരെ ആകെ 41 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യ 32 മത്സരങ്ങളില്&#x200d; വിജയിച്ചു, അതേസമയം ബംഗ്ലാദേശിന് ഇന്ത്യയ്ക്കെതിരെ 8 ഏകദിന മത്സരങ്ങളില്&#x200d; മാത്രമേ ജയിക്കാന്&#x200d; കഴിഞ്ഞുള്ളൂ. ഒരു മത്സരം അനിശ്ചിതത്വത്തിലായിരുന്നു.</p>
<p>ചാമ്പ്യന്&#x200d;സ് ട്രോഫി ടൂര്&#x200d;ണമെന്റിന്റെ 27 വര്&#x200d;ഷത്തെ ചരിത്രത്തില്&#x200d; ഇരുടീമുകളും ഒരിക്കല്&#x200d; മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. 2017 ലെ ചാമ്പ്യന്&#x200d;സ് ട്രോഫിയുടെ സെമി ഫൈനലില്&#x200d; ഏറ്റുമുട്ടിയത്. മത്സരത്തില്&#x200d; ഇന്ത്യ വിജയിക്കുകയും ഫൈനലില്&#x200d; പ്രവേശിക്കുകയും ചെയ്തു.</p>
<p>ഇന്ത്യ: രോഹിത് ശര്&#x200d;മ (ക്യാപ്റ്റന്&#x200d;), ശുഭ്മാന്&#x200d; ഗില്&#x200d;, വിരാട് കോലി, ശ്രേയസ് അയ്യര്&#x200d;, കെ എല്&#x200d; രാഹുല്&#x200d; (വിക്കറ്റ് കീപ്പര്&#x200d;), ഹാര്&#x200d;ദിക് പാണ്ഡ്യ, അക്സര്&#x200d; പട്ടേല്&#x200d;, രവീന്ദ്ര ജഡേജ, ഹര്&#x200d;ഷിത് റാണ, മുഹമ്മദ് ഷമി, കുല്&#x200d;ദീപ് യാദവ്.</p>
<p>ബംഗ്ലാദേശ്: തന്&#x200d;സിദ് ഹസന്&#x200d;, സൗമ്യ സര്&#x200d;ക്കാര്&#x200d;, നജ്മുല്&#x200d; ഹൊസൈന്&#x200d; ഷാന്റോ (ക്യാപ്റ്റന്&#x200d;), തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്&#x200d; റഹീം (വിക്കറ്റ് കീപ്പര്&#x200d;), മെഹിദി ഹസന്&#x200d; മിറാസ്, ജാക്കര്&#x200d; അലി, റിഷാദ് ഹൊസൈന്&#x200d;, തന്&#x200d;സിം ഹസന്&#x200d; സാകിബ്, ടസ്‌കിന്&#x200d; അഹമ്മദ്, മുസ്തഫിസുര്&#x200d; റഹ്മാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-champions-trophy-india-lost-the-toss-bangladesh-elected-to-bat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോറ്റ് തുടങ്ങി ബാബറും സംഘവും; കിവികള്&#x200d;ക്ക് 60 റണ്&#x200d;സിന്റെ കൂറ്റന്&#x200d; ജയം</title>
		<link>https://www.chandrikadaily.com/babur-and-his-gang-began-to-lose-huge-win-for-kiwis-by-60-runs.html</link>
					<comments>https://www.chandrikadaily.com/babur-and-his-gang-began-to-lose-huge-win-for-kiwis-by-60-runs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 17:22:55 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[newzealnd]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330698</guid>

					<description><![CDATA[മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.]]></description>
										<content:encoded><![CDATA[<p>ആഴ്ചകൾക്ക് മുമ്പ് പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര പരമ്പരയ്ക്ക് സമാനതുടക്കമാണ് ഐസിസി ചാംപ്യൻസ് ട്രോഫിക്കും ലഭിച്ചിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.</p>
<p>ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി.</p>
<p>പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു. എന്നാൽ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്കോർബോർഡ് മുന്നോട്ട് നീങ്ങി.</p>
<p>113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു.</p>
<p>പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ​ഗ്ലെൻ ഫിലിപ്സ് &#8211; ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് പുറത്തായത്.</p>
<p>മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഓവറുകളിൽ പതിഞ്ഞ താളത്തിലാണ് ബാറ്റ് ചെയ്തത്. ആദ്യ 10 ഓവറിൽ സ്കോർ ചെയ്യാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രം. 90 പന്തുകൾ നേരിട്ട ബാബർ അസം ആറ് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 64 റൺസ് നേടി. ഫഖർ സമാൻ 41 പന്തിൽ 24 റൺസിനും വേ​ഗത കുറവായിരുന്നു.</p>
<p>28 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 42 റൺസെടുത്ത സൽമാൻ അലി ആ​ഗയുടെയും 49 പന്തിൽ 10 ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെയും പ്രകടനം പാകിസ്താനെ വിജയത്തിലേക്ക് നയിക്കാൻ പോരുന്നതല്ലായിരുന്നു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്കും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babur-and-his-gang-began-to-lose-huge-win-for-kiwis-by-60-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫിക്കുള്ള ഇന്ത്യന്&#x200d; ടീമിനെ നാളെ പ്രഖ്യാപിക്കും</title>
		<link>https://www.chandrikadaily.com/the-indian-squad-for-the-icc-champions-trophy-will-be-announced-tomorrow.html</link>
					<comments>https://www.chandrikadaily.com/the-indian-squad-for-the-icc-champions-trophy-will-be-announced-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 16:13:10 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326131</guid>

					<description><![CDATA[ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്&#x200d; അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്&#x200d; ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്&#x200d; കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയും സെലക്ഷന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; അജിത് അഗാര്&#x200d;ക്കറും നാളെ ഉച്ചയ്ക്ക് 12.30ന് വാര്&#x200d;ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്&#x200d; ഗൗതം ഗംഭീര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പങ്കെടുക്കില്ലെന്നാണ് വിവരം.</p>
<p>ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്&#x200d; അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.</p>
<p>ഓസ്‌ട്രേലിയന്&#x200d; പരമ്പരയ്ക്കിടെ പുറംവേദനയെത്തുടര്&#x200d;ന്ന് ഡോക്ടര്&#x200d;മാര്&#x200d; വിശ്രമം നിര്&#x200d;ദേശിച്ചിട്ടുള്ള ബുംറ ചാമ്പ്യന്&#x200d;സ് ട്രോഫിക്കുള്ള ടീമിലിടം നേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.</p>
<p>ഓസ്‌ട്രേലിയന്&#x200d; പരമ്പരയ്ക്ക് പിന്നാലെ താരങ്ങള്&#x200d;ക്കും സപ്പോര്&#x200d;ട്ടിങ് സ്റ്റാഫ് അംഗങ്ങള്&#x200d;ക്കും ബിസിസിഐ കര്&#x200d;ശന നിയന്ത്രണങ്ങളേര്&#x200d;പ്പെടുത്തിയിരുന്നു. ടീമില്&#x200d; ഭിന്നതകളുണ്ടെന്ന റിപ്പോര്&#x200d;ട്ടുകളും നിലനില്&#x200d;ക്കെയാണ് രോഹിത് ശര്&#x200d;മയും അജിത് അഗാര്&#x200d;ക്കറും ശനിയാഴ്ച മാധ്യമങ്ങള്&#x200d;ക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്&#x200d;ക്ക് ഇരുവരും മറുപടി നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indian-squad-for-the-icc-champions-trophy-will-be-announced-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫി; രോഹിത്തും സംഘവും പാകിസ്താനിലേക്കില്ല</title>
		<link>https://www.chandrikadaily.com/icc-champions-trophy-rohit-and-his-team-will-not-go-to-pakistan.html</link>
					<comments>https://www.chandrikadaily.com/icc-champions-trophy-rohit-and-his-team-will-not-go-to-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 12:30:04 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC CHAMPIONS TROPHY]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319560</guid>

					<description><![CDATA[2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം പാകിസ്താനില്&#x200d; കളിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ഐസിസി ചാമ്പ്യന്&#x200d;സ് ട്രോഫിയ്ക്ക് ഇന്ത്യന്&#x200d; ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങള്&#x200d; മറ്റൊരു വേദിയില്&#x200d; നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.</p>
<p>2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം പാകിസ്താനില്&#x200d; കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉള്&#x200d;പ്പടെ മത്സരങ്ങള്&#x200d; പൂര്&#x200d;ണമായും പാകിസ്താനില്&#x200d; നടത്തണമെന്നാണ് പിസിബി നിലപാട്.</p>
<p>മറ്റ് രാജ്യങ്ങള്&#x200d;ക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യന്&#x200d; ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്&#x200d; ടീം പാകിസ്താനില്&#x200d; കളിച്ചില്ലെങ്കില്&#x200d; ഭാവിയില്&#x200d; ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്&#x200d; ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്&#x200d; മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലില്&#x200d; നടത്താമെന്നാണ് ബിസിസിഐ ആവര്&#x200d;ത്തിക്കുന്നത്.</p>
<p>ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് ശ്രീലങ്കന്&#x200d; എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂര്&#x200d;ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തില്&#x200d; ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്‌നം ഐസിസി യോഗത്തില്&#x200d; ഉന്നയിക്കാന്&#x200d; സാധ്യതയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-champions-trophy-rohit-and-his-team-will-not-go-to-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
