icc cricket worldcup – Chandrika Daily https://www.chandrikadaily.com Sun, 15 Oct 2023 04:17:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg icc cricket worldcup – Chandrika Daily https://www.chandrikadaily.com 32 32 അബദ്ധത്തില്‍ ജഴ്സി മാറിയണിഞ്ഞ് കോലി ഗ്രൗണ്ടിലേക്ക്; പിന്നാലെ ഡ്രസ്സിംഗ് റൂമിലേക്ക് https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html#respond Sun, 15 Oct 2023 04:17:39 +0000 https://www.chandrikadaily.com/?p=279345 അഹമ്മദാബാദ്: ടോസ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കുന്നു. പാക്കിസ്താന്‍ ബാറ്റിംഗിന് ക്ഷണിക്കപ്പെടുന്നു. ഇന്ത്യന്‍ ടീം ഫീല്‍ഡിലേക്ക്. വിരാത് കോലി ഒഴികെ എല്ലാവരും കടും നീല നിറത്തിലുള്ള പുത്തന്‍ ജഴ്‌സിയില്‍. വിരാത് കോലിയിലേക്ക് നോക്കുമ്പോള്‍ പഴയ ജഴ്‌സി.

ക്യാമറകള്‍ കോലിയിലേക്ക് തന്നെ. അബദ്ധം മനസിലാക്കിയ കോലി ഉടന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്നു. പുതിയ ജഴ്‌സി അണിയുന്നു. തിരികെ വരുന്നു. ഇന്നലെ നിറഞ്ഞ് കവിഞ്ഞ മോദി സ്‌റ്റേഡിയത്തില്‍ വിരാതിന് നല്ല ദിവസമായിരുന്നില്ല. അദ്ദേഹത്തിന്റെ കിടിലന്‍ ബാറ്റിംഗ് കാണാനായിരുന്നു കൂടുതല്‍ പേര്‍ എത്തിയത്. പക്ഷേ 16 ല്‍ മുന്‍ നായകന്‍ പുറത്തായി.

 

]]>
https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html/feed 0
നിറഞ്ഞാടി രോഹിത്; അഫ്ഗാനെ തകര്‍ത്ത് ടീം ഇന്ത്യ, രണ്ടാം ജയം https://www.chandrikadaily.com/pannadi-rohit-team-india-defeated-afghanistan-second-win.html https://www.chandrikadaily.com/pannadi-rohit-team-india-defeated-afghanistan-second-win.html#respond Wed, 11 Oct 2023 16:15:52 +0000 https://www.chandrikadaily.com/?p=278897 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയം കണ്ടെത്തി. 84 പന്തില്‍ 131 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വെടിക്കെട്ട് താരമായത്. 35 ഓവറിലാണ് കളി പൂര്‍ത്തീകരിച്ചത്. 63 പന്തില്‍ രോഹിത് സെഞ്ച്വറി നേടി. ഇതോടെ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ 49ഉം വിരാട് കോഹിലി 55 റണ്‍സും ശ്രേയസ് അയ്യര്‍ (25)റണ്‍സും എടുത്തു.

]]>
https://www.chandrikadaily.com/pannadi-rohit-team-india-defeated-afghanistan-second-win.html/feed 0
തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഓസീസിനെ ആറു വിക്കറ്റിന് തകര്‍ത്തു https://www.chandrikadaily.com/1india-made-a-great-start-the-aussies-were-crushed-by-six-wickets.html https://www.chandrikadaily.com/1india-made-a-great-start-the-aussies-were-crushed-by-six-wickets.html#respond Sun, 08 Oct 2023 16:47:46 +0000 https://www.chandrikadaily.com/?p=278417 കോഹ്‌ലി- രാഹുല്‍ ഗംഭീര കൂട്ടുകെട്ട് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്. രണ്ടു റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റിങ് തകര്‍ച്ച നേരിട്ടതിന് ശേഷമായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്. കെ എല്‍ രാഹുല്‍ (97*) വിരാട് കോഹ്‌ലി (85) സഖ്യത്തിന്റെ 165 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ചെന്നൈയിലെ ചെപ്പോക്കില്‍ നീലക്കടല്‍ നിശബ്ദമാക്കിക്കൊണ്ടായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. തന്റെ കന്നി ലോകകപ്പില്‍ നേരിട്ട ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍ (0) പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കിഷന്‍ ഫസ്റ്റ് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തി. നായകന്‍ രോഹിത് ശര്‍മയെ (0) ഇന്‍സ്വിങ്ങില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോഷ് ഹെയ്‌സല്‍വുഡ് വക ആതിഥേയര്‍ക്ക് രണ്ടാം പ്രഹരം. നാലാമനായെത്തിയ ശ്രേയസ് അയ്യരും ഡെക്കില്‍ മടങ്ങി. വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് അയ്യരുടെ മടക്കം.

രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ട് റണ്‍സിന് 3 വിക്കറ്റ്. നാല് മുന്‍നിര ബാറ്റര്‍മാരില്‍ മൂന്ന് പേരും റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമയാണ് സംഭവിക്കുന്നത്. 3 വിക്കറ്റ് വീണ് പിന്‍സീറ്റിലായ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമമായിരുന്നു പിന്നീട് വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് നടത്തിയത്.

ഏഴാം ഓവറില്‍ കോഹ്ലി നല്‍കിയ അനായാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞതാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേരിട്ട ആദ്യ തിരിച്ചടി. കോഹ്‌ലി 12 റണ്‍സില്‍ നില്‍ക്കെയായിരുന്നു മാര്‍ഷ് അവസരം പാഴാക്കിയത്. ആദ്യ പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 273 എന്ന നിലയില്‍ പ്രതിരോധത്തില്‍ തന്നെയായിരുന്നു. പിന്നീടാണ് കോഹ്ലിരാഹുല്‍ സഖ്യം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ച് തുടങ്ങിയത്.

മിഡില്‍ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അഭാവവും ചെന്നൈയിലെ ഉഷ്ണാന്തരീക്ഷവും ഓസ്‌ട്രേലിയ്ക്ക് വെല്ലുവിളിയായി. മാക്‌സ് വെല്ലിനെ കരുതലോടെ നേരിട്ടപ്പോള്‍ അപകടകാരിയായ ആദം സാമ്പയ്ക്ക് മുകളില്‍ തുടക്കത്തിലെ തന്നെ സഖ്യം ആധിപത്യം സ്ഥാപിച്ചു. സാമ്പയുടെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറികളാണ് രാഹുല്‍ നേടിയത്. കോഹ്ലി 78 പന്തിലും രാഹുല്‍ 74 പന്തിലും അര്‍ദ്ധ സെഞ്ചുറി തികച്ചു.

സെഞ്ചുറി കൂട്ടുകെട്ടിലേക്കും ഇരുവരും എത്തിയതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം വീണത്. ഇത് മൂന്നാം വട്ടമാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ സഖ്യം 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന്. 30 ഓവര്‍ വരെ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയായിരുന്നു രാഹുലും കോഹ്‌ലിയും ബാറ്റ് വീശിയത്. പിന്നീട് ഫീല്‍ഡിങ്ങിലെ പിഴവുകള്‍ മനസിലാക്കി ഇരുവരും അനായാസം ബൗണ്ടറികള്‍ അടിച്ചുത്തുടങ്ങി.

കോഹ്‌ലിയുടെ 48ാം ഏകദിന സെഞ്ചുറിക്ക് കാത്തിരുന്ന ചെപ്പോക്കിലെ ആരാധകര്‍ക്ക് ഹെയ്‌സല്‍വുഡ് നിരാശ സമ്മാനിച്ചു. 85 റണ്‍സെടുത്ത താരം മിഡ് വിക്കറ്റില്‍ ലെബുഷെയ്‌ന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 116 പന്തില്‍ ആറ്! ബൗണ്ടറികള്‍ ഉള്‍പ്പടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഇതോടെ 165 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിക്കാനും ഓസീസിനായി. പിന്നീട് രാഹുലും ഹാര്‍ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യം മറികടത്തി. 97 റണ്‍സെടുത്താണ് രാഹുല്‍ പുറത്താകാതെ നിന്നത്. 8 ഫോറും രണ്ട് സിക്‌സും ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാരെ അതിജീവിക്കാന്‍ കഴിയാതെ പോയതാണ് ആസ്‌ട്രേലിയന്‍ ബാറ്റിങ് പടയ്ക്ക് തിരച്ചടിയായത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ്, ജസപ്രിത് ബുംറ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. മുഹമ്മദ് സിറാജും ഹാര്‍ദിക്ക് പാണ്ഡ്യയുമാണ് മറ്റ് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ഓസീസ് ടീമിലെ ടോപ് സ്‌കോറര്‍.

]]>
https://www.chandrikadaily.com/1india-made-a-great-start-the-aussies-were-crushed-by-six-wickets.html/feed 0
ഇന്ത്യയ്ക്ക് തിരിച്ചടി; ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി; ഓസ്‌ട്രേലിയക്കെതിരെ കളിച്ചേക്കില്ല https://www.chandrikadaily.com/1a-setback-for-india-shubman-gill-has-dengue-fever-may-not-play-against-australia.html https://www.chandrikadaily.com/1a-setback-for-india-shubman-gill-has-dengue-fever-may-not-play-against-australia.html#respond Fri, 06 Oct 2023 04:01:21 +0000 https://www.chandrikadaily.com/?p=278021 ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. മിന്നും ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.

അടുത്ത കാലത്തായി ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ ഗില്‍, കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.’ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ഗില്ലിന് നല്ല പനി ഉണ്ടായിരുന്നു. പരിശോധനകള്‍ നടക്കുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൂടുതല്‍ ടെസ്റ്റുകള്‍ ഉണ്ടായിരിക്കും. ആദ്യ മത്സരത്തില്‍ ഗില്‍ കളിക്കുമോയെന്ന് ഉറപ്പില്ല ‘ ടീമുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച മറ്റൊരു റൗണ്ട് പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്.

ഡെങ്കിപ്പനി ബാധിക്കുന്ന രോഗികള്‍ക്ക് ആരോഗ്യ വീണ്ടെടുക്കാന്‍ 7-10 ദിവസമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ‘ഡെങ്കിപ്പനിയുടെ കാര്യത്തില്‍ റിസ്‌ക്ക് എടുക്കാനാകില്ല. ഇത് സാധാരണ വൈറല്‍ പനി ആണെങ്കില്‍, ആന്റിബയോട്ടിക്കുകള്‍ കഴിക്കാം, പക്ഷേ ഡെങ്കിപ്പനി ആയതുകൊണ്ടുതന്നെ വിദഗ്ദരുടെ നിര്‍ദേശമനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു’ ടീം വൃത്തങ്ങള്‍ പറഞ്ഞു.ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്‍ കളിക്കില്ലെങ്കില്‍ കെ എല്‍ രാഹുലോ ഇഷാന്‍ കിഷനോ ആയിരിക്കും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

അതേസമയം ഗില്ലിന്റെ അഭാവം തീര്‍ച്ചയായും ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വിശ്വസനീയമായ സ്‌കോററാണ് ഈ യുവതാരം. ഈ വര്‍ഷം ഏകദിനത്തില്‍ 70ല്‍ അധികം റണ്‍സ് ശരാശരിയോടെ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണെന്ന് ഗില്‍ തെളിയിച്ചുകഴിഞ്ഞു.

]]>
https://www.chandrikadaily.com/1a-setback-for-india-shubman-gill-has-dengue-fever-may-not-play-against-australia.html/feed 0
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി കിവീസ് https://www.chandrikadaily.com/the-kiwis-defeated-the-current-champions-england.html https://www.chandrikadaily.com/the-kiwis-defeated-the-current-champions-england.html#respond Thu, 05 Oct 2023 15:56:40 +0000 https://www.chandrikadaily.com/?p=277974 ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ത്ത് ന്യൂസിലന്‍ഡ്. ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തുടക്കം ഗംഭീരമാക്കി ന്യൂസിലന്‍ഡ് താരങ്ങള്‍. ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയം.  കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് അവര്‍ പകരം ചോദിച്ചു. അതും രാജകീയമായി. കിവി ബ്രില്ല്യന്‍സ് എന്നു ഉദ്ഘാടന പോരിനെ വിശേഷിപ്പിക്കാം.

ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് ലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവികള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന്‍ രവീന്ദ്രയും കളം നിറഞ്ഞു. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി അഹമ്മദാബാദില്‍ നിറഞ്ഞാടി.

കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. എന്നാല്‍ കോണ്‍വെയ്ക്ക് കൂട്ടായി രചിന്‍ എത്തിയതോടെ കഥ മാറി. വിജയത്തിനാവശ്യമായ 283 റണ്‍സ് അവര്‍ കൂട്ടുകെട്ടു തീര്‍ത്തു സ്വന്തമാക്കി. ഒരു വിക്കറ്റ് സാം കറന്‍ നേടി.

ഡെവോണ്‍ കോണ്‍വെ 121 പന്തില്‍ 152 റണ്‍സും 96 പന്തില്‍ 123 റണ്‍സും എടുത്തു. ഇംഗ്ലണ്ട് ബൗളിങിനെ തല്ലി വശംക്കെടുത്തി. ഒരു പഴതും ഇല്ലാതെ ബാറ്റ് വീശിയ ഇരുവരും ടീമിനെ അവരുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തിലേക്കാണ് നയിച്ചത്. 19 ഫോറുകളും 3 സിക്‌സും പറത്തിയാണ് കോണ്‍വെയുടെ മിന്നും ശതകം. 11 ഫോറും അഞ്ച് സിക്‌സുമായിരുന്നു രചിന്റെ ബാറ്റില്‍ നിന്നു പിറന്നത്. താരത്തിന്റെ കന്നി സെഞ്ച്വറി. ഏകദിനത്തിലെ ആദ്യ ശതകമാണ് രചിന്‍ അഹമ്മദാബാദില്‍ കുറിച്ചത്.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. മികച്ച തുടക്കമാണ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിനു നല്‍കിയത്. എന്നാല്‍ സഹ ഓപ്പണര്‍ ഡേവിഡ് മാലനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ 40ല്‍ നില്‍ക്കെ ഇംഗ്ലണ്ടിനു മാലനെ നഷ്ടമായി. താരം 14 റണ്‍സുമായി മടങ്ങി.

പിന്നീടെത്തിയ ജോ റൂട്ട് ഒരറ്റം കാത്തു. അതിനിടെ ഹാരി ബ്രൂക് (25), മൊയീന്‍ അലി (11) എന്നിവരേയും ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ റൂട്ടിനു കൂട്ടായി എത്തിയതോടെയാണ് ഇംഗ്ലണ്ട് ട്രാക്കിലായത്. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

രണ്ട് വീതം സിക്‌സും ഫോറും സഹിതം ബട്‌ലര്‍ 42 പന്തില്‍ 43 റണ്‍സെടുത്തു. ബട്‌ലര്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ലിയാം ലിവിങ്സ്റ്റന്‍ (20) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. ഏഴാം വിക്കറ്റായി ജോ റൂട്ടും മടങ്ങി.

സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവരും അധികം ക്രീസില്‍ നിന്നില്ല. പുറത്താകാതെ നിന്ന ആദില്‍ റഷീദ് (15), മാര്‍ക് വുഡ് (13) എന്നിവര്‍ ചേര്‍ന്ന് പൊരുതാവുന്ന സ്‌കോറിലേക്ക് ഇംഗ്ലീഷ് സ്‌കോര്‍ എത്തിച്ചു. ന്യൂസിലന്‍ഡിനായി മാര്‍ക്ക് ഹെന്റി മികച്ച ബൗളിങ് നടത്തി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ച സാന്റ്‌നറും തിളങ്ങി. താരം രണ്ട് വിക്കറ്റുകളെടുത്തു. ഗ്ലെന്‍ ഫിലിപ്‌സും രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

]]>
https://www.chandrikadaily.com/the-kiwis-defeated-the-current-champions-england.html/feed 0