<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>iffk 2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iffk-2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Mar 2018 18:46:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>iffk 2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒരുപാട് കൊതിച്ചിരുന്നു: ഇന്ദ്രന്&#x200d;സ്</title>
		<link>https://www.chandrikadaily.com/best-actor-indrans-on-state-film-awards-2018.html</link>
					<comments>https://www.chandrikadaily.com/best-actor-indrans-on-state-film-awards-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Mar 2018 18:32:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor indrans]]></category>
		<category><![CDATA[BEST ACTOR]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[iffk 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73740</guid>

					<description><![CDATA[തിരുവനന്തപുരം: അര്&#x200d;ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്&#x200d;സിനെ തേടിയത്തിയത്. 20 വര്&#x200d;ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്&#x200d; ആദ്യത്തെ പുരസ്‌കാരം. അതുകൊണ്ടുതന്നെയാണ് അവാര്&#x200d;ഡ് വിവരം അറിഞ്ഞയുടന്&#x200d; &#8216;അവാര്&#x200d;ഡിനായി താന്&#x200d; ഒരുപാട് കൊതിച്ചിരുന്നുവെന്ന്&#8217; ഇന്ദ്രന്&#x200d;സ് പ്രതകരിച്ചത്. വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്&#x200d;സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്&#x200d;ഹനാക്കിയത്. നഷ്ടപ്പെട്ട മകനെ തേടി ഇറങ്ങുന്ന പിതാവിന്റെ നിസ്സഹായതയും അന്വേഷണത്തിന്റെ ഒടുവില്&#x200d; മകന്&#x200d;, മകളായി മുന്നിലെത്തുമ്പോഴുള്ള അന്ത:സംഘര്&#x200d;ഷങ്ങളും ലളിതമായി പ്രതിഫലിപ്പിക്കാന്&#x200d; ഇന്ദ്രന്&#x200d;സിനായി. ചിത്രത്തിലെ ഓട്ടന്&#x200d;തുള്ളല്&#x200d; കലാകാരനെ തികഞ്ഞ കൈവഴക്കത്തോടെയാണ് അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അര്&#x200d;ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്&#x200d;സിനെ തേടിയത്തിയത്. 20 വര്&#x200d;ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്&#x200d; ആദ്യത്തെ പുരസ്‌കാരം. അതുകൊണ്ടുതന്നെയാണ് അവാര്&#x200d;ഡ് വിവരം അറിഞ്ഞയുടന്&#x200d; &#8216;അവാര്&#x200d;ഡിനായി താന്&#x200d; ഒരുപാട് കൊതിച്ചിരുന്നുവെന്ന്&#8217; ഇന്ദ്രന്&#x200d;സ് പ്രതകരിച്ചത്.<br />
വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്&#x200d;സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്&#x200d;ഹനാക്കിയത്. നഷ്ടപ്പെട്ട മകനെ തേടി ഇറങ്ങുന്ന പിതാവിന്റെ നിസ്സഹായതയും അന്വേഷണത്തിന്റെ ഒടുവില്&#x200d; മകന്&#x200d;, മകളായി മുന്നിലെത്തുമ്പോഴുള്ള അന്ത:സംഘര്&#x200d;ഷങ്ങളും ലളിതമായി പ്രതിഫലിപ്പിക്കാന്&#x200d; ഇന്ദ്രന്&#x200d;സിനായി. ചിത്രത്തിലെ ഓട്ടന്&#x200d;തുള്ളല്&#x200d; കലാകാരനെ തികഞ്ഞ കൈവഴക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.<br />
ആളൊരുക്കത്തിനായി ഏറെ തയാറെടുപ്പു നടത്തിയിരുന്നതായി ഇന്ദ്രന്&#x200d;സ് പറഞ്ഞു. സിനിമ തന്നെയാണ് ഇഷ്ടവും ഉപജീവനവും. അതുകൊണ്ടുതന്നെ വരുന്ന പടങ്ങള്&#x200d; ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്&#x200d; ചെയ്യാന്&#x200d; കഴിഞ്ഞത്. നമുക്കിണങ്ങുന്ന വേഷം എന്നു തോന്നുന്നതിനോട് കൂടുതല്&#x200d; ആത്മാര്&#x200d;ത്ഥത കാണിക്കാന്&#x200d; ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇന്ദ്രന്&#x200d;സ് പറഞ്ഞു.<br />
300ല്&#x200d; അധികം ചിത്രങ്ങളില്&#x200d; ഇതുവരെ അഭിനയിച്ച ഇന്ദ്രന്&#x200d;സ്, വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. കഴിഞ്ഞ കുറേയെറെ വര്&#x200d;ഷങ്ങളായി സംസ്ഥാന പുരസ്‌കാരത്തിലെ മികച്ച നടനുള്ള പട്ടികയില്&#x200d; ഉയര്&#x200d;ന്നു കേള്&#x200d;ക്കുന്ന പേരായിരുന്നു ഇന്ദ്രന്&#x200d;സിന്റേത്. 2014ല്&#x200d; പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്&#x200d;ശം ലഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/best-actor-indrans-on-state-film-awards-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു; പലസ്തീന്&#x200d; ചിത്രം വാജിബിന് സുവര്&#x200d;ണ ചകോരം</title>
		<link>https://www.chandrikadaily.com/kerala-film-fesival-crow-pheasant-awards-fipresci-netpac-iffk.html</link>
					<comments>https://www.chandrikadaily.com/kerala-film-fesival-crow-pheasant-awards-fipresci-netpac-iffk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 15:17:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[iffk 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59645</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന്&#x200d; ചിത്രം വാജിബിന് സുവര്&#x200d;ണ ചകോരം. പുരസ്‌കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്&#x200d;മരിയ വാസിര്&#x200d; മന്ത്രി തോമസ് ഐസക്കില്&#x200d; നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്‌നയും (മലില) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദന്&#x200d;) കരസ്ഥമാക്കി. രയ്ഹാന സംവിധാനം ചെയ്ത &#8216;ഐ സ്റ്റില്&#x200d; ഹൈഡ് ടു സ്‌മോക്ക്&#8217; എന്ന ചിത്രത്തിനാണ് പ്രേക്ഷക [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തിരുവനന്തപുരം:</strong> കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന്&#x200d; ചിത്രം വാജിബിന് സുവര്&#x200d;ണ ചകോരം. പുരസ്‌കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്&#x200d;മരിയ വാസിര്&#x200d; മന്ത്രി തോമസ് ഐസക്കില്&#x200d; നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്‌നയും (മലില) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദന്&#x200d;) കരസ്ഥമാക്കി. രയ്ഹാന സംവിധാനം ചെയ്ത &#8216;ഐ സ്റ്റില്&#x200d; ഹൈഡ് ടു സ്‌മോക്ക്&#8217; എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്‌കാരം. മാര്&#x200d;കോ മുള്ളര്&#x200d; അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്&#x200d; നിര്&#x200d;ണയിച്ചത്.</p>
<p>മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്&#x200d; സംവിധാനം ചെയ്ത &#8216;ഏദന്&#x200d;&#8217; നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ദിലീഷ് പോത്തന്&#x200d; സംവിധാനം ചെയ്ത &#8216;തൊണ്ടിമുതലും ദൃക്‌സാക്ഷി&#8217;യും എന്ന ചിത്രത്തിനാണ്.</p>
<p>മേളയില്&#x200d; 65 രാജ്യങ്ങളില്&#x200d;നിന്നുള്ള 190ല്&#x200d; പരം ചിത്രങ്ങളാണു പ്രദര്&#x200d;ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മല്&#x200d;സര വിഭാഗത്തില്&#x200d; രണ്ടു മലയാള ചിത്രങ്ങളുമുള്&#x200d;പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്&#x200d;, കാര്&#x200d;ലോസ് മൊറെ, അലക്സാണ്ടര്&#x200d; സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മല്&#x200d;സരചിത്രങ്ങളില്&#x200d; കാന്&#x200d;ഡലേറിയ, ഗ്രെയ്ന്&#x200d;, പൊമഗ്രനെറ്റ് ഓര്&#x200d;ച്ചാഡ്, ഇന്ത്യന്&#x200d; ചിത്രമായ ന്യൂട്ടന്&#x200d; എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.</p>
<p>ഫ്രഞ്ച് സംവിധായകനായ റോള്&#x200d;പെക്കിന്റെ ദ് യങ് കാള്&#x200d;മാര്&#x200d;ക്സും റഷ്യന്&#x200d; ചിത്രം ലവ്ലെസും ഇറാനിയന്&#x200d; ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്&#x200d; പ്രേക്ഷകശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്&#x200d; നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്&#x200d; അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്&#x200d; സംവിധായകന്&#x200d; അലക്സാണ്ടര്&#x200d; സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.</p>
<p><strong>മികച്ച ചിത്രം</strong><br />
ആന്&#x200d; മേരി ജസീര്&#x200d; സംവിധാനം ചെയ്ത ഫലസ്തീനിയന്&#x200d; ചിത്രം &#8216;വാജിബ്&#8217;<br />
സുവര്&#x200d;ണ്ണ ചകോരം, 15 ലക്ഷം രൂപ (സംവിധായികയ്ക്കും നിര്&#x200d;മ്മാതാവിനും തുല്യമായി വീതിക്കും), പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്&#x200d;ഡ്.</p>
<p><strong>മികച്ച സംവിധായിക</strong><br />
അനൂച ബൂന്യവതന, ചിത്രം. &#8216;മലില ദ ഫെയര്&#x200d;വെല്&#x200d; ഫ്ളവര്&#x200d;&#8217;<br />
രജത ചകോരം, 4 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്&#x200d;ഡ്.</p>
<p><strong>മികച്ച നവാഗത സംവിധായകന്&#x200d;</strong><br />
സഞ്ജു സുരേന്ദ്രന്&#x200d;, ചിത്രം. &#8216;ഏദന്&#x200d;&#8217;<br />
രജത ചകോരം, 3 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്&#x200d;ഡ്.</p>
<p><strong>പ്രേക്ഷക പുരസ്‌കാരം</strong><br />
രയ്ഹാന സംവിധാനം ചെയ്ത &#8216;ഐ സ്റ്റില്&#x200d; ഹൈഡ് ടു സ്‌മോക്ക്&#8217; എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്‌കാരം<br />
രജത ചകോരം, 2 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്&#x200d;ഡ്.</p>
<p>ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്&#x200d; ചിത്രം കാന്&#x200d;ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്&#x200d;ശത്തിന് അര്&#x200d;ഹമായി.</p>
<p><strong>ഫിപ്രസ്‌കി പുരസ്‌കാരം</strong><br />
മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം അമിത് മസ്രുര്&#x200d;ക്കര്&#x200d; സംവിധാനം ചെയ്ത &#8216;ന്യൂട്ടനു&#8217; ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്&#x200d; സംവിധാനം ചെയ്ത &#8216;ഏദന്&#x200d;&#8217; ചിത്രത്തിന് ലഭിച്ചു.</p>
<p><strong>നെറ്റ്പാക്ക് പുരസ്‌കാരം</strong><br />
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും അമിത് മസ്രുര്&#x200d;ക്കര്&#x200d; സംവിധാനം ചെയ്ത &#8216;ന്യൂട്ടനു&#8217; തന്നെ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ദിലീഷ് പോത്തന്&#x200d; സംവിധാനം ചെയ്ത &#8216;തൊണ്ടിമുതലും ദൃക്‌സാക്ഷിയും&#8217; എന്ന ചിത്രത്തിന് ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-film-fesival-crow-pheasant-awards-fipresci-netpac-iffk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2017 ലെ സെര്&#x200d;ച്ച് വിവരങ്ങള്&#x200d; പുറത്തു വിട്ട് ഗൂഗിള്&#x200d; ഇന്ത്യ</title>
		<link>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html</link>
					<comments>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 10:38:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#Budget2017]]></category>
		<category><![CDATA[google]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[isl 2017]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59578</guid>

					<description><![CDATA[കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.</p>
<p>ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ രംഗത്തെപ്രധാന രണ്ടു വിഷയങ്ങളെന്ന സ്ഥാനത്തു തുടരുന്നുണ്ട്. നിരവധി ബോക്സോഫീസ് റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച ഇന്ത്യയിലെ ഏറ്റവും ചെലവു ചെയ്തു നിര്&#x200d;മിച്ച ചിത്രമായ വിവിധ ഭാഷകളിലുള്ള ബാഹുബലി 2 ദി കണ്&#x200d;ക്ലൂഷന്&#x200d; ഗൂഗിളില്&#x200d; ഈ വര്&#x200d;ഷത്തെ ട്രെന്&#x200d;ഡുകളുടെ കാര്യത്തില്&#x200d; ഏറ്റവും മുന്നിലെത്തിയതു സ്വാഭാവികം മാത്രം. ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗിനെക്കുറിച്ചുള്ള സെര്&#x200d;ച്ചുകളാണ് ഇതിനു പിന്നാലെയുള്ളത്.</p>
<p>ലൈവ് ക്രിക്കറ്റ് ആണ് മൂന്നാം സ്ഥാനത്തു നില്&#x200d;ക്കുന്നത്. ഏഴു ബോളീവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്&#x200d; ഇടം പിടിച്ചിട്ടുള്ളതെന്നും ഗൂഗിള്&#x200d; ഇന്ത്യയുടെ കണക്കുകള്&#x200d; സൂചിപ്പിക്കുന്നു. ബോളീവുഡ് ഗാനങ്ങളും വന്&#x200d; തോതില്&#x200d; സെര്&#x200d;ച്ചു ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>ഹവാ ഹവാ ആണ് ഈ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; തെരഞ്ഞ ഗാനം. മേരേ രക്ഷേ ഖ്വമാര്&#x200d; എന്ന സൂഫി ട്രാക്കാണ് ഇതിനു പിന്നില്&#x200d;. പാശ്ചാത്യ സംഗീതത്തിലുള്ള താല്&#x200d;പ്പര്യം നിലനില്&#x200d;ക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ലാറ്റിന്&#x200d; ഹിറ്റ് ആയ ഡെസ്പാസിറ്റോയ്ക്കായുള്ള തെരച്ചില്&#x200d;.</p>
<p>എന്റര്&#x200d;ടെയ്നര്&#x200d;മാരില്&#x200d; ഈ വര്&#x200d;ഷവും സണ്ണി ലിയോണ്&#x200d; തന്നെയാണ് മുന്നില്&#x200d;. ആര്&#x200d;ഷി ഖാന്&#x200d;, സപ്ന ചൗധരി, വിദ്യ വോക്സ് എന്നിവര്&#x200d; പിന്നാലെയുണ്ട്.</p>
<p>അഖിലേന്ത്യാ തലത്തിലെ വാര്&#x200d;ത്തകളുടെ കാര്യത്തില്&#x200d; സി.ബി.എസ്.ഇ. ഫലങ്ങള്&#x200d;, യു.പി. തെരഞ്ഞെടുപ്പ്, ജി.എസ്.ടി., ബജറ്റ് എന്നിവയാണ് മുന്നിലുള്ളത്. ആഗോള തലത്തില്&#x200d; ബിറ്റ്കോയിന്&#x200d; വിലയെക്കുറിച്ചും റാന്&#x200d;സംവെയറിനെക്കുറിച്ചുമാണ് കൂടുതല്&#x200d; അന്വേഷണങ്ങള്&#x200d; ഉണ്ടായത്. ലോക സുന്ദരി പട്ടം ലഭിച്ചത് സ്വാഭാവികമായും മാനുഷി ചില്ലറേയും കൂടുതല്&#x200d; ശ്രദ്ധേയയാക്കിയിട്ടുണ്ട്.</p>
<p>പ്രത്യേക കാര്യങ്ങള്&#x200d; എന്താണെന്നറിയാനുള്ള ചോദ്യങ്ങള്&#x200d; തെരഞ്ഞെവയുടെ കൂട്ടത്തില്&#x200d; ജി.എസ്.ടി, ബിറ്റ്കോയിന്&#x200d;, ജെല്ലിക്കെട്ട്, ബി.എസ്.3 വാഹനങ്ങള്&#x200d; എന്നിവയും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെറും ഷോ ആയാല്&#x200d; മതിയെന്ന് ഇടതുപക്ഷ സര്&#x200d;ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?</title>
		<link>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html</link>
					<comments>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Dec 2017 09:22:55 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[m abdul rasheed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59248</guid>

					<description><![CDATA[അബ്ദുല്&#x200d;റഷീദ് &#8221;നമ്മുടെ ചലച്ചിത്രമേള ഇപ്പോള്&#x200d; രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു&#8230;&#8217; കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്&#x200d; ഇരിക്കെ ചങ്ങാതി പറഞ്ഞു. ചുറ്റും നോക്കിയപ്പോള്&#x200d; ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്&#x200d; മണിക്കൂറുകള്&#x200d; വരിനില്&#x200d;ക്കുന്നു. സീറ്റുകള്&#x200d; ഫുള്&#x200d; ആകുമ്പോള്&#x200d; വരിയില്&#x200d; ബാക്കിയാകുന്നവര്&#x200d; ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്&#x200d; പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേക്കാള്&#x200d; അച്ചടക്കത്തോടെ വെയിലില്&#x200d; വരിനില്&#x200d;ക്കുന്ന ചലച്ചിത്രപ്രേമികള്&#x200d;..! മുന്&#x200d;പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്&#x200d; ഫുള്&#x200d; ആയിക്കഴിഞ്ഞാണു ശരിക്കും &#8216;മേള&#8217;. സീറ്റു കിട്ടാത്തവര്&#x200d; എല്ലാം കൂടി തറയില്&#x200d; പത്രംവിരിച്ചു അതിലൊരു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അബ്ദുല്&#x200d;റഷീദ്</strong></p>
<p>&#8221;നമ്മുടെ ചലച്ചിത്രമേള ഇപ്പോള്&#x200d; രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു&#8230;&#8217; കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്&#x200d; ഇരിക്കെ ചങ്ങാതി പറഞ്ഞു.<br />
ചുറ്റും നോക്കിയപ്പോള്&#x200d; ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്&#x200d; മണിക്കൂറുകള്&#x200d; വരിനില്&#x200d;ക്കുന്നു. സീറ്റുകള്&#x200d; ഫുള്&#x200d; ആകുമ്പോള്&#x200d; വരിയില്&#x200d; ബാക്കിയാകുന്നവര്&#x200d; ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്&#x200d; പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേക്കാള്&#x200d; അച്ചടക്കത്തോടെ വെയിലില്&#x200d; വരിനില്&#x200d;ക്കുന്ന ചലച്ചിത്രപ്രേമികള്&#x200d;..!<br />
മുന്&#x200d;പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്&#x200d; ഫുള്&#x200d; ആയിക്കഴിഞ്ഞാണു ശരിക്കും &#8216;മേള&#8217;. സീറ്റു കിട്ടാത്തവര്&#x200d; എല്ലാം കൂടി തറയില്&#x200d; പത്രംവിരിച്ചു അതിലൊരു ഇരിപ്പാണ്.  എത്രയെത്ര ലോകോത്തര സിനിമകള്&#x200d; അങ്ങനെ കൈരളിയുടെയും കലാഭവന്റെയുമൊക്കെ തറയിലിരുന്നു എത്രയോ പേര്&#x200d; കണ്ടിരിക്കുന്നു. സ്വയം മറന്നു കയ്യടിച്ചിരിക്കുന്നു!<br />
തിരുവനന്തപുരം നഗരത്തെ വെള്ളിയാഴ്ച മുതല്&#x200d; വെള്ളിയാഴ്ചവരെ ഒരു ഉത്സവപറമ്പാക്കിയിരുന്നു മുന്&#x200d;പൊക്കെ ചലച്ചിത്രമേള. സൗഹൃദങ്ങളുടെ, ചര്&#x200d;ച്ചകളുടെ, സംവാദങ്ങളുടെ, തര്&#x200d;ക്കങ്ങളുടെ ഉത്സവപ്പറമ്പ്. കവികള്&#x200d; കൈരളിയുടെ പടവുകളില്&#x200d; ഇരുന്നു ഉറക്കെ കവിത ചൊല്ലിയിരുന്ന ഉത്സവം. ഫലസ്തീനും ക്യൂബയ്ക്കും വേണ്ടി പ്രകടനങ്ങള്&#x200d; നടത്തിയിരുന്ന നിഷേധികളുടെ സമരോത്സവം. ഓപ്പണ്&#x200d;ഫോറങ്ങളില്&#x200d; തീപ്പൊരി പടര്&#x200d;ത്തിയിരുന്ന സംവാദങ്ങളുടെ ഉത്സവം.</p>
<p>മണിക്കൂറുകള്&#x200d; ക്യുവില്&#x200d; നിന്നിട്ടും തീയേറ്ററില്&#x200d; കടക്കാന്&#x200d; കഴിയാതെ വന്നപ്പോള്&#x200d; പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു എന്നാണ് ഇന്നത്തെ പത്രവാര്&#x200d;ത്ത. &#8221;മദ്യപിച്ചു ബഹളംവെച്ചു&#8221; എന്നാണ് കുറ്റം. കസ്റ്റഡിയില്&#x200d; എടുക്കുകയോ താക്കീത് ചെയ്തു വിടുകയോ ഒന്നുമല്ല, അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനി കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്യുമായിരിക്കും. ചിലപ്പോള്&#x200d; ശിക്ഷിച്ചു ജയിലില്&#x200d; ഇടുമായിരിക്കും.<br />
പ്രതിനിധികളായി രജിസ്റ്റര്&#x200d; ചെയ്ത് മേള കാണാന്&#x200d; വന്ന മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. മേളയില്&#x200d; ഉച്ചത്തില്&#x200d; സംസാരിക്കുകയോ തര്&#x200d;ക്കിക്കുകയോ ചെയ്യുന്ന ആര്&#x200d;ക്കും (ബഹളമുണ്ടാക്കുക എന്ന് പോലീസ്ഭാഷ) ഇതായിരിക്കും അവസ്ഥ എന്നും ചലച്ചിത്രമേളയില്&#x200d; അച്ചടക്കം പരമപ്രധാനമാണെന്നും ഓര്&#x200d;മ്മിപ്പിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.<br />
ഈ വാര്&#x200d;ത്ത വായിച്ചപ്പോള്&#x200d; ഞാന്&#x200d; മുന്&#x200d;പൊക്കെ ചലച്ചിത്രമേളകളില്&#x200d; കൈരളിക്ക് മുന്നില്&#x200d; നടന്നിരുന്ന നൂറു നൂറു പ്രതിഷേധങ്ങള്&#x200d; ഓര്&#x200d;ത്തു. ഈ പട്ടാള അച്ചടക്കം അന്ന് ഉണ്ടായിരുന്നെങ്കില്&#x200d; എത്രപേര്&#x200d; അറസ്റ്റില്&#x200d; ആവണമായിരുന്നു! എ അയ്യപ്പനൊക്കെ ഒരു ജീവപര്യന്തംതന്നെ കിട്ടിയേനെ!</p>
<p>സ്ഥിരമായി എത്തുന്ന പലരെയും ഇത്തവണ മേളയ്ക്ക് കണ്ടില്ല. അവര്&#x200d;ക്കൊന്നും പാസുകള്&#x200d; കിട്ടിയില്ല. മെയില്&#x200d; ഐഡിയും പാസ്വേര്&#x200d;ഡും എ ടി എം കാര്&#x200d;ഡും ഓണ്&#x200d;ലൈന്&#x200d; ബാങ്കിങ്ങുമായി രാവിലെ എട്ടുമണിക്കുതന്നെ കംപ്യുട്ടറിന് മുന്നില്&#x200d; ഇരിക്കാന്&#x200d; കഴിഞ്ഞ യുവതലമുറയ്ക്ക് മാത്രമാണ് ഇത്തവണ ഡെലിഗേറ്റ് പാസ് കിട്ടിയത്. അതും വെറും രണ്ടു മണിക്കൂറില്&#x200d; ക്‌ളോസ് ചെയ്തു. പണ്ടൊക്കെ ഓണ്&#x200d;ലൈന്&#x200d; നിരക്ഷരര്&#x200d;ക്കും നേരിട്ട് പണമടച്ചു പാസ് വാങ്ങാമായിരുന്നു. ഇപ്പോള്&#x200d; നമ്മുടെ ചലച്ചിത്രമേള അവരെ നിഷ്‌കരുണം പുറത്താക്കിയിരിക്കുന്നു.<br />
ആവിഷ്‌കാരസ്വാതന്ത്ര്യം ഇന്ത്യയില്&#x200d; മുന്&#x200d;പില്ലാത്ത വെല്ലുവിളികള്&#x200d; നേരിടുന്ന ഒരു കാലത്ത് ഒരു ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; കോടികള്&#x200d; മുടക്കി നടത്തുന്ന ഒരു ചലച്ചിത്രമേള എന്ത് മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്? അത്തരമൊരു ചോദ്യം ആരും ചോദിച്ചുകണ്ടില്ല.<br />
മേളയുടെ പോസ്റ്ററുകളിലൊക്കെ വലുതായി കാണുന്നത് 22 എന്നത് മാത്രമാണ്. വെറും എണ്ണത്തിന് അപ്പുറം ലോകത്തോട് ഒന്നും പറയാനില്ലാത്ത മേളയെന്നു സംഘാടകര്&#x200d;തന്നെ സമ്മതിച്ചുകഴിഞ്ഞതുപോലെ.<br />
സിനിമകളുടെ തിരഞ്ഞെടുപ്പില്&#x200d;പോലും ഈ തികഞ്ഞ അരാഷ്ട്രീയത ഉണ്ട്. അര്&#x200d;ദ്ധരാത്രിയില്&#x200d; പ്രേതസിനിമയായ &#8216;സാത്താനിക് സ്ലേവെസ്&#8217; കാണിച്ചു കാണികളെ പേടിപ്പിക്കാന്&#x200d; ശ്രമിക്കുന്ന സംഘാടകര്&#x200d; കേരളത്തിന്റെ ലോക ചലച്ചിത്രമേളയെ ഒരു &#8216;കോണ്&#x200d;ജെറിങ്&#8217; അനുഭവത്തിനപ്പുറം മറ്റൊന്നുമാക്കാന്&#x200d; ആഗ്രഹിക്കുന്നില്ല.<br />
അങ്ങനെ, ആഗ്രഹിച്ചിരുന്നു എങ്കില്&#x200d; വിളിപ്പാടകലെ ഒരു സമാന്തര മേള നടക്കില്ലായിരുന്നു. ചലച്ചിത്രമേളയുടെ തൊട്ടരികെ , തഴയപ്പെട്ട സിനിമകളുടെ ഒരു സമാന്തര ചലച്ചിത്രമേള പ്രതിഷേധം എന്ന നിലയില്&#x200d; നടക്കുന്നുണ്ട്. അവിടെ നൂറു രൂപ അടച്ചു ആര്&#x200d;ക്കും സിനിമ കാണാം. കണ്ട സിനിമയെപ്പറ്റി വെറും നിലത്തു പായ വിരിച്ചിരുന്നു ചര്&#x200d;ച്ച ചെയ്യുന്ന കുറേപേരെ അവിടെ കണ്ടു.</p>
<p>മാധ്യമങ്ങള്&#x200d; ഒന്നും ആ സമാന്തരമേളയെപ്പറ്റി ഒരക്ഷരംപോലും പറയുന്നില്ല. പക്ഷെ, ചലച്ചിത്രപ്രേമികള്&#x200d; എങ്കിലും അറിയണം, അങ്ങനെയും ഒന്ന് നടക്കുന്നുണ്ട്. അതിനൊരു രാഷ്ട്രീയമുണ്ട്. അത് ഈ ചെത്തിമിനുക്കിയ ഔദ്യോഗികമേളയുടെ അരാഷ്ട്രീയതയെക്കാള്&#x200d; കരുത്തുറ്റ രാഷ്ട്രീയമാണ്. ഹിംസയുടെ, അപരവിദ്വേഷനിര്&#x200d;മിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോല്&#x200d;സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോള്&#x200d;. കമലിനെയും ബീന പോളിനെയും എല്ലാം ഏല്&#x200d;പ്പിച്ചു മാറിനില്&#x200d;ക്കല്&#x200d; അല്ല സര്&#x200d;ക്കാരിന്റെ ചുമതല.</p>
<p>പതിമൂന്നു വര്&#x200d;ഷത്തിന് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തില്&#x200d; എത്തിച്ച സുരഭിയെ പുറത്താക്കിയ മേളയാണ്. തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്&#x200d; തയാറാകാത്ത ധാര്&#x200d;ഷ്ട്യത്തിന്റെ മേളയാണ്. പക്ഷെ അപ്പോഴും അവിടെ &#8216;വിമന്&#x200d; ഇന്&#x200d; സിനിമ കളക്റ്റീവ്&#8217; എന്ന ആഭിജാത സംഘടനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ രജിഷവിജയനും പാര്&#x200d;വതിക്കുമൊക്കെ ഇടമുണ്ട്. അതുകൊണ്ടുതന്നെ, സുരഭി അവഗണിക്കപ്പെട്ടത് അവിടൊരു ചര്&#x200d;ച്ചയെ ആകുന്നില്ല.</p>
<p>മാധ്യമങ്ങള്&#x200d; പണ്ടൊക്കെ ചലച്ചിത്രമേളകള്&#x200d; വിശദമായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇപ്പോള്&#x200d; അത് കുറഞ്ഞു. പത്രവാര്&#x200d;ത്തകള്&#x200d; അധികവും തിരുവനന്തപുരം നഗരപരിധിയില്&#x200d; ആണ് വരുന്നത്. എങ്കിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കുള്ള സൗകര്യങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്.<br />
ഏരീസ് തിയറ്ററില്&#x200d; മാധ്യമങ്ങള്&#x200d;ക്കു മാത്രമായി പ്രധാനസിനിമകള്&#x200d; മുഴുവന്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നു. മറ്റാരുമില്ലാത്ത അടച്ചിട്ട തിയറ്ററില്&#x200d; ഇരുന്നു സിനിമകണ്ടാണോ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചലച്ചിത്രോത്സവം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ. മുന്&#x200d;പൊന്നും അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയുടെയും ആസ്വാദനവും പ്രതികരണവും ഓളവും എല്ലാം ജനങ്ങള്&#x200d;ക്ക് ഒപ്പമിരുന്നു സിനിമകണ്ടുതന്നെയാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരുന്നത്.</p>
<p>അരാജകവാദി ഒരര്&#x200d;ത്ഥത്തില്&#x200d; മനുഷ്യത്വത്തെ പുനര്&#x200d;നിര്&#x200d;വചിക്കുന്നവനാണ്. അരാജകത്വത്തിന്റെ കലയാണ് ലോകമെങ്ങും സിനിമ. നമ്മുടെ ചിട്ടവട്ട ചിന്തകളെ പൊളിയ്ക്കുന്ന ഒരു കല.<br />
അത് ആസ്വദിക്കാന്&#x200d; എത്തുന്ന എല്ലാവരും കമലിനെപ്പോലെ അലക്കിതേച്ച വേഷവും ഭാഷയും ഉള്ളവര്&#x200d; ആകണമെന്നില്ല. ഉറക്കെ സംസാരിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരുമൊക്കെ അവരില്&#x200d; ഉണ്ടാവും. അവരെയും കാണികളായെങ്കിലും പരിഗണിക്കണം. പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് ജയിലില്&#x200d; അടയ്ക്കരുത്.<br />
നമ്മുടെ ഉന്നതകുലജാത നായികാ സങ്കല്&#x200d;പ്പങ്ങളെ ഉടയ്ക്കുന്ന സുരഭിയെപ്പോലെയൊക്കെ മലബാര്&#x200d; ഭാഷ പറയുന്ന, അത്ര വെളുത്ത നിറമില്ലാത്ത നടിമാരെക്കൂടി ഉള്&#x200d;ക്കൊള്ളാന്&#x200d; കേരളത്തിന്റെ മേളയ്ക്ക് കഴിയണം. ആ സനല്&#x200d;കുമാര്&#x200d; ശശിധരനെയൊക്കെ കേരളമെങ്കിലും ചവിട്ടി പുറത്താക്കരുത്.</p>
<p>കമലിന്റെയും ബീന പോളിന്റെയും മഹേഷ് പഞ്ചുവിന്റേയും ഗുഡ്ലിസ്റ്റില്&#x200d; ഇല്ല എന്ന കാരണത്താല്&#x200d; ആരും മേളയ്ക്ക് പുറത്താകരുത്. ഒരു സിനിമയും അവഗണിക്കപ്പെടരുത്.<br />
മലയാളത്തിന്റെ വാണിജ്യസിനിമപോലും ശക്തമായ മാനുഷികത സംസാരിച്ചു തുടങ്ങിയ ഇക്കാലത്ത് മാനുഷികതയില്ലാത്ത ധര്&#x200d;ഷ്ട്യത്തിന്റെ മേള ആവരുത് മലയാളത്തിന്റേത്.<br />
അതോ, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു വെറും കോണ്&#x200d;ജെറിങ് ഷോ ആയാല്&#x200d; മതിയെന്ന് ഇടതുപക്ഷ സര്&#x200d;ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചലച്ചിത്രമേള വിവാദം: കമല്&#x200d; വിളിച്ചിരുന്നു; സമാപന ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്നും നടി സുരഭിലക്ഷ്മി</title>
		<link>https://www.chandrikadaily.com/actress-surabhi-lakshmi-about-iffk-issue.html</link>
					<comments>https://www.chandrikadaily.com/actress-surabhi-lakshmi-about-iffk-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Dec 2017 10:25:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actress surabhi lakshmi]]></category>
		<category><![CDATA[Director Kamal]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[iffk2016]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59096</guid>

					<description><![CDATA[തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്&#x200d; പ്രതികരണവുമായി ദേശീയ അവാര്&#x200d;ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്&#x200d; പങ്കെടുപ്പിക്കാത്തതില്&#x200d; ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു. ചലച്ചിത്ര മേളയില്&#x200d; പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്&#x200d;ത്തകയുടെ ചോദ്യത്തിനായിരുന്നു താന്&#x200d; മറുപടി നല്&#x200d;കിയതെന്ന് സുരഭി പറഞ്ഞു. പാസിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും തനിക്ക് കിട്ടിയില്ലെന്ന് അക്കാദമിയെ അറിയിച്ചിരുന്നു. പാസ് നല്&#x200d;കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. എന്നാല്&#x200d; മേള തുടങ്ങിയിട്ടും തനിക്ക് പങ്കെടുക്കാന്&#x200d; പാസ് ലഭിരുന്നില്ല. ഉദ്ഘാടന വേദിയില്&#x200d; രജിഷ വിജയനെപ്പോലെയുള്ള നടിമാര്&#x200d; ഉണ്ടല്ലോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്&#x200d; പ്രതികരണവുമായി ദേശീയ അവാര്&#x200d;ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്&#x200d; പങ്കെടുപ്പിക്കാത്തതില്&#x200d; ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു.</p>
<p>ചലച്ചിത്ര മേളയില്&#x200d; പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്&#x200d;ത്തകയുടെ ചോദ്യത്തിനായിരുന്നു താന്&#x200d; മറുപടി നല്&#x200d;കിയതെന്ന് സുരഭി പറഞ്ഞു. പാസിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും തനിക്ക് കിട്ടിയില്ലെന്ന് അക്കാദമിയെ അറിയിച്ചിരുന്നു. പാസ് നല്&#x200d;കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. എന്നാല്&#x200d; മേള തുടങ്ങിയിട്ടും തനിക്ക് പങ്കെടുക്കാന്&#x200d; പാസ് ലഭിരുന്നില്ല. ഉദ്ഘാടന വേദിയില്&#x200d; രജിഷ വിജയനെപ്പോലെയുള്ള നടിമാര്&#x200d; ഉണ്ടല്ലോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നും തന്നെയാരും ക്ഷണിച്ചില്ലെന്നുമായിരുന്നു താന്&#x200d; മറുപടി പറഞ്ഞതെന്നും വിവാദങ്ങളോട് സുരഭി പ്രതികരിച്ചു.</p>
<p>സമാപന ചടങ്ങിലേക്ക് കമല്&#x200d; ക്ഷണിച്ചിട്ടുണ്ട്. പക്ഷേ വിദേശത്ത് മുന്&#x200d;കൂട്ടി തീരുമാനിച്ച പരിപാടി ഉള്ളതിനാല്&#x200d; പങ്കെടുക്കാനാവില്ല. പതിനഞ്ചുദിവസം മുമ്പാണ് ക്ഷണമെങ്കില്&#x200d; പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു. ഐ.എഫ്.എഫ്.കെയില്&#x200d; ഇടം കിട്ടാത്തതുകൊണ്ടാണ് മിന്നാമിനുങ്ങ് മറ്റൊരു ചലച്ചിത്രോത്സവത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നതെന്നും സുരഭി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-surabhi-lakshmi-about-iffk-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചലച്ചിത്ര മേള വിവാദം: കമലിന് വീണ്ടും മറുപടിയുമായി നടി സുരഭി ലക്ഷ്മി</title>
		<link>https://www.chandrikadaily.com/actress-surabhi-lakshmi-against-director-kamal.html</link>
					<comments>https://www.chandrikadaily.com/actress-surabhi-lakshmi-against-director-kamal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Dec 2017 05:36:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actress surabhi lakshmi]]></category>
		<category><![CDATA[Director Kamal]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[iffk2016]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58764</guid>

					<description><![CDATA[ദേശീയ പുരസ്‌കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്&#x200d; നിന്ന് ഒഴിവാക്കിയ നടപടിയില്&#x200d; വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്&#x200d;ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു കമലിന്റെ വിശദീകരണം. എന്നാല്&#x200d; ഇതിന് മറുപടിയുമായി സുരഭി രംഗത്തെത്തി. കമല്&#x200d;സാര്&#x200d; എന്നെ ഫോണില്&#x200d; വിളിച്ചിരുന്നു. സുരഭിയെപ്പോലെ ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയ പ്രത്യേക സാഹചര്യത്തില്&#x200d; വിളക്കെടുത്ത് കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. സമാപന [&#8230;]]]></description>
										<content:encoded><![CDATA[<p>ദേശീയ പുരസ്‌കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്&#x200d; നിന്ന് ഒഴിവാക്കിയ നടപടിയില്&#x200d; വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്&#x200d;ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു കമലിന്റെ വിശദീകരണം. എന്നാല്&#x200d; ഇതിന് മറുപടിയുമായി സുരഭി രംഗത്തെത്തി.</p>
<p>കമല്&#x200d;സാര്&#x200d; എന്നെ ഫോണില്&#x200d; വിളിച്ചിരുന്നു. സുരഭിയെപ്പോലെ ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയ പ്രത്യേക സാഹചര്യത്തില്&#x200d; വിളക്കെടുത്ത് കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. സമാപന ചടങ്ങിന് സുരഭിയെ വിളിക്കുന്ന കാര്യം ചര്&#x200d;ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, എനിക്ക് ചോദിക്കാനുള്ളത് സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച് എന്നെ അവഗണിച്ചു എന്ന വാര്&#x200d;ത്തകള്&#x200d; ചര്&#x200d;ച്ചയായ സാഹചര്യത്തില്&#x200d;? മുന്&#x200d;കൂട്ടി ഒരു അറിയിപ്പ് പോലും തന്നിട്ടില്ല. നമ്മള്&#x200d; വേറെ ജോലികള്&#x200d; ഒന്നും ഇല്ലാതെ ഇരിക്കുകയല്ലല്ലോ?&#8217; സുരഭി പറഞ്ഞു. എന്നാല്&#x200d; സുരഭിക്ക് ചലച്ചിത്രമേളയുടെ കീഴ്‌വഴക്കങ്ങള്&#x200d; അറിയാത്തതിന്റെ തെറ്റിദ്ധാരണയാണെന്നായിരുന്നു അക്കാദമി ചെയര്&#x200d;മാനായ കമലിന്റെ പ്രതികരണം.</p>
<p>2003-ല്&#x200d; മീരാജാസ്മിന്് ശേഷം ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി ലക്ഷ്മി. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിനായിരുന്നു മീരാജാസ്മിന് പുരസ്‌കാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-surabhi-lakshmi-against-director-kamal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രം&#8221;; ഐ.എഫ്.എഫ്.കെയില്&#x200d; നടന്&#x200d; പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പൂര്&#x200d;ണ രൂപം</title>
		<link>https://www.chandrikadaily.com/can-breathe-without-fear-in-kerala-prakash-raj-hits-out-at-bjp.html</link>
					<comments>https://www.chandrikadaily.com/can-breathe-without-fear-in-kerala-prakash-raj-hits-out-at-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Dec 2017 11:52:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[Praksh Raj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58653</guid>

					<description><![CDATA[തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്&#x200d; പ്രശസ്ത നടന്&#x200d; പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന്&#x200d; പറഞ്ഞ അഭിപ്രായങ്ങള്&#x200d;ക്ക് വന്&#x200d; സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്&#x200d; എത്തുമ്പോള്&#x200d; താന്&#x200d; കൂടുതല്&#x200d; സന്തോഷവാനാണെന്നും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്&#x200d; പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും പ്രകാശ് രാജ് പറഞ്ഞു. നടന്&#x200d; പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്&#x200d;ണരൂപം വായിക്കാം ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവല്&#x200d; ഓഫ് കേരളയില്&#x200d; പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്&#x200d; പ്രശസ്ത നടന്&#x200d; പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന്&#x200d; പറഞ്ഞ അഭിപ്രായങ്ങള്&#x200d;ക്ക് വന്&#x200d; സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്&#x200d; എത്തുമ്പോള്&#x200d; താന്&#x200d; കൂടുതല്&#x200d; സന്തോഷവാനാണെന്നും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്&#x200d; പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും പ്രകാശ് രാജ് പറഞ്ഞു.</p>
<p><strong>നടന്&#x200d; പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്&#x200d;ണരൂപം വായിക്കാം</strong></p>
<p><em>ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവല്&#x200d; ഓഫ് കേരളയില്&#x200d; പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാന്&#x200d; ഈ ഫെസ്റ്റിവല്&#x200d; ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ധകലയോടുള്ളപ അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ ധഫെസ്റ്റിവല്&#x200d;പ മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകര്&#x200d;ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു.</em></p>
<p><em>ഞാന്&#x200d; കേരളത്തിലേക്ക് വരുമ്പോള്&#x200d; സംഭാഷണത്തിനായി സ്‌ക്രിപ്റ്റുകള്&#x200d; ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെന്&#x200d;സര്&#x200d; ചെയ്യില്ല.</em></p>
<p><em>ഭയമില്ലാതെ ശ്വസിക്കാന്&#x200d; പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയില്&#x200d; ഞാന്&#x200d; കേരളത്തെ ഇഷ്ടപ്പെടുന്നു.</em></p>
<p><em>ലേഡീസ് ആന്റ് ജെന്റില്&#x200d;മെന്&#x200d;,</em><br />
<em>തീര്&#x200d;ച്ചയായും നമ്മള്&#x200d; ഇന്ന് ഒരു ദുര്&#x200d;ഘടസന്ധിയിലാണ്. ചുറ്റുപാടും നിരീക്ഷിക്കുമ്പോള്&#x200d;, ഇവിടെ ഒരു പ്രത്യേക അജണ്ടയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളും നമ്മിലേക്ക് അടിച്ചേല്&#x200d;പ്പിക്കപ്പെടുന്നതായാണ്  നമുക്ക് കാണാനാവുന്നത്. കലാകാരന്മാരുടേയോ ജേര്&#x200d;ണലിസ്റ്റുകളുടേതോ മാത്രമല്ല മേല്&#x200d; അജണ്ടയെ ചോദ്യം ചെയ്യുന്ന ഏതുതരത്തിലുള്ള ശബ്ദങ്ങളേയും അടിച്ചമര്&#x200d;ത്താന്&#x200d; ശ്രമം നടന്നുകൊണ്ടിരിക്കുന്നു.</em></p>
<p><em>എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്: നിങ്ങള്&#x200d; ഒരു ശബ്ദത്തെ അടിച്ചമര്&#x200d;ത്തുന്നതിലൂടെ അതിനേക്കാള്&#x200d; വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.</em></p>
<p><em>ഏതെങ്കിലും രാഷ്ട്രീയപ്പാര്&#x200d;ട്ടിയില്&#x200d; അംഗമായതിനാലല്ല ഞാന്&#x200d; ഈ അജണ്ടയ്‌ക്കെതിരേ  സംസാരിക്കുന്നത്; മറിച്ച് ഒരു കലാകാരന്&#x200d; ധസമൂഹത്തോട് ഉത്തരവാദിത്തമുള്ളവനാണ് എന്നു കരുതുന്നതുകൊണ്ടുമാത്രമാണ്.</em></p>
<p><em>കലാകാരന്&#x200d; അവനായിരിക്കുന്നത് സമൂഹം അവനു നല്&#x200d;കുന്ന സ്‌നേഹാദരവുകള്&#x200d; കൊണ്ടാണ്. അതുകൊണ്ടുതന്നെ കലാകാരന്&#x200d; സമൂഹത്തോടും കടപ്പെട്ടിരിക്കേണ്ടതുണ്ട്. ഒരു കലാകാരന്&#x200d; ഭീരുവായാല്&#x200d; അവന്&#x200d; നിര്&#x200d;മ്മിച്ചെടുക്കാന്&#x200d; ശ്രമിക്കുന്നത് ഭീരുക്കളുടെ ഒരു സമൂഹത്തെയാണ് എന്ന ബോധ്യമുണ്ടാവണം. ശബ്ദങ്ങളില്ലാത്തവന്റെ ശബ്ദമാകുവാന്&#x200d; കലാകാരന് കഴിയേണ്ടതുണ്ട്.</em></p>
<p><em>അവര്&#x200d; എന്നെ ഭീഷണിപ്പെടുത്തുമ്പോള്&#x200d; എനിക്ക് ചിരിക്കാതിരിക്കാന്&#x200d; കഴിയില്ല. അവര്&#x200d; എന്നെ നിശബ്ദനാക്കാന്&#x200d; ശ്രമിക്കുമ്പോള്&#x200d; ഞാന്&#x200d; പാട്ടുപാടാന്&#x200d; തുടങ്ങുന്നു. നിങ്ങള്&#x200d; എന്നെ എന്തുചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്? ഞാന്&#x200d; ജനങ്ങള്&#x200d;ക്കിടയിലാണുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു രാഷ്ട്രീയപ്പാര്&#x200d;ട്ടിയുടേയും പിന്തുണ ആവശ്യമില്ല. നിങ്ങള്&#x200d; എന്നെ എന്തുചെയ്താലും അത് ജനം കാണുന്നുണ്ട് എന്ന ബോധ്യമുണ്ട്.</em></p>
<p><em>അവര്&#x200d; &#8220;sദുര്&#x200d;ഗ&#8221; എന്ന ചലച്ചിത്രത്തിനു നേരേ പ്രശ്‌നമുണ്ടാക്കി.അതേ ആളുകള്&#x200d;ക്ക് ദുര്&#x200d;ഗ വൈന്&#x200d; &amp; ബാര്&#x200d; എന്ന പേര് പ്രശ്‌നമല്ല. ഒരു മാലിന്യം നിറഞ്ഞ തെരുവിന് ദുര്&#x200d;ഗാ സ്ട്രീറ്റ് എന്ന് പേരിടുന്നതിലും ആ സ്ട്രീറ്റ് അങ്ങനെ മലിനമായിക്കിടക്കുന്നതിലും അവര്&#x200d;ക്ക് പ്രശ്‌നമൊന്നുമില്ല.</em></p>
<p><em>ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്ന് നമുക്കറിയാം. പക്ഷേ ഇവര്&#x200d; പറയുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്നാണ്. ഇവര്&#x200d; ഈ ആശയങ്ങളെ മലിനമാക്കാനാണ് ശ്രമിക്കുന്നത്. നമ്മള്&#x200d; മലയാളി/ തെലുങ്ക് / കന്നട/ ബംഗാളി / തമിഴ് തുടങ്ങിയവര്&#x200d;ക്ക് വ്യതിരിക്തമായൊരു ഭാഷാസംസ്‌കാരമുണ്ട്. എന്നാല്&#x200d; നമ്മള്&#x200d; ഹിന്ദി പഠിക്കണമെന്ന് ഇവര്&#x200d; വാശിപിടിക്കുന്നു. നിങ്ങള്&#x200d; ഏത് അജണ്ടയുടെ പുറത്താണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?</em></p>
<p><em>ഇന്ന് ധരാജ്യംപ എത്ര ഭീകരമായ അവസ്ഥയിലൂടേയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുക. സിനിമകളെ നിരോധിക്കുന്നു. സര്&#x200d;ഗാത്മകതയേയും ചിന്തകളേയും സ്വതന്ത്രാവിഷ്‌കാരങ്ങളേയും നിയന്ത്രിക്കുക എന്നാല്&#x200d; ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും അപകടകരമായ രോഗമാണ്.</em></p>
<p><em>ഈ രോഗത്തിന് എല്ലാ കാലങ്ങളിലും ഉദാഹരണങ്ങളുണ്ട്. എങ്കിലും നിങ്ങളാണ് ഇന്ന് ഇതിന് മുന്നില്&#x200d; നില്&#x200d;ക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കാലത്തിലേക്ക് കൈ ചൂണ്ടി &#8216;അന്ന് എന്തുകൊണ്ട് എതിര്&#x200d;ത്തില്ല&#8217; എന്നു ചോദിക്കുന്നതില്&#x200d; അര്&#x200d;ഥമില്ല.</em></p>
<p><em>മറ്റൊരു കാര്യം, നിങ്ങള്&#x200d; ഞങ്ങളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്&#x200d; ശ്രമിക്കുകയും ഉള്ളില്&#x200d; ഭയം വിതയ്ക്കാന്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ കാരണം കൊണ്ടുതന്നെ പുതിയ തലമുറയോ അടുത്ത തലമുറയോ ചിന്തിക്കാന്&#x200d; തന്നെ ഭയപ്പെട്ടെന്നുവരാം. അങ്ങനെ സംഭവിക്കാന്&#x200d; നമ്മള്&#x200d; അനുവദിക്കരുത്.</em></p>
<p><em>ഇന്ന് രാജസ്ഥാനില്&#x200d; ഒരാളെ അടിച്ചുകൊന്നിരിക്കുന്നു. അവയവം ഛേദിക്കുന്നതിനും തലയെടുക്കുന്നതിനും സമ്മാനങ്ങള്&#x200d; വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്&#x200d; വന്നുകൊണ്ടിരിക്കുന്നു. എന്താണിതിന്റെയൊക്കെ അര്&#x200d;ഥമെന്ന് നമ്മള്&#x200d; ചിന്തിക്കേണ്ടതുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു തങ്ങള്&#x200d;ക്ക് &#8216;ഇക്കാര്യങ്ങളില്&#x200d; ഒന്നും ചെയ്യാനില്ലെ&#8217;ന്ന്. അയാളോടൊക്കെ അധികാരം വിട്ടൊഴിഞ്ഞ് പോകാനാണ് നമ്മള്&#x200d; ആവശ്യപ്പെടേണ്ടത്. നിങ്ങള്&#x200d; തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ജനങ്ങളെ കയ്യൊഴിയാനല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നിങ്ങളുടെ കടമയാണ്&#8230;</em><em>അതുകൊണ്ട്, ചിന്തിക്കുക&#8230;&#8230;.</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fnews18kerala%2Fvideos%2F1813720328652366%2F&amp;show_text=0&amp;width=560" width="560" height="448" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/can-breathe-without-fear-in-kerala-prakash-raj-hits-out-at-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ഭയമില്ലാത്തെ ജീവിക്കാന്&#x200d; പറ്റുന്ന ഏക സംസ്ഥാനം കേരളം: പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/kerala-the-one-and-only-state-to-speak-as-per-wish-in-india.html</link>
					<comments>https://www.chandrikadaily.com/kerala-the-one-and-only-state-to-speak-as-per-wish-in-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 15:52:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[entertainment]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[India]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Prakash raj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58519</guid>

					<description><![CDATA[തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്&#x200d; പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്നവര്&#x200d; എതിര്&#x200d; ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന്&#x200d; പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്&#x200d; പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്&#x200d; എത്തുമ്പോള്&#x200d; താന്&#x200d; കൂടുതല്&#x200d; സന്തോഷവാനാണെന്നു പ്രകാശ് രാജ് പറഞ്ഞു. &#8216;എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്&#x200d; കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യവുമില്ല. ഇവിടെ ഒന്നിനും സെന്&#x200d;സറിംഗ് ഇല്ല.&#8217; ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്&#x200d; പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്നവര്&#x200d; എതിര്&#x200d; ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന്&#x200d; പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്&#x200d; പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്&#x200d; എത്തുമ്പോള്&#x200d; താന്&#x200d; കൂടുതല്&#x200d; സന്തോഷവാനാണെന്നു പ്രകാശ് രാജ് പറഞ്ഞു.</p>
<p>&#8216;എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്&#x200d; കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യവുമില്ല. ഇവിടെ ഒന്നിനും സെന്&#x200d;സറിംഗ് ഇല്ല.&#8217; ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്&#x200d; ഒന്നാണിത്. രാജ്യത്ത് ഇന്ന് എല്ലാ എതിര്&#x200d;ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുകയാണ്. ഓരോ നിശബ്ദതയ്ക്കും പകരമായി കൂടുതല്&#x200d; ഉറക്കെ ശബ്ദങ്ങള്&#x200d; പിറവിയെടുക്കുന്നുണ്ട്. അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്&#x200d; അവരെ നോക്കി ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്&#x200d; ശ്രമിച്ചപ്പോഴെല്ലാം ഞാന്&#x200d; പാടിക്കൊണ്ടിരുന്നു.&#8217; പ്രകാശ് രാജ് പ്രസംഗിച്ചു. താന്&#x200d; ഇനിയും സംസാരിക്കുമെന്നും തെറ്റിനെതിരെ ശബ്ദമുയര്&#x200d;ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.</p>
<p>എസ് ദുര്&#x200d;ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്‌നങ്ങളുള്ളവര്&#x200d;ക്ക്. എന്നാല്&#x200d; ദുര്&#x200d;ഗ വൈന്&#x200d; പാര്&#x200d;ലറിനെ കുറിച്ച് യാതൊരു പ്രശ്‌നങ്ങളും ഇല്ല. ഹിറ്റ്‌ലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവര്&#x200d;. ഒരു സിനിമയുടെ നിര്&#x200d;മ്മാണം വരെ തടയുന്നത് ഭയാനകമാണ്. പുതുതലമുറയിലുള്ളവര്&#x200d;ക്ക് ചിന്ത പോലും പേടി ജനിപ്പിക്കുന്നതാക്കുകയാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>ഓഖി ദുരന്തത്തെ തുടര്&#x200d;ന്ന് വിപുലമായ ഉദ്ഘാടന പരിപാടികള്&#x200d; ഒന്നുമില്ലാതെയാണ് ചലച്ചിത്രമേളക്ക് തുടക്കമായത.് ദുരന്തത്തില്&#x200d; മരണപ്പെട്ടവര്&#x200d;ക്ക് ആദരവ് അര്&#x200d;പ്പിച്ച് മെഴുകുതിരി കത്തിച്ചാണ് മേളയുടെ ഔപചാരിക തുടക്കമായത്. ചടങ്ങില്&#x200d; ബംഗാളി നടി മാധബി മുഖര്&#x200d;ജിയെയും പ്രകാശ് രാജിനെയും ആദരിച്ചു. തുടര്&#x200d;ന്ന് ഉദ്ഘാടന ചിത്രമായ ലബനീസ് ചിത്രമായ ദ ഇന്&#x200d;സള്&#x200d;ട്ട് പ്രദര്&#x200d;ശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-the-one-and-only-state-to-speak-as-per-wish-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവ ചലച്ചിത്രോത്സവത്തില്&#x200d; എസ്. ദുര്&#x200d;ഗ തിങ്കളാഴ്ച പ്രദര്&#x200d;ശിപ്പിക്കും</title>
		<link>https://www.chandrikadaily.com/s-durga-to-be-screened-for-jury-of-indian-panorama-section-at-iffi-on-monday.html</link>
					<comments>https://www.chandrikadaily.com/s-durga-to-be-screened-for-jury-of-indian-panorama-section-at-iffi-on-monday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 17:46:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Film Ban]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[S durga]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56358</guid>

					<description><![CDATA[പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്&#x200d; സനല്&#x200d;കുമാര്&#x200d; ശശിധരന്റെ മലയാള ചിത്രം എസ്.ദുര്&#x200d;ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്&#x200d;ശിപ്പിക്കും. ഇന്ത്യന്&#x200d; പനോരമ വിഭാഗത്തില്&#x200d; വൈകിട്ട് ആറിനാണ് പ്രദര്&#x200d;ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി നിര്&#x200d;ദേശിച്ച പ്രകാരം സിനിമയുടെ സെന്&#x200d;സര്&#x200d; ചെയ്ത കോപ്പിയും സര്&#x200d;ട്ടിഫിക്കറ്റും സംവിധായകന്&#x200d; ഫെസ്റ്റിവല്&#x200d; ഡയറക്ടര്&#x200d; സുനിത് ടാണ്ടന് കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, ഹൈക്കോടതി വിധിക്കു ശേഷവും സിനിമ പ്രദര്&#x200d;ശിപ്പിക്കുന്നതിനെ ചൊല്ലി ആശങ്കകള്&#x200d; നിലനിന്നിരുന്നു. സിംഗിള്&#x200d;ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്&#x200d; ബഞ്ചിനു മുമ്പാകെ [&#8230;]]]></description>
										<content:encoded><![CDATA[<p>പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്&#x200d; സനല്&#x200d;കുമാര്&#x200d; ശശിധരന്റെ മലയാള ചിത്രം എസ്.ദുര്&#x200d;ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്&#x200d;ശിപ്പിക്കും. ഇന്ത്യന്&#x200d; പനോരമ വിഭാഗത്തില്&#x200d; വൈകിട്ട് ആറിനാണ് പ്രദര്&#x200d;ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി നിര്&#x200d;ദേശിച്ച പ്രകാരം സിനിമയുടെ സെന്&#x200d;സര്&#x200d; ചെയ്ത കോപ്പിയും സര്&#x200d;ട്ടിഫിക്കറ്റും സംവിധായകന്&#x200d; ഫെസ്റ്റിവല്&#x200d; ഡയറക്ടര്&#x200d; സുനിത് ടാണ്ടന് കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, ഹൈക്കോടതി വിധിക്കു ശേഷവും സിനിമ പ്രദര്&#x200d;ശിപ്പിക്കുന്നതിനെ ചൊല്ലി ആശങ്കകള്&#x200d; നിലനിന്നിരുന്നു. സിംഗിള്&#x200d;ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്&#x200d; ബഞ്ചിനു മുമ്പാകെ കേന്ദ്രം അപ്പീല്&#x200d; നല്&#x200d;കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.<br />
നേരത്തെ, ഇന്ത്യന്&#x200d; പനോരമ വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കേണ്ടിയിരുന്ന എസ്.ദുര്&#x200d;ഗ, മറാഠി സിനിമയായ നൂഡ് എന്നിവ മുന്നറിയിപ്പില്ലാതെ ഫെസ്റ്റിവലില്&#x200d; നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവര്&#x200d;ത്തകര്&#x200d; ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. സിനിമകള്&#x200d; തങ്ങളുടെ സമ്മതമില്ലാതെ ഒഴിവാക്കിയതിനെ തുടര്&#x200d;ന്ന് ജൂറി പാനല്&#x200d; മേധാവി സുജോയ് ഘോഷ് രാജിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/s-durga-to-be-screened-for-jury-of-indian-panorama-section-at-iffi-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
