<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>iffk2024 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iffk2024/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Dec 2024 09:53:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>iffk2024 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ</title>
		<link>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films.html</link>
					<comments>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Dec 2024 09:53:56 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[best films]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322437</guid>

					<description><![CDATA[മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.]]></description>
										<content:encoded><![CDATA[<p>29ാമത് ഐഎഫ്എഫ്‌കെയുടെ അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകൾ. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.</p>
<p><strong>യൂണിവേഴ്‌സൽ ലാംഗ്വേജ്</strong></p>
<p>മാത്യു റങ്കിൻ സംവിധാനം ചെയ്ത യൂണിവേഴ്‌സൽ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാർവത്രികതയെ എടുത്തുകാട്ടുന്നു. ഐസിൽ പുതഞ്ഞ രീതിയിൽ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂർ ഗൈഡ്, അമ്മയെ സന്ദർശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററിൽ രാവിലെ 11.30ന് ചിത്രം പ്രദർശിപ്പിക്കും.</p>
<p><strong>മൂൺ</strong></p>
<p>ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു കുർദ്വിൻ അയൂബ് സംവിധാനം ചെയ്ത മൂൺ. ധനിക കുടുംബത്തിലെ മൂന്നു സഹോദരിമാരെ ആയോധനകല പരിശീലിപ്പിക്കാൻ എത്തുന്ന സാറ നേരിടുന്ന ചോദ്യങ്ങളാണു സിനിമയുടെ ഇതിവൃത്തം. ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 9.15ന് പ്രദർശിപ്പിക്കും.</p>
<p><strong>എയ്റ്റീൻ സ്പ്രിങ്‌സ്</strong></p>
<p>ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുടെ ചിത്രമായ എയ്റ്റീൻ സ്പ്രിങ്‌സ് നിളാ തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. 1930കളിലെ ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടപ്രണയത്തിന്റെ കഥ പറയുകയാണ് ഈ സിനിമ.</p>
<p>വെയ്റ്റ് അൺടിൽ സ്പ്രിംഗ്<br />
ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കൻ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോർ തിയേറ്ററിൽ രാവിലെ 11.15ന് പ്രദർശിപ്പിക്കും. ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.</p>
<p>കൂടാതെ, ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവൻ, ക്രോസിംഗ്, കിസ്സ് വാഗൺ, കിൽ ദ ജോക്കി, ലൈറ്റ് ഫാൾസ്, മിസെരികോർഡിയ തുടങ്ങി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-to-fly-the-flag-with-the-best-films.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബബന്ധങ്ങളുടെ കഥ പറയുന്ന &#8216;എ പാന്&#x200d; ഇന്ത്യന്&#x200d; സ്‌റ്റോറി&#8217;; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി</title>
		<link>https://www.chandrikadaily.com/a-pan-indian-story-tells-the-story-of-family-relationships-v-c-audience-claps-for-abhilashs-direction.html</link>
					<comments>https://www.chandrikadaily.com/a-pan-indian-story-tells-the-story-of-family-relationships-v-c-audience-claps-for-abhilashs-direction.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Dec 2024 16:46:25 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322337</guid>

					<description><![CDATA[കുടുംബബന്ധങ്ങളുടെ ആര്&#x200d;ദ്രതയും പ്രാധാന്യവും ചര്&#x200d;ച്ച ചെയ്യുന്ന &#8216;എ പാന്&#x200d; ഇന്ത്യന്&#x200d; സ്‌റ്റോറി&#8217;ക്ക് ഐഎഫ്എഫ്‌കെയില്&#x200d; മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്. ഒരു സാധാരണ കുടുംബത്തില്&#x200d; നടക്കുന്ന സംഭവവികാസങ്ങളെ കോര്&#x200d;ത്തിണക്കിയുള്ള സിനിമയാണ് &#8216;എ പാന്&#x200d; ഇന്ത്യന്&#x200d; സ്‌റ്റോറി&#8217;. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്&#x200d; സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന സിനിമയില്&#x200d; ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്&#x200d;ശനം ശ്രീ തീയേറ്ററില്&#x200d; ഇന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കുടുംബബന്ധങ്ങളുടെ ആര്&#x200d;ദ്രതയും പ്രാധാന്യവും ചര്&#x200d;ച്ച ചെയ്യുന്ന &#8216;എ പാന്&#x200d; ഇന്ത്യന്&#x200d; സ്‌റ്റോറി&#8217;ക്ക് ഐഎഫ്എഫ്‌കെയില്&#x200d; മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.</p>
<p>ഒരു സാധാരണ കുടുംബത്തില്&#x200d; നടക്കുന്ന സംഭവവികാസങ്ങളെ കോര്&#x200d;ത്തിണക്കിയുള്ള സിനിമയാണ് &#8216;എ പാന്&#x200d; ഇന്ത്യന്&#x200d; സ്‌റ്റോറി&#8217;. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്&#x200d; സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന സിനിമയില്&#x200d; ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്&#x200d;ശനം ശ്രീ തീയേറ്ററില്&#x200d; ഇന്ന് രാവിലെ 9.15ന് നടന്നു.<br />
.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-pan-indian-story-tells-the-story-of-family-relationships-v-c-audience-claps-for-abhilashs-direction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സിഗ്‌നേച്ചര്&#x200d; ഇന്&#x200d; മോഷന്&#x200d; ഫിലിംസ്&#8217; വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്&#x200d;ശിപ്പിക്കുന്നത് 3 ആനിമേഷന്&#x200d; ചിത്രങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/good-response-for-signature-in-motion-films-category-3-animation-images-are-displayed.html</link>
					<comments>https://www.chandrikadaily.com/good-response-for-signature-in-motion-films-category-3-animation-images-are-displayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Dec 2024 15:22:12 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322317</guid>

					<description><![CDATA[എ ബോട്ട് ഇന്&#x200d; ദ ഗാര്&#x200d;ഡന്&#x200d;, ഷിര്&#x200d;ക്കോവ: ഇന്&#x200d; ലൈസ് വി ട്രസ്റ്റ്, ചിക്കന്&#x200d; ഫോര്&#x200d; ലിന്&#x200d;ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്&#x200d;ഷിക്കുന്നത്]]></description>
										<content:encoded><![CDATA[<p>29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ &#8216;സിഗ്‌നേച്ചര്&#x200d; ഇന്&#x200d; മോഷന്&#x200d; ഫിലിംസ്&#8217; വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്&#x200d; ചിത്രങ്ങള്&#x200d;ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്&#x200d; ദ ഗാര്&#x200d;ഡന്&#x200d;, ഷിര്&#x200d;ക്കോവ: ഇന്&#x200d; ലൈസ് വി ട്രസ്റ്റ്, ചിക്കന്&#x200d; ഫോര്&#x200d; ലിന്&#x200d;ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്&#x200d;ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്&#x200d; സിനിമകള്&#x200d; മേളയില്&#x200d; ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.</p>
<p>ആനിമേഷന്&#x200d; ചിത്രങ്ങള്&#x200d;ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് &#8216;സിഗ്‌നേച്ചര്&#x200d; ഇന്&#x200d; മോഷന്&#x200d; ഫിലിംസ്&#8217; വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്&#x200d; സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്&#x200d;കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് &#8216;സിഗ്‌നേച്ചര്&#x200d; ഇന്&#x200d; മോഷന്&#x200d; ഫിലിംസ്&#8217; പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശിയാറാ മാള്&#x200d;ട്ടയും സെബാസ്റ്റ്യന്&#x200d; ലോഡെന്&#x200d;ബാക്കും ചേര്&#x200d;ന്ന് സംവിധാനവും തിരക്കഥയും നിര്&#x200d;വഹിച്ച ചിത്രമാണ് ചിക്കന്&#x200d; ഫോര്&#x200d; ലിന്&#x200d;ഡ. പാചകമറിയാത്ത പോളിറ്റ്, മകള്&#x200d; ലിന്&#x200d;ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്&#x200d; വിഭവം തയ്യാറാക്കാന്&#x200d; നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്&#x200d; പുരസ്‌കാരവും മാഞ്ചസ്റ്റര്&#x200d; ആനിമേഷന്&#x200d; ഫെസ്റ്റിവലില്&#x200d; മികച്ച ആനിമേഷന്&#x200d; ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്&#x200d; ഫോര്&#x200d; ലിന്&#x200d;ഡയ്ക്ക്.</p>
<p>ജീന്&#x200d; ഫ്രാന്&#x200d;സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്&#x200d; ദ ഗാര്&#x200d;ഡന്&#x200d;, സര്&#x200d;ഗാത്മക സ്വപ്നങ്ങള്&#x200d; കാണുന്ന ഫ്രാന്&#x200d;സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്&#x200d; ചലച്ചിത്രമേള ഉള്&#x200d;പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്&#x200d; ചിത്രം പ്രദര്&#x200d;ശിപ്പിച്ചിട്ടുണ്ട്.</p>
<p>പരസ്പര വ്യത്യാസം മറയ്ക്കാന്&#x200d; തല കടലാസുസഞ്ചികള്&#x200d; കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്&#x200d; ശുക്ല സംവിധാനം ചെയ്ത &#8216;ഷിര്&#x200d;ക്കോവ: ഇന്&#x200d; ലൈസ് വി ട്രസ്റ്റി&#8217;ല്&#x200d; പറയുന്നത്. 2024ല്&#x200d; റോട്ടര്&#x200d;ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/good-response-for-signature-in-motion-films-category-3-animation-images-are-displayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിലീസിന് 33 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷവും ആവേശം ചോരാതെ അമരം</title>
		<link>https://www.chandrikadaily.com/even-after-33-years-of-its-release-amaram-continues-to-ooze-excitement.html</link>
					<comments>https://www.chandrikadaily.com/even-after-33-years-of-its-release-amaram-continues-to-ooze-excitement.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Dec 2024 12:58:08 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[amaram movie]]></category>
		<category><![CDATA[iffk2024]]></category>
		<category><![CDATA[madhu ambat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322298</guid>

					<description><![CDATA[ഛായഗ്രാഹകന്&#x200d; മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്&#x200d; കഴിഞ്ഞതിന്റെ സന്തോഷത്തില്&#x200d; ആരാധകര്&#x200d;]]></description>
										<content:encoded><![CDATA[<p>29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്&#x200d; മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്&#x200d; മലയാള ചലച്ചിത്രം &#8216;അമരം&#8217; പ്രദര്&#x200d;ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്&#x200d; സംവിധാനം ചെയ്ത് 1991ല്&#x200d; പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്&#x200d; മധു അമ്പാട്ടാണ്.</p>
<p>സിനിമയുടെ പല രംഗങ്ങള്&#x200d;ക്കും വന്&#x200d; കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്&#x200d;മ പുതുക്കല്&#x200d; വേദി കൂടിയായി പ്രദര്&#x200d;ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്&#x200d; മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്&#x200d; അന്&#x200d;പത് വര്&#x200d;ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്&#x200d; &#8216;അമരം&#8217; പ്രദര്&#x200d;ശിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-after-33-years-of-its-release-amaram-continues-to-ooze-excitement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാസ്‌കരന്&#x200d; മാഷിന്റെ ഓര്&#x200d;മകളില്&#x200d; വിപിന്&#x200d; മോഹന്&#x200d; ; നീലക്കുയില്&#x200d; ഐ.എഫ്.എഫ്.കെയില്&#x200d;</title>
		<link>https://www.chandrikadaily.com/vipin-mohan-in-the-memories-of-bhaskaran-mash-at-neelakuil-iffk.html</link>
					<comments>https://www.chandrikadaily.com/vipin-mohan-in-the-memories-of-bhaskaran-mash-at-neelakuil-iffk.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 15:13:18 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[iffk2024]]></category>
		<category><![CDATA[neelakuyil movie]]></category>
		<category><![CDATA[P.Bhaskaran]]></category>
		<category><![CDATA[vipin mohan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322202</guid>

					<description><![CDATA[ഭാസ്‌കരന്&#x200d; മാഷിന്റെ നൂറാം ജന്മ വാര്&#x200d;ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്&#x200d;ന്ന് 'നീലക്കുയില്&#x200d;' പ്രദര്&#x200d;ശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്&#x200d; പി. ഭാസ്‌കരന്റെ സ്മരണകള്&#x200d; ഉണര്&#x200d;ത്തി നീലക്കുയിലിന്റെ പ്രദര്&#x200d;ശനം നടന്നു. നീലക്കുയിലില്&#x200d; ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്&#x200d; വിപിന്&#x200d; മോഹനെ നിള തിയേറ്ററില്&#x200d; നടന്ന ചടങ്ങില്&#x200d; ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്&#x200d; മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്&#x200d;പ്പിച്ചു.</p>
<p>നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്&#x200d; മാഷിന്റെ കൂടെ പ്രവര്&#x200d;ത്തിച്ചതിന്റെയും ഓര്&#x200d;മ്മകളില്&#x200d; വിപിന്&#x200d; മോഹന്&#x200d; വാചാലനായി. ഭാസ്‌ക്കരന്&#x200d; മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്&#x200d; വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്&#x200d; നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്&#x200d;പേഴ്‌സണ്&#x200d; പ്രേംകുമാര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>&#8216;മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്&#x200d;ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്&#x200d;കിയത് ഭാസ്‌കരന്&#x200d; മാഷാണ്, മലയാള സിനിമയില്&#x200d; ആദ്യമായി തനതായ ഗാനങ്ങള്&#x200d; ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്&#x200d; ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്&#x200d;മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു&#8217; സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്&#x200d; അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipin-mohan-in-the-memories-of-bhaskaran-mash-at-neelakuil-iffk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്&#x200d;</title>
		<link>https://www.chandrikadaily.com/cineblood-program-is-a-sign-of-iffks-social-commitment-premkumar.html</link>
					<comments>https://www.chandrikadaily.com/cineblood-program-is-a-sign-of-iffks-social-commitment-premkumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 12:40:04 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actor prem kumar]]></category>
		<category><![CDATA[iffk2024]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322174</guid>

					<description><![CDATA[ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതീകമാണ്]]></description>
										<content:encoded><![CDATA[<p>യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; പ്രേംകുമാര്&#x200d; പറഞ്ഞു.</p>
<p>മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതീകമാണ്. സ്‌നേഹത്തിന്റെ മാതൃകയാണു ചലച്ചിത്ര മേളയില്&#x200d; രക്തദാനത്തിലൂടെ കണ്ടത്. സിനിമ എന്നതു സാംസ്‌കാരിക പ്രവര്&#x200d;ത്തനത്തോടൊപ്പം ചേര്&#x200d;ന്ന സാമൂഹിക പ്രവര്&#x200d;ത്തനമായിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സിനിബ്ലഡിന്റെ പ്രവര്&#x200d;ത്തനം വരുംകാല ചലച്ചിത്ര മേളകളിലും തുടരും. രക്ത ദാന പ്രവര്&#x200d;ത്തനത്തിനു നേതൃത്വം നല്&#x200d;കിയ എല്ലാ പ്രവര്&#x200d;ത്തകരെയും ചടങ്ങില്&#x200d; അദ്ദേഹം അഭിനന്ദിച്ചു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയില്&#x200d; പങ്കാളികളായി. ആര്&#x200d;സിസി ബ്ലഡ് ബാങ്കിലെ ഡോ. വിജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന പരിപാടി.</p>
<p>ആര്&#x200d;സിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോല്&#x200d;ബ്ലഡും കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്&#x200d;സ്ഫ്യൂഷന്&#x200d; കൗണ്&#x200d;സിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാന ക്യാമ്പിന്റെ സര്&#x200d;ട്ടിഫിക്കറ്റ് ചലച്ചിത്ര അക്കാഡമി ചെയര്&#x200d;മാന്&#x200d; ഏറ്റുവാങ്ങി. ടാഗോര്&#x200d; തിയേറ്ററില്&#x200d; നടന്ന ചടങ്ങില്&#x200d; അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്&#x200d;, കേരള പോലീസ് പബ്ലിക് റിലേഷന്&#x200d;സ് ഡെപ്യൂട്ടി ഡയറക്ടര്&#x200d; വി.പി. പ്രമോദ് കുമാര്&#x200d;, പോല്&#x200d; ബ്ലഡ് സ്‌റ്റേറ്റ് കണ്ട്രോള്&#x200d; റൂം സബ് ഇന്&#x200d;സ്‌പെക്ര്&#x200d; അനീഷ് എം.എസ്, ശ്യാം രാജ് എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cineblood-program-is-a-sign-of-iffks-social-commitment-premkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര ചലച്ചിത്രമേള: ഐ ആം സ്റ്റില്&#x200d; ഹിയര്&#x200d; ഉദ്ഘാടന ചിത്രം</title>
		<link>https://www.chandrikadaily.com/international-film-festival-im-still-here-opening-film.html</link>
					<comments>https://www.chandrikadaily.com/international-film-festival-im-still-here-opening-film.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Dec 2024 11:31:52 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[iffk]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321261</guid>

					<description><![CDATA[ഹോങ്കോങ്ങില്&#x200d; നിന്നുള്ള സംവിധായിക ആന്&#x200d; ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങില്&#x200d; സമ്മാനിക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് അന്തര്&#x200d;ദേശീയ ചലച്ചിത്രമേള വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. ഹോങ്കോങ്ങില്&#x200d; നിന്നുള്ള സംവിധായിക ആന്&#x200d; ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങില്&#x200d; സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്&#x200d;പ്പവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്. സാസ്‌കാരിക മന്ത്രി സജി ചെറിയാന്&#x200d; അധ്യക്ഷത വഹിക്കും.</p>
<p>തുടര്&#x200d;ന്ന് ഉദ്ഘാടനചിത്രമായ &#8216;ഐ ആം സ്റ്റില്&#x200d; ഹിയര്&#x200d;&#8217; പ്രദര്&#x200d;ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്&#x200d; സംവിധായകന്&#x200d; വാള്&#x200d;ട്ടര്&#x200d; സാലസ് സംവിധാനംചെയ്ത പോര്&#x200d;ച്ചുഗീസ് ഭാഷയിലുള്ള ചിത്രം, ഈ വര്&#x200d;ഷത്തെ വെനീസ് ചലച്ചിത്രമേളയില്&#x200d; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്&#x200d;ഡന്&#x200d; ബെയര്&#x200d; പുരസ്‌കാരത്തിനുള്ള നാമനിര്&#x200d;ദേശവും നേടിയിരുന്നു. 1971ല്&#x200d; ബ്രസീല്&#x200d; സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്&#x200d; ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്&#x200d; 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.</p>
<p>13 മുതല്&#x200d; 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്&#x200d; 68 രാജ്യങ്ങളില്&#x200d; നിന്നുള്ള 177 സിനിമകള്&#x200d; പ്രദര്&#x200d;ശിപ്പിക്കും. അന്താരാഷ്ട്ര മല്&#x200d;സരവിഭാഗത്തില്&#x200d; 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്&#x200d; 12 ചിത്രങ്ങളും ഇന്ത്യന്&#x200d; സിനിമ നൗ വിഭാഗത്തില്&#x200d; ഏഴ് സിനിമകളും പ്രദര്&#x200d;ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്&#x200d; 63 സിനിമകള്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. മുന്&#x200d;നിര മേളകളില്&#x200d; പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്&#x200d; ഫേവറിറ്റ്സ് മറ്റൊരു ആകര്&#x200d;ഷണമായിരിക്കും. ചലച്ചിത്രകലയില്&#x200d; ശതാബ്ദിയിലത്തെിയ അര്&#x200d;മീനിയയില്&#x200d;നിന്നുള്ള ഏഴ് ചിത്രങ്ങള്&#x200d; കണ്&#x200d;ട്രി ഫോക്കസ് വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കും.</p>
<p>ദക്ഷിണ കൊറിയന്&#x200d; സംവിധായകന്&#x200d; ഹോങ് സാങ് സൂ, സിനിമയില്&#x200d; 50 വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്&#x200d; മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, &#8216;ദ ഫിമേല്&#x200d; ഗേയ്സ്&#8217; എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്&#x200d; സിനിമകളുടെയും പ്രത്യേക പാക്കേജുകള്&#x200d;, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷന്&#x200d; ചിത്രങ്ങള്&#x200d;, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള റെസ്റ്റോര്&#x200d;ഡ് ക്ളാസിക്സ്, പി.ഭാസ്‌കരന്&#x200d;, പാറപ്പുറത്ത്, തോപ്പില്&#x200d;ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന ചിത്രങ്ങള്&#x200d; എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകര്&#x200d;ഷണങ്ങള്&#x200d;.</p>
<p>13000ല്&#x200d;പ്പരം ഡെലിഗേറ്റുകള്&#x200d; മേളയില്&#x200d; പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്&#x200d;ത്തകര്&#x200d; അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്&#x200d; സംവിധായിക പായല്&#x200d; കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്&#x200d;ഡ് ഡിസംബര്&#x200d; 20ന് നടക്കുന്ന സമാപനച്ചടങ്ങില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സമ്മാനിക്കും. തിയേറ്ററുകളില്&#x200d; ആകെ സീറ്റിന്റെ 70 ശതമാനം റിസര്&#x200d;വേഷന്&#x200d; ചെയ്തവര്&#x200d;ക്കും 30 ശതമാനം റിസര്&#x200d;വേഷന്&#x200d; ഇല്ലാത്തവര്&#x200d;ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിര്&#x200d;ന്ന പൗരര്&#x200d;ക്ക് ക്യൂ നില്&#x200d;ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകള്&#x200d;ക്കായി കെ.എസ്.ആര്&#x200d;.ടി.സിയുടെ രണ്ട് ഇ-ബസുകള്&#x200d; പ്രദര്&#x200d;ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്&#x200d;വീസ് നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-film-festival-im-still-here-opening-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്സ് പാക്കേജ്</title>
		<link>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html</link>
					<comments>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Dec 2024 10:12:13 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[films]]></category>
		<category><![CDATA[iffk2024]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321068</guid>

					<description><![CDATA[മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്, ഗ്രാന്&#x200d;ഡ് ടൂര്&#x200d;, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്&#x200d;, ഐആം സ്റ്റില്&#x200d; ഹിയര്&#x200d;, അനോറ, എമിലിയ പെരെസ്, സസ്‌പെന്&#x200d;ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d;, ഷികുന്&#x200d;, വെര്&#x200d;മീഗ്ലിയോ, ദി സബ്സ്റ്റെന്&#x200d;സ് എന്നിവയാണ് പ്രദര്&#x200d;ശനത്തിനെത്തുന്ന ചിത്രങ്ങള്&#x200d;]]></description>
										<content:encoded><![CDATA[<p>ലോകചലച്ചിത്ര മേളകളില്&#x200d; ജനപ്രീതി നേടിയ 13 ചിത്രങ്ങള്&#x200d; ഡിസംബര്&#x200d; 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്&#x200d; പ്രദര്&#x200d;ശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്, ഗ്രാന്&#x200d;ഡ് ടൂര്&#x200d;, കോട്ട് ബൈ ദി ടൈഡ്സ്, ദി റൂം നെക്സ്റ്റ് ഡോര്&#x200d;, ഐആം സ്റ്റില്&#x200d; ഹിയര്&#x200d;, അനോറ, എമിലിയ പെരെസ്, സസ്‌പെന്&#x200d;ഡഡ് ടൈം, ദി വിറ്റ്നസ്, ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d;, ഷികുന്&#x200d;, വെര്&#x200d;മീഗ്ലിയോ, ദി സബ്സ്റ്റെന്&#x200d;സ് എന്നിവയാണ് പ്രദര്&#x200d;ശനത്തിനെത്തുന്ന ചിത്രങ്ങള്&#x200d;.</p>
<p>കംബോഡിയയില്&#x200d; ജനിച്ച റിത്തി പാന്&#x200d; ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമര്&#x200d; റൂഷ് ഭരണത്തിനു കീഴില്&#x200d; നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്നതാണ് റിത്തി പാന്&#x200d; ചിത്രങ്ങള്&#x200d;. ഭരണകൂട നേതാവായ പോള്&#x200d; പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താന്&#x200d; മൂന്നു ഫ്രഞ്ച് പത്രപ്രവര്&#x200d;ത്തകര്&#x200d; എത്തുന്നതും തുടര്&#x200d;ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് &#8216;മീറ്റിംഗ് വിത്ത് ദി പോള്&#x200d; പോട്ട്&#8217; എന്ന ചിത്രം. പത്രപ്രവര്&#x200d;ത്തകയായ എലിസബത്ത് ബെക്കറുടെ &#8216;വെന്&#x200d; ദി വാര്&#x200d; വാസ് ഓവര്&#x200d;&#8217; എന്ന പുസ്തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിര്&#x200d;മിച്ച ചിത്രം 2024 ലെ കാന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>പോര്&#x200d;ച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുല്&#x200d; ഗോമസിന്റെ 2024-ല്&#x200d; പുറത്തിറങ്ങിയ ഗ്രാന്&#x200d;ഡ് ടൂറില്&#x200d;. ബര്&#x200d;മയിലേക്കെത്തുന്ന പ്രതിശ്രുതവധുവായ മോളിയെ കാണാതെ ലോകം ചുറ്റാന്&#x200d; തീരുമാനിക്കുന്ന എഡ്വേര്&#x200d;ഡിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയിലേത് 1918 ലെ ചരിത്ര പശ്ചാത്തലമാണ്. ഈ ചിത്രം 2024 ലെ കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 2004-ല്&#x200d; പുറത്തിറങ്ങിയ ദ ഫേസ് യു ഡിസെര്&#x200d;വാണ് ഗോമസിന്റെ ആദ്യ ചിത്രം.</p>
<p>ജിയാ ശങ്കേ സംവിധാനം ചെയ്ത 2024-ല്&#x200d; പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് &#8216;കോട്ട് ബൈ ദി ടൈഡ്സ്&#8217;. കിയാവോ കിയാവോ എന്ന സ്ത്രീ, തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്രക്കിടയില്&#x200d; ചൈനയില്&#x200d; സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം. പ്രണയം, നഷ്ടം എന്നിവയെല്ലാം ചിത്രം ചര്&#x200d;ച്ച ചെയ്യുന്നുണ്ട്. 2024 ല്&#x200d; കാന്&#x200d; ചലച്ചിത്രോത്സവത്തില്&#x200d; മികച്ച ചിത്രത്തിനുള്ള ഗ്രീന്&#x200d; സ്പൈക്ക് പുരസ്‌കാരം നേടിയ ഈ ചിത്രം മികച്ച സിനിമക്കുള്ള പാം ഡി ഓര്&#x200d; പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.</p>
<p>സ്പാനിഷ് സംവിധായകന്&#x200d; പെഡ്രോ അല്&#x200d;മദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോര്&#x200d; &#8216; ഒരു ഓട്ടോഫിക്ഷന്&#x200d; നോവലിസ്റ്റായ ഇന്&#x200d;ഗ്രിഡിന്റെയും യുദ്ധ റിപ്പോര്&#x200d;ട്ടറായ മാര്&#x200d;ത്തയുടെയും കഥ സിനിമ പറയുന്നു. വര്&#x200d;ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്&#x200d; അവര്&#x200d; വീണ്ടും കണ്ടുമുട്ടുന്നു. സ്ത്രീ സൗഹൃദം, അസ്തിത്വം, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങള്&#x200d; പ്രതിപാദിക്കുന്ന സിനിമ സൗഹൃദത്തിലെയും സ്നേഹത്തിലെയും അസ്വാരസ്യങ്ങള്&#x200d; ജീവിതത്തില്&#x200d; എങ്ങനെ പ്രതിഫലിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു. സിഗ്രിഡ് ന്യൂനിയെസിന്റെ വാട്ട് ആര്&#x200d; യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 81-ാമത് വെനീസ് ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവലില്&#x200d; ഗോള്&#x200d;ഡന്&#x200d; ലയണ്&#x200d; പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റര്&#x200d;നാഷണല്&#x200d; ഫിലിം ഫെസ്റ്റിവലിലും പ്രദര്&#x200d;ശിപ്പിച്ചു.</p>
<p>വാള്&#x200d;ട്ടര്&#x200d; സാലസിന്റെ &#8216;ഐ ആം സ്റ്റില്&#x200d; ഹിയര്&#x200d;&#8217; എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങള്&#x200d; നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയില്&#x200d; ആവിഷ്‌കരിച്ചിരിക്കുന്നു. ആഗോള തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ ചിത്രം നേടുകയും ചെയ്തു. ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാര്&#x200d;ഡും വെനീസ് ചലച്ചിത്രമേളയില്&#x200d; പ്രേക്ഷക പുരസ്‌കാരവും നേടിയിട്ടുണ്ട്. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; പ്രത്യേക പരാമര്&#x200d;ശം ലഭിക്കുകയും, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. ബാഫ്റ്റ അവാര്&#x200d;ഡില്&#x200d; മികച്ച അന്താരാഷ്ട്ര ഫീച്ചര്&#x200d; വിഭാഗത്തിലേക്ക് നാമനിര്&#x200d;ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>പ്രശസ്ത അമേരിക്കന്&#x200d; ചലച്ചിത്രകാരന്&#x200d; ഷോണ്&#x200d; ബേക്കറിന്റെ സംവിധാനത്തില്&#x200d; 2024 ല്&#x200d; പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വര്&#x200d;ഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീര്&#x200d;ണതകള്&#x200d; എന്നീ വിഷയങ്ങള്&#x200d; പ്രമേയമാക്കുന്നു. റഷ്യന്&#x200d; കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടര്&#x200d;ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. 77 -ാമത് കാന്&#x200d; ചലച്ചിത്രമേളയില്&#x200d; പാം ഡി ഓര്&#x200d; പുരസ്‌കാരത്തിനര്&#x200d;ഹമായ ഈ ചിത്രം അമേരിക്കന്&#x200d; ഫിലിം ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെയും നാഷണല്&#x200d; ബോര്&#x200d;ഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്&#x200d; ഇടം നേടിയിട്ടുണ്ട്.</p>
<p>പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയര്&#x200d;ഡിന്റെ 2024-ല്&#x200d; പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്&#x200d; ത്രില്ലെര്&#x200d; വിഭാഗത്തില്&#x200d;പ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തില്&#x200d; നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. നായകന്റെ തീരുമാനത്തില്&#x200d; ജീവിതത്തിന്റെ സങ്കീര്&#x200d;ണതയില്&#x200d; അകപ്പെടുന്ന റീതാ എന്ന അഭിഭാഷകയുടെയും എമിലിയുടെ ഭാര്യയായ ജെസ്സിയുടെയും കഥ കൂടിയാണ് എമിലിയ പെരെസ്. ട്രാന്&#x200d;സ് സമൂഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ്(ഓപ്പെറ) സംവിധായകന്&#x200d; നല്&#x200d;കിയിരിക്കുന്നത്. 77-ാമത് കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമര്&#x200d;ശവും ചിത്രത്തിന് ലഭിച്ചിരുന്നു. 97-ാമത് അന്താരാഷ്ട്ര അക്കാദമി അവാര്&#x200d;ഡില്&#x200d; മികച്ച ഫീച്ചര്&#x200d; ഫിലിമിനുള്ള ഔദ്യോഗിക എന്&#x200d;ട്രിയായിരുന്നു ഈ ചിത്രം .</p>
<p>ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച ചിത്രത്തിനുള്ള ഗോള്&#x200d;ഡന്&#x200d; ബെയര്&#x200d; അവാര്&#x200d;ഡിനുള്ള നാമനിര്&#x200d;ദേശം ലഭിച്ച ചിത്രമാണ് ഒലിവിയര്&#x200d; അസ്സായസിന്റെ &#8216;സസ്‌പെന്&#x200d;ഡഡ് ടൈം&#8217;. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്&#x200d; ക്വാറന്റീനില്&#x200d; കഴിയുന്ന രണ്ടു ദമ്പതിമാര്&#x200d; തമ്മില്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമാണ് ചിത്രം.പാരീസിലെ തന്റെ മാതാപിതാക്കളുടെ വീട്ടില്&#x200d; ചെലവഴിച്ച സംവിധായകന്റെ ലോക്ക്ഡൗണ്&#x200d; അനുഭവമാണ് കഥയുടെ ആധാരം. അസ്സായസിന്റെ ഇതുവരെയുള്ള ആത്മകഥാപരമായ കഥാപാത്രമാണ് ചിത്രത്തിലെ പോള്&#x200d;. ഫ്രഞ്ച് നടനും സംവിധായകനുമായ വിന്&#x200d;സെന്റ് മെക്കൈനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.</p>
<p>വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച ചിത്രമായി പ്രേക്ഷകര്&#x200d; തിരഞ്ഞെടുത്ത ദി വിറ്റ്നസ്, ഒരു കൊലപാതക ദൃക്‌സാക്ഷിയുടെ കഥ പറയുന്നു. കുറ്റാന്വേഷണത്തിന് പോലീസ് തയാറാകാത്ത സാഹചര്യത്തില്&#x200d; രാഷ്ട്രീയ സമ്മര്&#x200d;ദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാര്&#x200d;ലാന്&#x200d; എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘര്&#x200d;ഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 53ാമത് ഗോവന്&#x200d; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്&#x200d; മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കിയ ഇറാനിയന്&#x200d; എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേര്&#x200d; സെയ്വറാണ് ചിത്രത്തിന്റെ സംവിധായകന്&#x200d;. ഇറാനിലെ ഭരണകൂട അരാജകത്വത്തിന്റെയും സാമൂഹിക ദുരവസ്ഥയുടെയുടേയും പ്രതിഫലനമാണ് ചിത്രം. ചിത്രത്തിന്റെ സഹ എഴുത്തുകാരനും ചിത്രസംയോജകനും ആര്&#x200d;ട്ടിസ്റ്റിക് കണ്&#x200d;സള്&#x200d;ട്ടന്റുമാണ് വിഖ്യാത ചലച്ചിത്രകാരന്&#x200d; ജാഫര്&#x200d; പനാഹി. ഇറാനിയന്&#x200d; സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചതിന് 2022-23 കാലയളവില്&#x200d; അദ്ദേഹം തടവിലായിരുന്നു. ജയില്&#x200d; മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.</p>
<p>രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്&#x200d; കോപ്പന്&#x200d;ഹേഗനില്&#x200d; നടന്ന യഥാര്&#x200d;ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്നസ് വോന്&#x200d; ഹോണ്&#x200d; സംവിധാനം ചെയ്ത ചിത്രമാണ് &#8216; ദി ഗേള്&#x200d; വിത്ത് ദി നീഡില്&#x200d; &#8216;. ഫാക്ടറി തൊഴിലാളിയായിരുന്ന കരോലിന്&#x200d; എന്ന യുവതിയുടെ ജീവിതത്തിലെ സങ്കീര്&#x200d;ണത നിറഞ്ഞ സംഭവവികാസങ്ങളാണ് സിനിമയില്&#x200d; ആവിഷ്‌കരിക്കുന്നത്. ഭയവും വൈകാരികതയും ധാര്&#x200d;മികതയും, അതിജീവനവും, സ്ത്രീകള്&#x200d;ക്ക് മേലുള്ള ചൂഷണങ്ങളും ചിത്രത്തിന്റെ പ്രമേയങ്ങളാകുന്നു. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ഈ ചലച്ചിത്രം 97-ാമത് അക്കാഡമി അവാര്&#x200d;ഡിന് ഡെന്&#x200d;മാര്&#x200d;ക്കിന്റെ ഔദ്യോഗിക എന്&#x200d;ട്രിയായിണ്.</p>
<p>പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം &#8216;ഷികുന്&#x200d;&#8217;,സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയില്&#x200d; എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. അവരുടെ മാനസികാവസ്ഥയെ കൃത്യമായി ചിത്രം ആവിഷ്‌കരിക്കുന്നു. യൂജിന്&#x200d; യുനെസ്‌കോയുടെ റൈനോസെറസ് എന്ന നാടകത്തില്&#x200d; നിന്ന് പ്രചോദനം ഉള്&#x200d;ക്കൊണ്ടിട്ടുള്ളതാണ് ഈ ചിത്രം. ബെര്&#x200d;ലിന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഔദ്യോഗികമായി പ്രദര്&#x200d;ശിപ്പിക്കപ്പെട്ടു.</p>
<p>മൗറാ ഡെല്&#x200d;പെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയന്&#x200d; സിനിമയാണ് &#8216;വെര്&#x200d;മീഗ്ലിയോ&#8217;. സ്വത്വാന്വേഷണം, വ്യക്തിത്വ വികസനം, തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയങ്ങള്&#x200d;. 1944 -ല്&#x200d; വടക്കന്&#x200d; ഇറ്റലിയിലെ ഒരു മലയോരഗ്രാമത്തില്&#x200d; രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥപറയുകയാണ് ഈ ചിത്രം. യുദ്ധത്തില്&#x200d; നിന്ന് ഒളിച്ചോടി ഗ്രാമത്തില്&#x200d; എത്തുന്ന ഒരു പട്ടാളക്കാരന്&#x200d; അവിടുത്തെ അധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും അതിനെത്തുടര്&#x200d;ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. ഈ സിനിമ 81 -ാം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്&#x200d; ഗ്രാന്&#x200d;ഡ് ജൂറി പുരസ്‌കാരം നേടി. 97 -ാം അക്കാദമി അവാര്&#x200d;ഡ്‌സില്&#x200d; ഇറ്റലിയുടെ ഔദ്യോഗിക എന്&#x200d;ട്രികൂടിയാണ്.</p>
<p>ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്&#x200d;ഗീറ്റ് സംവിധാനം ചെയ്ത് 2024ല്&#x200d; പുറത്തിറങ്ങിയ ചിത്രമാണ് &#8216;ദി സബ്സ്റ്റന്&#x200d;സ്&#8217;. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകര്&#x200d;ക്കിടയില്&#x200d; ഏറെ ചര്&#x200d;ച്ചചെയ്യപ്പെട്ട ഈ ചിത്രം കാന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യൂറോപ്യന്&#x200d; ഫിലിം അവാര്&#x200d;ഡ്സില്&#x200d; മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചു .ബോഡി ഹോറര്&#x200d; വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെടുന്ന ഈ സിനിമ സമൂഹം അടിച്ചേല്&#x200d;പ്പിക്കുന്ന സ്ത്രീസൗന്ദര്യസങ്കല്&#x200d;പ്പങ്ങളെക്കുറിച്ചും അതിന്റെ ഭീകരതയെകുറിച്ചും പ്രേക്ഷകരോട് സംവദിക്കുന്നു.ശക്തമായ ദൃശ്യഭാഷയും ഡെമി മൂറിന്റെയു , മാര്&#x200d;ഗരറ്റ് ക്വാള്ളിയുടെയും മികച്ച പ്രകടനവും ചിത്രത്തിന്റെ സവിശേഷതകളാണ്.</p>
<p>ആഗോള തലത്തില്&#x200d; പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഐ എഫ് എഫ് കെ ആസ്വാദകര്&#x200d;ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്&#x200d;കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-favorites-package-with-popular-films-from-world-film-festivals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
