<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IM VIJAYAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/im-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Oct 2020 07:06:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IM VIJAYAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാള്&#x200d;ട്ടണ്&#x200d; ചാപ്മാന്&#x200d;: പുറത്തെ സൗമ്യനല്ല; കളിക്കളത്തിലെ തീക്കാറ്റ്</title>
		<link>https://www.chandrikadaily.com/im-vijayan-memory-about-carlton-chapman.html</link>
					<comments>https://www.chandrikadaily.com/im-vijayan-memory-about-carlton-chapman.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 12 Oct 2020 06:59:04 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[carlton chapman]]></category>
		<category><![CDATA[IM VIJAYAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160921</guid>

					<description><![CDATA[അന്തരിച്ച കാള്&#x200d;ട്ട് ചാപ്മാനെ ഐ.എം വിജയന്&#x200d; ഓര്&#x200d;മിക്കുന്നു
]]></description>
										<content:encoded><![CDATA[<p><strong>നൗഫല്&#x200d; പനങ്ങാട്</strong></p>
<p>സമ്പൂര്&#x200d;ണനായൊരു മിഡ്ഫീല്&#x200d;ഡറായിരുന്ന കാള്&#x200d;ട്ടണ്&#x200d; ചാപ്മാന്&#x200d;.പുറത്ത് എല്ലാവരുമായും സൗഹദം സൂക്ഷിക്കുന്നമിതഭാഷിയായ ചാപ്പ്മാന്&#x200d; അല്ല വിസിലടി നാദം മുഴങ്ങിയാല്&#x200d;പിന്നെ കാണുകയെന്ന് സഹ താരമായിരുന്ന ഐ.എം വിജയന്&#x200d; ഓര്&#x200d;ക്കുന്ന. ഉന്തിയ പല്ലും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന മുടിയുമായി മൈതാനത്തെ അടക്കിവാണിരുന്നു ഒരു ടോട്ടല്&#x200d; ഫുട്‌ബോളറായിരുന്നു ചാപ്മാന്&#x200d;. പലപ്പോഴും അവനുള്ളത് മറ്റംഗങ്ങളെപ്പോലെ എനിക്കും കളിക്കാന്&#x200d; വല്ലാത്ത ആത്മവിശ്വാസം നല്&#x200d;കിയുന്നു.ഒരിക്കലും അവന്റെ ഭാഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരുന്നില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മിന്നിയ മറ്റൊരു സഹകളിക്കാരനില്ലായിരുന്നു. നെഹ്‌റു കപ്പില്&#x200d; സെമിഫൈനലില്&#x200d; ഇറാഖിനെതിരെ നേടിയ സമനില ഗോള്&#x200d; ഒരിക്കലും മറക്കാന്&#x200d; കഴിയില്ല. വല്ലാത്ത ആത്മാര്&#x200d;ത്ഥതയായിരുന്നു അവന് കളിയോട്. ഓരോ നീക്കത്തിലും അത് പ്രകടമായിരുന്നു.</p>
<p>അന്തരിച്ച മുന്&#x200d; ഫുട്‌ബോള്&#x200d; താരം ധന്&#x200d;രാജിന്റെ സ്മരണക്കായി പാലക്കാട് വെച്ച് നടന്ന സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. തൃശൂരില്&#x200d; പരിശീലകന്റെ റോളില്&#x200d; വന്നപ്പോള്&#x200d; വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് വരാമെന്നായിരുന്നു മറുപടി.കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്&#x200d; വീട്ടുകാര്&#x200d;ക്ക് അവന്റെ വിയോഗത്തില്&#x200d; വല്ലാത്ത സങ്കടമുണ്ട്. ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം കളിക്കുമ്പോള്&#x200d; ഞങ്ങളൊരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്.ഒരു വര്&#x200d;ഷം മുമ്പ് എറണാകുളത്ത് വെച്ച് കുടുംബസമേതം പോയികണ്ടിരുന്നു.മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു അവന്. അതുകൊണ്ടാണ് കളി നിര്&#x200d;ത്തിയിട്ടും പരിശീലക വേഷമെടുത്തണിഞ്ഞത്.</p>
<p>ആ സ്പിരിറ്റ് തൃശൂരിലും കണ്ടതാണ്. അന്നത്തെ കളിക്കിടെ.പരിശീലക സര്&#x200d;ക്കിള്&#x200d; വിട്ട് പുറത്തേക്കിറങ്ങിയതിന് പല തവണ റഫറിയുടെ താക്കീത് നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് കോര്&#x200d;പ്പറേഷന്&#x200d; സ്റ്റേഡിയത്തില്&#x200d; സിസര്&#x200d;കട്ടിലൂടെ ഗോള്&#x200d; നേടിയപ്പോഴും അതിന്റെ പിന്നിലെ ചലനത്തിന് പ്രചോദനമായി ചാപ്പ്മാനെന്ന കരുത്തനുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കണ്ണിയില്&#x200d; നിന്ന് ഒരിതള്&#x200d;കൂടി കൊഴിഞ്ഞുപോകുമ്പോള്&#x200d; മനസ്സ് പിടയുന്നുണ്ട്. വാക്കുകള്&#x200d; ഇടറുന്നു. കാല്&#x200d;പ്പന്തുകളിയെ സ്‌നേഹിച്ച ആ വലിയ അനിയന് എല്ലാ വിധ പ്രമാണങ്ങളുമര്&#x200d;പ്പിക്കുകയാണെന്ന് വിജയന്&#x200d; സ്മരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-memory-about-carlton-chapman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൊഹാന്&#x200d; ക്രൈഫും ഐ.എം വിജയനും തമ്മിലുള്ള ബന്ധം</title>
		<link>https://www.chandrikadaily.com/fb-post-about-im-vijayan.html</link>
					<comments>https://www.chandrikadaily.com/fb-post-about-im-vijayan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 25 Apr 2019 14:34:46 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[IM VIJAYAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125296</guid>

					<description><![CDATA[ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്********************അമ്പതുകളുടെ അവസാനത്തിലാണ്.ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന******************എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്<br>********************<br>അമ്പതുകളുടെ അവസാനത്തിലാണ്.<br>ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.<br>ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന<br>******************<br>എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.<br>ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.</p>



<p>ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ എം വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ.<br>സമീകരിക്കുന്നില്ല.<br>ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ.<br>ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല.<br>ക്രൈഫ് പട്ടിണി കിടന്നിട്ടില്ല.<br>ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല.<br>ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല.<br>ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല.<br>പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല.<br>ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല</p>



<p>കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയേട്ടൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം.</p>



<p>250 ആഭ്യന്തര ഗോളുകൾ !<br>ഇന്നാട്ടിൽ അത് അത്ഭുതമാണ്.<br>338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ .&nbsp;<br>സെവൻസ് ചേർത്തിട്ടല്ല.<br>ഔദ്യോഗികം മാത്രം.<br>ശരാശരി 0.739.<br>വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്.&nbsp;<br>ബൂട്ടിയയും ഛേത്രിയും.<br>ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.<br>ശരാശരി -0.384<br>ഛേത്രി ഇതുവരെ 124 ഗോളുകൾ<br>252 മത്സരങ്ങൾ<br>ശരാശരി &#8211; 0.49<br>ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.<br>അന്താരാഷ്ട്ര ഗോളുകളോ?<br>ഐ എം &#8211; 40 ഗോൾ 79 മത്സരം<br>ബൂട്ടിയ &#8211; 40 ഗോൾ 104 മത്സരം&nbsp;<br>ഛേത്രി &#8211; 67 ഗോൾ 107 മത്സരം<br>വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.<br>ഇതൊക്കെ കണക്ക്.<br>ഇനി കളിയഴകിലേക്ക് വന്നാൽ,</p>



<p>ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്.<br>&#8220;എയര്&#x200d; ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്&#x200d; നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്&#x200d;. ജോബ്‌ മാസ്റ്റര്&#x200d; ട്രോഫി സെവന്&#x200d;സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌.</p>



<p>ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്&#x200d;. ഗ്രൗണ്ടില്&#x200d; നേരത്തെ എത്തണം. ഇല്ലെങ്കില്&#x200d; സ്ഥലം കിട്ടില്ല. കളിക്കു പോകാന്&#x200d; അനുമതി കിട്ടല്&#x200d; തന്നെ ലോകകപ്പു കാണാന്&#x200d; അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്&#x200d;വഭാഗ്യം.</p>



<p>നേരത്തെ എത്തിയാല്&#x200d; കളിക്കാര്&#x200d; ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്&#x200d; കൈകടത്തി അവര്&#x200d; എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്&#x200d; വെക്കുന്ന ബൗളാണെന്ന്‌ ദാസന്&#x200d; പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്&#x200d;മ്മയില്ല. അബ്്ഡൊമന്&#x200d; ഗാര്&#x200d;ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.</p>



<p>എതിര്&#x200d;ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്&#x200d;. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്&#x200d; 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്&#x200d;ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്&#x200d; ടീം ബൂട്ടു കെട്ടുന്നതു കാണാന്&#x200d; വട്ടം കൂടി നിന്ന കുട്ടികള്&#x200d; ആര്&#x200d;ത്തു ചിരിച്ചു.</p>



<p>എയര്&#x200d; ക്ലബ്ബ്‌ കത്തി നില്&#x200d;ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്&#x200d;ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്&#x200d;ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്&#x200d; തുടങ്ങിയാല്&#x200d; അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്&#x200d; കുറച്ചു പേര്&#x200d; മാത്രം ബാക്കിയായി. ദാസന്&#x200d; പറഞ്ഞു. കളി തുടങ്ങിയാല്&#x200d; കഴിഞ്ഞേ പോകാവൂ.</p>



<p>ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്&#x200d; ചെക്കന്&#x200d; ഇറങ്ങി. ഊര്&#x200d;ന്നു പോകുന്ന ട്രൗസര്&#x200d; വലിച്ചു കയറ്റണം. ബനിയന്&#x200d; ഇടയ്ക്കിടെ വലിച്ചുയര്&#x200d;ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്&#x200d; ചിരിച്ചു മറിയുന്നു.</p>



<p>എയര്&#x200d; ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്&#x200d;ക്ക്‌ പന്തു നല്&#x200d;കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.</p>



<p>ദാസന്&#x200d; പറഞ്ഞു. ചെക്കന്&#x200d;മാര്&#x200d;ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്&#x200d;ക്ക്‌ തലക്കനമിത്തിരി കൂടുതലാ.</p>



<p>ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്&#x200d; ചെക്കന്‌ അവര്&#x200d; പ്രത്യേകം നല്&#x200d;കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്&#x200d; നിന്നു റാഞ്ചി ചെക്കന്&#x200d; ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്&#x200d; അവര്&#x200d;ക്കൊപ്പമായി.</p>



<p>പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്്ബോളാണ്‌ ഫുട്ബോള്&#x200d;. കറുമ്പന്&#x200d; എലുമ്പന്&#x200d; വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. &#8216;സെന്റര്&#x200d; ഔട്ട&#8217;്‌ എന്നു കുട്ടികള്&#x200d; തര്&#x200d;ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്&#x200d; ഉതിര്&#x200d;ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്&#x200d;. കളി തീരുമ്പോള്&#x200d; സ്കോര്&#x200d; 5-5. പരിഭ്രമിച്ച സംഘാടകര്&#x200d; എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി.</p>



<p>വിസില്&#x200d; മുഴങ്ങിയപ്പോള്&#x200d; ഷര്&#x200d;ട്ടൊക്കെ വലിച്ചൂരി, ആര്&#x200d;ത്തുവിളിച്ച്‌ ദാസന്&#x200d; ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്&#x200d;ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്&#x200d; നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്&#x200d; വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്&#x200d; പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്&#x200d; വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്&#x200d; പുലമ്പിക്കൊണ്ടിരുന്നു.&#8221;<br>നിസംശയം<br>ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.</p>



<p>കടപ്പാട്:. WhatsApp Forward</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-post-about-im-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്&#x200d;</title>
		<link>https://www.chandrikadaily.com/im-vijayan-birthday-sports-news.html</link>
					<comments>https://www.chandrikadaily.com/im-vijayan-birthday-sports-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 25 Apr 2019 05:27:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[birthday]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[IM VIJAYAN]]></category>
		<category><![CDATA[indian football]]></category>
		<category><![CDATA[kerala football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125212</guid>

					<description><![CDATA[ഇന്ത്യന്&#x200d; ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്&#x200d;. 1969 ഏപ്രില്&#x200d; 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്&#x200d; ശീതളപാനീയങ്ങള്&#x200d; വിറ്റായിരുന്നു ഉപജീവന മാര്&#x200d;ഗം തേടിയത്. പട്ടിണി മൂത്തതോടെ സ്‌കൂള്&#x200d; വിദ്യാഭ്യാസവും ഇടയ്ക്ക് വെച്ച് നിര്&#x200d;ത്തി. പതിനെട്ടാം വയസ്സില്&#x200d; കേരളാ പോലീസില്&#x200d; അംഗമായി. ഫെഡറേഷന്&#x200d; കപ്പ് അടക്കം നേടി കേരളാ പോലീസ് ഫുട്‌ബോള്&#x200d; ശക്തിയായി മാറിയത് വിജയന്റെ ബലത്തിലായിരുന്നു.1992ലാണ് വിജയന്&#x200d; ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 79 രാജ്യാന്തര മത്സരങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്&#x200d;. 1969 ഏപ്രില്&#x200d; 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്&#x200d; ശീതളപാനീയങ്ങള്&#x200d; വിറ്റായിരുന്നു ഉപജീവന മാര്&#x200d;ഗം തേടിയത്. പട്ടിണി മൂത്തതോടെ സ്‌കൂള്&#x200d; വിദ്യാഭ്യാസവും ഇടയ്ക്ക് വെച്ച് നിര്&#x200d;ത്തി. പതിനെട്ടാം വയസ്സില്&#x200d; കേരളാ പോലീസില്&#x200d; അംഗമായി. ഫെഡറേഷന്&#x200d; കപ്പ് അടക്കം നേടി കേരളാ പോലീസ് ഫുട്‌ബോള്&#x200d; ശക്തിയായി മാറിയത് വിജയന്റെ ബലത്തിലായിരുന്നു.1992ലാണ് വിജയന്&#x200d; ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 79 രാജ്യാന്തര മത്സരങ്ങള്&#x200d; ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 39 ഗോളുകളും സ്വന്തമാക്കി. 2003ലെ ആഫ്രോഏഷ്യന്&#x200d; ഗെയിംസില്&#x200d; നാല് ഗോളുകള്&#x200d; നേടി ടോപ് സ്‌കോറര്&#x200d; ആകുകയും ചെയ്തു. മോഹന്&#x200d;ബഗാന്&#x200d;, ജെസിടി, ചര്&#x200d;ച്ചില്&#x200d; ബ്രദേഴ്‌സ്, എഫ് സി കൊച്ചിന്&#x200d; തുടങ്ങി വമ്പന്&#x200d; ക്ലബ്ബുകള്&#x200d;ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. 2003ല്&#x200d; തന്നെ രാജ്യം അര്&#x200d;ജുന അവാര്&#x200d;ഡ് നല്&#x200d;കി അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-birthday-sports-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി ഐ.എം വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/im-vijayan-election-news.html</link>
					<comments>https://www.chandrikadaily.com/im-vijayan-election-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Feb 2019 07:34:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[IM VIJAYAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118584</guid>

					<description><![CDATA[തൃശൂര്&#x200d;: ആലത്തൂരില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുമെന്ന വാര്&#x200d;ത്തകള്&#x200d; തള്ളി മുന്&#x200d; ഫുട്‌ബോള്&#x200d; താരം ഐ.എം വിജയന്&#x200d;. രാഷ്ട്രീയക്കാരനാകാന്&#x200d; തനിക്ക് താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കില്ലെന്നും ഐ.എം വിജയന്&#x200d; പറഞ്ഞു. കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പലവട്ടം ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ ആളായി അറിയപ്പെടാന്&#x200d; താല്&#x200d;പ്പര്യമില്ല. ആളുകള്&#x200d; തന്നെ ഇഷ്ടപ്പെടുന്നത് പന്ത് കളിക്കാരനായാണെന്നും രാഷ്ട്രീയക്കാരനായിട്ടല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹം. ജോലിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>തൃശൂര്&#x200d;: ആലത്തൂരില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുമെന്ന വാര്&#x200d;ത്തകള്&#x200d; തള്ളി മുന്&#x200d; ഫുട്‌ബോള്&#x200d; താരം ഐ.എം വിജയന്&#x200d;. രാഷ്ട്രീയക്കാരനാകാന്&#x200d; തനിക്ക് താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കില്ലെന്നും ഐ.എം വിജയന്&#x200d; പറഞ്ഞു. </p>



<p>കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പലവട്ടം ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ ആളായി അറിയപ്പെടാന്&#x200d; താല്&#x200d;പ്പര്യമില്ല. ആളുകള്&#x200d; തന്നെ ഇഷ്ടപ്പെടുന്നത് പന്ത് കളിക്കാരനായാണെന്നും രാഷ്ട്രീയക്കാരനായിട്ടല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹം. ജോലിയില്&#x200d; നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്&#x200d; അപ്പോള്&#x200d; തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-election-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എം വിജയന്റെ സഹോദരന്&#x200d; വാഹനാപകടത്തില്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/im-vijayan-brother-accident-death-news.html</link>
					<comments>https://www.chandrikadaily.com/im-vijayan-brother-accident-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Dec 2018 05:11:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[IM VIJAYAN]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113764</guid>

					<description><![CDATA[തൃശൂര്&#x200d;: ഫുട്‌ബോള്&#x200d; താരം ഐ.എം വിജയന്റെ സഹോദരന്&#x200d; വാഹനാപകടത്തില്&#x200d; മരിച്ചു. തൃശൂര്&#x200d; കുറ്റുമുക്ക് ഐനിവളപ്പില്&#x200d; മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകന്&#x200d; കൃഷ്ണന്&#x200d; എന്ന വിജു (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്&#x200d; അക്വാട്ടിക് സ്‌റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്&#x200d;ഡിനോട് ചേര്&#x200d;ന്ന് വിജു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്&#x200d; തന്നെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു. നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്&#x200d;. ക്യാമ്പിലെ പൊലീസുകാരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ഫുട്‌ബോള്&#x200d; താരം ഐ.എം വിജയന്റെ സഹോദരന്&#x200d; വാഹനാപകടത്തില്&#x200d; മരിച്ചു. തൃശൂര്&#x200d; കുറ്റുമുക്ക് ഐനിവളപ്പില്&#x200d; മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകന്&#x200d; കൃഷ്ണന്&#x200d; എന്ന വിജു (52) ആണ് മരിച്ചത്.</p>
<p>വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്&#x200d; അക്വാട്ടിക് സ്‌റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്&#x200d;ഡിനോട് ചേര്&#x200d;ന്ന് വിജു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്&#x200d; തന്നെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.</p>
<p>നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്&#x200d;. ക്യാമ്പിലെ പൊലീസുകാരന്&#x200d; വൈക്കം ഇല്ലിക്കല്&#x200d; വീട്ടില്&#x200d; ലിഗേഷിനു (31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേര്&#x200d;ന്നാണ് വിജുവിനെ ആസ്പത്രിയിലെത്തിച്ചത്. ഭാര്യ: ലത. മക്കള്&#x200d;: കാവ്യ, കിരണ്&#x200d;, കൈലാസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-brother-accident-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഐ.എം വിജയനെ എം.എന്&#x200d; വിജയനാക്കി&#8217;; ജയരാജന് വീണ്ടും നാക്കുപിഴ</title>
		<link>https://www.chandrikadaily.com/jayarajan-about-im-vijayan-niyamasabha-talk-news.html</link>
					<comments>https://www.chandrikadaily.com/jayarajan-about-im-vijayan-niyamasabha-talk-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Dec 2018 06:58:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IM VIJAYAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113594</guid>

					<description><![CDATA[തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്ക് പിഴ. നിയമസഭയില്&#x200d; സംസാരിക്കുമ്പോള്&#x200d; ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോള്&#x200d; ജയരാജന് തെറ്റിപ്പോവുകയായിരുന്നു. ഐ.എം വിജയന്&#x200d; എന്നതിന് പകരം എം.എന്&#x200d; വിജയന്&#x200d; എന്നാണ് ഇ.പി ജയരാജന്&#x200d; പറഞ്ഞത്. എം.എന്&#x200d; വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്&#x200d; കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്. നേരത്തെ, ബോക്‌സിങ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്&#x200d; അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് ഇ.പി പറഞ്ഞിരുന്നു. ഒരു ചാനലിന് വന്ന പ്രതികരണത്തിലാണ് വലിയ അബദ്ധം പിണഞ്ഞത്. അന്ന് കായിക [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്ക് പിഴ. നിയമസഭയില്&#x200d; സംസാരിക്കുമ്പോള്&#x200d; ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോള്&#x200d; ജയരാജന് തെറ്റിപ്പോവുകയായിരുന്നു. ഐ.എം വിജയന്&#x200d; എന്നതിന് പകരം എം.എന്&#x200d; വിജയന്&#x200d; എന്നാണ് ഇ.പി ജയരാജന്&#x200d; പറഞ്ഞത്. എം.എന്&#x200d; വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്&#x200d; കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്.</p>
<p>നേരത്തെ, ബോക്‌സിങ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്&#x200d; അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് ഇ.പി പറഞ്ഞിരുന്നു. ഒരു ചാനലിന് വന്ന പ്രതികരണത്തിലാണ് വലിയ അബദ്ധം പിണഞ്ഞത്. അന്ന് കായിക മന്ത്രി കൂടിയായിരുന്ന ജയരാജന് വന്ന നാക്കുപിഴ വിമര്&#x200d;ശനങ്ങള്&#x200d;ക്കും ട്രോളുകള്&#x200d;ക്കും കാരണമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayarajan-about-im-vijayan-niyamasabha-talk-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാര്&#x200d;സലോണക്കെതിരെ ബൂട്ടുകെട്ടാന്&#x200d; മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/mohun-bagan-announce-51-member-squad-for-the-clash-of-legends-fixture-against-fc-barcelona-im-vijayan-named-in-squad.html</link>
					<comments>https://www.chandrikadaily.com/mohun-bagan-announce-51-member-squad-for-the-clash-of-legends-fixture-against-fc-barcelona-im-vijayan-named-in-squad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 11:53:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[barcelona]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[IM VIJAYAN]]></category>
		<category><![CDATA[mohan bagan]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100971</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്‌ബോളിലെ വമ്പന്&#x200d;ക്ലബായ എഫ്.സി ബാര്&#x200d;സലോണക്കെതിരെ ബൂട്ടുകെട്ടാന്&#x200d; മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്&#x200d;. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്&#x200d;കിയ മത്സരത്തിലാണ് കറ്റാലന്&#x200d;സിനെതിരെ ഐ.എം വിജയന്&#x200d; കളിക്കുക. ഇന്ത്യന്&#x200d; ഫുട്ബോള്&#x200d; ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലബായ മോഹന്&#x200d; ബഗാന്റെ ഇതിഹാസ താരങ്ങളെ നേരിടാനായാണ് സ്പാനിഷ് ക്ലബ് ബാര്&#x200d;സലോണ കൊല്&#x200d;ക്കത്തിയില്&#x200d; എത്തുന്നത്. ബാര്&#x200d;സയെ നേരിടാനുള്ള 51 അംഗ സാധ്യതാ ടീമിനെയാണ് മോഹന്&#x200d; ബഗാന്&#x200d; ഇപ്പോള്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് ഇന്ത്യന്&#x200d; ഫുട്ബോളിലെ സൂപ്പര്&#x200d; താരമായ ഐ.എം.വിജയന്&#x200d; ഇടം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്‌ബോളിലെ വമ്പന്&#x200d;ക്ലബായ എഫ്.സി ബാര്&#x200d;സലോണക്കെതിരെ ബൂട്ടുകെട്ടാന്&#x200d; മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്&#x200d;. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്&#x200d;കിയ മത്സരത്തിലാണ് കറ്റാലന്&#x200d;സിനെതിരെ ഐ.എം വിജയന്&#x200d; കളിക്കുക. ഇന്ത്യന്&#x200d; ഫുട്ബോള്&#x200d; ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്ലബായ മോഹന്&#x200d; ബഗാന്റെ ഇതിഹാസ താരങ്ങളെ നേരിടാനായാണ് സ്പാനിഷ് ക്ലബ് ബാര്&#x200d;സലോണ കൊല്&#x200d;ക്കത്തിയില്&#x200d; എത്തുന്നത്.</p>
<p>ബാര്&#x200d;സയെ നേരിടാനുള്ള 51 അംഗ സാധ്യതാ ടീമിനെയാണ് മോഹന്&#x200d; ബഗാന്&#x200d; ഇപ്പോള്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് ഇന്ത്യന്&#x200d; ഫുട്ബോളിലെ സൂപ്പര്&#x200d; താരമായ ഐ.എം.വിജയന്&#x200d; ഇടം നേടിയത്. മലയാളികള്&#x200d;ക്ക് അഭിമാനമായി ജോപോള്&#x200d; അഞ്ചേരിയും ടീമിലുണ്ട്. ഈ ടീമില്&#x200d; നിന്നും 30 പേരെ പിന്നീട് ഷോര്&#x200d;ട്ട് ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ഫൈനല്&#x200d; ടീമിനെ പ്രഖ്യാപിക്കുക.</p>
<p>ബൈചുങ് ബൂട്ടിയ, സുനില്&#x200d; ഛേത്രി എന്നീ സൂപ്പര്&#x200d; താരങ്ങളും ടീമില്&#x200d; ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഇതിഹാസങ്ങളെ ടീമിലെടുത്തിട്ടുണ്ടെന്നാണ് മോഹന്&#x200d; ബഗാന്&#x200d; അധികൃതര്&#x200d; പറഞ്ഞത്. വിവേകാനന്ദ യുബ ഭാരതി ക്രിരംഗനില്&#x200d; സെപ്റ്റംബര്&#x200d; 28നാണ് ഇതിഹാസങ്ങളുടെ പോരാട്ടം നടക്കുക.കൊല്&#x200d;ക്കത്തയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങള്&#x200d;ക്ക് തങ്ങള്&#x200d; ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന താരങ്ങളെ ഒരിക്കല്&#x200d; കൂടി കാണാന്&#x200d; അവസരമൊരുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്&#x200d; ബഗാന്&#x200d; സെക്രട്ടറി അന്&#x200d;ജന്&#x200d; മിത്ര പറഞ്ഞു.</p>
<p>ബാര്&#x200d;സക്കായി ഇതിഹാസ താരങ്ങളായ പാട്രിക് ക്ലവര്&#x200d;ട്, എറിക് അബിദാല്&#x200d;, എഡ്ഗാര്&#x200d; ഡേവിസ്, ബ്രസീലിയന്&#x200d; താരം എഡ്മില്&#x200d;സണ്&#x200d; എന്നിവര്&#x200d; കളിത്തിലിറങ്ങുമെന്നാണ് സൂചനകള്&#x200d;. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ചരിത്ര മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കൊല്&#x200d;ക്കത്തയിലെ ഫുട്ബോള്&#x200d; പ്രേമികള്&#x200d;.250, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്&#x200d; നിശ്ചയിച്ചിരിക്കുന്നത്.</p>
<p><strong> 51 അംഗ സാധ്യതാ ടീം</strong><br />
<em>Shilton Paul, Mehtab Hossain, Sangram Mukherjee, Renedy Singh, Dipendu Biswas, Dulal Biswas, Basudeb Mondal, Bhaichung Bhutia, IM Vijayan, Hemanta Dora, Arpan Dey, Amit Das, Shankarlal Chakraborty, Sanjay Majhi, Lolendra Singh, Surkumar Singh, Dharamjit Singh, Manitombi, Tomba Singh, James Singh, Gunbir Singh, Manjit Singh, Andrew Lewis, Denson Devdas, Ishfaq Ahmed, RC Prakash, Deepak Mondal, Micky Fernandes, Jo Paul Ancheri, Raman Vijayan, Sanjib Maria, Syed Rahim Nabi, Rajat Ghosh Dastidar, Amitabha Chandra, Goutam Ghosh, Sandip Nandy, Mehrajuddin Wadoo, Abdul Khalique, Prosanta Dora, Kalyan Choubey, Abhay Kumar, Tushar Rakshit, Amar Ganguly, Aloke Das, Ashim Biswas, Prasanta Chakraborty, Habibur Rehman, Sekh Sikander, Jose Ramirez Barreto and Sunil Chhetri</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohun-bagan-announce-51-member-squad-for-the-clash-of-legends-fixture-against-fc-barcelona-im-vijayan-named-in-squad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രിയ വാര്യര്&#x200d;ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്&#x200d; സീറ്റ് തറയില്&#x200d;; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്</title>
		<link>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html</link>
					<comments>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 09:31:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fans kerala blasters]]></category>
		<category><![CDATA[FILM CAPTAIN]]></category>
		<category><![CDATA[IM VIJAYAN]]></category>
		<category><![CDATA[indian football]]></category>
		<category><![CDATA[kerala blasters]]></category>
		<category><![CDATA[priya warrier]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72107</guid>

					<description><![CDATA[കൊച്ചി: ഐ.എസ്.എല്ലില്&#x200d; കൊച്ചിയിലെ അവസാന ഹോം മാച്ചില്&#x200d; അധികൃതരില്&#x200d; നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്&#x200d; പ്രതിഷേധം അറിയിച്ച് മുന്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; താരം ഐ.എം വിജയന്&#x200d; രംഗത്ത്. വി.ഐ.പി ഗാലറിയില്&#x200d; അഡാര്&#x200d; ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്&#x200d;പെടുത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്&#x200d; തറ ടിക്കറ്റ് നല്&#x200d;കിയന്ന തരത്തില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്&#x200d; രംഗത്തെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്&#x200d; എഴുതിയ സോഷ്യല്&#x200d;മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഐ.എസ്.എല്ലില്&#x200d; കൊച്ചിയിലെ അവസാന ഹോം മാച്ചില്&#x200d; അധികൃതരില്&#x200d; നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്&#x200d; പ്രതിഷേധം അറിയിച്ച് മുന്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; താരം ഐ.എം വിജയന്&#x200d; രംഗത്ത്. വി.ഐ.പി ഗാലറിയില്&#x200d; അഡാര്&#x200d; ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്&#x200d;പെടുത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്&#x200d; തറ ടിക്കറ്റ് നല്&#x200d;കിയന്ന തരത്തില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്&#x200d; രംഗത്തെത്തിയത്.</p>
<p>ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്&#x200d; എഴുതിയ സോഷ്യല്&#x200d;മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്&#x200d; ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.</p>
<p><strong>ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം കാണാം</strong></p>
<p><em><br />
ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ&#8230;. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്&#8230;.</em></p>
<p><em>തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്&#x200d;ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.</em></p>
<p><em>പേര് അയിനിവളപ്പിൽ മണി വിജയൻ&#8230; ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ&#8230;.. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും &#8230;പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.</em></p>
<p><em>ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.</em></p>
<p><em>2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു &#8230; ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്&#x200d;ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ&#8230;.</em></p>
<p><em>ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.</em><br />
<em> ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും</em></p>
<p><em>ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു &#8220;തറ &#8221; ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ്‌ അഭമാനിച്ച് വിട്ടത്.</em><br />
<em> ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം&#8230; അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ&#8230; ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും&#8230;.</em></p>
<p><em>സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും&#8230; കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.</em></p>
<p><em>ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?</em><br />
<em> ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.</em></p>
<p><em>അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്</em></p>
<p><em>ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ &#8230;</em></p>
<p><em>#Kerala_Blasters_12th_Player</em><br />
<em> #ThankYou #Mohammed_Khasim_Bin_Asainar</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralablasters%2Fposts%2F2024426084510042&amp;width=500" width="500" height="306" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIMVijayan%2Fposts%2F1870430262998426&amp;width=500" width="500" height="515" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
