<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IMA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ima/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Aug 2024 05:22:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IMA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ</title>
		<link>https://www.chandrikadaily.com/ensure-safety-of-health-workers-in-hospitals-ima-wrote-to-the-prime-minister.html</link>
					<comments>https://www.chandrikadaily.com/ensure-safety-of-health-workers-in-hospitals-ima-wrote-to-the-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 Aug 2024 05:22:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[prime minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306572</guid>

					<description><![CDATA[കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഉന്നത അന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം കണ്ടെത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു]]></description>
										<content:encoded><![CDATA[<p>കൊൽക്കത്തയിൽ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക്‌ കത്തയച്ച് ഐഎംഎ. വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് ഒരുക്കണമെന്ന് ഐഎംഎ കത്തിൽ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഉന്നത അന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം കണ്ടെത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.</p>
<p>പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഐഎംഎ കത്തിൽ ആവശ്യപ്പെട്ടു.</p>
<p>ഏതൊരു കുറ്റകൃത്യവും നിശ്ചിത സമയപരിധിക്കുള്ളിൽ സൂക്ഷ്മമായും തൊഴിൽപരമായും അന്വേഷിക്കുകയും നീതി ലഭ്യമാക്കുകയും വേണം. മരിച്ചുപോയ കുടുംബത്തിന് ഉചിതമായതും മാന്യവുമായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഐഎംഎ കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്&#x200d;മാരുടെ പ്രതിഷേധം നടക്കുകയാണ്. ഡല്&#x200d;ഹിയില്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം.</p>
<p>സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; ജന്തര്&#x200d;മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. സമൂഹമാധ്യമമായ എക്‌സില്&#x200d; ഡോക്ടര്&#x200d;മാരുടെ സംഘടന ഇന്ന് രാത്രിമുതല്&#x200d; പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ensure-safety-of-health-workers-in-hospitals-ima-wrote-to-the-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കാം; മുന്നറിയിപ്പുമായി ഐ.എം.എ</title>
		<link>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html</link>
					<comments>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 10 Dec 2023 06:42:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285434</guid>

					<description><![CDATA[അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്&#x200d; ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്&#x200d;]]></description>
										<content:encoded><![CDATA[<p>ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ). കൊച്ചിയില്&#x200d; നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു. സര്&#x200d;ക്കാര്&#x200d; &#8211; സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്&#x200d; പങ്കെടുത്തു.</p>
<p>അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്&#x200d; ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്&#x200d;. നവംബര്&#x200d; മാസം രാജഗിരി ആശുപത്രിയില്&#x200d; നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്&#x200d; പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്&#x200d; ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്&#x200d; പറഞ്ഞു. തുടക്കത്തില്&#x200d; ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്&#x200d;ത്തിച്ചു വരാന്&#x200d; ഇതിനു കഴിവുണ്ട്. ഇപ്പോള്&#x200d; BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്&#x200d; അതിവേഗം വര്&#x200d;ദ്ധിക്കുന്നത്. ഇന്ത്യയില്&#x200d; അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.</p>
<p>മുതിര്&#x200d;ന്നവരില്&#x200d; കോവിഡ് ചിലപ്പോള്&#x200d; ഗുരുതരമായേക്കാം. ചെറുപ്പക്കാരില്&#x200d; പതിവു ചുമ, തൊണ്ടയില്&#x200d; അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്&#x200d;ക്കാന്&#x200d; കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്&#x200d; കുറവായതിനാലാകാം മരണങ്ങള്&#x200d; ഇക്കുറി കേരളത്തില്&#x200d; നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്&#x200d; ഇന്ത്യയില്&#x200d; ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്&#x200d; മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്&#x200d; ലഭ്യമല്ല.</p>
<p>ഫ്‌ളൂ അഥവാ ഇന്&#x200d;ഫ്‌ളുന്&#x200d;സ കേരളത്തില്&#x200d; ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്&#x200d; കഠിനമായ ലക്ഷണങ്ങള്&#x200d; ഉണ്ടാകുന്നു. അപൂര്&#x200d;വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്&#x200d; ഉള്&#x200d;പ്പെടെ ഇപ്പോള്&#x200d; ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്&#x200d;ഷവും വാക്‌സിന്&#x200d; എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്&#x200d; ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്&#x200d; ചികിത്സ ലഭ്യമാണ്.പുകയൂര്&#x200d; ലൈവ്</p>
<p>ഡെങ്കിപ്പനി കേരളത്തില്&#x200d; ശക്തമായി തുടരുന്നു, ശ്രീലങ്കയില്&#x200d; റെക്കോര്&#x200d;ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്&#x200d; ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്&#x200d;മാണം നടക്കുന്ന ഇടങ്ങളില്&#x200d; സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. എല്ലാവരും ആഴ്ചയില്&#x200d; ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്&#x200d;ത്തികളില്&#x200d; ഒരുമിച്ചു പ്രവര്&#x200d;ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.</p>
<p>കഠിനമായ പനിയും മറ്റും വന്നാല്&#x200d; സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്&#x200d; പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്&#x200d; ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്&#x200d; ചികിത്സിച്ചില്ലെങ്കില്&#x200d; ചിലപ്പോള്&#x200d; മരണം വരെ ഉണ്ടാകാനിടയുണ്ട്.</p>
<p>ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്&#x200d;പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്&#x200d; ഉള്ളവരില്&#x200d; എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്&#x200d;ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്&#x200d; കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്&#x200d; ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്&#x200d; എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്&#x200d; നടപടികള്&#x200d; കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെട്ടു.</p>
<p><strong>നിര്&#x200d;ദേശങ്ങള്&#x200d;</strong></p>
<p><em>പനി, ചുമ എന്നിവയുള്ളവര്&#x200d; രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.</em><br />
<em>തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്&#x200d; മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്&#x200d; തടയും.</em><br />
<em>പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്&#x200d; തുടങ്ങുമ്പോഴും കൈകള്&#x200d; വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്&#x200d; ഒരാളില്&#x200d; നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്&#x200d; സാധിക്കും.</em><br />
<em>ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്&#x200d; സംശയം തോന്നിയാല്&#x200d; തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്&#x200d; നിന്ന് ഭക്ഷണം കഴിക്കുമ്പോള്&#x200d; കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്&#x200d; പ്രത്യേക ശ്രദ്ധ വേണം.</em><br />
<em>പാര്&#x200d;സല്&#x200d; ഡെലിവറി എടുത്താല്&#x200d; ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്&#x200d;ക്കണം.</em><br />
<em>തുടക്കത്തില്&#x200d; അല്&#x200d;പം അണുബാധയുള്ള ഭക്ഷണമാണെങ്കില്&#x200d; വൈകിപ്പിച്ചാല്&#x200d; ഏതാനും മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അതില്&#x200d; അനവധി അണുക്കള്&#x200d; ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്&#x200d;ധിക്കാനിടയുണ്ട്.</em><br />
<em><img src="https://s.w.org/images/core/emoji/13.1.0/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്&#x200d; ഗുരുതര പ്രശ്‌നങ്ങള്&#x200d; ഉണ്ടാകാനിടയുണ്ട്.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഐ.എം.എ യുടെ മെഡിക്കല്&#x200d; സമരംആരംഭിച്ചു. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.</title>
		<link>https://www.chandrikadaily.com/imamedical-strikekeral.html</link>
					<comments>https://www.chandrikadaily.com/imamedical-strikekeral.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 17 Mar 2023 01:36:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[kerela]]></category>
		<category><![CDATA[medicalstrike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242999</guid>

					<description><![CDATA[രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം]]></description>
										<content:encoded><![CDATA[<p>ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വനം ചെയ്ത മെഡിക്കൽ സമരം സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം . അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/imamedical-strikekeral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്&#x200d; സമരം</title>
		<link>https://www.chandrikadaily.com/doctors-strike.html</link>
					<comments>https://www.chandrikadaily.com/doctors-strike.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Mar 2023 12:05:11 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242245</guid>

					<description><![CDATA[ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പ്രതിഷേധിച്ചാണ് സമരം
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പ്രതിഷേധിച്ച് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയോഷന്&#x200d; സമരത്തിലേക്ക്.</p>
<p>അത്യാഹിത വിഭാഗത്തേയും ലേബര്&#x200d; റൂമുകളെയും സമരത്തില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്&#x200d;ഫി നൂഹു വ്യക്തമാക്കി. മാര്&#x200d;ച്ച് 17ന് രാവിലെ 6 മുതല്&#x200d; വൈകീട്ട് 6വരെ ചികിത്സയില്&#x200d; നിന്നും മാറിനിന്ന് മെഡിക്കല്&#x200d; സമരം നടത്തുക. മാര്&#x200d;ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്&#x200d; സമരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctors-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ്-  വിവാഹസംഗമങ്ങള്&#x200d;, സമ്മേളനങ്ങളും  ഒഴിവാക്കണമെന്ന്  ഡോക്ടര്&#x200d;മാരുടെ സംഘടന</title>
		<link>https://www.chandrikadaily.com/2foreign-tour-covid.html</link>
					<comments>https://www.chandrikadaily.com/2foreign-tour-covid.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 22 Dec 2022 08:53:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228103</guid>

					<description><![CDATA[അമേരിക്ക, ബ്രസീല്&#x200d;, ജപ്പാന്&#x200d;, കൊറിയ, ഫ്രാന്&#x200d;സ് എന്നിവിടങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനകം 5.37 ലക്ഷം പേര്&#x200d; പുതുതായി കോവിഡ് ബാധിതരായിട്ടുണ്ട്. ചൈനയുടെ വകഭേദമായ ബിഎഫ്-7 ആണിത്.]]></description>
										<content:encoded><![CDATA[<p>കോവിഡ് തരംഗം വീണ്ടും എത്തിയതിനാല്&#x200d; വിദേശയാത്ര ഒഴിവാക്കണമെന്നും മാസ്‌ക് അണിയണമെന്നും ഡോക്ടര്&#x200d;മാരുടെ സംഘടനയായ ഐ.എം.എ. അതേസമയം ജാഗ്രത മതിയെന്നും പേടിക്കേണ്ട സമയമായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. സാമ ൂഹികാകലം പാലിക്കുകയും സോപ്പ് ഉപയോഗിക്കുകയും ചെയ്യണം. വിവാഹസംഗമങ്ങള്&#x200d; ഒഴിവാക്കണമെന്നും രാഷ്ട്രീയസമ്മേളനങ്ങളും പൊതുയോഗങ്ങളും വേണ്ടെന്നും ഐ.എം.എ ഉപദേശിച്ചു.<br />
ശ്വാസം മുട്ടല്&#x200d;, ചുമ, കഫക്കെട്ട്, വയറിളക്കം തുടങ്ങിയവ കണ്ടാലുടന്&#x200d; ഡോക്ടറെ കാണണമെന്നും ഡോക്ടര്&#x200d;മാരുടെ സംഘടന നിര്&#x200d;ദേശിച്ചു.<br />
നിലവിലെ കണക്കുപ്രകാരം അമേരിക്ക, ബ്രസീല്&#x200d;, ജപ്പാന്&#x200d;, കൊറിയ, ഫ്രാന്&#x200d;സ് എന്നിവിടങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനകം 5.37 ലക്ഷം പേര്&#x200d; പുതുതായി കോവിഡ് ബാധിതരായിട്ടുണ്ട്. ചൈനയുടെ വകഭേദമായ ബിഎഫ്-7 ആണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2foreign-tour-covid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡിന്റെ രണ്ടാം തരംഗത്തില്&#x200d; മരിച്ചത് 719 ഡോക്ടര്&#x200d;മാര്&#x200d; : എറ്റവും കൂടുതല്&#x200d; മരണം ബിഹാറില്&#x200d;</title>
		<link>https://www.chandrikadaily.com/news-india-719-doctors-passed-covid19-ima.html</link>
					<comments>https://www.chandrikadaily.com/news-india-719-doctors-passed-covid19-ima.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Jun 2021 10:12:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid dead]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189970</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്&#x200d; 719 ഡോക്ടര്&#x200d;മാര്&#x200d; മരിച്ചതായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d;. ബിഹാറിലാണ് എറ്റവും കൂടുതല്&#x200d; ഡോക്ടര്&#x200d;മാര്&#x200d; മരിച്ചിരിക്കുന്നത്. 111 ഡോക്ടര്&#x200d;മാരുടെ മരണമാണ് ബിഹാറില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. കേരളത്തില്&#x200d; 24 ഡോക്ടര്&#x200d;മാര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ടില്&#x200d; സൂചനയുണ്ട്. ഡല്&#x200d;ഹിയില്&#x200d; 109,പശ്ചിമബംഗാള്&#x200d;-63 ഉത്തര്&#x200d;പ്രദേശ്-79 ഡോക്ടര്&#x200d;മാരും മരിച്ചതായും റിപ്പോര്&#x200d;ട്ട് പറയുന്നു. മരിച്ച ഡോക്ടര്&#x200d;മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്&#x200d;കാന്&#x200d; ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; തീരുമാനുച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്&#x200d; 719 ഡോക്ടര്&#x200d;മാര്&#x200d; മരിച്ചതായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d;. ബിഹാറിലാണ് എറ്റവും കൂടുതല്&#x200d; ഡോക്ടര്&#x200d;മാര്&#x200d; മരിച്ചിരിക്കുന്നത്. 111 ഡോക്ടര്&#x200d;മാരുടെ മരണമാണ് ബിഹാറില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>കേരളത്തില്&#x200d; 24 ഡോക്ടര്&#x200d;മാര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ടില്&#x200d; സൂചനയുണ്ട്. ഡല്&#x200d;ഹിയില്&#x200d; 109,പശ്ചിമബംഗാള്&#x200d;-63 ഉത്തര്&#x200d;പ്രദേശ്-79 ഡോക്ടര്&#x200d;മാരും മരിച്ചതായും റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p>മരിച്ച ഡോക്ടര്&#x200d;മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്&#x200d;കാന്&#x200d; ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; തീരുമാനുച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-719-doctors-passed-covid19-ima.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് മാസത്തിനിടെ നഷ്ടമായത് 269 ഡോക്ടര്&#x200d;മാരെയെന്ന് ഐഎംഎ</title>
		<link>https://www.chandrikadaily.com/news-doctors-to-covid-in-second-wave-of-covid-india.html</link>
					<comments>https://www.chandrikadaily.com/news-doctors-to-covid-in-second-wave-of-covid-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 19 May 2021 08:30:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187811</guid>

					<description><![CDATA[അസോസിയേഷനില്&#x200d; അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും. ഇന്ത്യയില്&#x200d; 12 ലക്ഷത്തോളം ഡോക്ടര്&#x200d;മാരുണ്ടെന്നാണ് ഐഎംഎയുടെ കണക്ക്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നഷ്ടമായത് 269 ഡോക്ടര്&#x200d;മാരെയെന്ന് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d;. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇതെന്നാണ് ഐഎംഎ വിശദമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്.</p>
<p>ഉത്തര്&#x200d; പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്&#x200d;മാര്&#x200d; കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ബിഹാറില്&#x200d; 78 ഡോക്ടര്&#x200d;മാരും ഉത്തര്&#x200d;പ്രദേശില്&#x200d; 37 ഡോക്ടര്&#x200d;മാരും കോവിഡിനിരയായി. കോവിഡ് രണ്ടാം തരംഗം സാരമായി വലച്ച ഡല്&#x200d;ഹിയില്&#x200d; 28 ഡോക്ടര്&#x200d;മാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം കോവിഡിന്റെ ആദ്യ തരംഗത്തില്&#x200d; 748 ഡോക്ടര്&#x200d;മാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടര്&#x200d;മാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്. അസോസിയേഷനില്&#x200d; അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും. ഇന്ത്യയില്&#x200d; 12 ലക്ഷത്തോളം ഡോക്ടര്&#x200d;മാരുണ്ടെന്നാണ് ഐഎംഎയുടെ കണക്ക്. രാജ്യത്തെ ആരോഗ്യ പ്രവര്&#x200d;ത്തകരില്&#x200d; 66 ശതമാനം ആളുകള്&#x200d;ക്ക് മാത്രമാണ് വാക്‌സിന്&#x200d; വിതരണം പൂര്&#x200d;ണമായതെന്നും ഐഎംഎ പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-doctors-to-covid-in-second-wave-of-covid-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് രോഗികളെ പരിഹസിച്ച് ബാബാ രാംദേവ്: പരാതി നല്&#x200d;കി ഐ.എം.എ</title>
		<link>https://www.chandrikadaily.com/baba-ramdev-ima-covid19.html</link>
					<comments>https://www.chandrikadaily.com/baba-ramdev-ima-covid19.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 11 May 2021 10:24:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[baba ramdev]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186895</guid>

					<description><![CDATA[ന്യൂദല്&#x200d;ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജ്യോത് ദാഹിയ. കോവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്&#x200d; പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ദാഹിയ പരാതി നല്&#x200d;കിയത്. രോഗബാധിതരായവരോട് ആശുപത്രിയില്&#x200d; ചികിത്സ്‌ക്ക് പോകരുതന്നും തന്റെ നിര്&#x200d;ദ്ദേശമനുസരിച്ച് പ്രവര്&#x200d;ത്തിച്ചാല്&#x200d; മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇന്&#x200d;ജക്ഷനുകളും റെംഡിസീവറും ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്&#x200d;മാര്&#x200d; രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന രാംദേവിന്റെ വീഡിയോ ഉള്&#x200d;പ്പടെയുള്ള രേഖകള്&#x200d; സമര്&#x200d;പ്പിച്ചാണ് ദാഹിയ പരാതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂദല്&#x200d;ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജ്യോത് ദാഹിയ. കോവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്&#x200d; പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ദാഹിയ പരാതി നല്&#x200d;കിയത്. രോഗബാധിതരായവരോട് ആശുപത്രിയില്&#x200d; ചികിത്സ്‌ക്ക് പോകരുതന്നും തന്റെ നിര്&#x200d;ദ്ദേശമനുസരിച്ച് പ്രവര്&#x200d;ത്തിച്ചാല്&#x200d; മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇന്&#x200d;ജക്ഷനുകളും റെംഡിസീവറും ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്&#x200d;മാര്&#x200d; രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന രാംദേവിന്റെ വീഡിയോ ഉള്&#x200d;പ്പടെയുള്ള രേഖകള്&#x200d; സമര്&#x200d;പ്പിച്ചാണ് ദാഹിയ പരാതി നല്&#x200d;കിയത്. കോവിഡ് രോഗികള്&#x200d;ക്ക് കൃത്യമായി ശ്വാസമെടുക്കാന്&#x200d; അറിയില്ലെന്നും വെറുതെ ഓക്സിജന്&#x200d; ക്ഷാമമെന്നും ശ്മശാനങ്ങളില്&#x200d; സ്ഥലമില്ലെന്നും പറയുകയാണെന്നും രാംദേവ് പറഞ്ഞതായി ദാഹിയയുടെ പരാതിയില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baba-ramdev-ima-covid19.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ</title>
		<link>https://www.chandrikadaily.com/ima-suggests-health-emergency-in-kerala.html</link>
					<comments>https://www.chandrikadaily.com/ima-suggests-health-emergency-in-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Sep 2020 05:48:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Health emergency]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157275</guid>

					<description><![CDATA[ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്&#x200d;കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്&#x200d;ഗീസ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d;. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്&#x200d;കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്&#x200d;ഗീസ് അറിയിച്ചു.</p>
<p>സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമാണ്. രോഗവ്യാപനം തടയാന്&#x200d; കര്&#x200d;ശനമായ നടപടികള്&#x200d; കൈക്കൊള്ളണം. ഇതിനായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്&#x200d;കും-എബ്രഹാം വര്&#x200d;ഗീസ് പറഞ്ഞു.</p>
<p>പ്രതിദിന കോവിഡ് ഏഴായിരത്തിനുമപ്പുറം കടന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമ്പര്&#x200d;ക്ക രോഗബാധയിലും വലിയ തോതില്&#x200d; വര്&#x200d;ധനയുണ്ടാകുന്നു. ഉറവിടമറിയാത്ത രോഗങ്ങളും പെരുകുന്നതോടെ വലിയ പ്രതിസന്ധിയാണ് നിലനില്&#x200d;ക്കുന്നത്.</p>
<p>അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്&#x200d; അടക്കം പരിഗണിക്കണോ എന്ന വിഷയം ചര്&#x200d;ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഇന്ന് സര്&#x200d;വകക്ഷി യോഗം ചേരുന്നുണ്ട്. വീണ്ടുമൊരു ലോക്കഡൗണ്&#x200d; ഏര്&#x200d;പെടുത്തുന്നതില്&#x200d; ഭൂരിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനും എതിര്&#x200d;പുണ്ട്. അങ്ങനെയെങ്കില്&#x200d; നിലവിലെ നിയമങ്ങള്&#x200d; കര്&#x200d;ശനമാക്കും. നിയമങ്ങളും നിയന്ത്രണങ്ങളും ഏര്&#x200d;പെടുത്തുന്നതിനായി പൊലീസിന് കൂടുതല്&#x200d; ചുമതല നല്&#x200d;കും. വൈകീട്ട് നാലരക്കാണ് സര്&#x200d;വകക്ഷി യോഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ima-suggests-health-emergency-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.സി. ഐക്ക് പകരം എന്&#x200d;. എം.സി: വിവാദ ബില്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d;; ഡോക്ടര്&#x200d;മാര്&#x200d; മെഡിക്കല്&#x200d; ബന്ദ് ആചരിക്കുന്നു</title>
		<link>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html</link>
					<comments>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Jan 2018 03:33:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[IMA]]></category>
		<category><![CDATA[medical bill]]></category>
		<category><![CDATA[medical strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62614</guid>

					<description><![CDATA[മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d;(എന്&#x200d;. എം.സി) രൂപകരിക്കാന്&#x200d; ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്&#x200d;പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ആരോഗ്യ മേഖലയില്&#x200d; രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്&#x200d;ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; രംഗത്തെത്തി. ബില്ലിനെതിരെ ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d;(എന്&#x200d;. എം.സി) രൂപകരിക്കാന്&#x200d; ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്&#x200d;പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ആരോഗ്യ മേഖലയില്&#x200d; രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്&#x200d;ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; രംഗത്തെത്തി.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>ബില്ലിനെതിരെ ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്&#x200d;ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്&#x200d;നിന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും.</p>
<p>നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; (എന്&#x200d;.എം.സി) ബില്ല് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കാന്&#x200d; ഇരിക്കെയാണ് ഡോക്ടര്&#x200d;മാര്&#x200d; സമരം ശക്തമാക്കുന്നത്. എന്&#x200d;.എം.സി ബില്ലില്&#x200d; അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്&#x200d;ദ്ദേശങ്ങള്&#x200d; പിന്&#x200d;വലിക്കണമെന്നും ആയുര്&#x200d;വേദ, ഹോമിയോ ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്&#x200d;വാതില്&#x200d; വഴി അലോപ്പതി മരുന്നുകള്&#x200d; ഉപയോഗിക്കാന്&#x200d; ലൈസന്&#x200d;സ് നല്&#x200d;കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്&#x200d;ക്കു മെഡിക്കല്&#x200d; പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.</p>
<p>എം.ബി.ബിഎസ് ബിരുദധാരികള്&#x200d;ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്&#x200d;മാരെ സമാധാനമായി ജോലി ചെയ്യാന്&#x200d; അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്&#x200d; ഉന്നയിക്കും. ഐ.എം.എ മെഡിക്കല്&#x200d; സ്റ്റുഡന്റ്‌സ് നെറ്റ്‌വര്&#x200d;ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്&#x200d; പങ്കാളികളാകും. പൊതുജനങ്ങള്&#x200d; നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്&#x200d; നടത്തി മുറിവൈദ്യന്&#x200d;മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.</p>
<p>ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്&#x200d; കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്&#x200d;ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്&#x200d;ഗീസ് ചെറിയാന്&#x200d; ആവശ്യപ്പെട്ടു.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<p><strong>ബില്ലും വിവാദങ്ങളും ഇങ്ങനെ:-</strong></p>
<p>നാഷണല്&#x200d; മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; 2017 എന്ന പേരിലാണ് പുതിയ ബില്&#x200d; അവതരിപ്പിക്കുന്നത്. വോട്ടിങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്&#x200d;മാരാണ് മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്&#x200d; പുതുതായി രൂപീകരിക്കുന്ന എന്&#x200d;.എം.സിയില്&#x200d; അലോപതി ഡോക്ടര്&#x200d;മാര്&#x200d;ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉണ്ടാകൂ.</p>
<p>പുതുതായി രൂപീകരിക്കുന്ന എന്&#x200d;.എം.സിയില്&#x200d; 25 അംഗങ്ങളാണുണ്ടാവുക. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി തലവനായ സെലക്ഷന്&#x200d; ബോര്&#x200d;ഡ് നിര്&#x200d;ദേശിക്കുന്ന പേരുകളില്&#x200d;നിന്ന് 25 പേരെ കേന്ദ്ര മന്ത്രിസഭയാണ് നോമിനേറ്റ് ചെയ്യുക. ഫലത്തില്&#x200d; മെഡിക്കല്&#x200d; രംഗം രാഷ്ട്രീയ വല്&#x200d;ക്കരിക്കാന്&#x200d; തീരുമാനം വഴിയൊരുക്കും.<br />
ആയുര്&#x200d;വേദ, ഹോമിയോ, യൂനാനി, മൃഗ ചികിത്സാ മേഖലയിലുള്ളവര്&#x200d;ക്ക് ഹ്രസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി മരുന്നുകള്&#x200d; ഉപയോഗിച്ച് ചികിത്സ നടത്താന്&#x200d; അനുമതി നല്&#x200d;കുന്നതാണ് ബില്ലിലെ ഏറ്റവും വിവാദമുയരുന്ന വ്യവസ്ഥ. ഇത് മുറി വൈദ്യന്മാരെ സൃഷ്ടിക്കാന്&#x200d; മാത്രമേ ഉപ്കരിക്കൂവെന്നും പാവനമായ ആരോഗ്യരക്ഷാ മേഖലയെ തകര്&#x200d;ച്ചയിലേക്ക് നയിക്കുമെന്നുമാണ് വിമര്&#x200d;ശനം.</p>
<p>എം.ബി.ബി.എസ് പഠനം പൂര്&#x200d;ത്തിയാക്കിയവര്&#x200d;ക്ക് ഡോക്ടറായി പ്രാക്ടിസ് ചെയ്യണമെങ്കില്&#x200d; ലൈസന്&#x200d;ഷിയേറ്റ് പരീക്ഷ കൂടി പാസ്സാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ചര വര്&#x200d;ഷത്തെ പഠനവും പരീക്ഷയും വിജയകരമായി പൂര്&#x200d;ത്തിയാക്കിവര്&#x200d; വീണ്ടും പരീക്ഷ എഴുതണമെന്ന വ്യവസ്ഥ ക്രൂരതയാണെന്നാണ് ആരോപണം.<br />
റഷ്യ, ചൈന, നേപ്പാള്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; പണം നല്&#x200d;കി മെഡിക്കല്&#x200d; ബിരുദം നേടി വരുന്നവര്&#x200d;ക്ക് നേരത്തെ മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; നടത്തിയിരുന്ന ക്വാളിഫയിങ് പരീക്ഷ എടുത്തുകളയും എന്നതാണ് മറ്റൊരു നിര്&#x200d;ദേശം. ഇതും മുറി വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് ഐ.എം.എ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bill-on-parliament-dotors-on-medical-bandh-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
