<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>images &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/images/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Dec 2025 10:32:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>images &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്താനും മൗനത്തിലാക്കാനും&#8217; -ചിന്‍മയി</title>
		<link>https://www.chandrikadaily.com/morphed-images-to-intimidate-and-silence-women-chinmayi.html</link>
					<comments>https://www.chandrikadaily.com/morphed-images-to-intimidate-and-silence-women-chinmayi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 10:32:32 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Chinmayi]]></category>
		<category><![CDATA[images]]></category>
		<category><![CDATA[intimidate]]></category>
		<category><![CDATA[silence]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368139</guid>

					<description><![CDATA[തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപാദ]]></description>
										<content:encoded><![CDATA[<p>തന്റെ മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്&#x200d;ട്ടിസ്റ്റുമായ ചിന്&#x200d;മയി ശ്രീപാദ കര്&#x200d;ശനമായ പ്രതികരണവുമായി മുന്നോട്ട് വന്നു. മോര്&#x200d;ഫ് ചെയ്ത ചിത്രം സ്വയം പങ്കുവെച്ചാണ് ചിന്&#x200d;മയി വിഷയത്തില്&#x200d; പ്രതികരിച്ചത്. തന്റെ കുട്ടികള്&#x200d;ക്കും വധഭീഷണി ഉണ്ടെന്ന് ചിന്&#x200d;മയി പങ്കുവെച്ച് വീഡിയോയില്&#x200d; പറയുന്നു.</p>
<p>&#8216;കുറച്ച് ആഴ്ചകളായി എനിക്ക് നേരിടുന്ന കാര്യങ്ങള്&#x200d; എല്ലാവരും അറിയേണ്ടതാണ്. എല്ലാ പെണ്&#x200d;കുട്ടികളും അവരുടെ മാതാപിതാക്കളും ഇത് കേള്&#x200d;ക്കണം,&#8217; എന്നും വീഡിയോയുടെ തുടക്കത്തില്&#x200d; ചിന്&#x200d;മയി പറഞ്ഞു. ഭര്&#x200d;ത്താവ് നടത്തിയ ഒരു പരാമര്&#x200d;ശത്തെ തുടര്&#x200d;ന്ന് ആരംഭിച്ച ഓണ്&#x200d;ലൈന്&#x200d; അതിക്രമം പിന്നീട് തന്റെ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതായും അവര്&#x200d; വ്യക്തമാക്കി.</p>
<p>പരണ്&#x200d; റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവര്&#x200d; ഉള്&#x200d;പ്പെടെ ചിലര്&#x200d;ക്കെതിരെ  പൊലീസിന് പരാതിയും നല്&#x200d;കിയിട്ടുണ്ടെന്നും, &#8216;സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും ഉണ്ടാകരുത്, ഉണ്ടായാല്&#x200d; മരിച്ചുപോകണം&#8217; എന്ന തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്&#x200d;ശങ്ങളും സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുവെന്നും ചിന്&#x200d;മയി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്തും ആഘോഷിച്ചും ചില പുരുഷന്മാര്&#x200d; ഉള്ളതിനെ അവര്&#x200d; കുറ്റപ്പെടുത്തി.</p>
<p>വര്&#x200d;ഷങ്ങളായി സോഷ്യല്&#x200d; മീഡിയയില്&#x200d; കണ്ടിട്ടുള്ള ഏറ്റവും വിഷമുള്ള പെരുമാറ്റങ്ങളില്&#x200d; ഒന്നാണ് &#8216;ഫാന്&#x200d; വാറുകള്&#x200d;&#8217; എന്നും അവര്&#x200d; ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെ വളര്&#x200d;ച്ച സ്ത്രീകള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d;ക്ക് ഉപയോഗിക്കപ്പെടുന്നതായി ചിന്&#x200d;മയി പറഞ്ഞു. തന്റെ നഗ്‌നചിത്രം മോര്&#x200d;ഫ് ചെയ്തു പ്രചരിപ്പിക്കാന്&#x200d; ശ്രമിച്ച സംഭവം ശ്രദ്ധയില്&#x200d;പ്പെട്ടപ്പോള്&#x200d; അവര്&#x200d; ഉടന്&#x200d; പൊലീസ് അധികൃതരെ ടാഗ് ചെയ്തിരുന്നു.</p>
<p>&#8216;സ്ത്രീകളെ ഭയപ്പെടുത്തുകയും അവരെ മൗനത്തിലാക്കുകയും ചെയ്യാനാണ് ഇത്തരം പ്രവൃത്തികളുടെ ലക്ഷ്യമെന്നും,. ഇത്തരം ഫോട്ടോകള്&#x200d; ഉണ്ടാക്കുന്നത് വളര്&#x200d;ത്തുദോഷമുള്ള പുരുഷന്മാരാണ്. ഇവര്&#x200d;ക്കൊന്നും സാധാരണ ബന്ധങ്ങള്&#x200d; ഉണ്ടാകില്ല. അവരുടെ നിരാശയാണ് ഇവരെ ഇങ്ങനെയാക്കുന്നത്,&#8217; എന്നും ചിന്&#x200d;മയി പറഞ്ഞു. കുട്ടികളുടെ മോര്&#x200d;ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്&#x200d; ഉപയോഗിച്ച് ഉണ്ടാക്കുന്നത് വരെ സമൂഹം വീണുകിടക്കുകയാണ് എന്നും അവര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&#8216;ഇത്തരം വീഡിയോകള്&#x200d; കാണുകയും വാങ്ങുകയും ചെയ്യുന്നവര്&#x200d; നമ്മുടെ വീടുകളിലും ഉണ്ടായിരിക്കാം. കണ്ണ് തുറന്ന് നോക്കണം. കുട്ടികളെ സംരക്ഷിക്കണം,&#8217; എന്നായിരുന്നു സന്ദേശം. സ്ത്രീധനം, വിദേശജോലി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഏതെങ്കിലും വ്യക്തിയുടെ സ്വഭാവം പരിശോധിക്കാതെ പെണ്&#x200d;മക്കളെ വിവാഹം കഴിപ്പിക്കരുതെന്നും അങ്ങനെയുള്ളവരെ വിശ്വസിക്കരുതെന്നും ചിന്&#x200d;മയി വ്യക്തമാക്കി. ചിത്രത്തിന് കീഴെ പ്രതികരിച്ച ചിലരുടെ ഫോട്ടോകളും അവര്&#x200d; പുറത്തുവിട്ടു. &#8216;ഇവരില്&#x200d; പലരും വിദേശത്ത് ജോലി ചെയ്യുന്നു. എന്നാല്&#x200d; മനോനില അത്യന്തം അധഃപതിച്ചവരാണ്. ഇവര്&#x200d;ക്ക് ഒരിക്കലും നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്,&#8217; എന്ന് ചിന്&#x200d;മയി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/morphed-images-to-intimidate-and-silence-women-chinmayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിജീവനത്തിന്റെ പാഠങ്ങളുമായി പലസ്തീന്‍ ചിത്രങ്ങള്‍</title>
		<link>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html</link>
					<comments>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 07:04:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[images]]></category>
		<category><![CDATA[lessons]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[survival]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367885</guid>

					<description><![CDATA[അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീന്&#x200d; ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്&#x200d; അടയാളപ്പെടുത്തുന്ന പലസ്തീന്&#x200d; പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ).</p>
<p>ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്&#x200d; പ്രദര്&#x200d;ശനത്തിനെത്തുന്നത്. പലസ്തീന്&#x200d; ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയന്&#x200d; ഡാബിസ് എഴുതി സംവിധാനം ചെയ്ത &#8216;ഓള്&#x200d; ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ&#8217; ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതല്&#x200d; ഇന്നുവരെയുള്ള പലസ്തീന്&#x200d; കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സണ്&#x200d;ഡാന്&#x200d;സ് ചലച്ചിത്രമേളയില്&#x200d; നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചര്&#x200d; ഫിലിമിനുള്ള ജോര്&#x200d;ദാന്റെ ഓസ്‌കാര്&#x200d; എന്&#x200d;ട്രി ആയിരുന്നു. മലേഷ്യന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനുള്ള അവാര്&#x200d;ഡും നേടി.</p>
<p>മെഡിറ്ററേനിയന്&#x200d; കടല്&#x200d; കാണാന്&#x200d; ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീന്&#x200d; ബാലന്&#x200d; ഖാലിദിന്റെ കഥയാണ് ഷായ് കര്&#x200d;മ്മേലി-പൊള്ളാക്കിന്റെ &#8216;ദി സീ&#8217; കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകള്&#x200d; മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിര്&#x200d; അവാര്&#x200d;ഡുകളില്&#x200d; മികച്ച ചിത്രമുള്&#x200d;പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്&#x200d; നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എന്&#x200d;ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.</p>
<p>സഹോദരങ്ങളായ ടാര്&#x200d;സന്&#x200d; നാസ്സറും അറബ് നാസ്സറും ചേര്&#x200d;ന്ന് സംവിധാനം ചെയ്ത &#8216;വണ്&#x200d;സ് അപ്പോണ്&#x200d; എ ടൈം ഇന്&#x200d; ഗാസ&#8217;, 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്&#x200d; ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025-ലെ കാന്&#x200d; ചലച്ചിത്രമേളയിലെ അണ്&#x200d; സര്&#x200d;ട്ടെയ്ന്&#x200d; റിഗാര്&#x200d;ഡ് വിഭാഗത്തില്&#x200d; മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.</p>
<p>രാഷ്ട്രീയത്തിന്റെ അതിര്&#x200d;വരമ്പുകള്&#x200d; ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീന്&#x200d; ചിത്രങ്ങള്&#x200d; ഐഎഫ്എഫ്‌കെയുടെ തിരശ്ശീലയില്&#x200d; ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മു​ൻ എ​സ്.​എ​ഫ്.​ഐ നേതാവിനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html</link>
					<comments>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 09:55:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[campus students]]></category>
		<category><![CDATA[images]]></category>
		<category><![CDATA[obscene site]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302329</guid>

					<description><![CDATA[മ​റ്റൂ​ര്&#x200d; വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്&#x200d; രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്&#x200d; ഇ​ട്ട​ത്.]]></description>
										<content:encoded><![CDATA[<p>വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്&#x200d; അ​ശ്ലീ​ല വെ​ബ്​ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത യു​വാ​വി​ന് സ്‌​റ്റേ​ഷ​ന്&#x200d; ജാ​മ്യം ന​ൽ​കി​യ പൊ​ലീ​സ് ന​ട​പ​ടി​യി​ല്&#x200d; വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​റ്റൂ​ര്&#x200d; വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്&#x200d; രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്&#x200d; ഇ​ട്ട​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.</p>
<p>ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്​ രോ​ഹി​ത്ത്. കാ​മ്പ​സി​ല്&#x200d;നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് പോ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്&#x200d; ഇ​യാ​ൾ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും പെ​ണ്&#x200d;കു​ട്ടി​ക​ള്&#x200d; പ​രാ​തി​പ്പെ​ട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ്​ ഇയാളെ പിടികൂടിയത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/images-of-campus-students-on-obscene-site-protest-over-release-of-former-sfi-leader-on-bail-by-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി</title>
		<link>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html</link>
					<comments>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 05:50:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[images]]></category>
		<category><![CDATA[narendramdoi]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296596</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.]]></description>
										<content:encoded><![CDATA[<p>കൊവിഷീല്&#x200d;ഡ് വാക്‌സീന്&#x200d; വിവാദത്തിനിടെ കോവിഡ് വാക്‌സീന്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.</p>
<p>കൊവിഷീല്&#x200d;ഡ് വാക്‌സീനെടുത്ത അപൂര്&#x200d;വ്വം ചിലരില്&#x200d; രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.</p>
<p>ഇന്ത്യയില്&#x200d; കൊവിഷീല്&#x200d;ഡ് എന്ന പേരില്&#x200d; അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്&#x200d;ശ്വഫലമുള്ളതായി വാക്‌സിന്&#x200d; കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്&#x200d;ഡ് വാക്‌സീന്&#x200d; സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാര്&#x200d; നഷ്ടപരിഹാരം നല്&#x200d;കണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
<p>നേരത്തെ കൊവിഡ് സര്&#x200d;ട്ടിഫിക്കറ്റില്&#x200d; മോദി ചിത്രം നല്&#x200d;കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്&#x200d;ശനവും ഉയര്&#x200d;ന്നിരുന്നുവെങ്കിലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; തള്ളിക്കളയുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/during-the-controversy-modis-picture-was-removed-from-the-kovid-vaccination-certificate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഇടങ്ങളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി</title>
		<link>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html</link>
					<comments>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 10:32:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[images]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pictures]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293046</guid>

					<description><![CDATA[പൂനെ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്&#x200d;ത്തകനുമായ വിശ്വംഭര്&#x200d; ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ പൊതു ഇടങ്ങളില്&#x200d; നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്&#x200d;ത്തകനുമായ വിശ്വംഭര്&#x200d; ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്&#x200d; നോട്ടീസ് അയച്ചത്.</p>
<p>സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പാക്കാന്&#x200d; എല്ലാ പൊതുസ്ഥലങ്ങളിലും, സര്&#x200d;ക്കാര്&#x200d; നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്&#x200d; നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഓഫീസുകള്&#x200d;, വിമാനത്താവളങ്ങള്&#x200d;, വിമാനങ്ങള്&#x200d;, റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;, ട്രെയിനുകള്&#x200d;, മെട്രോകള്&#x200d;, ബസ് സ്റ്റോപ്പുകള്&#x200d; എന്നിവിടങ്ങളില്&#x200d; നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്&#x200d; നീക്കം ചെയ്യാന്&#x200d; സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശം നല്&#x200d;കണമെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ താരപ്രചാരകനാണ് പ്രധാനമന്ത്രി. അതിനാല്&#x200d; അദ്ദേഹത്തിന്റെ ചിത്രങ്ങള്&#x200d; നിര്&#x200d;ബന്ധമായും നീക്കം ചെയ്യണമെന്ന് പരാതിക്കാരന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്&#x200d; പൊതു ഇടങ്ങളില്&#x200d; സ്ഥാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പര്&#x200d;ദ ധരിച്ച വിദ്യാര്&#x200d;ഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വര്&#x200d;ഗീയ പ്രചാരണം; പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/communal-propaganda-using-images-of-veiled-students-police-registered-a-case.html</link>
					<comments>https://www.chandrikadaily.com/communal-propaganda-using-images-of-veiled-students-police-registered-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 05:03:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Communal propaganda]]></category>
		<category><![CDATA[images]]></category>
		<category><![CDATA[using]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281081</guid>

					<description><![CDATA[വീഡിയോ പങ്കുവച്ചവരില്&#x200d; ബി.ജെ.പി ദേശീയ സെക്രട്ടറി അനില്&#x200d; കെ ആന്റണിയും ഉള്&#x200d;പ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പര്&#x200d;ദ്ദ ധരിച്ച വിദ്യാര്&#x200d;ഥികള്&#x200d; കാസര്&#x200d;ഗോഡ് ബസ് തടഞ്ഞ ദൃശ്യങ്ങള്&#x200d; വര്&#x200d;ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ കേസെടുത്ത് കേരളാ പൊലീസ്. കാസര്&#x200d;ഗോഡ് പൊലീസിന്റെ സൈബര്&#x200d; വിഭാഗമാണ് പ്രഥമദൃഷ്ടിയാല്&#x200d; സിസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാജപ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന &#8216;എമി മേക്&#8217; എന്ന പ്രൊഫൈലിനെതിരെ ഐ.പി.സി 153എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. അതേസമയം, വീഡിയോ പങ്കുവച്ചവരില്&#x200d; ബി.ജെ.പി ദേശീയ സെക്രട്ടറി അനില്&#x200d; കെ ആന്റണിയും ഉള്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>കോളേജിന് മുന്നില്&#x200d; നിര്&#x200d;ത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയര്&#x200d;ത്ത വിദ്യാര്&#x200d;ഥിനികളുടെ വീഡിയോ, ഹിന്ദു സ്ത്രീയെ പര്&#x200d;ദ്ദ ഇടാന്&#x200d; നിര്&#x200d;ബന്ധിക്കുന്നുവെന്നാക്കിയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കാസര്&#x200d;ഗോഡ് കന്&#x200d;സ വനിതാ കോളേജിലെ വിദ്യാര്&#x200d;ഥികള്&#x200d; പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; ഒരു ആഴ്ച മുന്&#x200d;പ് മാധ്യമങ്ങളെല്ലാം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>ഈ ദൃശ്യങ്ങള്&#x200d; ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തില്&#x200d; ബി.ജെ.പി ദേശീയ സെക്രട്ടറി അനില്&#x200d; കെ ആന്റണിയും ഭാഗമായിരുന്നു. വസ്തുതാന്വേഷണ സൈറ്റായ ഓള്&#x200d;ട്ട് ന്യൂസ് സഹസ്ഥാപകന്&#x200d; മുഹമ്മദ് സുബൈറാണ് പ്രചാരണമുണ്ടായി ഉടന്&#x200d; തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്&#x200d;ന്ന് അനില്&#x200d; ആന്റണിയും മറ്റുള്ള പല പ്രൊഫൈലുകളും വ്യാജ പ്രചാരണ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.</p>
<p>കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡില്&#x200d; ഭാസ്‌ക്കര നഗറില്&#x200d; ഒക്ടോബര്&#x200d; 22ന് നടന്ന സംഭവമായിരുന്നു വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. നിര്&#x200d;ത്താതെ പോയ ബസ് ഒരുകൂട്ടം കോളേജ് വിദ്യാര്&#x200d;ഥികള്&#x200d; തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.</p>
<p>ഇതിനിടെ പര്&#x200d;ദ്ദ ധരിച്ച ഒരുകൂട്ടം പെണ്&#x200d;കുട്ടികള്&#x200d; സാരിയെടുത്ത ഒരു മധ്യവയസ്‌കയുമായി വാക്ക് തര്&#x200d;ക്കത്തില്&#x200d; ഏര്&#x200d;പ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്&#x200d; സ്ത്രീ പര്&#x200d;ദ്ദയിടാത്തതിന് അവരോട് തട്ടിക്കയറുകയാണെന്ന തരത്തില്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയായിരുന്നു.</p>
<p>ഇന്ത്യയില്&#x200d; ഒരിടത്ത് ബസില്&#x200d; പര്&#x200d;ദയിടാതെ സഞ്ചരിച്ചതിന് മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d; തട്ടിക്കയറുന്നു&#8217; എന്ന തലക്കെട്ടോട് കൂടിയായിരുന്നു കാസര്&#x200d;ഗോഡ് നിന്നുള്ള ദൃശ്യങ്ങള്&#x200d; അമേരിക്കന്&#x200d; മാധ്യമപ്രവര്&#x200d;ത്തക എമി മേക് എക്‌സില്&#x200d; പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് നിരവധി സംഘപരിവാര്&#x200d; പ്രൊഫൈലുകള്&#x200d; റീഷെയര്&#x200d; ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-propaganda-using-images-of-veiled-students-police-registered-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
