<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Imam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/imam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Jul 2024 10:23:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Imam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീണ്ടും ആൾക്കൂട്ട കൊല; ഝാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/mass-murder-again-imam-beaten-to-death-in-jharkhand.html</link>
					<comments>https://www.chandrikadaily.com/mass-murder-again-imam-beaten-to-death-in-jharkhand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 10:23:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Imam]]></category>
		<category><![CDATA[India]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301608</guid>

					<description><![CDATA[ബൈക്ക് ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്കേറ്റതിന് പിന്നാലെയായിരുനു ആക്രമണം]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് വീണ്ടും ആള്&#x200d;ക്കൂട്ട കൊലപാതകം. ഝാര്&#x200d;ഖണ്ഡിലെ കൊഡര്&#x200d;മ ജില്ലയില്&#x200d;നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് അവസാനത്തെ ഇര. ഹിന്ദു സ്ത്രീയെ പരിക്കേല്&#x200d;പ്പിച്ചെന്നാരോപിച്ചാണ് ഇയാളെ ഒരുകൂട്ടം ആളുകള്&#x200d; ചേര്&#x200d;ന്ന് കൊലപ്പെടുത്തിയത്.</p>
<p>ജൂണ്&#x200d; 30ന് ഷഹാബുദ്ദീന്&#x200d; ബൈക്കില്&#x200d; വീട്ടിലേക്ക് മടങ്ങുമ്പോള്&#x200d; ഗൗത്താരികാര്യ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം അനിതാ ദേവി എന്ന സ്ത്രീയും അവരുടെ ഭര്&#x200d;ത്താവ് മഹേന്ദ്ര യാദവ്, ഭര്&#x200d;തൃസഹോദരന്&#x200d; രാംദേവ് യാദവ് എന്നിവര്&#x200d; ഓട്ടോയില്&#x200d; സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ഓട്ടോയില്&#x200d; ഷഹാബുദ്ദീന്റെ ബൈക്കിടിക്കുകയും അനിതാ ദേവിക്ക് നിസ്സാര പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഇതോടെ മഹേന്ദ്രയും രാംദേവും ചേര്&#x200d;ന്ന് ഷഹാബുദ്ദീനെ കുറ്റപ്പെടുത്താന്&#x200d; തുടങ്ങി.</p>
<p>ഉടന്&#x200d; തന്നെ ആള്&#x200d;ക്കൂട്ടം തടിച്ചുകൂടുകയും ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആക്രമിക്കാന്&#x200d; തുടങ്ങി. ആക്രമണം നിര്&#x200d;ത്താന്&#x200d; അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. വിവരം ലഭിച്ചതനുസരിച്ച് ഉടന്&#x200d; തന്നെ പൊലീസ് സ്ഥലത്തെത്തുകയും ആള്&#x200d;ക്കൂട്ടത്തില്&#x200d;നിന്ന് ഷഹാബുദ്ദീനെ രക്ഷിക്കുകയും ചെയ്തു. ഈ സമയം ഇയാളുടെ മുഖത്തുനിന്നും തലയില്&#x200d;നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ഉടന്&#x200d; തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഷഹാബുദ്ദീന്&#x200d; മരണത്തിന് കീഴടങ്ങി.</p>
<p>അതേസമയം, സംഭവത്തിന് വര്&#x200d;ഗീയ മാനങ്ങളില്ലെന്നും അപകടം കാരണമാണ് ഷഹബുദ്ദീന്&#x200d; മരിച്ചതെന്നും പൊലീസ് പറയുന്നു. അദ്ദേഹത്തിന് വാഹനാപകടത്തില്&#x200d; പരിക്കേറ്റിരുന്നു. പൊലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കുകള്&#x200d; കാരണം വഴിമധ്യേ മരണത്തിന് കീഴടങ്ങി. തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റുമോര്&#x200d;ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, സംഭവത്തില്&#x200d; അധികൃതര്&#x200d; അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബര്&#x200d;കദ ജില്ലയിലെ ഹസാരിബാഗിലാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലെ വീട്ടി?ലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. ആക്രമത്തെ തുടര്&#x200d;ന്ന് മൂക്കില്&#x200d;നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് മകന്&#x200d; മുഹമ്മദ് പര്&#x200d;വേസ് ആലം പറഞ്ഞു. അദ്ദേഹത്തിന് പുറമേക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഉണ്ടായതെന്നും ആലം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അദ്ദേഹം മുസ്ലിമായതിനാലാണ് കൊല? ചെയ്യപ്പെട്ടതെന്ന് പ്രദേശത്തെ ആള്&#x200d; ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) നേതാവ് സൂരജ് ദാസ് പറഞ്ഞു. അദ്ദേഹം അപകടത്തിലല്ല മരണപ്പെട്ടത്. അങ്ങനെയായിരുന്നുവെങ്കില്&#x200d; അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ജനക്കൂട്ടം അയാളെ തലക്കടിച്ച് കൊലപ്പെടുത്തി.</p>
<p>അപകടത്തില്&#x200d; പരിക്കേറ്റ സ്ത്രീ അദ്ദേഹത്തെ മര്&#x200d;ദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ, അവര്&#x200d; മര്&#x200d;ദിക്കുന്നത് തുടര്&#x200d;ന്നു. സ്ത്രീക്ക് ഗുരുതര പരിക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മുസ്‌ലിമായതിനാല്&#x200d; ജനക്കൂട്ടം അയാളെ മര്&#x200d;ദിച്ചു. അയാള്&#x200d; താടി വളര്&#x200d;ത്തിയതും തൊപ്പി ധരിച്ചതും അവര്&#x200d; കണ്ടിരിക്കാമെന്നും സൂരജ് ദാസ് പറഞ്ഞു.</p>
<p>മൂന്നാം മോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ് മൂന്നാഴ്ച പിന്നിടുമ്പോള്&#x200d; രാജ്യത്ത് നിരവധി മുസ്‌ലിംകളാണ് ആള്&#x200d;ക്കൂട്ട ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. കൂടാതെ ബുള്&#x200d;ഡോസര്&#x200d; രാജും വര്&#x200d;ധിച്ചു. പലകാരണങ്ങള്&#x200d; പറഞ്ഞ് പള്ളികളും വീടുകളുമെല്ലാം അധികൃതര്&#x200d; തകര്&#x200d;ക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-murder-again-imam-beaten-to-death-in-jharkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
