<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>imprisonment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/imprisonment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 11:03:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>imprisonment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും അമ്മക്കും ജീവപര്യന്തം തടവ്</title>
		<link>https://www.chandrikadaily.com/stepfather-and-mother-who-molested-11-year-old-girl-get-life-imprisonment.html</link>
					<comments>https://www.chandrikadaily.com/stepfather-and-mother-who-molested-11-year-old-girl-get-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 11:03:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[molested]]></category>
		<category><![CDATA[Stepfather]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361907</guid>

					<description><![CDATA[തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: 11 വയസുകാരിയെ മദ്യം നല്&#x200d;കി പീഡിപ്പിച്ച കേസില്&#x200d; രണ്ടാനച്ഛനും കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ശിക്ഷ വിധിച്ചു.</p>
<p>തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2019 മുതല്&#x200d; 2021 വരെ രണ്ടുവര്&#x200d;ഷത്തോളമാണ് ഇവര്&#x200d; 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. ഭര്&#x200d;ത്താവിനെ ഉപേക്ഷിച്ച അമ്മ മകളോടൊപ്പം യുവാവിനൊപ്പം താമസിച്ചിരുന്നതായും കേസ് രേഖകളില്&#x200d; പറയുന്നു.</p>
<p>പീഡനവിവരം പുറത്തുപറഞ്ഞാല്&#x200d; തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്യാമറയിലൂടെ അത് അറിയാമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>കുട്ടിയുടെ ആരോഗ്യനിലയില്&#x200d; സംശയം തോന്നിയ ബന്ധുക്കള്&#x200d; ചൈല്&#x200d;ഡ് ലൈനില്&#x200d; വിവരം അറിയിച്ചതോടെ സംഭവം പുറത്ത് വന്നു. തുടര്&#x200d;ന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് ഇരുവരെയും അറസ്റ്റ് ചെയ്തു.</p>
<p>ഐപിസി, പോക്‌സോ, ജുവനൈല്&#x200d; ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ചത് മലപ്പുറം വനിതാ പൊലീസ് ആയിരുന്നു. വാദി ഭാഗത്ത് സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; സോമസുന്ദരന്&#x200d; ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stepfather-and-mother-who-molested-11-year-old-girl-get-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊലപാതകം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/1opposition-lashed-out-at-cpm-over-periya-double-murder.html</link>
					<comments>https://www.chandrikadaily.com/1opposition-lashed-out-at-cpm-over-periya-double-murder.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 03 Jan 2025 10:04:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[periya murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324610</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്&#x200d; എംപി]]></description>
										<content:encoded><![CDATA[<p>കൊച്ചി: തീവ്രവാദ സംഘടനകളെക്കാള്&#x200d; ഭീകരരായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ കോടതി വിധിയെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്&#x200d; എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; എംഎല്&#x200d;എയും പറഞ്ഞു. കൊലപാതകികള്&#x200d;ക്കായി ചിലവഴിച്ച തുക സര്&#x200d;ക്കാര്&#x200d; ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കെ.സി വേണുഗോപാലും ആവശ്യപ്പെട്ടു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസര്&#x200d;കോട് എംപി രാജ്‌മോഹന്&#x200d; ഉണ്ണിത്താന്&#x200d; പറഞ്ഞു. ഇരട്ട ജീവപര്യന്തത്തില്&#x200d; പൂര്&#x200d;ണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പെരിയ ഇരട്ടക്കൊലക്കേസില്&#x200d; പത്ത് പ്രതികള്&#x200d;ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഉദുമ മുന്&#x200d; എംഎല്&#x200d;എ കെ.വി.കുഞ്ഞിരാമന്&#x200d;, സിപിഎം ഉദുമ മുന്&#x200d; ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്&#x200d; , മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറിമാരായ രാഘവന്&#x200d; വെളുത്തോളി, കെ.വി.ഭാസ്‌കകരന്&#x200d; എന്നീ നേതാക്കള്&#x200d;ക്ക് 5 വര്&#x200d;ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു.</p>
<p>പെരിയ മുന്&#x200d; ലോക്കല്&#x200d; കമ്മിറ്റി അംഗം എ പീതാംബരന്&#x200d; , സജി ജോര്&#x200d;ജ് , സുരേഷ് , അനില്&#x200d;കുമാര്&#x200d; , ഗിജിന്&#x200d;, ശ്രീരാഗ് , അശ്വിന്&#x200d;, സുബീഷ് , ടി.രഞ്ജിത്ത് , സുരേന്ദ്രന്&#x200d; എന്നിവര്&#x200d;ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം. വിധിയില്&#x200d; തൃപ്തരാണെന്ന് പ്രോസിക്യൂഷനും അപ്പീല്&#x200d; നല്&#x200d;കുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1opposition-lashed-out-at-cpm-over-periya-double-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടകൊലപാതകം; മക്കളെ കൊന്നവര്&#x200d;ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി, പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ മാതാവ്</title>
		<link>https://www.chandrikadaily.com/periya-double-murder-kripeshs-mother-burst-into-tears-to-see-the-punishment-for-those-who-killed-her-children.html</link>
					<comments>https://www.chandrikadaily.com/periya-double-murder-kripeshs-mother-burst-into-tears-to-see-the-punishment-for-those-who-killed-her-children.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 03 Jan 2025 09:25:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[periya murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324605</guid>

					<description><![CDATA[പ്രതികള്&#x200d;ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്&#x200d; വിധി നടപ്പാക്കിയത് കേട്ട ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ. മക്കളെ കൊന്നവര്&#x200d;ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി ആറ് വര്&#x200d;ഷം ആയി കാത്തിരിക്കുകയാണെന്നും കൃപേഷിന്റെ &#8216;അമ്മ മാധ്യമങ്ങളോട് പറഞ്ഞു. &#8216;എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷവും സങ്കടവും മൂലം ഒന്നും പറയാനും കഴിയുന്നില്ല. ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്&#x200d;ക്ക് ശിക്ഷ കിട്ടാന്&#x200d; വേണ്ടി ആറ് വര്&#x200d;ഷം ആയി കാത്തിരിക്കുന്നു,&#8217; കൃപേഷിന്റെ &#8216;അമ്മ പറഞ്ഞു. വിധിയില്&#x200d; സന്തോഷമുണ്ടെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ആറ് വര്&#x200d;ഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. വെറുതെ വിട്ടവര്&#x200d;ക്ക് കൂടി ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സഹോദരി പറഞ്ഞു.</p>
<p>പ്രതികള്&#x200d;ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. &#8216;വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്&#x200d; സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്&#x200d;എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്&#x200d;ട്ടിയുമായും പ്രൊസിക്യൂഷനുമായും സംസാരിച്ചതിന് ശേഷം അപ്പീലിന് പോകുന്ന കാര്യം തീരുമാനിക്കും&#8217;- കൃപേഷിന്റെ പിതാവ് പറഞ്ഞു</p>
<p>ഒന്ന് മുതല്&#x200d; എട്ട് വരെയുള്ള പ്രതികള്&#x200d;ക്കും 10,15 പ്രതികള്&#x200d;ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഉദുമ മുന്&#x200d; എംഎല്&#x200d;എ കെ.വി.കുഞ്ഞിരാമന്&#x200d;, സിപിഎം ഉദുമ മുന്&#x200d; ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്&#x200d; , മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറിമാരായ രാഘവന്&#x200d; വെളുത്തോളി, കെ.വി ഭാസ്‌കകന്&#x200d; എന്നീ നേതാക്കള്&#x200d;ക്ക് 5 വര്&#x200d;ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്&#x200d; ലോക്കല്&#x200d; കമ്മിറ്റി അംഗം എ. പീതാംബരന്&#x200d;, സജി ജോര്&#x200d;ജ്, സുരേഷ്, അനില്&#x200d;കുമാര്&#x200d;, ഗിജിന്&#x200d;, ശ്രീരാഗ്, അശ്വിന്&#x200d;, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്&#x200d; എന്നിവര്&#x200d;ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-double-murder-kripeshs-mother-burst-into-tears-to-see-the-punishment-for-those-who-killed-her-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊലപാതക കേസില്&#x200d; ശിക്ഷ വിധിച്ചു; വധശിക്ഷയില്ല, 10 പ്രതികള്&#x200d;ക്ക് ഇരട്ട ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/1periya-convicted-in-double-murder-case-no-death-penalty-10-accused-get-double-life-imprisonment.html</link>
					<comments>https://www.chandrikadaily.com/1periya-convicted-in-double-murder-case-no-death-penalty-10-accused-get-double-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 03 Jan 2025 07:22:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[double life imprisonment]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[periya murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324599</guid>

					<description><![CDATA[മുന്&#x200d; സിപിഎം എംഎല്&#x200d;എയും നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്&#x200d;ഷം തടവും വിധിച്ചു]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് പെരിയയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയ കേസില്&#x200d; ശിക്ഷ വിധിച്ചു. ഒന്ന് മുതല്&#x200d; എട്ട് വരെയുള്ള പ്രതികള്&#x200d;ക്കും 10, 15 പ്രതികളും ഉള്&#x200d;പ്പടെ പത്ത് പ്രതികള്&#x200d;ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്&#x200d; സിപിഎം എംഎല്&#x200d;എയും നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്&#x200d;ഷം തടവും വിധിച്ചു. ആറു വര്&#x200d;ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്.</p>
<p>കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്&#x200d; ജഡ്ജി എന്&#x200d;. ശേഷാദ്രിനാഥനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷയിന്&#x200d;മേലുള്ള വാദം നേരത്തെ പൂര്&#x200d;ത്തിയായിരുന്നു. പ്രതികള്&#x200d; ദയ അര്&#x200d;ഹിക്കുന്നില്ലെന്നും വധശിക്ഷ നല്&#x200d;കണമെന്നുമായിരുന്നു പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടിരുന്നത്.</p>
<p>കേസില്&#x200d; 4 പേര്&#x200d; കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. മുന്&#x200d; ഉദുമ എംഎല്&#x200d;എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്&#x200d;, മുന്&#x200d; ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്&#x200d;, മുന്&#x200d; പാക്കം ലോക്കല്&#x200d; സെക്രട്ടറി രാഘവന്&#x200d; വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്&#x200d; എന്നിവര്&#x200d;ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്&#x200d; നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്&#x200d;ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്&#x200d; കമ്മിറ്റി അംഗം എ പീതാംബരന്&#x200d; ഉള്&#x200d;പ്പടെ എട്ട് പ്രതികള്&#x200d;ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ടി രഞ്ജിത്ത്, എ സുരേന്ദ്രന്&#x200d; എന്നിവര്&#x200d; തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. കേസില്&#x200d; 24 പ്രതികളില്&#x200d; 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.</p>
<p>2019 ഫെബ്രുവരി 17 നായിരുന്നു കാസര്&#x200d;കോട് പെരിയയില്&#x200d; കാണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ ബൈക്കില്&#x200d; സഞ്ചരിക്കുകയായിരുന്ന ഇവരെ കല്യോട്ട് കൂരാങ്കര റോഡില്&#x200d; തടഞ്ഞുനിര്&#x200d;ത്തി പ്രതികള്&#x200d; ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്&#x200d; മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്&#x200d; ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.</p>
<p>തുടക്കത്തില്&#x200d; ലോക്കല്&#x200d; പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉള്&#x200d;പ്പെടുത്തിയാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചിരുന്നതെങ്കിലും മുന്&#x200d; എംഎല്&#x200d;എ കെ.വി കുഞ്ഞിരാമന്&#x200d; അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്&#x200d; ചേര്&#x200d;ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1periya-convicted-in-double-murder-case-no-death-penalty-10-accused-get-double-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55 കാരന് 15 വര്&#x200d;ഷം കഠിന തടവും പിഴയും വിധിച്ച് കോടതി</title>
		<link>https://www.chandrikadaily.com/sexually-assaulted-an-eight-year-old-girl-the-court-sentenced-the-55-year-old-to-15-years-rigorous-imprisonment-and-a-fine.html</link>
					<comments>https://www.chandrikadaily.com/sexually-assaulted-an-eight-year-old-girl-the-court-sentenced-the-55-year-old-to-15-years-rigorous-imprisonment-and-a-fine.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 31 Dec 2024 15:37:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime case]]></category>
		<category><![CDATA[imprisonment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324256</guid>

					<description><![CDATA[കുമിളി ചെങ്കര സ്വദേശി മാരിമുത്തു അറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്&#x200d; ഷെരീഫ് ശിക്ഷിച്ചത്]]></description>
										<content:encoded><![CDATA[<p>ഇടുക്കി: പോക്‌സോ കേസില്&#x200d; 55 കാരന് 15 വര്&#x200d;ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും വിധിച്ച് കോടതി. എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്&#x200d; കുമിളി ചെങ്കര സ്വദേശി മാരിമുത്തു അറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്&#x200d; ഷെരീഫ് ശിക്ഷിച്ചത്.</p>
<p>2023 ജൂലൈയില്&#x200d; ആയിരുന്നു സംഭവം. സ്‌കൂള്&#x200d; വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം.</p>
<p>ജില്ലാ ലീഗല്&#x200d; സെര്&#x200d;വിസിസ് അതോര്&#x200d;ട്ടിയോട് ഇരക്ക് മതിയായ നഷ്ടപരിഹാരം നല്&#x200d;കാനും പ്രതിയില്&#x200d; നിന്ന് ഈടാക്കുന്ന പിഴ തുക ഇരക്ക് നല്&#x200d;കാനും കോടതി വിധിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യല്&#x200d; പബ്ലിക് പ്രൊസിക്യൂട്ടര്&#x200d; അഡ്വ. ഷിജോമോന്&#x200d; ജോസഫ് കോടതിയില്&#x200d; ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexually-assaulted-an-eight-year-old-girl-the-court-sentenced-the-55-year-old-to-15-years-rigorous-imprisonment-and-a-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്&#x200d;ക്കും ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/thenkurissi-honor-killing-life-imprisonment-for-both-accused.html</link>
					<comments>https://www.chandrikadaily.com/thenkurissi-honor-killing-life-imprisonment-for-both-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 28 Oct 2024 06:00:28 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[thenkurissi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315210</guid>

					<description><![CDATA[പാലക്കാട് ജില്ലാ സെഷന്&#x200d;സ് കോടതിയാണ് വിധി പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്&#x200d; പ്രതികള്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാര്&#x200d;, രണ്ടാം പ്രതി പ്രഭുകുമാര്&#x200d; എന്നിവര്&#x200d;ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്&#x200d;സ് കോടതിയാണ് വിധി പറഞ്ഞത്.</p>
<p>സാമ്പത്തികമായി ഉയര്&#x200d;ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്&#x200d; ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്&#x200d; പ്രഭുകുമാര്&#x200d; ആണ് രണ്ടാം പ്രതി.</p>
<p>ഡിസംബര്&#x200d; 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികള്&#x200d; അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്&#x200d; പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂള്&#x200d; പഠനകാലം മുതല്&#x200d; അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thenkurissi-honor-killing-life-imprisonment-for-both-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ</title>
		<link>https://www.chandrikadaily.com/charge-sheet-against-sanju-techi-the-charges-are-punishable-with-imprisonment-of-up-to-one-year.html</link>
					<comments>https://www.chandrikadaily.com/charge-sheet-against-sanju-techi-the-charges-are-punishable-with-imprisonment-of-up-to-one-year.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Jun 2024 09:17:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[charge sheet]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[punishable]]></category>
		<category><![CDATA[Sanju Techi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299233</guid>

					<description><![CDATA[സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കാറിനുള്ളില്&#x200d; സ്വിമ്മിങ് പൂള്&#x200d; സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്&#x200d; സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമര്&#x200d;പ്പിച്ചു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ആര്&#x200d;ടിഒ ആണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. സഞ്ജുവും കാര്&#x200d; ഓടിച്ച സൂര്യനാരായണനുമാണ് കേസില്&#x200d; പ്രതികള്&#x200d;.</p>
<p>6 മാസം മുതല്&#x200d; ഒരുവര്&#x200d;ഷം വരെ ജയില്&#x200d; ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്&#x200d; വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയത്. ഇവര്&#x200d;ക്കെതിരെ പ്രോസിക്യൂഷന്&#x200d; നടപടികളും ആരംഭിച്ചു. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. കേസില്&#x200d; പ്രതികള്&#x200d; കോടതിയില്&#x200d; വിചാരണ നേരിടണം.</p>
<p>ആര്&#x200d;ടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ചും സഞ്ജു യൂട്യൂബില്&#x200d; വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവന്&#x200d; റീച്ച് കിട്ടിയെന്നും പത്ത് ലക്ഷം രൂപ ചെലവിട്ടാല്&#x200d; പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്&#x200d;ക്കും നന്ദിയുണ്ടെന്നും വിഡിയോയില്&#x200d; പറയുന്നുണ്ട്. ഇങ്ങനെ ശിക്ഷാനടപടികളെ പരിഹസിച്ചതില്&#x200d; യൂട്യൂബര്&#x200d; സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കാന്&#x200d; ഹൈക്കോടതി ആര്&#x200d;ടിഒയോട് നിര്&#x200d;ദ്ദേശിച്ചിരുന്നു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.</p>
<p>ദിവസങ്ങള്&#x200d;ക്ക് മുമ്പ് കാറില്&#x200d; സ്വിമ്മിംഗ് പൂള്&#x200d; തയ്യാറാക്കി പൊതുനിരത്തില്&#x200d; ഓടിച്ച യൂട്യൂബര്&#x200d; സഞ്ജു ടെക്കിക്കും കൂട്ടുകാര്&#x200d;ക്കുമെതിരെ ആലപ്പുഴ എന്&#x200d;ഫോഴ്‌സ്‌മെന്റ് ആര്&#x200d;ടിഒയാണ് നടപടിയെടുത്തത്. ടര്&#x200d;പോളിന്&#x200d; ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം.</p>
<p>വാഹനത്തിലെ പൂളിന്റെ മര്&#x200d;ദ്ദം കൊണ്ട് എയര്&#x200d;ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്&#x200d;ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്&#x200d; വാഹന വകുപ്പ് നടപടിയെടുത്തതും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/charge-sheet-against-sanju-techi-the-charges-are-punishable-with-imprisonment-of-up-to-one-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>10 വര്&#x200d;ഷം വരെ തടവ്, ഒരു കോടിവരെ പിഴ; പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്&#x200d; ലോക്‌സഭ പാസാക്കി</title>
		<link>https://www.chandrikadaily.com/1imprisonment-up-to-10-years-fine-up-to-one-crore-the-lok-sabha-passed-the-bill-to-prevent-examination-malpractice.html</link>
					<comments>https://www.chandrikadaily.com/1imprisonment-up-to-10-years-fine-up-to-one-crore-the-lok-sabha-passed-the-bill-to-prevent-examination-malpractice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Feb 2024 14:53:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bill passed]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[Lok Sabha passed]]></category>
		<category><![CDATA[malpractice]]></category>
		<category><![CDATA[news]]></category>
		<category><![CDATA[prevent examination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289765</guid>

					<description><![CDATA[പബ്ലിക് എക്‌സാമിനേഷന്&#x200d;സ് (പ്രിവന്&#x200d;ഷന്&#x200d; ഓഫ് അണ്&#x200d;ഫെയര്&#x200d;മീന്&#x200d;സ് ) ബില്&#x200d; 2024 ലോക്‌സഭയില്&#x200d; പാസായി.]]></description>
										<content:encoded><![CDATA[<p>മത്സര പരീക്ഷകളില്&#x200d; കൃത്രിമം കാണിക്കുന്നവര്&#x200d;ക്കെതിരേ കര്&#x200d;ശന നടപടി ഉറപ്പുവരുത്തുന്ന ബില്ലുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d;. പബ്ലിക് എക്‌സാമിനേഷന്&#x200d;സ് (പ്രിവന്&#x200d;ഷന്&#x200d; ഓഫ് അണ്&#x200d;ഫെയര്&#x200d;മീന്&#x200d;സ് ) ബില്&#x200d; 2024 ലോക്‌സഭയില്&#x200d; പാസായി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്&#x200d;ക്ക് 10 വര്&#x200d;ഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബില്&#x200d; വ്യവസ്ഥ ചെയ്യുന്നു.</p>
<p>സംഘടിതമായി ചോദ്യക്കടലാസ് ചോര്&#x200d;ത്തുന്നവര്&#x200d;ക്ക് 5 മുതല്&#x200d; പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യു.പി.എസ്.സി. എസ്.എസ്.സി., റെയില്&#x200d;വേ റിക്രൂട്ട്‌മെന്റ് ബോര്&#x200d;ഡ്, ഐ.ബി.പി.എസ്., എന്&#x200d;.ടി.എ. തുടങ്ങിയവ നടത്തുന്ന പരീക്ഷകള്&#x200d; അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.</p>
<p>ഉദ്യോഗസ്ഥരുമായി ചേര്&#x200d;ന്ന് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തുകയോ ഉത്തരക്കടലാസില്&#x200d; ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവര്&#x200d;ക്കാണ് പത്തു വര്&#x200d;ഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുക. ബില്ലില്&#x200d; പറയുന്ന കുറ്റകൃത്യങ്ങള്&#x200d;ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പോലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നല്&#x200d;കുന്നുണ്ട്. ഒത്തുതീര്&#x200d;പ്പിലൂടെയുള്ള പ്രശ്‌ന പരിഹാരവും സാധിക്കുകയില്ല.</p>
<p>ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്&#x200d;ത്തല്&#x200d;, പരീക്ഷാര്&#x200d;ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്&#x200d;, വ്യാജ വെബ്‌സൈറ്റുകള്&#x200d; തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാര്&#x200d;ഡും ജോലിവാഗ്ദാന കാര്&#x200d;ഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാര്&#x200d;ഹമായ കുറ്റങ്ങളായി ബില്ലില്&#x200d; പറയുന്നു.</p>
<p>ചോദ്യക്കടലാസ് ചോര്&#x200d;ത്തുകയോ ഉത്തരക്കടലാസില്&#x200d; ക്രമക്കേട് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കില്&#x200d; സംഘത്തിന് ചുരുങ്ങിയത് മൂന്നുകൊല്ലം തടവ് ലഭിക്കും. തടവ് അഞ്ചുകൊല്ലമാകാനും ഒരു കോടി വരെ പിഴ കിട്ടാനും സാധ്യതയുണ്ട്. കുറ്റകൃത്യങ്ങള്&#x200d; മറച്ചുവെക്കുന്ന സേവനദാതാവായ കമ്പനികള്&#x200d;ക്ക് ഒരു കോടി രൂപ വരെ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ സീനിയര്&#x200d; മാനേജര്&#x200d;മാര്&#x200d;ക്ക് പത്തുകൊല്ലം തടവോ അല്ലെങ്കില്&#x200d; പിഴയോ അതുമല്ലെങ്കില്&#x200d; ഇവ രണ്ടുമോ ലഭിക്കും.</p>
<p>ലോക്‌സഭ പാസാക്കിയ ബില്&#x200d;, ഇനി രാജ്യസഭയില്&#x200d; കൂടി പാസായ ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1imprisonment-up-to-10-years-fine-up-to-one-crore-the-lok-sabha-passed-the-bill-to-prevent-examination-malpractice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേല്&#x200d;പ്പിച്ച പ്രതിക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/the-accused-who-stabbed-a-16-year-old-girl-in-the-face-during-an-attempted-rape-in-up-has-been-sentenced-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/the-accused-who-stabbed-a-16-year-old-girl-in-the-face-during-an-attempted-rape-in-up-has-been-sentenced-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Nov 2023 18:02:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[imprisonment]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281726</guid>

					<description><![CDATA[പീഡനശ്രമം ചെറുത്ത പെണ്&#x200d;കുട്ടിയെ ഇയാള്&#x200d; ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേല്&#x200d;പ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; കൗമാരക്കാരിയെ വീട്ടില്&#x200d; കയറി ആക്രമിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ബല്ലിയ കോടതി. പീഡനശ്രമം ചെറുത്ത പെണ്&#x200d;കുട്ടിയെ ഇയാള്&#x200d; ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേല്&#x200d;പ്പിച്ചു. പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.</p>
<p>പ്രതിയായ യശ്വന്ത് സിംഗ് 2021 ജൂലൈ 12ന് 16 വയസ്സുള്ള പെണ്&#x200d;കുട്ടിയെ വീട്ടില്&#x200d; കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; വിമല്&#x200d; കുമാര്&#x200d; റായ് കോടതിയില്&#x200d; പറഞ്ഞു. പെണ്&#x200d;കുട്ടി എതിര്&#x200d;ത്തപ്പോള്&#x200d; പ്രതി കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മുഖത്ത് പലതവണ അടിക്കുകയും കത്തികൊണ്ട് ഗുരുതരമായി പരിക്കേല്&#x200d;പ്പിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടര്&#x200d; പറഞ്ഞു. സംഭവ സമയം വീട്ടില്&#x200d; പെണ്&#x200d;കുട്ടി തനിച്ചായിരുന്നു.</p>
<p>പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ പരാതിയില്&#x200d; യശ്വന്തിനെതിരെ ഐ.പി.സി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം ജഡ്ജി പ്രതം കാന്ത് ബുധനാഴ്ച യശ്വന്ത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-who-stabbed-a-16-year-old-girl-in-the-face-during-an-attempted-rape-in-up-has-been-sentenced-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ്ടു വിദ്യാര്&#x200d;ഥിനിയെ വാല്&#x200d;പ്പാറയിലെത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/accused-who-brought-and-killed-a-student-of-plus-two-to-valpara-gets-double-life-imprisonment.html</link>
					<comments>https://www.chandrikadaily.com/accused-who-brought-and-killed-a-student-of-plus-two-to-valpara-gets-double-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Oct 2023 11:19:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[imprisonment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277743</guid>

					<description><![CDATA[ആലപ്പുഴ തുറവുര്&#x200d; സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ&#x200d;&#x200d; സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു.</p>
<p>2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുര്&#x200d; സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാര്&#x200d;ഥിനിയെ കാറില്&#x200d; കയറ്റികൊണ്ടുപോയി വാല്&#x200d;പ്പാറയില്&#x200d; എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>പ്രണയം നിരസിച്ചതിനെ തുടര്&#x200d;ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാള്&#x200d; പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്‌കൂളില്&#x200d; നിന്ന് ഉച്ചയോടെ കാണാതായ വിദ്യാര്&#x200d;ഥിനിയുടെ മൃതദേഹം പത്ത് മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാല്&#x200d;പ്പാറയിലെ തോട്ടത്തില്&#x200d; പൊലീസ് കണ്ടെത്തിയത്.</p>
<p>കാറില്&#x200d; വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തില്&#x200d; തള്ളുകയായിരുന്നു. വിദ്യാര്&#x200d;ഥിനിയുടെ നെഞ്ചില്&#x200d; ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.</p>
<p>സര്&#x200d;വീസ് ചെയ്യാനെത്തിച്ച കാര്&#x200d; മോഷണം പോയതായി സഫര്&#x200d; ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്&#x200d;വീസ് സ്റ്റേഷന്&#x200d; അധികൃതര്&#x200d; ശേഷം മരട് പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്&#x200d; പറഞ്ഞിരുന്നു.<br />
വിദ്യാര്&#x200d;ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്&#x200d;ന്നു വിദ്യാര്&#x200d;ഥിനിയുടെ പിതാവും സെന്&#x200d;ട്രല്&#x200d; സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, പരാതിയില്&#x200d; സഫറിന്റെ കാര്യം പരാമര്&#x200d;ശിച്ചിരുന്നില്ല. സെന്&#x200d;ട്രല്&#x200d; പൊലീസ് അപ്പോള്&#x200d; തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.</p>
<p>മരടില്&#x200d; നിന്നു മോഷണം പോയ കാര്&#x200d; മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈല്&#x200d; ലൊക്കേഷന്&#x200d; വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാല്&#x200d;പ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.</p>
<p>വാല്&#x200d;പ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുന്&#x200d;പു തന്നെ വാട്ടര്&#x200d;ഫാള്&#x200d; പൊലീസ് കാര്&#x200d; തടഞ്ഞു. പരിശോധനയില്&#x200d;, കാറില്&#x200d; പെണ്&#x200d;കുട്ടിയെ കണ്ടെത്തിയില്ല. കാറില്&#x200d; രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയില്&#x200d; നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-brought-and-killed-a-student-of-plus-two-to-valpara-gets-double-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
