<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>incident &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/incident/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 08:11:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>incident &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍</title>
		<link>https://www.chandrikadaily.com/newborn-baby-dies-attapadi-the-district-collector-sought-a-report-on-the-incident.html</link>
					<comments>https://www.chandrikadaily.com/newborn-baby-dies-attapadi-the-district-collector-sought-a-report-on-the-incident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 08:09:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Attapadi]]></category>
		<category><![CDATA[incident]]></category>
		<category><![CDATA[newbornbaby]]></category>
		<category><![CDATA[report]]></category>
		<category><![CDATA[TheDistrictCollector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368828</guid>

					<description><![CDATA[അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്&#x200d; നവജാത ശിശുമരിച്ചു. ഷോളയൂര്&#x200d; സ്വര്&#x200d;ണ്ണപിരിവില്&#x200d; സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്&#x200d;ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്&#x200d; തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്&#x200d; ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്&#x200d; റിപ്പോര്&#x200d;ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്&#x200d; വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്&#x200d; മരിച്ചിരുന്നു. ഇത്തവണ മാര്&#x200d;ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്&#x200d; ആറുമാസമായപ്പോള്&#x200d; പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.</p>
<p>യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. വിഷയത്തില്&#x200d; ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്&#x200d;ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newborn-baby-dies-attapadi-the-district-collector-sought-a-report-on-the-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ</title>
		<link>https://www.chandrikadaily.com/1the-incident-of-leaving-children-in-the-sun-for-the-nawakerala-yatra-national-child-rights-commission-took-a-case.html</link>
					<comments>https://www.chandrikadaily.com/1the-incident-of-leaving-children-in-the-sun-for-the-nawakerala-yatra-national-child-rights-commission-took-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Nov 2023 04:09:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[incident]]></category>
		<category><![CDATA[National Child Rights Commission]]></category>
		<category><![CDATA[Nawakerala Yatra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283980</guid>

					<description><![CDATA[കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്.</p>
<p>അഞ്ച്‌ ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികൾക്ക് നേരെയുണ്ടായത് മാനസിക പീഡനമാണെന്ന് കമ്മിഷൻ വിലയിരുത്തുന്നു.</p>
<p>സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ തെളിവുകൾ സഹിതം ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് കെഎസ് യു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹർജി.</p>
<p>തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചന്നും കെ എസ് യു ആരോപിക്കുന്നു.</p>
<p>സംഭവത്തില്&#x200d; ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എം.എസ്.എഫും പരാതി നല്&#x200d;കിയിരുന്നു. പ്രധാനാധ്യാപകന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ നടപടി വേണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാന്&#x200d; അധ്യാപകര്&#x200d; പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-incident-of-leaving-children-in-the-sun-for-the-nawakerala-yatra-national-child-rights-commission-took-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>42 ലക്ഷം തട്ടിയ സംഭവം; ഡി.വൈ.എഫ്.ഐ നേതാവും ഭര്&#x200d;ത്താവായ സി.പി.എം നേതാവും ഒളിവില്&#x200d;</title>
		<link>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html</link>
					<comments>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Sep 2023 07:51:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[absconding]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[incident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276047</guid>

					<description><![CDATA[ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്&#x200d;ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.]]></description>
										<content:encoded><![CDATA[<p>തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്&#x200d;നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്&#x200d; പ്രതികള്&#x200d; ഒളിവില്&#x200d;. തലയോലപ്പറമ്പ് പുത്തന്&#x200d;പുരയ്ക്കല്&#x200d; കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്&#x200d; ബ്രിജേഷ് ഭവനില്&#x200d; ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവില്&#x200d; പോയത്. ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്&#x200d;ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.</p>
<p>കൃഷ്‌ണേന്ദുവിന്റെ ഭര്&#x200d;ത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കല്&#x200d; കമ്മിറ്റി അംഗമായ അനന്തു ഉള്&#x200d;പ്പെടെ കൂടുതല്&#x200d;പേര്&#x200d; തട്ടിപ്പില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പൊലീസ് നല്&#x200d;കുന്ന സൂചന. നിലവില്&#x200d; അനന്തുവും ഒളിവിലാണ്. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങള്&#x200d; അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തി. തട്ടിപ്പ് നടത്തുന്ന കാലയളവില്&#x200d; കൃഷ്‌ണേന്ദു പാസ്‌പോര്&#x200d;ട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്&#x200d; ശ്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.</p>
<p>ഉദയംപേരൂര്&#x200d; സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോള്&#x200d;ഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സെപ്റ്റംബറില്&#x200d; 4 മുതല്&#x200d; 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്&#x200d;ത്തിയാകുന്നതിന് ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു.</p>
<p>2023 ഏപ്രില്&#x200d; മുതല്&#x200d; ഇടപാടുകാര്&#x200d; പണയ ഉരുപ്പടികള്&#x200d; തിരിച്ചെടുക്കുമ്പോള്&#x200d; നല്&#x200d;കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്&#x200d; ഇവര്&#x200d; അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്&#x200d;നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.</p>
<p>കൂടാതെ ഇടപാടുകാര്&#x200d; പണം നല്&#x200d;കിയത് ഉടമ കണ്ടുപിടിക്കാതിരിക്കാന്&#x200d; സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകള്&#x200d;ക്ക് കേടുവരുത്തി, തെളിവുകള്&#x200d; നശിപ്പിച്ചു. ഇരുവരെയും പാര്&#x200d;ട്ടി അംഗത്വത്തില്&#x200d;നിന്ന് മാസങ്ങള്&#x200d;ക്ക് മുമ്പ് പുറത്താക്കിയെന്നാണ് സി.പി.എം ഏരിയാ കമ്മിറ്റി വൃത്തങ്ങള്&#x200d; പറയുന്നത്. എന്നാല്&#x200d;, ഇവരെ പുറത്താക്കണമെന്ന് ലോക്കല്&#x200d; കമ്മിറ്റി മേല്&#x200d;ഘടകങ്ങള്&#x200d;ക്ക് കത്തുനല്&#x200d;കിയിട്ടേയുള്ളൂ. കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വിദ്യാര്&#x200d;ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; കൈകൂപ്പി മാപ്പപേക്ഷിച്ച് അധ്യാപിക</title>
		<link>https://www.chandrikadaily.com/the-incident-of-a-muslim-student-being-beaten-up-by-his-classmates-the-teacher-folded-her-hands-and-apologized.html</link>
					<comments>https://www.chandrikadaily.com/the-incident-of-a-muslim-student-being-beaten-up-by-his-classmates-the-teacher-folded-her-hands-and-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 28 Aug 2023 12:11:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[incident]]></category>
		<category><![CDATA[Muslim student]]></category>
		<category><![CDATA[news]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271900</guid>

					<description><![CDATA[സംഭവത്തില്&#x200d; തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മുസഫര്&#x200d;നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്&#x200d;സിപ്പലുമായ ത്രിപ്ത പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വിദ്യാര്&#x200d;ഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്&#x200d; വര്&#x200d;ഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് ആവര്&#x200d;ത്തിച്ച് അധ്യാപിക ത്രിപ്ത ത്യാഗി. സംഭവത്തില്&#x200d; തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മുസഫര്&#x200d;നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്&#x200d;സിപ്പലുമായ ത്രിപ്ത പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ക്ഷമാപണം.</p>
<p>താന്&#x200d; ഒരു തെറ്റ് ചെയ്തു, അതില്&#x200d; വര്&#x200d;ഗീയലക്ഷ്യം ഉണ്ടായിരുന്നില്ല, ഞാന്&#x200d; അംഗപരിമിതയാണ്. എനിക്ക് എഴുന്നേല്&#x200d;ക്കാന്&#x200d; കഴിയാത്തതുകൊണ്ട് ക്ലാസിലെ മറ്റ് കുട്ടിയോട് അവനെ രണ്ടുതവണ അടിക്കാന്&#x200d; ആവശ്യപ്പെട്ടു. അത് അവന്&#x200d; പഠിക്കാന്&#x200d; വേണ്ടിയായിരുന്നെന്നും ടീച്ചര്&#x200d; പറഞ്ഞു.</p>
<p>ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്&#x200d; പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. തന്റെ പ്രവൃത്തില്&#x200d; ഹിന്ദു മുസ്ലീം വേര്&#x200d;തിരിവ് ഇല്ലായിരുന്നു. പല മുസ്‌ലിം വിദ്യാര്&#x200d;ഥികള്&#x200d;ക്കും സ്‌കൂളില്&#x200d; ഫീസ് നല്&#x200d;കാന്&#x200d; സാഹചര്യമില്ലാത്തതിനാല്&#x200d; താന്&#x200d; അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്‌ലിം വിദ്യാര്&#x200d;ഥികളെ പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും ടീച്ചര്&#x200d; പറഞ്ഞു.</p>
<p>സ്‌കൂള്&#x200d; ഉടമ കൂടിയായ അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് ശേഷം രാത്രി ഉറങ്ങാന്&#x200d; കഴിയുന്നില്ലെന്ന് മര്&#x200d;ദനമേറ്റ വിദ്യാര്&#x200d;ഥി പറഞ്ഞു. ഇതോടെ വിദ്യാര്&#x200d;ഥിയെ സമീപത്തെ മീറത്ത് നഗരത്തിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയെന്ന് മാതാപിതാക്കള്&#x200d; അറിയിച്ചു. സ്‌കൂളില്&#x200d; നേരിട്ട സംഭവത്തെക്കുറിച്ച് നിരന്തരം ചോദിക്കുന്നത് വിദ്യാര്&#x200d;ഥിയെ അസ്വസ്ഥനാക്കിയെന്നും പിതാവ് പറയുന്നു.</p>
<p>പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്&#x200d; പറഞ്ഞതെന്ന് രണ്ടാം ക്ലാസ് വിദ്യാര്&#x200d;ഥിയുടെ പിതാവ് ഇര്&#x200d;ഷാദ് പറഞ്ഞു. മകനെ മര്&#x200d;ദിക്കാന്&#x200d; നിര്&#x200d;ദേശിച്ച അധ്യാപിക തൃപ്ത ത്യാഗിയുമായി ഒത്തുതീര്&#x200d;പ്പിനില്ലെന്നും പിതാവ് വ്യക്തമാക്കി. അതേസമയം, കുടുംബം സമ്മതിച്ചാല്&#x200d; കുട്ടിയെ സര്&#x200d;ക്കാര്&#x200d; െ്രെപമറി സ്‌കൂളില്&#x200d; പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ 24നാണ് ക്ലാസ് മുറിയില്&#x200d; മുസ്‌ലിം വിദ്യാര്&#x200d;ഥിയെ എഴുന്നേല്&#x200d;പിച്ച് നിര്&#x200d;ത്തിയ അധ്യാപിക, മറ്റു വിദ്യാര്&#x200d;ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാള്&#x200d; വിഡിയോയില്&#x200d; പകര്&#x200d;ത്തുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്&#x200d; താല്&#x200d;ക്കാലികമായി പൂട്ടിയിരിക്കുകയാണ്. സംഭവത്തില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാകും വരെയാണ് അടച്ചിരിക്കുന്നത്.;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-a-muslim-student-being-beaten-up-by-his-classmates-the-teacher-folded-her-hands-and-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d; ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്&#x200d;ത്ത സംഭവം; സി.ഐ.ടി.യു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/the-incident-of-smashing-oommen-chandys-stupa-citu-branch-secretary-arrested.html</link>
					<comments>https://www.chandrikadaily.com/the-incident-of-smashing-oommen-chandys-stupa-citu-branch-secretary-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 17 Aug 2023 07:17:34 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU branch secretary arrested]]></category>
		<category><![CDATA[incident]]></category>
		<category><![CDATA[Oommen Chandy's stupa]]></category>
		<category><![CDATA[smashing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270189</guid>

					<description><![CDATA[പൊന്&#x200d;വിളയില്&#x200d; ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി 8 മണിയോടെ ആക്രമണമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്&#x200d;ത്ത സംഭവത്തില്&#x200d; സിഐടിയു പൊന്&#x200d;വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു അറസ്റ്റില്&#x200d;. നെയ്യാറ്റികരയിലാണ് സംഭവം. പൊന്&#x200d;വിളയില്&#x200d; ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി 8 മണിയോടെ ആക്രമണമുണ്ടായത്.</p>
<p>സംഭവത്തില്&#x200d; പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്&#x200d;വിള കോണ്&#x200d;ഗ്രസും യൂത്ത് കോണ്&#x200d;ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്&#x200d; ഡിവൈഎഫ്ഐ പ്രവര്&#x200d;ത്തകരാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചിരുന്നു.</p>
<p>മണ്&#x200d;മറഞ്ഞിട്ടും ഉമ്മന്&#x200d;ചാണ്ടിയോടുള്ള ജനസ്നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്&#x200d;ഗ്രസും ആരോപിച്ചു. സ്തൂപം തകര്&#x200d;ത്തതിന് പിന്നാലെ കോണ്&#x200d;ഗ്രസുകാര്&#x200d; സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-smashing-oommen-chandys-stupa-citu-branch-secretary-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറ്റു സംസ്ഥാനങ്ങളില്&#x200d; നടന്നുവെന്ന് പറഞ്ഞ് മണിപ്പൂര്&#x200d; സംഭവത്തെ നീതീകരിക്കാനാകില്ല: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/manipur-incident-cannot-be-justified-by-saying-it-happened-in-other-states-supreme-court.html</link>
					<comments>https://www.chandrikadaily.com/manipur-incident-cannot-be-justified-by-saying-it-happened-in-other-states-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 31 Jul 2023 10:19:27 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[incident]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267344</guid>

					<description><![CDATA[മണിപ്പൂരില്&#x200d; നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്&#x200d;ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു. രാജസ്ഥാനിലും ചത്തീസ് ഗഡിലും ബംഗാളിലും സമാനസംഭവങ്ങള്&#x200d; നടന്നുവെന്ന് പറയുന്നതിലര്&#x200d;ത്ഥമില്ല. മണിപ്പൂരിലെന്താണ് ചെയ്തതെന്നാണ് പ്രധാനം. രാജ്യത്തെ എല്ലാ പെണ്&#x200d;മക്കളെയും സംരക്ഷിക്കാനാകുമോ അതോ ഒരാളെയും സംരക്ഷിക്കില്ലെന്നോ? കോടതി ചോദിച്ചു. കേസ് വാദത്തിനിടെ ഒരു അഭിഭാഷകനാണ് മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്&#x200d; നടന്നതായി ചൂണ്ടിക്കാട്ടിയത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്&#x200d;ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു.<br />
രാജസ്ഥാനിലും ചത്തീസ് ഗഡിലും ബംഗാളിലും സമാനസംഭവങ്ങള്&#x200d; നടന്നുവെന്ന് പറയുന്നതിലര്&#x200d;ത്ഥമില്ല. മണിപ്പൂരിലെന്താണ് ചെയ്തതെന്നാണ് പ്രധാനം. രാജ്യത്തെ എല്ലാ പെണ്&#x200d;മക്കളെയും സംരക്ഷിക്കാനാകുമോ അതോ ഒരാളെയും സംരക്ഷിക്കില്ലെന്നോ? കോടതി ചോദിച്ചു. കേസ് വാദത്തിനിടെ ഒരു അഭിഭാഷകനാണ് മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്&#x200d; നടന്നതായി ചൂണ്ടിക്കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-incident-cannot-be-justified-by-saying-it-happened-in-other-states-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് എ.ഐ ക്യാമറ ഇടിച്ച് തകര്&#x200d;ത്ത സംഭവം; ഒരാള്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/the-incident-of-palakkad-ai-camera-being-smashed-one-arrested.html</link>
					<comments>https://www.chandrikadaily.com/the-incident-of-palakkad-ai-camera-being-smashed-one-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 14:37:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[incident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258626</guid>

					<description><![CDATA[പാലക്കാട്‌ വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്‌ വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.</p>
<p>വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.</p>
<p>മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-palakkad-ai-camera-being-smashed-one-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
