<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>income tax &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/income-tax/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Jan 2025 06:25:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>income tax &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആദായനികുതി വകുപ്പിന്റെ റെയ്ഡില്&#x200d; മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എയുടെ വീട്ടില്&#x200d; നിന്ന് പണത്തിന് പുറമെ കണ്ടെത്തിയത് മുതലകളെയും</title>
		<link>https://www.chandrikadaily.com/bjp-mlaapart-from-money-crocodiles-were-also-found-in-the-house-of-a-former-bjp-mla-during-the-income-tax-department-raid.html</link>
					<comments>https://www.chandrikadaily.com/bjp-mlaapart-from-money-crocodiles-were-also-found-in-the-house-of-a-former-bjp-mla-during-the-income-tax-department-raid.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 06:25:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[former bjp mla]]></category>
		<category><![CDATA[income tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325185</guid>

					<description><![CDATA[സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പതിവില്ലാത്ത കാഴ്ച കണ്ട് ഒന്നമ്പരന്നു. സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.</p>
<p>തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ജീവികളെ രക്ഷപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്സ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. ഇവയെക്കുറിച്ച് കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.</p>
<p>കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റാത്തോഡിന്റെയും മുൻ കൗൺസിലർ രാജേഷ് കേശർവാണിയുടെയും സാഗറിലെ വീടുകളിൽ ആദായനികുതി വകുപ്പ് ഞായറാഴ്ച മുതൽ റെയ്ഡ് നടത്തിവരികയാണ്. റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.</p>
<p>റാത്തോഡിനൊപ്പം ബീഡിക്കച്ചവടം നടത്തിയിരുന്ന കേശർവാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കോടിക്കണക്കിന് മൂല്യം വരു​ന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവക്കു പുറമെ മൂന്നു കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.</p>
<p>കേശർവാണിയുടെ വീട്ടിൽനിന്ന് കുടുംബത്തിലെ ഒരു അംഗത്തിനും കീഴിൽ രജിസ്റ്റർ ചെയ്യാത്ത ബിനാമി ഇറക്കുമതി നടത്തിയ നിരവധി കാറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിൽനിന്ന് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ഈ കാറുകൾ എങ്ങനെ സ്വന്തമാക്കിയെന്ന അന്വേഷണവും നടത്തിവരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mlaapart-from-money-crocodiles-were-also-found-in-the-house-of-a-former-bjp-mla-during-the-income-tax-department-raid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദായനികുതി ലംഘനം; ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടി കേന്ദ്ര സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html</link>
					<comments>https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 05:35:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294722</guid>

					<description><![CDATA[ലോകത്ത് തന്നെ ഇതാദ്യമായാണ് ബി.ബി.സിയുടെ പ്രവര്&#x200d;ത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്.]]></description>
										<content:encoded><![CDATA[<p>ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടാന്&#x200d; ഉത്തരവിട്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ആദായനികുതി ലംഘനത്തെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; നടപടിയെന്നാണ് വിശദീകരണം. മുന്&#x200d; ജീവനക്കാര്&#x200d; ഒരുമിച്ച് തുടങ്ങുന്ന കളക്ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്&#x200d;ത്തനം.</p>
<p>2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിന്റെ പേരില്&#x200d; ബി.ബി.സിയുടെ മുംബൈയിലെയും ഡല്&#x200d;ഹിയിലെയും ഓഫീസുകളില്&#x200d; റെയ്ഡ് നടത്തിയിരുന്നു. തുടര്&#x200d;ന്ന് ചട്ടലംഘനം കണ്ടെത്തി നോട്ടീസ് നല്&#x200d;കുകയും ചെയ്തിരുന്നു.</p>
<p>ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ലെ ചട്ടങ്ങള്&#x200d; അനുസരിച്ച് പുതിയ രീതിയില്&#x200d; പ്രവര്&#x200d;ത്തനം തുടരുമെന്ന് ബി.ബി.സി അറിയിച്ചത്. കളക്ടീവ് ന്യൂസ് റൂം എന്ന പേരില്&#x200d; പഴയ ബി.ബി.സിയിലെ ജീവനക്കാര്&#x200d; ഒന്നിച്ച് കമ്പനി രൂപീകരിച്ചതിന് ശേഷം ഇന്ത്യയില്&#x200d; പ്രവര്&#x200d;ത്തിക്കുമെന്നാണ് ബി.ബി.സി അറിയിച്ചത്.</p>
<p>ഇന്ത്യയില്&#x200d; നിലവിലുള്ള മറാത്തി, തമിഴ് ഉള്&#x200d;പ്പടെയുള്ള 7 ഭാഷകളില്&#x200d; ബി.ബി.സി.യുടെ സേവനം ലഭിക്കുമെങ്കിലും ഇവയുടെ പ്രവര്&#x200d;ത്തനം മാതൃ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്&#x200d; ആയിരിക്കില്ല. അടുത്ത ആഴ്ച മുതല്&#x200d; ന്യൂസ് കളക്ടീവ് എന്ന പേരില്&#x200d; പ്രവര്&#x200d;ത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചത്.</p>
<p>ലോകത്ത് തന്നെ ഇതാദ്യമായാണ് ബി.ബി.സിയുടെ പ്രവര്&#x200d;ത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്. 1940ലാണ് ഇന്ത്യയില്&#x200d; ബി.ബി.സിയുടെ ന്യൂസ് റൂം പ്രവര്&#x200d;ത്തനം ആരംഭിച്ചത്. ഇതില്&#x200d; 99 ശതമാനവും ബി.ബി.സി ഇന്ത്യയെന്ന പേരില്&#x200d; പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; അതിന്റെ മാതൃ കമ്പനിയുടെ നിയന്ത്രണത്തില്&#x200d; തന്നെയാണ് ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്&#x200d;ത്തനം. 200-ാളം ജീവനക്കാരാണ് ഇന്ത്യയിലെ ബി.ബി.സിയില്&#x200d; ജോലി ചെയ്തിരുന്നത്. യു.കെ കഴിഞ്ഞാല്&#x200d; ഏറ്റവും കൂടുതല്&#x200d; ജീവനക്കാര്&#x200d; ഉണ്ടായിരുന്നതും ഇന്ത്യയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html</link>
					<comments>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Apr 2024 06:22:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[money]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294676</guid>

					<description><![CDATA[ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂർ∙ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.</p>
<p>തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം ഉള്ളത് 10 കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിൽ നിന്ന് ആദായനികുതി വകുപ്പ് മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കുകളിലും ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതിയടച്ചില്ല: ബിബിസിക്കെതിരെ ആദായ നികുതി വകുപ്പ്</title>
		<link>https://www.chandrikadaily.com/non-payment-of-tax-income-tax-department-against-bbc.html</link>
					<comments>https://www.chandrikadaily.com/non-payment-of-tax-income-tax-department-against-bbc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Feb 2023 14:27:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bbc documentary]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[income tax raid]]></category>
		<category><![CDATA[office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238551</guid>

					<description><![CDATA[ഗുജറാത്ത് കലാപത്തെക്കുറിച്ചും കലാപത്തില്&#x200d; പ്രധാനമന്ത്രിയുടെ പങ്കിനെ കുറിച്ചും വ്യക്തമാക്കുന്ന ബിബിസിയുടെ ഡോകുമെന്ററി പുറത്തിറക്കിയതിനു പിന്നാലെയാണ് ആദായ വകുപ്പിന്റെ റെയ്ഡ് നടന്നത്]]></description>
										<content:encoded><![CDATA[<p>ബിബിസി ഓഫീസുകളില്&#x200d; നടത്തിയ റെയ്ഡില്&#x200d; ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഡല്&#x200d;ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്&#x200d; ആദായനികുതി വകുപ്പിന്റെ പരിശോധന സമാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവര്&#x200d;ത്തനവും തമ്മില്&#x200d; ആനുപാതികമല്ലെന്ന് ഐടി വകുപ്പ് പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ചില പണമിടപാടുകള്&#x200d;ക്ക് നികുതി അടച്ചിട്ടില്ലെന്നും പ്രസ്താവനയില്&#x200d; സൂചിപ്പിക്കുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്&#x200d; ആവശ്യപ്പെട്ടപ്പോള്&#x200d; ബിബിസി ഉദ്യോഗസ്ഥര്&#x200d; കാലതാമസം വരുത്തിയെന്നും ഐടി വകുപ്പ് ആരോപിച്ചു.</p>
<p>ഗുജറാത്ത് കലാപത്തെക്കുറിച്ചും കലാപത്തില്&#x200d; പ്രധാനമന്ത്രിയുടെ പങ്കിനെ കുറിച്ചും വ്യക്തമാക്കുന്ന ബിബിസിയുടെ ഡോകുമെന്ററി പുറത്തിറക്കിയതിനു പിന്നാലെയാണ് ആദായ വകുപ്പിന്റെ റെയ്ഡ് നടന്നത്. മൂന്ന് ദിവസമായി ബിബിസി യുടെ പിന്നാലെ ആയിരുന്നു വകുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/non-payment-of-tax-income-tax-department-against-bbc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹിയിലെയും, മുബൈയിലെയും ബിബിസി ഓഫീസുകളില്&#x200d; ഇന്&#x200d;കം ടാക്‌സ് പരിശോധന</title>
		<link>https://www.chandrikadaily.com/income-tax-raid-in-bbc-office.html</link>
					<comments>https://www.chandrikadaily.com/income-tax-raid-in-bbc-office.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Feb 2023 07:34:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[Raid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237853</guid>

					<description><![CDATA[ലണ്ടന്&#x200d; ആസ്ഥാനമായുള്ള കമ്പനിയില്&#x200d; റെയ്ഡ് നടത്തിയതിന്റെ കാരണം വ്യക്തമല്ല]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് സര്&#x200d;വീസിന്റെ (ബിബിസി) ഡല്&#x200d;ഹി ഓഫീസില്&#x200d; ആദായ നികുതി വകുപ്പ് റെയ്ഡ്. ലണ്ടന്&#x200d; ആസ്ഥാനമായുള്ള കമ്പനിയില്&#x200d; റെയ്ഡ് നടത്തിയതിന്റെ കാരണം വ്യക്തമല്ല. ഓഫീസ് സീല്&#x200d; ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. എന്നാല്&#x200d; ഇതൊരു സര്&#x200d;വേ മാത്രമാണെന്നാണ് ആദായ നികുതി വൃത്തങ്ങള്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചത്.</p>
<p>ബിബിസിയുടെ ഡല്&#x200d;ഹി ഓഫീസില്&#x200d; ഏകദേശം 60-70 പേരടങ്ങുന്ന സംഘമാണ് സര്&#x200d;വേ നടത്തുന്നതെന്നാണ് അറിയാന്&#x200d; സാധിച്ചത്. ബിബിസി സ്റ്റാഫിനോട് ഫോണുകള്&#x200d; സ്വിച്ച് ഓഫ് ചെയ്യാന്&#x200d; ഉത്തരവിട്ടിട്ടുണ്ട്. ഓഫീസ് പരിസരത്ത് പ്രവേശിക്കാനോ പുറത്തിറങ്ങാനോ ആരെയും അനുവദിക്കുന്നില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/income-tax-raid-in-bbc-office.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാള സിനിമാ നിര്&#x200d;മാതക്കളുടെ വീട്ടില്&#x200d; ഇന്&#x200d;കം ടാക്‌സിന്റെ മിന്നല്&#x200d; പരിശോധന; രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി</title>
		<link>https://www.chandrikadaily.com/lightning-check-of-income-tax-in-the-houses-of-malayalam-film-producers.html</link>
					<comments>https://www.chandrikadaily.com/lightning-check-of-income-tax-in-the-houses-of-malayalam-film-producers.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 15 Dec 2022 14:50:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[Raid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226872</guid>

					<description><![CDATA[പ്രിഥ്വിരാജ്, ലിസ്റ്റിന്&#x200d; സ്റ്റീഫന്&#x200d;, ആന്റണി പെരുമ്പാവൂര്&#x200d;, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്]]></description>
										<content:encoded><![CDATA[<p>മലയാള സിനിമാ നിര്&#x200d;മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്&#x200d;കം ടാക്‌സിന്റെ മിന്നല്&#x200d; പരിശോധന. വിവിധ ഇടങ്ങളിലായി ഒരേ സമയത്താണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന രാത്രി എട്ടോടെയാണ് അവസാനിച്ചത്. നടനും നിര്&#x200d;മാതാവുമായ പൃഥിരാജ്, നിര്&#x200d;മാതാക്കളായ ആന്റണി പെരുമ്പാവൂര്&#x200d;, ആന്റോ ജോസഫ്, ലിസ്റ്റിന്&#x200d; സ്റ്റീഫന്&#x200d; എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.</p>
<p>പരിശോധന സംബന്ധിച്ച വിവരങ്ങള്&#x200d; അധികൃതര്&#x200d; ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിവിധ ഡിജിറ്റല്&#x200d; രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം ശേഖരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lightning-check-of-income-tax-in-the-houses-of-malayalam-film-producers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദായ നികുതിയും മുന്നാക്ക സംവരണവും-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/dfincome-tax-and-advance-withholding.html</link>
					<comments>https://www.chandrikadaily.com/dfincome-tax-and-advance-withholding.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 23 Nov 2022 12:08:11 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223122</guid>

					<description><![CDATA[ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിയെന്നും അതിലാണ് പുരോഗമനമുള്ളതെന്നുമാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളുടെ നിലപാട്. ജാതിസംവരണം വഴി ജാതീയത നിലനിര്&#x200d;ത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്റ്റ് ആചാര്യന്&#x200d; ഇ.എം.എസ് നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചില്&#x200d;നിന്ന് കഴിഞ്ഞദിവസം ശ്രദ്ധേയമായ ഇടപെടല്&#x200d; ഉണ്ടായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയില്&#x200d; താഴെ വരുമാനമുള്ള ആളുകളെ ആദായനികുതിയില്&#x200d;നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്&#x200d;ക്കാരിന് നോട്ടീസയച്ചിരിക്കുകയാണ്. മുന്നോക്ക സംവരണം സംബന്ധിച്ച ഭരണഘടനാഭേദഗതി സുപ്രീംകോടതി ശരിവെച്ച പശ്ചാത്തലത്തില്&#x200d; മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് ശ്രദ്ധേയമാണ്. മുന്നാക്ക സംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി അടിസ്ഥാനമാക്കി ആദായ നികുതി പിരിക്കുന്നത് 2.5 ലക്ഷമാക്കി നിശ്ചയിച്ചതിനെ ചോദ്യംചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് ആര്&#x200d;. മഹാദേവന്&#x200d;, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേന്ദ്ര നിയമനീതി മന്ത്രാലയം, പെന്&#x200d;ഷന്&#x200d; മന്ത്രാലയം തുടങ്ങിയവക്ക് നോട്ടീസ് അയച്ചത്. നാലാഴ്ചക്കകം മറുപടി നല്&#x200d;കാനും കോടതി നിര്&#x200d;ദേശിച്ചു.</p>
<p>103ാം ഭരണഘടനാഭേദഗതി അനുസരിച്ച് മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന എട്ട് ലക്ഷം വരെ വരുമാന പരിധിയുള്ള ആളുകള്&#x200d;ക്കാണ് 10 ശതമാനം സംവരണം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തില്&#x200d; എട്ട് ലക്ഷത്തില്&#x200d; താഴെ വരുമാനമുള്ളവരെ ആദായ നികുതിയില്&#x200d;നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് നോട്ടീസില്&#x200d; പറയുന്നത്. ഡി.എം.കെ അസറ്റ് പ്രൊട്ടക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; അംഗം കുന്നൂര്&#x200d; ശ്രീനിവാസന്&#x200d; നല്&#x200d;കിയ ഹരജിയിലാണ് കോടതി നടപടി. മുന്നാക്കക്കാരില്&#x200d; സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തിയ 2019ലെ നിയമം സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയില്&#x200d; നവംബര്&#x200d; ഏഴിനാണ് ശരിവെച്ചത്. മുന്നാക്ക സംവരണത്തിന് സുപ്രീംകോടതി ശരിവെച്ച വ്യവസ്ഥകള്&#x200d; അംഗീകരിക്കാനാകുന്നതല്ലെന്ന് വിവിധ സംഘടനകള്&#x200d; വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്&#x200d;ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. മുന്നാക്ക സംവരണത്തിന്റെ പരിധി എട്ട് ലക്ഷം രൂപയായി സ്വീകരിച്ചാല്&#x200d; അര്&#x200d;ഹതയില്ലാത്തവര്&#x200d;ക്കും സംവരണം ലഭിക്കും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്.</p>
<p>മുന്നോക്ക സംവരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ച സംസ്ഥാനവും തമിഴ്‌നാടാണ്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്&#x200d; അശാസ്ത്രീയമാണെന്നും എട്ട് ലക്ഷം വാര്&#x200d;ഷിക വരുമാനമുള്ളവര്&#x200d; എങ്ങനെ പാവപ്പെട്ടവരാകുമെന്നുമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d; ചോദിച്ചത്. എന്നാല്&#x200d; തൊട്ടയല്&#x200d; സംസ്ഥാനമായ കേരളമാകട്ടെ ബി.ജെ.പി സര്&#x200d;ക്കാരിനേക്കാള്&#x200d; മുമ്പേയാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഗവണ്&#x200d;മെന്റ് തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡില്&#x200d; സാമ്പത്തിക സംവരണം എന്ന പേരുപറഞ്ഞ് മുന്നാക്ക ജാതിസംവരണം നേരത്തെതന്നെ നടപ്പാക്കിയിരുന്നു. ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിയെന്നും അതിലാണ് പുരോഗമനമുള്ളതെന്നുമാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളുടെ നിലപാട്. ജാതിസംവരണം വഴി ജാതീയത നിലനിര്&#x200d;ത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്റ്റ് ആചാര്യന്&#x200d; ഇ.എം.എസ് നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>തികച്ചും അശാസ്ത്രീയമാണ് മുന്നോക്ക സംവരണം. സംവരണമെന്ന ലക്ഷ്യത്തെതന്നെ അട്ടിമറിക്കുന്നതാണിത്. ജാതി സമ്പ്രദായത്തിനെ മുന്&#x200d;നിര്&#x200d;ത്തിയുള്ള സംവരണം മുന്നോട്ടുവെക്കുന്ന ആശയങ്ങള്&#x200d; ആസൂത്രിതമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്&#x200d; സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലെ ദരിദ്രര്&#x200d; സാമ്പത്തിക സംവരണത്തില്&#x200d;നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് വരേണ്യ ജാതികളിലെ ദരിദ്രരാണ് യഥാര്&#x200d;ത്ഥ ദരിദ്രരെന്ന് ചിത്രീകരിക്കുകയും മറുവശത്ത് അടിച്ചമര്&#x200d;ത്തപ്പെട്ട വിഭാഗങ്ങളില്&#x200d; നിന്നുള്ള ദരിദ്രരെ അദൃശ്യവത്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇതിന്റെ ആകത്തുകയാണ് സമത്വത്തിന്റെയും ഉള്&#x200d;ക്കൊള്ളലിന്റെയും പുതിയ മന്ത്രമായി സാമ്പത്തിക സംവരണം അവതരിപ്പിക്കപ്പെടുന്നത്. ബിസിനസ്, രാഷ്ട്രീയം, ഭൂമി, തൊഴില്&#x200d;, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ഭൂരിഭാഗം വിഭവങ്ങളും വരേണ്യ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണെന്ന വസ്തുത മറന്നുപോകരുത്. സാമ്പത്തിക സംവരണം വരേണ്യ വിഭാഗങ്ങള്&#x200d;ക്ക് കൂടുതല്&#x200d; സമ്പത്തും അധികാരവും നല്&#x200d;കും. കോടതി നോട്ടീസിന്റെ പശ്ചാത്തലത്തില്&#x200d; ആദായനികുതി പരിധി ഉയര്&#x200d;ത്തുകയോ മുന്നാക്ക സംവരണ പരിധി കുറയ്ക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ പരിധിയും ആദായ നികുതി പരിധിയും തമ്മിലുള്ള അന്തരമാണ് കോടതി ചോദ്യംചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dfincome-tax-and-advance-withholding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകസഭാ തെരഞ്ഞെടുപ്പ്: യുവാക്കളെ ആദായ നികുതിയില്&#x200d; നിന്നും ഒഴിവാക്കി കോണ്&#x200d;ഗ്രസിന്റെ പ്രകടന പത്രിക</title>
		<link>https://www.chandrikadaily.com/no-tax-for-those-under-35-congress-mulls-for-2019-manifesto.html</link>
					<comments>https://www.chandrikadaily.com/no-tax-for-those-under-35-congress-mulls-for-2019-manifesto.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 17:23:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[India]]></category>
		<category><![CDATA[manifesto]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96342</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അടുത്ത വര്&#x200d;ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; മധ്യവര്&#x200d;ഗ വോട്ടര്&#x200d;മാരെ വലയിലാക്കാന്&#x200d; പുതിയ തന്ത്രവുമായി കോണ്&#x200d;ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്&#x200d; താഴെയുള്ളവരെ ആദായ നികുതിയില്&#x200d; നിന്നും ഒഴിവാക്കാനുള്ള നിര്&#x200d;ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന നിര്&#x200d;ദേശമാക്കാന്&#x200d; ആലോചിക്കുന്നത്. പാര്&#x200d;ട്ടി ഉന്നതതല സംഘമാണ് ഇതിന് നിര്&#x200d;ദേശം നല്&#x200d;കിയിരിക്കുന്നതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തക സമിതി യോഗത്തില്&#x200d; ഇതു സംബന്ധിച്ച് ചര്&#x200d;ച്ച നടന്നതായാണ് വിവരം. കോണ്&#x200d;ഗ്രസിന്റെ ലോക്‌സഭാ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത വര്&#x200d;ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; മധ്യവര്&#x200d;ഗ വോട്ടര്&#x200d;മാരെ വലയിലാക്കാന്&#x200d; പുതിയ തന്ത്രവുമായി കോണ്&#x200d;ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്&#x200d; താഴെയുള്ളവരെ ആദായ നികുതിയില്&#x200d; നിന്നും ഒഴിവാക്കാനുള്ള നിര്&#x200d;ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന നിര്&#x200d;ദേശമാക്കാന്&#x200d; ആലോചിക്കുന്നത്.</p>
<p>പാര്&#x200d;ട്ടി ഉന്നതതല സംഘമാണ് ഇതിന് നിര്&#x200d;ദേശം നല്&#x200d;കിയിരിക്കുന്നതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തക സമിതി യോഗത്തില്&#x200d; ഇതു സംബന്ധിച്ച് ചര്&#x200d;ച്ച നടന്നതായാണ് വിവരം. കോണ്&#x200d;ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അണിയറയില്&#x200d; നിന്ന് ചുക്കാന്&#x200d; പിടിക്കുന്ന പ്രിയങ്ക ഗാന്ധിയാണ് ഈ നിര്&#x200d;ദേശം മുന്നോട്ട് വെച്ചതെന്നാണ് സൂചന.</p>
<p>തെരഞ്ഞെടുപ്പില്&#x200d; യുവവോട്ടര്&#x200d;മാരുടെ പങ്ക് നിര്&#x200d;ണായകമാണെന്നിരിക്കെയാണ് ആദായ നികുതിയില്&#x200d; നിന്നും 35 വയസില്&#x200d; താഴെയുള്ളവരെ ഒഴിവാക്കാനുള്ള നിര്&#x200d;ദേശത്തിന് പിന്നില്&#x200d;. അധികാരത്തിലേറിയാല്&#x200d; നൂറു ദിവസത്തിനകം രാജ്യത്തെ യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; ഉറപ്പാക്കുമെന്നായിരുന്നു 2014 തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് പ്രകടന പത്രികയിലുണ്ടായിരുന്നത്. അതേചുവട് പിടിച്ച് ഇത്തവണയും വോട്ട് പിടിക്കാനാണ് പാര്&#x200d;ട്ടിയുടെ നീക്കം. നിലവില്&#x200d; ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്&#x200d; രണ്ട് ശതമാനവും 35 വയസിന് താഴെ പ്രായമുള്ളവരാണെന്നിരിക്കെ കോണ്&#x200d;ഗ്രസിന്റെ തുറുപ്പുചീട്ടാകും പുതിയ നിര്&#x200d;ദേശമെന്നാണ് വിലയിരുത്തലുകള്&#x200d;.</p>
<p>2019ലെ പൊതു തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക നേരത്തെ തന്നെ തയാറാക്കാനാണ് കോണ്&#x200d;ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി പൊതുജനങ്ങളില്&#x200d; നിന്നുള്ള നിര്&#x200d;ദേശമാണ് കാര്യമായും പരിഗണിക്കുന്നത്. നേരത്തെ ഗുജറാത്ത്, കര്&#x200d;ണാടക തെരഞ്ഞെടുപ്പുകളില്&#x200d; സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുമായി ചര്&#x200d;ച്ച ചെയ്താണ് പ്രകടന പത്രിക കോണ്&#x200d;ഗ്രസ് തയാറാക്കിയിരുന്നത്. ഇതേ പ്രക്രിയ അടുത്ത ഏതാനും മാസത്തിനുള്ളില്&#x200d; ദേശവ്യാപകമായി നടപ്പിലാക്കാനാണ് പാര്&#x200d;ട്ടി ആലോചിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>ഗുജറാത്ത്, കര്&#x200d;ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്&#x200d;ക്ക് രൂപം നല്&#x200d;കിയ ഓവര്&#x200d;സീസ് കോണ്&#x200d;ഗ്രസ് ചെയര്&#x200d;മാന്&#x200d; സാംപിത്രോഡ തന്നെയായിരിക്കും പൊതു തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയുടേയും ചുമതല വഹിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-tax-for-those-under-35-congress-mulls-for-2019-manifesto.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദിയില്&#x200d; വിദേശികള്&#x200d;ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് സ്ഥിരീകരണം</title>
		<link>https://www.chandrikadaily.com/saudi-no-income-tax-for-foreigners.html</link>
					<comments>https://www.chandrikadaily.com/saudi-no-income-tax-for-foreigners.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 05:28:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63989</guid>

					<description><![CDATA[&#160; റിയാദ്: സഊദി അറേബ്യയില്&#x200d; കഴിയുന്ന വിദേശികള്&#x200d;ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂവായിരം റിയാലില്&#x200d; കൂടുതല്&#x200d; വേതനം ലഭിക്കുന്ന വിദേശികള്&#x200d;ക്ക് അടിസ്ഥാന വേതനത്തിന്റെ പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുമെന്ന് സോഷ്യല്&#x200d; നെറ്റ്‌വര്&#x200d;ക്കിംഗുകളില്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്&#x200d;ഖൈല്&#x200d; പറഞ്ഞു. മൂവായിരം റിയാലില്&#x200d; കൂടുതല്&#x200d; വേതനം ലഭിക്കുന്ന വിദേശികള്&#x200d;ക്ക് പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുന്നതിന് തൊഴില്&#x200d;, സാമൂഹിക [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റിയാദ്: സഊദി അറേബ്യയില്&#x200d; കഴിയുന്ന വിദേശികള്&#x200d;ക്ക് ആദായ നികുതി ബാധകമാക്കില്ലെന്ന് തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മൂവായിരം റിയാലില്&#x200d; കൂടുതല്&#x200d; വേതനം ലഭിക്കുന്ന വിദേശികള്&#x200d;ക്ക് അടിസ്ഥാന വേതനത്തിന്റെ പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുമെന്ന് സോഷ്യല്&#x200d; നെറ്റ്‌വര്&#x200d;ക്കിംഗുകളില്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്&#x200d;ഖൈല്&#x200d; പറഞ്ഞു. മൂവായിരം റിയാലില്&#x200d; കൂടുതല്&#x200d; വേതനം ലഭിക്കുന്ന വിദേശികള്&#x200d;ക്ക് പത്ത് ശതമാനം ആദായ നികുതി ബാധകമാക്കുന്നതിന് തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും മാസങ്ങള്&#x200d;ക്കുള്ളില്&#x200d; പുതിയ നികുതി നടപ്പാക്കുന്നതിന് ധനമന്ത്രാലയവും സഊദി അറേബ്യന്&#x200d; മോണിട്ടറി അതോറിറ്റിയും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം ഏകോപനം നടത്തിവരികയാണെന്നുമാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രചരിച്ചത്.<br />
സഊദി അറേബ്യ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശികളെ കൂടുതല്&#x200d; പരിഭ്രാന്തരാക്കുന്ന കിംവദന്തി പ്രചരിച്ചത്. ജനുവരി ഒന്ന് മുതല്&#x200d; സഊദിയില്&#x200d; അഞ്ച് ശതമാനം മൂല്യവര്&#x200d;ധിത നികുതി നിലവില്&#x200d;വന്നിട്ടുണ്ട്. പെട്രോള്&#x200d;, വൈദ്യുതി നിരക്കുകള്&#x200d; വലിയ തോതില്&#x200d; വര്&#x200d;ധിപ്പിക്കുകയും ചെയ്തു. ഗാര്&#x200d;ഹിക ഉപഭോക്താക്കള്&#x200d;ക്കുള്ള വൈദ്യുതി നിരക്ക് നാലിരട്ടി വരെയാണ് വര്&#x200d;ധിപ്പിച്ചത്. പെട്രോള്&#x200d; വിലയും ഇരട്ടിയിലേറെ വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്&#x200d; ജോലി ചെയ്യുന്ന വിദേശികള്&#x200d;ക്കുള്ള പ്രതിമാസ ലെവി 200 റിയാലില്&#x200d; നിന്ന് 400 റിയാലായും ഉയര്&#x200d;ത്തി. സ്വകാര്യ സ്ഥാപനങ്ങളില്&#x200d; സ്വദേശി ജീവനക്കാരെക്കാള്&#x200d; കൂടുതലുള്ള വിദേശികള്&#x200d;ക്കാണ് മാസത്തില്&#x200d; 400 റിയാല്&#x200d; വീതം ലെവി അടയ്‌ക്കേണ്ടത്. സ്വദേശികളുടെ എണ്ണത്തെക്കാള്&#x200d; കുറവുള്ള വിദേശികള്&#x200d;ക്ക് ഇത് 300 റിയാലാണ്. കഴിഞ്ഞ ജൂലായ് മുതല്&#x200d; വിദേശികളുടെ ആശ്രിതര്&#x200d;ക്ക് 100 റിയാല്&#x200d; വീതം പ്രതിമാസ ലെവിയും ബാധകമാക്കിയിട്ടുണ്ട്. അടുത്ത ജൂലായില്&#x200d; ഇത് 200 റിയാല്&#x200d; വീതമായി ഉയരും. എണ്ണ വിലയിടിച്ചില്&#x200d; സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഉയര്&#x200d;ന്ന വേതനം ലഭിക്കുന്ന വിദേശികള്&#x200d;ക്ക് ആദായ നികുതിയും ബാധകമാക്കുമെന്നായിരുന്നു പ്രചരണം.<br />
അറുപത് പ്രൊഫഷനുകളില്&#x200d; വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വിലക്കുന്നതിനും ഈ പ്രൊഫഷനുകളില്&#x200d; സഊദിയില്&#x200d; കഴിയുന്ന വിദേശികളുടെ വര്&#x200d;ക്ക് പെര്&#x200d;മിറ്റും ഇഖാമയും പുതുക്കുന്നത് നിര്&#x200d;ത്തിവെക്കുന്നതിനും തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു എന്നും കിംവദന്തികള്&#x200d; പ്രചരിച്ചിരുന്നു. ഈ പ്രൊഫഷനുകളില്&#x200d; ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിട്ട് പകരം മാസങ്ങള്&#x200d;ക്കുള്ളില്&#x200d; സ്വദേശികളെ നിയമിക്കല്&#x200d; നിര്&#x200d;ബന്ധമാക്കുമെന്നും പ്രചരിച്ചിരുന്നു. ഇതും തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയ വക്താവ് നിഷേധിച്ചു. സ്വദേശികള്&#x200d;ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്&#x200d; പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക തുടര്&#x200d;ച്ചയായി പരിഷ്‌കരിക്കുന്നുണ്ടെന്ന് ഖാലിദ് അബല്&#x200d;ഖൈല്&#x200d; പറഞ്ഞു. 19 പ്രൊഫഷനുകളാണ് സ്വദേശികള്&#x200d;ക്ക് മാത്രമായി തൊഴില്&#x200d;, സാമൂഹിക വികസന മന്ത്രാലയം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഈ പ്രൊഫഷനുകളില്&#x200d; വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്. ഈ പ്രൊഫഷനുകളില്&#x200d; വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം തൊഴില്&#x200d; വിസകളോ താല്&#x200d;ക്കാലിക, സീസണ്&#x200d; വിസകളോ മന്ത്രാലയം അനുവദിക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-no-income-tax-for-foreigners.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി</title>
		<link>https://www.chandrikadaily.com/gst-is-great-selfish-tax-says-mamata-banerjee.html</link>
					<comments>https://www.chandrikadaily.com/gst-is-great-selfish-tax-says-mamata-banerjee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 12:11:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[Mamata]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52296</guid>

					<description><![CDATA[കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ &#8216;ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്&#8217; ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great Selfish Tax (GST) to harass the people.To take away jobs. To hurt businesses. To finish the economy. GoI totally failed to tackle #GST — Mamata Banerjee (@MamataOfficial) November 6, 2017 [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്&#x200d;ശിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി രംഗത്ത്. ജിഎസ്ടി എന്നാല്&#x200d; &#8216;ഗ്രേറ്റ് സെല്&#x200d;ഫിഷ് ടാക്‌സ്&#8217; ആണെന്ന കടുത്ത വിമര്&#x200d;ശനമാണ് മമത ഉന്നയിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Great Selfish Tax (GST) to harass the people.To take away jobs. To hurt businesses. To finish the economy. GoI totally failed to tackle <a href="https://twitter.com/hashtag/GST?src=hash&amp;ref_src=twsrc%5Etfw">#GST</a></p>
<p>— Mamata Banerjee (@MamataOfficial) <a href="https://twitter.com/MamataOfficial/status/927413460094218241?ref_src=twsrc%5Etfw">November 6, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജി.എസ്.ടി ചരക്കുസേവന നികുതിയല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള &#8216;ഗ്രേറ്റ് സെല്&#x200d;ഫിഷ് ടാക്സ്&#8217; ആണ് ജി.എസ്.ടി, മമത ട്വിറ്ററില്&#x200d; കുറിച്ചു.</p>
<p>നേരത്തെ ജി.എസ്.ടിയെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയത് വന്&#x200d; പ്രചാരം ലഭിച്ചിരുന്നു. ബോളിവുഡ് ഹിറ്റ് സിനിമയായ &#8216;ഷോലെ&#8217;യിലെ വില്ലന്&#x200d; കഥാപാത്രമായ കൊള്ളക്കാരന്&#x200d; ഗബ്ബര്&#x200d; സിങ്ങിനോട് ഉപമിച്ചാണ് രാഹുല്&#x200d; ജി.എസ്.ടി.യെ പരിഹസിച്ചത്.<br />
ജി.എസ്.ടി എന്നാല്&#x200d; &#8216;ഗബ്ബര്&#x200d; സിംഗ് ടാക്സ്&#8217; എന്നായിരുന്നു രാഹുലിന്റെ പരിഹാസം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/Noteban?src=hash&amp;ref_src=twsrc%5Etfw">#Noteban</a> is a disaster. On <a href="https://twitter.com/hashtag/Nov8BlackDay?src=hash&amp;ref_src=twsrc%5Etfw">#Nov8BlackDay</a> to protest against this scam that destroyed the economy, let us also change our Twitter DP to black <a href="https://t.co/yrheSPiZE5">pic.twitter.com/yrheSPiZE5</a></p>
<p>— Mamata Banerjee (@MamataOfficial) <a href="https://twitter.com/MamataOfficial/status/927440847699718144?ref_src=twsrc%5Etfw">November 6, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഒരു വര്&#x200d;ഷം മുന്&#x200d;പ് നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും അവര്&#x200d; പറഞ്ഞു. കറുത്ത പ്രൊഫൈല്&#x200d; ചിത്രങ്ങളിട്ട് സോഷ്യല്&#x200d; മീഡിയ ഉപയോക്താക്കള്&#x200d; നവംബര്&#x200d; എട്ട് കരിദിനമായി ആചരിക്കണമെന്നും അവര്&#x200d; ട്വിറ്ററില്&#x200d; ആഹ്വാനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-is-great-selfish-tax-says-mamata-banerjee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
