<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IND VS ENG &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ind-vs-eng/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 29 Jan 2017 18:14:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IND VS ENG &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ-നഹ്‌റ സഖ്യം; ഇന്ത്യക്ക് 5 റണ്‍സിന്റെ കിടിലന്‍ ജയം</title>
		<link>https://www.chandrikadaily.com/india-england-second-twenty-20-match-nagpur.html</link>
					<comments>https://www.chandrikadaily.com/india-england-second-twenty-20-match-nagpur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Jan 2017 17:15:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[india vs england]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18268</guid>

					<description><![CDATA[കാണ്‍പൂര്‍: കൈവിട്ടു പോയ കളി&#8230;.. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു&#8230;. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്‌റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക് പന്ത് നല്‍കിയത്. പക്ഷേ സ്ലോ ബോളുകളുടെ മാസ്റ്റര്‍ പീസുമായി ബുംറ അരങ്ങ് തകര്‍ത്തു. രണ്ട് വിക്കറ്റുകളടക്കം നാല് റണ്‍സ് മാത്രം നല്‍കി അദ്ദേഹം അവസാന ഓവറില്‍ ഇംഗ്ലീഷ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കാണ്&#x200d;പൂര്&#x200d;: കൈവിട്ടു പോയ കളി&#8230;.. ജസ്പ്രീത് ബുംറ എന്ന സീമര്&#x200d; അത് തിരിച്ചു പിടിച്ചു&#8230;. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്‌റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്&#x200d; വിരാത് കോലി തന്റെ യുവസീമര്&#x200d;ക്ക് പന്ത് നല്&#x200d;കിയത്. പക്ഷേ സ്ലോ ബോളുകളുടെ മാസ്റ്റര്&#x200d; പീസുമായി ബുംറ അരങ്ങ് തകര്&#x200d;ത്തു. രണ്ട് വിക്കറ്റുകളടക്കം നാല് റണ്&#x200d;സ് മാത്രം നല്&#x200d;കി അദ്ദേഹം അവസാന ഓവറില്&#x200d; ഇംഗ്ലീഷ് നിരയെ പിടിച്ചുനിര്&#x200d;ത്തിയപ്പോള്&#x200d; ടി-20 പരമ്പരയിലെ രണ്ടാം മല്&#x200d;സരത്തില്&#x200d; ഇന്ത്യക്ക് അഞ്ച് റണ്&#x200d;സിന്റെ അതിനാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 144 റണ്&#x200d;സാണ് നേടിയത്. 71 റണ്&#x200d;സ് നേടിയ ഓപ്പണര്&#x200d; രാഹുലും 30 റണ്&#x200d;സ് നേടിയ പാണ്ഡെയും മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗില്&#x200d; ജോ റൂട്ടും (38), സ്‌റ്റോക്‌സും (38) ക്രീസിലുള്ളപ്പോള്&#x200d; ഇംഗ്ലണ്ട് ജയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ബുംറ എറിഞ്ഞ അവസാന ഓവറില്&#x200d; അവരുടെ പദ്ധതികള്&#x200d; പാളി.ആറ് പന്തില്&#x200d; എട്ട് റണ്&#x200d;സ് എന്ന വിജയ ലക്ഷ്യത്തില്&#x200d; ബുംറയെ നേരിട്ട ഇംഗ്ലണ്ടിന് വ്യക്തമായ സാധ്യതകളായിരുന്നു. അതിന് തൊട്ട് മുമ്പ് പന്തെറിഞ്ഞ നെഹ്‌റു വാരിക്കോരി റണ്&#x200d;സ് നല്&#x200d;കിയപ്പോള്&#x200d; കോലിയുടെ തല താഴ്ന്നിരുന്നു. ബട്‌ലര്&#x200d; നെഹ്‌റയുടെ അവസാന പന്ത് സിക്‌സറിനാണ് പറത്തിയത്. ടി-20 പോലെ ഒരു ഫോര്&#x200d;മാറ്റില്&#x200d; വിക്കറ്റുകള്&#x200d; ധാരാളമുള്ളപ്പോള്&#x200d; മോയിന്&#x200d; അലിയും ജോര്&#x200d;ദ്ദാനും കാര്യങ്ങള്&#x200d; എളുപ്പമായിരുന്നു. പക്ഷേ ആദ്യ പന്തില്&#x200d; തന്നെ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്&#x200d; കുരുക്കി ബുംറ. അടുത്ത പന്തില്&#x200d; സിംഗിള്&#x200d; മാത്രം. മൂന്നാം പന്തിലും സിംഗിള്&#x200d;. നാലാം പന്തില്&#x200d; ബട്‌ലറും പുറത്തായപ്പോള്&#x200d; കാര്യങ്ങള്&#x200d; ഇന്ത്യന്&#x200d; നിയന്ത്രണത്തിലായി. അഞ്ചാം പന്തില്&#x200d; സിംഗിള്&#x200d; മാത്രം. അവസാന പന്തില്&#x200d; ജയിക്കാന്&#x200d; സിക്‌സര്&#x200d; വേണം. യോര്&#x200d;ക്കറിനുള്ള ശ്രമത്തില്&#x200d; പാളിയെങ്കിലും റണ്&#x200d; നല്&#x200d;കിയില്ല ബുംറ. അങ്ങനെ അഞ്ച് റണ്&#x200d;സിന് ഇന്ത്യ വിജയമുറപ്പിച്ചു.<br />
നേരത്തെ ജോര്&#x200d;ദ്ദാന്റെ ബൗളിംഗിന് മുന്നില്&#x200d; തല കുനിക്കുകയായിരുന്നു ഇന്ത്യന്&#x200d; മുന്&#x200d;നിര. ഓപ്പണറുടെ റോളില്&#x200d; ഇറങ്ങിയ കോലി 21 ല്&#x200d; പുറത്തായി. രാഹുലിന് പിന്തുണക്കാനെത്തിയ സുരേഷ് റൈന ഏഴിലും പിറകെ വന്ന യുവരാജ് സിംഗ് നാലിലും പുറത്തായപ്പോള്&#x200d; ഗ്യാലറി നിശബ്ദനായി. പാണ്ഡെയെ കൂട്ടുപിടിച്ചാണ് രാഹുല്&#x200d; ടീമിനെ കരകയറ്റിയത്. ഇംഗ്ലീഷ് മറുപടിയില്&#x200d; റോയ് (10), ബില്ലിംഗ്‌സ് (12) ക്യാപ്റ്റന്&#x200d; മോര്&#x200d;ഗന്&#x200d; (17) തുടങ്ങിയവര്&#x200d; വേഗം പുറത്തായി. റൂട്ടും സ്റ്റോക്ക്‌സും തമ്മിലുള്ള സഖ്യമാണ് ടീമിനെ വിജയപാതയിലെത്തിച്ചത്. നെഹ്‌റ നാല് ഓവറില്&#x200d; 28 റണ്&#x200d;സിന് മൂന്ന് പേരെ പുറത്താക്കിയപ്പോള്&#x200d; കളിയിലെ കേമന്&#x200d;പ്പട്ടം സ്വന്തമാക്കിയ ബുംറയായിരുന്നു ഹീറോ. 20 റണ്&#x200d;സ് മാത്രം നല്&#x200d;കി രണ്ട് വിക്കറ്റ്. പരമ്പരയിലെ അവസാന മല്&#x200d;സരം നാളെ ബാംഗ്ലൂരില്&#x200d; നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-second-twenty-20-match-nagpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും</title>
		<link>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html</link>
					<comments>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 14:33:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16317</guid>

					<description><![CDATA[മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജും വന്‍ ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്‍സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്‍ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുബൈ: ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്&#x200d;സരത്തില്&#x200d; ഇന്ത്യക്ക് മികച്ച സ്‌കോര്&#x200d;. ക്യാപ്റ്റന്&#x200d;സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്&#x200d; ടീമില്&#x200d; തിരിച്ചെത്തിയ യുവരാജും വന്&#x200d; ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്&#x200d;ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്&#x200d; ഇംഗ്ലണ്ട് ഇലവന് വിജയലക്ഷ്യം 304 റണ്&#x200d;സായി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Vintage <a href="https://twitter.com/YUVSTRONG12">@YUVSTRONG12</a>! How&#8217;s that for a SIX! CCI at its feet in admiration. <a href="https://t.co/VNN2F38cfx">pic.twitter.com/VNN2F38cfx</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818764860859236353">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മത്സരത്തിന് മുന്നേ യുവരാജ് പറഞ്ഞ വാക്കുകള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കുന്നതായിരുന്നു ധോണിയുമായി ചേര്&#x200d;ന്ന യുവിയുടെ ബാറ്റിങ്. പഴയകാല പ്രതാപത്തോടെ ധോനിയേയും യുവിയേയും ഇനിയും ക്രീസില്&#x200d; കാണാം എ്ന്നായിരുന്നു യുവിയുടെ വാക്ക്. 48 പന്തുകള്&#x200d; നേരിട്ട യുവരാജ് സിങ് രണ്ടു സിക്‌സും ആറു ബൗണ്ടറിയുമുള്&#x200d;പ്പെടെ 56 റണ്&#x200d;സെടുത്ത് പുറത്തായി. എന്നാല്&#x200d; 40 പന്തുകള്&#x200d; നേരിട്ട ധോണി രണ്ടു സിക്‌സും എട്ടു ബൗണ്ടറിയുമായി 68 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്&#x200d; 97 പന്തില്&#x200d; 11 ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 100 റണ്&#x200d;സെടുത്ത് റിട്ടയര്&#x200d; ചെയ്ത അമ്പാട്ടി റായിഡുവിനും 84 പന്തില്&#x200d; എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 63 റണ്&#x200d;സെടുത്ത ശിഖര്&#x200d; ധവാനും ശേഷമാണ് യുവി-ധോനി വെടിക്കെട്ടിന് കളമൊരുങ്ങയത്.<br />
ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയെ അവസാനമായി നയിക്കാനായി പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ക്യാപ്റ്റന്&#x200d; കൂളിന് കാണികളില്&#x200d; നിന്നും വന്&#x200d; സ്വീകരണമാണ് ലഭിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Enter MSD! CCI deafening and rise to welcome <a href="https://twitter.com/msdhoni">@msdhoni</a> to the crease. <a href="https://t.co/xq4mgqGeNb">pic.twitter.com/xq4mgqGeNb</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818775346837422081">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാപ്റ്റന്‍ കൂളിന്റെ &#8216;വിടവാങ്ങല്‍&#8217; മത്സരത്തിനൊരുങ്ങി മുംബൈ</title>
		<link>https://www.chandrikadaily.com/report-rejoice-ms-dhoni-will-be-captain-for-one-last-time-against-england.html</link>
					<comments>https://www.chandrikadaily.com/report-rejoice-ms-dhoni-will-be-captain-for-one-last-time-against-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jan 2017 18:34:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[captain cool]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[ms dhoni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16037</guid>

					<description><![CDATA[മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിന, ടി20 നായകന്‍ മഹേന്ദ്ര സിങ്് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സ്.കെ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ വ്യാഴാഴ്ച്ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹ മത്സരം നായകനെന്ന നിലയിലെ ധോണിയുടെ വിടവാങ്ങല്‍ മത്സരമാകും. പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ &#8216;എ&#8217; ടീം കളിക്കുക. രണ്ടാം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്&#x200d; ഏകദിന, ടി20 നായകന്&#x200d; മഹേന്ദ്ര സിങ്് ധോണി ഒരിക്കല്&#x200d;കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക.<br />
സെലക്ഷന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എം.സ്.കെ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ വ്യാഴാഴ്ച്ച മുംബൈയിലെ ബ്രാബോറിന്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടക്കുന്ന ആദ്യ സന്നാഹ മത്സരം നായകനെന്ന നിലയിലെ ധോണിയുടെ വിടവാങ്ങല്&#x200d; മത്സരമാകും. പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ &#8216;എ&#8217; ടീം കളിക്കുക. രണ്ടാം മത്സരത്തില്&#x200d; അജിന്&#x200d;ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.അതേ സമയം നായകനെന്ന നിലയില്&#x200d; ധോണിയുടെ അവസാന മത്സരം എന്ന പ്രധാന്യം ഈ മത്സരത്തിന് ലഭിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. ഇതിനായുളള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്&#x200d; അറിയിച്ചു. പതിനയ്യായിരം മുതല്&#x200d; ഇരുപതിനായിരം വരെ കാണികള്&#x200d; മത്സരം നേരിട്ട് വീക്ഷിക്കാന്&#x200d; സ്‌റ്റേഡിയത്തിലെത്തുമെന്ന് അധികൃതര്&#x200d; കണക്കുകൂട്ടുന്നു. മത്സരത്തിനായി രാജ്യന്തര നിലവാരം ഒരുക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന് ടിക്കറ്റ് വില്&#x200d;പന നടത്താന്&#x200d; ബിസിസിഐ ഒരുങ്ങിയെങ്കിലും വൈകിയ വേളയില്&#x200d; അത് വേണ്ടെന്നാണ് ഇപ്പോള്&#x200d; ബിസിസിഐയുടെ തീരുമാനം.<br />
ധോണിയെ കൂടാതെ ശിഖര്&#x200d; ധവാന്&#x200d;, ആശിഷ് നെഹ്‌റ, യുവരാജ് സിങ് എന്നീ മുതിര്&#x200d;ന്ന താരങ്ങളും സന്നാഹ മത്സരത്തിനുളള 12 അംഗ ടീമില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. എം.എസ് ധോണിയെ ഇന്ത്യ എ ടീമിന്റെ നായകാനായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന് യുവതാരങ്ങള്&#x200d;ക്ക് വേണ്ട മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കാനും അറിവ് പകര്&#x200d;ന്നു കൊടുക്കാനുമുള്ള കഴിവുള്ളത് കൊണ്ടാണെന്ന് ചിഫ് സെലക്ടറായ എം.എസ്.കെ പ്രസാദ് ടീം പ്രഖ്യാപിക്കവെ വ്യക്തമാക്കിയിരുന്നു. നായകത്വത്തില്&#x200d; നിന്നും പടിയിറങ്ങിയോ എന്നതിലല്ല, ധോണി ജന്മനാ നായക പാടവമുള്ള താരമാണെന്നും പ്രസാദ് സൂചിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/report-rejoice-ms-dhoni-will-be-captain-for-one-last-time-against-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം</title>
		<link>https://www.chandrikadaily.com/india-vs-england-test-cricket-innings-win-fifth-test-chennai.html</link>
					<comments>https://www.chandrikadaily.com/india-vs-england-test-cricket-innings-win-fifth-test-chennai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Dec 2016 11:10:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[india vs england]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ravindra jadeja]]></category>
		<category><![CDATA[test]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=13772</guid>

					<description><![CDATA[ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനമായ ഇന്ന് 207 റണ്‍സിന് പുറത്താവുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയം യാഥാര്‍ത്ഥ്യമാക്കിയത്. 48 റണ്‍സ് വഴങ്ങി എതിര്‍നിരയിലെ ഏഴുവിക്കറ്റുകള്‍ പിഴുതാണ് ഈ ഓള്‍റൗണ്ടര്‍ മത്സരം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്&#x200d; കൊടുങ്കാറ്റില്&#x200d; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്&#x200d;കി ഇംഗണ്ട് നിലംപൊത്തി.<br />
അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്&#x200d; ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്&#x200d;സിനുമാണ് ഇന്ത്യ തകര്&#x200d;ത്തത്. 282 റണ്&#x200d;സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനമായ ഇന്ന് 207 റണ്&#x200d;സിന് പുറത്താവുകയായിരുന്നു.<br />
കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്&#x200d; വിജയം യാഥാര്&#x200d;ത്ഥ്യമാക്കിയത്. 48 റണ്&#x200d;സ് വഴങ്ങി എതിര്&#x200d;നിരയിലെ ഏഴുവിക്കറ്റുകള്&#x200d; പിഴുതാണ് ഈ ഓള്&#x200d;റൗണ്ടര്&#x200d; മത്സരം അനുകൂലമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-0 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. എന്നാല്&#x200d; നാലു ടെസ്റ്റുകള്&#x200d; തുടര്&#x200d;ച്ചയായി വിജയിച്ചാണ് ആതിഥേയര്&#x200d; പരമ്പര സ്വന്തമാക്കിയത്.<img loading="lazy" class="alignnone wp-image-13779 size-full" src="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63.jpg" alt="cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63" width="960" height="641" srcset="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63.jpg 960w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63-768x513.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63-696x465.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_8e58b204-c686-11e6-9f83-7f3d2f12db63-629x420.jpg 629w" sizes="(max-width: 960px) 100vw, 960px" /></p>
<p>കന്നി ട്രിപ്പിള്&#x200d; സെഞ്ച്വറിയുമായി ഇന്ത്യന്&#x200d; ഇന്നിംഗ്സിന് കരുത്ത് പകര്&#x200d;ന്ന മലയാളി താരം കരുണ്&#x200d; നായരാണ് കളിയിലെ താരം. ടെസ്റ്റ് പരമ്പരയില്&#x200d; മുഴുക്കെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളിലായി 645 റണ്&#x200d;സാണ് കോഹ്ലി അടിച്ചെടുത്തത്.</p>
<p>വിക്കറ്റ് നഷ്ടപ്പെടാതെ 12 എന്ന നിലയില്&#x200d; ആരംഭിച്ച അഞ്ചാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ്ങില്&#x200d; മികച്ച തുടക്കമാണ് ലഭിച്ചത്.<br />
ഇന്ത്യയുടെ ഒ്ന്നാം ഇന്നിങ്‌സ് ലീഡായ 282 റണ്&#x200d;സിന് മുന്നില്&#x200d; ഓപ്പണര്&#x200d;മാരായ അലെസ്റ്റയര്&#x200d; കുക്കും കീറ്റണ്&#x200d; ജെന്നിങ്സും<br />
ചേര്&#x200d;ന്ന സഖ്യം ആദ്യ വിക്കറ്റില്&#x200d; 103 റണ്&#x200d;സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്&#x200d;ന്ന് 49 റണ്&#x200d;സില്&#x200d; കുക്കും തുടര്&#x200d;ന്നു 54 റണ്&#x200d;സ് നേടിയ ജെന്നിങ്സും പുറത്തായി.<img loading="lazy" class="alignnone wp-image-13774 size-full" src="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63.jpg" alt="cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63" width="960" height="640" srcset="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63.jpg 960w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_ce1604e4-c6a1-11e6-9f83-7f3d2f12db63-630x420.jpg 630w" sizes="(max-width: 960px) 100vw, 960px" /><br />
എന്നാല്&#x200d; ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്കും പിന്നീട് പിടിച്ചു നില്&#x200d;ക്കാനായില്ല. ആറു റണ്&#x200d;സെടുക്കുന്നിടെ ജോ റൂട്ടും ഒരു റണ്ണെടുത്ത ബെയര്&#x200d;സ്റ്റോവും ഉടനെ മടങ്ങി. നാലിന് 188 എന്ന നിലയിലാണ് ഇംഗ്ലണ്ട് ചായയ്ക്ക് പിരിഞ്ഞത്. തോല്&#x200d;വി അതിജീവിക്കാന്&#x200d; മുപ്പതോളം ഓവറുകള്&#x200d; ശേഷിക്കെ ആറ്് വിക്കറ്റുകള്&#x200d; മാത്രമായിരുന്നു ഇംഗണ്ടിനുണ്ടായിരുന്നത്. എന്നാല്&#x200d; വാലറ്റത്തിനും ഒന്നും ചെയ്യാനാവാത്ത നിലയിലായിരുന്നു ഇന്ത്യന്&#x200d; ബോളിങ്.</p>
<p><img loading="lazy" class="alignnone wp-image-13784 size-full" src="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394.jpg" alt="cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63" width="796" height="540" srcset="https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394.jpg 796w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394-300x204.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394-768x521.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394-696x472.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/12/cricket-india-v-england-5th-test-d5_9a881446-c6a1-11e6-9f83-7f3d2f12db63-e1482234747394-619x420.jpg 619w" sizes="(max-width: 796px) 100vw, 796px" />മൊയീന്&#x200d; അലിയേയും സ്റ്റോക്ക്സിനേയും അടുത്തടുത്ത ഓവറുകളിലായി പുറത്താക്കി ജഡേജ ഇംഗണ്ടിന് കനത്ത പ്രഹരം നല്&#x200d;കി. ഇംഗ്ലണ്ട് ആറിന് 193 എന്ന നിലയിലേക്ക് വീണതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. തുടര്&#x200d;ന്നത്തിയ ഡാസണിനെ മിശ്രയും റഷീദിനെ അശ്വിനും പുറത്താക്കിയപ്പോള്&#x200d; സ്‌കോര്&#x200d; എട്ടിന് 200. പിന്നീട് ആര്&#x200d;ക്കും പിടിച്ചുനില്&#x200d;ക്കാനാവാത്ത സ്ഥിതിയായി ഇംഗണ്ടിന്.</p>
<p>ഇംഗണ്ടിെതിരെയുള്ള വമ്പന്&#x200d; വിജയത്തോടെ ടെസ്റ്റില്&#x200d; തോല്&#x200d;വി അറിയാതെയുള്ള ഇന്ത്യന്&#x200d; തേരോട്ടം 19 കളിലേക്ക് എത്തിനില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-england-test-cricket-innings-win-fifth-test-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
